Author: News Desk

മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാൻ എയര്‍ ഗ്ലോബല്‍ സെയില്‍ പ്രഖ്യാപിച്ചു. ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകൾക്ക് യാത്രക്കാർക്ക് 20 ശതമാനം വരെ ഇളവ് ഈ ഓഫർ വഴി ലഭിക്കും. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫർ ലഭിക്കുക. 2026 ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്ന വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ 40ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകും. ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ 29 ഒമാനി റിയാൽ മുതലാണ് ആരംഭിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്കുകൾ 128 ഒമാൻ റിയാൽ മുതലും ആരംഭിക്കുന്നു. ആഭ്യന്തര വിമാനങ്ങൾ, ഇന്‍റർലൈൻ വിമാനങ്ങൾ, കോഡ്‌ഷെയർ പങ്കാളികളുമായുള്ള വിമാനങ്ങൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമല്ല.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അരയും തലയും മുറുക്കി രാഷ്ട്രീയ പാർട്ടികളെല്ലാം അങ്കക്കളരിയിലിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമിഫൈനൽ പോരാട്ടമാണ് സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പാർട്ടികൾക്ക് മുൻകാലങ്ങളിൽ വിമതരായിരുന്നു വെല്ലുവിളി. ഇപ്പോഴിതാ വിമതർ കൂറുമാറുന്നതും ഒരു പതിവായിരിക്കുകയാണ്. പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോഴാണ് തൊട്ടടുത്ത വഴി പലരും തെരഞ്ഞെടുക്കുന്നത്. എങ്കിലും നേതൃത്വത്തിൽ നിന്നുണ്ടാകുന്ന അവഗണനയും ഏകാധിപത്യവും വിശ്വാസ വഞ്ചനയുമടക്കം പല കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടാറുണ്ട്. ഇത്തവണയും സംസ്ഥാനത്ത് കൂറുമാറ്റം ശക്തമാണ്. സംസ്ഥാനത്തെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചുവടുമാറ്റം പത്തനംതിട്ടയിലാണ്. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഇതേ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നതും പ്രധാന ചുവടുമാറ്റമാണ്. പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരിയും…

Read More

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വോട്ടർ‌പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർഥി പറയുന്നത്. കല്ലായിയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർഥി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Read More

മസാച്യുസെറ്റ്‌സിലെ മക്ഡൊണാൾഡ്സിൽ ഒരു ഇന്ത്യൻ വംശജനായ ജീവനക്കാരനെ 40 വർഷത്തെ സേവനത്തിന് ഫ്രാഞ്ചൈസി ഉടമ ആദരിച്ച വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബൽബീർ സിങ് എന്ന ഇന്ത്യക്കാരനെയാണ് ഫ്രാഞ്ചൈസി ഉടമയായ ലിൻഡ്‌സെ വാലിൻ ആദരിച്ചത്. വേദിയിലേക്ക് ബൽബീർ സിങ്ങിനെ റെഡ് കാർപറ്റ് വിരിച്ചാണ് സ്വീകരിച്ചത്. ഒപ്പം 40,000 ഡോളറിന്റെ (ഏകദേശം 36 ലക്ഷം) ചെക്കും അദ്ദേഹത്തിന് നൽകി. ആകെ ഒമ്പത് ഔട്ട്‌ലെറ്റുകളാണ് ഫ്രാഞ്ചൈസി ഉടമയായ ലിൻഡ്‌സെ വാലിനുള്ളത്. “ഞങ്ങളുടെ സ്ഥാപനത്തിന്റെ ഹൃദയവും ആത്മാവും രൂപപ്പെടുത്താൻ സഹായിച്ച 40 വർഷത്തെ സേവനമാണ് ബൽബീർ സിങ്ങിന്റേത്” എന്നാണ് വാലിൻ പ്രാദേശിക പ്രസിദ്ധീകരണമായ ഡെയ്‌ലി ഐറ്റമിനോട് പറഞ്ഞത്. “ബൽബീർ 40 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും യുഎസ്സിലെത്തിയതിന് തൊട്ടുപിന്നാലെയാണ് മക്ഡൊണാൾഡ്സിൽ തന്റെ കരിയർ ആരംഭിച്ചത് എന്നും അവർ പറയുന്നു. താൻ ചുമതലയേൽക്കുന്നതിന് മുമ്പ്, തന്റെ പിതാവും ഫ്രാഞ്ചൈസിയുടെ യഥാർത്ഥ ഉടമയുമായ ബോബ് കിംഗിന് വേണ്ടി ബൽബീർ സിങ് ജോലി ചെയ്തിരുന്നുവെന്ന് അവർ ഓർമ്മിച്ചു. ”ബൽബീർ ഉൾപ്പടെ ഇവിടെ…

Read More

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിൽ. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെ ആയാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. ഡബിൾ മോഹനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ…

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയിൽ കഴക്കൂട്ടത്ത് ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ പത്തോളം ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിദിന അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ മിനിമം മൂന്നുമാസത്തെ ടാക്സ് അടയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഒരു മാസത്തെയും ഒറ്റത്തവണ സർവീസിനുള്ള ചെറിയ ടാക്സ് അടച്ചാണ് ഓടുന്നത്. നേരത്തെ മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരെ കണ്ടെത്തി ബാക്കിയുള്ള ടാക്സ് അടയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നവർക്കാണ് പിഴ. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ സ്ഥലങ്ങളിലേക്കുള്ള സർവീസ്…

Read More

ജയ്പുർ: രാജസ്ഥാൻ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്‍റെ ഔദ്യോഗിക വസതിയിൽ പുള്ളിപ്പുലിയിറങ്ങിയതിനെ തുടർന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവിൽ ലൈൻസ് ഏരിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ ബംഗ്ലാവ് ഉൾപ്പെടെ നിരവധി പ്രമുഖർ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാർട്ടേഴ്സുകൾ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. മന്ത്രിയുടെ ബംഗ്ലാവ് പരിസരത്ത് പുതിയ കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉടൻ തന്നെ ഒരു രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പുലി കണ്ടെത്താനായി മന്ത്രിയുടെ വസതിയിലും സമീപത്തെ ബംഗ്ലാവുകളിലും നിലവിൽ തിരച്ചിൽ തുടരുകയാണ്. സിവിൽ ലൈൻസ് ഏരിയയിൽ പുള്ളിപ്പുലിയുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വനം വകുപ്പ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രദേശം വളയുകയും ചെയ്തു. പ്രദേശവാസികൾക്കോ മൃഗത്തിനോ ദോഷകരമാകാതെ പുള്ളിപ്പുലിയെ സുരക്ഷിതമായി കണ്ടെത്താനും മയക്കുവെടി വെച്ച് പിടികൂടാനുമുള്ള ശ്രമങ്ങളാണ്…

Read More

എറണാകുളം:  പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍,.കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.വിമാനത്താവളം കസ്റ്റംസിന്‍റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പൊലീസ് സ്വർണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല.സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് തങ്ങഴെ അറിയിക്കണം.  കോഴിക്കോട് കസ്റ്റംസ് (പ്രിവന്‍റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്‍റെ സത്യവാങ്മൂലം നല്‍കിയത്.

Read More

ദില്ലി: ഇന്ത്യ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽപ്പെടുത്തിയ അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും. അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. ഇയാളെ 11 ദിവസം എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. എൻഐഎ നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ധിഖിയുടെയും സിദ്ധു മൂസെവാലയുടെയും കൊലപാതക കേസിൽ നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ അന്വേഷണ ഏജൻസി. യുഎസിൽനിന്ന് നാടുകടത്തിയ അൻമോലിനെ പ്രത്യേക വിമാനത്തിലാണ് ദില്ലിയിലെത്തിച്ചത്. കുപ്രസിദ്ധ ഗുണ്ടാ നേതാവും ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമാണ് ഇയാൾ. 2022 മുതൽ അൻമോലിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഭീകരപട്ടികയിൾപ്പെടുത്തിയ കൊടും ക്രിമിനൽ ഗോൾഡി ബ്രാറുമായി ചേർന്നും അൻമോൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഖലിസ്ഥാൻ സംഘടനകളുമായുള്ള ബന്ധവും തെളിഞ്ഞിരുന്നു. 2020 മുതൽ 2023 വരെ രാജ്യത്ത് ഭീകരവാദം പടർത്താൻ സംഘം ശ്രമിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ധിക്കിയുടെ…

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിലാണ് ചോദ്യം  ചെയ്യൽ. 

Read More