- കണ്ണൂരിൽ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലിം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
- ‘സമയം നേടാനുള്ള അടവ് മാത്രം’, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
- രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
- പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അന്തിമ കണക്ക് പുറത്ത്, മൊത്തം 1202 പത്രികകൾ; 26 വരെ പിൻവലിക്കാം; ശേഷം അന്തിമ ചിത്രം തെളിയും
- പരമോന്നത നേതാവ് മുജ്തബ ഖമേനിയല്ല, ചർച്ച നടത്തുന്നത് ഇറാനിലെ രഹസ്യ നേതാവുമായിട്ടാണെന്ന് ട്രംപ്; ചർച്ചകളിൽ വലിയ ദുരൂഹത
- വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും
- ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾ മാത്രം, ടെഹ്റാൻ ഹൃദയഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണം; ലോകം ആശങ്കയിൽ
- വിസ്മയം വീണ്ടും ദേവനന്ദയുടെ പുതിയ ചിത്രം ‘കല്യാണമരം’ 27 ന് എത്തും.
Author: News Desk
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി സിപിഎം മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ‘വീ കെയര്‍’ എന്ന് ഫെയസ്ബുക്കില്‍ കുറിച്ചു. ‘പ്രിയപ്പെട്ട സഹോദരി തളരരുത്…കേരളം നിനക്കൊപ്പം…’ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിനല്‍കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചെങ്കിലും ചോദ്യം മുഴുമിക്കുംമുന്നേ പ്രതിപക്ഷനേതാവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപദാസ് മുന്‍ഷി പ്രതികരിച്ചു. പരാതിക്കാരി ആദ്യം പൊലീസിനെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കണം. പൊലീസ് സ്റ്റേഷനില്‍ പോകാതെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം. നിരവധി പെണ്‍കുട്ടികളെ രാഹുല്‍ പീഡിപ്പിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്തെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ പാലക്കാട് എംഎല്‍എ സ്ഥാനം കോണ്‍ഗ്രസ് രാജിവയ്പിക്കാന്‍ വിഡി സതീശനും സണ്ണി ജോസഫും തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പാകിസ്ഥാനിൽ സമ്പൂര്‍ണ അധികാരം സൈന്യത്തിന്, ‘അസിം മുനീറിന് പർവേസ് മുഷറഫിന് തുല്യമായ അധികാരം’, ആദ്യ ചീഫ് ഓഫ് ഡിഫൻസ് അധികാരമേൽക്കുമ്പോൾ
ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി. അധികാരം കേന്ദ്രീകരിക്കുന്നതിലെ മാറ്റങ്ങൾ സൈനിക തലവന്മാരിൽ ഏറ്റവും മുതിർന്ന പദവിയായിരുന്ന ചെയർമാൻ ഓഫ് ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) എന്ന തസ്തിക ഭേദഗതിയിലൂടെ നിർത്തലാക്കി. 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിലെ പരാജയത്തിന് ശേഷം 1976-ൽ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ചതായിരുന്നു ഈ പദവി. സി ഡി എഫ് സ്ഥാനമേറ്റതോടെ ഈ പദവിയുടെ കാലഘട്ടം അവസാനിച്ചു. 27-ാം ഭേദഗതിയിലൂടെ കരസേനാ മേധാവിയെ മറ്റ് രണ്ട് സേനാ മേധാവികൾക്ക് മുകളിലേക്ക് ഉയർത്തുകയും…
‘കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും….’ രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി. പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിന്നാലെ ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും…
പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ;’വിലായത്ത് ബുദ്ധ’ യിലെ അനുഭവം പങ്കിട്ട് നടന് പഴനിസ്വാമി.
പി.ആർ. സുമേരൻ. അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യില്‍ മുഴുനീള കഥാപാത്രമായി പഴനിസ്വാമി എത്തിയിരിക്കുന്നു. പൃഥ്വിരാജിന്‍റെ ‘ഡബിള്‍ മോഹന്‍’ എന്ന കഥാപാത്രത്തിനോടൊപ്പമുള്ള അഞ്ചംഗ സംഘത്തിലെ ഒരാളായിട്ടാണ് പഴനിസ്വാമി വിലായത്ത് ബുദ്ധയില്‍ തിളങ്ങിയിട്ടുള്ളത്. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ പഴനിസ്വാമിയുടെ കഥാപാത്രം നിറഞ്ഞുനില്‍ക്കും. വളരെ വൈകാരികമായ കഥാസന്ദര്‍ഭത്തിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. അയ്യപ്പനും കോശിയും മുതലുള്ള പൃഥ്വിരാജുമായുള്ള പരിചയം ഈ ചിത്രത്തിലും തനിക്കേറെ സഹായകമായെന്ന് പഴനിസ്വാമി പറയുന്നു. എന്നോടെന്തോ ഒരു പ്രത്യേക സ്നേഹം രാജുസാര്‍ കാണിക്കാറുണ്ട്. എത്ര തിരക്കിനിടയിലും എന്നെ കണ്ടുകഴിഞ്ഞാല്‍ വിഷ് ചെയ്ത് എന്‍റെ വിശേഷങ്ങളൊക്കെ ചോദിക്കും. വളരെ സ്നോഹാര്‍ദ്രമായ ഒരു സാഹോദര്യസ്നേഹം അദ്ദേഹം എന്നോട് കാണിക്കാറുണ്ട്. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹം ആ വലിയ മനസ്സിന്‍റെ…
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം: പാക് ജയിൽ അധികൃതർ പറയുന്നത്…
റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അഡിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും അഡിയാല ജയിലിൽ കഴിയുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ഔദ്യോഗിക കുറിപ്പിറക്കി. പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്. അദ്ദേഹം ആരോഗ്യവാനാണ്. ജയിലിൽ നിന്നും മാറ്റിയിട്ടില്ല. ചികിത്സകൾ നൽകുന്നുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കുന്നു. ജയിലിൽ 5 സ്റ്റാർ ഹോട്ടലിനേക്കാൾ സൌകര്യങ്ങളാണ് ഇമ്രാൻ ഖാന് ലഭിക്കുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖവാജ അസിഫ് വിശദീകരിച്ചത്. ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നുവെന്നും ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ആരോപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയതോടെയാണ് ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. വിദേശ മധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം ആളിക്കത്തി. അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 2018 മുതൽ 2022 വരെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ. 2023 ലാണ് അദ്ദേഹത്തെ അഴിമതി,…
വി.എസ്.-ന്റെ ചരമോപചാര റഫറൻസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്പീക്കർ കൈമാറി ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറന്‍സ് ഭാര്യ വസുമതിക്ക് കൈമാറി. തിരുവനന്തപുരം ഗവ. ലോ കോളേജിനു സമീപമുള്ള വേലിക്കകത്ത് വീട്ടിൽ നേരിട്ടെത്തിയാണ് വി.എസ്. അച്യുതാനന്ദന്റെ പത്നി വസുമതിക്ക് സ്പീക്കർ ചരമോപചാര റഫറൻസ് കൈമാറിയത്. സെപ്തംബർ 15-ന് ചേർന്ന സഭാസമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച റഫറന്‍സ് നിയമസഭയില്‍ നടത്തിയത്.
നടി അംബികയുടെ മാതാവ് കല്ലറ സരസമ്മ നിര്യാതയായി.പ്രശസ്ത സിനിമ നടിമാരായ അംബികയുടെയുടേയും രാധിയുടേയും മാതാവ് കല്ലറ മുണ്ടോണിക്കര എ ആർ എസ് ഭവനിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യയാണ് കല്ലറ സരസമ്മ എന്ന സരസ്സ മ്മ നിര്യാതയായി.
കല്ലറ എന്ന കൊച്ച് ഗ്രാമത്തിൽനിന്നും കേരളത്തിലും തമിഴ്നാട്ടിലുമായി സ്വപരിശ്രമംകൊണ്ട് വെള്ളിത്തിരയിലും ബിസിനസ് രംഗത്തുംഇടം നേടിയ സരസമ്മ രാഷ്ടീയത്തിലും സജീവമായിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി അയാണ് സരസമ്മ അറിയപ്പെട്ടിരുന്നത്.മദ്രാസെന്ന സ്വപ്നനഗരിയിൽ സ്വപരിശ്രമത്തിലൂടെ എ ആർ എസ് സ്റ്റുഡിയൊ പോലുള്ള പല ബിസിനസ് സ്ഥാപങ്ങളൂം ഇവർ കെട്ടിപ്പടുത്തു.മലയാള ചലച്ചിത്ര രംഗത്തെ പ്രധാന നായികമാരായിരുന്ന അംബിക ,രാധ എന്നിവരുടെ മാതാവ് എന്ന നിലയിലും സരസമ്മ അറിയപ്പെട്ടു. മക്കൾ: അംബികമല്ലികഉദയ ചന്ദ്രിക , (രാധ)മല്ലികാർജുൻ,സുരേഷ്.
ലഖ്നൗ ലുലുമാളിലെ ശുചിമുറിയിൽ ഒരുകത്ത്, പാഞ്ഞെത്തി പൊലീസ്; മണിക്കൂറുകൾ നഗരമാകെ സുരക്ഷാ വലയത്തിൽ
ലഖ്നൗ: ലഖ്നൗ നഗരത്തിലെ ലുലുമാളിൽ ബോംബ് ഭീഷണി. നവംബർ 24നാണ് സംഭവം. ലഖ്‌നൗവിലെ സ്‌കൂളുകൾ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ലുലു മാളിലെ വാഷ് റൂമിൽ കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നവംബർ 24 ന് ഉച്ചകഴിഞ്ഞ് മാളിലെ ഒരു ശുചിമുറിയിൽ നിന്ന് കത്ത് കണ്ടെത്തി. നഗരത്തിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പ്രധാന കെട്ടിടങ്ങൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ലുലു മാളിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മാളിൽ പൂർണ്ണമായി പരിശോധന നടത്തി. കത്ത് മാൾ പരിസരത്ത് വച്ച കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗവിലുടനീളം ബോംബ്, ഡോഗ് സ്ക്വാഡുകൾ ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തി. നഗരത്തിലെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും സുരക്ഷയും വർധിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും,…
സഹായവുമായി ചൈന, ഇതുവരെ മരിച്ചത് 55 പേർ, 200 ഓളം പേരെ കാണാനില്ല; ഹോങ്കോങിലെ തീയണക്കാൻ തീവ്രശ്രമം
തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു. ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ്…
20 ലക്ഷം കടം വാങ്ങിയിട്ട് തിരിച്ചുതന്നില്ല, ധർമ്മജന്റെ കൈയിൽ നിന്നും പണം കൈപ്പറ്റി’, ബാദുഷയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹരീഷ് കണാരൻ
ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷൻ ഡിസൈനറുമായ ബാദുഷയ്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരിച്ചുനല്‍കിയതെന്ന് ഹരീഷ് കണാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്‍തു. സമാനമായ രീതിയില്‍ ധര്‍മ്മജന്റെ കയ്യില്‍ നിന്നും ബാദുഷ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. ഹരീഷ് കണാരന്റെ വാക്കുകള്‍ 2018 ൽ റിലീസായ കല്യാണം എന്ന സിനിമ മുതലാണ് പ്രൊഡക്ഷൻ ഡിസൈനറും നിർമ്മാതാവുമായ എൻ ബാദുഷ് മറ്റ് സിനിമകൾക്ക് വേണ്ടി എന്റെ ഡേറ്റ് മാനേജ് ചെയ്‍ത് തുടങ്ങിയത്. 2014 മുതൽ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഹാസ്യ റോളുകള്‍ ലഭിച്ചിരുന്നു. അന്ന് എന്റെ ഡേയ്‍റ്റുകള്‍ മാനേജ് ചെയ്യാമെന്ന് പറഞ്ഞ് ബാദുഷ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഞാൻ പ്രധാനവേഷത്തിലെത്തിയ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്‌റോൺ മാളിന് സമീപത്തുള്ള…
