- കണ്ണൂരിൽ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലിം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
- ‘സമയം നേടാനുള്ള അടവ് മാത്രം’, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
- രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
- പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അന്തിമ കണക്ക് പുറത്ത്, മൊത്തം 1202 പത്രികകൾ; 26 വരെ പിൻവലിക്കാം; ശേഷം അന്തിമ ചിത്രം തെളിയും
- പരമോന്നത നേതാവ് മുജ്തബ ഖമേനിയല്ല, ചർച്ച നടത്തുന്നത് ഇറാനിലെ രഹസ്യ നേതാവുമായിട്ടാണെന്ന് ട്രംപ്; ചർച്ചകളിൽ വലിയ ദുരൂഹത
- വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും
- ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾ മാത്രം, ടെഹ്റാൻ ഹൃദയഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണം; ലോകം ആശങ്കയിൽ
- വിസ്മയം വീണ്ടും ദേവനന്ദയുടെ പുതിയ ചിത്രം ‘കല്യാണമരം’ 27 ന് എത്തും.
Author: News Desk
‘വിരട്ടല്‍ വേണ്ട, ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ല; പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചതായി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ബിജെപി യുഡിഎഫ് എന്നീകക്ഷികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് നോട്ടീസ്. രാഷ്ട്രീയ കരുവാക്കാനുളള ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ലെന്നും തോമസ് ഐസ്ക പറഞ്ഞു. ബിജെപിക്കുളള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിനൊത്ത് താളംപിടിക്കാനായി യുഡിഎഫ് നേതാക്കന്മാര് ഇറങ്ങുന്നത് സങ്കടകരമാണ്. കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇങ്ങനെയായിരിക്കാം. ഇത്രയൊക്കെ പണമിടപാട് നടത്തിയാല്‍ എന്തെങ്കിലും കാലില്‍ തടയുമെന്നണ് അവര്‍ കരുതുന്നത്. ഒരാവശ്യവുമില്ലാത്ത കാര്യത്തിന് അനാവശ്യമായ നോട്ടീസ് അയക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സോണിയക്കും രാഹുലിനും കള്ളക്കേസ് എടുത്ത ദിവസം തന്നെയാണ് ഇതുണ്ടായത്. ഇനിയെങ്കിലും ഇഡിയുടെ ദുഷ്ടലാക്ക് മനസിലാക്കി യുഡിഎഫ് രാഷ്ട്രീയ നിലപാട് എടുക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായി. പിന്നെ,…
മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ്; ‘ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താന്‍’, പ്രതികരിച്ച് വിഡി സതീശൻ
തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും. യഥാർത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രി നല്കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു. പിആർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന്…
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം
പാലക്കാട്: ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിന്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇവരിൽ നിന്ന് ചില നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്ലാറ്റിലടക്കമാണ് പരിശോധന നടത്തിയതെങ്കില്‍ ഇന്ന് പാലക്കാട് നഗരത്തിലും പരിസരത്തവുമാണ് അന്വേഷണം. പരാമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ്…
World AIDS Day 2025: ലോകത്തെ വിറപ്പിച്ച എയ്ഡ്സ്, പ്രതിരോധം തീർത്ത് വൈറസിനെ വിറപ്പിച്ച കേരളത്തിലെ കമ്പനി
ഇന്ന് ലോക എയ്ഡ്സ് ദിനം. മനുഷ്യ രാശിക്ക് ഇന്നും വെല്ലുവിളി ഉയർത്തുന്ന എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, ബാധിതർക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് എച്ച് ഐ വി ഉണ്ടാക്കുന്നത്. എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും, എച്ച്ഐവി ബാധിതർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കുന്നത് വഴിയും, എച്ച് ഐ വി ബാധിതരുടെ രക്തം സ്വീകരിക്കുന്നത് വഴിയുമെല്ലാം എച്ച്ഐവി പകരും. 981-ൽ ആണ് എയ്ഡ്സ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. എച്ച് ഐ വിയെക്കുറിച്ച് ഒരു വിധത്തിലുള്ള അവബോധവും ഉണ്ടാകാതിരുന്ന ഇക്കാലത്ത് അതിന്റെ വ്യാപനവും അതിവേഗത്തിലായത് പടർത്തിയ ഭീതി ചെറുതല്ലായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എയ്ഡ്സ്…
സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ ബഹ്റൈന്‍ ചാപ്റ്റര്‍, {സിജി} പ്രസംഗ പരിശീലന വേദി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിവരുന്ന പ്രസംഗ പരിശീലനത്തിന്റെ സമാപനത്തിനു മുന്നോടിയായി പരിശീലനം നേടിയവര്‍ക്ക് വേണ്ടിയുള്ള പൊതു പ്രഭാഷണം സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ഹാളില്‍ നടന്ന പ്രഭാഷണ പരിപാടി സിജി ഇന്റര്‍നാഷണല്‍ ചെയര്മാന് അബ്ദുൽ മജീദ് ഉത്ഘാടനം ചെയ്തു. സിജി ബഹ്റൈന്‍ ചെയര്മാന് യൂസുഫ് അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിജി മുൻ ചെയർമാൻ ഷിബു പത്തനംതിട്ട സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പരിശീലനം നേടിയ അംഗങ്ങളായ അഫ്സൽ, അലി കേച്ചേരി, ഡിന്റോ ഡേവിസ്,നജഹ്, മസീറ നജഹ്,മുഹമ്മദ്, ഷഹീൻ, സജീർ കണ്ണൂർ,ശംസുദ്ധീൻ സാജിദ്, തുടങ്ങിയവർ വിത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വേദികളില്‍ മലയാള പ്രസംഗം നടത്താനും വ്യക്തിത്വ വികാസവും ഉദ്ദേശിച്ചുള്ളതാണ് സിജിയുടെ പ്രസംഗ പരിശീലന വേദി. വളരെ മികച്ച രീതിയില്‍ പഠിതാക്കള്‍ വിഷയങ്ങള്‍ അപഗ്രഥിച്ചു സംസാരിച്ചു. തുടര്‍ന്ന് മെന്റര്‍മാരായ ഇ . എ സലിം, നിസാര്‍…
മനാമ: സീഫിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ ജനാസാഗരം തീര്‍ത്ത് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ‘വോക്ക് വിത്ത് ഷിഫ’ പ്രമേഹ ബോധവല്‍ക്കരണ പരിപാടി. വോക്കത്തോണ്‍, സൂംബാ എയറോബിക് വ്യായാമം, ശാരിരികക്ഷതാ മത്സരങ്ങള്‍ എന്നിവ ചേര്‍ന്ന പരിപാടി ജനാരോഗ്യ സംരക്ഷണത്തിനായുള്ള സമൂഹത്തിന്റെ അസാധാരണമായ പങ്കാളിത്തത്തിന് സാക്ഷിയായി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മുവായിരത്തിലേറെ പേര് പങ്കെടുത്തു. ഔദ്യോഗിക ഉ്ദഘാടന ചടങ്ങോടെയാണ് വോക്ക് വിത്ത് ഷിഫ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിയാദ് ഉമര്‍ സ്വാഗതം പറഞ്ഞു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തോടുള്ള ഷിഫയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് റയീസ് ഹസന് സരോവര്‍, പാര്‍ലമെന്റ രണ്ടാം ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുള്വാഹെദ് ഖറാത്ത, നേപ്പാള്‍ എംബസി തേര്‍ഡ്…
അനാവശ്യ യാത്രകൾ ഒഴിവാക്കണം, മലമ്പുഴയില്‍ ജാഗ്രതാനിർദേശം; വനം വകുപ്പ് പുലിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്റെയും വനം വകുപ്പ് നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പൊലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് നിലവില്‍. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർഎഫ്ഒ അറിയിച്ചു.
മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാഗം, സമരവേദി വിട്ടിറങ്ങി വിമതർ; പുതിയ വേദിയിൽ സമരം തുടരും
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താൽക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യർ പറഞ്ഞു. വഖഫ് ബോർഡ് ആസ്തിപട്ടികയിൽ നിന്ന് ഭൂമി മാറ്റൽ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദർ ആന്റണി സേവ്യർ വ്യക്തമാക്കി. സമരസമിതിയുടേത് ശരിയായ തീരുമാനമാണെന്നും മുനമ്പം പ്രശ്നത്തിൽ സർക്കാർ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. പണം കൊടുത്ത് സ്ഥലം വാങ്ങിയവരാണ് നിയമപരമായ അവകാശികൾ. ആ അവകാശങ്ങൾ ഉറപ്പ് വരുത്താനാണ് കമ്മീഷനെ വെച്ചത്. സമരം അവസാനിപ്പിക്കണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അന്ന് തുടരാനായിരുന്നു സമിതിയുടെ തീരുമാനം. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. ഇപ്പോൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്…
രാഹുൽ ഈശ്വര്‍ കസ്റ്റഡിയിൽ, പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ നടപടി, എആര്‍ ക്യാന്പിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം. അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം…
ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ, ഉമർ നബിയുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് വിവരം
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികൾ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ഉമർ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഡ്രോൺ വേധ സംവിധാനം സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നത്. വൈറ്റ് കോളർ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തിൽ…
