- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
Author: News Desk
മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികരടക്കമുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. പൊലീസ് കേസെടുത്ത മലയാളി വൈദികനടക്കമുള്ള എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്. വൈദികനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും അന്വേഷിച്ച് സ്റ്റേഷനിലെത്തിയ നാലുപേരെയാണ് കേസിൽ കോടതി ഇടപെടലിനെതുടര്‍ന്ന് ഒഴിവാക്കിയത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും ജാമ്യം ലഭിച്ചശേഷം ഫാ. സുധീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ…
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ 2026 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറിയുമാണ്. ബഹ്‌റൈനിലെ വ്യാപാര – ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശി ആണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം. ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുഹമ്മദ് മുഹിയുദ്ധീൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരി ആണ്. മികച്ച സംഘാടകനായ ഇദ്ദേഹം സീനിയർ സപ്ലൈ ചെയിൻ , കോൺട്രാക്ട്സ് സ്പെഷ്യലിസ്റ്റ് ആണ്. ആഗോള എണ്ണ, വാതക മേഖലയിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം സ്ട്രാറ്റജിക് സോഴ്‌സിംഗ് വിദഗ്ദ്ധനും കൂടിയാണ്. സഈദ് റമദാൻ നദ്‌വി, ജമാൽ ഇരിങ്ങൽ എന്നിവർ വൈസ് പ്രസിഡന്റുമാരും സക്കീർ ഹുസൈൻ അസിസ്റ്റൻ്റ്…
മനാമ: പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഹയാ ഫാത്തിമ മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അനീഷ് മുഹമ്മദ് ന്റെയും ഗ്രാന്മ ഷക്കീല മുഹമ്മദ് അലിയുടെയും മകളായ ഹയാ ഫാത്തിമ ഇന്ത്യൻ സ്കൂളിലേയും സമസ്ത മദ്രസ്സയിലേയും നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിൽ അൽപനേരം കടുത്ത തിരക്ക്, പരക്കം പായൽ’, ഏകോപനവും പ്രതികരണ ശേഷിയും വിലയിരുത്തി മോക് ഡ്രിൽ
കൊച്ചി: പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും കൂടുതൽ ശക്തമാക്കുന്നതിനായി കൊച്ചി മെട്രോ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് മോക്ക് ഡ്രിൽ നടത്തി. മെട്രോ സ്റ്റേഷനിലും അതിന്റെ പരിസരങ്ങളിലും വിവിധ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക്, പരക്കം പായൽ തുടങ്ങിയവ നേരിടുന്നതിനുള്ള വിവിധ ഏജൻസികളുടെ പ്രവർത്തന തയ്യാറെടുപ്പ് , ഏകോപനം, പ്രതികരണ ശേഷി, തുടങ്ങിയവ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു മോക്ക് ഡ്രിലിന്റെ ലക്ഷ്യം. പാലാരിവട്ടം സ്റ്റേഷന്റെ പ്രവേശന ഭാഗത്ത് കൃതൃമ സാഹചര്യം സൃഷ്ടിച്ചാണ് അടിയന്തര പ്രോട്ടോകോൾ സംവിധാനം പ്രവർത്തന സജ്ജമാക്കി മോക്ക് ഡ്രിൽ നടത്തിയത്. തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP), ആശയവിനിമയത്തിലും വിഭവ വിന്യാസത്തിലും ഉള്ള പോരായ്മകൾ , ഏജൻസികൾ തമ്മിലുള്ള സുഗമമായ സഹകരണം തുടങ്ങിയവ വിലയിരുത്തി. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ് & മെയിന്റനൻസ്), എ. മണികണ്ഠന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ എസ്‌ഡിജിഎം (ഓപ്പറേഷൻസ്) സായ് കൃഷ്ണ, ഡി.ജി.എം…
റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 23 ഏഷ്യൻ കപ്പ് കിക്കോഫിന് ഇനി എട്ട് ദിവസം. ജനുവരി ആറ് മുതൽ 25 വരെയാണ് ഏഴാം പതിപ്പ് നടക്കുക. ഇതിനായി റിയാദിലും ജിദ്ദയിലും അന്തിമഘട്ട ഒരുക്കം പുരോഗമിക്കുകയാണ്. ഏഷ്യയിലെ 16 ദേശീയ ടീമുകൾ പങ്കെടുക്കും. ആദ്യമായാണ് പ്രധാനപ്പെട്ട ഈ ടൂർണമെൻറിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്‍റെ www.the-afc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ലഭിക്കും. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലും അൽഷബാബ് ക്ലബ് സ്റ്റേഡിയത്തിലുമായി 12 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നടക്കും. ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ഓക്സിലറി സ്റ്റേഡിയത്തിൽ രണ്ട് സെമിഫൈനലുകളും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. 2027-ൽ സൗദിയിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ…
ശാന്തകുമാരി അമ്മയ്ക്ക് വിട; മുടവൻമുകളിലെ പഴയ വീട്ടിൽ അവർ വീണ്ടും ഒത്തു കൂടി, ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ
തിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയ്ക്ക് തലസ്ഥാന നഗരത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വാത്സല്യനിധിയായ അമ്മ ആയിരുന്നു. മുടവൻമുകളിലെ വീട്ടിൽ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർക്ക്, അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്‍റെയും മകന്‍റെ കൂട്ടുകാർക്ക് നൽകിയ കരുതലിന്‍റെയും ഓർമ്മകളാണ് പറയാനുണ്ടായിരുന്നത്. മുടവൻമുകളിലെ കേശവദേവ് റോഡിലെ ഹിൽവ്യൂ എന്ന ആ പഴയ വീട്ടിൽ അവരുടെ ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ വീണ്ടും ഒത്തുകൂടുകയായിരുന്നു. ലാലുവിനെ പോലെ സുഹൃത്തുക്കൾക്കും ഭക്ഷണവും വാത്സല്യവും വിളമ്പിയ അമ്മക്ക് മുന്നിൽ അവരുടെ ഓർമ്മകൾ നിറകണ്ണുകളായി. സ്വന്തം അമ്മയെപ്പോലെ കരുതൽ തന്ന ഒരാളെയാണ് മോഹൻലാലിന് ഒപ്പം പഠിച്ച നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന് നഷ്ട്ടമായത്. മോഹൻലാലിന്‍റെ അമ്മയുമായുള്ള ഓര്‍മകളും സുരേഷ് കുമാര്‍ പങ്കുവെച്ചു. മോഹൻലാലിന്‍റെ ആദ്യ സിനിമ തിരനോട്ടം ചിത്രീകരിച്ചത് മുടവൻമുകളിലെ വീട്ടിലും പരിസരത്തുമാണ്. അന്ന്…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം വരുന്നു, നടപ്പാക്കുക ജനുവരി അഞ്ച് മുതല്‍
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം, അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേയ്ക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനാകുക. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിതമായ വർദ്ധനവ് തിരക്ക് രൂക്ഷമാക്കി മാറ്റി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്…
‘ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നു, പാഠം പഠിച്ച് തിരുത്തണം’; തുറന്നുപറഞ്ഞ് ബിനോയ് വിശ്വം, വെള്ളാപ്പള്ളിയുടെ ചതിയൻ ചന്തു വിമര്‍ശനത്തിനും മറുപടി
തിരുവനന്തപുരം: ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എൽഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനുള്ള നയങ്ങളും നടപടികളും വേണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമാണ്. തോൽവിയോടെ എല്ലാം തീർന്നുവെന്ന് കരുതുന്നില്ല. എൽഡിഎഫും പാർട്ടിയും തെറ്റുകള്‍ തിരുത്തും.…
ധാക്ക: അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്‌കാരം ഇന്നു നടക്കും. ഭര്‍ത്താവും മുന്‍ ബംഗ്ലാദേശ് പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്റെ ശവകുടീരത്തിന് സമീപമാണ് ഖാലിദ സിയയെ സംസ്‌കരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തുകയെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയും മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്ന ബീഗം ഖാലിദ സിയ ഇന്നലെയാണ് അന്തരിച്ചത്. പാര്‍ലമെന്റിന്റെ സൗത്ത് പ്ലാസയിലും, തൊട്ടുചേര്‍ന്നുള്ള മണിക് മിയ അവന്യൂവിലും സോഹര്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് ഇടക്കാല സര്‍ക്കാരിന്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു. ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജയശങ്കര്‍ ബംഗ്ലാദേശിലേക്ക് പോകുന്നത്. ദക്ഷിണേഷ്യൻ രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവിനോടുള്ള ആദരസൂചകമായാണ് ഇന്ത്യ പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധറും…
ഗുരുവായൂർ ഇടത്തരികത്തു കാവിൽ ഭഗവതിയ്ക്ക് താലപ്പൊലി: തിങ്കളാഴ്ച ക്ഷേത്ര നട നേരത്തെ അടയ്ക്കും
തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക. ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
