Author: News Desk

ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന കെഎ പോളിൻറെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. അക്കൗണ്ട് നമ്പർ സഹിതമാണ് എക്സ് പ്ലാറ്റ് ഫോമിലെ കെഎ പോളിൻ്റെ പോസ്റ്റ്. 8.3 കോടി രൂപ ആവശ്യമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോൾ. അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിയിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ…

Read More

ദില്ലി: സ്ഥാനാർത്ഥിത്വം ആശയ പോരാട്ടത്തിന്‍റെ ഭാഗമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി. ഇന്ത്യയുടെ 60 ശതമാനം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന പാർട്ടികളാണ് തന്‍റെ പിന്നിൽ നില്‍ക്കുന്നതെന്നും സുദർശൻ റെഡ്ഡി പ്രതികരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. കോൺഗ്രസാണ് ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്റി ബോർഡ് യോഗത്തിലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനും ജസ്റ്റിസ് സുദർശൻ റെഡ്ഡിയും മത്സരിക്കുന്നത്. 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.…

Read More

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം…

Read More

കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെ വ്യാവസായിക മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്. ഇതിൽ ഫയർ സുരക്ഷാ ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടി സ്വീകരിക്കപ്പെട്ടു. അതോടൊപ്പം, 120 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംയുക്ത പരിശോധനയിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് റിന്യൂവബിൾ എനർജി, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി, കുവൈത്ത് നഗരസഭ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

ജറുസലേം: ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചു. എന്നാൽ വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു. 60 ദിവസത്തെയ്ക്ക് വെടി നിർത്തിയാൽ, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കാം എന്നായിരുന്നു ഹമാസ് പറഞ്ഞത്. എന്നാൽ, ഗാസ സിറ്റി പിടിച്ചെടുക്കുമെന്ന ഭയം കൊണ്ടാണ് ഹമാസ് വെടിനിർത്തലിന് തയ്യാറായത് എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇപ്പോൾ വെടി നിർത്തിയാൽ ഹമാസിന് പുനഃസംഘടിക്കാനും, ശക്തി നേടാനും കഴിയും എന്ന വാദം ആണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കൾ ഉയർത്തുന്നത്. ഗാസയിൽ ഇസ്രായേൽ പട്ടാളം ആക്രമണം തുടരുകയാണ്. അതേസമയം ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലി നഗരങ്ങളിൽ പ്രക്ഷോഭം ശക്തമായി.…

Read More

ദില്ലി:അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഇന്ത്യ- ചൈന സമിതികളുടെ സംയുക്ത യോഗം ദില്ലിയിൽ തുടങ്ങി. ഇന്ത്യ -ചൈന അതിർത്തി ശാന്തമെന്ന് ഇന്ത്യൻ സംഘത്തെ നയിക്കുന്ന അജിത് ഡോവൽ യോഗത്തിന്‍റെ തുടക്കത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയും ഷിജിൻപിങും ഉണ്ടാക്കിയ ധാരണ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും ഡോവൽ അറിയിച്ചു.പല മേഖലയിലും മുന്നോട്ടു പോകാൻ കഴിഞ്ഞെന്നും ബന്ധത്തിൽ പുതിയ ഊർജ്ജം ദൃശ്യമാണെന്നും ഡോവൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ചർച്ചകൾ പ്രധാനപ്പെട്ടതാണെന്നും അജിത് ഡോവൽ പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ചൂണ്ടിക്കാട്ടി. അതിർത്തിയിൽ നല്ല അന്തരീക്ഷമെന്ന് വാങ് യീയും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ചൈന ഏറെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് വാങ് യീ പറഞ്ഞു. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ചൈന ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ തത്വത്തിൽ സമ്മതിച്ചു. തായ്വാനുമായുള്ള സഹകരണത്തിൽ മാറ്റം വരുത്തില്ലെന്ന് ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രി…

Read More

മനാമ: ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾ ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രസിദ്ധീകരിച്ചു.ആദ്യം പുതിയ തൊഴിലുടമ പ്രവാസി മാനേജ്മെൻ്റ് സിസ്റ്റം വഴി വർക്ക് പെർമിറ്റിനുള്ള അപേക്ഷ സമർപ്പിക്കണം. നിലവിലെ തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ രാജി നോട്ടീസ് ലഭിച്ചതിന്റെ തെളിവ് നിർബന്ധമാണ്. നോട്ടീസ് നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.ഇതെല്ലാം ഫയൽ ചെയ്തു കഴിഞ്ഞാൽ എൽ.എം.ആർ.എയും ബന്ധപ്പെട്ട സ്ഥാപനങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. തൊഴിലാളി നിലവിലെ തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്തത് ഒരു വർഷത്തിൽ കുറവാണെങ്കിൽ തൊഴിലുടമയ്ക്ക് തൊഴിൽമാറ്റം നിരസിക്കാം. ഒരു വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ടെങ്കിൽ തൊഴിൽമാറ്റം തടയാൻ തൊഴിലുടമയ്ക്കാവില്ല. എന്നാൽ നോട്ടീസ് കാലാവധിക്കനുസരിച്ച് തീരുമാനമെടുക്കാം. സാധാരണയായി കരാർ പ്രകാരം കാലാവധി 30 ദിവസത്തിനും 90 ദിവസത്തിനും ഇടയിലാണ്.ഈ വ്യവസ്ഥകൾ പാലിച്ചു നൽകുന്ന അപേക്ഷകളിൽ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ തൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലിക്ക് ചേരാം.

Read More

ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കി. ചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്. ഏകദേശം ഒരു വര്‍ഷമായി ചൈന ഇന്ത്യയിലേക്കുള്ള ഇവയുടെ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചരക്ക് നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വളത്തിന്റെ 30 ശതമാനവും, വാഹന നിര്‍മ്മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള റെയര്‍ എര്‍ത്ത് മിനറല്‍സും, റോഡ്-നഗര അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുരങ്ക നിര്‍മാണ യന്ത്രങ്ങളും പ്രധാനമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, ഈ നിയന്ത്രണങ്ങള്‍ നീക്കിയത് ഇന്ത്യക്ക് വലിയ നേട്ടമാണ്. റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ പ്രാധാന്യം ചൈന സമാരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്പ്രോസിയം, ലുട്ടേഷ്യം, സ്‌കാന്‍ഡിയം, ഇട്രിയം എന്നിങ്ങനെ ഏഴ്…

Read More

മനാമ: പൊതുമേഖലയിൽ സുസ്ഥിര വികസനത്തിനായി ബഹ്റൈൻ കൃത്രിമ ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ തേടുന്നു. ഇതിൻ്റെ ഭാഗമായി ബെയിൻ ആൻ്റ് കമ്പനി, വേൾഡ് ഇക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ബഹ്റൈനിൽ ശില്പശാല സംഘടിപ്പിച്ചു.വ്യവസായങ്ങളിലുടനീളം സുസ്ഥിരത കൈവരിക്കാൻ സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള എ.ഐ. ഉപയോഗ രീതികൾ തിരിച്ചറിയാൻ ബെയിൻ ആൻ്റ് കമ്പനിയും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലീഡേഴ്‌സ് ഓഫ് സസ്റ്റൈനബിൾ മെന (എൽ.എസ്.എം) കമ്മ്യൂണിറ്റിയും ചേർന്ന് നടത്തുന്ന വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് ശിൽപ്പശാല. ബഹ്‌റൈനിലെ വ്യവസായങ്ങളിലുടനീളം സുസ്ഥിരതാ ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ ഒരു എ.ഐ. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനുള്ള ആദ്യപടി കൂടിയാണ് ശിൽപ്പശാല.ഈ സഹകരണത്തിന്റെ ഫലങ്ങൾ ഒരു ഗവേഷണാധിഷ്ഠിത റിപ്പോർട്ടിൽ ചേർക്കും. 2026ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇത് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലൂടെയും പരിപാടികളിലൂടെയും പ്രദർശിപ്പിക്കും.ശിൽപ്പശാലയിൽ ബെയിൻ ആൻ്റ് കമ്പനിയിലെ വിദഗ്ധർ പൊതുമേഖലയിലെ എ.ഐ. ആപ്ലിക്കേഷനുകളുടെ ഒരു അവലോകനം അവതരിപ്പിച്ചു.

Read More

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്‌ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ലഭിച്ചാൽ എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ വോട്ട് മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും. രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിൽ തേജസ്വി യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. മുഖ്യ തിരഞ്ഞെടുപ്പ്…

Read More