- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Author: News Desk
മനാമ: അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം മൂലം ജനശ്രദ്ധ നേടുന്ന പുസ്തകമേള മുഹറഖിലെ ദാറുല്‍ അമാമ്രയില്‍ ആരംഭിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്ദി മേള ഉദ്ഘാടനം ചെയ്തു.അപൂര്‍വ്വവും പഴക്കമുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. ഇവയില്‍ ചിലതിന് 200ലധികം വര്‍ഷം പഴക്കമുണ്ട്. മേള ജനുവരി 10ന് അവസാനിക്കും.ചരിത്രകാരനും കവിയുമായ മുബാറക്ക് അല്‍ അമാറിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. അദ്ദേഹത്തെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മനാമ: ബഹ്‌റൈനില്‍ 2025 ഡിസംബര്‍ 28 മുതല്‍ 2026 ജനുവരി 3 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 97 വിദേശികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.530 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. 9 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. വ്യക്തമാക്കി.
മനാമ: സാമ്പത്തിക ദുരിതങ്ങളിലകപ്പെട്ട് ബഹ്‌റൈനില്‍ കുടുങ്ങിപ്പോയ മലയാളി യുവാവ് ഒടുവില്‍ നാട്ടിലെത്തി. ബിസിനസ് തകര്‍ച്ച മൂലം ദുരിതമനുഭവിച്ച മാഹി സ്വദേശി സന്ദീപ് തുണ്ടിയില്‍ ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ബഹ്‌റൈനിലുണ്ടായിരുന്ന സന്ദീപിന്റെ ഭാര്യ ഷെമിനയും മകള്‍ ഇവാനിയും കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 2011ല്‍ ആദ്യമായി ബഹ്‌റൈനിലെത്തിയ സന്ദീപ് പിന്നീട് ഭാര്യയെയും ഇവിടേക്ക് കൊണ്ടുവന്നു. 2019ല്‍ ഭാര്യയുടെ പേരില്‍ ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. 2022ഓടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു ബിസിനസ് തകര്‍ന്നു. സ്ഥാപനത്തിന്റെ കമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സന്ദീപിന് സാധിച്ചില്ല. അതോടെ സന്ദീപും ഭാര്യയും ബഹ്‌റൈനില്‍ താമസിക്കാനുള്ള രേഖകളില്ലാത്തവരായിമാറി. വാടക നല്‍കാനാവാത്തതും മറ്റുമായി ബന്ധപ്പെട്ട കേസുകളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്നപ്പോള്‍ കുടുംബം കടുത്ത ദുരിതത്തിലായി. ഇതിനിടയില്‍ ദമ്പതിമാര്‍ക്ക് ഒരു മകള്‍ പിറന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലായിരുന്നു പ്രസവം. ആശുപത്രി ഫീസായ 150 ദിനാര്‍ നല്‍കാന്‍ സാധിക്കാതെവന്നതിനാല്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ കുട്ടിയും താമസ രേഖയില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന്…
മനാമ: ജനുവരി 22 മുതല്‍ 31 വരെ നടക്കുന്ന 36ാമത് ശരത്കാല മേള 2026ന് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) തയ്യാറെടുക്കുന്നു.അന്താരാഷ്ട്ര പ്രദര്‍ശകരുടെ വിപുലമായ പങ്കാളിത്തം മേളയിലുണ്ടാകുമെന്ന്ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍മാനുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. മേള ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പരിപാടികളിലൊന്നാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. വിശാലമായ സ്ഥലങ്ങളും നൂതന സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.36ാമത് പതിപ്പ് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതാണെന്നും നാല് ഹാളുകള്‍ ഉള്‍ക്കൊള്ളുന്നതായും 24ലധികം രാജ്യങ്ങളില്‍നിന്നുള്ള 600ലധികം പ്രദര്‍ശകരെ പങ്കെടുപ്പിക്കുന്നതായും 2,00,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നും പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.ഈ വര്‍ഷത്തെ മേളയില്‍ പുതിയ പവലിയനുകള്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണങ്ങളുടെയും പ്രദര്‍ശനങ്ങള്‍, വിപുലീകരിച്ച പാചക മേഖല, കുടുംബ സൗഹൃദ…
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന്‍ ആണ് മരിച്ചത്. ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും കാണാം; ഷാജഹാൻ്റെ ഉറൂസ് ഈ മാസം
ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ് മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ് മഹൽ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദമുള്ളത്. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും താജ് മഹൽ സൗജന്യമായി കാണാം. എല്ലാ വർഷവും ഉറൂസിൻ്റെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ഒരുക്കുന്നത്. സാധാരണ താജ് മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 50 രൂപയും, താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ്…
‘മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി തിരക്കി’; രാഹുല്‍ ഈശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്‍പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജയില്‍വാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാന്‍ നടപടി…
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതൽ 10 വരെ ജെയിൻ സർവകലാശാല കൊച്ചി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. ജനുവരി 8-ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ…
വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി, ധിക്കരിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്‍റിന് മുന്നറിയിപ്പ്
വാഷിങ്ടൺ: വെനസ്വേലക്ക് വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാൽ, ശരിയായത് ചെയ്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്. ‘ശരിയായത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും’ എന്നാണ് ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി മണിക്കൂറുകൾക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ അമേരിക്കയ്ക്ക് പൂർണ്ണമായ പ്രവേശനം നൽകണം. റോഡ്രിഗസ് ഇതിന് തയ്യാറായാൽ രാജ്യത്തെ പുനർനിർമ്മിക്കുന്നതിന്…
ഇന്ത്യയുടെ ആത്മീയ കേന്ദ്രമായി വാരണാസി; 2025ൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ
ലക്നൗ: 2025ൽ ആത്മീയ നഗരമായ വാരണാസിയിൽ എത്തിയത് 7 കോടി 26 ലക്ഷത്തിലധികം സന്ദര്‍ശകരെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗോള വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി വാരണാസി മാറിയെന്ന് യുപി സർക്കാർ അവകാശപ്പെട്ടു. വാരണാസിയിലെ കാശി വിശ്വനാഥ ഇടനാഴിയുടെ നിർമ്മാണം, ഗംഗാ ഘട്ടുകളുടെ സൗന്ദര്യവൽക്കരണം, പുരാതന ക്ഷേത്രങ്ങൾ, റോഡുകൾ, വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനം എന്നിവ വിനോദസഞ്ചാരികളെ വാരണാസിയിലേയ്ക്ക് ആകർഷിക്കാൻ സഹായിച്ചതായി സംസ്ഥാന വാർത്താവിനിമയ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2025ലെ മഹാകുംഭ മേളയിൽ 28.7 ദശലക്ഷം ആളുകളാണ് എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ ശേഷം ഇവർ കാശി വിശ്വനാഥ ക്ഷേത്രവും സന്ദർശിച്ചുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മാത്രമല്ല, മഹാശിവരാത്രി ഉത്സവത്തിലും ശ്രാവണ മാസത്തിലുമാണ് ഏറ്റവും കൂടുതൽ ഭക്തർ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയും കാശി ഭരണകൂടവും ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. 2025 ഡിസംബർ 24നും 2026 ജനുവരി 1നും ഇടയിൽ 3,075,769 ഭക്തർ കാശി വിശ്വനാഥ…
