- പണിമുടക്കും അവധിയും ഒരുമിച്ച്; മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകൾ അടഞ്ഞുകിടക്കും 🚨
- സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമെന്ന് റിപ്പോർട്ട് 🚨
- യുവജനങ്ങളുടെ രോഷം രാഷ്ട്രീയമായി വായിക്കണം; ‘കോക്രോച്ച് ജനതാ പാർട്ടി’ ട്രെൻഡിൽ പ്രതികരിച്ച് ശശി തരൂർ 🔥
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
Author: News Desk
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘ഡി.പി വേൾഡ് ഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി ബഹ്റൈൻ ടൂർ ആരംഭിച്ചു. https://youtu.be/BYbYsA7HvbY?si=SxKLeejD-MO-Xg15 ക്രിക്കറ്റ് ആരാധകർക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് കിരീടം നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള അപൂർവ അവസരമാണുള്ളത്. മുഹറഖിലെ വാട്ടർ ഗാർഡൻ സിറ്റിയിലേക്ക് ബിസിനസ് ബേ വഴി നടത്തിയ ‘റോയൽ ബോട്ട് പരേഡോടെ’ ടൂറിന് തുടക്കമായത്. തുടർന്ന് വൈകീട്ട് നാലുവരെ വാട്ടർ ഗാർഡൻ സിറ്റിയിൽ ആരാധകർക്കായി പ്രദർശനം നടത്തി. തുടർന്ന് അവന്യൂസ്, ആവാലി ക്രിക്കറ്റ് ഗ്രൗണ്ട്, ദാന മാൾ, അൽ നജ്മ ക്ലബ് ആരാധകർക്കായി ഫാൻ എൻഗേജ്മെന്റ് സെഷനുകൾ സംഘടിപ്പിച്ചു. ആഗോള ക്രിക്കറ്റ് ഭൂപടത്തിൽ ബഹ്റൈന്റെ പ്രാധാന്യം വർധിക്കുന്നതാണ് ഈ ട്രോഫി ടൂർ അടയാളപ്പെടുത്തുന്നതെന്ന് ബി.സി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ വ്യക്തമാക്കി.
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്ന സോവനീയറിന് രക്തദാനവുമായി ബന്ധപ്പെട്ട പേര് നിർദേശിക്കുവാൻ ബഹ്‌റൈൻ മലയാളി പ്രവാസികൾക്ക് ബിഡികെ അവസരം ഒരുക്കുന്നു. ബിഡികെ സ്വന്തമായും മറ്റ് അസ്സോസിയേഷനുകളുമായി ചേർന്ന് കൊണ്ടും നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, ബഹ്‌റൈനിലും നാട്ടിലും ബ്ലഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഡോണേഴ്സ്നെ സംഘടിപ്പിക്കുന്നത്, പൊതിച്ചോർ അടക്കമുള്ള ബിഡികെയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നാട്ടിലേയും ബഹ്‌റൈനിലേയും ഔദ്യോഗിക സ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ആശംസകൾ, ബിഡികെ അംഗങ്ങളുടെ സാഹിത്യ രചനകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സോവനീയീർ വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആയ ജൂൺ 14 ന് തൊട്ട് മുമ്പുള്ള അവധി ദിവസമായ ജൂൺ 12 നാണ് പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. അന്നേ ദിവസം രക്തദാനത്തിൽ പങ്കാളികളാകുന്ന ബിഡികെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോവനീയറിന്റെ പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിർദേശങ്ങൾ 33750999, 39125828, 38978535 എന്നിവയിൽ ഏതെങ്കിലും…
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍; ‘ഏതു പദ്ധതിയുടെ ആവശ്യത്തിനും സമീപിക്കാം, ഒരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് ഉണ്ടാക്കണം’
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ലോക്ഭവനിൽ വിരുന്നൊരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിനെത്തി. ഏത് പദ്ധതിയുടെ ആവശ്യത്തിനും കൗൺസിലർമാർക്ക് തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കണം. സമരങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടാവാതിരിക്കാൻ നടപടി വേണം. ഓരോ വർഷവും കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് കാർഡ് തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു. പോസിറ്റീവ് കൂടിക്കാഴ്ചയായിരുന്നുവെന്ന് വിരുന്നിനുശേഷം മേയർ വി.വി. രാജേഷ് പറഞ്ഞു. ചുവപ്പ് വസ്ത്രമണിഞ്ഞാണ് ഭൂരിഭാഗം ഇടത് അംഗങ്ങളും എത്തിയത്. ആർ.ശ്രീലേഖ ഉൾപ്പെടെ ചില കൗൺസിലർമാർ സത്കാരച്ചടങ്ങിൽ പങ്കെടുത്തില്ല. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല. നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. രേഖകള്‍ തൃപ്തരെങ്കില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരം ഇആര്‍ഒ/എഇആര്‍ഒ മാരില്‍ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആര്‍ഒ അല്ലെങ്കില്‍ എഇആര്‍ഒക്കു മുന്‍പാകെ ഹാജരാകേണ്ട തിയ്യതികളില്‍ അതാത് രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ( രേഖകള്‍ തൃപ്തികരമെങ്കില്‍ ) പ്രവാസി/വിഐപി വോട്ടര്‍മാരെ പരിശോധന പൂര്‍ത്തിയാക്കി ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ERONET ല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ ജനവിധി കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ അനുഭവം വിലയിരുത്തും. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇതാണ് കണക്ക്, നാടിന്റെ അനുഭവങ്ങൾ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണ്. നിയമനത്തിന് ഇന്ന് കൈക്കൂലി നല്‍കേണ്ടിവരുന്നുണ്ടോ, നേരത്തെ പലതിനും റേറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ മാറ്റം വന്നതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്. ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റം പ്രകടമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് നേട്ടത്തിന്റെ ഉദാഹരണമാണ്. നവജാത ശിശു മരണം, മാതൃമരണ നിരക്ക് എന്നിവ കുറഞ്ഞത് കേരളത്തിന്റെ മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗം പ്രതിസന്ധി…
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്നേഹാദരം ..
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച്ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു . കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാനിധ്യത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.ബഹ്‌റൈൻ കെഎംസിസി യുടെ നിറസാന്നിദ്ധ്യവും കെഎംസിസി യുടെ സജീവ പ്രവർത്തകനുമാണ് അഷ്‌റഫ് കുന്നത്തുപറമ്പിൽ . കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്‌റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്‌റൈൻ ചാപ്റ്റർ തുടങ്ങി നിരവധിസംഘടന കളിൽ ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു .ദീർഘ കാലമായി മനാമ പോലിസ് കോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന അഷ്‌റഫ് സാഹിബ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.കഴിഞ്ഞ ദിവസം കുടുംബ സമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തിൽ കെഎംസിസി…
തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായാണ് ഈ സംവിധാനമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായും സുതാര്യമായും സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഈ നൂതന സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം, ആലുവ, അങ്കമാലി, കോഴിക്കോട് എന്നീ ഒന്‍പത് പ്രധാന സ്റ്റേഷനുകളിലാണ് ഈ സേവനം ലഭ്യമാകുക. ഇതോടൊപ്പം തിരുവനന്തപുരത്ത് ജീവനക്കാര്‍ക്കായി സജ്ജീകരിച്ച ശീതീകരിച്ച വിശ്രമകേന്ദ്രവും മന്ത്രി നാടിന് സമര്‍പ്പിച്ചു. സാധനങ്ങള്‍ മാറിപ്പോകാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ ട്രാക്കിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനത്തിന്റെ പ്രവര്‍ത്തനം. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സംവിധാനം…
ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( E D ) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്. കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ…
പി.ആർ. സുമേരൻ കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ…
മനാമ: ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് “ഹർഷം 2026″ ൻ്റെ ഭാഗമായി ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി വനിതാ വിംഗ് നടത്തുന്ന പായസ മൽസരം ജനുവരി 9 തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ സൽമാനിയായിൽ ഉള്ള സിംസ് ഹാളിൽ വെച്ച് ( സീറോ മലബാർ സോസൈറ്റി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 6 ന് നടക്കുന്ന പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ ൻ്റെ സമാപന സമ്മേളനത്തിൽ വെച്ച് നൽകും .കൂടൂതൽ വിവരങ്ങൾക്ക് ശോഭ സജി( ജില്ലാ സെക്രട്ടറി ) 39038609 , സിജി തോമസ്സ് (ജില്ലാ അസ്സി :ട്രഷറർ )38219351 ,അജി . പി . ജോയ് 391562 83 ( ഇവൻ്റ് കോർഡിനേറ്റർ) എന്നിവരുമായി ബന്ധപ്പെടുക.
