- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിൽ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. എംഡിഎംഎ (2.95 ഗ്രാം ), കഞ്ചാവ് (1.688 കി.ഗ്രാം), കഞ്ചാവ് ബീഡി (76 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പൊലീസുകാരിലെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദമല്ലെന്ന് പൊലീസ് മേധാവി; വിയോജിച്ച് മനുഷ്യാവകാശ കമ്മീഷന്‍, ‘മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം’
കോഴിക്കോട്: കടുത്ത ജോലി സമ്മര്‍ദ്ദവും ജോലി സ്ഥലത്തെ അന്തരീക്ഷവും പൊലീസ് സേനാംഗങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം. മദ്യപാനവും കുടുംബഛിദ്രവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ആത്മഹത്യക്ക് കാരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. ജോലി സമ്മര്‍ദം കാരണം ആത്മഹത്യ വര്‍ധിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് കെ ബൈജുനാഥ് നിര്‍ദേശിച്ചു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പോലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ…
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം; ‘മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും, വിദഗ്ധ ടീം അന്വേഷിക്കും’
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്. ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോൾ 151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്മോർട്ടം വഴി…
പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ സംഭവത്തിൽ രണ്ടര വയസുകാരൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ വേദിക്കിനെയും (കാശി) എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. കാഞ്ചന ചികിത്സയിലാണ്.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് മകനോടാെപ്പം യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവം കണ്ടവർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ഇപ്പോഴും ചികിത്സയിലാണ്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും പൂർണമായി നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക് പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ കടുത്ത മറ്റൊരു നീക്കംകൂടി ഉണ്ടായിരിക്കുന്നത്. വ്യോമപാതകൾ അടയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.നിലവിൽ വളരെക്കുറച്ചുമാത്രമാണ് ഇറക്കുമതി. ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളാണ് ഇറക്കുമതിയിൽ കുറവുണ്ടായത്. അതിനോടൊപ്പം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതിയും നാമമാത്രമാണ്. നേരത്തേതന്നെ മോശമായിരുന്ന വ്യാപാര ബന്ധം 2019ലെ പുൽവാമ ആക്രമത്തോടെയാണ് കൂടുതൽ വഷളായത്. പുൽവാമ ആക്രമത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് ഇറക്കുമതിചെയ്യുന്ന പഴങ്ങൾ, സിമന്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതു അയിരുകൾ എന്നിവയുടെ ഇറക്കുമതിതീരുവ 200 ശതമാനമാക്കി ഉയർത്തിയിരുന്നു.ഇരുരാജ്യങ്ങളും നേരിട്ടുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കുറവുണ്ടായെങ്കിലും ദുബായ് വഴിയുള്ള പരോക്ഷ വ്യാപാരം ഒരു കുഴപ്പവുമില്ലാതെ തുടർന്നിരുന്നു.…
തൃശൂർ: കൊടകരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍. 200 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. പറവൂർ സ്വദേശിനി ദീക്ഷിത (22), മാള സ്വദേശി ദീപക് (30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് ബസില്‍ കൊടകരയില്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും പിടിയിലായത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം: 5 മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ചു മരണങ്ങളിൽ പോലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), വയനാട് സ്വദേശി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.ബന്ധുക്കളുടെ പരാതിയിലാണ് നടപടി.അത്യാഹിത വിഭാഗത്തിലെ യു.പി.എസ്. റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അഞ്ചു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്.തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കോഴിക്കോട് കലക്ടറോട് വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ രോഗികളുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്ക കലക്ടറോട് ആവശ്യപ്പെട്ടു.
യുക്രെയ്നിൽ നിന്നും എംബിബിഎസ്, കൊച്ചിയിൽ കൺസൾട്ടസി സ്ഥാപനം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയ വനിതാ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌താണ്…
മനാമ: മനാമയിലെ ഹൂറയിലെയും റാസ് റമ്മാനിലെയും ജനവാസ കേന്ദ്രങ്ങളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു.സി.സി.ടി.വി. നിരീക്ഷണവും ഔദ്യോഗിക പാര്‍ക്കിംഗ് സ്ഥലങ്ങളും ഇല്ലാത്ത ഇടങ്ങളിലാണ് വാഹനാപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തുറസായ സ്ഥലങ്ങളിലോ ഇടുങ്ങിയ തെരുവുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അരികിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ഇത്തരം സ്ഥലങ്ങളില്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ചുവരുന്നവര്‍ അപകടങ്ങളുണ്ടാക്കി രക്ഷപ്പെടുന്നു.ഇതൊരു ദൈനംദിന ശല്യമായി മാറിയിട്ടുണ്ടെന്ന് ഒരു പ്രദേശവാസി പറഞ്ഞു. രാവിലെ ഉണരുമ്പോള്‍ കാണുന്നത് തകര്‍ന്ന കണ്ണാടികളും പൊട്ടിയ ഡോറുകളും പോറല്‍ വീണ ബമ്പറുകളുമൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.നിരീക്ഷണ ക്യാമറകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഫലപ്രദമായി ഫയല്‍ ചെയ്യാനാവുന്നില്ല. തല്‍ഫലമായി അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
മനാമ: ബഹ്റൈന്‍ മാധ്യമപ്രവര്‍ത്തനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമ്പന്നമായ കാലഘട്ടത്തില്‍ പുരോഗമിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (ബി.ജെ.എ).ഉത്തരവാദിത്തമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അടിത്തറയിടുകയും ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി പത്രപ്രവര്‍ത്തനം ഗണ്യമായി വികസിച്ചിട്ടുണ്ടെന്നും മെയ് 3ന് ലോക പത്രസ്വാതന്ത്ര്യ ദിനവും മെയ് 7ന് ബഹ്റൈന്‍ പത്രദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് അസോസിയേഷന്‍ അഭിനന്ദനമറിയിച്ചു. വികസനത്തില്‍ മാധ്യമങ്ങളുടെ പങ്കിനോടുള്ള ശക്തമായ ദേശീയ വിലമതിപ്പാണ് പത്രപ്രവര്‍ത്തനത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നത്.ബഹ്റൈനിലെ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ പ്രൊഫഷണല്‍ സംഘടനയായി സ്ഥാപിതമായതിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ ആചരണം. തലമുറകളിലുടനീളം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബി.ജെ.എയ്ക്ക് വലിയ പങ്കുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.