- വിമാനത്താവളത്തില്‍ അക്രമം: കുവൈത്തി വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിൽ ഭാഗ്യശാലികളെ കാത്ത് ഒട്ടേറെ സമ്മാനങ്ങൾ
- ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
- ജന്‍ ഔഷധിയിലെ മരുന്നു മോശമാണോ? ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് പോലെ തന്നെ ഫലപ്രദം; പഠനം
- ഗോള്‍ഡ് സൂഖ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു
- ആല്‍ബ 2025ലെ ഉല്‍പ്പാദന ലക്ഷ്യം പിന്നിട്ടു
- മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍, കേരളത്തില്‍ സജീവമാവും
- മസ്കത്ത് നൈറ്റ്സില്‍ ബഹ്റൈന്‍ പവലിയന് ഉദ്ഘാടനം ചെയ്തു
Author: News Desk
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാർഷിക കൾച്ചറൽ ഫെയറിൽ എം.ജി കാർ ഉൾപ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ. റാഫിൾ ഡ്രോയിൽ ശ്രദ്ധേയമായ സമ്മാനങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിരിക്കുന്നതിനാൽ ടിക്കറ്റ് വിൽപ്പന ത്വരിത ഗതിയിൽ നടന്നുവരികയാണ്. സ്റ്റാർ വിഷൻ ഒരുക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ മേള ജനുവരി 15,16 തീയതികളിലാണ് നടക്കുന്നത്. സയാനി മോട്ടോഴ്സിൽ നിന്നുള്ള പുത്തൻ എംജി കാറാണ് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളിൽ ജോയ്ആലുക്കാസിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനിയിൽ നിന്നുള്ള 600 ലിറ്റർ ഡബിൾ-ഡോർ റഫ്രിജറേറ്റർ, ഹോം തിയേറ്റർ സിസ്റ്റം, ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ, പ്രീമിയം ഫിലിപ്സ് വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സമ്മാന പട്ടിക പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന്റെ വ്യാപ്തിയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സ്കൂളിന് ലഭിക്കുന്ന മികച്ച പിന്തുണയും…
തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ വിലയ്ക്കും നല്കുന്ന ജെനറിക് മരുന്നുകള്‍ രോഗം ശമിപ്പിക്കുന്നതില്‍ വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കൊപ്പം തന്നെ ഫലം ചെയ്യുന്നവയാണെന്ന് പഠനം. വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ 22 ചികിത്സാ വിഭാഗങ്ങളിലായി 131 മരുന്നുകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്തരത്തില്‍ ആദ്യം നടക്കുന്ന പഠനമാണിത്. മിഷന് ഫോര്‍ എത്തിക്സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് (MESH) നടത്തിയ പഠനത്തില്‍ ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് വകഭേദങ്ങളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് കണ്ടെത്തി. ജെനറിക് മരുന്നുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 5 മുതല്‍ 14 മടങ്ങ് വരെ വില കൂടുതലാണ്. മരുന്നുകളുടെ ഗുണനിലവാരത്തിന് വിലയുമായി ബന്ധമില്ലെന്നും 1 രൂപ വിലയുള്ള മരുന്നും 10 രൂപ വിലയുള്ള ടാബ്ലെറ്റും ലാബ് പരിശോധനകളില്‍ മികച്ച ഫലം നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. വില കുറഞ്ഞ മരുന്നുകള്‍ മോശം ഫലം നല്കുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും പഠനത്തിലൂടെ കണ്ടെത്തിതയായി ക്ലിനീഷ്യന്‍-ശാസ്ത്രജ്ഞനും MESHന്റെ പ്രസിഡന്റുമായ ഡോ. സിറിയക് ആബി…
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍, കേരളത്തില്‍ സജീവമാവും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന നേതൃക്യാംപില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് രാഹുലും ഖാര്‍ഗെയും ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പല വിവാദങ്ങള്‍ക്കും കാരണമെന്നും, തന്റെ പ്രസ്താവന പൂര്‍ണമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ 480 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 102,280 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര സoഘർഷങ്ങൾ തുടങ്ങിയിട്ടുണ്ട്. അമേരിക്ക വെനസ്വലയിൽ ഇടപെട്ടതുപോലെ ചൈന തായ്വാനിൽ. ഇടപെടും എന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇറാനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുമ്പോൾ വില റെക്കോർഡുകൾ മറിതടന്നേക്കാം.. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ,…
തദ്ദേശ തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ തുണക്കുമെന്ന പ്രതീക്ഷയുമായി വട്ടിയൂര്‍ക്കാവില്‍ ജി.കൃഷ്ണകുമാര്‍
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ ഒന്നാമത് നേമവും രണ്ടാമത് വട്ടിയൂര്‍ക്കാവുമാണ്. വിജയസാധ്യതയേറിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിൽ മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്. ശ്രീലേഖ നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വട്ടിയൂര്‍ക്കാവില്‍ നിന്നും ബിജെപിക്കായി ജനവിധി തേടാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന് ജി.കൃഷ്ണകുമാര്‍. ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ താല്പര്യമറിച്ചെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. കോര്പറേഷന് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചുമതല വഹിച്ച അനുഭവത്തിന്റെ ബലം തുണക്കുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ വോട്ട് നിലയില്‍ ബിജെപി ആയിരുന്നു മുന്നില്‍.
തിരുവന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയ്യാറായതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പത്തനാപുരത്തുകാരെ എനിക്ക് നല്ലവിശ്വാസമാണ്. അവര്‍ക്ക് ഞാനില്ലാതെയും ഞാന്‍ ഇല്ലാതെ അവര്‍ക്കും പറ്റില്ല. കെഎസ്ആര്‍ടിസിയെ നല്ല രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു പത്തനാപുരത്തുകാരനും അഭിമാനമുണ്ട്. അവരുടെ എംഎല്‍എയാണ്. അവരുടെ മന്ത്രിയാണ് കെഎസ്ആര്‍ടിസിയെ നന്മയിലേക്ക് നയിക്കുന്നത്’- ഗണേഷ് കുമാര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി.…
കുവൈത്ത് ചരിത്രത്തിൽ പുതിയ അധ്യായം; ആദ്യ വനിതാ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ ഷലീൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക-സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു ചരിത്രമെഴുതി ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ-ഷലീൻ ആദ്യ വനിതാ പൊലീസ് പൈലറ്റാകാൻ ഒരുങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രം പഠിക്കുന്നതിനായി ദാന ഗ്രീസിലേക്ക് തിരിച്ചു. കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സൈനിക ഉദ്യോഗസ്ഥരുടെ വികസനത്തിനായുള്ള ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ഗ്രീസിലെ പരിശീലന കാലയളവിൽ ദാന അൽ-ഷലീൻ വ്യോമയാന മേഖലയിലെ നൂതനമായ അക്കാദമിക് പാഠങ്ങളും പ്രായോഗിക പറക്കൽ പരിശീലനവും നേടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈത്ത് പൊലീസ് ഏവിയേഷൻ വിംഗിൽ പൈലറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഇവർക്ക് സാധിക്കും.
കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ…
മനാമ: അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം മൂലം ജനശ്രദ്ധ നേടുന്ന പുസ്തകമേള മുഹറഖിലെ ദാറുല്‍ അമാമ്രയില് ആരംഭിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഹിന്ദി മേള ഉദ്ഘാടനം ചെയ്തു.അപൂര്‍വ്വവും പഴക്കമുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. ഇവയില്‍ ചിലതിന് 200ലധികം വര്‍ഷം പഴക്കമുണ്ട്. മേള ജനുവരി 10ന് അവസാനിക്കും.ചരിത്രകാരനും കവിയുമായ മുബാറക്ക് അല്‍ അമാറിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. അദ്ദേഹത്തെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മനാമ: ബഹ്റൈനില്‍ 2025 ഡിസംബര്‍ 28 മുതല്‍ 2026 ജനുവരി 3 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 97 വിദേശികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.530 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. 9 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. വ്യക്തമാക്കി.
