Author: News Desk

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ വിംഗ് ഇന്ന് (ഡിസംബർ 15,2025) റിഫയിലെ കാമ്പസിൽ ഔദ്യോഗികമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ (ജിബിഡബ്ല്യുആർ) പ്രവേശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഏറെ അഭിമാനത്തോടെയും ദേശസ്നേഹത്തോടെയും നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ വേളയിലാണ് ട്രിപ്പിൾ റെക്കോർഡുകൾ നേടിയത്. ഇന്ത്യൻ സ്‌കൂൾ ഈ ഒരു ദിവസം വിജയകരമായി സ്ഥാപിച്ച മൂന്ന് ലോക റെക്കോർഡുകൾ ഇവയാണ്: ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നു ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരു ആലാപനം നടത്തുന്നുപ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള മൊത്തം 3,700 വിദ്യാർത്ഥികൾ ബഹ്റൈൻ ദേശീയ പതാകയുടെ മഹത്തായ മനുഷ്യ രൂപീകരണത്തിൽ പങ്കെടുത്തു. ഇത് ഐക്യം, ദേശീയ അഭിമാനം, രാജ്യത്തോടുള്ള ആദരവ് എന്നിവയെ പ്രതീകപ്പെടുത്തുകയും സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിളക്കം നൽകുകയും ചെയ്തു. ആഷാത്-അൽ ബഹ്‌റൈൻ, വി ലവ് ബഹ്‌റൈൻ,…

Read More

എ.കെ.സി.സി.റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായി ജെയിംസ് ജോസഫിനെ കൺവീനറായും, ബോബൻ ജോണിനെ ജോയിന്റ് കൺവീനറായും, മെമ്പർഷിപ്പ് സെക്രട്ടറിയായി ബൈജു തോമസിനെയും തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം കൺവീനർ ജെയിംസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ. സി.സി.ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുത്ത റിഫാ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ശ്രീ പോളി വിതത്തിൽ, ഭാരവാഹികളായ ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ്, ജിജോ ജോർജ്, സെലിൻ ജെയിംസ്, ലിവിൻ ജിബി, മെയ് മോൾ ചാൾസ്,അജിത ജസ്റ്റിൻ,റോബിൻ.കെ. സെബാസ്റ്റൃൻ, ജോൺസൺ എന്നിവർ സംസാരിച്ചു. ജോത്സ്യനയുടെയും അലീനയുടെയും ജോജി കുര്യന്റെയും മനോഹരമായ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി…. ജോളി ജോജി,സിന്ധു ബൈജു, റോഷി, ജോസ്, ബെസ്റ്റോ പോൾ, ജോയ് വി എം, ബിജു ജോൺ, മാനു ജോൺ, ബിപിൻ, സ്റ്റാൻലി ജോർജ്, വർഗീസ് എന്നിവർ നേതൃത്വം നൽകി. ജോജി കുര്യൻ സ്റ്റേജ് നിയന്ത്രിച്ചു. എ കെ സി സി ജനറൽ…

Read More

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ വിംഗ് ഇന്ന് (ഡിസംബർ 15.2025) റിഫയിലെ കാമ്പസിൽ ഔദ്യോഗികമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ (ജിബിഡബ്ല്യുആർ) പ്രവേശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഏറെ അഭിമാനത്തോടെയും ദേശസ്നേഹത്തോടെയും നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ വേളയിലാണ് ട്രിപ്പിൾ റെക്കോർഡുകൾ നേടിയത്. ഇന്ത്യൻ സ്‌കൂൾ ഈ ഒരു ദിവസം വിജയകരമായി സ്ഥാപിച്ച മൂന്ന് ലോക റെക്കോർഡുകൾ ഇവയാണ്: ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നു ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരു ആലാപനം നടത്തുന്നുപ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള മൊത്തം 3,700 വിദ്യാർത്ഥികൾ ബഹ്റൈൻ ദേശീയ പതാകയുടെ മഹത്തായ മനുഷ്യ രൂപീകരണത്തിൽ പങ്കെടുത്തു. ഇത് ഐക്യം, ദേശീയ അഭിമാനം, രാജ്യത്തോടുള്ള ആദരവ് എന്നിവയെ പ്രതീകപ്പെടുത്തുകയും സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിളക്കം നൽകുകയും ചെയ്തു. ആഷാത്-അൽ ബഹ്‌റൈൻ, വി ലവ് ബഹ്‌റൈൻ,…

Read More

മനാമ: ഫ്രൻഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈനിന്റെ 54മത് ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മൂസ കെ.ഹസൻ അറിയിച്ചു. ഡിസംബര്‍ 16 ചൊവ്വ വൈകിട്ട് 3.00 മണിക്ക് സിഞ്ചിലെ അൽ അഹ്‍ലി ക്ലബിലാണ് പരിപാടി നടക്കുക. കുട്ടികൾ, മുതിർന്നവർ, വനിതകൾ എന്നിവർക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. വടംവലി, നടത്തം, പെനാൽറ്റി ഷൂട്ട് ഔട്ട്, പിറകോട്ടുള്ള നടത്തം, സാക്ക് റൈസ്, പുഷ് അപ്പ്, ഓട്ടം തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. ബഹ്റൈനിലെ അറബ് പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: അമ്പത്തിനാലാമത് ബഹ്‌റൈൻ ദേശീയദിനം ഈദുൽവതൻ എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്‌റൈൻ വിപുലമായി ആഘോഷിക്കും ലോകസമൂഹത്തിനും, വിശ്യഷ്യാ മലയാളികൾക്കും എന്നും സ്വസ്ഥവും, സമ്പൂർണ്ണവുമായ ജീവിതമാർഗംകനിഞ്ഞേകുന്ന ബഹ്റൈൻ രാജ്യത്തിൻ്റെ ദേശീയദിനം ഹൃദയത്തോട് ചേർത്ത് നിർത്തി ആചരിക്കുകയാണ് കെ എം സി സി ബഹ്റൈൻ. വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ 200 പേരുടെ രക്തദാനം നൽകികൊണ്ടാണ് കെ എം സി സി യുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സമർപ്പണമനോഭാവത്തിൽ ജീവസ്പർശം എന്ന നാമത്തിലാണ് രക്തദാനം നൽകിവരുന്നത്. മലബാർ ഗോൾഡ്‌ന്റെ സഹകരണതോട് കൂടി സംഘ ടിപ്പിക്കുന്ന 42ാം മത് രക്തദാനമാണ് കെ എം സി സി നിർവ്വഹിക്കുന്നത്. ഇതിനോടകം ഏഴായിരത്തോളം പേർ രക്തം ദാനം നൽകി കഴിഞ്ഞു.ദേശീയദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ…

Read More

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് ബാങ്കിന്റെ പുതിയ മുഖം അവതരിപ്പിച്ചത്. കേരള ഗ്രാമീണ ബാങ്കിന്റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ബാങ്ക് കേരളത്തിൽ കാഴ്ചവെക്കുന്നത് തികച്ചും മാതൃകാപരമായ സേവനമാണെന്നും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പോലെയുള്ള സുപ്രധാന മേഖലകളിലെ ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും പറഞ്ഞു. കൂടാതെ, ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന വിവിധ സബ്സിഡി സ്കീമുകൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ കേരളാ ഗ്രാമീണ ബാങ്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗ്രാമീണ ജനതയുടെ വികസനത്തിനായി ബാങ്ക് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ബാങ്കുകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, പ്രാദേശിക ഗ്രാമീൺ…

Read More

കൊച്ചി: കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ച കൊച്ചിയില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി. നാലു പേരുകളാണ് പ്രധാനമായും കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്നും ഉയരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോള്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഐ വിഭാഗത്തില്‍ നിന്നാണ് ഈ രണ്ടുപേരുകളും പരിഗണിക്കപ്പെടുന്നത്. എ വിഭാഗത്തില്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, സീന ടീച്ചര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരില്‍ ദീപ്തി മേരി വര്‍ഗീസിനാണ് മുന്‍തൂക്കം. കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നാണ് ദീപ്തി മേരി വര്‍ഗീസ് വിജയിച്ചത്. പാലാരിവട്ടത്തു നിന്നാണ് മിനിമോള്‍ വിജയിച്ചത്. സമുദായ പരിഗണനകള്‍ അടക്കം പരിഗണിച്ചാകും മേയറെ തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം ജി അരിസ്റ്റോട്ടില്‍, ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്ക് നറുക്ക്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം…

Read More

ന്യൂഡല്‍ഹി: ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമനത്തിന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയതായി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിന്‍ പട്നയിലെ ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എ ആണ്. നിലവിലെ ദേശീയ പ്രസിഡന്റായ ജെപി നഡ്ഡയുടെ കാലാവധി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2020 ജനുവരിയിലാണ് നഡ്ഡ ദേശീയ പ്രസിഡന്റായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ നഡ്ഡ സ്ഥാനമൊഴിയുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് നിതിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവാണ് നിതിന്‍ നബിന്‍. പട്നയില്‍ ജനിച്ച നിതിന്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പരേതനായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ്. പിതാവിന്റെ മരണശേഷമാണ് നിതിന്‍ നബിന്‍ രാഷ്ട്രീയരംഗത്ത് സജീവമായത്.2006ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 2010, 2015, 2020, 2025…

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ അത്ഭുതമില്ലെന്ന് അതിജീവിത. കേസ് വിധിയ്ക്ക് ശേഷം ഇതാദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി എണ്ണി പറയുകയാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പില്‍. അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ ഒന്നാം പ്രതി എന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. 2016 ല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി…

Read More