- ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
- കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ
- ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍
- ബഹ്റൈനിൽ വ്യാജ ഭിന്നശേഷി നിയമനം തടയണമെന്ന നിർദ്ദേശം പാർലമെൻ്റ് അംഗീകരിച്ചു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനിൽ രണ്ടു പേർക്ക് 15 വർഷം വീതം തടവ്
- ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്.
- കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്’; ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍
- മനാമ ഇനി യുവ അറബ് സംരംഭകരുടെ തലസ്ഥാനം
Author: News Desk
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. എയർ ഇന്ത്യക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിലവിൽ ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസായ എ ഐ 934 വിമാനമാണ് നിർത്തലാക്കാൻ ആലോചിക്കുന്നത്. കൊച്ചി – ദുബായ് റൂട്ടിലെ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും സർവീസ് ഉണ്ടാകുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയേക്കും. മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം. എന്നാൽ ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. വിശദ വിവരങ്ങൾ ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവ്വീസ്…
കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ
തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള…
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍. കുന്ദമംഗലം കോടതിയാണ് ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും. ഷിംജിതയെ കൊണ്ടുവരുമെന്നറിഞ്ഞ് കോടതി പരിസരത്ത് വന്‍ ആള്‍ക്കൂട്ടവും എത്തിയിരുന്നു. വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധു വീട്ടില്‍ നിന്ന് ഷിംജിതയെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസില്‍ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.…
മനാമ: ബഹ്റൈനിൽ പലരും വ്യാജമായി ഭിന്നശേഷി ക്വാട്ടയിൽ നിയമനം നേടുന്നത് തടയണമെന്ന ചില എം.പിമാരുടെ നിർദ്ദേശം പാർലമെൻ്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. പാർലമെൻ്റ് അംഗീകരിച്ചതിനെ തുടർന്ന് ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. മുഹമ്മദ് അൽ ഉലൈ വിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് നിർദേശം പാർലമെന്റിൽ കൊണ്ടുവന്നത്. ഭിന്നശേഷിക്കാർക്കുള്ള സംവരണാനുകൂല്യം അവർക്കു തന്നെ ലഭിക്കണമെന്ന് ഉലൈവി പാർലമെൻ്റിൽ പറഞ്ഞു.
മനാമ: ബഹ്റൈനിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിൽ രണ്ടു വിദേശികൾക്ക് കോടതി 15 വർഷം വീതം തടവും 5,000 ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇവരെ നാടുകടത്താനും ഇവരിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.’ഡെഡ് ഡ്രോപ്പ്’ രീതി ഉപയോഗിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. റാസ് അൽ റുമാൻ പ്രദേശത്ത് താമസിക്കുന്ന ഒരു പോലീസുദ്യോഗസ്ഥൻ ഒരു ദിവസം രാവിലെ 6.30ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് ഇതു കണ്ടെത്തിയത്. പ്രതികളിലൊരാൾ ഒരു വസ്തു ഒരു സ്ഥലത്ത് വെക്കുന്നതും മറ്റൊരാൾ മൊബൈൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുക്കുന്നതും പോലീസുദ്യോഗസ്ഥൻ കണ്ടു. സംശയം തോന്നിയതിനെ തുടർന്ന് അദ്ദേഹം വിവരം നൽകിയതനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്.
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും…
കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്’; ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍
പി.ആർ. സുമേരൻ. കൊച്ചി: വീട്ടുകാര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്” ഒരുങ്ങിയെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നടനും നിര്‍മ്മാതാവുമായ അഷ്റഫ് പിലാക്കല്‍. നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയാണ് മാജിക് മഷ്റൂംസ്. ചിത്രം 23 ന് തിയേറ്ററിലെത്തും. ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മനോഹരമായ സിനിമയാണ് മാജിക് മഷ്റൂംസ്. നാട്ടിന്‍പുറത്തിന്റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഓരോ മലയാളിയെയും വൈകാരികമായി തൊട്ടുണര്‍ത്തുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഗ്രാമഭംഗിയിലൂടെ ചിത്രീകരിക്കുന്ന സിനിമ രസകരമായ തമാശയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന സിനിമയാണ് മാജിക് മഷ്റൂംസെന്നും അഷ്റഫ് പിലാക്കല്‍ പറയുന്നു. താന്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ സിനിമ കൂടിയാണ് മാജിക് മഷ്റൂംസ്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അല്‍ത്താഫ് സലീമും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാര്‍.മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.
മനാമ: ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടന (യു.എൻ.ഐ.ഡി.ഒ) അംഗീകരിച്ച 2026ലെ യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചു. കാപ്പിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ചടങ്ങിൽ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി, സംരംഭകത്വത്തിലും യുവജന ശാക്തീകരണത്തിലും താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും പ്രതിനിധികളും എന്നിവർ പങ്കെടുത്തു. യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തത് ബഹ്റൈനി, അറബ് യുവാക്കളിൽ യുവാക്കളെ സമഗ്ര വികസനത്തിന്റെയും നിക്ഷേപത്തിന്റെയും ഒരു പ്രധാന കേന്ദ്രമാക്കി മാറ്റിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചടങ്ങിൽ ഷെയ്ഖ് നാസർ ബിൻ ഹമദ് പറഞ്ഞു. സംരംഭകത്വ സംവിധാനം മെച്ചപ്പെടുത്താനും അറബ് യുവാക്കൾക്ക് സ്വയം നവീകരിക്കാനും മത്സരിക്കാനും ഭാവി അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള വിശാലമായ ചക്രവാളങ്ങൾ തുറക്കാനുമുള്ള പുതുക്കിയ ഉത്തരവാദിത്തമാണ് ഈ…
മനാമ: ജനുവരി 29 മുതൽ 31 വരെ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാൾ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്റൈൻ നവ കേരളയെ പ്രതിനിധീകരിച്ചു എൻ. കെ ജയനും ജേക്കബ് മാത്യു വും പങ്കെടുക്കും. 125 ഓളം രാജ്യങ്ങളിൽനിന്നുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികളാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തെ ഭരണ നിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നൂതന ആശയമാണ് ലോക കേരള സഭ. കേരള സർക്കാരും നോർക്കയും ചേർന്നാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.
മനാമ: 2026- 2027 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓർഗനൈസർ മിഹ്റ മൊയ്തീൻ, സെക്രട്ടറി ശഹീന നൗമൽ അസിസ്റ്റന്റ് ഓർഗനൈസർമാർ-റസീന അക്ബർ ഫസീല ഹാരിസ്, ജോയിൻ്റ് സെക്രട്ടറി സൈഫുന്നിസ റഫീഖ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബുഷ്റ ഹമീദ്, സുനീറ ശമ്മാസ്, ജസീന അശ്റഫ് എന്നിവർ ഏരിയസമിതി അംഗങ്ങളാണ്. വിവിധ യൂണിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഗുദൈബിയ യുണിറ്റ്: ജസീന അശ്റഫ് (പ്രസിഡന്റ്), മെഹർ നദീറ (സെക്രട്ടറി), സൈഫുന്നിസ (വൈസ് പ്രസിഡന്റ്), ഷാഹിദ സിയാദ് (ജോയിന്റ് സെക്രട്ടറി). മനാമ യുണിറ്റ്: ബുശ്റ ഹമീദ് (പ്രസിഡന്റ്), റസീന അക്ബർ (സെക്രട്ടറി), റഷീദ ബദർ (വൈസ് പ്രസിഡന്റ്), ഷമീന ലത്തീഫ് (ജോയിന്റ് സെക്രട്ടറി). സിഞ്ച് യുണിറ്റ്: സുനീറ (പ്രസിഡന്റ്), സുആദ ഇബ്രാഹിം (സെക്രട്ടറി), റഷീദ സുബൈർ (വൈസ് പ്രസിഡന്റ്), സകിയ്യ സമീർ (ജോയിന്റ് സെക്രട്ടറി). ജിദ്ഹഫ്സ് യുണിറ്റ്: നൂറ ശൗക്കത്തലി (പ്രസിഡന്റ്), ഫസീല ഷാഫി (സെക്രട്ടറി), സാജിത സലീം…
