Author: News Desk

റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിസ്മയ വ്യക്തിത്വം ശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ (142) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരനായ അദ്ദേഹം, ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മുതൽ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് വരെയുള്ള എല്ലാ രാജാക്കന്മാരുടെയും ഭരണകാലഘട്ടത്തിന് സാക്ഷ്യം വഹിച്ച അപൂർവ്വ വ്യക്തിത്വമാണ്. 110-ാം വയസ്സിലെ വിവാഹവും അത്ഭുതപ്പെടുത്തിയ പിതൃത്വവും ശൈഖ് നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ 110-ാം വയസ്സിലെ വിവാഹമായിരുന്നു. തന്റെ 110-ാം വയസ്സിൽ അവസാനമായി വിവാഹിതനായ അദ്ദേഹത്തിന് ആ ദാമ്പത്യത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ലോകത്തെ തന്നെ അമ്പരപ്പിച്ച ഈ സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു. 110-ാം വയസ്സിലും പിതാവാകാൻ സാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതരീതിയും മെഡിക്കൽ ലോകത്തും ചർച്ചയായിരുന്നു. ലളിതവും ഭക്തിനിർഭരവുമായ ജീവിതമായിരുന്നു ശൈഖ് നാസറിന്റേത്. 40 ഹജ്ജ് യാത്രകൾ:…

Read More

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് പ്രവർത്തനത്തിന് സജ്ജമായി. മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അദ്ദേഹം പുതിയ ഓഫിസിലേക്ക് മാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ‘സേവാ തീർത്ഥ്’ എന്ന പുതിയ ഓഫിസ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (NSCS) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം നിർമിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിന് ‘സേവാ തീർഥ്-1’ എന്നാണ് പേര്. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റം ഒരു യുഗത്തിന്റെ അവസാനമായിരിക്കും. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാറ്റിസ്ഥാപിച്ച കാബിനറ്റ് സെക്രട്ടേറിയറ്റ് ‘സേവാ തീർഥ് 2’ൽ പ്രവർത്തിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് ‘സേവാ തീർഥ് -3’-ൽ ആയിരിക്കും പ്രവർത്തിക്കുക. ഒഴിഞ്ഞ് കഴിഞ്ഞാൽ‌ സൗത്ത്, നോർത്ത് ബ്ലോക്കുകൾ…

Read More

കൊച്ചി: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലതെന്നും ആരെങ്കിലും പറയുന്നത് വരെ കാത്തു നില്‍ക്കാതെ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും സുധീരന്‍ പറഞ്ഞു. ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെ. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍…

Read More

ടെക്സസ്: നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ മുൻ IANAGH പ്രസിഡൻ്റ് മറിയാമ്മ തോമസിനെയും, മുൻ IANAGH പ്രസിഡൻ്റും MAGH പ്രസിഡൻ്റുമായ മേരി തോമസിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നഴ്സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നൽകിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അർഹയാക്കിയത്. നഴ്സിംഗ് സേവനങ്ങൾക്ക് പുറമെ പാലിയേറ്റീവ് കെയർ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നൽകിയ സമഗ്ര സംഭാവനകളും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. വേൾഡ് മലയാളി കൗൺസിൽ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ സേവന പാരമ്പര്യവും ആരോഗ്യ രംഗത്തെ നിർണ്ണായക പങ്കും എടുത്തുപറഞ്ഞു. നഴ്സുമാരുടെ അർപ്പണബോധവും മാനവിക മൂല്യങ്ങളും…

Read More

മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കാളികളായി. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഉദ്യമത്തിന് വാജിദ് എം., റഷീദ് മുയിപ്പോത്ത് എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഹോസ്പിറ്റൽ ജീവനക്കാരെ ചടങ്ങിൽ മോമെന്റോ നൽകി ആദരിച്ചു. ഒഐസിസി ദേശിയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയജനറൽ സെക്രട്ടറിമാർ ആയ ഷമീം കെ.സി, മനു മാത്യു, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ബിജു ബാൽ സി കെ ദേശിയ വൈസ് പ്രസിഡണ്ട് സിംസൺ പുലിക്കാട്ടിൽ, ദേശിയ സെക്രട്ടറി മാർ ആയ രഞ്ജൻ കച്ചേരി റിജീത് മൊട്ടപ്പാറ ആലപ്പുഴ…

Read More

ജെയിംസ് കുടൽ   ഇന്ന് കേരളത്തെ നോക്കി കാണുമ്പോൾ, സാമൂഹിക മാറ്റങ്ങളെയും കുടിയേറ്റാനുഭവങ്ങളെയും കുറിച്ച് ഒരു ഗൗരവമുള്ള വിരോധാഭാസം ശ്രദ്ധയിൽപ്പെടുന്നു. ലോകം അതിവേഗം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ, കേരളം തന്നെ പല കാലഹരണപ്പെട്ട ആചാരങ്ങളെയും അനാചാരങ്ങളെയും ഉപേക്ഷിച്ച്, കൂടുതൽ തുറന്നും ബോധവുമുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തേക്ക് കുടിയേറിയ മലയാളികളുടെ ഒരു വിഭാഗം, ഈ മാറ്റങ്ങളോട് ഒത്തു പോകാൻ തയ്യാറാകാതെ, പഴയ ചിന്താധാരകളെ അതേപടി തുടരുന്നത് ആശങ്കാജനകമാണ്. വർഷങ്ങൾക്കുമുമ്പ് കേരളം വിട്ടുപോയ ചിലർ, ഇന്ന് പ്രവർത്തിക്കുന്ന സമൂഹങ്ങൾ സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നോട്ട് പോയ സാഹചര്യങ്ങളിൽ, അവിടുത്തെ മൂല്യങ്ങളുമായി സംവദിക്കാൻ ശ്രമിക്കുന്നതിനുപകരം, സ്വന്തം കാലഹരണപ്പെട്ട സാമൂഹിക ചട്ടക്കൂടുകളെ തന്നെ പ്രദർശിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഇതിലൂടെ, വ്യക്തികളുടെ പെരുമാറ്റം മാത്രമല്ല, ഒരു സമൂഹത്തിന്റെ സമഗ്രച്ഛായയും അവിടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, പുതുതലമുറയെ കുറിച്ചുള്ള അനാവശ്യവും അനീതിയുമായ പൊതുധാരണകൾ ഇത്തരത്തിലുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തുന്നു. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണ്; എന്നാൽ അത് മാറുന്ന ലോകത്തെ നിഷേധിക്കുന്നതിന്റെ…

Read More

മനാമ: 2024ൽ ബഹ്റൈനിൽ 1,400ലധികം കാൻസർ കേസുകൾ രജിസ്റ്റർ ചെയ്തതായും അതേ കാലയളവിൽ 4,547 രോഗികൾ ഡയാലിസിസിന് രജിസ്റ്റർ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാർലമെൻ്റിൽ ജലാൽ കാദം എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാൻസർ കേസ് രജിസ്റ്റർ ചെയ്തവരിൽ 1,230 പേർ ബഹ്റൈനികളും ബാക്കി വിദേശികളുമാണ്. ഡയാലിസിസിന് രജിസ്റ്റർ ചെയ്തവരിൽ 4,298 പേർ ബഹ്റൈനികളാണ്

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനു പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ഈ പ്രയോഗം നടത്തിയിരുന്നു. അതേസമയം, ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Read More

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് അദ്ദേഹം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സിനൊപ്പം പട്ടം പറത്തുകയും ചെയ്തു. സബര്‍മതിയിലെ മഹാത്മഗാന്ധി ആശ്രമത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷമാണ് മോദിയും ചാന്‍സലറും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ ചടങ്ങിനെത്തിയത്. അവിടെ വച്ച് ഇരുവരും പട്ടം നിര്‍മിക്കുന്ന കലാകാരികളുമായി സംസാരിക്കുകയും അതിന്റെ നിര്‍മാണ രീതികള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു.ഉദ്ഘാടനത്തിന് ശേഷം ഇരു നേതാക്കളും തുറന്ന വാഹനത്തില്‍ ഗ്രൗണ്ടിലൂടെ സഞ്ചരിക്കുകയും പട്ടം പറത്തുകയുമായിരുന്നു. https://www.youtube.com/watch?v=SYaslH_qOjw 50 രാജ്യങ്ങളില്‍ നിന്നുള്ള 135 പട്ടം പറത്തല്‍ വിദഗ്ധരും ആയിരത്തോളം ഇന്ത്യയില്‍ നിന്നുള്ള പട്ടം പറത്തല്‍ കലാകാരന്‍മാരും മത്സരത്തില്‍ പങ്കെടുക്കുന്നതായി ഗുജറാത്ത് ടൂറിസം വകുപ്പ് അറിയിച്ചു. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തല്‍ ആഘോഷങ്ങള്‍ ജനുവരി 14 വരെ തുടരും. കഴിഞ്ഞതവണ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാലുലക്ഷത്തോളം ആളുകളാണ് അഹമ്മദാബാദിലെ പട്ടംപറത്തല്‍ മഹോത്സവം കാണാന്‍ എത്തിയത്. ‘അന്താരാഷ്ട്ര പട്ടം…

Read More

മനാമ: ആധുനിക ബഹ്റൈൻ്റെ സ്ഥാപകനും വികസന നേതാവുമായ ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയുടെ ബഹുമാനാർത്ഥം രാജ്യത്ത് ‘2026 മഹാനായ ഈസയുടെ വർഷ’മായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു. സാഖിർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. നിയമ, സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ദേശീയ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും ഈസാ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച നിർണായക പങ്കിനെ രാജാവ് അനുസ്മരിച്ചു. രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ രാജാവ് വിശദീകരിച്ചു. പ്രാദേശിക വികസനങ്ങളെക്കുറിച്ചും സ്ഥിരതയിലും സുരക്ഷയിലും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.

Read More