- യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബംഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച
- ‘തുടരും ഈ ജൈത്രയാത്ര’! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ
- ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി
- ആരോഗ്യ ആശങ്കയെ തുടര്‍ന്ന് ക്രൂ-11 സംഘത്തിന്റെ മടക്കം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുതിയ കമാന്‍ഡര്‍
- ബഹ്റൈൻ ഒഐസിസി പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ കളറിംഗ് & ഡ്രോയിംഗ് മൽസരം നടത്തി.
- അർബുദ രോഗികൾക്കായി റംഷാദ് തലമുടി ദാനം നൽകി
- ഗംഭീര കാഴ്ചയൊരുക്കി ഒ ടി ടി യില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ആറ് ചിത്രങ്ങള്‍ എത്തി.
- വിഴിഞ്ഞത്ത് ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; സിറ്റിങ് സീറ്റ് കൈവിട്ട് എൽഡിഎഫ്, യുഡിഎഫിന് മിന്നും വിജയം
Author: News Desk
യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബംഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച
ജക്കാർത്ത: ഇന്തോനേഷ്യക്ക് യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കുന്നത് ഉൾപ്പെടെയുള്ളകരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി ഇസ്ലാമാബാദിൽ പാകിസ്ഥാൻ വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ലിബിയയുടെ നാഷണൽ ആർമിയുമായും സുഡാൻ സൈന്യവുമായും കരാറുകൾ ഉൾപ്പെടെ നിരവധി പ്രതിരോധ മേഖലയിലെ ചർച്ചകളുമായി പാകിസ്ഥാന്റെ പ്രതിരോധ വ്യവസായം മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ചർച്ച. പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീനും പാകിസ്ഥാൻ വ്യോമസേനാ മേധാവി മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിലുള്ള കൂടിക്കാഴ്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുവായ പ്രതിരോധ സഹകരണ ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റിക്കോ റിക്കാർഡോ സിറൈറ്റ് റോയിട്ടേഴ്സിനോട് പറഞ്ഞു. ചർച്ചകൾ ഇതുവരെ വ്യക്തമായ തീരുമാനങ്ങളിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റായ ജെഎഫ്-17 ജെറ്റുകളുടെയും നിരീക്ഷണത്തിനും ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത കില്ലർ ഡ്രോണുകളുടെയും വിൽപ്പനയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടന്നതെന്ന് വൃത്തങ്ങൾ…
‘തുടരും ഈ ജൈത്രയാത്ര’! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ
തിരുവനന്തപുരം: ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആയ 11.71 കോടി രൂപ സ്വന്തമാക്കി കെ എസ് ആർ ടി സി. ടിക്കറ്റ് വരുമാനത്തിലൂടെ 10.89 കോടി രൂപയും ടിക്കറ്റിതര വരുമാനത്തിലൂടെ 81.55 ലക്ഷം രൂപയും ഉൾപ്പെടെയുള്ള കണക്കാണിത്. 2026 ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി കെഎസ്ആർടിസി നേടിയത്. 7 ദിവസങ്ങൾക്ക് ശേഷം ഇതിന് തൊട്ടു താഴെയെത്തി. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കളക്ഷൻ. 2025 ഡിസംബർ മാസത്തിൽ ശരാശരി 8.34 കോടി രൂപ രൂപയിൽ എത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2026 ജനുവരി മാസത്തിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി. മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സഹായ സഹകരണങ്ങൾ ഈ തുടർച്ചയായിട്ടുള്ള…
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻെറ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ആരോഗ്യ ആശങ്കയെ തുടര്‍ന്ന് ക്രൂ-11 സംഘത്തിന്റെ മടക്കം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുതിയ കമാന്‍ഡര്‍
കാലിഫോര്‍ണിയ: ക്രൂ-11 ദൗത്യ സംഘത്തിന്റെ മടക്ക യാത്രയ്ക്ക് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) കമാൻഡർ സ്ഥാനം ഒഴിഞ്ഞ് നാസയുടെ മൈക്ക് ഫിൻകെ. റോസ്കോസ്മോസിന്റെ സെർജി സ്വേർച്കോവ് ആണ് പുതിയ സ്റ്റേഷൻ കമാൻഡർ. ആരോഗ്യ പ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള ക്രൂ-11 ദൗത്യ സംഘം ജനുവരി 15ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും, റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ-11 ഐഎസ്എസ് ദൗത്യ സംഘം. ഒരു നാസയുടെ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് ആ പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന് നാസ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ…
മനാമ : ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പത്തനം തിട്ട ഫെസ്റ്റ് “”ഹർഷം 2026″” നോടനുബന്ധിച്ച് ഒഐസിസി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി ഡ്രോയിംഗ് & കളറിംഗ് മൽസരം നടന്നു. എഴുപതിൽ പരം കുട്ടികൾ പങ്കെടുത്ത ചിത്രാ രചന മൽസരം രണ്ടു വിഭാഗങ്ങളിലായി ആണ് നടന്നത് 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിൻ്റിംഗ് മൽസരവും, 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഡ്രോയിംഗ് മൽസരവുമാണ് നടത്തിയത്. ഒഐസിസിയുടെ ചിത്രരചന മൽസരം കുട്ടികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് നൽകി. രണ്ട് വിഭാഗങ്ങളിലായി മൽസരിച്ച് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനം ” ഹർഷം 2026 ” സമാപന സമ്മേളന ദിവസമായ ഫെബ്രുവരി 6 ന് സമാജത്തിൽ വെച്ച് നൽകും. ചിത്രരചനയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കേറ്റ് സമാപന യോഗത്തിൽ നൽകി, ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കോശി ഐപ്പ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡൻ്റ്…
മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റംഷാദ് പൂക്കുന്നംവീട്ടിൽ അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് കൈമാറാനുള്ള ആഗ്രഹം റംഷാദ് ബിഡികെ ബഹ്റൈൻ പ്രസിഡണ്ടും കാൻസർ കെയർ ഗ്രൂപ്പ് പ്രവർത്തകനുമായ റോജി ജോണുമായി പങ്കുവെക്കുകയും തുടർന്ന് സലൂണിൽ നിന്നും മുറിച്ചെടുത്ത മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ കൈമാറുകയും ചെയ്തു. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. പ്രവാസി സമൂഹത്തിൽ നിന്നും ഇങ്ങനെ മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കാൻസർ കെയർ ഗ്രൂപ്പും ബിഡികെ ബഹ്റൈൻ ചാപ്റ്ററും അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
പി.ആർ. സുമേരൻ. കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒ ടി ടി യില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ വന്‍ വിജയം കാഴ്ച വെച്ച സിനിമകളാണ്. ഇപ്പോൾ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണ്. ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലുള്ള ആറ് ചിത്രങ്ങള്‍ ഒരേ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വ അവസരവും ബെന്‍സി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്. വിഖ്യാത ചലച്ചിത്ര പ്രതിഭകളും , ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ സംവിധായകരായ ടി വി ചന്ദ്രന്, പ്രിയനന്ദനൻ , മനോജ് കാന എന്നിവരുടെ ചിത്രങ്ങളും റിലീസായി. ടി.വി ചന്ദ്രൻ ഒരുക്കിയ ‘പെങ്ങളില’ പ്രിയനന്ദനന് സംവിധാനം ചെയ്ത ‘സൈലന്‍സര്‍’, മനോജ് കാനയുടെ ‘ഖെദ്ദ’ , യുവ സംവിധായകരായ ശ്രീദേവ് കപ്പൂറിന്റെ ‘ലൗ എഫ് എം’, ഷാനു സമദിന്റെ ‘ബെസ്റ്റി’, ദിലീപ് നാരായണന്റെ ‘ദി കേസ് ഡയറി’…
വിഴിഞ്ഞത്ത് ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; സിറ്റിങ് സീറ്റ് കൈവിട്ട് എൽഡിഎഫ്, യുഡിഎഫിന് മിന്നും വിജയം
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെഎച്ച് സുധീര്‍ഖാന്റെ വിജയം. വിഴിഞ്ഞം വാര്‍ഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോര്‍പ്പറേഷനിൽ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിര്‍ത്താൻ ഉറച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫിനും പരാജയം കനത്ത തിരിച്ചടിയായി. ഏറെ ക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിൽ യുഡിഎഫിന്റെ കക്ഷി നില 20 ആയി ഉയര്‍ന്നു. 2015ലാണ് കോണ്‍ഗ്രസിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാര്‍ഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎച്ച് സുധീര്ഖാൻ 2902 വോട്ടുകള്‍ നേടിയപ്പോള്‍ 2819 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിന്റെ…
സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം
റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിസ്മയ വ്യക്തിത്വം ശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ (142) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരനായ അദ്ദേഹം, ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മുതൽ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് വരെയുള്ള എല്ലാ രാജാക്കന്മാരുടെയും ഭരണകാലഘട്ടത്തിന് സാക്ഷ്യം വഹിച്ച അപൂർവ്വ വ്യക്തിത്വമാണ്. 110-ാം വയസ്സിലെ വിവാഹവും അത്ഭുതപ്പെടുത്തിയ പിതൃത്വവും ശൈഖ് നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ 110-ാം വയസ്സിലെ വിവാഹമായിരുന്നു. തന്റെ 110-ാം വയസ്സിൽ അവസാനമായി വിവാഹിതനായ അദ്ദേഹത്തിന് ആ ദാമ്പത്യത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ലോകത്തെ തന്നെ അമ്പരപ്പിച്ച ഈ സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു. 110-ാം വയസ്സിലും പിതാവാകാൻ സാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതരീതിയും മെഡിക്കൽ ലോകത്തും ചർച്ചയായിരുന്നു. ലളിതവും ഭക്തിനിർഭരവുമായ ജീവിതമായിരുന്നു ശൈഖ് നാസറിന്റേത്. 40 ഹജ്ജ് യാത്രകൾ:…
1947 ഓഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് പ്രവർത്തനത്തിന് സജ്ജമായി. മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അദ്ദേഹം പുതിയ ഓഫിസിലേക്ക് മാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ‘സേവാ തീർത്ഥ്’ എന്ന പുതിയ ഓഫിസ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (NSCS) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം നിർമിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിന് ‘സേവാ തീർഥ്-1’ എന്നാണ് പേര്. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റം ഒരു യുഗത്തിന്റെ അവസാനമായിരിക്കും. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാറ്റിസ്ഥാപിച്ച കാബിനറ്റ് സെക്രട്ടേറിയറ്റ് ‘സേവാ തീർഥ് 2’ൽ പ്രവർത്തിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് ‘സേവാ തീർഥ് -3’-ൽ ആയിരിക്കും പ്രവർത്തിക്കുക. ഒഴിഞ്ഞ് കഴിഞ്ഞാൽ സൗത്ത്, നോർത്ത് ബ്ലോക്കുകൾ…
