- ധ്യാന്‍ ശ്രീനിവാസന് നായകന്; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
- മുഹറഖ് ഗാര്ഡന് വികസനം: കരാര്‍ ഒപ്പുവച്ചു
- ബഹ്റൈനില്‍ ക്രിട്ടിക്കല്‍, എമര്‍ജന്‍സി കെയര്‍ കോണ്‍ഫറന്‍സ് തുടങ്ങി
- വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് മൂർഖൻ, ദാരുണ സംഭവം മലപ്പുറം പൂക്കളത്തൂരിൽ
- വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ നൃത്ത ജലധാരാ പദ്ധതി ആരംഭിച്ചു
- 16 -ാം നൂറ്റാണ്ടിൽ ഡച്ചുകാർ മരത്തടി എടുത്തിരുന്ന കൊടുകാട്ടില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി
- ബഹ്റൈന്‍ വിമാനത്താവള പരിസരത്തെ ചില റോഡുകള്‍ വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- തലസ്ഥാനത്ത് എത്തിയത് ജോലിക്ക് വരുന്നവർക്ക് ഒപ്പം, രഹസ്യ വിവരം കിട്ടിയത് കഴിഞ്ഞ ദിവസം, ബ്രൗൺഷുഗറുമായി 24കാരൻ പിടിയിൽ
Author: News Desk
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡിയർ ജോയ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജോണി ആൻ്റണി, ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീര നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു. സന്ദീപ് നാരായണൻ, അരുൺ രാജ്, ഡോ. ഉണ്ണികൃഷ്ണൻ വർമ്മ, സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു. സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. അഡിഷണൽ സോംഗ് ഡോ. വിമൽ കുമാർ കാളിപുറയത്ത്, എഡിറ്റർ രാകേഷ് അശോക, കോ പ്രൊഡ്യൂസർ സുഷിൽ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജി കെ ശർമ, ക്രീയേറ്റീവ് പ്രൊഡ്യൂസർ…
വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് മൂർഖൻ, ദാരുണ സംഭവം മലപ്പുറം പൂക്കളത്തൂരിൽ
മലപ്പുറം: പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം. അതേസമയം, പാമ്പിനെ തിരഞ്ഞുപിടിച്ച് നാട്ടുകാർ തല്ലിക്കൊന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
16 -ാം നൂറ്റാണ്ടിൽ ഡച്ചുകാർ മരത്തടി എടുത്തിരുന്ന കൊടുകാട്ടില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി
വടക്കുകിഴക്കൻ പോളണ്ടിലെ നിസിൻസ്ക ഫോറസ്റ്റ് ലാൻഡ്സ്കേപ്പ് പാർക്കിൽ നിന്ന് പുരാവസ്തു ഗവേഷകർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നിധി ശേഖരം കണ്ടെത്തി. 1600-കളിലെ മരത്തടി വ്യാപാര പ്രവർത്തനങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് 69 നാണയങ്ങൾ കണ്ടെത്തിയത്. ഇതില്‍ ഒരു സ്വർണ്ണ നാണയവും 68 വെള്ളി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്. ഡച്ച് വ്യാപാരവുമായി ബന്ധം പുരാതന വ്യാപാര പാതകളെയും പ്രാദേശിക ചരിത്രത്തെയും കേന്ദ്രീകരിച്ച് പുരാവസ്തു ഗവേഷകനായ ഹ്യൂബർട്ട് ലെപിയോങ്കയുടെ നേതൃത്വത്തിലാണ് ഖനനം നടന്നത്. പ്രധാനമായും കപ്പൽ നിർമ്മാണത്തിനായി 16-17 നൂറ്റാണ്ടുകളിൽ ഡച്ച് വ്യാപാരികൾക്ക് വലിയ അളവിൽ തടിയും വന ഉൽപ്പന്നങ്ങളും ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
തലസ്ഥാനത്ത് എത്തിയത് ജോലിക്ക് വരുന്നവർക്ക് ഒപ്പം, രഹസ്യ വിവരം കിട്ടിയത് കഴിഞ്ഞ ദിവസം, ബ്രൗൺഷുഗറുമായി 24കാരൻ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പശ്വിമ ബംഗാൾ സ്വദേശി സാദിഖ് റഹ്മത്തുള്ള (24 ) ആണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബ്രൗൺഷുഗർ ചില്ലറ വില്പനയ്ക്ക് കൊണ്ടുവന്നതെന്ന് എക്സൈസ് നിഗമനം. 4 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു. കാട്ടാക്കട ബസ് സ്റ്റാന്റിനടുത്ത് നിന്നുമാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ജോലിക്ക് കേരളത്തിലേക്കെത്തുന്നവർക്കൊപ്പമാണ് എത്തിയത്. പശ്ചിമ ബംഗാളിൽ നിന്നും മറ്റൊരാൾക്ക് കൈമാറാനായി തിരുവനന്തപുരത്ത് എത്തിച്ചതായാണെന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. മയക്കുമരുന്നുമായി നേരത്തെ കൊല്ലത്തും ഇയാൾ എത്തിയിട്ടുണ്ട്. ബ്രൗൺ ഷുഗറുമായി കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റിലായവരിൽ നിന്നുമാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് എക്സൈസ് സംഘം പരിശോധന വ്യാപകമായിക്കിയിരുന്നു.
തർക്കങ്ങൾക്കൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സീറ്റില്ല
കൽപ്പറ്റ: തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡൻറ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനിൽ സ്ഥാനാർത്ഥി.
കൊല്ലം: കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
ട്രംപിനും വാൻസിനും ക്ഷണമില്ല, പക്ഷേ ഒബാമക്കും ബുഷിനും ക്ഷണം, ഒപ്പം 4 മുൻ വൈസ് പ്രസിഡന്റുമാർക്കും; ഡിക് ചേനിയുടെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും
വാഷിങ്ടൺ ഡിസി: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചേനി (84) യുടെ സംസ്കാര ചടങ്ങ് ഇന്ന് വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. നവംബർ 3 ന് ന്യൂമോണിയയും ഹൃദ്രോഗവും കാരണം അന്തരിച്ച ചേനിയുടെ ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ വിമർശകൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്ന ഡിക് ചേനിയുടെ ചടങ്ങിൽ ഇരുവർക്കും ക്ഷണമില്ലാത്തത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം മുതൽ ഡിക് ചേനി, ട്രംപിന്റെ എതിർപക്ഷത്തായിരുന്നു. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്ന ചേനി, തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിലും ട്രംപിനെയും വാൻസിനെയും കുടുംബം ക്ഷണിക്കാത്തതെന്നാണ് വ്യക്തമാകുന്നത്. ഒബാമക്കും ബുഷിനുമൊപ്പം അമേരിക്കയുടെ നാല് മുൻ വൈസ്…
സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ അറസ്റ്റ്; കടുത്ത പ്രതിരോധത്തിലായി സിപിഎം, ഭരണസമിതിയിലേക്കും അന്വേഷണം നീളും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. എ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വിശദീകരിക്കാൻ പാർട്ടി പാടുപെടും. പത്മകുമാറിൻ്റെ മൊഴികളും എസ്ഐടിയുടെ അടുത്ത നീക്കങ്ങളും സിപിഎമ്മിന് കൂടുതൽ കുരുക്കാകും. എസ്ഐടി വലയിൽ ചെറിയ മീനല്ല, പതിറ്റാണ്ടുകളായി പത്തനംതിട്ട പാര്‍ട്ടിയുടെ മുഖമാണ് കുരുങ്ങിയത്. സംസ്ഥാന നേതൃ നിരയെടുത്താൽ ചെറുതല്ലാത്തൊരു സ്ഥാനമുണ്ട് അവിടെയും എ പത്മകുമാറിന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശബരിമലയിൽ നടത്തിയ ക്രമക്കേടുകൾക്ക് തെളിവു നിരത്തി പ്രത്യേക അന്വേഷ സംഘം പത്മകുമാറിന്റെ അറസ്റ്റിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമല്ലെങ്കിലും സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടാകുന്ന പ്രതിരോധം ചെറുതല്ല. ദേവസ്വം ബോർഡിലെ പാർട്ടി നോമിനികളും പാർട്ടിക്കാരുമെല്ലാം അറസ്റ്റിലാകുമ്പോഴും പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പത്മകുമാറിന്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഓരോ…
എമിറേറ്റ്സ് ഡ്രോ ഈസി6-ൽ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് സൗദി അറേബ്യയിൽ നിന്നുള്ള മൊബൈൽ ആക്സസറീസ് ഷോപ് ഉടമ. ബംഗ്ലാദേശ് പൗരനായ സുമൻ കാന്തിയാണ് വിജയി. 12,500 ഡോളറാണ് സുമൻ നേടിയത്.“ഞാൻ ആദ്യം തെരഞ്ഞെടുത്ത അക്കം അവസാന നിമിഷം വേണ്ടെന്ന് വച്ചു. ഒരു അക്കം അകലെയായിരുന്നു 6 മില്യൺ ഡോളർ” – സുമൻ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് കടംവീട്ടാനും വീട് നവീകരിക്കാനുമാണ് സുമൻ ആഗ്രഹിക്കുന്നത്. നാളെ (വെള്ളിയാഴ്ച്ച) മാത്രം ഈസി6 ഗ്രാൻഡ് പ്രൈസ് 7 മില്യൺ ആകും. കൂടുതൽ മൂല്യം നൽകുന്ന വൈറ്റ് ഫ്രൈഡേ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. – എമിറേറ്റ്സ് ഡ്രോ അറിയിച്ചു.
‘പിണറായി വിജയന് അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം; ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രത്തിന് നല്‍കണം’
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന് അറിയാതെ ഈ സര്‍ക്കാരില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കൊള്ളയില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വമുണ്ടൈന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേവസ്വം മന്ത്രി രാജിവയ്ക്കുന്നതുവരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അമ്പലത്തില്‍ നിന്നു സ്വര്‍ണം കട്ടവര്‍ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സര്‍ക്കാരിന് ബോര്‍ഡുകളെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കണം. ആ നിലപാട് കേന്ദ്രത്തെ അറിയിക്കാന്‍ താന്‍ തയ്യാറാണ്. ദേവസ്വം ഭരണം ഫെഡറല്‍ സംവിധാനത്തില്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടണം. രാഷ്ട്രീയ ഗൂഢാലോചന ശബരിമല വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍…
