- വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി
- ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു
- റമദാനില്‍ മനാമ റോട്ടറി ക്ലബ്ബ് 5,000 കോട്ടണ്‍ സഞ്ചികള്‍ വിതരണം ചെയ്യും
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്; സര്‍വീസുകള്‍ തടസ്സപ്പെട്ടു
- ‘പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’
- താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു:
- എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
Author: News Desk
വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും…
ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു
ദില്ലി: ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’
കല്‍പ്പറ്റ: പിണറായി വിജയന് സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്കാരിക പ്രവര്‍ത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന് പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്കി. എസ്ഐടിയില്‍ ആരാ ഉള്ളത്?. എസ്ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന് പറഞ്ഞു. ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന് പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന് പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍…
താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റിയത്.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കഴിഞ്ഞദിവസം ട്രീ ഓഫ് ലൈഫ് ടെണ്ടില്‍ വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, സഹൃദയ നാടൻപാട്ട് സംഘത്തിൻറെ നാടൻപാട്ട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി. പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും അത് വരും തലമുറകൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയം തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു പറയുന്നു. എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു. മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്…
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കടുത്ത ശൈത്യകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഫെബ്രുവരി 10 മുതൽ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും സീസണായ ‘അൽ-അഖ്റബ്’ അഥവാ തേൾ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്ത് നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി 10-ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഈ സമയത്ത് തണുപ്പ് ശക്തമായിരിക്കും. അഖ്റബ് അൽ-ദം തണുപ്പ് കുറയാൻ തുടങ്ങുന്ന രണ്ടാമത്തെ ഘട്ടമാണ്. അഖ്റബ് അൽ-ദസ്മ് വസന്തകാലത്തിന്റെ വരവ് അറിയിക്കുന്ന അവസാന ഘട്ടമാണ്.ശൈത്യകാലം അവസാനിക്കാറായെങ്കിലും വരും ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിച്ചു. മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർക്കും മറ്റും ഈ ‘അൽ-അഖ്റബ്’ സീസണിലെ മാറ്റങ്ങൾ നിർണ്ണായകമാണ്.
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ലഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും ബാധകമാണ്. അതിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ഓരോരുത്തരും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കസ്റ്റംസുമായി സഹകരിക്കുക. സ്വർണ്ണക്കടത്തും ലഹരിക്കടത്തും മറ്റുമൊക്കെയായി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കസ്റ്റംസ് തന്റെ ജോലികൾ കൃത്യമായിതന്നെ നടപ്പിലാക്കി വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസത്ഥർ പരിശോധനകൾ കൃത്യമായി നിർവഹിക്കുകയും നിലവിലെ നിയമ സംവിധാനങ്ങൾ സൂഗമമായ രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിയമ…
കൊച്ചി: സൂര്യചിത്ര ഫിലിം ഡയറക്ടറി വി പണിയിലെത്തി.25 വർഷത്തിലധികമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ആധികാരിക ഡയറക്ടറിയുടെ പന്ത്രണ്ടാം ലക്കം വിപണിയിൽ ലഭ്യമാണ്. മലയാള സിനിമ–ടിവി രംഗത്തെ സൂപ്പർ താരങ്ങൾ, സൂപ്പർ സാങ്കേതിക വിദഗ്ധർ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ, ക്യാമറാമാൻ, മേക്ക്അപ്പ് മാൻ, ആർട്ട് ഡയറക്ടർ, കോസ്റ്റ്യൂമർ, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജേഴ്സ്, ലൊക്കേഷൻ മാനേജർ, ഫിനാൻസ് കൺട്രോളർ, തിരക്കഥാകൃത്തുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്, മ്യൂസിക് ഡയറക്ടേഴ്സ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ മാർ, സിനിമ–ടിവി പ്രൊഡ്യൂസേഴ്സ്, ഗാനരചയിതാക്കൾ, ടിവി ഡയറക്ടേഴ്സ്, ഗായകർ, ഡാൻസ് മാസ്റ്റർ, ഫൈറ്റ് മാസ്റ്റർ, പോസ്റ്റർ ഡിസൈനേഴ്സ്, എഡിറ്റേഴ്സ്, കേരളം മുഴുവൻ ചാനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ, കേരളത്തിലെ മുഴുവൻ സിനിമാ തിയേറ്ററുകൾ (UFO, Qube, PXD, Sony, TSR, Producers Digital Cinema, Crobel), കേരളത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ, പ്രധാനപ്പെട്ട ഷൂട്ടിംഗ് ക്യാമ്പ് ഹോട്ടലുകൾ,…
വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്‍ വൈഭവിനെ ഇനിയും കാത്തു നിര്‍ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്‍ വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം പറഞ്ഞ് വൈഭവിന്റെ സീനിയര്‍ ടീം അരങ്ങേറ്റം നീട്ടാന്‍ ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത് ഐപിഎല്ലിന് ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ആണ്. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ സെലക്ടര്‍മാര്‍ക്ക് പരിഗണിക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ പോലും സെപ്റ്റംബര്‍ 24ന് ജപ്പാനില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും…
