- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസ്സുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ 2025 ഡിസംബർ 27 മുതൽ ആരംഭിച്ച് 2026 ജനുവരി 2 ആം തീയതി ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.2025 ഡിസംബർ 27 ന് ശനിയാഴ്ച ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും..ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിൽ കേക്ക് മേക്കിങ് മത്സരം, കരോൾ സിംഗിംഗ് മത്സരം, ക്രിസ്ത്യൻ ഡ്രസ്സ് മത്സരം , ക്രിസ്മസ് ട്രീ മത്സരം, എന്നിവ സംഘടിപ്പിക്കുംഅതോടൊപ്പം വീടുകളിലെ ക്രിസ്മസ് ട്രീ , ക്രിസ്മസ് പുൽക്കൂട് , ക്രിസ്മസ് തീം മത്സരവും സംഘടിപ്പിക്കും.ഹാർമണി 2025 ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു, കൺവീനർമാരായ സംഗീത ജോസഫ്,…
കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. വാഹനങ്ങളിലേക്ക് തീ പടർന്നതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുമല തൃക്കണ്ണപുരം രാജൻ്റെ ഉടമസ്ഥതയിലുള്ള ‘രാജൻ ‘ ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വർക്ക്ഷോപ്പ് പരിസരത്ത് നിറുത്തിയിട്ടിരുന്ന പഴയ ലോറികളിൽ തീപിടിച്ചതായി കണ്ടു. ലോറികളുടെ ക്യാമ്പിനുകൾ കത്തിനശിച്ചു. വെള്ളം പമ്പ് ചെയ്തു തീ അണച്ച ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു. ഒഴിവായത് വൻ ദുരന്തം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജനവാസ കേന്ദ്രമായതിനാൽ ഇവയിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽ നിന്ന് ലീക് ആയി തീ പിടിച്ചതാണ് അപകട കാരണം.…
അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം: വെൻന്മയുള്ള കുഞ്ഞടുപ്പിനെക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാ തൊപ്പിയും തൂ വെള്ളയുടുപ്പുകളും അണിഞ്ഞ് അവർ ഒരുങ്ങി നിന്നു. ഏവരുടെയും മുഖത്ത് ആഘോഷത്തിൻ്റെ ആവേശവും ആഹ്ലാദവും. ബലൂണുകളും നക്ഷത്രങ്ങളും ഒരുക്കിയ സമിതി മുറ്റത്ത് മന്ത്രി അമ്മ സ്റ്റേറ്റ് കാറിൽ പാഞ്ഞെത്തി ഹാളിലേക്ക് നടന്നു ചെന്നു. കുരുന്നുകളെ ഒരോ രുത്തരുടെയും അടുത്തെത്തി വാരി പുണർന്നു. എല്ലാ പേർക്കും കൈകൊടുത്ത് ഹാപ്പി ക്രിസ്മസ്സും നേർന്നു. കുരുന്നുകൾ ഉഷാറായി. മന്ത്രി അമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി യ്ക്കൊപ്പം മേശപ്പുറത്ത് ഒരുക്കിയിരുന്ന കേക്കിൻ്റെ അരികിലെത്തി. ഇതൊടെ ചിലർക്ക് നിയന്ത്രണം വിട്ടു പോയി. മേശക്കരികിൽ ചുറ്റും കൂടി. ക്രിസ്മസ് പാട്ട് നമുക്ക് ഒത്തു പാടാമോ എന്ന് ആരാത്ത് മന്ത്രി വീണാ ജോർജ്.പടാമെന്ന് കുരുന്നുകളും. അവർ ഒത്തു പാടി. ” കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി, കാതോട് കാതോരം കേട്ടിരുന്നു ദൈവപുത്രൻ പിറക്കുമെന്ന് ” മന്ത്രിയും സദസിലുള്ളവരും കുട്ടികളൊടൊപ്പം ഏറ്റുപാടി. അന്തരീക്ഷമാകെ…
‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
ചക്രക്കസേരയിൽ ജീവിതം മുഴുവൻ ബന്ധിക്കപ്പെട്ടിട്ടും, ജീവിതത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച കൃഷ്ണകുമാർ എന്ന യുവാവിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. കൊല്ലം ചവറയിലെ ഈ 40 കാരൻ, സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് 2 എന്ന അപൂർവ ജനിതകരോഗത്തിന് മുന്നിൽ തോൽക്കാൻ മനസില്ലാതെ നടത്തിയ പോരാട്ടത്തിന് കയ്യടിക്കുകയാണ് ഏവരും. ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ആണ് കൃഷ്ണകുമാറിന് ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിന്റെ മസിലുകൾ ക്രമേണ ദുർബലമാകുന്ന ഈ രോഗം കൃഷ്ണകുമാറിന്റെ വളർച്ചക്ക് ഒപ്പം വളരുകയായിരുന്നു. ഇന്ന് കണ്ണുകളും നാവും മാത്രമേ സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയൂ എന്ന അവസ്ഥയിലാണ്. എങ്കിലും ‘അസാധ്യമായി ഒന്നുമില്ല’ എന്ന വാചകം തന്റെ ഓഫീസ് ചുമരിൽ എഴുതിവെച്ച്, കൃഷ്ണകുമാർ ജീവിതത്തോട് പോരാടി. ഇന്ന് കണ്ണുകൾ കൊണ്ട് പുസ്തകം രചിച്ചാണ് ആറാം മാസത്തിൽ പിടിപെട്ട അപൂർവ രോഗത്തോട് പോരാടി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതം ഇങ്ങനെ ജീവിതം കീഴ്മേൽ മറിച്ചൊരു വാഹനാപകടത്തിൽ അച്ഛനെയും ഇളയ സഹോദരിയെയും നഷ്ടപ്പെട്ടിട്ടും, അമ്മ ശ്രീലതയുടെയും…
കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയന് കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായിരുന്ന എ ശ്രീനിവാസന് (53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധന്‍ വൈകിട്ടായിരുന്നു അന്ത്യം. കണ്ണൂര്‍ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ്. പത്തൊമ്പതാം വയസില്‍ ഏഷ്യന്‍ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 1990ല്‍ ജക്കാര്ത്തയില്നടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍സ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ വടക്കന്‍ കൊറിയ, ഖത്തര്‍, ഇന്ത്യോനേഷ്യ ടീമുകളുമായിനടന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1992ല്‍ കേരള പൊലീസില്‍ എഎസ്ഐയായി. എംഎസ്പിയില്‍ ഡെപ്യൂട്ടി കമാണ്ടന്റും, ആര്‍ആര്‍എഫ്, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കമാണ്ടന്റായും ജോലി ചെയ്തു. 2025 ജൂലൈ ഒന്നിനാണ് മാങ്ങാട്ടുപറന്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ വ്യാഴം പകല്‍ 12ന് കൊറ്റാളി സമുദായ ശ്മശാനത്തില്‍.
മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചിലയിടങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളുടെ മനസിൽ ഭീതിപരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട് നടന്ന അക്രമത്തെ ബിജെപിയുടേയും ആർ എസ് എസിന്റെയും തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാൽ അതു തിരിച്ചു പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ…
മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്. മുസ്ലീം ലീഗിന് ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ഷിപ്പ് നല്കാന് യുഡിഎഫില്‍ ധാരണയായി. ലീഗ് കൗണ്‍സിലര്‍ ടികെ അഷ്റഫ് ഡെപ്യൂട്ടി മേയറാകും. പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ‘ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ടേം ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് നല്കാന് തീരുമാനവുമാകുകയും ചെയ്തതായി’ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ ഡെപ്യൂട്ടി, മേയര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയെന്നും ലീഗിനെ ഒരുഘടകകക്ഷി എന്ന നിലയില്‍ തങ്ങളെ പരിഗണിച്ചില്ലെന്നും…
‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
ആട് 3 ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ‘കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു, രണ്ടുദിവസം മുമ്പ് അറിഞ്ഞു ഇല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെയെന്ന്’ ആശുപത്രിവിട്ട വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്,…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ നാളെ മുതൽ തിയേറ്ററുകളിൽ. സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരനാണ് ‘സർവ്വം മായ‘യിലും സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ചിത്രം 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു…
‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണമെന്നും ലോക്ഭവന് കണ്ട്രോളര് ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കി. ഇതില്‍നിന്നെല്ലാം കേരളം വിട്ടുനില്‍ക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളില്‍ ക്രിസ്മസ് ആഘോഷപരിപാടിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയന് ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ്…
