- സിംസ് വനിതാ വിഭാഗത്തിൻറ്റെയും കുട്ടികളുടെ വിഭാഗത്തിൻറ്റെയും സ്ഥാനാരോഹണംബഹ്റൈൻ സിറോ മലബാർ സൊസൈറ്റിയുടെ ഭാഗമായ ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും പ്രവർത്തനോൽഘാടനം ജനുവരി 17 ന് സിംസ് ഗുഡ്വിൻ ഹാളിൽ നടന്നു.
- വൻ ജനപങ്കാളിത്തത്തോടെ ഇന്ത്യൻ സ്കൂൾ ഫെയറിന് ഉജ്വല സമാപനം
- ‘മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ
- മന്നം അവാർഡ് 2025 : അവാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
- സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന
- മനാമ : ബഹ്റൈനിലെ ഭാരതി അസോസിയേഷന്റെ പൊങ്കൽ ആഘോഷം വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ നടന്നു.
- കലാമേളക്ക് കൊടിയിറങ്ങി, കണ്ണൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു; ഹൃദയം കവർന്ന കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും
- കലാകിരീടം കണ്ണൂരിന്
Author: News Desk
സിംസ് വനിതാ വിഭാഗത്തിൻറ്റെയും കുട്ടികളുടെ വിഭാഗത്തിൻറ്റെയും സ്ഥാനാരോഹണംബഹ്റൈൻ സിറോ മലബാർ സൊസൈറ്റിയുടെ ഭാഗമായ ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും പ്രവർത്തനോൽഘാടനം ജനുവരി 17 ന് സിംസ് ഗുഡ്വിൻ ഹാളിൽ നടന്നു.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ സിംസ് ലേഡീസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ജയ മേനോൻ ചിൽഡ്രൻസ് വിങ്ങിന്റെ പ്രവർത്തനോത്ഘാടനവും നിർവഹിച്ചു. സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ജനറൽ സെക്രട്ടറി മേരി ജെയിംസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഷാർവിൻ ഷൈജു, ജനറൽ സെക്രട്ടറി ജെയിൻ ലൈജു എന്നിവർ ഈ വർഷത്തെ തങ്ങളുടെ പ്രവർത്തന രേഖകളെ കുറിച്ച് സംസാരിച്ചു. പോർഷെ ബഹ്റൈൻ വുമൺ ഓഫ് ദി ഇയർ അവാർഡ് ജേതാവ് ജയ മേനോനെ സിംസ് ലേഡീസ് വിങ്ങിനുവേണ്ടി പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായുള്ള…
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗൺ കാമ്പസിൽ ഉജ്വല സമാപനം.സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറിൽ വൻ ജനാവലി ഒത്തുചേർന്നിരുന്നു. രണ്ട് ദിവസത്തെ ആഘോഷം കാമ്പസിനെ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും ഒരുമയുടെയും സജീവമായ കേന്ദ്രമാക്കി മാറ്റി. അധ്യാപകർ,വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, വിശാലമായ സമൂഹം എന്നിവിടങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് സ്കൂൾ ഫെയറിനു ലഭിച്ചത്. സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിച്ച ഫെയറിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീത നിശയും നിറവ് പകർന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ്, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും…
‘മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ ആവേശമായി നടൻ മോഹൻലാൽ. സ്കൂൾ കലോത്സവ വേദിയിൽ എത്താൻ കഴിഞ്ഞതിന് വലിയ ഭാഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടാണ് ഖദർ ധരിച്ച് താനെത്തിയതെന്നും അതുപോലെ കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആവേശകരമായ പോരാട്ടത്തിൽ കണ്ണൂർ ആണ് കപ്പ് സ്വന്തമാക്കിയത്. “തൃശൂരിലെ ഏറ്റവും പ്രിയവും പരിപാവനുമായ സ്ഥലത്ത് നിന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ ഈ യുവജനോത്സവത്തിന്റെ ഭാഗമായ കുട്ടികളോട് ഞാൻ സംസാരിക്കുക എന്ന് പറയുന്നത്, ഏറ്റവും വലിയ ഭാഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നു. അതിന് കാരണമായ വടക്കും നാഥനെ ഓർത്തുകൊണ്ട് ഞാൻ നിങ്ങളോട് സംസാരിക്കാം. ഓം നമശിവായ. വളരെ സന്തോഷത്തോടെയാണ് ഞാനിവിടെ നിൽക്കുന്നതും നിങ്ങളോട് സംസാരിക്കുന്നതും. ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ എന്ത് വേഷമിട്ടാണ് വരുന്നതെന്ന് ഒരു വലിയ ചർച്ചാ വിഷയമായിരുന്നു. അപ്പോൾ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചു. പിന്നെ കുട്ടികൾക്ക് വേണ്ടി കുറച്ച് മീശയും പിരിച്ചു.…
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ മന്നം അവാർഡ് 2025-ലെ ജേതാവിനെ തിരഞ്ഞെടുക്കുന്നതിനായി അവാർഡ് കമ്മിറ്റി രൂപീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ശ്രീ അജയകൃഷ്ണൻ വി. പിള്ള ചെയർമാനായും, ശ്രീ അജയ് പി. നായർ, ശ്രീ ബാലചന്ദ്രൻ കൊന്നക്കാട്, ശ്രീമതി രതി ഹരിദാസ് എന്നിവർ അംഗങ്ങളായും ഉൾപ്പെടുന്ന കമ്മിറ്റിയ്ക്കാണ് ഈ വർഷത്തെ മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. സാമൂഹ്യ -സാംസ്കാരിക, വിദ്യാഭ്യാസ, ജന സേവന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തുകയും, അവരെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്നം അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. കമ്മിറ്റി അംഗങ്ങളുടെ വിശാലമായ അനുഭവസമ്പത്തും നിഷ്പക്ഷമായ സമീപനവും അവാർഡിന്റെ മഹത്വം കൂടുതൽ ഉയർത്തുമെന്ന് പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോക്ടർ ബിന്ദു നായർ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു. മന്നം അവാർഡ് 2025 സംബന്ധിച്ച തുടർ അറിയിപ്പുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
റിയാദ്: സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധന തുടർന്നു. ജനുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 18,054 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമ ലംഘനത്തിന് 11,343, അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 3,858, തൊഴിൽ നിയമ ലംഘനത്തിന് 2,853, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം 1,491 എന്നിങ്ങനെയാണ് ആളുകൾ പിടിയിലായത്. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകിയ 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിൽ പിടിയിലായ 27,518 വിദേശികൾക്കെതിരെ വിവിധ ഘട്ടങ്ങളിലായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 14,621 പേരെ ഇതിനകം തന്നെ നാടുകടത്തി. യാത്രാരേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിച്ച് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടുത്ത ശിക്ഷ നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 15 വർഷം…
സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് ചടങ്ങിൽ പങ്കെടുത്ത് തമിഴ് സമൂഹത്തിന് പൊങ്കൽ ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹം ആചരിക്കുന്ന കർഷകരുടെ ഉത്സവമായ പൊങ്കലിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.ബഹ്റൈനിന്റെ വികസനത്തിൽ തമിഴ് സമൂഹം നൽകിയ സംഭാവനകളെയും ഇന്ത്യ–ബഹ്റൈൻ ചരിത്രബന്ധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രാവിലെ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ പൊങ്കൽ സദ്യയും വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. 60-ലധികം വനിതകൾ അവതരിപ്പിച്ച പരമ്പരാഗത കുമ്മി നൃത്തം , നാടോടി നൃത്തങ്ങൾ, 100 ഓളം വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ എന്നിവ കാണികളെ ആകർഷിച്ചു. കോലം മത്സരം, ഉറി അടി ,വടംവലി മത്സരം തുടങ്ങിയ പരമ്പരാഗത കളികളും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സംഗീത–ഹാസ്യ പരിപാടിയിൽ പ്രശസ്ത ഗായകരും ഹാസ്യകലാകാരും പങ്കെടുത്തു. സ്റ്റാർ വിഷൻ ഇവന്റ്സിന്റെ പിന്തുണയോടെയും ഇന്ത്യൻ ക്ലബ്ബുമായുള്ള ഏകോപനത്തിലുമായി നടത്തിയ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. രാവിലെ ഏകദേശം 2,200 പേരും വൈകുന്നേരം 2,000…
കലാമേളക്ക് കൊടിയിറങ്ങി, കണ്ണൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു; ഹൃദയം കവർന്ന കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും
തൃശൂർ: കേരളത്തിന്റെ ഹൃദയം കവർന്ന കൗമാര കലാമേളക്ക് ആവേശകരമായ കൊടിയിറക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ജേതാക്കളായ കണ്ണൂരിന് സ്വർണ്ണക്കപ്പ് സമ്മാനിച്ചതോടെയാണ് അഞ്ച് ദിനരാത്രങ്ങൾ നീണ്ടുനിന്ന ആരവത്തിന് തിരശ്ശീല വീണത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മലയാളത്തിന്റെ മഹാനടൻ മോഹൻ ലാൽ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവരെല്ലാം ചേർന്നാണ് കണ്ണൂരിന് കലാകിരീടം സമ്മാനിച്ചത്. കുട്ടികളുടെ ആവേശത്തിന് നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളുമാണ് ഏവരും നൽകിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്. 5 പോയിന്റ് വ്യത്യാസത്തിൽ കിരീടം സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി.…
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്. കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന് അധ്യക്ഷനാകുന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര് ബിന്ദു, വി അബ്ദുറഹിമാന്, എം ബി…
ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി.ആമ സോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.
പി.ആർ. സുമേരൻ കൊച്ചി:പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പംനടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ ഉൾപ്പടെ…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും.
