- ഹസ്തദാന വിവാദത്തിന്റെ ചൂടാറും മുമ്പെ പാക് താരത്തിന് കൈകൊടുത്ത് മുന്‍ ഇന്ത്യൻ താരം ഹര്ഭജന് സിംഗ്
- വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താൻ നീക്കം
- ഇന്ത്യക്ക് ഒരു രാജ്യവും ഇതുവരെ നൽകാത്ത വാഗ്ദാനവുമായി റഷ്യ, അതും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ; അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ഇന്ത്യ സ്വീകരിക്കുമോ?
- വിവാദങ്ങൾക്കിടെ പ്രതികരിച്ച് അരുണിമ എം കുറുപ്പ്: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ, എല്ലാ രേഖകളിലും സ്ത്രീയാണ്, മത്സരിക്കാൻ തടസമില്ല’
- ‘എന്റെ രാജകുമാരിക്ക് ഞാനുണ്ട്’; പരീക്ഷയെഴുതി കഷ്ടപ്പെടുന്ന മകൾക്ക് 3 ലക്ഷം രൂപയും കണ്ണ് നനയിക്കുന്ന മെസ്സേജുമായി അച്ഛൻ
- ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
- പുതിയ അവകാശവാദവുമായി ട്രംപ്; ‘ഇന്ത്യ- പാകിസ്ഥാൻ സംഘർഷം പരിഹരിച്ചത് ഇരു രാജ്യങ്ങളെയും 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി’
- 29 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്, ബിസിനസ്, ഇക്കോണമി ക്ലാസുകൾക്ക് 20 ശതമാനം വരെ ഇളവ്, ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ച് ഒമാൻ എയർ
Author: News Desk
ഹസ്തദാന വിവാദത്തിന്റെ ചൂടാറും മുമ്പെ പാക് താരത്തിന് കൈകൊടുത്ത് മുന്‍ ഇന്ത്യൻ താരം ഹര്ഭജന് സിംഗ്
ദുബായ്: ഏഷ്യാ കപ്പിനിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന് താരങ്ങളുടെ ഹസ്തദാന വിവാദത്തിന്റെ ചൂടാറും മുമ്പെ അബുദാബി ടി10 ലീഗില്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിക്ക് കൈ കൊടുത്ത് ഇന്ത്യൻ താരം ഹര്ഭജന് സിംഗ്. ഇന്നലെ അബുദാബി ടി10 ലീഗില്‍ നടന്ന ആസ്പിന്‍ സ്റ്റാലിയോണ്‍-നോര്‍ത്തേൺ വാരിയേഴ്സ് മത്സരത്തിനൊടുവിലാണ് ഹര്ഭജന് വാരിയേഴ്സ് പേസറായ ദഹാനിക്ക് കൈകൊടുത്തത്. ഏഷ്യാ കപ്പിനിടെ ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങളിലൊന്നിലും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിലും അതിനുശേഷം നടന്ന അതിര്‍ത്തി സംഘര്‍ഷത്തിലും പ്രതിഷേധിച്ചായിരുന്നു അത്. പിന്നീട് ലണ്ടനില്‍ നടന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാനും സുരേഷ് റെയ്നയും പത്താന് സഹോദരരും ഹര്ഭജന് സിംഗുമെല്ലാം ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരായ സെമി ഫൈനല്‍ മത്സരം പോലും ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇന്നലെ അബുദാബി ടി10 ലീഗില്‍ നോര്‍ത്തേൺ വാരിയേഴ്സിനോട് ആസ്പിന്‍ സ്റ്റാലിയോണ്‍ നാലു റണ്‍സിന്റെ നേരിയ തോല്‍വി വഴങ്ങിയശേഷം ഹര്ഭജന് പാക് പേസര്‍ക്ക് കൈ കൊടുക്കാന്‍…
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
ഇന്ത്യക്ക് ഒരു രാജ്യവും ഇതുവരെ നൽകാത്ത വാഗ്ദാനവുമായി റഷ്യ, അതും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ; അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ഇന്ത്യ സ്വീകരിക്കുമോ?
മോസ്കോ: ഇന്ത്യൻ വ്യോമശക്തിയുടെ ഭാവിക്ക് നിർണ്ണായകമാകുന്ന സൈനിക നിർദ്ദേശവുമായി മോസ്കോ. അടുത്ത മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെ, രാജ്യത്തിന്റെ ഭാവി ഫൈറ്റർ വിമാനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകാൻ റഷ്യ തയാറാണെന്ന് അറിയിച്ചു. ഇന്ത്യക്ക് ഈ നിലവാരത്തിലുള്ള പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകാൻ മറ്റൊരു രാജ്യവും മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ല. ഇന്ത്യ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ പങ്കുവെക്കാൻ വിസമ്മതിച്ച കഴിവുകൾ സ്വന്തമാക്കാനും, നവീകരിച്ച സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനും ഇന്ത്യക്ക് സാധിക്കും. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കൺസോർഷ്യമായ റോസ്ടെക്കിന്റെ (Rostec) സിഇഒ സെർജി ചെമെസോവ് ദുബായ് എയർ ഷോ 2025-ൽ വെച്ചാണ് ഈ നിർദ്ദേശം വെളിപ്പെടുത്തിയത്. തുടക്കത്തിൽ റഷ്യയിൽ നിർമ്മിക്കുന്ന Su-57 വിമാനങ്ങൾ ഇന്ത്യക്ക് നൽകുകയും, തുടർന്ന് ഘട്ടം ഘട്ടമായി ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. എഞ്ചിനുകൾ, സെൻസറുകൾ, സ്റ്റെൽത്ത്…
വിവാദങ്ങൾക്കിടെ പ്രതികരിച്ച് അരുണിമ എം കുറുപ്പ്: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ, എല്ലാ രേഖകളിലും സ്ത്രീയാണ്, മത്സരിക്കാൻ തടസമില്ല’
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പ്. ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച അരുണിമ, ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയാണ് രംഗത്ത് വന്നിരിക്കുന്നത്. ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാർ. താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ വസ്തുത വേണ്ടേ. 19 വയസ്സിൽ സർജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാൻ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ്…
‘എന്റെ രാജകുമാരിക്ക് ഞാനുണ്ട്’; പരീക്ഷയെഴുതി കഷ്ടപ്പെടുന്ന മകൾക്ക് 3 ലക്ഷം രൂപയും കണ്ണ് നനയിക്കുന്ന മെസ്സേജുമായി അച്ഛൻ
ദക്ഷിണ കൊറിയയിലെ കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് (CSAT) ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ ഒന്നാണ്. ഈ വർഷം നവംബർ ആദ്യം നടന്ന പരീക്ഷയിൽ 550,000 -ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികൾ പലപ്പോഴും പാടുപെടാറാണ് പതിവ്. ഈ വിദ്യാർത്ഥിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്, എന്നാൽ അവളുടെ അച്ഛൻ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് ഇപ്പോൾ കൊറിയയിൽ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. അദ്ദേഹം അവൾക്ക് ഒരു മെസ്സേജ് അയച്ചു, അതിന്റെയൊപ്പം അവളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ അലവൻസും സമ്മാനമായി നൽകി. ‘താൻ പരീക്ഷയുമായി ബന്ധപ്പെട്ട് ആകെ ബുദ്ധിമുട്ടിലായിരുന്നു. അപ്പോൾ തന്റെ അച്ഛൻ അയച്ച സന്ദേശം നോക്കൂ’ എന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് എന്ന് പ്രാദേശിക പ്രസിദ്ധീകരണമായ ദി ചോസുൻ ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ‘എന്റെ പ്രിയപ്പെട്ട മോളേ, മോശം ഫലങ്ങൾ കണ്ട് നീ നിരാശപ്പെടരുത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നത്…
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ശബരിമലയിൽ ദേവസ്വം ബോർഡ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം. നേരത്തെ ശബരിമലയിൽ അഖില കേരള അയ്യപ്പ സേവ സംഘം നാലായിരത്തോളം വോളണ്ടിയർമാരെ വെച്ച് കുടിവെള്ള വിതരണവും സൗജന്യ അന്നദാനവും മറ്റു സേവനങ്ങളും ഭംഗിയായി നടത്തിയിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് രണ്ടു വർഷമായി ഇത് നിലച്ചിരിക്കുകയാണ്. അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണ് അയ്യപ്പ സേവ സംഘത്തെ അവിടെ നിന്നും ചില ദേവസ്വം ബോർഡ്…
പുതിയ അവകാശവാദവുമായി ട്രംപ്; ‘ഇന്ത്യ- പാകിസ്ഥാൻ സംഘർഷം പരിഹരിച്ചത് ഇരു രാജ്യങ്ങളെയും 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി’
ന്യൂയോർക്ക്/വാഷിംഗ്ടൺ: 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ച് ഞങ്ങൾ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടൽ വാദം തുടർച്ചയായി തള്ളുകയാണ് ഇന്ത്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇടപെട്ടുവെന്ന് ആവർത്തിക്കുകയാണ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്. വർഷങ്ങളായി അത് ചെയ്യുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ സംഘർഷങ്ങളിലെല്ലാം ഇത് സഹായിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ താരിഫുകളെയാണ് മുന്നിൽ നിർത്തിയത്. എല്ലാം അല്ല. എട്ടിൽ അഞ്ചെണ്ണം അങ്ങനെ തീർന്നു. സാമ്പത്തികം, വ്യാപാരം, താരിഫ് എന്നിവ കാരണം തീർത്തു. ഇനി, മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി യുദ്ധങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ രക്ഷിച്ചത് ഇങ്ങനെയാണെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ സൗദി കിരീടാവകാശിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ…
29 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്, ബിസിനസ്, ഇക്കോണമി ക്ലാസുകൾക്ക് 20 ശതമാനം വരെ ഇളവ്, ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ച് ഒമാൻ എയർ
മസ്കറ്റ്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാൻ എയര്‍ ഗ്ലോബല്‍ സെയില്‍ പ്രഖ്യാപിച്ചു. ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകൾക്ക് യാത്രക്കാർക്ക് 20 ശതമാനം വരെ ഇളവ് ഈ ഓഫർ വഴി ലഭിക്കും. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷന് കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫർ ലഭിക്കുക. 2026 ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്ന വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ 40ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകും. ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ 29 ഒമാനി റിയാൽ മുതലാണ് ആരംഭിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്കുകൾ 128 ഒമാൻ റിയാൽ മുതലും ആരംഭിക്കുന്നു. ആഭ്യന്തര വിമാനങ്ങൾ, ഇന്റർലൈൻ വിമാനങ്ങൾ, കോഡ്ഷെയർ പങ്കാളികളുമായുള്ള വിമാനങ്ങൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമല്ല.
സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: കൂറുമാറിയ നേതാക്കൾ ആരൊക്കെ, പോയതെങ്ങോട്ട്? നഷ്ടവും നേട്ടവുമാർക്ക്?
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അരയും തലയും മുറുക്കി രാഷ്ട്രീയ പാർട്ടികളെല്ലാം അങ്കക്കളരിയിലിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമിഫൈനൽ പോരാട്ടമാണ് സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പാർട്ടികൾക്ക് മുൻകാലങ്ങളിൽ വിമതരായിരുന്നു വെല്ലുവിളി. ഇപ്പോഴിതാ വിമതർ കൂറുമാറുന്നതും ഒരു പതിവായിരിക്കുകയാണ്. പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോഴാണ് തൊട്ടടുത്ത വഴി പലരും തെരഞ്ഞെടുക്കുന്നത്. എങ്കിലും നേതൃത്വത്തിൽ നിന്നുണ്ടാകുന്ന അവഗണനയും ഏകാധിപത്യവും വിശ്വാസ വഞ്ചനയുമടക്കം പല കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടാറുണ്ട്. ഇത്തവണയും സംസ്ഥാനത്ത് കൂറുമാറ്റം ശക്തമാണ്. സംസ്ഥാനത്തെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചുവടുമാറ്റം പത്തനംതിട്ടയിലാണ്. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഇതേ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നതും പ്രധാന ചുവടുമാറ്റമാണ്. പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരിയും…
സെലിബ്രിറ്റി സ്ഥാനാർത്ഥിയല്ല; വിഎം വിനുവിന്റെ പകരക്കാരനായി കല്ലായി ഡിവിഷനിൽ ബൈജു കാളക്കണ്ടി മത്സരിക്കും
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർഥി പറയുന്നത്. കല്ലായിയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
