- ‘വോക്ക് വിത്ത് ഷിഫാ’; പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടി 28ന്
- ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
- ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും
- ജി ട്വന്റി ഉച്ചകോടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശക്തമായി നേരിടണമെന്ന് സംയുക്ത പ്രഖ്യാപനം
- രാജ്യത്തിന്റെ നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാൽ, മൃതദേഹം സുലൂരിലെത്തിച്ചു, തേജസ് വിമാന അപകടത്തിൽ വിശദ പരിശോധന തുടങ്ങി വ്യോമസേന
- ‘ഒഴികഴിവുകൾ പറഞ്ഞ് രക്ഷപ്പെടാനാവില്ല, മറുപടി കൃത്യമായിരിക്കണം’, വിവരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി : വിവരാവകാശ കമ്മിഷണർ
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരായ കേസ് കോടതിക്ക് വിട്ടു
- ഫഷ്ത് അല്‍ ജാരിമില് കോസ്റ്റ് ഗാര്‍ഡ് ഞായറാഴ്ച വെടിവെപ്പ് പരിശീലനം നടത്തും
Author: News Desk
മനാമ: പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കൽ കമ്പനി മെഗാ ജനകീയ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു. ‘വോക്ക് വിത്ത് ഷിഫാ’ എന്ന് പേരിട്ട പരിപാടി നവംബര്‍ 28 ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ 7 വരെ സീഫിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ നടക്കും. വോക്കത്തോണ്‍, സൂംബാ എയറോബിക് വ്യായാമം, വിവിധ കായിക, ശാരീരികക്ഷമതാ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. ആരോഗ്യപൂര്‍ണമായ നാളേക്കായി കൈക്കോര്‍ക്കുക എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഷിഫ അല്‍ ജസീറ മെഡിക്കൽ കമ്പനി മാനേജ്മെന്റ് അറിയിച്ചു. പുഷ് അപ്പ്, പുള്‍ അപ്പ്, സിറ്റ്അപ്പ്, ജമ്പ് റോപ്പ് സ്പീഡ്, ഫുട്ബോള്‍ ഷൂട്ടൗട്ട് തുടങ്ങിയ ഇനങ്ങളിലാണ് കായിക, ശാരീരികക്ഷമതാ മത്സരങ്ങള്‍ നടക്കുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കോണ്‍ ഗാതറിംഗ്, ത്രീ ലെഗ്ഡ് റേസ് തുടങ്ങിയ രസകരമായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സര വിജയികള്‍ക്ക് ആകര്‍ഷകവും വൈവിധ്യങ്ങളുമായ സമ്മാനങ്ങള്‍ നല്‍കും. വേദിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500…
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക കായിക മേളയിൽ 372 പോയിന്റുകൾ നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 357 പോയിന്റുകൾ വീതം നേടി സി.വി.ആർ ഹൗസും വി.എസ്.ബി ഹൗസും റണ്ണർഅപ്പ് സ്ഥാനം പങ്കിട്ടു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപവാല മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്ജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി …
ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും
തൊടുപുഴ: ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് മുസ്ലീം ലീഗ്. ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് വാര്‍ഡുകളില്‍ ലീഗ് ഒറ്റയ്ക്കു മത്സരിയ്ക്കും. കോണ്‍ഗ്രസ് മുന്നണി മര്യാദപാലിച്ചില്ലെന്ന് ആരോപണം. നെടുംകണ്ടം ഗ്രാമ പഞ്ചായത്തിലെ ഏഴ്, 16 വാര്‍ഡുകളിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുമാണ് മുസ്ലീം ലീഗ് മത്സരിയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നെടുംകണ്ടത്തെ രണ്ട് വാര്‍ഡുകളില്‍ ലീഗ് ആണ് മത്സരിച്ചത്. ഇതോടൊപ്പം രാജാക്കാട് പഞ്ചായത്തിലെ ഒരു വാര്‍ഡ് വിട്ടു നല്‍കാമെന്നും മുമ്പ്് ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മുന്നണി മര്യാദകള്‍ പോലും പാലിക്കാതെ കഴിഞ്ഞ തവണ മത്സരിച്ച വാര്‍ഡുകള്‍ പോലും തിരിച്ചെടുത്ത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇഷ്ടകാര്‍ക്ക് കൊടുത്തെന്നാണ് ആരോപണം. നെടുംകണ്ടം ഏഴാം വാര്‍ഡില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സിയാദ് കുന്നുകുഴിയും 16ാം വാര്‍ഡില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഷീദും രാജാക്കാട് ഒന്‍പതാം വാര്‍ഡില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ എം സുധീറുമാണ് മത്സരിയ്ക്കുന്നത് . കോണ്‍ഗ്രസിലെ പ്രാദേശിക…
ജി ട്വന്റി ഉച്ചകോടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശക്തമായി നേരിടണമെന്ന് സംയുക്ത പ്രഖ്യാപനം
ദില്ലി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്കി ജി ഇരുപത് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നല്‍കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തിൽ ഇടം കിട്ടി. ഉച്ചകോടിയിലെ പ്രസംഗത്തിൽ മയക്കുമരുന്നിനെതിരെ ജി ട്വന്റി യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മയക്കുമരുന്നീലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും മോദി ചൂണ്ടിക്കാട്ടി. വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നല്‍കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തിൽ ഇടം കിട്ടി. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ -കാനഡ- ഓസ്ട്രേലിയ സാങ്കേതി സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നു എന്നതിന് ഇത് തെളിവായി. ബ്രസീൽ,…
രാജ്യത്തിന്റെ നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാൽ, മൃതദേഹം സുലൂരിലെത്തിച്ചു, തേജസ് വിമാന അപകടത്തിൽ വിശദ പരിശോധന തുടങ്ങി വ്യോമസേന
ദില്ലി: ദുബായ് എയർ ഷോയിൽ തേജസ് വിമാനം തകർന്നതിനെക്കുറിച്ച് വ്യോമസേന നിയോഗിച്ച അന്വേഷണ സംഘം വിശദ പരിശോധന തുടങ്ങി. ദുബായ് വ്യോമയാന അതോറിറ്റിയുമായി സംഘം ബന്ധപ്പെട്ടു. വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം സുലൂരിലെത്തിച്ചു. അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നു. രാജ്യത്തിന്റെ നോവായി വീരമൃത്യുവരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും മുൻപ് യുഎഇ ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം സുലൂരിലെ ബേസ് ക്യാമ്പിലെത്തിച്ചു. നാളെ ജൻമനാടായ ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ സംസ്കാര ചടങ്ങുകൾ നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിൻറെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. വ്യോമസേനയിൽ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് നമാൻഷിന്റെ ഭാര്യ. സ്യാലിന്റെ അച്ഛൻ ജഗൻ…
‘ഒഴികഴിവുകൾ പറഞ്ഞ് രക്ഷപ്പെടാനാവില്ല, മറുപടി കൃത്യമായിരിക്കണം’, വിവരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി : വിവരാവകാശ കമ്മിഷണർ
തിരുവനന്തപുരം : വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ, വിവരം നൽകുന്നതിൽ കാല താമസം നേരിടുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. ദേശീയ സമ്പാദ്യ പദ്ധതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശം പൊതുജനങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല നിയമമാണെന്നും, വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷക്ക് വെറും മറുപടി നൽകിയാൽ പോര. ജനങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാനാണ് വിവരാവകാശ അപേക്ഷകളിൽ അധികവും സമർപ്പിക്കുന്നത്. അതവരുടെ അവകാശമാണ്. വിവരാവകാശ നിയമ…
രഹസ്യ വിവരം കിട്ടി പൊലീസ് കയറിയത് വട്ടമ്പലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ, നിറയെ പാർസലുകൾ; 12 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ വൻ കഞ്ചാവ് വേട്ട.12 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഒഡിഷ സ്വദേശികളായ രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരെയാണ് എക്സൈസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് അസി. കമ്മിഷ്ണർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശധന നടത്തിയത്.
കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു. കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന് (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആര്‍ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലി സമ്മര്‍ദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഡിഡിഇ ഓഫീസിലെ ക്ലര്‍ക്കാണ് രാമചന്ദ്രന്. എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച യോഗത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമാണെന്ന് സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎല്‍ഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചു. സമയക്രമം മാറ്റിയില്ലെങ്കില്‍ ഒരുപാടുപേര് പട്ടികയ്ക്ക് പുറത്താകുമെന്ന്…
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ഹൈ-ഫ്രീക്വന്‍സി ഓഡിയോ; കൊച്ചിയില്‍ 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ഓളം ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്ളോഗ് ചിത്രീകരണം, അപകടകരമായ ലേസര്‍ ലൈറ്റുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സര്‍വീസ് നടത്താന്‍ പാടില്ല. കൂടാതെ, ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും നിര്‍ദ്ദേശം നല്കി. വരും ദിവസങ്ങളിലും വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
ഇനി ഒറ്റക്കെട്ട്! ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് നരേന്ദ്ര മോദി, ‘മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണം’
ജോഹന്നാസ്ബർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലാണ് ജി ട്വന്റി ഉച്ചകോടി നടക്കുന്നത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻവരവേൽപ്പ് നൽകിയിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതേസമയം ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്റ് ഡോണൾഡ്…
