- ധര്‍മ്മടത്ത് പിണറായി വിജയനെ പിന്നിലാക്കി അബ്ദുള്‍ റഷീദ്
- മനുഷ്യസേവനം ദൈവസേവനമാണ്; നവ് ഭാരത് മേയ് ദിനാഘോഷം
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
- വോട്ടെണ്ണല്‍: കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി
- ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
Author: News Desk
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന് മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്.യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന് പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന് 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിലാണ്.മന്ത്രിമാരായ വി എന്‍ വാസവന്, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന് കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്, ആര് ബിന്ദു, വി ശിവന്‍കുട്ടി, പി പ്രസാദ്, തുടങ്ങിയവരെല്ലാം പിന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍…
മനാമ : ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മിജോഷ്, അനിൽ കെ.പി., ഹെൽപ് ലൈൻ കൺവീനർ ഷിബു ചെറുതുരുത്തി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി, ആക്ടിങ് സെക്രട്ടറി സന്തു പടന്നപ്പുറം എന്നിവരോടൊപ്പം അശോകൻ, ബിനു കരുണാകരൻ,…
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയുള്ള വടക്കൻ നാവിക മേഖലയിൽ (ഹെയർ ഷ്ടായ) 10,000 അടി സുരക്ഷാ ഉയരത്തിൽ മെയ് 5ന് പുലർച്ചെ 3 മുതൽ 7 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു. ജനങ്ങൾ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും…
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ചാപ്പോ കമ്പനിയുടെ ലേബർ ക്യാമ്പിൽ വച്ച് ലേബർ ഡേ സെലിബ്രേഷൻ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ. സി. ആർ. എഫ്. ചെയർമാൻ അഡ്വ. വി. കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാപ്പോ കമ്പനിയുടെ പ്രധിനിധി ബിനു മണ്ണിൽ, ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, ട്രഷറർ ലിജോ. കെ. അലക്സ് എന്നിവര്‍ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെബി. പി കുര്യക്കോസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സച്ചിൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.
തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്.
അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്
തെഹറാന്: ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന് നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന് പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ഉറാന് ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയില്‍ നിന്നും യുഎസ് സേന പൂര്‍ണമായും പിന്മാറണമെന്നും ഇറാന് ആവശ്യപ്പെടുന്നുണ്ട്. ഇറാനെതിരെ ഭാവിയില്‍ ആക്രമണങ്ങളുണ്ടാകരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍. ഇറാന് നല്കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.…
മനാമ: ബഹ്റൈനിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ വർധനവ്.ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ പട്ടിക പ്രകാരം സൂപ്പർ 98 0.362 ബി.ഡി, മുംതാസ് 95 0.269 ബി.ഡി, ജയ്യിദ് 91 0.233 ബി.ഡി, ഡീസൽ 0.229 ബി.ഡി എന്നിങ്ങനെയാണ് ചാർജുകൾ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാ വിഭാഗം ഇന്ധനങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ബഹ്റൈനിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്സിഡിയിൽ മാറ്റമുണ്ടാകില്ലെന്നും അത് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്ഫോമാണ് ‘സചേത്’. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ’ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും. സാധാരണ എസ്എംഎസ്…
വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന് യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചത്. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രoപ് അറിയിച്ചു. “നമ്മളിപ്പോഴും ഇറാനുമായുള്ള യുദ്ധം തുടരുന്നത് ആണവായുധങ്ങളുടെ നിയന്ത്രണം ‘ഭ്രാന്തന്മാര്’ ഏറ്റെടുക്കുന്നത് കണ്ടുനില്‍ക്കാനാവാത്തതുകൊണ്ടാണ്” എന്നായിരുന്നു ഫ്ലോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
