- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്കൂളിന് 98.73% എന്ന മികച്ച വിജയശതമാനം കരസ്ഥമാക്കാൻ സാധിച്ചു. ആകെ 631 വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 34 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകൾ നേടി. സ്കൂൾ ടോപ്പർമാർ: 500 ൽ 493 മാർക്ക് (98.6%) നേടി ജോയൽ സാബു സ്കൂൾ ടോപ്പർ ആയി. സ്കൂളിൽ നടന്ന സിബിഎസ്ഇ ഫിസിക്കൽ പരീക്ഷകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ശ്രേയ മനോജ് 492 മാർക്ക് (98.4%) നേടി രണ്ടാം സ്ഥാനം നേടി. ആരാധ്യ കനോടത്തിൽ 488 മാർക്ക് (97.6%) നേടി മൂന്നാം സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ : ഹ്യുമാനിറ്റീസ് സ്ട്രീം – 100% വിജയശതമാനംഹ്യുമാനിറ്റീസ് സ്ട്രീമിലെ 55 വിദ്യാർത്ഥികളും പരീക്ഷ ജയിച്ചു. ഒന്നാം സ്ഥാനം : ശ്രേയ മനോജ് – 492 മാർക്ക് രണ്ടാം സ്ഥാനം: ഇഷിക പ്രദീപ് – 485 മാർക്ക്…
മനാമ: ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അബ്ദുൽ ആദിൽ, ഡോ. ഫെമിൽ, അഹ് മദ് റഫീഖ്, മൂസ കെ. ഹസൻ, നസിയ ബുഖാരി തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് അബ്ദുല്ലയുടെ തിലാവത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ അശ്റഫ് പി.എം അധ്യക്ഷത വഹിക്കുകയും സി.എം മുഹമ്മദലി മദ്റസയെ പരിചയപ്പെടുത്തി സംസാരിക്കുകയും സൗദ പേരാമ്പ്ര സമാപനം നിർവഹിക്കുകയും ചെയ്തു. സക്കീർ ഹുസൈൻ, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, ഷൈമില, ഷംല, ഷാനി സക്കീർ, നസീല ഷഫീഖ് പിഎസ്എം ശരീഫ്,അനീസ് വി. കെ, ഉബൈസ്, ഇർഷാദ് കുഞ്ഞിക്കനി, ഡോ. സാബിർ, യൂനുസ് രാജ്, സമീർ ഹസൻ, ഫാത്തിമ സാലിഹ്, ഹെന ഹാരിസ്, അൻസിയ, ബുഷ്റ കടവത്ത്, ശിഫ സാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മനാമ:ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 832 വിദ്യാർത്ഥികളും തിളക്കമാർന്ന വിജയം കൈവരിച്ചു. 100% വിജയ നേട്ടം വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകൾ നേടി. സ്കൂൾ ടോപ്പർമാർ: ദേവരത് ജീവൻ – 500 ൽ 491 മാർക്ക് (98.2%) രാജീവൻ രാജ്കുമാർ – 488 മാർക്ക് (97.6%) ദേവ നന്ദ പെരിയൽ – 487 മാർക്ക് (97.4%) ജോമിയ കണ്ണനായിക്കൽ ജോസഫ് – 487 മാർക്ക് (97.4%) പ്രധാന സവിശേഷതകൾ: എല്ലാ വിഷയങ്ങളിലും 69 വിദ്യാർത്ഥികൾക്ക് എ ഗ്രേഡുകൾ ലഭിച്ചു 19 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ ലഭിച്ചു 10.6% വിദ്യാർത്ഥികൾക്ക് മൊത്തം 90% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു 48.3% വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു…
കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂർ: ബാങ്ക് ലോണ്‍ എടുത്ത് നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന് ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. കഴിഞ്ഞ വര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സാമ്പത്തികാവസ്ഥ മനസിലാക്കി അത് മുതലെടുത്തായിരുന്നു ചൂഷണം. പെണ്‍കുട്ടി പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായിരുന്നു. എന്നാല്‍, കുടുംബത്തിലെ സാമ്പത്തികാവസ്ഥ കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിന് സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്പയെടുത്തു നല്‍കാമെന്ന് കുട്ടിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് അഹമ്മദ്കുട്ടിയുടെയും ജിനേഷിന്റെയും സഹായത്തോടെ കൂട്ടുപറമ്പിലെ ഒരു ബാങ്കില്‍ നിന്ന് 25000 രൂപ വായ്പ എടുത്ത് നല്കി. ഇതിന്റെ പേരിലായിരുന്നു ചൂഷണം. ബെണ്‍കുട്ടി പിന്നീട് ബെംഗളൂരുവിലേക്ക് പഠിക്കാന്‍ പോയി. വിദ്യാഭ്യാസ ആവശ്യത്തിനാണ് പെണ്‍കുട്ടിക്ക് ലോണ്‍ എടുത്തുനല്‍കിയത്. ബെംഗളൂരു, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വെച്ചായികരുന്നു പീഡനം. അറസ്റ്റിലായ…
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
തിരുവല്ലയിൽ ബവ്റിജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബവ്റിജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് എത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഔട്ട്ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മെഡിക്കല്‍ സെന്ററുകളും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. പരിപാടിയില്‍ ഷിഫ അല്‍ ജസീറയിലെ നഴ്സ്മാരെ പ്രത്യേക മെമന്റോ നല്കി ആദരിച്ചു. നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി- നഴ്സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ നഴ്സസ് ദിനാഘോഷം. ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന നഴ്സും ഒടി, പെി അഡ്മിനിസ്ട്രറുമായ റേയ്ച്ചല്‍ ബാബു നഴ്സസ് ദിന സന്ദേശം നല്കി. കണ്‍സള്‍ട്ടന്റ് സര്ജന് സുല്‍ഫീക്കര്‍ അലി, സപെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഡോ. ബിന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്സുമാര്‍ മെഴുകുതിരിയുമായി പ്രതിജ്ഞയെടുത്തു. മായാ അജയന് പ്രതജ്ഞ ചൊല്ലിക്കൊടുത്തു. കേക്ക് കട്ടിംഗും റാഫിള്‍ ഡ്രോയും അരങ്ങേറി. റാഫിള്‍ ഡ്രോയില്‍ ഷബ്ന നസീറിന് ഒന്നാം സമ്മനവും രേഷ്മക്ക് രണ്ടാം സമ്മാനവും ലിന്‍സി ചെറിയാന് മൂന്നാം സമ്മാനവും ലഭിച്ചു. സ്പെഷ്യലിസ്റ്റ് പീഡീയാട്രീഷ്യന്‍ ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗാനം…
17-കാരിയെ കോഴിക്കോട്ടെത്തിച്ചത് ജോലി വാഗ്ദാനംചെയ്ത്, പലർക്കും കാഴ്ചവെച്ചു; യുവതിയും കാമുകനും പിടിയിൽ
കോഴിക്കോട്: അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയകേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് ഒഡിഷയിൽനിന്ന് അറസ്റ്റ് ചെയ്തത്. കാമുകീ കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമിൽനിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ട് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽനിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ,…
കൊല്ലം: ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംവിധായകനും റിയാലിറ്റോ ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ബിജെപി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഓപ്പറേഷന് സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതില്‍ അഖിലിന്റെ വിമര്‍ശനത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിലായിരുന്നു അഖിലിന്റെ വിവാദപരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കി. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം. ‘അഖില്‍ ഫെയ്സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖില്‍ മാരാര്‍ നടത്തിയത്’, ബിജെപി നേതാവ് അനീഷ് കിഴക്കേക്കര ആരോപിച്ചു.