- രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ കൊല്ലപ്പെട്ടു
- മതിൽക്കെട്ടിൽ കെട്ടിയിട്ടിരിക്കുന്ന 2 പോത്തുകൾ, പരിപാലിക്കാൻ ദിവസവും 2 പേരെത്തും; ക്യാൻസർ രോഗികളുടെ വേദനസംഹാരി ഗുളിക ലഹരിക്കായി വിൽപന, അറസ്റ്റ്
- ‘ശ്രീ അയ്യപ്പൻ’ ഡിസംബർ റിലീസായി എത്തുന്നു
- സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) ഭരണസമിതിയുടെ സ്ഥാനാരോഹണം നടന്നു
- ആദ്യം തീരാത്ത തര്‍ക്കം, പിന്നാലെ ഒറ്റക്ക് മത്സരിക്കുമെന്ന ഭീഷണി; ഒടുവില്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്
- ‘നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്’; ‘കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ
- അതിരപ്പിള്ളി കണ്ട് തിരിച്ചുപോരുന്നതിനിടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, അപകടം റിവേഴ്സ് എടുക്കുന്നതിനിടെ; 10 പേര്‍ക്ക് പരിക്ക്
- ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം, തട്ടിപ്പ് പുറത്തായത് ബാങ്ക് മാനേജരുടെ സമയോചിതമായ ഇടപെടലിൽ
Author: News Desk
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ കൊല്ലപ്പെട്ടു
ചെന്നൈ: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.
മതിൽക്കെട്ടിൽ കെട്ടിയിട്ടിരിക്കുന്ന 2 പോത്തുകൾ, പരിപാലിക്കാൻ ദിവസവും 2 പേരെത്തും; ക്യാൻസർ രോഗികളുടെ വേദനസംഹാരി ഗുളിക ലഹരിക്കായി വിൽപന, അറസ്റ്റ്
കൊല്ലം: കൊല്ലം മയ്യനാട് വേദനസംഹാരി ഗുളികകൾ ലഹരിക്കായി വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ പിടിയിലായി. മയ്യനാട് വലിയവിള സ്വദേശികളായ അലക്സാണ്ടറും ഫ്രാൻസിസുമാണ് പിടിയിലായത്. പോത്തു വളർത്തലിന്റെ മറവിലായിരുന്നു കച്ചവടം. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് മതിൽ കെട്ടി തിരിച്ച് രണ്ട് പോത്തുകളെ വളർത്തിയിരുന്നു. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ താമസക്കാരനാണ് സ്ഥലം വാങ്ങി പോത്തുകളെ വളർത്തിയത്. ഇതിൻ്റെ മറവിലായിരുന്നു ലഹരിക്ക് വേണ്ടിയുള്ള വേദനസംഹാരി ഗുളികകളുടെ വിൽപന. പുരയിടത്തിൽ നിന്ന് ഗുളികകളുടെ വൻ ശേഖരം പൊലീസ് പിടികൂടി. ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദന സംഹാരികൾ അടക്കമാണ് വിറ്റിരുന്നത്. സുനാമി ഫ്ലാറ്റിലെ ഫ്രാൻസിസും അലക്സാണ്ടറുമാണ് വിതരണക്കാർ. പോത്തുകളെ പരിപാലിക്കാൻ എന്ന പേരിൽ ഇരുവരും ഇവിടെ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. ഏറെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഫ്രാൻസിസും അലക്സാണ്ടറും വലയിലാക്കിയത്. അനന്തു കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ ഡിസംബർ റിലീസായി എത്തുന്നു. ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മല്ലിക സുകുമാരൻ ആയിരുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവക്കുകയുണ്ടായി. റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം – കിഷോർ, ജഗദീഷ് ‘ പശ്ചാത്തല സംഗീതം -ഷെറി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ . ബിനു മണ്ണിൽ, കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സിംസിന്റെ 2025-2026 പ്രവർത്തന മാർഗരേഖ ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പള്ളി അഡ്വ. ബിനു മണ്ണിൽ നിന്നും ഏറ്റുവാങ്ങി. ജന:സെക്രട്ടറി നെൽസൺ വർഗീസ് സിംസിന്റെ 2025-2026 വർഷത്തെ പ്രവർത്തനരേഖ അവതരിപ്പിച്ചു. സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ്റ് ജോസഫ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ്റ് ജെയിംസ് ജോൺ, സിംസ് മുൻ പ്രസിഡൻറ്റ് ഷാജൻ സെബാസ്റ്റ്യൻ…
ആദ്യം തീരാത്ത തര്‍ക്കം, പിന്നാലെ ഒറ്റക്ക് മത്സരിക്കുമെന്ന ഭീഷണി; ഒടുവില്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്
സുല്‍ത്താന്‍ബത്തേരി: സുൽത്താൻ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്. നാല് ദിവസം മുമ്പ് തനിച്ചു മത്സരിക്കാന്‍ ഒരുങ്ങി നിന്നതാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ബത്തേരി നഗരസഭയില്‍ ധാരണ പ്രകാരം ആകെയുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് പിണക്കം ആരംഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച തേലംമ്പറ്റയെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് തര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളുടെ ഒറ്റക്ക് മത്സരിക്കുമെന്നുള്ള വെല്ലുവിളിയില്‍ കോണ്‍ഗ്രസ് വഴിക്കുവരികയായിരുന്നു. നിലവില്‍ നഗരസഭയുടെ ഭരണം എല്‍ഡിഎഫിന്റെ കൈയ്യിലെത്തിപ്പെട്ടത് വലിയ തിരിച്ചടിയാണ് യുഡിഎഫിന്. ഇത്തവണ കൂടി മുനിസിപ്പല്‍ ഭരണമില്ലാത്ത അവസ്ഥ ലീഗിനും കോണ്‍ഗ്രസിനും ആലോചിക്കാനാവില്ല. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ ഓരോന്നും തീര്‍ത്ത് പ്രചാരണ രംഗത്ത് സജീവമാകാനാണ് നേതാക്കളുടെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തേലംമ്പറ്റ നഷ്ടമായെങ്കിലും മുനിസിപ്പാലിറ്റിയുടെ സിരാകേന്ദ്രം ഉള്‍പ്പെടുന്ന 25-ാം ഡിവിഷന് തന്നെ ലഭിച്ചു. മുന്‍പ് മുസ്ലീംലീഗിന്റെ കൈവശമായിരുന്നു ഈ ഡിവിഷന്. എന്നാല്‍ പുതുതായി രൂപീകരിക്കപ്പെട്ട സീക്കുന്ന് മുസ്ലീംലീഗിന് നല്കിയ കോണ്‍ഗ്രസ്…
‘നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്’; ‘കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന് എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍…
അതിരപ്പിള്ളി കണ്ട് തിരിച്ചുപോരുന്നതിനിടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, അപകടം റിവേഴ്സ് എടുക്കുന്നതിനിടെ; 10 പേര്‍ക്ക് പരിക്ക്
തൃശൂര്‍: അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 40 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് തിങ്കളാഴ്ച അതിരിപ്പിള്ളിയിലെത്തിയത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. റിവേഴ്സ് ഗിയറില്‍ അമിത വേഗതയിൽ കാര്‍ താഴ്ചയിലേക്ക് പതിച്ചു. നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ 108 ആംബുലൻസില്‍ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടല്‍ ജീവനക്കാരായ എട്ട് പേരും ബെംഗളൂരുവിൽ നിന്നമുള്ള രണ്ട്…
ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം, തട്ടിപ്പ് പുറത്തായത് ബാങ്ക് മാനേജരുടെ സമയോചിതമായ ഇടപെടലിൽ
തൃശ്ശൂർ: തൃശ്ശൂരിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. ഇരിങ്ങാലക്കുടയിലാണ് സംഭവം. മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് മുത്രത്തിക്കര സ്വദേശിയായ 85കാരൻ ബാങ്കിലെത്തിയത്. പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പറപ്പൂക്കര സിഎസ്ബി ബാങ്ക് മാനേജരായ ആൻ മരിയാ ജോസിന്റെ സമയോചിതമായ ഇടപെടലിലാണ് വയോധികന് പണം നഷ്ടമാകാതിരുന്നത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം ‘വെരിഫൈ’ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആവശ്യത്തിനായാണ് വയോധികൻ ബാങ്കിലെത്തിയത്. തൃശ്ശൂർ റൂറൽ സൈബർ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.
തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് 2025-ലെ അണ്ടര്‍-12 ഗേള്‍സ് വിഭാഗത്തില്‍ ദിവി ബിജേഷ് ജേതാവായി. നവംബര്‍ 9 മുതല്‍ 16 വരെ മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രായപരിധി പ്രകാരം അണ്ടര്‍-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം കാഴ്ചവെക്കാനായി. 13 വിഭാഗങ്ങളിലായി വേദിയൊരുക്കുന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ മുന്‍നിര താരങ്ങളും ഗ്രാന്‍ഡ് മാസ്റ്റര്‍മാരും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരമാണ്. ദിവിയുടെ നേട്ടം ഇന്ത്യന്‍ യുവ ചെസ് രംഗത്തിന് അഭിമാനമാണ്. 2025-ല്‍ ദിവി വേള്‍ഡ് കപ്പ് ഡ10 ഗേള്‍സ് ചാമ്പ്യന്‍, വേള്‍ഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യന്‍, വേള്‍ഡ് കഡറ്റ് ബ്ലിറ്റ്സ് വൈസ് ചാമ്പ്യന്‍, വേള്‍ഡ് സ്കൂള്‍സ് ചെസ് വൈസ് ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 75-ത്തിലധികം മെഡലുകള്‍ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമന്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ ഡ10 ഗേള്‍സ് വേള്‍ഡ്…
ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലിയുടെ സമ്മർദം, ബിഎൽഒമാർ നേരിടുന്ന വെല്ലുവിളി; സംസ്ഥാന വ്യാപകമായി പണിമുടക്കി പ്രതിഷേധം
കണ്ണൂര്‍: കടുത്ത ജോലി സമ്മർദത്തിൽ പ്രതിഷേധിച്ചു ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും കളക്ടറേറ്റ്കളിലേക്കും മാർച്ച് നടത്തി. ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചത്. അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആണ് പ്രതിഷേധം. ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി വലിയ സമ്മർദമുണ്ടാക്കുന്നുവെന്ന് ബിഎൽഓമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചാലും എങ്ങനെയെങ്കിലും തീർക്കാനാണ് മറുപടി. ബിഎൽഒമാർക്ക് ടാർഗറ്റ് സമ്മർദമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശവും ഇന്ന് പുറത്തുവന്നു. വോട്ടറെ കണ്ടെത്തുന്നത് മുതൽ ഫോം പൂരിപ്പിച്ച് വാങ്ങി, അപ്ലോഡ് ചെയ്യുന്നത് വരെ ഒരു ബൂത്ത് ലെവൽ ഓഫീസർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എസ്ഐആറിന് എന്യൂമറേഷൻ ഫോം വീടുകളിലെത്തി നൽകി വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങി…
