- ബഹ്റൈന്‍ പൗരരുടെ ഇണകള്‍ക്ക് അഞ്ചു ദിവസത്തിനകം ഫാമിലി ജോയിനിംഗ് വിസ
- കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു.
- വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കിയില്ല; പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ലോകഅത് ലറ്റിക്ക് മുൻ ചാംപ്യൻ ബെൻ ജോൺസണ് സ്വീകരണം നല്കി.
- മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്
- കേരള ഗാലക്സി ബഹ്റൈൻ പുതപ്പുകൾ വിതരണം ചെയ്തു
- സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം
- ‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?’
Author: News Desk
തൊടുപുഴ: കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം ചിങ്ങവനത്തായിരുന്നു ജനനം. പിതാവിനൊപ്പം ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെയാണ് സ്റ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിലേക്ക് ആകഷിക്കപ്പെട്ടത്. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു. പതിനഞ്ചാം വയസ്സിലാണ് സറ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. തലശ്ശേരി പൊലീസ് സ്റ്റേഷന് ആക്രമണത്തിലും സ്റ്റീഫന്‍ പങ്കെടുത്തിരുന്നു. കൊലക്കേസ് ഉള്‍പ്പടെ പതിനെട്ടിലേറെ കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫന്‍
കൊച്ചി: ഒളിംബിക്സ് മെഡൽ മുൻ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസണ് കൊച്ചിയിൽ സ്വീകരണംനല്കി.ഇന്ത്യ സന്ദർശിക്കുകയും പത്ത് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹംഎത്തിയത്. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. കേരളം ആദ്യമായാണ് അദ്ദേഹം സന്ദർശിക്കുന്നത്. കായിക ആരാധകരുടെ പ്രീയപ്പെട്ട ബെൻ ജോൺസൺ സ്വർണ്ണമെഡൽ ജേതാവായി ഒരുകാലത്ത് ലോകത്തെ ഇളക്കിമറിച്ച കായിക താരം കൂടിയാണ്. ഇത്രയും പ്രശസ്തനായ അദ്ദേഹം വളരെ ലളിതമാമായിതന്നെ കുട്ടികളോട് സംവദിക്കുകയും നമ്മുടെ സ്വീകരണം സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു. കേരളത്തിലെ കായിക താരങ്ങളെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർഗീസിന്റെ നേതൃത്തവത്തിൽ അദ്ദേഹത്തെ സ്വീകിച്ചു. കായിക താരങ്ങൾ , അത് ലറ്റിക് പരിശീലകർ , വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾ, ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പങ്കാളികളുമായി സംവാദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബെൻ ജോൺസൺ 29 ന് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ…
മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്
പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് തണലേകാൻ ‘കേരള ഗാലക്സി ബഹ്റൈൻ’ പുതപ്പുകൾ വിതരണം നടത്തി. മനാമയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായി പങ്കെടുത്തു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല, ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ എന്നിവർ വിതരണത്തിന് നേരിട്ട് നേതൃത്വം നൽകി. കഠിനമായ തണുപ്പുകാലത്ത് തൊഴിലാളികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ് സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന് കിഷനും ശ്രേയസ് അയ്യരും നെറ്റ്സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, രചിന് രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പൊലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?’
ബിസിനസ് ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച വാര്‍ത്തയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി ജെ റോയിയുടെ വിയോഗം. സമൂഹികപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഒട്ടനവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റേയിയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് വിജയി അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ് 5ന്റെ വിജയ കിരീടം ചൂടിയപ്പോള്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയി ആയിരുന്നു. അഖിൽ മാരാരുടെ വാക്കുകൾ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത യാഥാർത്ഥ്യങ്ങൾ സമ്മാനിക്കുകയാണ്. എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടി വരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ. യഥാർത്ഥത്തിൽ കുറെയൊക്കെ…
ബംഗളൂരു: സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി ജെ റോയിയുടെ (57) സംസ്കാരം ഇന്ന്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒരുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചരയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മലയാളി വ്യവസായായ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും കോണ്‍ഫിഡന്റ് ഗ്രൂപിന്റെയും ആരോപണം. റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയിരുന്നത്. ഇക്കാര്യം ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് സ്ഥിരീകരിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. ദുബായില്‍ ആയിരുന്ന റോയിയെ…
ചെന്നൈ: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്കി സമൂഹ മുന്നേറ്റത്തിന് മാതൃകയായ തമിഴ് നാട്ടിലെ 12 സ്ത്രീ രത്നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ആദരം. ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ നടന്ന ചടങ്ങില്‍ ടാഫെ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസന് അവാര്‍ഡുകള്‍ സമ്മാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ജയശ്രീ വെങ്കടേശന്, തിയേറ്റര്‍ പ്രാക്ടീഷണര്‍ ആയിഷ റാവു, മ്യൂസിയോളജിസ്റ്റ് ഡെബോറ ത്യാഗരാജന്, ശിശുരോഗ വിദഗ്ധന്‍ ഡോ. സൗമ്യ സ്വാമിനാഥന്, മനോരോഗ വിദഗ്ധ ഡോ. താര ശ്രീനിവാസന്, അധ്യാപിക മേരി സൂസന്ന ടര്‍ക്കോട്ട്, ബാഡ്മിന്റണ്‍ താരം തുളസിമതി മുരുഗേശന്‍, ഓട്ടോ ഡ്രൈവര്‍ മോഹന സുന്ദരി, ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ സ്റ്റാഫ് നഴ്സ് ജി ശാന്തി, പര്‍വതാരോഹക മുത്തമില്‍സെല്‍വി നാരായണന്, നടി സുഹാസിനി, ഡിസൈനര്‍ വിനോ സുപ്രജ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഇഒ ലക്ഷ്മി മേനോന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ശ്രദ്ധനേടാത്ത യാഥാര്‍ഥ…
റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ
കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. സി ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി ജെ റോയി ജീവനൊടുക്കിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫിഡന്റ് ഗ്രൂപ്പ്…
‘എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു’
വിജയ്യുടെ സിനിമയിൽ നിന്നുള്ള വിരമിക്കലും രാഷ്ട്രീയ പ്രവേശവും രാജ്യമൊട്ടാകെ ചർച്ചയായി മാറിയിരുന്നു. വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ പ്രേക്ഷകരിൽ വൻ ഹൈപ്പ് ഉയർത്തിയ ചിത്രമാണ് ‘ജന നായകൻ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിലെത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ആഗോളതലത്തിൽ 40 കോടിയോളം രൂപയുടെ ഓൺലൈൻ പ്രീ റിലീസ് സെയിൽ നടന്നതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്. ഇപ്പോഴിതാ ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവ് കഷ്ടപ്പെടുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറയുകയാണ് വിജയ്. എൻഡി ടിവിയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിജയ്യുടെ തുറന്നുപറച്ചിൽ. ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്കേറെ വിഷമമുണ്ടെന്ന് വിജയ് പറഞ്ഞു.…
