- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം
- പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
- ‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
Author: News Desk
പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍.പ്രളയ വിവാദത്തിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവല്ലയിൽ യുഡിഎഫിന്റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും അതിന്റെ പണം കൊണ്ട് ഒരു വീട് നിര്‍മിച്ചു നൽകുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയത്. 2.71 കോടി…
‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
ഡല്‍ഹ്: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തുമെന്ന പാകിസ്ഥാന് പ്രതിരോധ മന്ത്രി ബവാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ബംഗാളിനെ ലക്ഷ്യം വെക്കാന്‍ ശ്രമിച്ചാൽ പാകിസ്ഥാൻ ഇത്തവണ എത്ര കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അഞ്ച് പതിറ്റാണ്ട് മുമ്പ് പാകിസ്ഥാന് വിഭജിക്കപ്പെട്ട ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ‘പാകിസ്ഥാന് പ്രതിരോധ മന്ത്രി ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നല്കാന് പാടില്ലായിരുന്നു. 55 വര്‍ഷം മുമ്പ് പാകിസ്ഥാന് രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിച്ചതാണ്. ഇത്തവണ അവര്‍ ബംഗാളിന് നേരെ കണ്ണുവെക്കാന്‍ ശ്രമിച്ചാൽ പാകിസ്ഥാൻ എത്ര കഷണങ്ങളായി ചിതറുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ,’ സിങ് പറഞ്ഞു. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ‘ഫോള്‍സ് ഫ്ലാഗ് ഓപ്പറേഷന്’ (വ്യാജ ഏറ്റുമുട്ടല്‍) നടത്തിയാൽ കൊല്‍ക്കത്തയില്‍ ആക്രമണം നടത്തി തിരിച്ചടിക്കുമെന്ന് ബബാജ ആസിഫ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഈ വാക്പോര് മുറുകിയത്. ശനിയാഴ്ച സിയാൽക്കോട്ടിൽ…
എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
ദില്ലി: എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ ഇതിനിടെ ഇറാൻ പുകഴ്ത്തി.എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്. തൊഴിലാളികൾക്ക് ആവശ്യത്തിന് സിലിണ്ടർ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾ മാത്രം നൽകി ഈ സിലിണ്ടർ തൊഴിലാളികൾക്ക് വാങ്ങാമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതുവഴി കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം…
‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യല്‍ എക്സ് ഹാന്‍ഡിലില്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അഭിസംബോധന ചെയ്ത് എഴുതിയ വരികള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോരാ എന്നാണ് സരിന് പറഞ്ഞത്. തന്റെ ഫെയ്സ്ബുക്കിലാണ് സരിന് രേവന്ത് റെഡ്ഡിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.’നീ പോ മോനേ വിജയന്’ എന്നാണ് ലെറ്ററില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2026 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍…
കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
കൽപ്പറ്റ: കോൺഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.
‘നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാഗ്യമാണ് പരാതിക്ക് കാരണം’; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി റിമാൻഡിലുള്ള സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച എല്‍ഡിഎഫ് പല തരത്തില്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കിയതായി യുഡിഎഫ്. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം സംബന്ധിച്ച വിഷയമാണ്. ശമ്പളവും കുടിശ്ശികകളും കൃത്യ സമയത്ത് ലഭിക്കാത്തതിനെതിരെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.2021 മുതല്‍ കുടിശ്ശികയായി കിടക്കുന്ന ഡിഎ തുക നല്കുന്നതില് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് യുഡിഎഫ് പറയുന്നു. ഈ കുടിശ്ശിക എട്ട് ഗഡുക്കളായി നല്‍കാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദൈനംദിന ചെലവുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍, ഈ കാലതാമസം ബുദ്ധിമുട്ടാണ്. ഡിഎ കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജീവനക്കാര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം മുന്നോട്ട് വയ്ക്കുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തടിയൂരുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നത് സര്‍ക്കാര്‍…
മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; ‘ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ’
കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ വലിയ എതിര്‍പ്പാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ലെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.കേരളത്തിലുണ്ടായത് മനുഷ്യ നിര്‍മിത പ്രളയമാണെന്ന് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവിട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശൻ…
പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. തടുക്കശ്ശേരി നാഗന് കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന് രാമന് ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന് കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.പകല്‍ ശീവേലിക്കിടെയാണ് സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും തളക്കാന്‍ ശ്രമം നടത്തിവരികയാണ്.
‘പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചത്’; വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ
മലപ്പുറം: പാകിസ്ഥാൻ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത്. പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണ് അബ്ദുറഹ്മാൻ്റെ വിശദീകരണം. തിരൂരിൽ നടക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ അബ്ദുറഹ്മാൻ, ലീഗ് അനാവശ്യമായ കളവ് പ്രചരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിൽ എന്റെ ചിത്രം മാത്രം കാണുന്നതിൽ വിഷമം ഉണ്ടാകുന്നവർ ഉണ്ടെന്ന് അറിയാം. ഇടതുപക്ഷത്തിന്റെത് കൂട്ടായ നേതൃത്വമാണ്. അതിന് നേതൃത്വം നൽകുന്നയാൾ എന്ന നിലയിൽ എന്റെ ചിത്രം ഉണ്ടാകാം. ലീഗിന്റേത് പരാജയഭീതിയാണെന്നും അബ്ദുറഹ്മാൻ വിമര്‍ശിച്ചു.താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിചെന്ന് മുസ്ലിം ലീഗ് വിമർശിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ പതാകയെന്ന്…
