- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
Author: News Desk
വാഷിങ്ടണ്‍: 13 വയസ്സുള്ള വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരന്‍ (28) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയുമായുള്ള ലൈംഗിക ബന്ധത്തില്‍ ഒരു കുഞ്ഞിനും അധ്യാപിക ജന്മം നല്‍കിയിരുന്നു. 2016 മുതല്‍ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവില്‍ 19-വയസ്സുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മില്‍ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥിയെയും വിദ്യാര്‍ഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനായി വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടില്‍ നിരന്തരം താമസിച്ച കാലത്ത് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് 2019-ല്‍ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇത് കുറ്റം തെളിയുന്നതിൽ നിർണായകമായിരുന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തില്‍ കാരന്റെ കുഞ്ഞിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്.…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട്ടും മലപ്പുറത്തുമാണ് റെയ്ഡ് നടത്തുന്നത്. ഹരിയാണയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് 2023-ല്‍ കരിപ്പൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. അസി.കമാന്‍ഡര്‍ നവീന്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നു എന്നായിരുന്നു കേസ്. ഈ സ്വര്‍ണം ഹവാലപണമാക്കി ഡല്‍ഹിയില്‍ എത്തിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന് ഈ കേസ് കൈമാറിയത്. ആരോപണ വിധേയനായ നവീന്‍ കുമാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് ജി.എസ്.ടി. വകുപ്പിലാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ അപാര ഫോമില്‍ ബാറ്റ് ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളില്‍ രണ്ട് പേര്‍. കരുണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ…
കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ (ബി) ഏക എംഎല്‍എ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുടുംബത്തില്‍നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത്…
എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി
വൈദ്യ പരിശോധനയുടെ ഉൽഘാടനചടങ്കിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിന് എസ് എൻ സി എസ് ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ പി, ആക്ടിംഗ് സെക്രട്ടറി ഷൈൻ സി, എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.കൂടാതെ ബി ഐ ഐ ഇ സി ഒ കമ്പനി പ്രതിനിധി ബീനോയ് എന്നിവർക്കുള്ള ഉപഹാരവും നൽകുകയുണ്ടായി. വെൽനെസ്സ് ഫോറം കോർഡിനേറ്റർ ഓമനക്കുട്ടൻ,വെൽനെസ്സ് വിഭാഗം കൺവീനർ ശ്രീലാൽ,വനിതാവിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതയാരിരുന്നു.
‘വിമാനം മണിക്കൂറുകളോളം വൈകിയിട്ടും നൽകിയത് ചിപ്സ് മാത്രം, ചോദിച്ചപ്പോൾ കാബിൻ ക്രൂ മോശമായി പെരുമാറി’
കൊൽക്കത്ത: ഫ്ലൈറ്റിൽ ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് യാത്രക്കാരൻ. ആറ് മണിക്കൂറോളം വിമാനം വൈകിയതായും റിതം ഭട്ടാചാർജി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് യാത്രക്കാരൻ പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ വലിയ വിമർശനങ്ങളാണ് ഇൻഡിഗോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. തുടർന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.’ജീവനക്കാരിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അല്ല യാത്രക്കാർ പ്രതീക്ഷിക്കുന്നതെന്ന് അറിയാം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു.’, എന്നാണ് ഇൻഡിഗോ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.ജനുവരി ആറിന് കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലാണ് സംഭവം. സർവീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ ഫ്ലൈറ്റിനുള്ളിൽ അകപ്പെട്ടു. എന്നാൽ, ഇത്രയും സമയം ഫ്ലൈറ്റിനുള്ളിൽ ഇരിക്കേണ്ടി വന്നിട്ടും ചിപ്‌സും കുക്കീസും മാത്രമാണ് യാത്രക്കാർക്ക് നൽകിയതെന്നും ഭട്ടാചാർജിയുടെ പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരും മോശമായി പെരുമാറി. ഇതോടെയാണ് അദ്ദേഹം പോസ്റ്റിട്ടതും വിവരം പുറത്തറിയുന്നതും.കുറഞ്ഞ ചെലവിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച്…
പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ, നാമജപഘോഷയാത്ര; ഗോപൻസ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ അലങ്കരിച്ച വാഹനത്തില്‍ വീട്ടിലെത്തിക്കും.പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്കരിക്കുന്നത്. നാമജപഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുവരിക. കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് 3.30 ന് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ലംഘിച്ചെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൃതദേഹം ഘോഷയാത്രയോടെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ…
മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്‍ നടന്ന അതിനാടകീയ സംഭവങ്ങള്‍ ദൃക്‌സാക്ഷികളായ പരിചാരകര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമിയെ കാണുന്നത്. ഇളയ മകന്‍ ജേയുടെ മുറിയിലാണ് അക്രമിയാദ്യം കടന്നത്. ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ ചെറുതായി തുറന്നുകിടക്കുന്നത് കണ്ടു. അകത്ത് വെളിച്ചവുമുണ്ടായിരുന്നു. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി അടുത്തേക്ക് പോയി. പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ താന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്‍…