- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
- മലേഷ്യയിലെ ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ മാർട്ടിൻ ഗാരിക്സിന്റെ സംഗീതവിരുന്ന്
Author: News Desk
മനാമ: ബഹ്‌റൈനില്‍ വായ്പാ തിരിച്ചടവുകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി) മൂന്നു മാസക്കാലത്തേക്ക് ഒഴിവാക്കി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്. രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ ഇളവ് അനുവദിക്കും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ക്കും ഇളവുണ്ട്. ബഹ്‌റൈനികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.നിലവിലെ സാഹചര്യത്തില്‍ ദേശീയ സമ്പദ്ഘടനയെയും സാമ്പത്തിക മേഖലയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് സി.ബി.ബി. വ്യക്തമാക്കി.
ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
മനാമ: ബഹ്‌റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ബഹ്‌റൈനിലെ ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നും ആവശ്യത്തിന് മൂലധനവും പണലഭ്യതയും ബാങ്കുകൾക്കുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിന് ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. https://youtu.be/n4kO9b3RIMQ?si=nJ72MxoH-UB6qX4z 5…
‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: കളമശേരിയില്‍ ‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതായി പരാതി.കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്‍ സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്നാണ് പരാതി. സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ ലൂയിസ്, തമ്പി, വിപിന്‍, ജോണി, ജ്യോതിഷ്, ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ദിരാഭവനില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാള്‍ കത്തികൊണ്ട് കുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറി ഫ്‌ളക്‌സുകളും കസേരയും കാരംബോര്‍ഡുമൊക്കെ തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് 5,000 രൂപയുടെയെങ്കിലും…
മനാമ: ബഹ്‌റൈനിലെ എയര്‍പോര്‍ട്ട് റോഡിലെ ഫാല്‍ക്കണ്‍ സ്മാരകം റോഡ് വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി.പകരം ഈ സുപ്രധാന വഴിയടയാളം സംരക്ഷിക്കാനായി റോഡ് ലേ ഔട്ട് പുനര്‍രൂപകല്‍പ്പന ചെയ്യുകയോ കൂടുതല്‍ ഈടുനില്‍ക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് സ്മാരകം പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.മുഹറഖിന്റെ ഒരു പ്രധാന പ്രതീകമാണ് ഈ സ്മാരകമെന്നും അതു നീക്കം ചെയ്യാന്‍ പാടില്ലെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകള്‍ നല്‍കുന്ന ‘ഇംകാന്‍’ പരിപാടിക്ക് തുടക്കം കുറിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു.രണ്ടാം സെമസ്റ്ററിലെ അവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനായി 9ാം ക്ലാസ്, സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളിലെ സാങ്കേതിക- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ടീമുകളിലെ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 82 വെര്‍ച്വല്‍ സെഷനുകളിലൂടെ 41 വിഷയങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും.പങ്കെടുക്കുന്നത് ഓപ്ഷണലാണെന്നും ഷെഡ്യൂള്‍ ചെയ്ത ടൈംടേബിളുകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആക്സസ് ലിങ്കുകള്‍ ലഭിക്കുമെന്നും അത് സെഷനുകളില്‍ ചേരാനും അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനും അവരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീപുത്രനാണ് പ്രതിയായ അബിനാന്‍ (24). യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മനാമ: ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് ദയ ശ്യാം, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിൻ്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ നടത്തിയ വിവിധ പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിൻ്റെ സേവനങ്ങൾ സംഘടനയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷനു നൽകിയ നിരന്തരമായ സഹകരണത്തിന് അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു. വിഷ്ണു പി. സോമൻ…
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ലെ 20 കുട്ടികൾക്കുള്ള ഒരു വർഷത്തെ മുഴുവൻ ചെലവുകൾക്കുമുള്ള സഹായം നിയാർക്കിന്റെ ബഹ്‌റൈൻ ചാപ്റ്റർ കൈമാറി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “സ്പർശം 2025” എന്ന പരിപാടിയിലൂടെയും, ഇക്കഴിഞ്ഞ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഏകദിന സമാഹരണത്തിലൂടെയും ലഭിച്ച തുകകൾ നിയാർക്കിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ 18 കുട്ടികൾക്ക് ഒരു വർഷത്തെ ചെലവും, 2 കുട്ടികൾക്ക് മാസാമാസം അയക്കുന്നതും ഉൾപ്പെടെയുള്ള സഹായത്തിന്റെ ഔദ്യോഗിക കൈമാറ്റം കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന നിയാർക്ക് ആസ്ഥാനത്ത് നടന്നു. നിയാർക്ക് ബഹ്‌റൈൻ രക്ഷാധികാരി കെ. ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവരിൽ നിന്നും നെസ്റ്റ് – നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രെഷറർ ടി.പി.…
ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
ന്യൂഡൽഹി : ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു. https://twitter.com/ANI/status/2043662082181345393?s=20 ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും വെടിനിർത്തൽ ചർച്ചകൾ ഫലംകാണാതെ വരികയും ചെയ്തതോടെ ഇന്ധനപ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫത്താലിയുടെ പ്രതികരണം. “ഇന്ത്യൻ സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. ഇന്ത്യയിലേക്ക് അയക്കേണ്ട കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്കു കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ഇതിനിടെ ഞങ്ങളുടെ പ്രസിഡന്റ് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിദേശകാര്യവകുപ്പ് മന്ത്രിമാരും നിരവധി തവണ ആശയവിനിമയം നടത്തി. ഇറാനുമായി അടുത്തബന്ധമുള്ള അഞ്ചു സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും” : മുഹമ്മദ് ഫത്താലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
