- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
- ഒത്തുതീർപ്പിലോക്കോ ? ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാമെന്ന് ഇറാൻ
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്‍
Author: News Desk
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 24/01/2025 വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ശ്രീ സൗഖ്യ ആയുർവേദ സെന്റർ ഡോക്ടർ ലക്ഷ്മി രാധാകൃഷ്ണൻ ഉത്ഘാടകയായ ചടങ്ങിൽ ഏരിയ സെക്രട്ടറി മോഹനൻ സി സ്വാഗതവും, ഏരിയ കൺവീനർ സുനിഷ് അധ്യക്ഷതയും വഹിച്ചു, ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ,റിഫ യൂണിറ്റ് രക്ഷാധികാരി സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,കൂടാതെ സിനിമ സീരിയൽ താരം നിസാം സാഗർ അവതരിപ്പിച്ച മിമിക്സ് പരേടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. അജീഷ് കെ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. ചടങ്ങിന് അസ്സിറ്റൻ്റ് ട്രഷറർ അജികുമാർ K G നന്ദി രേഖപ്പെടുത്തി.
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു. അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. എല്ലാവരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കേറ്റ 11 പേർ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. രാവിലെ അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസിന് നേരെ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു. ട്രെയിലറിെൻറ ഇടിയേറ്റ് പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിെൻറയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്.
ദുബായ്: ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലന്‍ഡ് താരം അമേലിയ കെറിന്. ലൗറ വോള്‍വാര്‍ട്, ചമരി അട്ടപ്പട്ടു, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ മറികടന്നാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 മുതലാണ് ഐസിസി റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങള്‍ക്കു സമ്മാനിക്കാന്‍ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെര്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരവും അമേലിയ തന്നെ. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ധാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരാണ് പുരസ്‌കാരം നേടിയവര്‍. ന്യൂസിലന്‍ഡിനെ കന്നി ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച മികവടക്കം കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും അമേലിയ കെര്‍ ഓള്‍ റൗണ്ട് മികവാണ് പുറത്തെടുത്തത്. ലോകകപ്പിലെ താരമായും കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍. പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു. സനല്‍ കുമാര്‍ ശശിധരനെതിരെ നടി 2022-ല്‍ നല്‍കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ വിദേശത്തായതിനാല്‍ നിയമവഴികളിലൂടെ ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. നടിക്കെതിരെ സംവിധായകന്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ നടി അപകീര്‍ത്തി ആരോപിച്ചാല്‍ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു.
തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീ- എജ്യുക്കേഷന്‍ നല്‍കേണ്ട ഗതികേടില്‍: ശശി തരൂര്‍
കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ”ഇ”കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി.ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നല്ലതും മോശവുമായ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അധ്യാപനത്തിലെ ന്യൂനതകളും പ്രതിവാദിച്ചു. ”കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66% പേരും എന്‍ജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരെ ജോലിക്കെടുത്ത സ്ഥാപനങ്ങള്‍ക്ക് ഈ കുറവ് നികത്താന്‍ വേണ്ടി ചിലപ്പോള്‍ ഒരു വര്‍ഷത്തോളം പരിശീലനം നല്‍കേണ്ടി വരുന്നുണ്ട്. പലപ്പോഴും റീ- എജ്യുക്കേഷന്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇതിന് കാരണം എന്തെന്നാല്‍ തൊഴില്‍ സജ്ജരല്ലാത്ത ആളുകളെയാണ് ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പടച്ചുവിടുന്നത്”- അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്‌നമാണിതിന് കാരണം. കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് നമ്മുടെ നാട്ടിലെ പ്രഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്കും മികച്ച തൊഴിലവസരം ലഭിക്കാതെ പോകുന്നത്.…
കൊച്ചി: കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ല. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർഗ്ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ലെമെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ് ‘ആർസിപി’ (റെസ്റ്റോറന്റ് ഷെഫ് പിള്ള) ഹിറ്റ് ആയത്. അവിടെ ആദ്യമായാണ് ഒരു തേർഡ് പാർട്ടി റെസ്റ്റോറന്റ് തുടങ്ങുന്നത്. അത് അംഗീകാരമാണെന്നും ഷെഫ് പിള്ള പറഞ്ഞു. ജയിക്കാതിരിക്കുമ്പോൾ തന്നെ തോൽക്കാതിരിക്കാനും ചെസ്സിൽ കഴിയും. ചെസ്സ് കളിയെ ഏറ്റവും ഇഷ്ടപ്പെടുന്ന ഷെഫ് പിള്ള അഭിപ്രായപ്പെട്ടു. ചെസ്സ് കളി തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “അറബിക് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറെയാണ്. ഇനി അത് അറബിക്-കേരള ഭക്ഷണമായി പരിണമിക്കും. കാരണം മലയാളികൾക്ക് നാടൻ ഭക്ഷണത്തിന്റെ…
മാനന്തവാടി: മൂന്നുനാള്‍ കടുവാഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ പഞ്ചാരക്കൊല്ലിക്കാരെ കാത്ത് തിങ്കളാഴ്ച രാവിലെ എത്തിയത് കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയാണ്. കടുവയെ പിടിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ജനം വീടുകളില്‍ തന്നെയിരുന്നു. കടുവ ചത്തവിവരം നാട് അറിയുമ്പോഴേക്കും കടുവയുടെ ജഡം വനപാലകര്‍ വാഹനത്തിലാക്കി ഉദ്യോഗസ്ഥരുടെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി പഞ്ചാരക്കൊല്ലി എസ്റ്റേറ്റ് ഓഫീസിലെത്തിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നവര്‍ സന്തോഷത്തോടെ ഇവിടേക്ക് ഓടിയെത്തി. മുകളിലേക്ക് പോകാന്‍ അനുവദിച്ചില്ല. പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ പ്രധാന കവാടത്തില്‍ എല്ലാവരേയും പോലീസ് തടഞ്ഞു. കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ നിയമപാലകര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചു. പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും അടിക്കടി കടുവയുടെ സാന്നിധ്യമുണ്ടാവാറുണ്ടെങ്കിലും കടുവ മനുഷ്യരെതിന്നുന്ന രീതിയില്‍ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കടുവയെ പിടിക്കാന്‍ വൈകുന്നതിനാല്‍ വനപാലകരോടും പോലീസിനോടുമുള്ള പ്രദേശവാസികളുടെ അമര്‍ഷം പ്രകടവുമായിരുന്നു. രാധയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനും പ്രതിഷേധത്തിന്റെ ചൂട് നന്നായി അറിഞ്ഞു. രാധയുടെ വീടിനുമുന്നിലുള്ള റോഡില്‍ എത്തിയ…
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തി സാഖീറിൽ വച്ച് വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ് മാളികമുക്ക് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു. ഡോ: എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് ഈറയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർമാരായ അജ്മൽ കായംകുളം, ഷാജി സബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാപരിപാടികളാൽ ശ്രദ്ധയമായ ക്യാമ്പിൽ പത്തേമാരി അംഗങ്ങളുടെ സംഗീത വിരുന്ന് മാറ്റുകൂട്ടി. ട്രഷറർ ഷാഹിദ ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. പത്തേമാരി എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
കൊല്ലം: ഫോറം ഓഫ് എംപ്ലോയീസ് ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ (ഫെസ്‌ക) പന്ത്രണ്ടാമത് ഫെസ്‌ക പുരസ്‌കാരം നേടി മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ്. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൊല്ലം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ ഫെസ്‌ക നൽകിവരുന്ന അംഗീകരമാണ് ഫെസ്‌ക പുരസ്‌കാരം. 2025 ലെ ഫെസ്‌ക പുരസ്‌കാരമാണ് അപൂർവ ജനിതക രോഗബാധിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനാൽ മൈൻഡ് ട്രസ്റ്റിന് ലഭിച്ചത്. റിപ്പബ്ലിക് ദിനത്തിൽ കൊല്ലം പ്ലാമൂട് വച്ചു നടന്ന ചടങ്ങിൽ എം. എൽ. എ കോവൂർ കുഞ്ഞുമോൻ പുരസ്‌കാരം സമർപ്പിച്ചു. മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി. എസ്, മൈൻഡ് ട്രസ്റ്റ് കൊല്ലം ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത്, ഷീജ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മൈൻഡ് അംഗമായ വീണ വേണുഗോപാലൻ, കൂട്ട് വോളന്റിയർ വിങ് അംഗങ്ങളായ അൽ അമീൻ, കാർത്തിക് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.
തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക…