- അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്
- 15കാരിയെ പീഡിപ്പിച്ചു: 54കാരന് 41 വർഷം തടവ്
- കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണം; ബഹ്റൈൻ പാർലമെന്റ് അംഗങ്ങളോട് സർക്കാർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
- എംഡിഎംഎയുമായി സീരിയല്‍ നടി പിടിയിൽ
- യെമനിൽ തടവിലാക്കപ്പെട്ട അഞ്ച് ബഹ്റൈനികൾ നാട്ടിലേക്ക് മടങ്ങി
- സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
Author: newadmin3 newadmin3
മനാമ: ഇക്കഴിഞ്ഞ ജൂൺ 12ന് മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കുവാനായി മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സഹായ കമ്മിറ്റി ബഹ്റൈനിലെ അറുപതോളം സംഘടനാ പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തി മാതൃകയായി. ഷബീർ മാഹി തുടങ്ങിവെച്ച ഒരു വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സഹായ കമ്മിറ്റി ജൂലൈ 9ന് കെ-സിറ്റിയിൽ യോഗം ചേർന്ന് വിവിധ സംഘടനകൾ നൽകിയ സഹായങ്ങളുടെ ആദ്യ ഗഡു അഗ്നിബാധിതർക്കായി വിതരണം ചെയ്തിരുന്നു. ആഗസ്റ്റ് 10 ന് കെ-സിറ്റിയിൽ ചേർന്ന യോഗത്തിൽ ബാക്കിയുള്ള മുഴുവൻ തുകയും വിതരണം ചെയ്യുന്ന ചടങ്ങും, സഹായിച്ച സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ കണക്കവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു. സഹായ കമ്മിറ്റി കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിന് ഫൈസൽ വില്യാപ്പള്ളി സ്വാഗതവും ബദറുദ്ധീൻ പൂവ്വാർ നന്ദിയും പറഞ്ഞു. കെ.ടി. സലിം പ്രവർത്തന റിപ്പോർട്ടു അവതരിപ്പിക്കുകയും, സുബൈർ കണ്ണൂർ…
മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, നിരവധി ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും അൽ ഹിലാൽ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു, മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ സി ആർ എഫ് ചെയർമാൻ Dr. ബാബു രാമചന്ദ്രൻ നിർവഹിച്ചു, പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും,ബൈജു മലപ്പുറം നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹറിൻ ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, സാമൂഹിക പ്രവർത്തകനായ ഇ.വി. രാജീവൻ, കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ഒ ഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ്, വിസി ഗോപാലൻ, ഐസിഎഫ് കമ്മിറ്റി മെമ്പർ അഷറഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ്…
കൽപ്പറ്റ: ഹോമിയോ ഡോക്ടറായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫർസാനയെയാണ് (34) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പോലീസിൽ പരാതി നൽകി.
മനാമ: യൗഫദ്യക്നോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ ഡീക്കൻ മാത്യുസ് ചെറിയാനെ ഓഗസ്റ്റ് 9 വെള്ളിയാഴ്ച വി. കുർബാനാനന്തരം അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ ഫാ: ജോൺസ് ജോൺസൻ അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ശ്രീ മനോഷ് കോര, ശുശ്രുഷ സംഘത്തിന് വേണ്ടി ശ്രീ എൽദോ ഏലിയാസ് പാലയിൽ, ഇടവകയുടെ ഭക്ത സംഘടനകളെ പ്രതിനിധികരിച്ച് ശ്രീ ചാണ്ടി ജോഷ്വ, ഇടവകാംഗം ശ്രീ ഷാജ് ബാബു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഇടവക ട്രഷറർ ശ്രീ സുജേഷ് ജോർജ് സ്വാഗത പ്രസംഗവും, ജോയിന്റ് ട്രഷറർ ശ്രീ ജെൻസൺ ജേക്കബ് മണ്ണൂർ കൃതഞ്തയും അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവകയുടെ ഉപഹാരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി.
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു. അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അസ്ലം വടകര അദ്ധ്യക്ഷനായിരുന്നു. അസൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടു മൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഗഫൂർ കൈ പമംഗലം സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കും. മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നുനിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20ന് സമാജം ആസ്ഥാനത്തു വെച്ച് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് സമ്മാനിക്കുമെന്ന് പുരസ്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ ഡോ. കെ.എസ്. രവികുമാർ, സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി. നായർ എന്നിവർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനു വേണ്ടി പാലരുവി എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം.എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനവും നൽകി.രാവിലെ 8.25ന് എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽനിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. ഇത് സ്ഥിരമായതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്.വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.പാലരുവി എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്രാ…
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനു വേണ്ടി പാലരുവി എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനവും നൽകി. രാവിലെ 8.25ന് എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽനിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. ഇത് സ്ഥിരമായതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്. വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു…
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ ആദി കേശവൻ. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ഒരു പ്രകൃതി ദുരന്തം ഉണ്ടായി കഴിഞ്ഞാല്‍ ആ പ്രദേശത്തെ വായ്പകളെല്ലാം തന്നെ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ജില്ലാ തലത്തില്‍ ആണെങ്കില്‍ തന്നെ ഡിസ്ട്രിക്ട് കണ്‍സൾട്ടേറ്റീവ് കമ്മിറ്റിക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നും ആദി കേശവൻ പറഞ്ഞു. എസ്എൽബിസി കൂടി കൂട്ടായ തീരുമാനം എടുക്കുന്നത് കുറച്ച് കൂടി നല്ലതാണ്. ഇതുവരെ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു വര്‍ഷം മോറട്ടോറിയം നടപ്പാക്കണം. വ്യക്തിഗത വായ്പകളും സ്വര്‍ണ പണയവും വരെ ഇതില്‍ ഉൾപ്പെടുത്തണം. അങ്ങനെ ഒരു പ്രമേയം പാസാക്കിയാല്‍ എല്ലാ ബാങ്കുകളും അത് അംഗീകരിക്കും. ഡിസിസി ഒരു പ്രമേയം പാസാക്കിയാല്‍ ഇപ്പോള്‍ തന്നെ മോറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയും. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സുപ്രധാന സാഹചര്യങ്ങളില്‍ സോണല്‍ മാനേജര്‍മാര്‍ക്ക് അടക്കം തീരുമാനം എടുക്കാൻ കഴിയുമെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതിൽപെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഭരത്പുർ ജില്ലയിലെ ബംഗംഗ പുഴയിൽ ഏഴുപേർ മുങ്ങിമരിച്ചു. സ്കൂട്ടർ പുഴയിൽ ഒലിച്ചുപോയി രണ്ടുപേർ മരിച്ചു. ജയ്പുർ, കരൗളി, സവായി മധോപുർ, ദൗസ തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകിൽ ശക്തമായ മഴയാണ് രാജസ്ഥാനിൽ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജൻലാലൽ ശർമ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിലെ ശക്തമായ മഴയ്ക്ക്…