- സാന്‍ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം
- സല്‍മാബാദില്‍ ഗോഡൗണില്‍ തീപിടിത്തം
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍
- ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ഇസ്രായേല്‍- ഇറാന് സംഘര്‍ഷം: ബഹ്റൈന്‍ രാജാവ് ഡിഫന്‍സ് കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി
- ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: ഗള്‍ഫ് എയര്‍ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
Author: News Desk
തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെസിഎയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെ.സി.എ പ്രസിഡന്റ് ശ്രീ ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, സൂസയ്നായകം നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹറിനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബായ് ജയിലിൽ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു . യോഗം ഉദ്ഘാടനം ചെയ്ത കെ ജി ബാബുരാജനും , കെ. സി. എ. പ്രസിഡന്റ് ജെയിംസ് ജോണും വേണ്ട സഹായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. പ്രസ്തുത യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഇന്ത്യൻ സ്കൂൾ മൂൻ ചെയർമാൻ…
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു. ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു…
ന്യൂഡല്‍ഹി: ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നിലവിലെ റഡാറുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇലക്ട്രാണിക്‌സ് ആന്‍ഡ് റഡാര്‍ ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബെല്‍-BEL)സംയുക്തമായാണ് റഡാര്‍ വികസിപ്പിച്ചത്. ബെലിന്റെ ഗാസിയാബാദിലെ കേന്ദ്രത്തിലാണ് റഡാര്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ മികവ് വിളിച്ചോതുന്ന പുതിയ റഡാര്‍ സംവിധാനം ബെംഗളൂരുവിലെ എയ്‌റോ ഇന്ത്യ പ്രതിരോധപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. സാധാരണ റഡാറുകളെ അപേക്ഷിച്ച് ഹൈഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാറാണിത്.. വെരി ഹൈ ഫ്രീക്വന്‍സി റഡാര്‍ ( വി.എച്ച്.എഫ്) ആണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. വളരെ ദൂരെനിന്നുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. റഡാര്‍ ക്രോസ് സെക്ഷന്‍ വളരെ കുറവുള്ള സ്‌റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാനും അവയെ ലക്ഷ്യമിടാന്‍ സാധിക്കുമെന്നാണ്…
ചെന്നൈ: വിവാഹ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ സ്വന്തം ജീവിതത്തില്‍ യുവാവിന് പറ്റിയ അബദ്ധമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ആ ചര്‍ച്ച കൊണ്ട് പക്ഷേ വലിയൊരു ആപത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുകയും ചെയ്തു. 32 കാരിയായ ‘ഡോക്ടര്‍ നിശാന്തി’ എന്ന യുവതിയേയാണ് ശിവചന്ദ്രനെന്ന ബാങ്ക് ജീവനക്കാരന്‍ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഡോക്ടറെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമായി എന്ന കുറിപ്പോടെയാണ് ശിവചന്ദ്രന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നീട് കമന്റ് ബോക്‌സ് പരിശോധിച്ച യുവാവ് ഒന്ന് ഞെട്ടി. ചിത്രത്തില്‍ കാണുന്ന യുവതി ഡോക്ടര്‍ നിശാന്തി അല്ലെന്നും അത് തന്റെ ഭാര്യയായ മീരയാണെന്നുമായിരുന്നു പുത്തൂര്‍ സ്വദേശിയായ നെപ്പോളിയനെന്ന യുവാവിന്റെ കമന്റ്. 2017ല്‍ താന്‍ മീരയെ വിവാഹം കഴിച്ചുവെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള ചില സാധനങ്ങളുമെടുത്ത് മീര മുങ്ങുകയായിരുന്നുവെന്നും നെപ്പോളിയന്‍ കമന്റ് ചെയ്തു.ട്വിസ്റ്റ് അവിടെ തീര്‍ന്നില്ല, ശിവചന്ദ്രനും നെപ്പോളിയനും തമ്മില്‍ കമന്റ് ബോക്‌സില്‍ തര്‍ക്കം മുറുകിയപ്പോള്‍…
തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. തുടർന്ന് പ്രിൻസിപ്പലിനെ ഫോർട്ട് പൊലീസ് അറസ്റ്രു ചെയ്യുകയായിരുന്നു. അതേസമയം കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.അദ്ധ്യാപകൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ അരുൺ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്കൂൾ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടർന്നാണ് ഫോർട്ട് പൊലീസ് സ്‌കൂളിനെതിരെ കേസെടുത്തത്.
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. അസാം സ്വദേശികളായ നഗ്ബൂർ അലി (21), ഷാഹീദ് അലി ഇസ്ലാം (21) എന്നിവരെയാണ് അന്ത്യോദയ എക്സ്പ്രസ് ട്രെയിനിൽനിന്ന് വിലപിടിപ്പുളള 6 മൊബൈൽഫോണുകളുമായി ഇന്നലെ രാവിലെ പിടികൂടിയത്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, ആർ.പി.എഫ് അസി. സെക്യൂരിറ്റി കമ്മീഷണർ സുപ്രിയകുമാർ ദാസ് എന്നിവരുടെ നിർദ്ദേശപ്രകാരം ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, സൗത്ത് പൊലീസ് എസ്.എച്ച്.ഒ പി.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് 30 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്; ഔദ്യോഗിക സ്ഥിരീകരണം
ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു. ‘പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,’- വൈഭവ് കൃഷ്ണ വ്യക്തമാക്കി.…
കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ മൂന്നാം പതിപ്പിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ടീം പിഎന്‍ആര്‍, സ്റ്റേഡിയം റണ്ണേഴ്സ്, ലെമണ്‍ ട്രീ ക്ലബ് എന്നിവയുള്‍പ്പെടെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകള്‍ റോഡ് ഷോയില്‍ സജീവമായി പങ്കെടുക്കുകയും മാരത്തോണിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. റോഡ്ഷോയുടെ ഭാഗമായി കാണികള്‍ക്കായി നടത്തിയ ‘ഫ്രീ കിക്ക്’ ചലഞ്ച് കാണികളില്‍ ആവേശം പടര്‍ത്തി. ചലഞ്ചിലെ വിജയിക്ക് ഒരു പ്രത്യേക മാരത്തണ്‍ ജേഴ്സി സമ്മാനിച്ചു. മാരത്തോണിന്റെ ഭാഗമായി സംഘാടകര്‍ ഇതാദ്യമായി ഓട്ടക്കാര്‍ക്കായി സൗജന്യ പരിശീലന സെഷനുകള്‍ നടത്തുന്നുണ്ട്. രാജേന്ദ്ര മൈതാനത്ത് ഫെബ്രുവരി 6 വരെ ദിവസവും രാവിലെ 6:30 മുതല്‍ 7:30 വരെയായിരിക്കും പരിശീലന സെഷനുകള്‍ നടക്കുക. മുംബൈയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ ഒരു…
കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ പകുതിയിലും ജനിച്ചവര്‍ (ബേബി ബൂമേഴ്‌സ്) ചെക്ക് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇത് മില്ലേനിയല്‍സില്‍ എത്തിയപ്പോഴേക്കും വെബ് ട്രാന്‍സാക്ഷന്‍ ആയി മാറി. ജെന്‍ സിയുടെ കാലഘട്ടമായപ്പോള്‍ അവര്‍ തിരഞ്ഞെടുത്തത് യുപിഐ ട്രാന്‍സാക്ഷന്‍സ് ആണ്. സമ്പാദ്യത്തിന്റെ കാര്യത്തില്‍ ബേബി ബൂമേഴ്‌സ് റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും ഇന്‍വെസ്റ്റ് ചെയ്തു. മില്ലേനിയല്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മ്യൂച്ചല്‍ ഫണ്ടിലും അവരുടെ പണം നിക്ഷേപിച്ചു. ആ സമയം ജെന്‍ സി ബ്ലോക്‌ചെയിനിലും ക്രിപ്‌റ്റോകറന്‍സിയിലുമാണ് അവരുടെ പണം നിക്ഷേപിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി…
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് 2500 രൂപ, ജാതി സെന്‍സസ് തുടങ്ങി വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. എല്‍ജിബിടിക്യൂ സമൂഹത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം തടയുകയും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷന്‍ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ആം ആദ്മിയുടെ മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന, ബിജെപിയുടെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്ക് സമാനമായി കോണ്‍ഗ്രസ് പ്യാരി ദീദി യോജന പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ ദരിദ്ര കുടുംബങ്ങളിലേയും സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കും. ഒരു സിലിണ്ടറിന് 500 രൂപ, 5 കിലോ…