- ബഹ്റൈനില്‍ പുതിയ കെട്ടിടനിര്‍മ്മാണ നിയമം വരുന്നു
- നിര്‍മ്മിതബുദ്ധി ദുരുപയോഗത്തിന് കടുത്ത ശിക്ഷ: നിയമ ഭേദഗതി ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതി മികച്ച മാതൃക: അര്ജുന് റാം മേഘ്വാള്
- അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല’; കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
- ബഹ്റൈനില്‍ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5ന് ആരംഭിക്കും
- ബഹ്റൈനില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാന്‍ വന്‍ ജനസാന്നിധ്യം
- ‘ബഹ്റൈന്‍- ഇന്ത്യ വാണിജ്യം’ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു
- വേണുവിന്റെ മരണം; ‘എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നൽകി’; പ്രതികരിച്ച് ഡോക്ടര്‍മാര്‍
Author: News Desk
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ നാടുകടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന്, മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു…
പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം. നേതാവ് പി.സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നജീബ് കാന്തപുരം എം.എല്‍.എ. നടത്തുന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവരുന്നതെന്ന് സരിന്‍ ആരോപിച്ചു. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധമുള്ളവരാണെങ്കില്‍ അതിനുനേരിട്ട് നേതൃത്വം കൊടുത്തയാളാണ് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരമെന്നാണ് സരിന്‍ പറയുന്നത്. നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന് ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയതിലൂടെ എം.എല്‍.എ. ആളുകളില്‍ പണം തട്ടിക്കാനും മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് ആരോപണം. എം.എല്‍.എയ്ക്ക് ഈ തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത…
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ അപമാനിച്ച് രാജ്യത്ത് എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു. ഇന്ത്യക്കാരെ മുമ്പും നാടുകടത്തിയിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ കടത്തിയതുപോലെ ഒരിക്കലും നാടുകടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യക്കാരെ നാടുകടത്തിയ രീതി ഒരിക്കലും ശരിയായ രീതിയല്ല. നമ്മുടെ ജനങ്ങളുടെ കൈകള്‍ വിലങ്ങിട്ട് അയച്ചത് അപമാനകരമാണ്. ‘ ശശി തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഷയം മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ടതാണ്. അത്…
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കാൻ സാദ്ധ്യത. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം ഗുഡ്ഗാവിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥരെ കാണുകയും ഇത് സംബന്ധിച്ച് ഉറപ്പ് നേടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് 28ന് കൊച്ചി-ലണ്ടൻ സര്‍വീസ് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.സിയാലിന്റെ നിർദേശം വിലയിരുത്തിയ ശേഷം അധികം വൈകാതെ തന്നെ വിമാന സർവീസ് പുനഃസ്ഥാപിക്കാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്‌തു. ചർച്ചയിൽ, യുകെയുമായുള്ള കേരളത്തിന്റെ കണക്‌ടിവിറ്റിക്ക് റൂട്ടിന്റെ പ്രാധാന്യം സിയാൽ ഊന്നിപ്പറഞ്ഞു. വാണിജ്യ സ്ഥിരത കൈവരിക്കുന്നതുവരെ പിന്തുണ നൽകുന്നതിനായി ഒരു പ്രോത്സാഹന പദ്ധതി നിർദേശിക്കുകയും ചെയ്‌തു.വേനൽക്കാല ഷെഡ്യൂളിന് ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സർവീസുകൾ പുനസ്ഥാപിക്കാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചതായും സിയാൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്.
കൊച്ചി: കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. ആർക്കും പരിക്കില്ല. ‘കത്തിക്കൊണ്ടിരിക്കുന്നത് കണ്ടാണ് ഞങ്ങൾ ഓടിവന്നത്. ഒരാൾ ഫയർഫോഴ്സിനെ വിളിച്ചു. ഇപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ട് അരമണിക്കൂറോളമായി. ജോലിക്കാർ അകത്തുണ്ടായിരുന്നു. അവർ എല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.’- ദൃക്സാക്ഷി പറഞ്ഞു.
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. ജോലിക്കായി പോകുന്നതിനിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു. വനംവകുപ്പിന്റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിമല്‍ പോയിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ അടക്കം 9 അംഗ സംഘമാണ് ഫയര്‍ലൈന്‍ ജോലികള്‍ക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ, മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. പോളയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് ടുഡേ ഷോക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. പോളയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ഈ ബന്ധം ഇരുവരും ആസ്വദിക്കുകയാണെന്നും ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോള ഹുർദിനെക്കുറിച്ച് ബിൽ ഗേറ്റ്‌സ് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണെങ്കിലും, ഇരുവരും പലപ്പോഴും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിലുൾപ്പെടെ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇരുവർക്കും ടെന്നീസിൽ താത്പര്യമുള്ളതിനാൽ ടെന്നീസ് ഇവൻ്റുകളിലും ഒന്നിച്ചെത്തിയിരുന്നു. മെലിൻഡ ഫ്രഞ്ചുമായി വേർപിരിഞ്ഞതിന് ശേഷമാണ് പോള ഹുർദുമായി ബിൽ ഗേറ്റ്‌സ് ഡേറ്റിങ് ആരംഭിച്ചത്. ഓറക്കിൾ മുൻ സിഇഒ മാർക് ഹുർദിൻറെ വിധവയാണ് പോള ഹുർദ്. 2019 ഒക്ടോബറിലാണ് മാർക് മരിച്ചത്. ഇരുവർക്കും രണ്ടു പെൺമക്കളുണ്ട്. കോർപ്പറേറ്റ്, ചാരിറ്റബിൾ ഇവൻ്റുകൾ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും പോള ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തൃശൂർ: റിസർവ് ചെയ്തതും ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ അന്വേഷണം, പി.എൻ.ആർ അന്വേഷണം… ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷനിലൂടെ. പരീക്ഷണാർത്ഥമാണ് റെയിൽവേ മന്ത്രാലയം ആപ്പ് പുറത്തിറക്കിയത്. സ്വറെയിൽ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിന് പരിധിയുണ്ട്. ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെയാകും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സി.ആർ.ഐ.എസ്.) വികസിപ്പിച്ചെടുത്ത സൂപ്പർ ആപ്പ്, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കും. ഇതുടൻ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പുറത്തിറക്കിയേക്കും. ഒറ്റ സൈൻ ഇൻ ഉപയോഗിച്ച് സൂപ്പർ ആപ്പിലും റെയിൽവേയുടെ നിലവിലുള്ള ആപ്പുകളായ ഐ.ആർ.സി.ടി.സി റെയിൽ കണക്ട്, യു.ടി.എസ് തുടങ്ങിയവയിലും ലോഗ് ഇൻ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. 11 രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളേജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്.സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പോലീസിന് റിപ്പോർട്ട് നൽകി.
കോവളം (തിരുവനന്തപുരം): ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡില്‍ നൃത്തം ചെയ്തിരുന്ന യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ അടിപിടിക്കിടെ ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു. കോവളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ വാഴമുട്ടം സ്‌കൂളിന് സമീപം കുന്നില്‍ വീട്ടില്‍ വിഷ്ണു എന്ന വിഷ്ണു പ്രകാശ്(24), വെളളാര്‍ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിച്ചു എന്ന വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിപിന്‍പ്രകാശ്, ആകാശ് എന്നിവര്‍ ഒളിവില്‍ പോയി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സുരേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
