- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
- യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ഏഴ് വർഷം കഠിന തടവും പിഴയും
- എ.ഡി.എമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു
- വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
- അസം ഉടമ്പടി അംഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
- ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’; പുതിയ സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്
- ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
Author: newadmin3 newadmin3
അടിമാലി: ഇടുക്കി ജില്ലയിലെ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച സി.പി.ഐ. ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി.കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചതിനാണ് നടപടി.ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ബൈസൺവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫീസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒക്ടോബർ 2ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കലക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. പിന്നീട് ലാൻഡ് റവന്യൂ കമ്മിഷണർ 5ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്…
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായി. അന്വേഷണസംഘം നോട്ടീസ് നൽകിയതനുസരിച്ച് മരട് പോലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായിരിക്കുന്നത്. സ്റ്റേഷനിൽ ശ്രീനാഥ് ഭാസിയുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായത്. ഓംപ്രകാശിനെ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ശ്രീനാഥ് ഭാസി സന്ദർശിച്ചിരുന്നു. ഇവിടെ ലഹരി പാർട്ടി നടന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഓംപ്രകാശിനെ സന്ദർശിച്ചവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നത്. നടി പ്രയാഗ മാർട്ടിനും പോലീസ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് മരടിലെ ഹോട്ടലിൽനിന്നും ഓംപ്രകാശും കൂട്ടാളി ഷിഹാസും പിടിയിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും മദ്യവും ലഹരിമരുന്നും ലഭിച്ചതായാണ് പോലീസ് പറയുന്നത്. വിദേശത്തുനിന്നും മയക്കുമരുന്നെത്തിച്ച് ഡിജെ പാർട്ടികൾക്ക് വിതരണം ചെയ്യുന്നയാളാണ് ഓംപ്രകാശെന്നും മരടിലെ ഹോട്ടലിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ ഇരുപതോളം പേർ ഇയാളെ സന്ദർശിച്ചെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ: പ്രവാസി ബിസിനസുകാരന്റെ അടുത്തുനിന്നും മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രവാസി ബിസിനസുകാരാണ് ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും. തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാള്‍ പിന്നീട് ഉടമകള്‍ അറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്, വിഗ്രഹങ്ങള്‍ കുഴിച്ചിടും. പിന്നീട് ഇയാള്‍ തന്നെ തന്റെ ‘ദിവ്യദൃഷ്ടി’യില്‍ ഇവ കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവർത്തിയിൽ വിശ്വാസം തോന്നിയ പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ…
തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
മനാമ: ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നൈറ്റ് ലൈറ്റിംഗ് പദ്ധതി റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയര്മാന് ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ലോകമെമ്പാടുമുള്ള കുതിരപ്പന്തയക്കാരെ ആകര്‍ഷിക്കാനും കുതിരപ്പന്തയ മത്സരങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനുമായി ഉയര്‍ന്ന അന്തര്‍ദേശീയ നിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കിയത്. വരാനിരിക്കുന്ന 2024/2025 സീസണ് മുതല്‍ ഇവിടെ നൈറ്റ് റേസുകള്‍ ആരംഭിക്കുമെന്ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് അറിയിച്ചു. വരാനിരിക്കുന്ന സീസണ് രാജ്യത്തിന്റെ കുതിരപ്പന്തയ ചരിത്രത്തില്‍ ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തും. ബഹ്റൈന്‍ ടര്‍ഫ് സീരീസിന്റെ നാലാം പതിപ്പില്‍ റേസുകളുടെ പരമ്പര 12 റൗണ്ടുകളും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫിയുടെ ആറാം പതിപ്പും ഉള്‍പ്പെടുത്തും. കൂടാതെ വരാനിരിക്കുന്ന സീസണില്‍ പ്രാദേശിക മത്സരങ്ങളുടെ എണ്ണം ഒരു വിപുലീകരിക്കുകയും ചെയ്യും. നൈറ്റ് ലൈറ്റിംഗ് പദ്ധതിയില്‍ 68 ലൈറ്റിംഗ് ടവറുകള്‍…
കണ്ണൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ നിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകുന്നില്ലെന്ന് പരാതി. ദേശാഭിമാനി ലേഖകന്റെ പരാതിയിൽ 5 പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട സ്ഥലമാറ്റ അപേക്ഷ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. വാഹനത്തിൽ കയറ്റി പൊലീസുകാർ ക്രൂരമായി മർദിച്ചുവെന്ന് ദേശാഭിമാനി ലേഖകൻ പരാതി ഉന്നയിച്ചു. പിന്നാലെ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയുണ്ടായത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റി പൊലീസ് ഹെഡ്ക്വട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെയാണ് ഇരുപതോളം സിപിഒമാർ ട്രാൻസ്ഫർ അപേക്ഷ എസ്എച്ച്ഒയ്ക്ക് നൽകിയത്.…
തൃശൂർ: കുട്ടനല്ലൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിൽ അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഐഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു.
അഹമ്മദാബാദ്: നവരാത്രി പരിപാടിക്കായി സ്കൂളിൽ ലൈറ്റുകൾ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആര്യ രാജ്സിംഗ് (15) എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഗുജറാത്തിലെ വിജാപൂർ നഗരത്തിലുള്ള സെൻ്റ് ജോസഫ് സ്കൂളിലാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. സ്കൂൾ അലങ്കരിക്കുന്നതിനിടെ ഷോക്കേറ്റതിന് പിന്നാലെ ആര്യ രാജ്സിംഗ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി വിജാപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി ആർ ചാവ്ദ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായും അശ്രദ്ധ ആരോപിച്ച് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായും ഇൻസ്പെക്ടർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറ കൊയിപ്രയിലെ അഞ്ചു വയസ്സുകാരിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയ വലിയ പെന്‍സില്‍ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു. ഒക്ടോബര്‍ ആറിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല പകരം പെന്‍സില്‍ മൂക്കിനുള്ളിലേക്ക് പിന്‍വശത്തേക്ക് കയറിപ്പോയ നിലയില്‍ ആണെന്ന് കണ്ടത്തിയത്. ഇഎന്‍ ടി ഡിപ്പാര്‍ട്ട്മെന്റിലെ എന്റോസ്കോപ്പി പ്രൊസീജിയര്‍ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് പെന്‍സില്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസല്‍ എന്റോസ്കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ ഏകദേശം നാല് സെന്റിമീറ്റര്‍ നീളവും കട്ടി കൂട്ടിയതുമായ പെന്‍സില്‍ പുറത്തെടുക്കുകയും ചെയ്തു. ഇതര സ്വകാര്യ ആശുപത്രികളില്‍ നിന്ന് പെന്‍സില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇഎന്‍ ടി വിഭാഗം മേധാവി…
കൊച്ചി: കുപ്രസിദ്ധ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ ചോദ്യം ചെയ്ത് പൊലീസ്. മരട് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഫൈസലിലെ ചോദ്യം ചെയ്തത്. ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.