- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
Author: News Desk
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന തണലാണ് കുടുംബം എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ ടീൻസ് മീറ്റ് സംഘടിപ്പിച്ചു. ഡോക്ടർ രഹ്ന ആദിൽ കൗമാരക്കാർ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഏത് പ്രതിസന്ധിയിലും ആദ്യമായി സമീപിക്കേണ്ടത് രക്ഷിതാക്കളെ ആണെന്നും അവരുടെ നിർദ്ദേശങ്ങൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഗുണകരമാകുമെന്നും അവർ പറഞ്ഞു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടി അബ്ദുൽ ഖയ്യൂമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹന്നത് നൗഫൽ അധ്യക്ഷത വഹിച്ചു. നിദാൽ ഹമീദ് സ്വാഗതവും മുഹമ്മദ് റയാൻ സമാപനവും നടത്തി. ഹാരിസ്, യുനുസ് രാജ്, ഷാനി സക്കീർ, ബുഷ്‌റ റഹീം,സോന സകരിയ, സൗദ പേരാമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്‍
തൃശ്ശൂര്‍: അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ശരീരം അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ശുചിമുറിയില്‍ പോകുന്നതിന് ഉള്‍പ്പെടെ നിരങ്ങി പോകേണ്ടിവന്നുവെന്നാണ് അവര്‍ തന്നെ പറഞ്ഞത്. എന്തിനാണ് ഇത്തരത്തിലുള്ള ഒരു നില സ്വീകരിച്ചത്. അവര്‍ ക്രിമിനലുകള്‍ ഒന്നുമല്ലല്ലോ. ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവായിട്ട് വേണം ഇതിനെ കാണാന്‍. എന്നാല്‍ അതിനെ ആ രീതിയില്‍ കാണാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമേരിക്ക സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് പറയാനും അമേരിക്കയെ കുറ്റപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഭരണാധികാരികളുടെ വിധേയത്വം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക സാധാരണ ആളുകളെ ഇങ്ങനെയാണ് കയറ്റി…
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജാവിന്റെ പത്‌നിയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റ് (എന്‍.ഐ.എ.ഡി) ഉപദേശക സമിതി പ്രസിഡന്റുമായ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പിന്തുണയോടെയും ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ ഫെബ്രുവരി 20 മുതല്‍ 23 വരെ സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈന്‍ ഹാില്‍ നടക്കും. https://youtu.be/t6SaFnTUbgY ആഗോള കര്‍ഷിക മേഖലയോടും പാരിസ്ഥിതിക സുസ്ഥിരതയോടുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന രാജ്യത്തെ പ്രധാന കാര്‍ഷിക പരിപാടിയാണ് പ്രദര്‍ശനമെന്ന് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ഷെയ്ഖ മാരം ബിന്‍ത് ഈസ അല്‍ ഖലീഫ പറഞ്ഞു. 16 ബഹ്‌റൈന്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെയുളള ദേശീയ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്ന് ഷെയ്ഖ മാരം പറഞ്ഞു. സൗദിയിലെ കാര്‍ഷിക മേഖലയുടെ ഗണ്യമായ വികസനം പ്രതിഫലിപ്പിക്കുന്ന പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങളുടെ വിശാലമായ ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കും. ബഹ്‌റൈന്‍ കര്‍ഷകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അന്താരാഷ്ട്ര വേദിയില്‍ ബഹ്‌റൈന്‍ കാര്‍ഷിക മേഖലയുടെ…
കൊച്ചി: ചെറിയ സിനിമകളോട് സെൻസർ ബോർഡ് സ്വീകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്ന് സംവിധായകൻ അനുറാം പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ മറുവശത്തിൻ്റെ റിലീസ് പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അനുറാം. വലിയ സിനിമകളെ തലോടി വിടുകയും ചെറിയ സിനിമകളെ വെട്ടിമുറിക്കുകയും ചെയ്യുന്ന സെൻസർ ബോർഡ് നയം ശരിയല്ല. സെൻസർ ബോർഡിൻ്റെ കത്തിക്ക് ഇരയായ ചിത്രമാണ് എൻ്റെ പുതിയ ചിത്രം മറുവശംനല്ലൊരു ബഡ്ജറ്റിൽ തുടങ്ങാൻ ആഗ്രഹിച്ച ചിത്രമായിരുന്നു മറുവശം എന്നാൽ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ചു കുറച്ചു ക്യാഷ് സ്വരൂപിച്ചു ആദ്യം പ്ലാൻ ചെയ്തതിന്റെ എത്രെയോ അളവ് താഴെ നിൽക്കുന്ന ഷൂട്ട് ബഡ്ജറ്റിൽ സിനിമ ചെയ്തു എടുക്കേണ്ടി വന്നു.കണ്ടന്റ് ശക്തമാണ് എന്ന വിശ്വാസം തന്നെയാണ് അതിനുള്ള ധൈര്യം തന്നത്. പടം പൂർത്തീകരിച്ചു എങ്ങനെ എങ്കിലും സെൻസറിൽ എത്തിച്ചപ്പോൾ സിനിമയുടെ കഥാഗതിയിൽ ഏറ്റവും അത്യാവശ്യം ഉള്ള സ്ഥലത്ത് മാത്രം വന്നു പോകുന്ന വയലൻസ് പ്രശ്നമായി.A സർട്ടിഫിക്കറ്റ് മതി ഞങ്ങൾക്ക്…
ന്യുഡല്‍ഹി: കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇതാണോ വികസിത ഭാരതമെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ‘ഗതാഗതം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് യുപിയില്‍ ഉള്ളതെന്ന് അവര്‍(ബിജെപി) പറയുന്നു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നത്’- അഖിലേഷ് യാദവ് പറഞ്ഞു വാഹനങ്ങള്‍ മണിക്കൂറുകളോളം പ്രയാഗ് രാജ് റോഡില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രയാഗ് രാജ്, അയോധ്യ, കാശി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളിലാണ് ഗതാഗതകുരുക്കില്‍ ജനങ്ങള്‍ വലയുന്നത്. ഗതാഗതകുരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാറില്‍ ഉറങ്ങേണ്ടി വന്നെന്ന് അയോധ്യയില്‍ നിന്നെത്തിയ ഒരു ഭക്തന്‍ പ്രതികരിച്ചു. രാത്രി 7 മണി മുതല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടെന്നും ജനങ്ങളുടെ ക്ഷമയില്ലായ്മ കാര്യങ്ങള്‍…
മസ്തിഷ്കമരണ നിർണയം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹർജി തള്ളി കേരള ഹൈക്കോടതി. 1994-ലെ മനുഷ്യ അവയവങ്ങൾ മാറ്റിവെക്കലും ടിഷ്യു മാറ്റിവെക്കലും നിയമത്തിലെ (THOTA) സെക്ഷൻ 2(d) , 2(e) എന്നിവയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് ഇന്ത്യയിൽ നിയമവിധേയമാക്കിയാതാണെന്നും ഇത് കോടതിക്ക് പു:നപരിശോധിക്കാനാകില്ലെന്നും മസ്തിഷ്കമരണം നിർണയിക്കുന്നത് കൃത്യമായ മെഡിക്കൽ പ്രക്രിയയിലൂടെയാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മസ്തിഷ്ക മരണം എന്ന ആശയം ശാസ്ത്രീയമല്ലാത്തതും ഏകപക്ഷീയവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്നും ആരോപിച്ച് കൊല്ലം സ്വദേശി ഡോ.എസ് ഗണപതി നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം രോഗികൾ സുഖം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതിന് ലോകമെമ്പാടുമുള്ള ഏകീകൃത ശാസ്ത്രീയ വിലയിരുത്തൽ ഇല്ലെന്നും ഡോ. ഗണപതി ചൂണ്ടിക്കാട്ടി. മസ്തിഷ്ക മരണം ശാസ്ത്രീയമാണെന്ന് കേസിൽ കക്ഷി ചേർന്ന…
കൊച്ചി: ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമെ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഇതും തന്നെ പ്രകോപിപ്പിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി. ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എന്‍ജിനീയര്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങൾ മാറ്റപ്പെട്ട ഇ.വി.എം മെമ്മറിയും മൈക്രോകണ്‍ട്രോളറും എന്‍ജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ മാര്‍ച്ച് മൂന്നിന് അടുത്ത വാദം കേള്‍ക്കും.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നാലെയാണ് കൂടുതല്‍ കരസേന ഉദ്യോഗസ്ഥര്‍ ആ മേഖലയിലേക്ക് എത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
കോഴിക്കോട്: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടി തനിക്കേറ്റ ഉപദ്രവത്തെ കുറിച്ച് രക്ഷിതാക്കളോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
