- എൻഡുറൻസ് റേസിംഗ് സീസൺ: യോഗ്യതാ മത്സരങ്ങൾ നടത്തി
- ഒരാഴ്ചക്കിടെ വിമാനങ്ങളില്‍ 70 വ്യാജ ബോംബ് ഭീഷണി
- പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്
- അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്
- 15കാരിയെ പീഡിപ്പിച്ചു: 54കാരന് 41 വർഷം തടവ്
- കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണം; ബഹ്റൈൻ പാർലമെന്റ് അംഗങ്ങളോട് സർക്കാർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
- എംഡിഎംഎയുമായി സീരിയല്‍ നടി പിടിയിൽ
Author: newadmin3 newadmin3
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ “കാസ്റ്റിംഗ് കൗച്ച്” ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാൽ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയിൽ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ. റിപ്പോർട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്.അമ്പത്തിയൊന്ന് പേരാണ് മൊഴി നൽകിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നൽകിയവരുണ്ട്. മേഖലയിൽ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലിൽ…
തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടിക്കകത്ത് നിരന്തരമായ ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഏത് പരാതി ഉണ്ടായാലും കൃത്യമായ നിലപാട് സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനവും കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി.പി.എം.ന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ.ടി.ഡി.സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ചെയർമാൻ സ്ഥാനത്തു തുടരുന്നത് കെ.ടി.ഡി.സിയുടെ മുഖം വികൃതമാക്കും. സ്ത്രീപീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിയമസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത ഒരു കളങ്കിത വ്യക്തിയെ കെ.ടി.സി.സി ചെയർമാനാക്കിയത് സി.പി.എം ചെയ്ത ന്യായികരിക്കാൻ കഴിയാത്ത അപരാധമായിരുന്നുവെന്നും അദ്ദേഹം വ്യക്ത്യമാക്കി.
കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശം നൽകി. രഞ്ജിനി നിയമപരമായ നീക്കം തുടരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും, മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും…
ന്യൂഡല്‍ഹി: രക്ഷാബന്ധന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്മാര് തമ്മിലുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന് ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്സില്‍ കുറിച്ചു രക്ഷാബന്ധന് ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന് സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടുന്നത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന് കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് മോദിക്ക് കെട്ടിക്കൊടുക്കുക. ധാരാളം രാഖികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് മോദിക്ക് സമ്മാനിക്കും. ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെയുള്ളവരുടെ വായ്പകൾ ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്ന് ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് കാര്‍ഷിക ഭൂമിയാണ്. ഉരുള്‍പൊട്ടല്‍ ആ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഊഹിക്കാന്‍ കഴിയാത്തത്ര വലിയ പാറക്കല്ലുകളാണ് ഒഴുകിയെത്തിയത്. ഇവിടെയുള്ളവര്‍ പല തരത്തില്‍ ബാങ്കു വായ്പകളെടുത്തിട്ടുണ്ട്. വീടു നിര്‍മ്മിക്കാന്‍ വായ്പ എടുത്ത് വീടു…
മനാമ: ഹംഗറിയില്‍ നടന്ന 120 കിലോമീറ്റര്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് റേസില്‍ (കുതിരയോട്ട മത്സരം) ബഹ്റൈന്‍ റോയല്‍ ടീം ഒന്നാം സ്ഥാനം നേടി. 120 കിലോമീറ്റര്‍ മത്സരത്തില്‍ റോയല്‍ എന്‍ഡ്യൂറന്‍സ് ടീം ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. ടീം ക്യാപ്റ്റന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഒന്നാം സ്ഥാനവും മുഹമ്മദ് അല്‍ ഹാഷിമി രണ്ടാം സ്ഥാനവും ഉസ്മാന് അല്‍ അവാദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെയ്ഖ് ഈസ ബിന്‍ ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ നാലാം സ്ഥാനത്തും ജാബിര്‍ ബദര്‍ അഞ്ചാം സ്ഥാനത്തും മയൂഫ് അല്‍ റുമൈഹി ആറാം സ്ഥാനത്തും ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ ഏഴാം സ്ഥാനത്തും ഹമദ് ഈസ അല്‍ ജനാഹി എട്ടാം സ്ഥാനത്തും ജാഫര്‍ മിര്‍സ ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 120 കിലോമീറ്റര്‍ മത്സരത്തില്‍ യൂത്ത് വിഭാഗത്തില്‍ ഇസ അല്‍ അന്‍സി ഒന്നാം സ്ഥാനവും 100 കിലോമീറ്റര്‍ മത്സരത്തില്‍ സല്മാന് ഇസ…
വർക്കല: കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാലു പതിറ്റാണ്ട് കാലം മലയാള സിനിമയിൽ പ്രവർത്തിച്ചു. വർക്കലയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. റഷ്യൻ സൈന്യത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി ട്വന്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ ഇന്നു രാത്രി വർക്കല മൈതാനം സരളാ മന്ദിരത്തിൽ വച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തൃശൂര്‍: ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷന് പരിധികളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയില്‍. കൊട്ടാരക്കര നീലേശ്വരം സ്വദേശി പ്രസന്ന മന്ദിരത്തില്‍ റഷഭ് പി നായര്‍ (28) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും ഒല്ലൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ഒല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ നെന്മണിക്കര പിആര്‍ പടി സ്വദേശിനി കാഞ്ഞിരത്തിങ്കല്‍ റീനയുടെയും മണ്ണുത്തി സ്റ്റേഷന് പരിധിയിലെ പറവട്ടാനി കുന്നത്തുംകര റീനയുടെയും സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. തുടര്‍ന്ന് രണ്ടു സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിരവധി മുന്‍ മാല മോഷണ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും നിരവധി സി സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാൾ എറണാകുളം കലൂര്‍ സ്റ്റേഡിയം പരിസരത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് എറണാകുളം സെന്‍ട്രല്‍, എറണാകുളം ഹാര്‍ബര്‍,…
തൃശൂര്‍: രണ്ട് കാറുകളിലായി കടത്തിക്കൊണ്ട് വന്ന 45 കിലോയോളെ കഞ്ചാവുമായി പാലക്കാട് സ്വദേശികള്‍ പിടിയില്‍. പാലക്കാട് കടലാകുറിശ്ശി സ്വദേശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് (48), പാലക്കാട് മങ്കര മണ്ണൂര്‍ സ്വദേശി പൂളക്കല്‍ വീട്ടില്‍ ദാസന് എന്നു വിളിക്കുന്ന കൃഷ്ണദാസന് (42 ) എന്നിവരെയാണ് പിടികൂടിയത്. ഒറീസയില്‍ നിന്നും ലോറിയില്‍ തമിഴ്നാട്ടിലെത്തിച്ച് അവിടെ നിന്നും കാറുകളിലേയ്ക്ക് മാറ്റിയാണ് തൃശൂരിലേയ്ക്ക് എത്തിച്ചത്. ഇതിനിടയിലാണ് ദേശീയ പാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇരുവരും കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശര്‍മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി സുമേഷ,് കെ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കെ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം തൃശൂര്‍-ചാലക്കുടി ദേശീയ പാതയില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ദേശീയപാതയില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി…