Author: newadmin3 newadmin3

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് മാതൃഭൂമി കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണ് പരമ്പരയിലുള്ളത്‌. പ്രമുഖ കളിയെഴുത്തുകാരായ സനിൽ പി. തോമസ്‌, എ.എന്‍. രവീന്ദ്രദാസ്, ടി. സോമൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിച്ച്‌ അവതരിപ്പിക്കാൻ ലേഖികക്ക്‌ സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ…

Read More

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയർന്നു. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ.എസ്.എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ഇന്നലെ വൈകീട്ടാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതാപനെതിരെ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നത്. തോൽവിക്ക് പിന്നാലെ മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Read More

മനാമ :-സംസ്ഥാനത്തെ സങ്കടക്കയത്തിലാക്കിയ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്‍ടമായ വയനാടിന്നു ഒരു കൈത്താങ്ങുവാൻ തങ്ങളാൽ കഴിയുന്ന ചെറിയ ശ്രമവുമായി ബഹ്‌റൈനിലെ പ്രമുഖ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകി സഹായ ഹസ്തം ഉറപ്പു നൽകി. വയനാടിനെ വീണ്ടെടക്കുവാനും, തങ്ങളുടെ സഹോദരന്മാരെ എല്ലാ അർത്ഥത്തിലും ചേർത്ത് പിടിക്കുക എന്ന സാമൂഹിക ബോധത്തിന്റെ പ്രായോഗികവത്കരണമാണ്. ഞങ്ങൾക്ക് കഴിയുന്ന അർത്ഥത്തിൽ ഞങ്ങൾ സമാഹരിച്ചു നൽകിയത് ചടങ്ങിൽ തുക ഗ്ലോബൽ കൺവീനർ യുസുഫ് അലിക്കു നൽകികൊണ്ട് പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അറിയിച്ചു. ചടങ്ങിൽ സംഘടന സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫാറൂഖ്, ഷാഹുൽ ഹമീദ്, സിറാജ്, ഷിബു, നിഷിൽ, റാഫി, ജാഫർ, സജ്‌ന സിറാജ്,എന്നിവർ പങ്കെടുത്തു.

Read More

ലണ്ടൻ: ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ സംഭാവനകൾ ഉൾപ്പടെ 2000 പൗണ്ട് ( 2,18,525 രൂപ ) സമാഹരിച്ചു. കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം അജയൻ, യൂണിറ്റ് ട്രഷറർ ജ്യോതി, മുജീബ്, ഷീജ, ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ഇത് കൂടാതെ ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ വയനാടിനായി സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. “നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി” എന്ന ആഹ്വാനവുമായി ഓഗസ്റ്റ്‌ ഒമ്പത് വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ച്‌ വിജയമാക്കിയ എല്ലാവർക്കും ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ നന്ദി പറഞ്ഞു. ഈ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ബെന്നീസ് കിച്ചണും (ക്രോയ്ഡൺ), വോളിംഗ്ടണിലെ സിംപ്ലി സൗത്തിന്ത്യൻ റെസ്റ്റോറന്റും പ്രവർത്തിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

പാലക്കാട്: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ യാക്കര ജംഗ്ഷനിലായിരുന്നു അപകടം. സംഗീത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. യാക്കര ജംഗ്ഷനിലെ സ്റ്റോപ്പിൽ നിറുത്തിയിരുന്ന സ്വകാര്യബസിനെ സ്കൂട്ടർ മറികടന്നുപോകവെ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിൽ സ്കൂട്ടർ മറിയുകയും സംഗീത ബസിനടിയിലേക്ക് വീഴുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോട്ടമൈതാനിക്കടുത്തുള്ള ബേക്കറിയിലെ ജീവനക്കാരിയായിരുന്നു സംഗീത. രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. ലോഡിംഗ് തൊഴിലാളിയായ രാമചന്ദ്രൻ ആണ് സംഗീതയുടെ ഭർത്താവ്. സരീഷ്മ, സരീഷ് എന്നിവരാണ് മക്കൾ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തിൽ. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

Read More

മലപ്പുറം: എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്‌പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും പെറ്റിക്കേസുകൾ വർധിപ്പിച്ചതും തന്റെ പാർക്കിൽനിന്നു മോഷണം നടത്തിയവരെ പിടികൂടാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്. എല്ലാ ഐപിഎസുകാരെയും വിമർശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വർ പറഞ്ഞു. ‘‘ ‌മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാൻ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷൻ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. എസ്‌പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്‌പി വന്ന…

Read More

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ്  വിധിച്ചത്. കേസിലെ 6 പ്രതികളിൽ 2 പ്രതികളികളെ വെറുതെ വിട്ടു.

Read More

മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (എസ്.എം.സി) കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളവര്‍ക്കെല്ലാം ഈ ഓഗസ്റ്റില്‍ തന്നെ ശസ്ത്രക്രിയ നടത്തി ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കുമെന്ന് ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അദ്ബി അല്‍ ജലഹമ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്. രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഗണ്യമായ പുരോഗതിയില്‍ നാഴികക്കല്ലാകുമിത്. ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിലുള്ള ഈ നേട്ടത്തിലേക്ക് നയിച്ച കിരീടാവകാശിയുടെ പിന്തുണയ്ക്ക് ഡോ. അല്‍ ജലഹമ നന്ദി രേഖപ്പെടുത്തി. ഈ പുരോഗതി കോക്ലിയര്‍ ഇംപ്ലാന്റ് പോലുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ ആവശ്യമുള്ള പൗരര്‍ക്കും താമസക്കാര്‍ക്കും ഗണ്യമായി ഗുണം ചെയ്യും. ഇത് അവരുടെ ജീവിത നിലവാരം നാടകീയമായി മെച്ചപ്പെടുത്തും. 2024ന്റെ തുടക്കം മുതല്‍ ഇതുവരെ 23 കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ശസ്ത്രക്രിയ ആരംഭിച്ചതിനുശേഷം മൊത്തം 373 എണ്ണം നടന്നു. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇപ്പോള്‍ തീര്‍ക്കുന്നതോടെ ആവശ്യമായ മെഡിക്കല്‍ വിലയിരുത്തലുകള്‍…

Read More

പാലക്കാട്: പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി 55കാരി. പാലക്കാട് അഗളി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിലെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റാത്തതിനാലാണ് ഖദീജ പ്രതിഷേധവുമായെത്തിയത്. തന്റെ വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ അയൽവാസിയുടെ തെങ്ങ് ചാഞ്ഞ് നിൽക്കുന്നുവെന്നാണ് ഖദീജ പറയുന്നത്. തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസിയായ വല്യാട്ടിൽ രൂപേഷ് തയ്യാറായില്ല. തുടർന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്നാണ് ഖദീജ പഞ്ചായത്തിന് മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് പഞ്ചായത്ത് നടപടി എടുക്കാത്തതെന്നാണ് ഇവരുടെ ആരോപണം. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അഗളി പൊലീസെത്തിയാണ് ഖദീജയെ അനുനയിപ്പിച്ച് ആത്മഹത്യ ഭീഷണിയിൽ നിന്നും പിന്തിരിപ്പിച്ചത്. പരാതിയിൽ ഇടപെടാമെന്ന് പൊലീസ് പറഞ്ഞതോടെ…

Read More

കോട്ടയം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയത്തും ആലപ്പുഴയിലുമാണ് നാശനഷ്ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ട്രാക്കുകളില്‍ മരം വീണതിനാല്‍ ട്രെയിനുകള്‍ വൈകി. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്. ഓച്ചിറയ്ക്കടുത്ത് ട്രാക്കില്‍ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. പാലരുവി എക്സ്പ്രസാണ് ഓച്ചിറയില്‍ പിടിച്ചിട്ടത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം- ആലപ്പുഴ ട്രെയിന്‍ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടു. ആലപ്പുഴ തുറവൂരില്‍ കാറിനു മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. തൃശൂര്‍ മലക്കപ്പാറയില്‍ പാലത്തിനു സമീപം മണ്ണിടിഞ്ഞ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. കോട്ടയം, കുമരകം ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടവിട്ട ശക്തമായ തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടകം പോളിടെക്‌നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.…

Read More