- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് 10 വര്‍ഷം തടവ്
- ബഹ്റൈനില്‍ 2026ലെ ഹജ്ജിന് രജിസ്ട്രേഷന് ആരംഭിച്ചു
- മുഹറഖില്‍ വേനല്‍ക്കാല നീന്തല്‍ക്കുള പരിശോധന ആരംഭിച്ചു
- ബഹ്റൈനിലെ വൈറസ് അണുബാധ വ്യാപനം സാധാരണമെന്ന് ആരോഗ്യ വിദഗ്ധന്‍
- കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
- ചൈനയുടെ നീക്കത്തിന് മറുപടി: റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
- ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.
Author: News Desk
തിരുവനന്തപുരം: ഈ സാമ്പത്തികവർഷം വ്യാവസായിക മേഖലയിൽ കേരളം നല്ല പുരോഗതി കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണ്. എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ അഴിച്ചുവിടാൻ വല്ലാത്ത താത്പര്യമാണ് ചിലർ കാണിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ല എന്ന് ഒരാൾ പരസ്യമായി പറയുകയാണ്. അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് മന്ത്രി പദവിയുള്ളയാളാണ് അദ്ദേഹം. അസംബ്ലിയിൽ പ്രതിപക്ഷനേതാവാണ് അദ്ദേഹം. കേരളത്തിന്റെ പ്രതിപക്ഷം അല്ലല്ലോ. അസംബ്ലിയിൽ ഭരണപക്ഷം ഉള്ളതുകൊണ്ടാണല്ലോ പ്രതിപക്ഷം ഉണ്ടാവുന്നത്. അപ്പോഴത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷം മാത്രമല്ലേയെന്നും പ്രതിപക്ഷനേതാവ് നാടിന്റെ പ്രതിപക്ഷമായി മാറാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തന്റെ മുന്നിലുള്ള കണക്കുകൾ വെച്ചുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ. അത് ആരെയെങ്കിലും മറ്റുവിധത്തിൽ പ്രകീർത്തിക്കുന്നതല്ലല്ലോ. അതിനോടാണ് വല്ലാതെ പ്രതികരിക്കുന്നത്. കേരളത്തിന്റെ ദൗർഭാഗ്യപരമായ അവസ്ഥ ഇതാണ്. നമ്മുടെ നാട് മെച്ചപ്പെടുത്താൻ…
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത് എന്നും പൊലീസ് പറയുന്നു. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്തുമ്പോള്‍ ബാങ്കില്‍…
പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി മാല കവർന്ന സ്ത്രീ പിടിയിൽ. ഇടത്തിട്ട സ്വദേശി ഉഷയെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായാധിക്യത്തെ തുടർന്ന് കാഴ്ചപരിമിതി നേരിടുന്ന 84കാരിയുടെ തലയിൽ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചന്ദനപ്പള്ളി സ്വദേശി സേവ്യറും ഭാര്യ മറിയാമ്മയും വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്ത് ഉഷ വീട്ടിലെത്തുകയായിരുന്നു. മുമ്പ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നു. ഞായറാഴ്ച പുലർച്ചെ സേവ്യറും മറിയാമ്മയും വീട്ടിൽ തനിച്ചായിരിക്കുമെന്ന് മുൻകൂട്ടി മനസിലാക്കി നടത്തിയ മോഷണമാണെന്നാണ് വിലയിരുത്തൽ. രക്ഷപ്പെടുന്നതിനിടയിൽ ഉഷ മറിയാമ്മയെ തള്ളി താഴെയിടുകയും ചെയ്തു. സമീപവാസിയായ പെൺകുട്ടിയുടെ മൊഴിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. രാവിലെ ഉഷ വീട്ടിലേക്കെത്തുന്നത് പെൺകുട്ടി കണ്ടിരുന്നു. മുമ്പ് ജോലിചെയ്തിരുന്ന ഉഷയെ തിരിച്ചറിഞ്ഞ പെൺകുട്ടി പോലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തി. പോലീസ് ആദ്യം ഉഷയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുവീട്ടിൽ നിന്നാണ്…
വാഷിംഗ്ടൺ : ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് നിർത്തിവച്ച് യു.എസ്. ഇവരുടെ റിക്രൂട്ട്‌മെന്റ് നടപടികൾ ഔദ്യോഗികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തിൽ നിലവിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നടപടികളും ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്നും യു.എസ് സൈന്യം അറിയിച്ചു. ട്രാൻസ് വ്യക്തികൾക്കെതിരെയെയുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചതിന് പിന്നാലെയാണ് നീക്കം. ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. കൂടാതെ അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ൽ ഒബാമയുടെ ഭരണകാലത്താണ് ട്രാൻസ് വ്യക്തികൾക്ക് സൈന്യത്തിൽ ചേരിന്നതിൽ നിരോധനം പിൻവലിച്ചത്. എന്നൽ ഈ വിലക്ക് തിരികെ കൊണ്ട് വരുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇനി രണ്ട് ലിംഗങ്ങൾ മാത്രമേ യു.എസിൽ ഉണ്ടാവുകയുള്ളൂ ആണും, പെണ്ണും. അത് മാത്രമേ യു.എസ് ഫെഡറൽ…
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് : സുരേഷ് ഗോപി
തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ നല്‍കിയ ഇളവ് കേരളത്തിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളത്തിന് ഒന്നുമില്ലെന്ന് ചിലര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ സിറ്റിസണ്‍സ് ബജറ്റാണിത്. എല്ലാ ജില്ല ആശുപത്രികളിലും വികസനം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ വിനോദസഞ്ചാര പദ്ധതി അടക്കം രണ്ടു പദ്ധതികള്‍ കേരളത്തിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്സലന്‍സി അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. ഇയാള്‍ മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജയിലില്‍ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയത്.
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍ 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ബഹ്റൈൻ തിരുഹൃദയ ദേവാലയത്തിലെ സഹവികാരി ഫാദർ ജോൺ ബ്രിട്ടോയുടെ വന്ദ്യ പിതാവ് വി പീറ്ററിന്റെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി.കേരള കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജെയിംസ് ജോൺ ജോൺ ബ്രിട്ടോ അച്ഛനെ നേരിട്ട് സന്ദർശിച്ചു അനുശോചനം അറിയിച്ചു. ജോൺ ബ്രിട്ടോ അച്ഛന്റെ പിതാവിൻറെ ശവസംസ്കാര ശുശ്രൂഷയിൽ കേരള കാത്തലിക്ക് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസഫ് ജോർജ്ജ് റീത്ത് സമർപ്പിച്ചു.
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ, ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” ഒന്നായി കൂടാം ” എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.പ്രവർത്തകരും, കുടുംബങ്ങളും, കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.സാക്കിർ ഡെസേർട്ട് ക്യാമ്പിൽ വെച്ചു വൈകിട്ട് 7 മണി മുതൽ, പുലർച്ചെ 5 മണി വരെയാണ് ക്യാമ്പ് നടന്നത്.എക്സിക്യൂട്ടീവ് മെമ്പർ നിസാം കരുനാകപ്പള്ളിയുടെ നേതൃത്വത്തിൽ മെമ്മറി ടെസ്റ്റ് മത്സരം, ചോദ്യോത്തര മത്സരമടക്കം നിരവധി കലാപ്രകടനങ്ങളും അരങ്ങേറി. വിവിധ കലാപരിപാടികളിൽ വിജയികളായവർക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് പന്മന എന്നിവർ സമ്മാന വിതരണം നടത്തി. മെമ്മറി ടെസ്റ്റിൽ ഹൈറ അനസും, ചോദ്യോത്തരത്തിൽ നിവേദ് രജീഷ് രവി അടക്കമുള്ള കുരുന്നുകൾ മികച്ച നിലവാരം പുലർത്തി. ഷാഫി വയനാടിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങളും, ക്യാമ്പ് ഫയറുമടക്കം സംവിധാനിച്ച ക്യാമ്പിൽ ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത്,…
മനാമ: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.സി പത്താം തരം പൊതു പരീക്ഷക്ക് തുടക്കം. ആദ്യ ദിനം ഇംഗ്ലീഷ് വിഷയത്തോടെ തുടങ്ങിയ പരീക്ഷ എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ. ബഹ്റൈനിൽ 1778 വിദ്യാർഥികളാണ് ഇത്തവണ പത്താം തരം പരീക്ഷയെഴുതുന്നത്. ഇന്ത്യൻ സിലബസ് പാഠ്യഭാഗമായുള്ള എല്ലാ രാജ്യത്തും ഇന്നെലെയായാണ് പരീക്ഷക്ക് തുടക്കം കുറിച്ചത്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ രാവിലെ കൃത്യം എട്ടിന് തന്നെ പരീക്ഷ ആരംഭിച്ചിരുന്നു. ഇന്ത്യൻ സമയം 10.30ന് ഇന്ത്യയിലും പരീക്ഷ നടന്നു. രാവിലെ 7.30 ന് മുമ്പ് തന്നെ വിദ്യാർഥികൾ എക്സാം സന്‍ററുകളിലെത്തി. 7.45ന് ചോദ്യ പേപ്പർ കൈമാറുകയും 15 മിനിറ്റ് നേരത്തെ കൂളോഫ് ടൈമിന് ശേഷം കൃത്യം എട്ടിന് പരീക്ഷ ആരംഭിക്കുകയും ചെയ്തു. 11 വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു ആദ്യദിന പരീക്ഷ. തുടക്കം എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ പരീക്ഷാ സെന്‍ററുകളിൽ നിന്ന് ഇറങ്ങിയത്. ഇന്ത്യൻ എംബസിയിലെ സെക്കന്‍റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് പരീക്ഷാ പേപ്പറുകൾ സ്കൂൾ അധികാരികൾ സ്വീകരിച്ചത്. രാവിലെ 5.15ന്…