- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
മനാമ: ബഹ്റൈനിലെ പൗരർക്കും താമസക്കാർക്കും ഇ-സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കാനുമായി ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) അതിന്റെ ഏകീകൃത ‘MyGov’ ആപ്പ് വഴി ഐ.ഡി. കാർഡും ജനന സർട്ടിഫിക്കറ്റ് ഇ-സേവനങ്ങളും ലഭ്യമാക്കി.ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഈ ആപ്പ് അടുത്തിടെ പുറത്തിറക്കിയത്.ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്താനും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ബഹ്‌റൈനിലെ പൗരർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട നീക്കമാണ് ആപ്പിൽ വളരെയധികം ഉപയോഗപ്രദമായ ഈ സേവനങ്ങളുടെ ലഭ്യതയെന്ന് ഐ.ജി.എയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പോപ്പുലേഷൻ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ദുആ സുൽത്താൻ മുഹമ്മദ് പറഞ്ഞു.’MyGov’ ആപ്പിന്റെ ആദ്യഘട്ടത്തിൽ നൽകുന്ന ഐ.ഡി. കാർഡ് സേവനങ്ങളിൽ കാർഡുകൾ നൽകലും പുതുക്കലും, നഷ്ടപ്പെട്ടതും കേടായതുമായ ഐ.ഡികൾക്ക് പകരം കാർഡുകൾ നൽകൽ, ഐ.ഡി. കാർഡ് അപേക്ഷാ നില ട്രാക്ക് ചെയ്യൽ…
സ്വകാര്യ ബസ് പെര്‍മിറ്റ് കേസ്; സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസ് പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി. നിയമാനുസൃതമായ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 32 റൂട്ടുകള്‍ ദേശസാത്ക്കരിച്ച നടപടിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. അപ്പീലുമായി സുപ്രീംകോടതിയിലേക്ക് പോകുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ളത്. എന്നാല്‍ അവിടെയും തിരിച്ചടി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തന്നെയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് വിജ്ഞാപനം വന്നിരിക്കുന്നത് എന്നത് നിയമപരമായ പോരായ്മയായി തന്നെ നേരത്തെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ 32 റൂട്ടുകള്‍ ദേശസാത്കരിക്കുകയും ആ ദേശസാത്കരിച്ച റൂട്ടുകളില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതെ അത് നിജപ്പെടുത്തുകയും ചെയ്തത്. അതായത്, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഈ സ്‌കീമിലൂടെ ചെയ്തത്. ആ…
രാഷ്ട്രീയമുള്ള രണ്ടു പേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല, അത് വെറുമൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗവർണർക്കൊപ്പം ഡൽഹിയിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ കണ്ടതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ വിമർശനത്തിന് നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ടു പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടുപേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് ചെന്നിത്തല പറയുന്നത്. എം.പിമാർക്ക് വിരുന്നു നൽകാനാണ് ഗവർണർ പോയത്. ഞാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടായിരുന്നു. വിമാനത്തിൽ ഒരുമിച്ചായിരുന്നു യാത്ര. വിരുന്നിന് വരാൻ ഗവർണർ വീണ്ടും ക്ഷണിച്ചു. എം.പിമാരുടെ പരിപാടിയിൽ ഞാനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവർണറെ കൂടി വിളിച്ചതാണ്. അദ്ദേഹം സമ്മതിച്ചു. രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവർണർ ഇട്ട പാലത്തിൽ കൂടി ഞാൻ അങ്ങോട്ട് പോയതല്ല.”– മുഖ്യമന്ത്രി വ്യക്തമാക്കി.എനിക്കും ഗവർണർക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ…
സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് . 2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു
കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്.
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് സ്ഥലത്ത് ഇഫ്താർ സംഗമം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നായിരുന്നു ഇത്. 1,600ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മലേഷ്യൻ അംബാസഡർ എച്ച്.ഇ. ഷാസ്റിൽ സാഹിറാൻ, റയിസ് ഹസ്സൻ സരോവർ (ബംഗ്ലാദേശ് അംബാസഡർ), സഖിബ് റൗഫ് (പാകിസ്ഥാൻ അംബാസഡർ), ആനി ജലാൻഡോ-ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), ഷിഫെറാവ് ജി. ജെന (എത്യോപ്യൻ അംബാസഡർ), ഗുസ്താവോ കാമ്പെലോ (ബ്രസീൽ എംബസി അംബാസഡർ കൗൺസിലർ), മുഹമ്മദ് അനീൽ സഫർ (പാകിസ്ഥാൻ എംബസി ഉപമേധാവി), രവി കുമാർ ജെയിൻ (ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി), മധുക ഹർഷാനി സിൽവ (ശ്രീലങ്കൻ എംബസി ചാർജ് ഡി അഫയേഴ്‌സ്), മനാച്ചായ് വട്ടനവോങ്‌സാർട്ട് (തായ്…
മനാമ: ആഗോള സർവകലാശാല റാങ്കിംഗ് ഓർഗനൈസേഷനായ ക്യു.എസ്, ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി.വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ (എച്ച്.ഇ.സി), അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു), നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തിയ ഒരു പരിപാടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.വിദ്യാഭ്യാസ മന്ത്രിയും എച്ച്.ഇ.സിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർത്ഥികൾക്കും അക്കാദമിക് വിദഗ്ധർക്കും വേണ്ടി, ബഹ്‌റൈന്റെ ഈ രംഗത്തെ നേട്ടങ്ങൾ വിവരിക്കുന്നു. ഗവേഷണത്തിലും അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളിലും വർദ്ധിച്ച നിക്ഷേപത്തോടൊപ്പം അതിന്റെ തുറന്നതും അന്താരാഷ്ട്രതലത്തിൽ സഹകരണപരവുമായ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ ബഹ്‌റൈന്റെ അക്കാദമിക് ഗവേഷണ ഫലത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നവീകരണം വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളിൽ പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ…
കൊച്ചി: പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.200 സിനിമകളിൽ എഴുന്നൂറിലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എംഎസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 200 ചിത്രങ്ങൾ മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.എംഎ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ‘വിമോചനസമരം’ എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്. ‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍’, ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘നാടന്‍പാട്ടിന്‍റെ മടിശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നൽകി. ‘പൂമഠത്തെ പെണ്ണ്’എന്ന…
മനാമ: റിവ വസ്ത്ര ബ്രാൻഡിന്റെ ഉടമയായ അർമാഡ ഗ്രൂപ്പുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന കുട്ടികൾക്കായുള്ള ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു. 250 കുട്ടികൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു, അവന്യൂസ് മാളിലെ റിവ കിഡ്‌സ് ബ്രാഞ്ചിൽ അവർക്ക് ഷോപ്പിംഗ് അനുഭവം ലഭിച്ചു.സ്പോൺസർ ചെയ്ത കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതും ഈദ് അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതുമായ വാർഷിക പദ്ധതികൾ നടപ്പാക്കുന്നതിന് ആർ.എച്ച്.എഫ്. അർമാഡ ഗ്രൂപ്പിന് നന്ദി പറഞ്ഞു.
