- സി.ബി.എസ്.ഇ പ്രത്യേക പരീക്ഷ; ഗൾഫ് വിദ്യാർഥികൾക്ക് അവസരം
- ബഹ്റൈൻ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
- റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
- ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു
- മെസ്സി തട്ടിപ്പ് കേസ്: റെയ്ഡ് നിയമപരമായ നടപടി; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- കലാവിരുന്നും ഓണസദ്യയുമായി ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2026’
- ബഹ്റൈൻ കയറ്റുമതിയിൽ ലോഹമേഖലയുടെ കരുത്ത്; ജൂണിൽ 259 ദശലക്ഷം ദിനാറിന്റെ ദേശീയ ഉൽപന്നങ്ങൾ വിദേശത്തേക്ക്
- സ്കൈട്രാക്സിന്റെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
Author: News Desk
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയും അജിത് കുമാറും അപൂർവമായൊരു വേദിയിൽ ഒന്നിക്കുന്നു. അജിത് പങ്കെടുക്കുന്ന ലെ മാൻസ് കപ്പ് റേസിന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി. ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിലാണ് വിജയ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. 44 കാറുകൾ അണിനിരക്കുന്ന സിൽവർസ്റ്റോൺ റൗണ്ടിന് തുടക്കം കുറിക്കാനുള്ള ഔദ്യോഗിക ക്ഷണം വിജയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് എത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി. തമിഴ് സിനിമയിൽ മൂന്നുപതിറ്റാണ്ടിലേറെയായി വിജയ്–അജിത് ആരാധകർ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അജിത് പങ്കെടുക്കുന്ന റേസിന് വിജയ് പച്ചക്കൊടി വീശുമെന്ന വാർത്ത ഇരുതാരങ്ങളുടെയും ആരാധകരെ അമ്പരപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്തു.സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി തുടരുന്ന ആരാധക തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമായി ഈ കൂടിച്ചേരലിനെ കാണണമെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. വിജയും അജിത്തും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവുമില്ലെന്ന് അജിത്തിന്റെ ഭാര്യ ശാലിനി നേരത്തെ…
‘ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ബ്രിക്സ് ഒരു രാജ്യത്തിനോ കൂട്ടായ്മയ്ക്കോ എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉച്ചകോടിയെ ചരിത്രപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള പത്ത് നിർദേശങ്ങൾ മോദി ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്നും അധികാരം ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരണം. സമുദ്രമേഖലയുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അംഗരാജ്യങ്ങൾ സംയുക്ത സംവിധാനം രൂപീകരിക്കണമെന്നും മോദി നിർദേശിച്ചു. അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട ബ്രിക്സ് തയ്യാറാക്കണം. സംഘടനയിലെ ഐക്യം ആഗോള വേദികളിൽ പ്രകടമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള അധികാരഘടന പിരമിഡിന് സമാനമാണ്. വളർന്നുവരുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളിത്തം ലഭിക്കുന്നവിധം ഈ ഘടന പുനഃക്രമീകരിക്കണമെന്ന് മോദി…
ജീവനക്കാരന് കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ അനധികൃതമായി പ്രവേശിച്ച് മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് സംഭവം. വ്യാസാർപടി സ്വദേശികളായ സതീഷ് കുമാർ, ദിനേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മരണവിവരം അറിഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ദിനേഷ് കുമാർ ടിവികെ പ്രവർത്തകനാണെന്നും പൊലീസ് വ്യക്തമാക്കി. മോർച്ചറിയിൽ പ്രവേശിക്കുന്നതിനായി ജീവനക്കാരന് 200 രൂപ കൈക്കൂലി നൽകി താക്കോൽ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് അകത്തുകയറിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെയും ഇവരെ സഹായിച്ച മോർച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
‘പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്’; എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വികസന പങ്കാളിത്തം, നിക്ഷേപം, നിർണായക ധാതുക്കൾ, ശുദ്ധ ഊർജം, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ–ആഫ്രിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ ശക്തമായി ഉയർത്തുന്നതിനും ഇന്ത്യയും എത്യോപ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. അതേസമയം, ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കേന്ദ്ര വാണിജ്യ–വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ത്യ–ചൈന ബന്ധം, വ്യാപാര…
മനാമ: ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ബഹ്റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു. നിർണ്ണായകമായ ആഗോള വിഷയങ്ങളിൽ ചർച്ചകൾ നടത്താനും നേതൃപാടവം വളർത്താനും നയതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക അറിവ് നേടാനും ഈ സമ്മേളനം അവസരമൊരുക്കി. ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തിരിതെളിയിച്ചു. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, എം.യു.എൻ ഡയറക്ടർ ഛായ ജോഷി, സെക്രട്ടറി ജനറൽ ജോയൽ ഷൈജു, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവാന റേച്ചൽ ബിനു, സംഘാടക സമിതി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ സത്യൻ ദാസ്, ഗവേഷണ-പരിശീലന വിഭാഗം സ്റ്റുഡന്റ് ഡയറക്ടർ സഞ്ജയ് പ്രജി എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂൾ, അബ്ദുൾ റഹ്മാൻ…
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. ഗലാലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ബഹ്റൈൻ ചെസ് ഫെഡറേഷൻ ബോർഡ് മെമ്പർ മുസ്തഫ സലാഹ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ , പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ , കൺവീനർ മനോജ് പോൾ എന്നിവർ സംസാരിച്ചു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫിഡെ രജിസ്ട്രേഷൻ ആയിട്ടുള്ള കളിക്കാരാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടാവസ്ഥയിലുള്ള ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. പൊളിക്കൽ ടെൻഡറിനെതിരെ രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം ടെൻഡർ ക്ഷണിച്ചിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ് കമ്പനിക്കാണ് കലക്ടർ ഉൾപ്പെട്ട സമിതി കരാർ നൽകിയത്. ടെൻഡർ നടപടികൾ അട്ടിമറിച്ചാണ് എഡിഫൈസിന് കരാർ നൽകിയതെന്ന് ആരോപിച്ചാണ് രണ്ട് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിശദമായ വാദം കേട്ട കോടതി ഹർജികൾ തള്ളുകയായിരുന്നു. പൊതുതാൽപ്പര്യവും സുരക്ഷയും മുൻനിർത്തിയാണ് എഡിഫൈസിനെ തിരഞ്ഞെടുത്തതെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സമാനമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ മുൻപരിചയവും ആവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങളും കമ്പനിക്കുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ വിശദീകരണം പരിഗണിച്ചാണ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയത്.
കൊച്ചി: ശബരിമലയെയും അയ്യപ്പവിശ്വാസത്തെയും അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് കേരള ഹൈക്കോടതിയുടെ നിർദേശം. രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം. വിവാദ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യാനും അതുമായി ബന്ധപ്പെട്ട ലിങ്കുകൾ ബ്ലോക്ക് ചെയ്യാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന പരിപാടിക്കിടെയാണ് സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ സണ്ണി എം. കപിക്കാട് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ആലപ്പുഴ: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണമെന്ന് ആർഎസ്പി ആലപ്പുഴ ജില്ലാ സെക്രട്ടറി സി. കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു. ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയുന്നത് ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അപകീർത്തിയുണ്ടാക്കിയ വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം. വ്യക്തിപൂജ അവസാനിപ്പിച്ച് ആരോപണവിധേയരെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ആർജവം സിപിഎം കാണിക്കണമെന്നും കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ വീണ വിജയൻ, വീണയുടെ ഭർത്താവും സിപിഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ 3.28 കോടി രൂപയും മുഹമ്മദ് റിയാസ് 20 കോടിയിലധികം രൂപയും അനധികൃതമായി കൈകാര്യം ചെയ്തെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കൃഷ്ണചന്ദ്രൻ ആരോപിച്ചു. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രതികാരമാണെന്നാണ് നിലപാടെങ്കിൽ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നവിധം കൃത്യവും വ്യക്തവുമായ വിശദീകരണം നൽകണമെന്നും…
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ; സമ്മാനം സുഹൃത്തുക്കളുമായി പങ്കിടും
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ജിജോ പുളിക്കത്തൊടി (41)യാണ് ഒമ്പത് കോടിയിലധികം രൂപയുടെ സമ്മാനത്തിന് അർഹനായത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ജിജോ ഓൺലൈനായി വാങ്ങിയ 4891 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 22നായിരുന്നു ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ നാലുവർഷമായി അജ്മാനിൽ താമസിക്കുന്ന ജിജോ 17 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് സ്വന്തമാക്കിയത്. അതിനാൽ സമ്മാനത്തുക സംഘത്തിലെ എല്ലാവരും പങ്കിടും. ഈ തുക തങ്ങൾക്കെല്ലാവർക്കും വലിയ സഹായമാകുമെന്ന് ജിജോ പ്രതികരിച്ചു. 1999ൽ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിനുശേഷം 10 ലക്ഷം ഡോളർ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യൻ പൗരനാണ് ജിജോ. മില്ലേനിയം മില്യനയർ സീരീസ് 554ന്റെ മറ്റൊരു നറുക്കെടുപ്പിൽ ദുബൈയിലെ ഇന്ത്യൻ പ്രവാസിയായ രോഹൻ പ്രകാശ് ഫെർണാണ്ടസിനും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. 1710 നമ്പർ ടിക്കറ്റാണ് അദ്ദേഹത്തിന്…
