- സ്കൂൾ വിദ്യാർത്ഥികളെഅണിനിരത്തി, ലഹരിവിരുദ്ധ പ്രചരണം; വേറിട്ട ബോധവത്കരണം ഒരുക്കി,കൊച്ചിൻ കസ്റ്റംസ്
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരം; പമ്പാവാസൻ നായരെ വടകര സഹൃദയവേദി അനുമോദിച്ചു
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
- ഭാര്യയായാലും 18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ ശാരീരികബന്ധം പോക്സോ കുറ്റം: ഹൈക്കോടതി
- മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം: എം.എം. അക്ബർ
- ബഹ്റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു
- തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ചു; രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കി: എട്ട് പ്രവാസികൾക്ക് തടവ്
- ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് 7.8% ജിഡിപി വളർച്ച; പ്രതീക്ഷകൾ മറികടന്ന് സമ്പദ്വ്യവസ്ഥ
Author: News Desk
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) സംഘടിപ്പിക്കുന്ന 2026-ലെ ഓണം–ചതയദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കമായി. ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് എട്ടിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലും തുടർന്നുനടന്ന കലാപരിപാടികളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി. എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാനൃത്തത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം പറഞ്ഞു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം തെളിച്ച് ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ എസ്.എൻ.സി.എസ് ഭാരവാഹികൾ ആദരിച്ചു. തുടർന്ന് പമ്പാവാസൻ നായർ ഉദ്ഘാടനപ്രഭാഷണം നടത്തി. ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ നന്ദി രേഖപ്പെടുത്തി. തുടർന്നുനടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ നൃത്തങ്ങൾ, വനിതകളുടെ തിരുവാതിരക്കളി, സിനിമാറ്റിക് നൃത്തം, യുവാക്കളുടെ പുലിക്കളി, സ്കിറ്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. രാജേഷ് പെരുങ്ങുഴിയായിരുന്നു പരിപാടിയുടെ മുഖ്യ…
മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിൽനിന്ന് 12 കിലോയിലധികം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം പത്ത് കോടി രൂപ വിലമതിക്കുന്ന രാസലഹരിയാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിനുശേഷം സംസ്ഥാന പൊലീസ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് ആറിന് മഞ്ചേരി നഗരത്തിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 97 ഗ്രാമോളം എംഡിഎംഎയുമായി ആറുപേർ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടർ അന്വേഷണമാണ് കോയമ്പത്തൂരിലെ വൻ ലഹരിവേട്ടയിലേക്ക് നയിച്ചത്. കോയമ്പത്തൂർ നഗരത്തിനു സമീപം പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിശേഖരം കണ്ടെത്തിയത്. പാക്കറ്റുകളിലാക്കിയ എംഡിഎംഎ ഇന്നോവ കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട്…
നേപ്പാൾ മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 57 ലക്ഷം രൂപ കവർന്നു; 29 പേർ കസ്റ്റഡിയിൽ
കാഠ്മണ്ഡു: നേപ്പാളിൽ ആഞ്ഞടിച്ച മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 92.68 ലക്ഷം നേപ്പാളി രൂപ കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത തുകയ്ക്ക് ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ മൂല്യമുണ്ട്. റസുവയിലെ ഭോട്ടെകോശി മേഖലയിൽനിന്ന് പ്രളയജലത്തിൽ ഒഴുകിപ്പോയ സേഫ് ധാഡിംഗ് ജില്ലയിലെ ഗൽഛി റൂറൽ മുനിസിപ്പാലിറ്റി–4ൽ ബെൽഖുഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിക്കരയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ സേഫ് കുത്തിത്തുറന്ന് പണം കൈക്കലാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തവരിൽനിന്ന് 92,68,505 നേപ്പാളി രൂപ കണ്ടെടുത്തത്. 19നും 49നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗവും ഗൽഛി–4ലെ മാസ്റ്റർ പ്രദേശവാസികളാണ്. ഗൽഛി–6ലെ ആദംഘട്ട്, സിദ്ധലേക്–7ലെ ആദംതർ എന്നിവിടങ്ങളിൽനിന്നുള്ളവരും സംഘത്തിലുണ്ട്. പിടിച്ചെടുത്ത പണത്തിന്റെ യഥാർഥ ഉറവിടവും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, പ്രളയത്തിനുശേഷം നേപ്പാളിൽ മറ്റു മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽനിന്ന്…
മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു. ആധുനിക ലോകം നേരിടുന്ന ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും പരിഹാരമായി സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ചത്. ദുർബലരെയും വയോജനങ്ങളെയും ചേർത്തുവെക്കുകയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ…
കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രവാസിശ്രീ അംഗം ജിഷ വിനു ക്രിസ്റ്റിയുടെ ഭർതൃപിതാവുകൂടിയാണ് പരേതൻ. ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.പി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ
കൊച്ചി: സ്ത്രീകൾ പൊതുവേദികളിലും നിരത്തുകളിലും പങ്കെടുക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടണമെന്ന നിലപാട് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കു പുറമേ ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവരായും മുസ്ലിം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും യോഗങ്ങളിൽ പങ്കെടുക്കുന്നതും പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുംകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. നിരവധി വിദ്യാഭ്യാസ–സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു. ഇസ്ലാമിക ആഘോഷങ്ങളുടെ ഭാഗമായി യുവതികളെ പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ ‘പ്രദർശിപ്പിക്കുന്നതും’, ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ആഘോഷങ്ങളുമായി കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് യോജിച്ചതല്ലെന്നായിരുന്നു…
ഷൗക്കത്തിനെതിരായ വ്യക്തിഹത്യാ പരാമർശം: സി.കെ. ഷാക്കിറിനെ യൂത്ത് ലീഗ് പദവികളിൽനിന്ന് നീക്കി
ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ സമൂഹമാധ്യമത്തിൽ വ്യക്തിഹത്യാ പരാമർശം നടത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ സംഘടനാ പദവികളിൽനിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘യുക്തിവാദം തലയ്ക്കു കയറിയതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. നിലവിലുള്ള നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്നീട് പിൻവലിച്ചു. അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണദിവസം പൊലീസ് ഫോൺ വാങ്ങിയെങ്കിലും പിന്നീട് കുടുംബത്തിന് തിരികെ നൽകിയതായി ബന്ധു ഷക്കീർ പറഞ്ഞു. പാറ്റേൺ ലോക്ക് ഉള്ളതിനാൽ ഫോൺ തുറക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെങ്കിലും ആത്മഹത്യാ പ്രേരണ സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി
തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നിൽ പാര്ട്ടിയിലെ ഗ്രൂപ്പ് തര്ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയിൽ തടഞ്ഞു നിര്ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്ദ്ദേശിച്ചത്.
മനാമ :ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ 12 മണി വരെ നടന്ന ക്യാമ്പിൽ 75ൽ അധികം പേർ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം മിഥുൻ മോഹൻ, “നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും ഗുരുതരമായ അപകടങ്ങളിലോ രോഗാവസ്ഥയിലോ ഉള്ളവർക്ക് പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും” അഭിപ്രായപ്പെട്ടു. നവകേരള മനാമ മേഖല പ്രസിഡന്റ് അനു യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മേഖല സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, കേന്ദ്ര സെക്രട്ടറി രാജകൃഷ്ണൻ യു , കോർഡിനേഷൻ അസ്സിസ്റൻ്റ് സെക്രട്ടറി സുനിൽ ദാസ്, മനാമ മേഖലാ രക്ഷാധികാരി അഷ്റഫ് കുരുത്തോലയിൽ , കേന്ദ്ര ട്രഷറർ ഷാജഹാൻ കരുവന്നൂർ,…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീർത്ത അസറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി. തങ്ങളുടെ ആറാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അസർ ബാറ്റുവീശിയത്. അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കി. പിന്നീട് ഗ്രീൻഫീൽഡിൽ കണ്ടത് അസറുദ്ദീന്റെ അഴിഞ്ഞാട്ടമായിരുന്നു. വെറും 56 പന്തിൽ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ…
