- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
തൂഫാന്: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന് വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന് മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന് വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.കേന്ദ്ര ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്ത് നടത്തിയ ഇന്റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന് തൂഫാന് പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1589 ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍,…
പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ജനപങ്കാളിത്തം വർധിപ്പിക്കാൻ പുതിയ നീക്കവുമായി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. വിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കവെയാണ് സ്പീക്കർ ഈ പ്രഖ്യാപനം നടത്തിയത്. ചില വിദേശ രാജ്യങ്ങളിലെ പാർലമെന്ററി മാതൃകകളെ അടിസ്ഥാനമാക്കി, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ തിരഞ്ഞെടുക്കുന്ന പൊതുജനങ്ങൾക്കും നിയമസഭാ നടപടികളിൽ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കൂടാതെ, 138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയുടെ അപൂർവ ഗ്രന്ഥങ്ങളും രേഖകളും വരുംതലമുറകൾക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഈ നീക്കം നിയമസഭയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ…
‘ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ല’, വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനമെന്ന കേസിൽ തുടരന്വേഷണം, കോടതി നിർദ്ദേശം
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം.
ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; ‘സിറ്റി ഫാസ്റ്റി’ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവില്‍ വന്നതോടെ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓര്‍ഡിനറി ബസുകളെല്ലാം കെഎസ്ആര്‍ടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു സര്‍വീസ് നടത്തുന്നു എന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആര്‍ടിസി. പ്രിയദര്‍ശിനി പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് ഓര്‍ഡിനറി വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ഓര്‍ഡിനറി സര്‍വീസായി തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി പറയുന്നു. വര്‍ഷങ്ങളായി ഒരേ നിറത്തില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ തമ്മില്‍ യാത്രക്കാര്‍ക്ക് മാറിപ്പോകാതിരിക്കാനും കൂടുതല്‍ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആര്.ടി.സി ഇന്നലെ മുതല്‍ സിറ്റി ഫാസ്റ്റ് ബസുകളില്‍ ‘CITY FAST’ എന്ന് വലിയ അക്ഷരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല. തിരുവനന്തപുരം നഗരത്തില്‍ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സര്‍വീസ്…
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത കേസിൽ 22 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ സ്പേസിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അപരിചിതരുമായി കുട്ടികൾ ഇടപെടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്നും, അപരിചിതർക്ക് ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു. സംശയാസ്പദമായ ഓൺലൈൻ ബന്ധപ്പെടലുകളോ വശീകരണശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഭ്യർത്ഥിച്ചു.
മനാമ: ബഹ്റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മനാമ: 48 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്സ് കുടുംബാംഗവും കൊല്ലം പള്ളിമുക്ക് സ്വദേശിയുമായ സൈദ് മുഹമ്മദിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡൻ്റ് ജലീൽ വികെ ഉപഹാരം കൈമാറി, ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ്, ഏരിയാ സമിതി അംഗങ്ങളായ യൂനുസ് സലീം, സലാഹുദ്ദീൻ കിഴിശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.
കശുവണ്ടി അഴിമതിക്കേസ്: സർക്കാരിന് തിരിച്ചടി; പ്രിൻസിപ്പൽ സെക്രട്ടറിയുടെ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി. സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യം വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മുഹമ്മദ് ഹനീഷിന്റെ അപ്പീൽ. നേരത്തെ കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തിൽ നിന്ന് ഡിവിഷൻ ബെഞ്ച് ഇളവ് നൽകിയിരുന്നുവെങ്കിലും, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഇതോടെ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ. എ. രതീഷ് എന്നിവർക്കെതിരായ നടപടികളിൽ സർക്കാരും പ്രതിരോധത്തിലായി. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ സിബിഐയ്ക്ക് കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി സർക്കാർ തുടർച്ചയായി മൂന്ന് തവണ നിരസിച്ച സാഹചര്യത്തിൽ, അതിന്റെ…
മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് വിവരശേഖരണ പോർട്ടലിൽ രേഖപ്പെടുത്തിയ നടപടിയിൽ കേന്ദ്രം അടിയന്തര വിശദീകരണം തേടി. മുനമ്പത്തെ തർക്കഭൂമി കേന്ദ്ര പോർട്ടലായ ഉമീദിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിനെതിരെ കേരള സംസ്ഥാന വഖഫ് ബോർഡിനോടാന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടിയത്. കേന്ദ്ര സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വഖഫ് ബോർഡിൻറെ നടപടി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനധികൃതമായി നടത്തിയ രജിസ്ട്രേഷൻ പിൻവലിക്കാൻ സംസ്ഥാന വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കാരണഭൂതന് പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു
കൊച്ചി: വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണെന്നും വോട്ട് കിട്ടാനുള്ള തട്ടിപ്പല്ലെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ക്കാരിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്നവര്‍ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘കാരണഭൂതന് പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്കരിച്ചാലും മുഖ്യമന്ത്രി സതീശന് നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവര്‍ക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്’- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം സബാഷ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെ എസ് ആര് ടി സി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതി. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ…
