- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
- വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര് ഗുരുതരാവസ്ഥയിൽ
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം
Author: News Desk
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ലെന്ന് റിപ്പോര്‍ട്ട്. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് ഇന്ന് പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ഇന്ന് അവസാനിച്ച പശ്ചാത്തലത്തില്‍ ഇന്ന് തന്നെ എക്സിറ്റ് വിസ നേടി നാട്ടിലെത്താനായിരുന്നു ശ്രമം. ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാളെയും എക്സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്നും ആശങ്കയുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ റഹീമിനെ ഫൈനല്‍ എക്സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അനുമതിപത്രം ലഭിച്ചാല്‍ റഹീമിന് ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.
തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്. വിജയശതമാനം ഏറ്റവും കുടുതല്‍ ഇടുക്കിയും കുറവ് കാസര്‍കോടുമാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 76 എണ്ണമാണ്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാര്‍ സ്കൂള്‍ ആണ്. 30 അണ് എയ്ഡഡ് സ്കൂളും ഉള്‍പ്പെടുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം…
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായതിന് ശേഷം വി ഡി സതീശന് പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായി. റെയില്‍വേ വികസനം, തുറമുഖ വികസന പദ്ധതികള്‍, എയിംസ് സ്ഥാപനം, മെട്രോ വികസനം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം നിര്‍ണായകമാണെന്ന നിലപാടും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
മനാമ: ലോക ഹൈപ്പർടെൻഷൻ ദിനത്തിനോടനുബന്ധിച്ച് ആഗോള പൊതുജനാരോഗ്യ നിർദ്ദേശങ്ങളും ഉയർത്തിപ്പിടിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് -മുഹറഖ് , ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ പൊതുജനാരോഗ്യ നവീകരണങ്ങൾ വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി അൽഹിലാൽ സംഘടിപ്പിച്ചത്. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ക്രിയേറ്റിവിറ്റി പ്രൈവറ്റ് സ്കൂൾ (ജനബിയ), പാകിസ്ഥാൻ സ്കൂൾ (ഇസ ടൗൺ), ഇന്ത്യൻ സ്കൂൾ – ബഹ്റൈൻ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബംഗ്ലാദേശ് സ്കൂൾ ബഹ്റൈൻ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പരുപാടിയി പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ, സാമൂഹ്യപ്രവർത്തകരായ എബ്രഹാം ജോൺ, സയ്യിദ് എന്നിവരും പങ്കെടുത്ത് കമ്മ്യൂണിറ്റി ആരോഗ്യ വിദ്യാഭ്യാസത്തിന് പങ്കെടുത്ത വിദ്യാർത്ഥി കൂട്ടായ്മകളെ അഭിനന്ദിച്ചു. ഡിജിറ്റൽ അവതരണങ്ങൾ,പ്രോജക്ടുകൾ , മറ്റ് അവതരണങ്ങൾ,എക്സിബിഷനുകൾ എന്നിവയും കുട്ടികൾ പ്രദർശിപ്പിച്ചിരുന്നു…
തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി. പൊലീസിന് വിഡി സതീശന് ഭക്തിയെന്ന് എഎ റഹീം പറഞ്ഞു. ഇങ്ങനെയൊരു സംഘഷം വിളിച്ചുവരുത്തിയത് കെഎസ് യു മാത്രമല്ല പൊലീസ് കൂടിയാണ്. ഇങ്ങനെ അക്രമം നടത്തിയാല്‍ എസ്എഫ്ഐക്കാര്‍ പിരിഞ്ഞുപോകുമെന്നാണോ പൊലീസും കെഎസ്യുവും കരുതുന്നത്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നും എസ്എഫ്ഐ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കെഎസ് യുക്കാര്‍ കല്ലേറ് നടത്തുകയായിരുന്നെന്ന് റഹിം പഞ്ഞു. കല്ല് എറിയുന്നവരെ നേരിടാതെ പൊലീസ് സമാധാന പരമായി ഇരിക്കുന്ന എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്…
പത്തനംതിട്ട: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമാണ് പത്തനംതിട്ട കുന്നന്താനത്ത് കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചത്. 33-കാരനായ സാൻബി ജേക്കബാണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനായി മുകളിലേക്ക് കയറിയപ്പോഴായിരുന്നു കടന്നൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ മേയ് 11-നായിരുന്നു സാൻബിയുടെ വിവാഹം. ഗൾഫിലേക്ക് ജോലിക്കായി മറ്റന്നാൾ പോകാനിരിക്കെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്. വിവാഹത്തിന്റെ സന്തോഷം മാറുംമുമ്പ് ഉണ്ടായ മരണവാർത്ത കുടുംബത്തെയും നാട്ടുകാരെയും നടുക്കി.
കോഴിക്കോട്: വിനോദ സഞ്ചാര മേഖലയായ കോഴിക്കോട് കക്കാടംപൊയില്‍ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച് കത്തിനശിച്ചു. റെനോള്‍ട്ട് ഡസ്റ്റര്‍ മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ ഇറങ്ങി. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.
യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
മനാമ: യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു. പന്ത്രണ്ടാം ക്ളാസ്സില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഗിസല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ്, അന്നബിനു, പ്രണവി മണപ്പുറം, സീമോന്‍ മാത്യു ജോളി, അന്ന ബിനു, ആല്വിന് ജോര്‍ജ് സേവ്യര്‍, അതിഥി സതീശ് അയ്യര്‍ ബാലാമണി അയിലൂര്‍ യോഗേഷ്, റിഹാന് സെത്മിക കലുബോവിള, അന്‍ഗന ശ്രീജിത്,ക്രിസ്റ്റഫര്‍ ചാക്കോ പൂവേലില്‍, എന്നീവിദ്യാര്ത്ഥികളേയും, പത്താം കളാസ്സില് നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഹര്‍ഷ ബാബേര്‍വെല്‍, ദീപ്ഷിക കിഷോര്‍, ദില്‍ജ ജെയ്സണ്‍, മലീഹ ആഷിഖ്, ശ്രേയ മാത്തൂര്‍ സഭാപതി, എന്നീ വിദ്യാര്‍ത്ഥികളെയുമാണ് മൊമെന്റോ നല്കി ആദരിച്ചത്. യു.പി.പി ചെയര്മാന് ഡോക്ടര്‍ സുരേഷ് സുബ്രമണ്യം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ എബ്രഹാം…
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി. മനാമ ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 05:05 നാണ് ഈദ് നമസ്കാരം. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ ഷറഫു ദ്ദീൻ അടൂർ, വൈസ് ചെയർ മാൻ: മനാഫ് കബീർ, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ അബ്ദുല്ല പുതിയങ്ങാടി, മുജീബു റഹ് മാൻ എടച്ചേരി. പബ്ലിസിറ്റി: സഹീദ് പുതിയങ്ങാടി, റഫ്രഷ്മന്റ്: യൂസുഫ് കെപി, ഇല്യാസ് കക്കയം. വെന്യു: മുബാറക് വികെ, മുഹമ്മദ് ഷാനിദ് വയനാട്, ഫാറൂക്ക് മാട്ടൂൽ. ടെക്നികൾ സപ്പോർട്ട്: മായൻ കൊയ് ലാണ്ടി,ഹിഷാം കുഞ്ഞഹമ്മദ്,ആദിൽ അഹമ്മദ്.ട്രാഫിക്ക് ഇക്ബാൽ. ലേഡീസ് കോർ: സബീല യൂസുഫ്, ബിനൂഷ, സജ് ലാ മുബാറക് തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്…
കോട്ടയം: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ ഉന്നത ആദരം. മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഗവർണർ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്ന അപൂർവ്വ നേട്ടത്തിന് കൂടിയാണ് ഇതോടെ മെഗാസ്റ്റാർ അർഹനായത്.
