- മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
- ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
- വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT) ലോക പരിസ്ഥിതി ദിനം ആചരിച്ചു
- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
- കഞ്ചാവുമായി സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍; ലക്ഷ്യം വിദ്യാര്‍ഥികള്‍
- വിജയ് കേരളത്തിലേക്ക്; ഉറപ്പുനൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി
- ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ ഭാരവാഹികൾ
- രാജി: ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ!; സിനിമ കഥകളിൽ വിശ്വസിക്കരുത്; സുരേഷ് ഗോപി
Author: News Desk
മനാമ : വിശുദ്ധ റമദാൻ മാസത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ്ങ് മാനേജർ മൂസ കെ ഹസ്സൻ നിർവ്വഹിച്ചു. ഒന്നാം സമ്മാനത്തിന് സാഫിർ അഷ്റഫ് കണ്ണൂരും, രണ്ടും മൂന്നും സമ്മാനങ്ങൾ സൽമ മെഹ്ജൂബ, തൻസീന നദീർ എന്നിവരും അർഹരായി. റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പി., ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
മനാമ: ബഹ്റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ ശ്രദ്ധേയവും, അഭിമാനകരവുമായ നേട്ടമാണ് റോയി പൂച്ചേരിയിലൂടെ കരഗതമായിരിക്കുന്നത്. ഈ വർഷത്തെ CBSE പാഠ്യ പദ്ധതിയിലെ നാലാം ക്ലാസ്സിലെ “മധുരം മലയാളം” പാഠപുസ്തകത്തിൽ ഈസോപ്പ് കഥകൾ അടിസ്ഥാനമാക്കിയുള്ള റോയിയുടെ, “കഥയുടെ കൂട്ടുകാരൻ” എന്ന ഒരു പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച എഴുത്തിനുള്ള സാഹിത്യപ്രതിഭാ പുരസ്കാരം നിരവധിതവണ ലഭിച്ച റോയി, പ്രവാസ സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്. ധാരാളം കഥകളും, കവിതകളും, ലേഖനങ്ങളും റോയിയുടെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ “അക്ഷരമുറ്റത്തെ ശലഭങ്ങൾ” എന്ന കവിതയും CBSE പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കുട്ടികളുടെ കൈകളിൽ പഠനത്തിനായി എത്തിച്ചേർന്ന ഈ പുസ്തകം ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ അസുലഭമായ, അവിസ്മരണീയമായ ഒരു ബഹുമതിയാണ്. ഗുണപാഠങ്ങൾ നിറഞ്ഞ തൻ്റെ കഥകളിലൂടെ എല്ലാവരെയും ആഹ്ലാദിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത, ലോകത്തിലെ സാഹിത്യ പ്രേമികളായ മനുഷ്യർ ഒന്നടങ്കം മനംനിറയെ എന്നും കൊണ്ടുനടക്കുന്ന, ഈസോപ്പിനെപ്പോലുള്ള മറ്റൊരാളെ ലോക സാഹിത്യത്തിൽ ചൂണ്ടിക്കാണിക്കാൻ വലിയ പ്രയാസമാണ്. ‘കഥയുടെ കൂട്ടുകാരൻ’ എന്ന ഈ പാഠത്തിലൂടെ,…
മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്. ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.
പാലിൽ കലക്കാനും ചമ്മന്തി അരയ്ക്കാനുമായി ഫ്ലാറ്റിനുള്ളിൽ കഞ്ചാവ്കൃഷി ചെയ്ത ഐടി മാനേജർ പിടിയിൽ
തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ്കൃഷി ചെയ്ത ഐടി മാനേജർ പിടിയിൽ. ഹരിയാന സ്വദേശിയായ വിശാലാണ് (26)തിരുവനന്തപുരത്ത് പിടിയിലായത്. ചമ്മന്തി അരയ്ക്കാനും പാലിൽ ചേർത്ത്കുടിക്കാനുമായാണ് കഞ്ചാവ്ചെടികൾ വളർത്തിയിരുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. ശ്രീകാര്യത്ത്ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിലായിരുന്നു കഞ്ചാവ് വളർത്തിയിരുന്നത്. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു. ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 70ഓളം കഞ്ചാവ്ചെടികളാണ്പിടിച്ചെടുത്തത്. പ്രത്യേകതരം ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് കഞ്ചാവ് നട്ടിരുന്നത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച വിവരത്തിലാണ് നടപടി. സ്വന്തം ആവശ്യത്തിനായാണ് പ്രതി കഞ്ചാവ് വളർത്തി കഞ്ചാവ് ഇലകൾ അരച്ച്പാലിൽ ചേർത്ത്കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. വിശാലിനെക്കുറിച്ച്കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. 35 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. സിപിഐ നേതാവായിരുന്ന ഭാർഗവി തങ്കപ്പൻ 1987 മുതൽ 1991 കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നതിനു ശേഷം ഇതാദ്യമായാണ് വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ. മുമ്പ് സിപിഐ നേതാവ് കെ ഒ ആയിഷ ബീവി, കോൺഗ്രസ് നേതാവ് നഫീസത്ത് ബീവി എന്നിവരും ഡെപ്യൂട്ടി സ്പീക്കർമാർ ആയിരുന്നു. ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സിപിഐ യിലെ മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല. 35 എൽഡിഎഫ് അംഗങ്ങളിൽ സിപിഎം എം എൽ എ സി.കെ ഹരീന്ദ്രനും യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും സഭയിൽ ഹാജരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാർ…
മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ തുടർച്ചയായി സൗജന്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സംഘടനയുടെ ആരോഗ്യ സംരക്ഷണ പദ്ദതിയായ എം എം എസ് കെയർ ഭാഗമായി ആണ് ക്ലാസ് സംഘടിപ്പിച്ചത്, മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ദീർഘകാല രോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സാ രീതികളെയും അതിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നടന്ന വിശദമായ ക്ലാസിന് പ്രശസ്ത ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. അനീന മറിയം വർഗീസ് നേതൃത്വം നൽകി. നിത്യജീവിതത്തിൽ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ വിശദീകരിച്ചു. ചടങ്ങിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനവും നടന്നു. മുഹറഖ് സമാജം രക്ഷാധികാരി മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പ്രസ്തുത കാർഡിന്റെ ഔദ്യോഗിക പ്രകാശനം കിംസ് മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റേറ്റർ ജ്യോതി ശ്രീജിത്തിന് നൽകി നിർവ്വഹിച്ചു. മുഹറഖ്…
തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. ഓടിട്ട സ്കൂളിന്റെ മേല്ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. ‘തകര്‍ന്നത് സ്കൂള്‍ കെട്ടിടമല്ല. എസ്എസ്കെ ജില്ലാഘടകത്തിന്റെ ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. ഓഫിസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാല്‍ ഹെറിറ്റേജ് കെട്ടിടമായതിനാല്‍ മേല്‍ക്കൂര പുതുക്കി പണിയാന്‍ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്’- വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മനാമ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പ്രൗഡഗംഭീരമായി നടത്തി. മനാമയിലെ അൽമൻസിൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഔദ്യോഗിക പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രവാസി മലയാളി കുടുംബങ്ങളും പങ്കെടുത്തു. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീനേഷിന്റെ ശിക്ഷണത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ആഗോളതലത്തിൽ WMF നടത്തുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ ദൃശ്യവൽക്കരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചു. WMF ബഹ്റൈൻ നാഷണൽ കൗൺസിൽ പ്രസിഡണ്ട് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഈസാം ഈസ അൽഖയ്യാത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. മാസൂമ എച്ച്.എ റഹീം വിശിഷ്ടാതിഥിയായി. ബഹ്റൈനിൽ നിന്നും WMF മിഡിൽ ഈസ്റ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും ചടങ്ങിലെ മുഖ്യാതിഥികളുമായ അലിൻ ജോഷി…
സൽമാനിയ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണപുതുക്കുന്ന ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്റൈൻ, അഷ്റഫ് കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാവിയുടെ കവാടം തുറക്കുന്നവർ എങ്ങനെയായിരിക്കണം തങ്ങളുടെ മുന്നോട്ടുള്ള വഴിയും ഏതൊക്കെ കോഴ്സായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നതിന്റെയൊക്കെ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് ആശംസാപ്രാസംഗികർ നൽകി. വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ്ടി എം, റംഷി, നസീർ പി കെ എന്നിവർ നൽകി. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.
