- ‘നാളെ ആൽഫയും ബീറ്റയും ഡെൽറ്റയും വരും’; ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി
- നാല് മാസത്തിനിടെ ബഹ്റൈനിൽ 3,191 വിപണി പരിശോധനകൾ; 178 നിയമലംഘനങ്ങൾ കണ്ടെത്തി
- ബഹ്റൈനിലെ LMRA പരിശോധനയിൽ 114 പേർ കസ്റ്റഡിയിൽ, 420 പ്രവാസികളെ നാടുകടത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം നിർവഹിച്ചു
- ‘മൂന്നുദിവസത്തിനകം മാപ്പ് പറയണം; ഇല്ലെങ്കിൽ നടപടി’: സക്കർബർഗിന് പാർലമെന്ററി സമിതിയുടെ അന്ത്യശാസനം
- മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം
- സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്
- പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Author: News Desk
പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി, അപർണ. മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, അജയ് ടി. കൃഷ്ണ
കണ്ണൂർ: കനത്ത മഴയെത്തുടർന്ന് പറശ്ശിനിക്കടവ്–വളപട്ടണം മേഖലയിൽ ഓഗസ്റ്റ് 2 ഞായറാഴ്ച ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതും പുഴയിലെ ശക്തമായ ഒഴുക്കുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം. വലിയ മരത്തടികൾ ഉൾപ്പെടെ പുഴയിലൂടെ ഒഴുകിയെത്തുന്നതിനാൽ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ റദ്ദാക്കിയത്. അതേസമയം, മാട്ടൂൽ–അഴീക്കൽ ഫെറി സർവീസ് തടസ്സമില്ലാതെ പതിവുപോലെ നടത്തുമെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർ അറിയിച്ചു.
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. അഴിമതിക്കേസിൽ പ്രതിയായ രതീഷ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതിയും നൽകിയിരുന്നു. കേസിലെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തുന്നതിനായി സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും ചേർത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കെ.എ. രതീഷ്, മൂന്നാം പ്രതി ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐയുടെ നടപടി. ഇരുവരെയും അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കോടതിയിൽ നൽകിയ…
തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. നിലവിലെ ജയിൽ മേധാവിയായ എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അദ്ദേഹം ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ ഒഴിവിലാണ് എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് ഉയർച്ച ലഭിച്ചത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൺമാൻമാരുടെ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. പോലീസ് വകുപ്പിനൊപ്പം മറ്റ് പ്രധാന വകുപ്പുകളിലും സർക്കാർ സ്ഥാനമാറ്റങ്ങൾ പ്രഖ്യാപിച്ചു. ബെവ്കോയുടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി യോഗേഷ് ഗുപ്തയെ നിയമിച്ചു. സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിയായി ബൽറാം കുമാർ ഉപാധ്യായയും ചുമതലയേൽക്കും. സംസ്ഥാനത്തെ നിയമ-ക്രമസമാധാന സംവിധാനവും വിവിധ വകുപ്പുകളുടെ ഭരണനിർവഹണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്തിയതെന്നാണ്…
പാലക്കാട്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ ആറ് സ്പിൽവേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം തുറന്നു. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. നിലവിൽ മംഗലം ഡാമിലെ ജലനിരപ്പ് 77.57 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മഴയുടെ തോതനുസരിച്ച് സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി 60 സെന്റീമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അണക്കെട്ടിന് സമീപ പ്രദേശങ്ങൾ, ഡാമിന്റെ താഴ്ഭാഗങ്ങൾ, പുഴയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിലിറങ്ങുന്നതും മറ്റ് അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ ആഫ്രിക്കൻ തീരപ്രദേശമായ സ്യൂട്ട (Ceuta) എൻക്ലേവിലേക്ക് വൻതോതിൽ പ്രവേശിച്ചതിനെ തുടർന്ന് ഗുരുതര പ്രതിസന്ധി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 60,000-ത്തിലധികം ആളുകൾ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടന്നുകയറ്റത്തിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 57 ആയി ഉയർന്നു. കടൽമാർഗം നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചവരും അതിർത്തി വേലി മറികടക്കാനുള്ള തിരക്കിൽപ്പെട്ടവരുമാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. സ്പാനിഷ് അതിർത്തിക്കുള്ളിൽ നിന്നാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൊറോക്കൻ അതിർത്തി മേഖലയിലെ മരണങ്ങളും സ്ഥിരീകരിച്ചാൽ ആകെ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ സ്പെയിൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, അതിർത്തി കടന്നവരിൽ ഏകദേശം 37,500 പേർ സ്വമേധയാ മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ആകെ 60,000-ത്തോളം ആളുകൾ സ്യൂട്ടയിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് സ്പെയിനിന്റെ പരമാധികാരത്തിനുമേലുള്ള ഗുരുതരമായ ലംഘനമാണിതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ്
കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവും 5,000 രൂപ പിഴയും വിധിച്ചു. മുതുവണ്ണാച്ച സ്വദേശിയായ സി.കെ. വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെ ക്ഷേത്രത്തിൽവെച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
മനാമ: എയർ ഇന്ത്യയുടെ ബഹ്റൈൻ സെയിൽസ് മാനേജറായി 20 വർഷം സേവനമനുഷ്ഠിച്ച നാരായണ മേനോൻ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുന്നു. 2026 ഓഗസ്റ്റ് 10 മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വരും. രണ്ടു പതിറ്റാണ്ട് നീണ്ട സേവനകാലം നിരവധി വിലപ്പെട്ട ഓർമകളും മികച്ച സൗഹൃദങ്ങളും സമ്മാനിച്ചതായി നാരായണ മേനോൻ പറഞ്ഞു. ഒട്ടേറെ ആളുകളെ പരിചയപ്പെടാനും അവരെ സഹായിക്കാനും ലഭിച്ച അവസരം വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കപ്പുറം സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. സേവനത്തിന് അവസരം നൽകിയ എയർ ഇന്ത്യയ്ക്കും തന്റെ യാത്രയുടെ ഭാഗമായ എല്ലാവർക്കും നാരായണ മേനോൻ ഹൃദയപൂർവം നന്ദി അറിയിച്ചു. വിരമിച്ചതിനുശേഷവും തൽക്കാലം ബഹ്റൈനിൽതന്നെ തുടരുമെന്നും സുഹൃത്തുക്കളുമായും സമൂഹവുമായുമുള്ള ബന്ധം നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘ബഹ്റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസത്തിന് സാക്ഷ്യംവഹിച്ച് ബഹ്റൈൻ രാജാവും, ദുബൈ കിരീടാവകാശിയും
മനാമ: ബഹ്റൈൻ സായുധസേനയുടെ പരമോന്നത കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ‘ബഹ്റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസത്തിന് സാക്ഷ്യംവഹിച്ചു. മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൺ, ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സായുധസേനകൾ, ഏകീകൃത സൈനിക കമാൻഡിന് കീഴിലുള്ള യൂണിറ്റുകൾ, സൗദി അറേബ്യയിൽനിന്നുള്ള സേനാംഗങ്ങൾ എന്നിവരാണ് അഭ്യാസത്തിൽ പങ്കെടുത്തത്. ജിസിസി രാജ്യങ്ങൾക്കിടയിലെ സംയുക്ത സൈനിക പ്രവർത്തനം ശക്തിപ്പെടുത്തുകയും അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുകയും ചെയ്യുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. പരിശീലനവേദിയിലെത്തിയ ഹിസ് മജസ്റ്റിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ചടങ്ങിൽ സംസാരിച്ച ഹിസ് മജസ്റ്റി, വിശിഷ്ടാതിഥികളെയും സൈനിക പ്രതിനിധികളെയും ബഹ്റൈനിലേക്ക് സ്വാഗതം…
ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്. അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം. ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തെച്ചൊല്ലി വ്യാപക വിമർശനം ഉയർന്നിരുന്നു. ഫിഫയും റഫറിമാരും അർജന്റീനയ്ക്കും ലയണൽ മെസിക്കും അനുകൂലമായ തീരുമാനങ്ങളെടുത്തെന്ന ആരോപണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഫൈനലിനുശേഷമുണ്ടായ സംഘർഷങ്ങളും രാജ്യത്തിനെതിരായ വിമർശനം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് കുടിയേറ്റനിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, സർക്കാരിനെയോ രാജ്യത്തിന്റെ നയങ്ങളെയോ വിമർശിക്കുന്ന എല്ലാ വിദേശികൾക്കും വിലക്കേർപ്പെടുത്തുന്നതല്ല ഉത്തരവ്. ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രീയ, അക്കാദമിക വിമർശനങ്ങളെ നടപടിയുടെ പരിധിയിൽനിന്ന്…
