- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇടപെട്ടെന്ന ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ
- ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ രണ്ട് ലെയിനുകൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം വാരാന്ത്യത്തിൽ
- എം.ജി.ആറിന് ശേഷം വിജയ്; അഞ്ച് പതിറ്റാണ്ടിനിപ്പുറം തമിഴകത്ത് ചരിത്രമെഴുതി ‘ജനനായകൻ’
- വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻ ക്രൂ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം; ടാക്സി ഡ്രൈവർ അറസ്റ്റിൽ
- ഭാഷാ സമര അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം
- നീറ്റ് പ്രതിഷേധം: വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം
- ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
Author: News Desk
കോട്ടയം: കെ. ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് തുറന്നുനൽകാറുള്ളതെന്നും, ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് തുറന്നുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ല. ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് സമാധി മന്ദിരം തുറന്നുനൽകുന്നത്,” എന്ന് സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? അദ്ദേഹം സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല,” എന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇതിന് മുമ്പ്, വി. ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വി. ഡി. സതീശൻ ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും, വർഷങ്ങളായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതായി താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതേസമയം, എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയ്ക്ക് ഇടമുണ്ടാകരുതെന്നും…
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 20 തിങ്കളാഴ്ച അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച അർധരാത്രിയോടെ ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെവരെ നീളുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മത്സരം കാണുന്ന വിദ്യാർഥികൾക്ക് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി നൽകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും ഇതേ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ചില സ്കൂളുകൾ നേരത്തെതന്നെ സ്വന്തം നിലയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ പ്രഖ്യാപനം ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.
പൊതിച്ചോർ വിതരണത്തിൽ വിട്ടുവീഴ്ചയില്ല; ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികൾക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൻ മുഖേന മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം. വിഷയത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പത്തനംതിട്ടയിൽ അറിയിച്ചു. ഡിവൈഎഫ്ഐ മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ ആശുപത്രികൾക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വകുപ്പിന് ഇത്തരമൊരു അംഗത്വത്തിന്റെ ആവശ്യമില്ലെന്നും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാര്യയുമായുള്ള ദാമ്പത്യപ്രശ്നങ്ങൾ: ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഏകം ന്യായ ഫൗണ്ടേഷൻ റിപ്പോർട്ട്
2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിലുടനീളം ഭാര്യയുമായി ബന്ധപ്പെട്ട ദാമ്പത്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ഏകം ന്യായ ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും സംഘടന ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള പഠനമാണിത്. റിപ്പോർട്ട് പ്രകാരം, 322 കേസുകളിൽ ഭാര്യമാരോ അവരുടെ കാമുകന്മാരോ ചേർന്ന് ഭർത്താക്കളെ കൊലപ്പെടുത്തിയതായി കണ്ടെത്തി. അതേസമയം, ദാമ്പത്യ തർക്കങ്ങൾ, ഗാർഹിക പീഡനം, പീഡനാരോപണങ്ങൾ, വ്യാജ ക്രിമിനൽ കേസുകൾ തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് 232 ഭർത്താക്കന്മാർ ജീവനൊടുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം ശരാശരി രണ്ട് ഭർത്താക്കന്മാർ കൊല്ലപ്പെടുകയും ഒന്നിലധികം പുരുഷന്മാർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി സംഘടന വിലയിരുത്തുന്നു. എന്നാൽ, ഇവ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളല്ലെന്നും മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണെന്നും ഫൗണ്ടേഷൻ പ്രത്യേകം വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങൾ വാർത്തകളാകാതെ പോകുന്നതിനാലും പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനങ്ങളോ ഭർത്താക്കന്മാരുടെ കൊലപാതകങ്ങളോ…
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; പുരസ്കാരം കാർത്തിക് ആര്യനൊപ്പം പങ്കിട്ടു
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി. കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അതുല്യമായ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടി ദേശീയ ചലച്ചിത്ര പുരസ്കാരം നേടുന്നത്. നേരത്തെ ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’, ‘പൊന്തൻമാട’, ‘വിധേയൻ’, ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടി ദേശീയ തലത്തിൽ അംഗീകാരം നേടിയിരുന്നു. 34 ഭാഷകളിൽ നിന്നായി 400 ചിത്രങ്ങളാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിച്ചത്. ശക്തമായ മത്സരത്തിനിടയിലാണ് ‘ഭ്രമയുഗം’ മമ്മൂട്ടിക്ക് വീണ്ടും ദേശീയ അംഗീകാരം നേടിക്കൊടുത്തത്. മമ്മൂട്ടിയുടെ പ്രകടനത്തിന് പുറമെ ‘ഭ്രമയുഗം’ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടി. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എൻ. അഫ്സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. അറസ്റ്റിലായ ഇരുവരും മുമ്പ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കമാകും. കയറ്റുമതി–ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നതോടെ ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടനുബന്ധിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മിറ്റിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. കേരള സർക്കാർ–അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിപ്പിച്ചത്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും ലോകത്തിലെ വലിയ മദർ ഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചതും വിഴിഞ്ഞത്തെ ലോകോത്തര മാരിടൈം ഹബ്ബായി ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെ…
മനാമ: ബഹ്റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ പദ്ധതിയുടെ സീസൺ 12ന് തുടക്കമായി. തൂബ്ലിയിലെ രണ്ട് വർക്ക് സൈറ്റുകളിലാണ് ഈ വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി അനീഷ് കെ.വി ഉദ്ഘാടനം ചെയ്തു. തൂബ്ലിയിലെ സിബാർക്കോ, അൽ റാഷിദ് ഗ്രൂപ്പ് എന്നീ തൊഴിലിടങ്ങളിലായിരുന്നു ആദ്യഘട്ട വിതരണം. തൊഴിലാളികൾക്ക് ദാഹജലം, പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻഡ്വിച്ച്, പാൻകേക്ക്, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. വേനൽക്കാല ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കും ഇതോടൊപ്പം തുടക്കമായി. കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഈ ജീവകാരുണ്യ പദ്ധതി ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം, സ്വദേശികളും വിദേശികളും, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബുകൾ, കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ…
മനാമ: മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പ്രവാസി പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയും പ്രതിക്ഷേധാർഹവുമാണ്. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്. സർക്കാരിന്റെ പ്രവാസികളോടുള്ള മനോഭാവം ആണ് വെളിവാകുന്നത്. പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചതായും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൊച്ചി: മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്. ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശവും കോടതി നിലനിർത്തി. മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. 2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി ഉയർന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം തേടി യുവതി പൊന്നാനി പോലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം…
