- പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം
- കുളിക്കാൻ കയറിയ പത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ മരിച്ച നിലയിൽ
- വിമാന യാത്രക്കാരൻ്റെ ഹാൻഡ് ബാഗിൽ തലയോട്ടി
- ബഹ്റൈൻ–യുഎഇ ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് നേതാക്കൾ
- രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ക്ഷണിച്ച്; പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ ക്ഷണം
- MASS ബഹ്റൈൻ 12-ാമത് പിതൃതർപ്പണം – കർക്കിടക വാവുബലി ഭക്തിനിർഭരമായി നടന്നു
- ഇറാനിയൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചു; മൂന്ന് പേർക്ക് 10 വർഷം വരെ തടവ്
- പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കി; കാരണം വ്യക്തമല്ല
Author: News Desk
അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ അവധിക്കാല പദ്ധതിയുമായി അബുദാബി സാംസ്കാരിക–വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി). തിരഞ്ഞെടുത്ത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്കുള്ള ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഓഫർ ലഭ്യമാകുക. പൈലറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ഇന്ത്യയിൽനിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക. ഓഫർ ലഭിക്കുന്നതിനായി അബുദാബിയിലെ ഹോട്ടലിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രികളുടെ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയിൽനിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും നിർബന്ധമാണ്. പദ്ധതിയുടെ ഭാഗമായ അംഗീകൃത ട്രാവൽ ഏജൻസികളിലൂടെയോ ഓൺലൈൻ ട്രാവൽ ഏജൻസികളിലൂടെയോ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യണം. വ്യക്തിഗതമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്കു മാത്രമാണ് സൗജന്യ വിസ പദ്ധതി ബാധകമാകുന്നത്.…
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ; ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി
മനാമ: സർക്കാർ ആശുപത്രികളിലെ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെയും സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളും നടപ്പാക്കിവരുന്ന വികസന, ഡിജിറ്റൽ പരിവർത്തന പദ്ധതികളും വിലയിരുത്തുന്നതിനായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സന്ദർശിച്ചു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ അദ്ദേഹത്തെ സ്വീകരിച്ചു. ആരോഗ്യ സേവനങ്ങളുടെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തുന്നതിനുമായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്ന് ചെയർമാൻ വ്യക്തമാക്കി. രോഗികളുടെ പരിചരണത്തിൽ മികച്ച സേവനം നൽകുന്ന സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പ്രവർത്തനങ്ങൾ, സേവന വിതരണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവയെക്കുറിച്ചും ചെയർമാൻ വിശദീകരണം തേടി. സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ഇലക്ട്രോണിക് മെഡിക്കൽ…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 27-ാം പ്രതിയായ എസ്എഫ്ഐ നേതാവ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ. കേസിലെ 27-ാം പ്രതിയും എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി അംഗവുമായ ആദർശ് ബി.എസിനെയാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. കേസിൽ പ്രതിയായതിനെത്തുടർന്ന് യുഎഇയിലേക്ക് കടന്ന ആദർശിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 10ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. വീണ വിജയനുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ചെന്നാണ് കേസ്. ആദർശും പാളയം സന്തോഷും ആക്രമണത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ സംഭവത്തിനുശേഷം ഇരുവരും വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ പാളയം സന്തോഷിനായുള്ള അന്വേഷണം തുടരുകയാണ്.
‘ശുദ്ധമായ പെട്രോൾ അച്ഛന്റെ വീട്ടിൽനിന്ന് കൊണ്ടുവരുമോ?’; വിമർശകർക്കെതിരെ ബിജെപി എംപിയുടെ വിവാദ പരാമർശം
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. “ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്ന് കൊണ്ടുവരുമോ?” എന്നായിരുന്നു എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോടുള്ള എംപിയുടെ ചോദ്യം. റെവയിൽനിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശിലെ റെവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനാർദ്ദൻ മിശ്ര. https://twitter.com/ians_india/status/2086427789201477765?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2086427789201477765%7Ctwgr%5Ef75b302d36627775a257f476599fc09667e24d08%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fnews%2Findia%2Fbjp-mp-janardan-mishra-e20-petrol-controversial-remark-rewa ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതെന്നും ശേഷിക്കുന്ന 80 ശതമാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഹൂതികളുടെ ഉപരോധവും കാരണം ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിക്കാൻ കപ്പലുകൾക്ക് 18,000 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരുന്നതായും എംപി ചൂണ്ടിക്കാട്ടി. രാജ്യത്ത് ശുദ്ധമായ പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചിലർ വാശിപിടിക്കുകയാണെന്ന് മിശ്ര വിമർശിച്ചു. പെട്രോൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായാൽ വിമർശകർ അത് എവിടെനിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു. ബ്രസീലിൽ എഥനോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നുണ്ടെന്നും അതുമൂലം…
പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ ബഹ്റിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന രണ്ടാമത് സോപാന സംഗീത പരിക്രമത്തിന് ഇന്ന് ആഗസ്ത് 8ന് കൊല്ലൂരിൽ തുടക്കം കുറിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്ര കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ച് ആഗസ്ത് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. കേരളത്തിൻ്റെ തനത് സംഗീതമായ സോപാന സംഗീതത്തിൻ്റെ പഠനവും പ്രചാരണവുമാണ് യാത്രയുടെ ലക്ഷ്യം. സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനസംഗീതവും വാദ്യകലകളും അഭ്യസിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന ബഹ്റിൻ പ്രവാസികളായ 30 അംഗ ഗായക സംഘമാണ് യാത്രയുടെ ഭാഗമാകുന്നത്. സോപാനസംഗീത യാത്രക്ക് സോപാനരത്നം അമ്പലപുഴ വിജയകുമാർ, സോപാനം ഗുരു സന്തോഷ് കൈലാസ് എന്നിവർ നേതൃത്വം നൽകും. 24 ക്ഷേത്രസങ്കേതങ്ങളിലായി നടക്കുന്ന സോപാന സംഗീത യാത്രയുടെ ഭാഗമായി സോപാന സംഗീത ശാഖയ്ക്ക് സമഗ്ര…
കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും. ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പിന്തുടർന്ന് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വാറന്റില്ലാതെ അർജുനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികൾ നിലപാടെടുത്തിരുന്നു. ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പൊലീസ് പിടികൂടുകയായിരുന്നു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; സംസ്ഥാനത്താകെ 23 കേസുകളിൽ പ്രതിയെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വധശ്രമം, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ അർജുനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2014 മുതൽ ഇയാൾ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് ഉടൻ കൈമാറാനാണ് നീക്കം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താളിക്കാവിലെ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽനിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി നിയമോപദേശം തേടിയാണ് അർജുൻ എത്തിയതെന്നും പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അതിനുമുമ്പ് പൊലീസ്…
സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ
കൊച്ചി: സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന്റെ അസ്ഥി തകർന്നു. ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബസിലെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഷിബിനോട് കണ്ടക്ടർ മറ്റൊരു സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ബസിൽ നിന്നിറങ്ങിയ ഇയാൾ വാഹനത്തിന് മുന്നിൽ തടസ്സമായി നിന്നു. അവിടെനിന്നും മാറാൻ ആവശ്യപ്പെട്ടതോടെയാണ് കണ്ടക്ടറെ ആക്രമിച്ചതെന്നാണ് പരാതി. ആലപ്പുഴ സ്വദേശി ബി.ആർ. രമേശാണ് ആക്രമണത്തിനിരയായത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷിബിനെ പിടികൂടി.
വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം: അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
ആലപ്പുഴ( പൂച്ചാക്കൽ ):വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേമ്പനാട് കായലിൽ നടന്നു വരുന്ന ഖനനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ്വേമ്പനാട് കായലിൽമണൽ ഖനനത്തിലൂടെ നടക്കുന്നത്എന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ നല്കിയപരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി. കായലിലെ ഖനനത്തിന് സ്വീകര്യക്കേണ്ട പഠനങ്ങൾ ഇവിടെ നടത്തിയിട്ടില്ല. കായലിൽ ഒരു പ്രദേശം തന്നെ ആഴം കുട്ടുന്നത് ഭാവിയിൽ വലിയ ദുരന്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണൽ ഖനനം മൂലം ആയിരക്കണക്കിന് കാക്കാ തൊഴിലാളികൾ പട്ടിണിയിലായി. മത്സ്യ തൊഴിലാളികളുടെ ഉപജീവനം നിലച്ചു. വേമ്പനാട് കായലിലെ ആവാസ വ്യവസ്ഥ തകർന്നു. മത്സ്യ സമ്പത്ത് നശിച്ചു നൂറ് കണക്കാന് മത്സ്യങ്ങൾ ഖനനം മൂലം ഇല്ലാതായി. തവണക്കടവ്, മുഹമ്മ,തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം…
മനാമ: ദീർഘകാലമായി ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സതീഷ് കുമാറിനും കുടുംബത്തിനും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ–കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ’ യാത്രയയപ്പ് നൽകി. സംഘടനയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സതീഷ് കുമാർ ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹാർദ്രമായ യാത്രയയപ്പ് ഒരുക്കിയത്. സംഘടനാ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രെജി ചേവായൂർ സ്വാഗതം ആശംസിച്ചു. ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടന നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് സതീഷ് കുമാർ നന്ദി അറിയിച്ചു.
