- കാർഗിൽ യുദ്ധ നായകൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന് പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി
- ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ തൃശൂർ കുടുംബം
- ഡോ. പി.വി. ചെറിയാന്റെ വേർപാട് ബഹ്റൈൻ ജനതയ്ക്ക് തീരാനഷ്ടം: ബഷീർ അമ്പലായി
- ഡോ. പി. വി. ചെറിയാന്റെ നിര്യാണം: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
- കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ; “ഇത് ഞങ്ങളുടെ രണ്ടാം ജന്മം”
- കെ. അബ്ദുൽ അസീസ് ചേർപ്പിനെ അനുസ്മരിച്ചു
- പി.വി. ചെറിയാന് ഡോക്റ്ററുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം
- ഡോക്ടർ ചെറിയാന്റെ വേർപാട് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ തീരാനഷ്ടം: ബഹ്റൈൻ പ്രതിഭ
Author: News Desk
ബീജിംഗ്: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പുതിയ സേവന നിരക്കുകൾ ഈടാക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറേസ റഹ്മാനി ഫസ്ലി അറിയിച്ചു. ബീജിംഗിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ സംഘർഷത്തിൽ ഇറാനെ പിന്തുണച്ച സൗഹൃദ രാജ്യങ്ങൾക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒമാനുമായി ചേർന്ന് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ഇറാൻ ചർച്ചകൾ നടത്തിവരികയാണെന്നും അംബാസഡർ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിരക്ക് ഈടാക്കാനുള്ള നീക്കത്തെ അമേരിക്ക ശക്തമായി എതിർക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ച പ്രാഥമിക ധാരണ പ്രകാരം, 60 ദിവസത്തേക്ക് ചരക്കുകപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ സൗജന്യമായി കടന്നുപോകാൻ അനുമതിയുണ്ടായിരുന്നു. ഈ കാലാവധി അവസാനിച്ചതിന് ശേഷം ഏത് രീതിയിലുള്ള സംവിധാനം നിലവിൽ വരുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലായിരുന്നു. ഹോർമൂസ് കടലിടുക്ക് ഇറാന്റെ…
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ 76,397 ആയിരുന്ന യാത്രക്കാരുടെ എണ്ണം മേയ് മാസത്തിൽ 487,069 ആയി ഉയർന്നു. 538 ശതമാനത്തിന്റെ വൻ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഏപ്രിൽ മാസത്തിൽ വിമാന സർവീസുകളും വ്യോമപാതയുടെ ഉപയോഗവും സാരമായി ബാധിച്ചിരുന്നു. ഇറാൻ-യു.എസ് സംഘർഷവും ഗൾഫ് മേഖലയിൽ ഉണ്ടായ ആക്രമണങ്ങളും വ്യോമഗതാഗതത്തെ ബാധിച്ചതാണ് ഏപ്രിലിലെ ഇടിവിന് പ്രധാന കാരണം. എന്നാൽ മേയ് മാസത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ബഹ്റൈന്റെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തി. യാത്രക്കാരുടെ വരവിലും പോക്കിലും വലിയ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. ഏപ്രിലിൽ 37,289 പേർ മാത്രമാണ് ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയത്. മേയ് മാസത്തിൽ ഇത് 234,124 ആയി ഉയർന്നു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ഏപ്രിലിൽ 39,108…
തൃശ്ശൂർ: യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർത്ഥ് നൽകിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടി ജംക്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർത്ഥിനെ ബാറിൽ അടിപിടിയുണ്ടാക്കിയ ആളെന്ന് ആരോപിച്ച് അസഭ്യം പറയുകയും തുടർന്ന് മർദിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മർദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. കൂടാതെ യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു. മർദനമേറ്റ് ബോധരഹിതനായ സിദ്ധാർത്ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സിദ്ധാർത്ഥിന്റെ അച്ഛനാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി ഒ.ആർ. കേളു ഇടപെട്ടതിനു…
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ സിഞ്ചിലെ ഫ്രണ്ട്സ് അസോസിയേഷൻ ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ മാസ്റ്റർ കിഡ്സ് അബാക്കസ് എലൈറ്റ് വേൾഡ് റെക്കോർഡ് നേടിയ മഹ്ഫിൽ സുൽത്താൻ മുജീബ്, എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ തബസമ സലിം, നിദാൻ അൽഫിൻ, ഫർഹാ ഫാത്തിമ ഫൈസൽ, ആയിഷ മെഹ്റിൻ, നബാ നഫീസ നദീർ, പ്ലസ് ടു വിൽ ഉന്നതവിജയം നേടിയ റിഹാൻ ഹനീഫ്, ഇഷാൽ ഫാത്തിമ, യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച അബ്ദുള്ള മുഹ്സിൻ മുബാറക്, എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച ഹരിവർണ്ണ ഹരീഷ് എന്നീ വിദ്യാർഥിനീ-വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ടും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ സൈൻ കൊയിലാണ്ടി, ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോകുന്ന മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജബ്ബാർ കുട്ടീസ്, വിനോദ് നാരായണൻ, ജെ.…
ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമാണ രംഗത്തിന് പുതിയ കരുത്തേകി ഹരിയാനയിലെ ഐഎംടി ഖാർഖോദയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അത്യാധുനിക വാഹന നിർമാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിനിടെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ചടങ്ങിൽ പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായാണ് ഖാർഖോദ പ്ലാന്റ് വിലയിരുത്തപ്പെടുന്നത്. സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകെഉച്ചി, കേന്ദ്ര സർക്കാർ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂർണ ശേഷിയിലെത്തുമ്പോൾ ഖാർഖോദ പ്ലാന്റിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാകും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കേന്ദ്രങ്ങളിൽ ഒന്നായി പ്ലാന്റ് മാറും. മാരുതി സുസുക്കിയുടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ദീർഘകാല ലക്ഷ്യത്തിൽ ഈ പ്ലാന്റ് നിർണായക പങ്കുവഹിക്കുമെന്നാണ്…
വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നീ ആരോപണങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാസ ദാർ ഉൾപ്പെടെ അഞ്ച് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ള രണ്ട് വിദേശ വനിതകളാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെ തങ്ങൾ ക്രൂരതയ്ക്ക് ഇരയായതായി ഇവർ ആരോപിക്കുന്നു. സിംഗപ്പൂരിൽ വെച്ച് പ്രതികളിൽ ചിലരുമായി പരിചയപ്പെട്ടതിനെ തുടർന്നാണ് ഇവർ ലാഹോറിലെത്തിയത്. പാകിസ്ഥാനിൽ എത്തിയ ഉടൻ തന്നെ തങ്ങളെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. പ്രതികൾ തങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ആവശ്യപ്പെട്ടതായും, പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൂടാതെ, തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും എഫ്.ഐ.ആറിൽ…
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നൽകി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വടകര സബ്ജയിൽ മുതൽ വടകര ഏരിയ കമ്മിറ്റി ഓഫീസ് വരെ ജിതിൻ ഭാസ്കറിനെ കൂട്ടി പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ജിതിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സിപിഎം പൊതുയോഗവും സംഘടിപ്പിക്കും. കേസിൽ 18 ദിവസമായി റിമാൻഡിലായിരുന്ന ജിതിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കേസിൽ നടന്നത് രാഷ്ട്രീയ വേട്ടയാണെന്നായിരുന്നു ജിതിൻ ഭാസ്കറിന്റെ പ്രധാന വാദം. കഴിഞ്ഞ മാസം 16നാണ് പ്രത്യേക അന്വേഷണ സംഘം ജിതിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ രണ്ടുതവണ വടകര കോടതി തള്ളിയതിനെ തുടർന്ന് ജിതിൻ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ…
ഡാലസ്: ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് ഈജിപ്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ ഇടം നേടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ കൂടുതൽ കൃത്യതയോടെ കിക്കുകൾ പൂർത്തിയാക്കിയ ഈജിപ്ത് ചരിത്ര നേട്ടം സ്വന്തമാക്കി. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇമാം അഷൗറിലൂടെയാണ് ഈജിപ്ത് ലീഡ് നേടിയത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെയും ഈജിപ്തിനായി ആദ്യം ഗോൾ നേടിയതും ഇമാം അഷൗറായിരുന്നു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. 55-ാം മിനിറ്റിൽ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. ഹൈബാൾ തടയാനുള്ള ശ്രമത്തിനിടെ ഹാനിയുടെ തലയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ബെൽജിയത്തിനെതിരെയും ഹാനി സെൽഫ് ഗോൾ വഴങ്ങിയിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ മറികടന്ന ഈജിപ്ത് ലോകകപ്പ് വേദിയിൽ പുതിയ…
മനാമ: ബഹ്റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ് ലഭിച്ചു. നവംബർ 30 മുതൽ ഡിസംബർ 4 വരെയായിരുന്നു അവലോകനം നടന്നത്. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യവും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്ന സ്കൂളിന്റെ പ്രതിബദ്ധതയെ ബി.ക്യു.എ അംഗീകരിച്ചു. ബി.ക്യു.എയുടെ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔപചാരികമായി കൈമാറി. ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, വിഭാഗം മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. റിവ്യൂ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥികൾക്ക്…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു. 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ്…
