- ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്റൈനിൽ നിര്യാതയായി
- നിയമസഭാ കയ്യാങ്കളിക്കേസ്: വനിതാ എംഎൽഎയെ കൈയേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി; യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം
- നികുതി വെട്ടിപ്പ് തടയാൻ നടപടി ശക്തമാക്കി ബഹ്റൈൻ; 65 എൻബിആർ ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം
- എം.ജി. ശ്രീകുമാറിന്റെ മ്യൂസിക് അക്കാദമി ബോൾഗാട്ടിയിൽ പ്രവർത്തനം ആരംഭിച്ചു
- കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- വിവാഹവാഗ്ദാനം നൽകി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 25 വർഷം കഠിനതടവ്
- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
Author: News Desk
മനാമ: 2026ൽ മലേഷ്യയിൽ നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ചരിത്രപ്രധാനമായ റേസ് വാരാന്ത്യം അരങ്ങേറുക. ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ ആവേശം മലേഷ്യയിലേക്ക് എത്തിക്കുന്ന പ്രത്യേക മത്സരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലേഷ്യൻ പൗരന്മാരല്ലാത്ത അന്താരാഷ്ട്ര ആരാധകർക്ക് Bahraingp.com വഴി ടിക്കറ്റുകൾ വാങ്ങാം. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 219 യുഎസ് ഡോളർ മുതലാണ് നിരക്ക്. ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 350 ഡോളറിലും മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 566 ഡോളറിലും ആരംഭിക്കും. നികുതി ഉൾപ്പെടെയുള്ള നിരക്കുകളാണിത്. മലേഷ്യൻ തിരിച്ചറിയൽ കാർഡായ മൈകാഡ് ഉള്ളവർക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് 200 മലേഷ്യൻ റിങ്കിറ്റും ഗ്രാൻഡ്സ്റ്റാൻഡ് സീറ്റുകൾക്ക് 1,291.40 റിങ്കിറ്റും മുതലാണ് നിരക്ക്. മൈകാഡ് ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി പരിശോധനാ…
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചതും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായി. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ മനസ്സിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര വിജയത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 12 വർഷമായി രാജ്യം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്വ്യവസ്ഥയിൽനിന്ന് ലോകശക്തിയായി ഇന്ത്യ വളർന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്നും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച ഫലം കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കി.…
മനാമ: ആവശ്യമായ അനുമതികളും ലൈസൻസുകളും നേടാതെ പ്രവർത്തിച്ചിരുന്ന നോർത്തേൺ ഗവർണറേറ്റിലെ റെസ്റ്റോറന്റ് വ്യവസായ–വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. ഇതേ കേന്ദ്രം ഉപയോഗിച്ച് അനുമതിയില്ലാതെ ഓൺലൈൻ വിൽപ്പന നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി. റെസ്റ്റോറന്റിന്റെ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന വാണിജ്യ രജിസ്ട്രേഷൻ (സി.ആർ.) നമ്പറും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ‘സിജിലാത്’ പ്ലാറ്റ്ഫോമിൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമായ യോഗ്യതകളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമ സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭക്ഷണപാനീയ വിതരണ മേഖല ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അംഗീകൃത ലൈസൻസുകളും അനുമതികളും നിർബന്ധമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബഹ്റൈനിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് സിജിലാത് സംവിധാനത്തിലൂടെയുള്ള വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റിയുടെ…
മനാമ: വ്യാജ ഇ-മെയിൽ ഉപയോഗിച്ച് സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 5,000 ബഹ്റൈൻ ദീനാർ പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം പ്രതികളെ നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മറ്റൊരു കമ്പനിയുടെ ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം നിർമിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ ഇ-മെയിൽ വിലാസത്തിന്റെ ഡൊമെയ്ൻ നാമത്തിൽ ഒരു അക്ഷരം അധികമായി ചേർത്ത പ്രതികൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ച് വ്യാജ സന്ദേശം അയച്ചതിനെ തുടർന്ന് കമ്പനി പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറി. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ അധികൃതർക്ക് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലോ പണമടയ്ക്കുന്ന രീതികളിലോ മാറ്റം…
മനാമ: വെസ്റ്റ് റിഫ ഹാളിൽ നടന്ന പയ്യോളിക്കൂട്ടം ബഹ്റൈന്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി. ജാബിർ വൈദ്യരകത്തിനെ ചെയർമാനായും മൊയ്തീൻ കെ.ടിയെ കൺവീനറായും തെരഞ്ഞെടുത്തു. നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് എ.കെ. എന്നിവരെ വൈസ് ചെയർമാൻമാരായും അബ്ദുൽ നാസർ മഠത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. മുസ്തഫ ദിവാൻ, സതീശൻ പി.വി. കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ്വി, സജിത്ത് അമ്പാടി, സുഹൈൽ മേലടി, റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി.എം. പയ്യോളി, അബ്ദുൽ റഹിമാൻ പി.വി., മൊയ്തീൻ ഒ.വി., ഹരീഷ് തുറയൂർ, മഹ്ബൂബ് പാഷ, റൗഫ് എസ്.എം. കോട്ടക്കൽ, സോമൻ എ.കെ., റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ.വി., സജീഷ് എം.ടി., നാസിൽ നിസാർ, അദീബ് പി.ടി. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പയ്യോളിക്കൂട്ടം ബഹ്റൈനിൽ…
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഉഷഃപൂജയ്ക്കുശേഷം മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുന്ന ‘ഉൾക്കഴകം’ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. ചിങ്ങം ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ നടക്കും. അഞ്ചുദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് ക്ഷേത്രനട വീണ്ടും തുറക്കും. ചിങ്ങമാസ പൂജകൾക്കെത്തുന്ന ഭക്തർ ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അനുമതിയില്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും റദ്ദാക്കി. വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ തീരുമാനം. 2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാരുടെ ദാസനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ ഒരു അഭിഭാഷകൻ ലഖ്നൗ കോടതിയിൽ പരാതി നൽകുകയായിരുന്നു. കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് 2024 നവംബറിൽ ലഖ്നൗ സെഷൻസ് കോടതി…
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ നരേന്ദ്ര മോദി പ്രകാശനം ചെയ്തു; പ്രത്യേക ക്ഷണിതാവായി ബഹ്റൈൻ വ്യവസായി ബാബുരാജൻ
മനാമ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഓഗസ്റ്റ് 12ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ബി.കെ.ജി ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറുമായ ബാബുരാജൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതവും പൊതുസേവനരംഗത്തെ സംഭാവനകളും അടയാളപ്പെടുത്തുന്ന സുപ്രധാന അവസരമായിരുന്നു ആത്മകഥയുടെ പ്രകാശനം. രാംനാഥ് കോവിന്ദിന്റെ ബാല്യകാലം മുതൽ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലെത്തിയതുവരെയുള്ള ജീവിതയാത്രയാണ് പുസ്തകം വിവരിക്കുന്നത്. അദ്ദേഹം നേരിട്ട പ്രതിസന്ധികൾ, കൈവരിച്ച നേട്ടങ്ങൾ, പൊതുജീവിതത്തിലെ അനുഭവങ്ങൾ എന്നിവ ആത്മകഥയിൽ വ്യക്തിപരമായി അവതരിപ്പിക്കുന്നു. കോവിന്ദിന്റെ ജീവിതവീക്ഷണവും മൂല്യങ്ങളും പൊതുസേവനത്തെ രൂപപ്പെടുത്തിയ സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസാന്നിധ്യമായാണ് ബാബുരാജൻ പങ്കെടുത്തത്.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിൽ ഇതുവരെ പങ്കെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവസാന ദിവസമായ വ്യാഴാഴ്ച ലോക്സഭയിലെത്തി. എന്നാൽ സഭയിൽ അദ്ദേഹം വിഷയങ്ങളിലൊന്നും പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിച്ചശേഷമാണ് സഭ പിരിഞ്ഞത്. സ്പീക്കർ ഒരുക്കിയ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ടുദിവസത്തെ ചർച്ച നടത്തുമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാനദിവസം മാത്രമാണ് സഭയിലെത്തിയത്. അദ്ദേഹം എത്തിയശേഷവും വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പാർലമെന്റിന് പുറത്ത് മകർ ദ്വാറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ജൂലൈ 20ന് ആരംഭിച്ച സമ്മേളനത്തിലുടനീളം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ഇരുസഭകളുടെയും നടപടികൾ പലതവണ തടസ്സപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, അയോധ്യയിലെ സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്.…
പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടുചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നങ്കോട് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
