- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
Author: News Desk
ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്മോർട്ടം
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്യും. രാവിലെ 11 മണിയോടെയാണ് റീപോസ്റ്റ്മോർട്ടം നടക്കുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീപോസ്റ്റ്മോർട്ടം നടത്തുന്നത്. സാവരിയയുടെ ശരീരത്തിൽ മറ്റ് മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സദറുൽ അനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പോലീസിന് നൽകിയ മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കിയെന്നാണ് വിവരം. പെൺകുട്ടി താഴെ വീണുവെന്ന് പറഞ്ഞാണ് പ്രതി ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നും പറയുന്നു. പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ…
കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മീനാക്ഷി പാലത്തിന് താഴെ പുഴയുടെ വലതുഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരന്ത പ്രദേശം നാലു സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാം സോണിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കാണാതായ മറ്റ് നാലുപേർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. അതിനാൽ ഒന്നും രണ്ടും സോണുകളിലായിരിക്കും ഇന്നത്തെ പ്രധാന തിരച്ചിൽ. പുഴയിലും പരിശോധന തുടരുകയാണ്. കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ എന്നത് പരിശോധിച്ചശേഷമാകും ഡിഎൻഎ പരിശോധന വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പോസ്റ്റ്മോർട്ടം മാത്രം മതിയോ, ഡിഎൻഎ പരിശോധന ആവശ്യമായിരിക്കുമോ എന്നിവ ഡോക്ടർമാർ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിനടിയിൽ അധികം താഴെയല്ലാത്ത ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ ഭാഗങ്ങളും അടങ്ങിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ…
മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് “ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് – സീസൺ 1” ജൂലൈ 3-ന് വൈകുന്നേരം 6.00 മണിക്ക് അൽബുർഹാമയിലെ യുവന്റസ് അരീനയിൽ സംഘടിപ്പിച്ചു.ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത ഫുട്ബോൾ പ്രേമികളെ കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതം ചെയ്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ Phantom Saints United ജേതാക്കളായി. ഏമ്പൽ.കെ. സണ്ണി ക്യാപ്റ്റനായ Sapphire Titans FC റണ്ണേഴ്സ്-അപ്പായി. വിജയികളായ ഇരു ടീമുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ചടങ്ങിൽ ഇടവക ഭാരവാഹികളും യുവജന സഖ്യം ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുംസഖ്യം വൈസ് പ്രസിഡൻ്റ് ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ കൺവീനർമാരായി മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ്…
ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റ് നടപടി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊൽക്കത്ത ആസ്ഥാനമായി ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. ടിഎംസിയുടെ ഫണ്ട് ഉപയോഗിച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയും പിന്നീട് അവ പാർട്ടിയുടെ ആവശ്യങ്ങൾക്കായി തന്നെ വാടകയ്ക്ക് നൽകിയതായുമാണ് അന്വേഷണ ഏജൻസിയുടെ സംശയം. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷനും അനുബന്ധ സ്ഥാപനങ്ങൾക്കും കൈമാറിയതായി ഇ.ഡി കണ്ടെത്തിയെന്നാണ് വിവരം. ഈ തുകയിൽ നിന്ന് 82.96 കോടി രൂപ പുതുതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് മാറ്റിയതായും…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. അദാനി കമ്പനി സര്‍ക്കാരിന് നല്കിയ കത്തിന്മേല് ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടോ, കരാര്‍ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ അറിയിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വ്യക്തത വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാരിന്റെ മൗനം ദുരൂഹമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരള സര്‍ക്കാര്‍ അറിയാതെയാണോ അദാനി സെബിയുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങിയതെന്നും കത്തില്‍ ചോദിക്കുന്നു. അത്തരമൊരു നീക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കരാര്‍ ലംഘനമാണെന്നും ഇതില്‍ സര്‍ക്കാര്‍ നിയമ നടപടിയോ നിയമോപദേശമോ സ്വീകരിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷം ചോദിച്ചു. അദാനി നല്കിയ അപേക്ഷ സംബന്ധിച്ചും കത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആദ്യം ഒരു അപേക്ഷ നല്‍കിയെന്നും പിന്നീട് ചില കൂട്ടിച്ചേര്ക്കലുകള്ക്കുശേഷം മറ്റൊരു അപേക്ഷ നല്കിയെന്നുമുള്ള മാധ്യമവാര്‍ത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജൂണ്‍ 29ന്…
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ തന്റെ ഭാഗത്തുനിന്ന് അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇനി ഇറാനുമായി യാതൊരു തരത്തിലുള്ള ഇടപാടുകൾക്കും താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ട്രംപ്, ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരുമാണെന്ന് ആരോപിച്ചു. കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള അപകടകാരികളായ ചിലരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപണം. “കഴിഞ്ഞ രാത്രി അപകടകാരികളായ ഇറാൻകാരെ ലക്ഷ്യമിട്ട് ഞങ്ങൾ ശക്തമായ ആക്രമണം നടത്തി,” എന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി ഇനി വെടിനിർത്തലോ ചർച്ചകളോ തുടരാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ പുതിയ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയർത്തുകയാണ്.
പത്തനംതിട്ട: വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടി ശാരീരിക പരിമിതികൾ നേരിടുന്ന വ്യക്തിയായിരുന്നു. റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി വീട്ടിന് പുറത്ത് പ്രത്യേകമായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. വീടിന് താഴെ വാഹനം നിർത്തിയ ശേഷം ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. കറന്റ് പോയി ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്ക് നീട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിഫ്റ്റിൽ തല കുടുങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ഭാര്യ ലിഫ്റ്റ് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധാരണ രീതിയിലുള്ള ലിഫ്റ്റല്ല ഇത് എന്നാണ് വിവരം. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമ്മിച്ചിരുന്നത്. കറന്റ് പോയപ്പോൾ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ്…
കാർഗിൽ യുദ്ധ നായകൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന് പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി
കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ പരമോന്നത ത്യാഗത്തിന്റെ 27-ാം വാർഷികത്തിൽ, പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ (സ്മാരകം) പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ അനിൽ നായർ, സ്റ്റേഷൻ കമാൻഡർക്ക് വേണ്ടി പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. യുദ്ധവീരന്റെ അമ്മയുമായി അദ്ദേഹം സംവദിച്ചു. 1999 ജൂലൈ 7-ന് കാർഗിലിൽ ഓപ്പറേഷൻ വിജയ് സമയത്ത് 158 മീഡിയം റെജിമെന്റിലെ (ആർട്ടിലറി) ക്യാപ്റ്റൻ ജെറി പ്രേം രാജ് മികച്ച ധീരതയും അതിശയകരമായ പ്രൊഫഷണൽ വിവേകവും പ്രകടിപ്പിച്ചു. തന്റെ സുരക്ഷ പൂർണ്ണമായും അവഗണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്ത ഇന്ത്യൻ ധീരന് മരണാനന്തരം രാഷ്ട്രം വീർചക്ര നൽകി ആദരിച്ചു. പ്രതിരോധ വക്താവ് ശ്രീ.ബിജു കെ. മാത്യു, ഇ.സി.എച്ച്.എസ് ഓഫീസർ റിട്ട.കേണൽ ജോൺ മാത്യു, എൻ.സി.സി ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മനാമ : ബഹ്റിനിലെ ആരോഗ്യ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്റൈൻ തൃശൂർ കുടുംബം ( ബി. ടി. കെ ) അനുശോചനം രേഖപ്പെടുത്തി. വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും,ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബി. ടി. കെ. ഭാരവാഹികൾ അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. പി.വി. ചെറിയാൻ വർഗീസിന്റെ വേർപാട് ബഹ്റൈൻ ജനതയ്ക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ പ്രദേശം സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തുടർന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി. 1979 ഒക്ടോബർ 16-നാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. തുടക്കത്തിൽ സന്ദർശക വിസയിൽ എത്തിയെങ്കിലും പിന്നീട് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അപകട-അടിയന്തര വിഭാഗത്തിൽ സേവനം ആരംഭിച്ചു. 45 വർഷത്തിലേറെയായി ബഹ്റൈനിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു. ബഹ്റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രവാസി ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ…
