Author: News Desk

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നു. വിഷയത്തിൽ തുടർനടപടി എന്താകണമെന്നത് തീരുമാനിക്കാനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം കൈമാറി. ഇതിനായി ജൂൺ 15ന് ജില്ലാ കമ്മിറ്റി യോഗം ചേരും. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ സ്വഭാവവും വ്യാപ്തിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച വിവാദം പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, വിഷയത്തെ മയപ്പെടുത്തിയ സമീപനമാണ് സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് പിന്നീട് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. ഇതോടെയാണ് വിഷയത്തിൽ കർശന നിലപാടിലേക്ക് പാർട്ടി നീങ്ങിയത്. 2017-18 കാലഘട്ടത്തിൽ ദിവസം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു. തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതിനെ…

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധവുമായി കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി നടപ്പിലാകുന്ന ജൂൺ 15-ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അന്നേദിവസം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച പ്രഖ്യാപനം സംഘടനയുടെ ഭാരവാഹി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറത്തുവന്നത്. സ്ത്രീ വിരുദ്ധ നിലപാടല്ല സംഘടന സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ ഭാരവാഹികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമായി ആനുകൂല്യം നൽകുന്നതാണ് യുക്തിസഹമെന്നും അഭിപ്രായപ്പെട്ടു. ഉയർന്ന ശമ്പളം ലഭിക്കുന്ന സർക്കാർ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്നാണ് സംഘടനയുടെ ആവശ്യം. പുരുഷന്മാർക്കും തുല്യ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും, പൊതുഗതാഗത സംവിധാനങ്ങളിൽ സമത്വം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ,…

Read More

മനാമ: ബഹ്‌റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ലോകത്തിലെ പ്രമുഖ ലോ-കോസ്റ്റ് വിമാനക്കമ്പനിയായ എയർ ഏഷ്യയുമായി ഇതിനകം കരാറിൽ ഏർപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. ഗൾഫ് എയറുമായി സഹകരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം പൗരന്മാർക്കും പ്രവാസികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ യാത്രാ റൂട്ടുകളും വർധിച്ച വിമാന സർവീസുകളും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. സ്വകാര്യ മേഖലയുമായി ചേർന്ന് പുതിയ ബജറ്റ് എയർലൈൻ ആരംഭിക്കാനുള്ള നിർദ്ദേശവും പാർലമെന്ററി സമിതി അംഗീകരിച്ചു.

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.

Read More

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത്. വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ് അഡ്‌മിൻ പാനലിൽ ഉള്ളത്. സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചത്? ആരുടെ നിർദേശപ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

Read More

ദുബൈ: ദുബൈയിലെ മിനിബസ് അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ 3 പേര്‍ തെലങ്കാനയില്‍ നിന്നും 3 പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയിലൂടെ മാസം ഏകദേശം 65 മുതൽ 70 കോടി രൂപ വരെയും വർഷം 800 കോടി രൂപ വരെയും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ നികത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാർ നിലവിൽ തന്നെ കെഎസ്ആർടിസിക്ക് ധനസഹായം നൽകുന്നുണ്ടെന്നും, സൗജന്യ യാത്രാ പദ്ധതിക്കായുള്ള അധിക തുകയും സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആറുമാസത്തിനകം…

Read More

ചെന്നൈ: തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രമുഖ സംവിധായകനും നടനുമായ ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ഭാരതിരാജയെ രാജ്യം “പത്മശ്രീ” നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ഗ്രാമീണ പശ്ചാത്തലവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. 1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധായകനെന്നതിലുപരി അഭിനേതാവായും ഭാരതിരാജ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ “തുടരും” എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും…

Read More

ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈനും കുവൈത്തും. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) അസ്കറിലെ സെബാർകോ ലേബർ ക്യാമ്പിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, സെബാർകോ, അൽ ഹിലാൽ ആശുപത്രി, ഐസിആർഎഫ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കരിം അൽബലുഷി, ഡോ. മുഹമ്മദ് അദ്വാൻ ഭൂട്ട, മിസ്റ്റർ ഷാഹിദ്, അൽ ഹിലാൽ ആശുപത്രിയിലെ പാരാമെഡിക്കുകൾ എന്നിവരുടെ ഒരു സംഘം ആരോഗ്യ അവബോധ സെഷനുകൾ നടത്തുകയും തൊഴിലാളികൾക്ക് സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനുകൾ എന്നിവ നൽകുകയും ചെയ്തു. ക്യാമ്പിൽ സെബാർകോ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ഡയറക്ടർ ജോസ് പീഡിയക്കൽ പങ്കെടുത്തു, തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ മഹത്തായ സംരംഭം സംഘടിപ്പിക്കുന്നതിൽ ഐസിആർഎഫിന്റെയും അൽ ഹിലാൽ ആശുപത്രിയുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ക്യാമ്പിൽ എത്തിയവരെ സ്വാഗതം ചെയ്തു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾദാസ്…

Read More