- ബഹ്റൈനിൽ ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കും
- എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഡിജിപിയാകാൻ യോഗ്യനല്ലെന്ന് സർക്കാർ
- പ്രധാനമന്ത്രിക്കെതിരായ പരാമർശം; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
- ‘അഞ്ച് മിനിറ്റിനുള്ളിൽ നിലപാട് മാറി; പിന്നീട് കരച്ചിലും കാലുപിടിത്തവും’: അഖിൽ മാരാർക്കെതിരെ സാബു ജേക്കബ്
- എഐ നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞത് 2,873 പേർ; ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്
- മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
- ഇടപ്പാളയം ‘മെമ്പേഴ്സ് ഗ്രാൻഡ് മീറ്റപ്പ് 2026’ ആവേശകരമായി സമാപിച്ചു
- ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ
Author: News Desk
കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ
മൂവാറ്റുപുഴ: കെഎസ്ഇബിയുടെ പോത്താനിക്കാട് സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പണം കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി. ക്യാമ്പിന്റെ…
ദില്ലി: നീറ്റ് ചോദ്യപ്പേപ്പര് ചോര്ച്ചയില് ദിവസങ്ങള് നീണ്ട പ്രക്ഷോഭത്തിനൊടുവില് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.
മനാമ: മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ നടക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്റൈനിലെത്തി. പതാകയ്ക്ക് ബഹ്റൈൻ എ.കെ.സി.സി. ഭാരവാഹികളും പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിന്റെ ശബ്ദം ഉയരുന്ന കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന എ.കെ.സി.സി. ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് ബഹ്റൈൻ എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു. സമ്മേളനത്തിലെ മാർപാപ്പയുടെ സാന്നിധ്യം എ.കെ.സി.സി.യുടെ ഭാവിപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ജിബി അലക്സ് അഭിപ്രായപ്പെട്ടു. ജസ്റ്റിൻ ജോർജ്, റോബിൻ കെ. സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബി, വൈസ് പ്രസിഡന്റ് മെയ്മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഹ്റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ വിമൻസ് ഫോറം, യൂത്ത് ഫോറം, മെഡിക്കൽ ഫോറം എന്നിവയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് സെഗയ്യയിലെ കെസിഎ ഹാളിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അഡ്വൈസറും ഡബ്ല്യുഎംസി ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ പുതിയ ഭാരവാഹികൾക്ക് ബാഡ്ജുകൾ അണിയിച്ച് സ്ഥാനാരോഹണം നിർവഹിച്ചു. സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജേക്കബ് കല്ലുവിള, പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, പ്രൊവിൻസ് വൈസ് ചെയർമാൻ തോമസ് വൈദ്യൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമൽദേവ്, പ്രോഗ്രാം കോഓർഡിനേറ്റർ രാജീവ് വർമ്മ, വിമൻസ് ഫോറം പ്രസിഡന്റ് സ്നേഹ…
ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാ സമാധിയിലെത്തി മന്ത്രി കെ.മുരളീധരൻ ദർശനം നടത്തി.ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
മനാമ: മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ബഹ്റൈനിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഗൾഫ് വിമാനക്കമ്പനികൾ റദ്ദാക്കി. വേനലവധിക്കായി യാത്ര ചെയ്യാനിരുന്ന നിരവധി യാത്രക്കാരെയാണ് സർവീസ് റദ്ദാക്കലുകൾ ബാധിച്ചത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ പട്ടികപ്രകാരം, ഗൾഫ് എയറിന്റെ വിവിധ സർവീസുകൾ സമയക്രമം പാലിച്ച് എത്തുകയും പുറപ്പെടുകയും ചെയ്തു. ഫ്ലൈദുബൈ, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേയ്സ് എന്നിവയുടെ ഷാർജ, അബുദാബി, ദുബൈ, കുവൈത്ത് സിറ്റി, റിയാദ് സർവീസുകളും ബഹ്റൈനിൽനിന്ന് സർവീസ് നടത്തി. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. അതേസമയം, ഇത്തിഹാദ് എയർവേയ്സ് ജൂലൈ 25 വരെ ബഹ്റൈനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. പ്രവർത്തനപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എമിറേറ്റ്സും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സർവീസ് മാറ്റങ്ങളും പുതിയ വിമാനവിവരങ്ങളും യഥാസമയം ലഭിക്കുന്നതിനായി യാത്രക്കാർ ഫോൺ നമ്പർ, ഇ-മെയിൽ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ബഹ്റൈനെതിരായ ഇറാന്റെ…
മുംബൈ: പ്രായപൂർത്തിയായാൽ മാതാപിതാക്കളെ മറക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഏറെ വ്യത്യസ്തവും, ഹൃദയസ്പര്ശിയുമായ ഒരു സംഭവം ആണ് കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ടിൻറെത്. ആദ്യത്തെ വരുമാനം കൊണ്ട് എന്ത് ചെയ്യണം? ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങളുണ്ടായിരിക്കും അല്ലേ? എന്നാൽ, മുംബൈയിലെ കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ട്, ഓൺലൈനിൽ നിന്നുള്ള തന്റെ ആദ്യത്തെ വരുമാനം എങ്ങനെ ചെലവഴിച്ചുവെന്ന് കാണിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേശവിനെയും അച്ഛനെയുമാണ് വീഡിയോയിൽ കാണുന്നത്. പുതിയ ക്യാമറ എക്വിപ്മെന്റ്സ് വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് അച്ഛനെ വിശ്വസിപ്പിച്ചാണ് കേശവ് അദ്ദേഹത്തെ ഒരു റീട്ടെയിൽ സ്റ്റോറിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് അച്ഛന് കേശവ് പുതിയൊരു ജോഡി ഷൂസ് വാങ്ങി നൽകുകയാണ്. ‘അച്ഛാ, താങ്കൾ വിലമതിക്കാനാവാത്തയാളാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘കണ്ടൻ്റ് ക്രിയേഷനിൽ നിന്നുള്ള എൻ്റെ ആദ്യത്തെ വരുമാനം കൊണ്ട് അച്ഛനെ അമ്പരപ്പിക്കുന്നു’ എന്നൊരു കുറിപ്പും വീഡിയോയിൽ…
സിജെപി–കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് സിജെപി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള ചർച്ച പൂർത്തിയായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സിജെപിയെ പ്രതിനിധീകരിച്ച് പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസും ദേശീയ വക്താവ് അശുതോഷ് റാങ്കെയും പങ്കെടുത്തു. ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിൽ രണ്ട് ആവശ്യങ്ങളോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിച്ചതായി സിജെപി നേതാക്കൾ അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചയ്ക്ക് 2.30 വരെ സമയം തേടിയിട്ടുണ്ട്. മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി വ്യക്തമാക്കി. അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും…
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നതിനും കുറ്റക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പരമാവധി പത്ത് കോടി രൂപ വരെ പിഴയും പത്ത് വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇത്തരം കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരായ നിയമനടപടികൾ കൂടുതൽ കർശനമാകും.
