- വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു
- മേഖലയിലെ സംഘർഷാവസ്ഥ: ബഹ്റൈനിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ റദ്ദാക്കി
- ആദ്യ വരുമാനം: അച്ഛനെ ഞെട്ടിച്ച് മകൻറെ ഹൃദയസ്പർശിയായ സമ്മാനം
- സിജെപി–കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് സിജെപി
- പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇടപെട്ടെന്ന ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ
- ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ രണ്ട് ലെയിനുകൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം വാരാന്ത്യത്തിൽ
Author: News Desk
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സമഗ്രമായ സുരക്ഷാ അവലോകനം പൂർത്തിയാകുന്നതുവരെ ഇന്ത്യൻ വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നാണ് സംഘടന കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചത്. അമേരിക്ക–ഇറാൻ സംഘർഷം സിവിൽ വ്യോമയാന മേഖലയ്ക്ക് ഗുരുതരമായ സുരക്ഷാഭീഷണി ഉയർത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹൻ നായിഡുവിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്. ദുബൈ, അബുദാബി എന്നിവിടങ്ങൾക്കെതിരായ ഭീഷണികളും മേഖലയിലെ സൈനിക നീക്കങ്ങളും വിമാന സർവീസുകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായി കത്തിൽ പറയുന്നു. സംഘർഷബാധിത പ്രദേശങ്ങളിലൂടെയോ സമീപ വ്യോമപാതകളിലൂടെയോ സഞ്ചരിക്കുന്ന വിമാനങ്ങൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. വിമാന ജീവനക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭിക്കുന്നതിലെ പരിമിതി, ജിപിഎസ് തടസ്സങ്ങൾ, പെട്ടെന്ന് മാറുന്ന വ്യോമപാത നിയന്ത്രണങ്ങൾ, മിസൈൽ ആക്രമണസാധ്യത, ഇലക്ട്രോണിക് യുദ്ധമുറകൾ തുടങ്ങിയവയാണ് പ്രധാന ഭീഷണികളായി…
കൊച്ചി: എറണാകുളം ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ബുധനാഴ്ച രാവിലെ ആറരയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആംബുലൻസിനുള്ളിൽ നിന്ന് ദമ്പതികൾ തയ്യാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, ആത്മഹത്യാശ്രമത്തിന് മുമ്പ് തങ്ങളുടെ അവസ്ഥ വിശദീകരിച്ച് ആംബുലൻസിനുള്ളിൽവെച്ച് പകർത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവ രണ്ടും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചുവരികയാണ്. വിനുവിന്റെ മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. സുഹൃത്തിന്റെ ബന്ധുവായ ആലുവയിലെ ഒരു ജഡ്ജിയും ചില പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും, തങ്ങൾ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കാതെ തങ്ങൾക്ക് അനീതി സംഭവിച്ചുവെന്നുമാണ് കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം, ആത്മഹത്യാക്കുറിപ്പിലെയും വീഡിയോയിലെയും ആരോപണങ്ങൾ…
തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ ബോർഡിന്റെ ഉപാധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബോർഡിന്റെ അധ്യക്ഷൻ. വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെയും ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് മന്ത്രിമാരുടെ പ്രതിനിധികളായി ബോർഡിലുള്ളത്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും വികസന മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്നതിൽ സർക്കാരിന് മാർഗനിർദേശം നൽകുകയാണ് ആസൂത്രണ ബോർഡിന്റെ പ്രധാന ചുമതല. വികസനപദ്ധതികളുടെ രൂപവത്കരണത്തിനാവശ്യമായ നിർദേശങ്ങളും ബോർഡ് സമർപ്പിക്കും. സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളുന്ന ‘സാമ്പത്തിക അവലോകന റിപ്പോർട്ട്’ എല്ലാ വർഷവും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ആസൂത്രണ ബോർഡാണ്.
‘കള്ളന് വിജയന്’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ‘കള്ളന് വിജയന്’ എന്ന തലക്കെട്ടിനെ ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തലക്കെട്ട് മാറ്റാതിരുന്നതും, വിഷയം മാധ്യമങ്ങളിലേക്ക് ചോര്‍ന്ന് അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നുമുള്ള ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇന്ന് വൈകിട്ട് നാല് മണിക്ക് മുമ്പായി സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കെ.ആര്. അജയന് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പതിപ്പായാണ് ഈ ആഴ്ചത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പ് തയ്യാറാക്കിയത്. അതില്‍ ഉള്‍പ്പെടുത്താനിരുന്ന ‘കള്ളന് വിജയന്’ എന്ന തലക്കെട്ടോടുകൂടിയ ലേഖനമാണ് പിന്നീട് വിവാദത്തിന് വഴിവെച്ചത്. തലക്കെട്ടിനെച്ചൊല്ലി സ്ഥാപനത്തിനുള്ളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് വാരാന്തപ്പതിപ്പിന്റെ വിതരണം ഞായറാഴ്ചയ്ക്ക് പകരം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിതരണം വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നായിരുന്നു ദേശാഭിമാനി എഡിറ്റര്‍ എം. സ്വരാജ് വിശദീകരിച്ചത്. എന്നാല്‍, ലേഖകന്‍ നല്കിയ ‘കള്ളന് വിജയന്’ എന്ന തലക്കെട്ട് മാറ്റാതെയാണ് ലേഖനം അച്ചടിക്കാനായി പ്രസിലേക്ക് വിട്ടതെന്നും, സ്ഥാപനത്തിനുള്ളിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കിയെന്നുമാണ് കെ.ആര്. അജയനെതിരായ പ്രധാന ആരോപണങ്ങള്‍. തിങ്കളാഴ്ച…
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിലെ ഇരുവിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. ചെന്താമര 20 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും, ആ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് പിഴ അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തെ അധിക തടവും അനുഭവിക്കേണ്ടിവരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. പ്രതിക്ക് മാനസിക വൈകല്യമോ അസ്വസ്ഥതയോ ഇല്ലെന്ന് സൈക്കോളജി, സൈക്ക്യാട്രി വിദഗ്ധരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. “ഞാൻ ഗാന്ധിയല്ല, അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല” എന്ന പ്രതിയുടെ കോടതിയിലെ പരാമർശവും വിധിയിൽ കോടതി പരാമർശിച്ചു. പ്രതിയെ ആരോ പ്രകോപിപ്പിച്ചതാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും…
അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
ന്യൂഡൽഹി: അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോടതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അതിനാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. ഇടക്കാല റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. എന്നാൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വി.എച്ച്.പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിന് സമർപ്പിച്ച എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂ എന്നുമാണ് എസ്ഐടിയുടെ നിലപാട്.
കോട്ടയം: കെ. ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് തുറന്നുനൽകാറുള്ളതെന്നും, ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് തുറന്നുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ല. ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് സമാധി മന്ദിരം തുറന്നുനൽകുന്നത്,” എന്ന് സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? അദ്ദേഹം സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല,” എന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇതിന് മുമ്പ്, വി. ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വി. ഡി. സതീശൻ ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും, വർഷങ്ങളായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതായി താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതേസമയം, എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയ്ക്ക് ഇടമുണ്ടാകരുതെന്നും…
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 20 തിങ്കളാഴ്ച അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച അർധരാത്രിയോടെ ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെവരെ നീളുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മത്സരം കാണുന്ന വിദ്യാർഥികൾക്ക് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി നൽകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും ഇതേ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ചില സ്കൂളുകൾ നേരത്തെതന്നെ സ്വന്തം നിലയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ പ്രഖ്യാപനം ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.
പൊതിച്ചോർ വിതരണത്തിൽ വിട്ടുവീഴ്ചയില്ല; ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികൾക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൻ മുഖേന മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം. വിഷയത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പത്തനംതിട്ടയിൽ അറിയിച്ചു. ഡിവൈഎഫ്ഐ മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ ആശുപത്രികൾക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വകുപ്പിന് ഇത്തരമൊരു അംഗത്വത്തിന്റെ ആവശ്യമില്ലെന്നും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാര്യയുമായുള്ള ദാമ്പത്യപ്രശ്നങ്ങൾ: ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഏകം ന്യായ ഫൗണ്ടേഷൻ റിപ്പോർട്ട്
2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിലുടനീളം ഭാര്യയുമായി ബന്ധപ്പെട്ട ദാമ്പത്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ഏകം ന്യായ ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും സംഘടന ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള പഠനമാണിത്. റിപ്പോർട്ട് പ്രകാരം, 322 കേസുകളിൽ ഭാര്യമാരോ അവരുടെ കാമുകന്മാരോ ചേർന്ന് ഭർത്താക്കളെ കൊലപ്പെടുത്തിയതായി കണ്ടെത്തി. അതേസമയം, ദാമ്പത്യ തർക്കങ്ങൾ, ഗാർഹിക പീഡനം, പീഡനാരോപണങ്ങൾ, വ്യാജ ക്രിമിനൽ കേസുകൾ തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് 232 ഭർത്താക്കന്മാർ ജീവനൊടുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം ശരാശരി രണ്ട് ഭർത്താക്കന്മാർ കൊല്ലപ്പെടുകയും ഒന്നിലധികം പുരുഷന്മാർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി സംഘടന വിലയിരുത്തുന്നു. എന്നാൽ, ഇവ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളല്ലെന്നും മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണെന്നും ഫൗണ്ടേഷൻ പ്രത്യേകം വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങൾ വാർത്തകളാകാതെ പോകുന്നതിനാലും പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനങ്ങളോ ഭർത്താക്കന്മാരുടെ കൊലപാതകങ്ങളോ…
