- പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജാമ്യം
- സ്ക്രീൻ ഷെയറിങ്ങിന്റെ പേരിൽ തട്ടിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
- ബഹ്റൈനിൽ ഓഗസ്റ്റ് മാസത്തെ പുതിയ ഇന്ധനവില പ്രാബല്യത്തിൽ
- അഭിജിത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ
- അനുമതിയില്ലാതെ ടൂറുകൾ സംഘടിപ്പിച്ചു; ബഹ്റൈനിൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് അടച്ചുപൂട്ടി
- അനിയന്റെ സഞ്ചയന ചടങ്ങിന് പിന്നാലെ ദുരന്തം; വീട്ടിലെത്തി കുഴഞ്ഞുവീണ സഹോദരൻ മരിച്ചു
- കനത്ത മഴ: പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് നിർത്തിവെച്ചു
Author: News Desk
മനാമ: സാങ്കേതിക നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബെനിഫിറ്റ് പേ ആപ്ലിക്കേഷന്റെ സേവനം വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 6 വരെ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ബെനിഫിറ്റ് അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റപ്പണികളെ തുടർന്നാണ് നാലുമണിക്കൂർ ആപ്പ് പ്രവർത്തനരഹിതമാകുന്നത്. ഉപയോക്താക്കൾ ആവശ്യമായ പണമിടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും ബെനിഫിറ്റ് അഭ്യർഥിച്ചു. അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിച്ചു.
മനാമ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ ശ്രീ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മാഫ് ബഹ്റൈൻ അനുശോചന യോഗം മുബാറക് പ്ലാസയിൽ സംഘടിപ്പിച്ചു. യോഗത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു. തൊഴിലാളി സഹകരണ മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച നേതൃത്വം മാതൃകാപരമാണെന്നും, മാഫ് ബഹ്റൈന്റെ രക്ഷാധികാരിയെന്ന നിലയിൽ സംഘടനയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും മാർഗനിർദേശങ്ങളും എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാട് മാഫ് ബഹ്റൈൻ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന പ്രമേയത്തിലൂടെ രേഖപ്പെടുത്തി. സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ. അധ്യക്ഷത വഹിച്ചു. തുടർന്ന് ഒരു മിനിറ്റ് മൗനാഞ്ജലി ആചരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശ്രീ രമേശൻ പാലേരിയെ അനുസ്മരിച്ച് സംസാരിച്ചു.ട്രഷറർ രൂപേഷ് ഊരാളുങ്കൽ നന്ദി രേഖപ്പെടുത്തി.
വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കണം; ബഹ്റൈനികൾക്കായി മാറ്റിവെക്കണമെന്ന് ആവശ്യം
മനാമ: സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങളിലുമുള്ള വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കി പൂർണമായും ബഹ്റൈൻ പൗരന്മാർക്കായി മാറ്റിവെക്കണമെന്ന് പാർലമെന്റ് അംഗം ബദർ അൽ തമീമി ആവശ്യപ്പെട്ടു. നിലവിലുള്ള വിദേശ ജീവനക്കാർക്കു പകരം നിശ്ചിത സമയപരിധിക്കുള്ളിൽ പരിശീലനം ലഭിച്ച ബഹ്റൈനികളെ നിയമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വാഹനങ്ങളുടെ റോഡ് യോഗ്യത നിർണയിക്കുന്നതിലും ഡ്രൈവർമാർ, യാത്രക്കാർ, സ്വത്തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വാഹന പരിശോധകർക്ക് നിർണായക ഉത്തരവാദിത്തമാണുള്ളതെന്ന് അൽ തമീമി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഈ തസ്തിക നേരത്തെ ബഹ്റൈനികൾക്കായി മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾ വർധിച്ചതോടെ വിദേശ തൊഴിലാളികളുടെ നിയമനം കൂടുകയും സ്വദേശികളുടെ അവസരങ്ങൾ കുറയുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മനാമ: മകന് ജോലി ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മൂന്നുപേർക്ക് ബഹ്റൈൻ ഫസ്റ്റ് ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം വീതം തടവും 1,400 ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം ഒന്നാം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. നിയമനത്തിൽ സ്വാധീനം ചെലുത്തുന്നതിനായി പ്രതികൾ പണം വാഗ്ദാനം ചെയ്ത വിവരം ഉദ്യോഗസ്ഥൻ ആന്റി കറപ്ഷൻ ഡയറക്ടറേറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന കൂടിക്കാഴ്ചയും സംഭാഷണവും അന്വേഷണസംഘം രേഖപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു
കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്നു കൊല്ലത്തെ ഒരു എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിക്കെതിരെ നടപടി. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിയാണ് പിരിച്ചുവിട്ടത്. എൻഎസ്എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെയും നിയമിച്ചു. എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ ആത്മീയ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതാണ് നടപടിക്ക് വഴിവെച്ചത്. പരിപാടിയിൽ സംസാരിച്ച ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭാരവാഹികളെയും രൂക്ഷമായി വിമർശിക്കുകയും സംഘടനയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സമുദായാംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ശേഷം ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കരയോഗ ഭരണസമിതിയെ പിരിച്ചുവിടാൻ എൻഎസ്എസ് നേതൃത്വം തീരുമാനിച്ചത്. നടപടിയുടെ ഭാഗമായി കരയോഗത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും…
കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്ക് തടഞ്ഞു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവിന് സ്റ്റേ അനുവദിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി 2026 ജൂലൈ 27-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. പൊലീസ് സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നിലവിലുള്ള സംവിധാനങ്ങൾക്കു പകരം ഏകപക്ഷീയമായി അഡ്ഹോക്ക് കമ്മിറ്റികളെ നിയോഗിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.
മലപ്പുറം: മഞ്ചേരി മാലാംകുളത്തെ വിജനവും ചെങ്കുത്തായതുമായ പ്രദേശത്തുനിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. തുടർന്ന് ഇവർ മഞ്ചേരി പോലീസിൽ വിവരമറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി, മലപ്പുറം ഡി.വൈ.എസ്.പി, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയാണോയെന്നും എത്ര വർഷത്തെ പഴക്കമുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ ശരീരാവശിഷ്ടങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
വടകര: എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളായിരുന്നുവെന്ന് റിപ്പോർട്ട്. കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനർ, ജോയിന്റ് കൺവീനർ സ്ഥാനങ്ങൾ പ്രതികളായ കാവ്യയും കീർത്തനയും വഹിച്ചിരുന്നതായാണ് വിവരം. എന്നാൽ, രണ്ടുവർഷം മുമ്പാണ് ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നതെന്നും ആ സമയത്ത് ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ലെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളുടെ കാലാവധി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നീട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് അഞ്ചുമാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തിയതായാണ് വിവരം. പണം അയച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം…
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങളിൽ സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വീടുകൾ നിർമിക്കാൻ ധനസമാഹരണം നടത്തുന്നതിനായി വിഡി സതീശൻ വിദേശയാത്ര നടത്തിയെന്നും യാത്രയ്ക്കിടെ ഫണ്ട് സമാഹരിച്ചെന്നുമുള്ള ആരോപണത്തെ തുടർന്നാണ് മുൻ സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് പുനർജനി പദ്ധതി നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിയുടെ ഫണ്ടുകൾ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളും എഫ്സിആർഎ അക്കൗണ്ടുകളും വഴിയാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വിഡി സതീശന് ഫണ്ട് ഇടപാടുകളുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണത്തിന് സാധിച്ചില്ലെന്ന് വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും…
ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറോടെ തിരിച്ചെത്തുമെന്ന് പ്രഖ്യാപനം
ധാക്ക: ജീവന് ഭീഷണിയുണ്ടെങ്കിലും, അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത നിലനിൽക്കുകയാണെങ്കിലും ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോടാണ് 78കാരിയായ ഹസീന ഇക്കാര്യം പറഞ്ഞത്. സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, അതേസമയം ജനങ്ങളുടെ ആഹ്വാനം അവഗണിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. കൊല്ലപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെങ്കിലും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നാണ് ഹസീനയുടെ നിലപാട്. 2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 15 വർഷം നീണ്ട ഭരണം അവസാനിച്ചതോടെയാണ് ഹസീന ഇന്ത്യയിലേക്ക് പോയത്. പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ധാക്കയിലെ കോടതി ഹസീനയ്ക്ക് മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഈ വിധിയെ രാഷ്ട്രീയ പ്രതികാരമായാണ് ഹസീന വിശേഷിപ്പിച്ചത്. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലായതായി റിപ്പോർട്ടുകൾ പറയുന്നു. ഹസീനയെ വിട്ടുനൽകണമെന്ന്…
