- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
മനാമ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ജനങ്ങളിലെത്തിക്കുന്നതിനായി ബഹ്റൈൻ സർക്കാർ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു. 2026 ജനുവരി 15 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് ഈ സേവനങ്ങൾ മെച്ചപ്പെടുത്തിയത്. സേവന വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സർക്കാർ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. പ്രധാന പരിഷ്കരണങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയം ചെക്ക് ശേഖരണ നടപടികൾ കൂടുതൽ വേഗത്തിലാക്കി. വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഇക്വിവലൻസി സേവനങ്ങൾ ലളിതമാക്കി. പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും QR കോഡ് പരിശോധന സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ മറൈൻ സർവേ അപേക്ഷാ സേവനം വേഗത്തിലാക്കുകയും അപേക്ഷകളുടെ പുരോഗതി സ്വയമേവ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. പ്രവേശന പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്കായി അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുപ്പ് സേവനം…
വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുന്ന എംബ്ലം പതിപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. എംബ്ലം പതിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ അനുവദിക്കുന്ന ധനസഹായം നഷ്ടപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്തും ഇന്ദിര ആവാസ് യോജന പോലുള്ള പേരുകളിൽ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇപ്പോഴുള്ള പദ്ധതികളുടെ പേരിലോ എംബ്ലത്തിലോ അനാവശ്യമായ തർക്കത്തിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരുമായി അനാരോഗ്യകരമായ ഒരു ചർച്ചയിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ചേരി നിർമ്മാർജ്ജനത്തിനായി ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് വീടുകൾ നിർമിക്കുന്നതിന് ഒന്നര ലക്ഷം രൂപ വീതവും അനുവദിക്കുന്നു. വായ്പയെടുത്ത് വീട് നിർമിക്കുന്നവർക്ക് 2.67…
തിരു: വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബ്കളിൽ ഒന്നായ വൈസ്മെൻസ് ക്ലബ് ഓഫ് ട്രിവാൻഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷം തിരുവനന്തപുരം YMCA യിൽ നടന്നസമ്മേളനത്തിൽ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാരുകൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയില്ല എന്നും ഇക്കാര്യത്തിൽ വൈസ്മെൻ ഇന്റർനാഷണൽ പോലെയുള്ള സാമൂഹിക സേവനപ്രസ്ഥാനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടൊപ്പം ക്ലബ്ബ് ഏറ്റെടുക്കുന്ന വിവിധ സാമൂഹിക സേവനപദ്ധതികളായ വയോജനസംരക്ഷണം( Care the Aged )പരിപാടിയിൽ വയോജനങ്ങൾക്ക് ഉതകുന്ന സാമഗ്രികൾ വിതരണം ചെയ്യുക , ലഹരി മരുന്നുകളുടെ വർജ്ജനം (say no to drugs ), സസ്യസംരക്ഷണത്തിനു ഊന്നൽ നൽകുന്ന മേക്ക് ദി നെയ്ബർഹൂഡ് ഗ്രീൻ, കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുവാൻ അനാഥാലയങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന നൽകുക എന്നീ ഉദ്യമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചു. മുതിർന്ന വൈസ്മെൻ, വൈസ് വുമൺ…
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾ ഔട്ടായി. ഇതോടെ അയർലൻഡ് 34 റൺസിന്റെ ജയം നേടി പരമ്പരയിൽ മുന്നിലെത്തി. ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 20 പന്തിൽ 50 റൺസെടുത്ത അഭിഷേക് ഇന്ത്യയുടെ ടോപ് സ്കോററായി. ശിവം ദുബെ 25 റൺസും തിലക് വർമ്മ 19 റൺസും അക്ഷർ പട്ടേൽ 15 റൺസും നേടി. എന്നാൽ സഞ്ജു സാംസൺ, ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ നിരാശപ്പെടുത്തി. അയർലൻഡിനായി മാത്യു ഹോളാർഡും മാത്യു ഹംഫ്രീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റ് നേടി നിർണായക പ്രകടനം പുറത്തെടുത്തു. ടി20 ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ തോൽവിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 183 റൺസ്…
മനാമ: ബഹ്റൈനിൽ 28 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ കരുത്തിന്റെയും അച്ചടക്കത്തിന്റെയും പുതിയ അധ്യായം കുറിച്ച് ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു. സൽമാനിയ, സനദ്, മുഹറഖ്, റിഫ, ജിതാലി ഡോജോകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ടെസ്റ്റ് നടന്നത്. ബ്ലാക്ക് ബെൽറ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗ്രേഡിങ് ടെസ്റ്റിന് ബഹ്റൈൻ ചീഫ് ഡോക്ടർ ഷാമിർ ഖാൻ നേതൃത്വം വഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ മാസ്റ്റർ യൂസഫ് ഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. റിയാസ് മാസ്റ്റർ, അബു മാസ്റ്റർ, സുജൻ മാസ്റ്റർ, പ്രസൻജിത്ത് മാസ്റ്റർ, ലേഡി ഇൻസ്ട്രക്ടർ ജസ്ന, ദിൽഷാബ് കെ.എസ്.എ, സുധ സത്യ എന്നിവർ ടെസ്റ്റിന് മേൽനോട്ടം വഹിച്ചു. ചടങ്ങിൽ ജോളി മാസ്റ്റർ നടത്തിയ മോട്ടിവേഷൻ സ്പീച്ച് വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി. ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് മാസ്റ്റർ തേർഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ഹിനാദ് സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും, മറിയ ജോൺസൺ, ആര്യനന്ദ ഷിബു, മുഹമ്മദ് അയാൻ, ഷിസാൻ മൊയ്തീൻ എന്നിവർ…
ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
മാർട്ടിൻ വിലങ്ങോലിൽ (ഡാലസിൽ നിന്ന്) ആർലിംഗ്ടൺ, ടെക്സസ്: പ്ലാനോയിലെയും ഡാളസിലെയും തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നീലക്കടലും മഞ്ഞക്കാറ്റും തീർത്ത ആരാധകർ ഒടുവിൽ ആർലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ, ഗ്രൂപ്പ് എഫിലെ നിർണായക മത്സരം അത്യന്തം ആവേശപ്പോരാട്ടമായി മാറി. മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. എൺപതിനായിരത്തിലധികം കാണികളെ സാക്ഷ്യം നിർത്തി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് ഇരുവർക്കും പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പായി. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കൂടി അനുകൂലമായതോടെയാണ് സമനില വഴങ്ങിയിട്ടും ഇരുടീമുകൾക്കും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനായത്. ഡാളസ് മെട്രോപ്ലക്സിനെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ കഴിഞ്ഞ ദിവസങ്ങളിലെ ഫാൻ ഷോകളുടെ തുടർച്ചയെന്നോണമാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. പ്ലാനോയിലെ ഫാൻ ഫെസ്റ്റിവലുകളിൽ നിന്നും ഡാളസ് ഡൗൺടൗണിൽ നിന്നും മെട്രോയും കാറുകളും വഴി ജാപ്പനീസ്-സ്വീഡിഷ് കാണികൾ ഉച്ചയ്ക്ക് മുൻപ് തന്നെ ആർലിംഗ്ടണിലേക്ക് എത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും കൈയടക്കിയത് ജപ്പാന്റെ നീല ജേഴ്സി ധരിച്ച ആരാധകരായിരുന്നു. സ്റ്റേഡിയത്തിന് അകത്തും…
നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകുകയും ചെയ്തു. ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ലുഖ്മാൻ ടി.കെ. (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും, വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി സലീഷ് കെ.കെ., കൾച്ചറൽ കോ-ഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു. കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു. അമേരിക്ക റീജിയനിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിലും നേതൃത്വം നൽകുന്ന…
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ എട്ട് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആറുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ശേഷിക്കുന്ന രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുക്കുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ…
മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും, അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകനായ പ്രതി, ദർസിൽ വെച്ച് പതിനാലുകാരനെ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 16നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം അറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ…
