- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകാംഗങ്ങൾ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും രാജ്യത്തോടുമുള്ള വിശ്വസ്തതയും ഐക്യദാർഢ്യവും പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ച് പ്രഖ്യാപിച്ചു. അൽ ബുറഹർ മാർത്തോമ്മാ കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഇടവകാംഗങ്ങൾ ലോയൽറ്റി പ്ലെഡ്ജിൽ ഒപ്പുവെച്ചത്. ഇടവക വികാരി റവ. ബിജു ജോൺ, സഹ വികാരി റവ. സാമുവൽ വർഗീസ്, ബഹ്റൈൻ പൗരനായ ഇടവകാംഗം എം. ടി. മാത്യൂസ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചടങ്ങിന് നേതൃത്വം നൽകി. ഇടവകാംഗങ്ങൾ ഓരോരുത്തരും ഔദ്യോഗിക പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പുവെച്ചത് രാജ്യത്തോടുള്ള വിശ്വാസത്തിന്റെയും നന്ദിയുടെയും ശക്തമായ പ്രതീകമായി മാറി. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ നൽകിയ സുരക്ഷ, ആരാധനാ സ്വാതന്ത്ര്യം, അവസരങ്ങൾ എന്നിവയ്ക്കുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇടവകാംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തത്. 1962ൽ ഇന്ത്യൻ പ്രവാസികളുടെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച ബഹ്റൈൻ മാർത്തോമ്മാ ഇടവക ഇന്ന് പാരമ്പര്യത്തിലും സേവനത്തിലും ആഴത്തിൽ വേരൂന്നിയ സജീവമായ വിശ്വാസ സമൂഹമായി വളർന്നിരിക്കുകയാണ്. ബഹ്റൈന്റെ മതസൗഹാർദ്ദപരമായ…
വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് വർക്കലയിൽ നിന്നാണ് യുവതിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് യുവതി താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്ന് സ്ഥാപന ഉടമകൾ പൊലീസിനോട് അറിയിച്ചു.
പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. പദ്ധതിയുടെ എംബ്ലം വീടുകളിൽ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ പറഞ്ഞതെന്നും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട എംബ്ലം സ്ഥാപിക്കണമെന്ന നിലയിൽ തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു. പിഎംഎവൈ പദ്ധതിയുടെ ഔദ്യോഗിക എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലെന്നും, അത്തരമൊരു ചിത്രം ആരെങ്കിലും കാണിച്ചുതരാമോയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. “പ്രധാനമന്ത്രി ആവാസ് യോജന” എന്നത് പദ്ധതിയുടെ പേര് മാത്രമാണെന്നും, അതിൽ ഒരു പ്രധാനമന്ത്രിയുടെയും ചിത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം അർഹരായ കുടുംബങ്ങൾക്ക് വീട് ലഭിക്കാനുള്ള പദ്ധതിയെ അനാവശ്യ വിവാദങ്ങളുടെ പേരിൽ തടസ്സപ്പെടുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒരു എംബ്ലത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ ഭവനസ്വപ്നം ഇല്ലാതാക്കുന്നത് സമൂഹത്തോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം പരിമിതമാണെന്നും, ഒരു വീട് നിർമിക്കാൻ ആവശ്യമായ തുകയേക്കാൾ കുറഞ്ഞ സാമ്പത്തിക…
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷവസ്തു കലർത്തിയ ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫയ്യാസ് പ്രേംജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വലിയ തോതിൽ വിഷഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ബൈക്കുള മേഖലയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് സംഭവം. വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണെന്നും പറഞ്ഞ് ഇയാൾ ആളുകൾക്ക് ഗുളികകൾ വിതരണം ചെയ്തതായി പൊലീസ് പറയുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ വൊളന്റിയർമാർ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുളിക കഴിച്ച 11 പേർക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിക്ക് മരുന്ന് നിർമിക്കാനോ വിതരണം ചെയ്യാനോ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 15,000 പേരെ അപായപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ…
മുഹറഖ്: ബഹ്റൈനിലെ ഇറാനിയൻ ആക്രമണത്തെ തുടർന്ന് മുഹറഖ് ഗവർണറേറ്റിലെ ഒരു താമസ കെട്ടിടത്തിന് ഭൗതിക നാശനഷ്ടം സംഭവിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികാരികൾ പരിശോധനയും ആവശ്യമായ നടപടികളും ആരംഭിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്ത് ബന്ധപ്പെട്ട വിഭാഗങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
മനാമ: ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് സ്കൂൾ യാത്രയയപ്പ് നൽകി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രിൻസിപ്പലായിരുന്നു വി.ആർ പളനിസ്വാമി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഗൾഫിലെ സിബിഎസ്ഇ സ്കൂളുകളുടെ കൗൺസിലിനെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് തയ്യാബ് (ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂൾ), മോളി ട്രീസ മാമ്മൻ…
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലായെന്ന് ആരോപണം ബഹ്റൈൻ: ഇന്ത്യൻ സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ സ്കൂൾ ഭരണസമിതിയായ പിപിഎയുമായി സഹകരിച്ചിരുന്നതെന്ന് ഇൻഡക്സ് ബഹ്റൈൻ അറിയിച്ചു. എന്നാൽ സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരടക്കമുള്ള ജീവനക്കാരുടെയും ക്ഷേമത്തിനായുള്ള പുരോഗമനപരമായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ നിറവേറ്റപ്പെട്ടില്ലെന്നും സംഘടന ആരോപിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ ഭരണസമിതി എത്തിച്ചതെന്ന് ഇൻഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുത്ത ഭരണസമിതിയെ പോലും വേണ്ട വിധത്തിൽ പരിഗണിക്കാതെ, രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും പിപിഎയിലെ ചില നേതാക്കളും നിലവിലെ ഭരണസമിതിയിലെ ചിലരും ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് വർഷമായെന്നും, നിലവിലെ പ്രിൻസിപ്പലിനെ പ്രാധാന്യമില്ലാത്ത നിലയിലാക്കി മറ്റൊരു അധികാരകേന്ദ്രമാണ് സ്കൂൾ നിയന്ത്രിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരുമാണെന്നും പ്രസ്താവനയിൽ പറയുന്നു.…
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40)നെ മൂന്നാമത്തെ കേസിൽ 47 വർഷം കഠിന തടവും 79,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകൾ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ 2018 ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന്…
മനാമ:ബഹ്റൈൻ എ.കെ.സി.സി കുടുംബ സംഗമം “സമ്മർ ഇൻ ബഹ്റൈൻ” വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. സമ്മർ ഇൻ ബഹ്റൈന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹ്റൈൻ എ.കെ.സി.സി പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക നിർവഹിച്ചു ആധുനിക സമൂഹത്തിൽ കുടുംബ ബന്ധങ്ങളുടെ ദൃഢതയും, പരസ്പര സ്നേഹവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. കുടുംബാംഗങ്ങൾക്കായി വൈവിധ്യമാർന്ന കലാപരിപാടികളും കുട്ടികൾക്കായിയുള്ള മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ബഹ്റൈൻ എ.കെ.സി.സി. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, ഭാരവാഹികളായ മെയ്മോള് ചാൾസ്, സുനു രതീഷ്, ജിൻസി ജീവൻ, സിന്ധു ബൈജു, യൂത്ത് വിങ് ഭാരവാഹികളായ സംഗീത് ജെൻസൻ, നിഷാന്ത്, ഏബിൾ ബൈജു, ജെന്നിഫർ ജീവൻ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുനിൽ.പി.തോമസ്, ഷിനോയ് പുളിക്കൻ, ജോഷി വിതയത്തിൽ, ജോയ്സൺ, ഭാരവാഹികളായ പോൾ ഉറുവത്ത്, ജെൻസൻ ദേവസ്സി, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, പോളി വിതയത്തിൽ, ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഷിക്,ആൽബിൻ, ലിജോ,ജോമോൻ, ലിഫി, അജീഷ്…
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി. ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്തു, ക്യാമ്പ് കോർഡിനേറ്റർസ് സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
