- ശാസ്ത്ര മികവുമായി ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് 2026
- വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്: വീട്ടില്‍ എല്ലാവര്ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
- അലർട്ട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
- മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
- ലഹരിമാഫിയയുടെ വേരറുക്കാൻ “ഓപ്പറേഷൻ തുഫാൻ – ദ നർക്കോ ഹണ്ട്” പദ്ധതിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- വിഷു ബംബർ 12 കോടി ഒന്നാം സമ്മാനം VB 135452 ന്, ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിൽ
- പണിമുടക്കും അവധിയും ഒരുമിച്ച്; മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകൾ അടഞ്ഞുകിടക്കും 🚨
- സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമെന്ന് റിപ്പോർട്ട് 🚨
Author: News Desk
🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാനിരിക്കെയാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് 3-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേരളത്തെ നടുക്കിയ സംഭവം. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. തുടക്കത്തിൽ പൊലീസും വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ, ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന്…
വിഡി സതീശന് പറഞ്ഞ റിവേഴ്സ് റമിറ്റന്‍സ് എന്താണ്? സ്വപ്ന പദ്ധതി വരും, പ്രവാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശന്. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റിവേഴ്സ് റമിറ്റന്‍സ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദല്‍മാര്‍ഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ മാത്രമാണ് പണം നാട്ടിലേക്ക് അയക്കുന്നത്. യൂറോപ്പിലേക്കു പോകുന്ന മലയാളികള്‍ വര്‍ധിച്ചുവരികയാണ്. അവിടെ നിന്ന് നാട്ടിലേക്ക് കാര്യമായ പ്രവാസി പണം വരുന്നില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രവാസികള്‍ അയക്കുന്ന പണം ഉപയോഗപ്രദമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വിഡി സതീശന് പറഞ്ഞു. പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നല്‍കും. വരാനിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസി നിക്ഷേപം ഉള്‍പ്പെടുത്തും. കേരളത്തില്‍ റിവേഴ്സ് റമിറ്റന്‍സ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ലക്ഷം പേര് കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇവിടെ കുറച്ച് മാത്രമേ ചെലവാക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് പുറത്തേക്ക് പണം…
മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച് ലീഗും കേരള കോൺഗ്രസും
ഇടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണക്കുകയായിരുന്നു. പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയത്തിൽ പറയുന്നു. അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി.
മനാമ: പ്രതിസന്ധിയിൽ അകപ്പെട്ട മലയാളിയുവാവിന് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ(WMF.)തിരുവനന്തപുരം സ്വദേശിയായ ഫായീസ് സൈഫുദ്ദീൻ ആണ് സംഘടനയുടെ പിന്തുണയോടെ നാട്ടിലേക്ക് മടങ്ങിയത്. ജോലി തേടി ബഹ്റൈനിലെത്തിയ മലയാളി യുവാവിന് പാസ്പോർട്ട് നഷ്ടപ്പെടുകയും നിയമപരമായ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതാവുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമേഹരോഗം രൂക്ഷമായതോടെ മരുന്നുകൾ പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.വിവരം അറിഞ്ഞ സംഘടനയുടെ ഭാരവാഹികൾ യുവാവിന് അടിയന്തര ചികിത്സയും മരുന്നുകളും ഒരുക്കി. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന തടസ്സമായിരുന്ന വിസ പിഴ തുകയും സംഘടന ഏറ്റെടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റും നൽകി യുവാവിനെ ഇക്കഴിഞ്ഞ 18 ന് നാട്ടിലേക്ക് യാത്രയാക്കിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.പ്രതിസന്ധിയിലായ പ്രവാസികൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.
🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ വർഷങ്ങളോളം പിടിച്ചുകുലുക്കിയ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗികമായി പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന നിർണായക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജനകീയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കിയ പദ്ധതിയെ സംബന്ധിച്ച എല്ലാ ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും സർക്കാർ വിജ്ഞാപനങ്ങളും ഇനി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങളുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും സർക്കാർ നൽകിയ വ്യക്തമായ മറുപടിയാണ് ഈ തീരുമാനം” എന്നും അദ്ദേഹം പറഞ്ഞു. ⚖️ കേസുകൾ പിൻവലിക്കും; സമരങ്ങൾക്ക് ആശ്വാസം സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഈ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ ആദ്യഘട്ട വിജയമായി സർക്കാർ അവതരിപ്പിക്കുന്നു. 🟡 “മഞ്ഞക്കുറ്റികൾ ഇനി ചരിത്രം” – റവന്യൂ…
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഗൗസ് പാർക്കിൽ നടത്തിയ സംഗമത്തിൽ റമദാനിൽ ദുആകൾ ചൊല്ലിപ്പഠിച്ച കുട്ടികളെ ആദരിച്ചു. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് നൽകിയ സ്കോർ ഷീറ്റ് പ്രകാരം വിജയികളായവർക്കുള്ള സമ്മാനങ്ങളും നൽകി. കിഡ്സ് വിഭാഗത്തിൽ മനാല്‍ ഷമീർ, മാരിയ മർസൂഖ്, സബ്ജൂനിയർ വിഭാഗത്തിൽ ഇബ്രാഹിം മർസൂഖ് , ആദം മർസൂഖ്, ജൂനിയർ വിഭാഗത്തിൽ മിൻഹാൽ ഷമീർ, ഇഹ്സാൻ റഫീഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹറഖ് യൂണിറ്റ് പ്രസിഡൻ്റ്, ഷാക്കിർ കൊടുവള്ളി, സെക്രട്ടറി, സലാഹുദ്ദീൻ കിഴിശ്ശേരി, മലർവാടി കോർഡിനേറ്റർ, ദിൽഷാദ ബീഗം എന്നിവർ സമ്മാനങ്ങൾ നൽകി. മുഹറഖ് വനിത ഏരിയ സെക്രട്ടറിയേറ്റ് അംഗം, ഹേബ നജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുഹറഖ് വനിത യൂണിറ്റ് പ്രസിഡൻ്റ് ഫസീല അബ്ദുല്ല സ്വാഗതവും മലർവാടി കോഡിനേറ്റർ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ശബ്നം ശുഐബ് പരിപാടി നിയന്ത്രിച്ചു.
മനാമ: ബഹ്റൈനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറഫാ ദിനവും ഈദ് അൽ അദ്ഹ ദിനവും അനുബന്ധിച്ചുള്ള അവധികളും ഉൾപ്പെടുത്തി മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ചയും പൊതു അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ സർക്കാർ മേഖലയിലുള്ള ജീവനക്കാർക്ക് ശനി ഉൾപ്പെടെ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കും. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ അവധി പ്രഖ്യാപനം പ്രവാസികളുൾപ്പെടെയുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ. കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം നടന്നു. കെ.പി.എ ഹാളിലെ രവീന്ദ്രൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സന്തോഷ് കുമാറും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി എന്നിവർ വരണാധികാരികളായിരുന്നു.…
പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് പുനരന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.
ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രതിനിധിയായി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസിന്റെ സഹകരണത്തോടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ രാജാവ് ഹമദിന്റെ ആശംസകൾ പങ്കുവെച്ച ഷെയ്ഖ് അബ്ദുല്ല, ബഹ്റൈനിൽ ചർച്ച് പ്രവർത്തനം ആരംഭിച്ച് 120 വർഷം പിന്നിടുന്നത് രാജ്യത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി. വിവിധ മതങ്ങളും സംസ്കാരങ്ങളും സമാധാനപരമായി സഹവർത്തിക്കുന്ന രാജ്യമെന്ന ബഹ്റൈന്റെ നിലപാട് ചടങ്ങ് വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഇസ അൽ കബീർ വർഷം” ആയി ഈ വർഷം ആചരിക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും, ആധുനിക ബഹ്റൈന്റെ സ്ഥാപകനായ ഷെയ്ഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സംഭാവനകളെ ഇത് അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പിന്തുണ നൽകുന്ന കിംഗ് ഹമദ് ഗ്ലോബൽ സെന്റർ…
