- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്
Author: News Desk
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വൻ നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ രൂക്ഷമായ തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് നിരവധി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. യോഗത്തിനിടെ സംസാരിച്ച പ്രസിഡൻ്റ് ശ്വേത മേനോൻ, തനിക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ റിപ്പോർട്ടിലെ സാമ്പത്തിക വിവരങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെട്ട് 45 ദിവസത്തെ സമയം നൽകണമെന്ന് ശ്വേത മേനോൻ നിർദേശിച്ചെങ്കിലും തർക്കം അവസാനിച്ചില്ല.
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് റൂമിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നും ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും സ്ഥിരീകരിച്ചു.
രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങൾ കാണാതായെന്ന പരാതികളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സിസിടിവി ദൃശ്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായി. ക്ഷേത്രത്തിലെ ക്യാമറകളിലെ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം സ്വയമേവ മായുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതുമൂലം നിർണായക കാലയളവിലെ ദൃശ്യങ്ങൾ ലഭ്യമല്ലാതായതായി അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനിടെ ലഭ്യമായ ചില സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയതിന്റെ സൂചനകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ സാങ്കേതിക സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അന്വേഷണത്തിലെ ഏറ്റവും നിർണായക കണ്ടെത്തൽ 60 കിലോഗ്രാം വെള്ളി ശേഖരം കാണാതായെന്നതാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്ന് സമാഹരിച്ച വെള്ളിത്തിട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കുന്നതിനായി കൈമാറിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഈ വെള്ളി സ്വീകരിച്ചതിനെയോ…
ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
പത്തനംതിട്ട: ഓമല്ലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനം നടന്ന സംഭവത്തിൽ വിവാദമായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം റദ്ദാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപടി ആരംഭിച്ചു. സ്ഥാപനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ സംഭവവികാസങ്ങൾ കൂടുതൽ നാടകീയമായി. വൃദ്ധസദനത്തിന്റെ ഉടമയുടെ നിയന്ത്രണത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതിഷേധം തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ വകുപ്പുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച മനോഷ് കോരയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ ഞാനാമാറ്റം, റവ. ഫാ. സോജിൻ കുറുന്തോട്ടത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, ഇടവകാംഗവും ഒ.ഐ.സി.സി മുൻ ദേശീയ അധ്യക്ഷനുമായ ബിനു കുന്ദന്താനം, ഇടവകാംഗങ്ങളായ ഷാജു ഇട്ടിയാവിര, മാത്യു വർക്കി, പ്രജീഷ് ജോൺ തരകൻ, ബിജു തേലപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ മനോഷ് കോര നൽകിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. ഇടവകയുടെ സ്നേഹോപഹാരം ഇടവക വികാരി മനോഷ് കോരയ്ക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ ഇടവകയുടെയും അംഗങ്ങളുടെയും സഹകരണത്തിന് അദ്ദേഹം…
ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026 അൽ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകളും സെമി ഫൈനൽ മത്സരങ്ങളും കടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആവേശകരമായ ഫൈനൽ മത്സരത്തിൽ ജി.എസ്.ബി എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി. ഈസം ഈസ അൽഖയ്യാത് (ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർതേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി, നേപ്പാൾ എംബസിയിലെ തേർഡ് സെക്രട്ടറി ദീപ് രാജ് ജോഷിയും ദീപ്രാജും, ഐമാക് ബഹ്റൈൻ മീഡിയ സിറ്റി എം.ഡി. ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ഇബ്രാഹിം കെ. കാനു വൈസ് ചെയർമാൻ ഓഫീസ് മാനേജർ…
ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ, നാട്ടിലും ബഹ്റൈനിലും 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിച്ചു. കേരള സിലബസ് പ്രകാരം പഠിച്ച് 10-ാം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ.,CBSE 10-ാം ക്ലാസിലും 12-ാം ക്ലാസിലും 80% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ജൂൺ 18ന് കിംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൊമൻ്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്. ബഹ്റൈനിൽ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേരിട്ട് ആദരിക്കുന്നതോടൊപ്പം, നാട്ടിൽ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ ബഹ്റൈനിൽ താമസിക്കുന്ന രക്ഷിതാക്കളെയും “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗവും ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ H.E. ഹസൻ ഈദ് അൽ ബുഖമാസ് മുഖ്യ അതിഥിയായിരുന്നു. ബി.എം.ഡി.എഫ് പ്രസിഡൻറ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓർഗനൈസിംഗ് സെക്രട്ടറി…
ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന് നീലേശ്വരത്തിന്
മനാമ: ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന് നീലേശ്വരത്തിന്, അദ്ദേഹത്തിന്റെ തീമാടന് എന്ന രചനക്കാണ് പുരസ്കാരം. 2021ൽ ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷങ്ങളിൽ ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്.കെ. സതീഷ് , റിയലി സോറി ഇതൊരു ഷേക്സ്പിയര് നാടകം അല്ല എന്ന കൃതിയിലൂടെ ഡോ.ചന്ദ്രദാസ് എന്നിവര് പുരസ്കാര ജേതാക്കളായി. കവിയും ചിന്തകനും , സാഹിത്യ അക്കാദമി ചെയർമാനുമായ കെ.’സച്ചിദാനന്ദൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തിരുന്നത്. 2025ലെ ജൂറി ചെയർമാന് പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ: സാം കുട്ടി പട്ടംകരിആണ്. ജൂറി ചെയർമാനായിരുന്ന കെ സച്ചിദാനന്ദൻ അനാരോഗ്യം മൂലം മാറിയ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ അവാർഡ് നിർണ്ണയ സമിതി ചുമതലപ്പെടുത്തിയത്. ലഭിച്ച 27 രചനകളിൽ നിന്ന് തീമാടന് : രാജ്മോഹന് നീലേശ്വരം,മാക്ബത്ത് ദി ലാസ്റ്റ് ഷോ…
എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
മനാമ: വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പൈസ അടച്ച പ്രവാസികൾ അവസാന വർഷം പെൻഷൻ ആവുന്ന തീയതിയ്ക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീർത്തിട്ടില്ല എന്ന നിസാര കാരണത്താൽ അവരുടെ കുടിശ്ശിക ബാക്കി അടക്കാൻ അനുവദിക്കാതെ പെൻഷൻ തടഞ്ഞു വെക്കുന്ന നിയമം കഴിഞ്ഞ സർക്കാർ കാലത്ത് ക്ഷേമനിധി ബോർഡ് എടുത്തനിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയിൽ പണം അടച്ചു വരുന്ന എല്ലാവർക്കും കുടിശ്ശിക അടച്ചു പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെഎംസിസി ബഹ്റൈൻ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു. പെൻഷന് അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു തരുവാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ പെൻഷൻ അനുവദിക്കുന്ന രീതി നടപ്പിൽ വരുത്താനും കെഎംസിസി ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ പലർക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കാനും പ്രവാസി…
മനാമ: ബി.ടി.കെ–ബീക്കോയുടെ സഹകരണത്തോടെ അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റമ്പതിലധികം അംഗങ്ങൾ പങ്കെടുത്തു. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആരോഗ്യ പരിശോധനയുടെ പ്രാധാന്യവും ഗുണങ്ങളും അൽഹിലാൽ ഡോക്ടറും ബി.ടി.കെ അംഗവുമായ ഡോ. ഷഹീർ ഇബ്രാഹിം വിശദീകരിച്ചു. പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും, ജോയ്സി സണ്ണി, ഷോജി ജീജോ എന്നിവർ നയിക്കുന്ന ലേഡീസ് വിംഗും, എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. അൽഹിലാലിന്റെ ഭാഗത്ത് നിന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമാരായ മുഹമ്മദ് അൻസൽ, അമൽ ബാലചന്ദ്രൻ എന്നിവരും അവരുടെ ടീമും പൂർണ്ണ പിന്തുണ നൽകി.
