- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി കർശന പരിശോധനകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എ.സി. മൊയ്തീനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതിക്കായി നിലവിൽ 1770 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മതിയായ മുന്നൊരുക്കങ്ങളില്ലാതെ തട്ടിക്കൂട്ടി നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പിണറായി സർക്കാർ 120 മാസം ഭരിച്ചിട്ട് അവസാന മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും പ്രകടനപത്രികയിലെ വാഗ്ദാനം പോകുന്ന കാലത്താണോ നടപ്പാക്കുന്നതെന്നും സതീശൻ ചോദിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ നാലേമുക്കാൽ വർഷം ഒരുരൂപ പോലും കൂട്ടിയില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 രൂപ കൂട്ടി 2000 രൂപയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ,…
ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
മനാമ : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA)യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ, ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും രേഖപ്പെടുത്തിയ പ്രതിജ്ഞാപത്രത്തിൽ KSCA അംഗങ്ങൾ ഒപ്പുവെച്ചു. KSCA പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. KSCA ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗതിക്ക് വ്യക്തികളുടെ ആത്മാർത്ഥമായ പ്രതിബദ്ധതയും മൂല്യാധിഷ്ഠിത ജീവിതവുമാണ് ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ബിനു മണ്ണിൽ വിശ്വസ്തത വ്യക്തിബന്ധങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയാണെന്ന് പറഞ്ഞു. കുടുംബത്തിൽ വിശ്വാസവും പരസ്പര ബഹുമാനവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും,…
മനാമ : കേരള സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന് കീഴിലുള്ള ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലെ 2026-27 വർഷത്തെ പ്രവേശനോത്സവം സൽമാനിയ പ്രതിഭ സെന്ററിൽ വച്ച് നടന്നു.പ്രതിഭ മുഖ്യ രക്ഷാധികാരി ബിനുമണ്ണിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ സൽമാനിയ, റിഫ സെന്ററുകളിലാണ് മലയാളം ക്ളാസുകൾ നടക്കുന്നത്. സൽമാനിയ – റിഫ സെന്ററുകളിലെ തുമ്പ മുതൽ നീലക്കുറിഞ്ഞി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, നാടകവും,സംഘഗാനങ്ങളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ചു.അക്ഷര ലോകത്തേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞുങ്ങൾക് ബിജു എം സതീഷ് കുട്ടിക്കവിതയും ചൊല്ലിക്കൊടുത്തു. പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ വി കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് പാഠശാല ജോയിന്റ് കൺവീനർ ജയരാജ് സ്വാഗതം ആശംസിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ, പ്രസിഡണ്ട് മഹേഷ് കെ.വി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ്, ചാപ്റ്റർ കോഡിനേറ്റർ രജിത അനി, പ്രതിഭ പാഠശാല ജോയിന്റ് കൺവീനറും പാഠശാല…
മനാമ : ബഹ്റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല കമ്മിറ്റി അദിലിയ അൽ ഹിലാൽ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രവാസജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കുടുംബത്തിന്റെ സ്വപ്നങ്ങളും ചുമലിലേറ്റി നാം മുന്നോട്ട് പോകുമ്പോൾ, സ്വന്തം ആരോഗ്യത്തെ പലപ്പോഴും പിന്നിലേക്ക് മാറ്റിവെക്കുന്നു. അത്തരം സമയങ്ങളിൽ ഒരു മെഡിക്കൽ ക്യാമ്പ് വെറും ആരോഗ്യ പരിശോധന മാത്രമല്ല; അത് കരുതലിന്റെ, ഓർ മ്മപ്പെടുത്തലിന്റെ, സ്നേഹത്തിന്റെ ഒരു സന്ദേശമാണ്. മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയാണെന്ന് ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടു നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ പറഞ്ഞു . മേഖല പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോ – ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണൻ, നിതീഷ്. എ. വി ( ബീക്കോ മണി എക്സ്ചേഞ്ച് ), മുഹമ്മദ് അൻസൽ ( അൽ ഹിലാൽ ഹോസ്പിറ്റൽ )…
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു സ്നേഹ. ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർഥിനി വീണതെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.
ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകാംഗങ്ങൾ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും രാജ്യത്തോടുമുള്ള വിശ്വസ്തതയും ഐക്യദാർഢ്യവും പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ച് പ്രഖ്യാപിച്ചു. അൽ ബുറഹർ മാർത്തോമ്മാ കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഇടവകാംഗങ്ങൾ ലോയൽറ്റി പ്ലെഡ്ജിൽ ഒപ്പുവെച്ചത്. ഇടവക വികാരി റവ. ബിജു ജോൺ, സഹ വികാരി റവ. സാമുവൽ വർഗീസ്, ബഹ്റൈൻ പൗരനായ ഇടവകാംഗം എം. ടി. മാത്യൂസ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചടങ്ങിന് നേതൃത്വം നൽകി. ഇടവകാംഗങ്ങൾ ഓരോരുത്തരും ഔദ്യോഗിക പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പുവെച്ചത് രാജ്യത്തോടുള്ള വിശ്വാസത്തിന്റെയും നന്ദിയുടെയും ശക്തമായ പ്രതീകമായി മാറി. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ നൽകിയ സുരക്ഷ, ആരാധനാ സ്വാതന്ത്ര്യം, അവസരങ്ങൾ എന്നിവയ്ക്കുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇടവകാംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തത്. 1962ൽ ഇന്ത്യൻ പ്രവാസികളുടെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച ബഹ്റൈൻ മാർത്തോമ്മാ ഇടവക ഇന്ന് പാരമ്പര്യത്തിലും സേവനത്തിലും ആഴത്തിൽ വേരൂന്നിയ സജീവമായ വിശ്വാസ സമൂഹമായി വളർന്നിരിക്കുകയാണ്. ബഹ്റൈന്റെ മതസൗഹാർദ്ദപരമായ…
വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് വർക്കലയിൽ നിന്നാണ് യുവതിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് യുവതി താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്ന് സ്ഥാപന ഉടമകൾ പൊലീസിനോട് അറിയിച്ചു.
പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. പദ്ധതിയുടെ എംബ്ലം വീടുകളിൽ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ പറഞ്ഞതെന്നും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട എംബ്ലം സ്ഥാപിക്കണമെന്ന നിലയിൽ തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു. പിഎംഎവൈ പദ്ധതിയുടെ ഔദ്യോഗിക എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലെന്നും, അത്തരമൊരു ചിത്രം ആരെങ്കിലും കാണിച്ചുതരാമോയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. “പ്രധാനമന്ത്രി ആവാസ് യോജന” എന്നത് പദ്ധതിയുടെ പേര് മാത്രമാണെന്നും, അതിൽ ഒരു പ്രധാനമന്ത്രിയുടെയും ചിത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം അർഹരായ കുടുംബങ്ങൾക്ക് വീട് ലഭിക്കാനുള്ള പദ്ധതിയെ അനാവശ്യ വിവാദങ്ങളുടെ പേരിൽ തടസ്സപ്പെടുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒരു എംബ്ലത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ ഭവനസ്വപ്നം ഇല്ലാതാക്കുന്നത് സമൂഹത്തോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം പരിമിതമാണെന്നും, ഒരു വീട് നിർമിക്കാൻ ആവശ്യമായ തുകയേക്കാൾ കുറഞ്ഞ സാമ്പത്തിക…
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷവസ്തു കലർത്തിയ ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫയ്യാസ് പ്രേംജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വലിയ തോതിൽ വിഷഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ബൈക്കുള മേഖലയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് സംഭവം. വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണെന്നും പറഞ്ഞ് ഇയാൾ ആളുകൾക്ക് ഗുളികകൾ വിതരണം ചെയ്തതായി പൊലീസ് പറയുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ വൊളന്റിയർമാർ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുളിക കഴിച്ച 11 പേർക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിക്ക് മരുന്ന് നിർമിക്കാനോ വിതരണം ചെയ്യാനോ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 15,000 പേരെ അപായപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ…
മുഹറഖ്: ബഹ്റൈനിലെ ഇറാനിയൻ ആക്രമണത്തെ തുടർന്ന് മുഹറഖ് ഗവർണറേറ്റിലെ ഒരു താമസ കെട്ടിടത്തിന് ഭൗതിക നാശനഷ്ടം സംഭവിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികാരികൾ പരിശോധനയും ആവശ്യമായ നടപടികളും ആരംഭിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്ത് ബന്ധപ്പെട്ട വിഭാഗങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
