- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
Author: News Desk
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സിഎംആർഎല്ലിന് തിരിച്ചടി. ഇ ഡി അന്വേഷണത്തിന് തൽക്കാലം അടിയന്തര സ്റ്റേ ഇല്ല എന്ന് ഹൈക്കോടതി. ഇതോടെ കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരനാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ മകൾ വീണാ വിജയനെതിരായ നടപടികൾ ഇ ഡി കടുപ്പിച്ചേക്കും.
മനാമ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേനൽക്കാല ഉച്ചസമയ തൊഴിൽ നിയന്ത്രണം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയന്ത്രണ കാലയളവിൽ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. അതിശക്തമായ ചൂടും ഉയർന്ന ഈർപ്പനിലയും അനുഭവപ്പെടുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികളെ ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും ജോലിസ്ഥല അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി. പരാതികൾക്കും വിവരങ്ങൾക്കുമായി 17873921 എന്ന ഹെൽപ്ലൈൻ നമ്പർ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ സേവനം ലഭ്യമാകും. ഉച്ചസമയ തൊഴിൽ നിയന്ത്രണ കാലയളവിൽ ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേനയും നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ നൽകാവുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇതിൽ…
മനാമ. വില്ല്യാപള്ളി മുസ്ലിം ജമാ -അത്ത് ബഹ്റൈൻ കമ്മിറ്റി യോഗം കെഎംസിസി ഹാളിൽ ചേർന്നു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ശരീഫ് കൊറോത്തിന്റെ ഒഴിവിലേക്കു പ്രസിഡന്റ് ആയി എ പി ഫൈസലിനെയും ജനറൽ സെക്രെട്ടറി യുടെ ഒഴിവിലേക്കു ഇസ്ഹാഖ് കൊറോത്തിനെയും ട്രഷറർ ആയി ഹാഷിം ഹാജിയെയും ഓർഗനൈസിങ് സെക്രെട്ടി ആയി അനസ് എല ത്തിനെയും തെരെഞ്ഞെടുത്തു നിലവിലുള്ള ഭാരവാഹികൾ തുടരാനും കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായിഎം എം എസ് ഇബ്രാഹിം മേമുണ്ട (മുഖ്യ രക്ഷാധികാരി) കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുള്ള ഹാജി തണൽ, സലാം ഹാജി കുന്നോത്ത്, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട്, മൂസ അമരാവതി (രക്ഷാധികാരികൾ) എൻ കെ മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്) ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി, ശിഹാബ് ടി ടി,. നിസാർ വീരാളി(വൈസ് പ്രസിഡന്റുമാർ)അഫ്സൽ മയ്യന്നൂർ, അസ്മിൽ…
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര എന്നിവരുടെ നേതൃത്വത്തിൽ നടന്നു.…
മനാമ: മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് നിവാസികളായ ബഹ്റൈനിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ ജനറൽ ബോഡി യോഗം ചേർന്നു. ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ ഭരണ സമിതി കാലയളവിലെ പ്രവർത്തനവും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിയ സംഘടനയുടെ മുഖ്യ രക്ഷധികാരികളായി അഷ്റഫ് പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും നിലനിർത്തിയ യോഗം ഇസ്മായിൽ കൈനിക്കരയെ പ്രസിഡന്റായും നെജ്മുദ്ധീൻ ജനറൽ സെക്രട്ടറിയായും ജിതിൻദാസ്നെ ട്രെഷറർ ആയും ഓർഗ്ഗനൈസിങ് സെക്രട്ടറിയായി റമീസ് തിരൂരിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ- അയ്യൂബ് മുണ്ടെകാട്ട്, താജുദ്ധീൻ തിരൂർ, മമ്മുക്കുട്ടി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഇബ്രാഹിം പരിയാപുരം, ഫാറൂഖ് റഷീദ് (മെമ്പർഷിപ്) എന്നിവരെയും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാർ മുജീബ് റഹ്മാൻ പി, സതീശൻ പടിഞ്ഞാറേക്കര , ശ്രീനിവാസൻ , രവി കുറുക്കോൾ, ശംസുദ്ധീൻ കുറ്റൂർ,…
“സർക്കാർ നടപടി ആശ്വാസകരം”; സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്ന് നവീൻ ബാബുവിന്റെ കുടുംബം
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ച സർക്കാർ നടപടി ആശ്വാസകരമെന്ന് കുടുംബം. കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. പിണറായി സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്നും, അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു കോടതിയെ അറിയിച്ചതെന്നും, സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. മരണകാരണത്തിൽ ഉൾപ്പെടെ തുടക്കം മുതൽ ഒരുപാട് സംശയങ്ങൾ കുടുംബം ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുൾപ്പെടെ സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്നും പ്രവീൺ ബാബു പ്രതീക്ഷ പ്രകടിപ്പിച്ചു.
വാഷിംഗ്ടൺ: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായും, ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ കരാറിൽ ഇതുവരെ എത്തിയിട്ടില്ലെന്നുംയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് എനിക്ക് വേണ്ടത്. അതിന് അവർ സമ്മതിച്ചിട്ടുണ്ട്. നമ്മൾ ഒരു മികച്ച കരാറിന് തൊട്ടടുത്താണ്,” ട്രംപ് വ്യക്തമാക്കി. ചർച്ചകളിൽ ധൃതി കൂട്ടിയാൽ നല്ലൊരു കരാറിലെത്താൻ സാധിക്കില്ലെന്നും പതുക്കെയാണെങ്കിലും അമേരിക്ക ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിന് അന്ത്യം കുറിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.ഇറാന്റെ മറ്റ് നേതൃത്വങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടതുപോലെ അവരുടെ പ്രധാന സൈന്യത്തെ അമേരിക്ക ശക്തമായി ആക്രമിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ സൈന്യം താരതമ്യേന മിതവാദികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാഷിംഗ്ടൺ ഈ സമീപനം സ്വീകരിച്ചത്. “അവരുടെ നാവികസേനയും വ്യോമസേനയും 100 ശതമാനവും പൂർണ്ണമായി തകർക്കപ്പെട്ടു. എന്നാൽ അവരുടെ പ്രധാന സൈന്യത്തെ ഞങ്ങൾ ഒരു പരിധിവരെ ഒഴിവാക്കി. ഒരു രാജ്യത്തിന്റെ…
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂള്‍ പ്രന്‍സിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം. സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസത്തിൽ നടപ്പിലായതോടെയാണ് വിരമിക്കൽ ദിവസം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്. സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നൽകിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്. വിരമിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയിൽ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും
കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും. പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. 2023 മെയ് 25ന് കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
ഒളിവിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും ബന്ധമുള്ള നേപ്പാൾ പൗരന്മാർ ഉൾപ്പെടെ ഒമ്പത് പേരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.ഓപ്പറേഷനിടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, അറസ്റ്റിലായവർക്ക് ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളുമായി ബന്ധമുണ്ട്. ദാവൂദ് ഇബ്രാഹിമും ഐഎസ്ഐയും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ അറസ്റ്റ്. പ്രതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജ്യത്തുടനീളമുള്ള സുപ്രധാന സർക്കാർ-തന്ത്രപ്രധാന സ്ഥാപനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിടാനുള്ള ചുമതലയാണ് ഈ സംഘത്തിന് ലഭിച്ചിരുന്നതെന്ന് സ്പെഷ്യൽ സെൽ വ്യക്തമാക്കി. ഊർജ്ജ നിലയങ്ങൾ, ആണവ നിലയങ്ങൾ, പവർ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർഹൗസുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓപ്പറേഷന്റെ ഭാഗമായി പ്രതികളിൽ നിന്ന് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും…
