Author: News Desk

കണ്ണൂർ: തലശേരിയിൽ ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വൈശാഖ് എസ്. ദർശനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് രതിശനെ (59) ഈ മാസം മൂന്നിന് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് രതിശൻ മുഖേന ഉദ്യോഗാർഥികളിൽനിന്ന് വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾക്ക് വ്യാജ നിയമനക്കത്തുകൾ നൽകിയതായും പണം തിരികെ നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്നും പൊലീസ് പറയുന്നു. നിയമനവാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായതോടെ സാമ്പത്തിക സമ്മർദത്തിലായ രതിശൻ ജീവനൊടുക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട അപേക്ഷകൾ തയ്യാറാക്കി നൽകിയിരുന്ന രതിശന്റെ ഓഫീസ്…

Read More

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഏത് തരത്തിലുള്ള അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെന്ന് പിണറായി പറഞ്ഞു. മെസി കേരളത്തിലെത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വരവിനെ സംസ്ഥാനം സ്വാഗതം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അർജന്റീന ടീമിന് അവരുടെതായ കാരണങ്ങളാൽ കേരളത്തിലെത്താൻ സാധിക്കാതെ പോയതാണ് പിന്നീട് സംഭവിച്ചതെന്ന് പിണറായി പറഞ്ഞു. വിഷയത്തിൽ എന്ത് അന്വേഷണം വേണമെന്ന് അന്വേഷിച്ച ശേഷമേ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സർക്കാരുമായിട്ടായിരുന്നില്ല മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാരുമായിട്ടായിരുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. സ്പെയിനിലേക്ക് മന്ത്രി പോകുന്നതിന് പ്രത്യേക കരാർ ആവശ്യമില്ലെന്നും ഇക്കാര്യങ്ങളെല്ലാം അന്നത്തെ കായികമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട…

Read More

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തെ സ്വകാര്യ ഒത്തുതീർപ്പിലൂടെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് അമ്മ സത്യവാങ്മൂലം നൽകിയെങ്കിലും സംഭവം നടന്നിട്ടില്ലെന്ന് അതിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകളുടെ താൽപര്യവും ഭാവിയും അവഗണിച്ചുള്ള ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളി.

Read More

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. ടിക്കറ്റ് തീയതി എത്ര തവണ വേണമെങ്കിലും അധിക ഫീസ് നൽകാതെ മാറ്റാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുക. പുതിയ പരിഷ്കാരങ്ങൾ ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്നു. ഇക്കോണമി ക്ലാസിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷ്യൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും സൗജന്യമായി തീയതി മാറ്റാം. അനുവദനീയമായ ടിക്കറ്റ് കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം. ദുബൈയിലേക്കുള്ള യാത്ര റദ്ദാക്കുമ്പോൾ ഈടാക്കുന്ന നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മറ്റു രാജ്യാന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തീയതി ഒരുതവണ സൗജന്യമായി മാറ്റാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ, നിലവിലുള്ള നിരക്കിൽ മാറ്റമില്ലാതെ ടിക്കറ്റ് ബുക്കിങ് 24 മണിക്കൂർവരെ ഹോൾഡ് ചെയ്യാനും യാത്രക്കാർക്ക് സാധിക്കും. സംഘർഷ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്ക് 25,000 ഡോളർവരെ പരിരക്ഷയും യാത്ര 30 ദിവസംവരെ സൗജന്യമായി നീട്ടാനുള്ള സൗകര്യവും ഉൾപ്പെടുന്ന സമഗ്ര ഇൻഷുറൻസ്…

Read More

മനാമ: ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 18 വരെയുള്ള സർവീസുകളുടെ ഷെഡ്യൂളാണ് നിലവിൽ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സർവീസ് സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗളൂരു സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുക. ഓഗസ്റ്റ് 14ന് ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 12.25നും കൊച്ചിയിലേക്ക് രാവിലെ 10.25നും വിമാനങ്ങൾ പുറപ്പെടും. ഓഗസ്റ്റ് 15ന് കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കും ഓഗസ്റ്റ് 16ന് കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കും സർവീസുകളുണ്ടാകും. ഓഗസ്റ്റ് 17ന് കോഴിക്കോട്, മംഗളൂരു റൂട്ടുകളിലും ഓഗസ്റ്റ് 18ന് കോഴിക്കോട്, കണ്ണൂർ റൂട്ടുകളിലും സർവീസ് നടത്തും. ഇതേ ദിവസങ്ങളിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള മടക്കസർവീസുകളും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രാദേശിക സംഘർഷത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം 22 മുതലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ റദ്ദാക്കിയത്. ഓഗസ്റ്റ് 13 വരെയുള്ള സർവീസുകൾ നിലവിൽ റദ്ദാക്കിയ നിലയിൽ തുടരും.…

Read More

മനാമ: ബഹ്‌റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററും (PAACT) സ്റ്റാർവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘PAACT ഒരുമയുടെ ഓണം 2026’ ആഘോഷത്തിന്റെ ടിക്കറ്റിന്റെയും ഫ്ലയറിന്റെയും പ്രകാശനച്ചടങ്ങ് ജുഫൈറിലെ അൽമൊയ്യദ് പ്ലാസയിൽ പ്രൗഢഗംഭീരമായി നടന്നു. സെപ്റ്റംബർ 18ന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറുന്ന പാക്ടിന്റെ വിപുലമായ ഓണാഘോഷത്തിന് മുന്നോടിയായാണ് വർണാഭമായ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. https://youtu.be/MdQCRPNom6s?si=B9xu0AveaSAmlIKY ‘ഒരുമയുടെ ഓണം–സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ പരിപാടികൾ ഒരുക്കുന്നത്. ബഹ്‌റൈനിലെ പാലക്കാട്ടുകാരെയും കുടുംബങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ആഘോഷം, പ്രവാസലോകത്ത് പാലക്കാടിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ശ്രദ്ധേയമായ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സെപ്റ്റംബർ 18 വെള്ളിയാഴ്ച ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷത്തിൽ പരമ്പരാഗത ഓണാഘോഷത്തിന്റെ എല്ലാ നിറങ്ങളും പകിട്ടോടെ അവതരിപ്പിക്കും. പാലക്കാടിന്റെ തനത് രുചിയും പാരമ്പര്യവും വിളിച്ചോതുന്ന പാലക്കാടൻ സദ്യ, പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കാറ്ററിങ് സ്ഥാപനമായ റൈറ്റ് ചോയ്സ് ഒരുക്കും. പാക്ട് പ്രസിഡന്റ് അശോക്…

Read More

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ₹15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മലയാളിയാണെന്ന് ഡൽഹി പൊലീസ്. കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് അറിയിച്ചത്. ഇയാളുടെ സഹായി മുസമ്മിൽ തയ്ബിനെയും പൊലീസ് പിടികൂടി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നായി കേസുമായി ബന്ധപ്പെട്ട ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിങ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം നേടിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ട്രേഡിങ് ആപ്പുകളിൽ വ്യാജ ലാഭം രേഖപ്പെടുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി. പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്‌മെന്റ്, അക്കൗണ്ട് വെരിഫിക്കേഷൻ തുടങ്ങിയ പേരുകളിൽ അധിക തുക ആവശ്യപ്പെടുകയും ചെയ്തു. ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പിലൂടെ ലഭിച്ച പണം പല ഘട്ടങ്ങളിലായി മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിന് ഖത്തർ ബന്ധമുണ്ടെന്നും ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും പൊലീസ്…

Read More

തൃശൂർ: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കേരളത്തിലെ സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശിൽപ്പികളിലൊരാളുമായ ഡോ. എം.പി. പരമേശ്വരൻ (91) അന്തരിച്ചു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. 1935 ജനുവരി 18ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആണവശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടി. 1957ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ശാസ്ത്രം സാമൂഹിക മാറ്റത്തിനുള്ള ശക്തിയാകണമെന്ന ആശയം ഉയർത്തിപ്പിടിച്ച അദ്ദേഹം അക്കാദമിക മേഖല വിട്ട് 1975 മുതൽ സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളും വൈരുധ്യാത്മക ഭൗതികവാദവും ലളിതമായി വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം തുടങ്ങിയ വിവിധ മേഖലകളിൽ വേറിട്ട ചിന്തകളും പ്രായോഗിക പദ്ധതികളും അവതരിപ്പിച്ച് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു എം.പി. പരമേശ്വരൻ. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും സാക്ഷരതാ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. സമാധാനപൂർണമായ ലോകത്തിനും…

Read More

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ തുടരും. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല. ദിവസങ്ങള്‍ എണ്ണി തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെയുണ്ടാകും. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളര്‍മതി പറഞ്ഞു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം…

Read More

തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് ₹1.34 കോടി തട്ടിയെടുത്തെന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് പിടിയിലായത്. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനും സംഘവുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടർന്ന് പരാതിക്കാരനെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഓൺലൈൻ ട്രേഡിങ് നടത്തുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും നിർദേശങ്ങളും അയച്ചുനൽകുകയും ചെയ്തു. ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി സംഘം നിർദേശിച്ച അക്കൗണ്ടുകളിലേക്ക് ആകെ ₹1,34,50,000 കൈമാറി. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിലൂടെ ലഭിച്ചതായി കാണിച്ച ലാഭമോ പിന്നീട്…

Read More