- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
കൊച്ചി: മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന വലിയ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന മന്തഗൗണ്ട് ബിരാദാർ, ബാപഗൗണ്ട് ഭീരമായ ചൗധരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. കർണാടക താലിക്കോട്ടെ സ്ഫോടകവസ്തു വിതരണ സ്ഥാപനമായ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളാണ് ഇരുവരും. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2026 ഫെബ്രുവരി 7ന് മലപ്പുറം തിരുരങ്ങാടിയിൽ ഉള്ളി ചാക്കുകൾ കയറ്റിയ ലോറിയിൽ നിന്നാണ് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ അളവ് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സ്ഫോടകവസ്തുക്കളുടെ സ്രോതസ്സും സഞ്ചാരപഥവും മറച്ചുവെക്കാൻ പാക്കറ്റുകളിലെ ഔദ്യോഗിക ബാർകോഡ് ലേബലുകൾ പ്രതികൾ നശിപ്പിച്ചതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി. താലിക്കോട്ടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ…
ഭോപ്പാൽ: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഹർജി തള്ളിയത്. നിലവിൽ കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്നും മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യം തേടാൻ സമയം നൽകണമെന്നും ആവശ്യപ്പെട്ട് ഫർമാൻ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഒരു മാസത്തെ സാവകാശം ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ മധ്യപ്രദേശ് പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
മനാമ: ടൂറിസം വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിലും വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഇവന്റ് മേഖല പ്രധാന പങ്കുവഹിക്കുന്നതായി ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫർ അൽ സൈറഫി പറഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന ഇവന്റുകൾക്കുള്ള പ്രിയപ്പെട്ട കേന്ദ്രമായി ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ബഹ്റൈനിലെ വിവിധ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവന്റ് മേഖലയിലെ വേഗത്തിലുള്ള വളർച്ചയ്ക്കനുസരിച്ച് സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ഇവന്റ് മേഖലയെ വികസിപ്പിക്കുന്നതിൽ നിർണായക ഘടകമാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഗുണമേന്മയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലും സ്വകാര്യ മേഖല പ്രധാന പങ്കാളിയാണെന്നും അവർ വ്യക്തമാക്കി. ഇവന്റ് മേഖല ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഗതാഗതം, ലോജിസ്റ്റിക്‌സ്, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് തുടങ്ങിയ ടൂറിസവുമായി ബന്ധപ്പെട്ട മേഖലകൾക്കും വലിയ പിന്തുണ നൽകുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ വികസിത അടിസ്ഥാനസൗകര്യങ്ങൾ,…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഓഹരികൾ കൈമാറുന്നതിന് അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയിൽ ഓഹരികൾ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും അത്തരം നീക്കങ്ങൾക്ക് നിയമസാധുതയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരി കൈമാറ്റത്തിന് ധാരണയായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിലൂടെ ഏകദേശം 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം വിഴിഞ്ഞം പദ്ധതിയിലേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദാനി ഗ്രൂപ്പും ഷിപ്പിങ് കമ്പനിയുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്കർ ന്റെ സ്മരണ നിലനിർത്താൻ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡിന് പ്രമുഖ സാമൂഹിക പ്രവർത്തകയും ഏറെക്കാലമായി ആതുര ചികിത്സാ രംഗത്ത് സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ: അമർജിത്ത് കൗർ സന്ധുവിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് ബിഡികെ ബഹ്‌റൈനും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ പ്രോഗ്രാമിൽ വെച്ച് പ്രസ്തുത അവാർഡ് ഡോ: സന്ധുവിന് കൈമാറും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. അന്നേ ദിവസം ലൈഫ് സ്റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ:ശ്യാം ശരത്ത് ന്റെ ബോധവൽക്കരണ ക്ലാസ് തുടർന്ന് ഡോക്ടറുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഉണ്ടായിരിക്കും. ബിഡികെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെയെല്ലാം ഉം…
സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ആദ്യഘട്ടമായ ഭവന സെൻസസ് ഇന്ന് (ജൂലൈ 1) മുതൽ ആരംഭിച്ചു. ഈ മാസം 30 വരെ നീളുന്ന ഭവന സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം കുടുംബങ്ങൾക്ക് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെയും ആസ്തികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണ് ആദ്യഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. 33 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യാവലിയിലൂടെയാണ് വിവരശേഖരണം നടക്കുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് എന്യൂമറേറ്റർമാർ രേഖപ്പെടുത്തുക. ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തുടനീളം 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സമയപരിധി ഇന്നലെയോടെ അവസാനിച്ചു. ഓൺലൈനായി നൽകിയ വിവരങ്ങൾ എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്നതിനിടെ പരിശോധിച്ച് സ്ഥിരീകരിക്കും. സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്താനാണ് പദ്ധതി. അതേസമയം, സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ…
ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ് ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ,സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദിയിലെ അംഗങ്ങൾ 2026 ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വച്ച് കൂടിയ മീറ്റിങ്ങിൽ വച്ച് ഒപ്പ് (ലോയൽറ്റി പ്ലെഡ്ജ്) ശേഖരണം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അറിയിച്ചു.തുടർന്ന് ചെയർമാൻ ഡി കൃഷ്ണകുമാർ ഒപ്പ് ശേഖരണത്തിന്റെ സന്തോഷം എല്ലാവരോടും ആയി പങ്ക് വച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാദികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് ബഹ്‌റൈൻ രാജ്യം നമുക്ക് നൽകുന്ന കരുതലിനും, സ്നേഹത്തിനും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു. കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് സ്റ്റാഫ് എന്നിവർ…
സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ചു.ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹാസദ്യ സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വച്ച് നടക്കും. സെപ്തംബര് 5 മുതൽ അംഗങ്ങൾക്കായി നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങൾ ഒക്ടോബര് 30 ന് സമാപിക്കും അംഗങ്ങളെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വര്ഗീസ്സ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വര്ഗീസ്സ്, സിംസ് ഭരണസമിതി അംഗംങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി സോബിൻ ജോസ്, മുൻ പ്രസിഡൻറ്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
മനാമ: സുരക്ഷാ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ യുവാവ് അറസ്റ്റിൽ. 29 വയസ്സുള്ള യുവാവിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ അവരുടെ ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത് നിയമലംഘനമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മനാമ:ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടുമുള്ള വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്റർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും നിറവിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാജ്യത്തിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിന് കീഴിൽ ആസ്വദിക്കുന്ന സുരക്ഷ, സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കുന്ന ദേശസ്നേഹം പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരും പ്രതിജ്ഞയെടുത്തു. ആത്മാർത്ഥമായ സേവനം, സമർപ്പണം, ബഹ്റൈന്റെ തുടർച്ചയായ പുരോഗതിയോടുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിലൂടെ പ്രകടമാകുന്ന ശാശ്വത മൂല്യങ്ങളാണ് രാഷ്ട്രത്തോടുള്ള വിശ്വസ്തതയും ഭക്തിയും എന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്. ബഹ്‌റൈൻ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെയും സുസ്ഥിര വികസനത്തെയും ഏവരും പ്രശംസിച്ചു. ബഹ്റൈൻ ജനതയുടെ ശക്തമായ ദേശസ്നേഹ മനോഭാവത്തിൽ അഭിമാനം പ്രകടിപ്പിച്ചു. രാഷ്ട്രത്തെ സേവിക്കുന്നതിലും ശോഭനമായ ഭാവിക്കായുള്ള അതിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിലും ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. ബഹ്റൈന്റെ തുടർച്ചയായ വികസന നേട്ടങ്ങൾ ദീർഘവീക്ഷണമുള്ള…
