- കാപ്പ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം
- ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്മോർട്ടം
- കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു
- ഫിഫ ലോകകപ്പ് ആവേശത്തിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു
- ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം: വ്യക്തത തേടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
- വെടിനിർത്തൽ അവസാനിച്ചു; ഇറാനുമായി ഇനി ഇടപാടില്ലെന്ന് ട്രംപ്
- വീട്ടിലെ ലിഫ്റ്റില് തല കുടുങ്ങി; പത്തനംതിട്ടയില് 75കാരന് മരിച്ചു
Author: News Desk
പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രിയദർശിനി സർവീസുകളുടെ ആഘാതത്തിന് പുറമെ, വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളും കമ്മിറ്റി പരിശോധിക്കും. കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷമായി സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ മുൻ എൽ.ഡി.എഫ്…
മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ ആയിരത്തിലധികം വിശ്വാസികൾ സൽമാനിയ ദേവാലയത്തിൽ സംഘടിപ്പിച്ച വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇടവക പ്രസിഡന്റും വികാരിയുമായ റവ. ഫാ. തോമസ്കുട്ടി പി. എൻ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് സെബി, ട്രസ്റ്റി ലോബോ കെ. പി., സെക്രട്ടറി എബി കുരുവിള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിസംബോധന ചെയ്ത പ്രതിജ്ഞയിൽ, ബഹ്റൈന്റെ നേതൃത്വത്തോടുള്ള വിശ്വസ്തതയും നന്ദിയും പിന്തുണയും രേഖപ്പെടുത്തി. ഇന്ത്യൻ ഓർത്തഡോക്സ് സമൂഹവും ബഹ്റൈൻ രാജ്യവും തമ്മിലുള്ള ശക്തമായ ബന്ധവും ചടങ്ങിൽ എടുത്തുകാട്ടി. മതസൗഹാർദ്ദത്തിനും ദേശീയ ഐക്യത്തിനും സഭ നൽകുന്ന പ്രാധാന്യവും പരിപാടിയിലൂടെ വ്യക്തമാക്കി. ചടങ്ങിൽ വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഗുരുതര രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് നടപടികൾ ശക്തമാക്കാനാണ് നീക്കം. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേരള പൊലീസ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ടവർ ചില…
പരിക്ക് താൽക്കാലികം മാത്രം; കൂടുതൽ കരുത്തോടെ തിരിച്ചെത്തും: ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ
മനാമ: ചികിത്സ നൽകിയ ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ച് ബഹ്റൈൻ രാജകുടുംബാംഗം ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. ഡോക്ടർമാരുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും മികച്ച പരിചരണത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ദൈവം അവർക്ക് സമൃദ്ധമായ പ്രതിഫലം നൽകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. തനിക്ക് സംഭവിച്ച പരിക്ക് ജീവിതത്തിലെ ഒരു താൽക്കാലിക ഘട്ടം മാത്രമാണെന്നും, നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവാനുഗ്രഹത്താൽ മുമ്പത്തേക്കാൾ കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. “വരാനിരിക്കുന്നത് കൂടുതൽ മനോഹരമായ ദിവസങ്ങളാണ്. ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവർ ഒരിക്കലും നിരാശരാകില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും പ്രാർഥനകളിലൂടെ പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഷെയ്ഖ് നാസർ നന്ദി രേഖപ്പെടുത്തി. ഈ പിന്തുണയും സ്നേഹവും പ്രയാസകരമായ ഈ ഘട്ടം അതിജീവിക്കാൻ തനിക്ക് വലിയ കരുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ: ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹ്റൈൻ, 2026 ജൂലൈ 3-ന് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തിൽ 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ദീപക് നന്ദ്യാല പ്രസിഡന്റായും റെജു ആൻഡ്രൂസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയിൽ ആനന്ദ് ജെ (വൈസ് പ്രസിഡന്റ്), ഹരീഷ് നായർ (ട്രഷറർ), ഹനുമന്ത റാവു (ജോയിന്റ് സെക്രട്ടറി), രഞ്ജിത് പി (മെമ്പർഷിപ്പ് സെക്രട്ടറി), വെങ്കട്ട് സ്വാമി, പ്രേം സാഗർ, രാജീഷ്, വിനയ് ചന്ദൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ), സുരേഷ് ബാബു (ഓവർസീസ് കോർഡിനേറ്റർ), പ്രവീൺ എസ് (ഉപദേഷ്ടാവ്), പ്രദീപ് എസ് (സംയോജക്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. യോഗത്തിൽ വൈസ് പ്രസിഡന്റ് ആനന്ദ് ജെ സ്വാഗതം ആശംസിച്ചു. തുടർന്ന് യോഗത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ദീപക് നന്ദ്യാല, അംഗങ്ങൾ നൽകിയ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക സേവനം,…
ആരോഗ്യവകുപ്പിലെ പത്ത് വർഷത്തെ പർച്ചേസുകൾക്ക് സമഗ്ര അന്വേഷണം; കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിൽ നടപടി
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന എല്ലാ പ്രധാന പർച്ചേസുകളിലും സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതായി ലഭിച്ച പരാതികളും നേരിട്ടുള്ള പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി. അന്വേഷണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാനും മരുന്നുകൾ വാങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഇത്രയും വലിയ തോതിൽ ഉപകരണങ്ങൾ വാങ്ങിയത് എന്തിനാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകൾ നടന്നെന്ന ആക്ഷേപങ്ങളിലും വ്യക്തത വരുത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈൽ മോർച്ചറികൾ, ഓട്ടോക്ലേവ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങി കോടികൾ വിലമതിക്കുന്ന നിരവധി ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തിയ എല്ലാ പർച്ചേസുകളും, കേന്ദ്ര പദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ടിൽ…
മനാമ : പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ പതിനൊന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ അറിയപ്പെടുന്ന കലാ,സംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും, “ഹരിഗീതപുരം ബഹ്റൈൻ” പ്രോഗ്രാം കമ്മിറ്റി കൺവീനറും ആയ ദീപക് തണലിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ജൂൺ 3 വെള്ളിയാഴ്ച വൈകിട്ട് സനൽ കുമാറിന്റെ അധ്യക്ഷതയിൽ കലവറ റസ്റ്റോറന്റിൽ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രദീപ് കുമാർ പള്ളിപ്പാട് സ്വാഗതം ആശംസിക്കുകയും, മറ്റ് ഭാരവാഹികൾ ദീപക് തണൽ കഴിഞ്ഞ കാലങ്ങളിൽ ഹരിഗീതപുരം ബഹ്റൈനും, ബഹ്റൈൻ പൊതുസമൂഹത്തിനും നൽകിയ പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തി ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. ഹരിഗീതപുരം ബഹ്റൈന്റെ പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച ദീപക് തണൽ , സംഘടനയുടെ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച മികച്ച നേതൃത്വത്തെയും ഇടപെടലുകളെയും കുറിച്ചുള്ള ഓർമ്മകൾ യോഗത്തിൽ ആശംസ അറിയിച്ചു സംസാരിച്ചവർ പങ്കുവെച്ചു.പരിപാടിയിൽ ഹരിഗീതപുരം ബഹ്റൈൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വവൈസറി കമ്മിറ്റി,…
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്; വിമതരായി മത്സരിച്ചവർ വർഗവഞ്ചകരെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനെയും വി കുഞ്ഞികൃഷ്ണനെയും തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ അഭിപ്രായം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ജയരാജന്റെ പ്രതികരണം പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ഓരോരുത്തരും ഓരോ ചാനലുകളിൽ പറയുന്നതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും ജയരാജൻ പാർട്ടിയുടെ ഭാഗമായല്ല സംസാരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കാമെന്ന പൊതുനിലപാട് ഉണ്ടെങ്കിലും, പാർട്ടിയെ വഞ്ചിച്ച് പോയവരുടെ തെറ്റ് വർഗവഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരനും ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്ന് ഗോവിന്ദൻ ആരോപിച്ചു. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും അവരെ വിമർശിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന വാർത്തകളും എം വി ഗോവിന്ദൻ തള്ളി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർചേരി ഉണ്ടെന്ന പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം…
ബീജിംഗ്: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പുതിയ സേവന നിരക്കുകൾ ഈടാക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറേസ റഹ്മാനി ഫസ്ലി അറിയിച്ചു. ബീജിംഗിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ സംഘർഷത്തിൽ ഇറാനെ പിന്തുണച്ച സൗഹൃദ രാജ്യങ്ങൾക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒമാനുമായി ചേർന്ന് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ഇറാൻ ചർച്ചകൾ നടത്തിവരികയാണെന്നും അംബാസഡർ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിരക്ക് ഈടാക്കാനുള്ള നീക്കത്തെ അമേരിക്ക ശക്തമായി എതിർക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ച പ്രാഥമിക ധാരണ പ്രകാരം, 60 ദിവസത്തേക്ക് ചരക്കുകപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ സൗജന്യമായി കടന്നുപോകാൻ അനുമതിയുണ്ടായിരുന്നു. ഈ കാലാവധി അവസാനിച്ചതിന് ശേഷം ഏത് രീതിയിലുള്ള സംവിധാനം നിലവിൽ വരുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലായിരുന്നു. ഹോർമൂസ് കടലിടുക്ക് ഇറാന്റെ…
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ 76,397 ആയിരുന്ന യാത്രക്കാരുടെ എണ്ണം മേയ് മാസത്തിൽ 487,069 ആയി ഉയർന്നു. 538 ശതമാനത്തിന്റെ വൻ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഏപ്രിൽ മാസത്തിൽ വിമാന സർവീസുകളും വ്യോമപാതയുടെ ഉപയോഗവും സാരമായി ബാധിച്ചിരുന്നു. ഇറാൻ-യു.എസ് സംഘർഷവും ഗൾഫ് മേഖലയിൽ ഉണ്ടായ ആക്രമണങ്ങളും വ്യോമഗതാഗതത്തെ ബാധിച്ചതാണ് ഏപ്രിലിലെ ഇടിവിന് പ്രധാന കാരണം. എന്നാൽ മേയ് മാസത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ബഹ്റൈന്റെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തി. യാത്രക്കാരുടെ വരവിലും പോക്കിലും വലിയ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. ഏപ്രിലിൽ 37,289 പേർ മാത്രമാണ് ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയത്. മേയ് മാസത്തിൽ ഇത് 234,124 ആയി ഉയർന്നു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ഏപ്രിലിൽ 39,108…
