- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
- താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: News Desk
പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടുചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നങ്കോട് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽനിന്ന് കുരങ്ങിന്റെ തലയോട്ടി കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള വസ്തു സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് സ്കാൻ ചെയ്തപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ചോദ്യംചെയ്യലിൽ തലയോട്ടി കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇത് സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്ന കുരങ്ങിന്റേതാകാമെന്ന സംശയത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചു. തുടർ നിയമനടപടികൾക്കായി യാത്രക്കാരനെ പൊലീസിന് കൈമാറി. വന്യജീവി വകുപ്പ് നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ബഹ്റൈൻ രാജാവിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾക്കും പൊതുതാൽപര്യങ്ങൾക്കും പിന്തുണ നൽകുന്ന വിധത്തിൽ സാമ്പത്തിക, വികസന മേഖലകളിലെ സഹകരണവും സംയുക്ത പ്രവർത്തനങ്ങളും കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. പൊതുതാൽപര്യമുള്ള പ്രാദേശിക–അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൂർവദേശത്തെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളും ചർച്ചയായി. എല്ലാ സാഹചര്യങ്ങളിലും ബഹ്റൈന് യുഎഇ നൽകിവരുന്ന ഉറച്ച പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. വിവിധ വെല്ലുവിളികളെ നേരിടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളും ശേഷിയും ശക്തിപ്പെടുത്തുന്നതിൽ ഈ പിന്തുണ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിൽ ഇരുനേതാക്കളും അഭിമാനം പ്രകടിപ്പിച്ചു.…
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ക്ഷണിച്ച്; പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ ക്ഷണം
ന്യൂഡൽഹി: എം.പി മാരായ സുരേഷ് ഗോപി, പ്രേമചന്ദ്രൻ എന്നിവർ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. കൊല്ലത്ത് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കുന്ന 12-ാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലും ദേശീയതല മാനേജ്മെന്റ് സമ്മിറ്റ് 2026ലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിയെ ക്ഷണിച്ചു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം.പി മാർ വ്യക്തമാക്കി. കേരളത്തിന്റെ പ്രധാന ആഘോഷദിനമായ കേരളപ്പിറവി ദിനത്തിൽ കൊല്ലത്ത് നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുമെന്നും ഇവർ പറഞ്ഞു. നവംബർ ഒന്നിനാണ് 12-ാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ദേശീയതല മാനേജ്മെന്റ് സമ്മിറ്റ് 2026ഉം കൊല്ലത്ത് നടക്കുന്നത്. ഇരു പരിപാടികളിലും രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കണമെന്ന അഭ്യർത്ഥനയോടെയാണ് ക്ഷണം നൽകിയത്.
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (MASS Bahrain) സംഘടിപ്പിച്ച 12-ാമത് പിതൃതർപ്പണം – കർക്കിടക വാവുബലി ചടങ്ങ് ഇന്ന് പുലർച്ചെ 4 മണി മുതൽ 6 മണി വരെ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പരേതരായ പിതൃക്കളെ അനുസ്മരിച്ച് പിതൃതർപ്പണം അർപ്പിക്കുന്നതിനും പ്രാർത്ഥനകളിൽ പങ്കുചേരുന്നതിനുമായി നിരവധി കുടുംബങ്ങൾ ചടങ്ങിൽ സന്നിഹിതരായി. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുതേടത്ത് കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദവിധിപ്രകാരമുള്ള വിവിധ ചടങ്ങുകൾക്കും തർപ്പണ കർമ്മങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. കഴിഞ്ഞ 12 വർഷമായി MASS ബഹ്റൈൻ കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണ ചടങ്ങ് സംഘടിപ്പിച്ചുവരുന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുമുള്ള പാരമ്പര്യ ആചാരങ്ങൾ പ്രവാസ ജീവിതത്തിലും നിലനിർത്തുന്നതിനും പുതുതലമുറയ്ക്ക് നമ്മുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകവുമായി ബന്ധം നിലനിർത്തുന്നതിനുമുള്ള MASS-ന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന് MASS ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവരുടെ…
മനാമ: ബഹ്റൈനെതിരായ ഇറാനിയൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് 10 വർഷം വരെ തടവുശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിലക്കപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുക, ചിത്രീകരണം നിരോധിച്ച സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ ചില പ്രതികൾക്ക് 5,000 ദീനാർ വരെ പിഴ ചുമത്താനും കേസുമായി ബന്ധപ്പെട്ട സാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രശംസിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സുരക്ഷാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും നിരോധിത വിവരങ്ങളും പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണത്തിലൂടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെ സുരക്ഷാസേന തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷിമൊഴികൾ…
കാസർകോട്: പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര സ്വദേശി പി. അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്. കർണാടകയിലെ ഹുൻസൂരിലുള്ള എസ്ബിഐ ശാഖയിൽ ജോലി ചെയ്തിരുന്ന അനുശ്രീയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ കോൾ നടത്തിയതിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് വിവരം. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ അമലിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. മരണങ്ങളിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവങ്ങളിൽ ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടത്തിവരികയാണ്. അനുശ്രീയുടെ മൃതദേഹം വൈകീട്ട് സംസ്കരിച്ചു.
കണ്ണൂർ: തലശേരിയിൽ ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വൈശാഖ് എസ്. ദർശനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് രതിശനെ (59) ഈ മാസം മൂന്നിന് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് രതിശൻ മുഖേന ഉദ്യോഗാർഥികളിൽനിന്ന് വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾക്ക് വ്യാജ നിയമനക്കത്തുകൾ നൽകിയതായും പണം തിരികെ നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്നും പൊലീസ് പറയുന്നു. നിയമനവാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായതോടെ സാമ്പത്തിക സമ്മർദത്തിലായ രതിശൻ ജീവനൊടുക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട അപേക്ഷകൾ തയ്യാറാക്കി നൽകിയിരുന്ന രതിശന്റെ ഓഫീസ്…
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഏത് തരത്തിലുള്ള അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെന്ന് പിണറായി പറഞ്ഞു. മെസി കേരളത്തിലെത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വരവിനെ സംസ്ഥാനം സ്വാഗതം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അർജന്റീന ടീമിന് അവരുടെതായ കാരണങ്ങളാൽ കേരളത്തിലെത്താൻ സാധിക്കാതെ പോയതാണ് പിന്നീട് സംഭവിച്ചതെന്ന് പിണറായി പറഞ്ഞു. വിഷയത്തിൽ എന്ത് അന്വേഷണം വേണമെന്ന് അന്വേഷിച്ച ശേഷമേ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സർക്കാരുമായിട്ടായിരുന്നില്ല മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാരുമായിട്ടായിരുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. സ്പെയിനിലേക്ക് മന്ത്രി പോകുന്നതിന് പ്രത്യേക കരാർ ആവശ്യമില്ലെന്നും ഇക്കാര്യങ്ങളെല്ലാം അന്നത്തെ കായികമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട…
മകളെ പീഡിപ്പിച്ച കേസ്: അച്ഛനുമായുള്ള ഒത്തുതീർപ്പിന് അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തെ സ്വകാര്യ ഒത്തുതീർപ്പിലൂടെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് അമ്മ സത്യവാങ്മൂലം നൽകിയെങ്കിലും സംഭവം നടന്നിട്ടില്ലെന്ന് അതിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകളുടെ താൽപര്യവും ഭാവിയും അവഗണിച്ചുള്ള ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളി.
