- ബഹ്റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു
- തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ചു; രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കി: എട്ട് പ്രവാസികൾക്ക് തടവ്
- ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് 7.8% ജിഡിപി വളർച്ച; പ്രതീക്ഷകൾ മറികടന്ന് സമ്പദ്വ്യവസ്ഥ
- പിണറായി വിജയന്റെ ഭീഷണി വിലപ്പോവില്ല;പാർട്ടിക്കകത്തെ ഒറ്റപ്പെടൽ മറച്ചുവെക്കാനുള്ള ശ്രമം: മന്ത്രി സി.പി ജോൺ
- കാന്തപുരത്തിന്റെ നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദു കൃഷ്ണ
- മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം; ആഴ്ചയിൽ മൂന്നുദിവസം സന്ദർശകരെ കാണും
- വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശി വെന്തുമരിച്ചു
- വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്ക് ‘സ്മാർട്ട് ബസ്’ മൊബൈൽ ആപ്പ്; ഈ ആഴ്ച പുറത്തിറക്കും
Author: News Desk
‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ
കൊച്ചി: സ്ത്രീകൾ പൊതുവേദികളിലും നിരത്തുകളിലും പങ്കെടുക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടണമെന്ന നിലപാട് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കു പുറമേ ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവരായും മുസ്ലിം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും യോഗങ്ങളിൽ പങ്കെടുക്കുന്നതും പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുംകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. നിരവധി വിദ്യാഭ്യാസ–സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു. ഇസ്ലാമിക ആഘോഷങ്ങളുടെ ഭാഗമായി യുവതികളെ പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ ‘പ്രദർശിപ്പിക്കുന്നതും’, ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ആഘോഷങ്ങളുമായി കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് യോജിച്ചതല്ലെന്നായിരുന്നു…
ഷൗക്കത്തിനെതിരായ വ്യക്തിഹത്യാ പരാമർശം: സി.കെ. ഷാക്കിറിനെ യൂത്ത് ലീഗ് പദവികളിൽനിന്ന് നീക്കി
ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ സമൂഹമാധ്യമത്തിൽ വ്യക്തിഹത്യാ പരാമർശം നടത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ സംഘടനാ പദവികളിൽനിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘യുക്തിവാദം തലയ്ക്കു കയറിയതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. നിലവിലുള്ള നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്നീട് പിൻവലിച്ചു. അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണദിവസം പൊലീസ് ഫോൺ വാങ്ങിയെങ്കിലും പിന്നീട് കുടുംബത്തിന് തിരികെ നൽകിയതായി ബന്ധു ഷക്കീർ പറഞ്ഞു. പാറ്റേൺ ലോക്ക് ഉള്ളതിനാൽ ഫോൺ തുറക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെങ്കിലും ആത്മഹത്യാ പ്രേരണ സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി
തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നിൽ പാര്ട്ടിയിലെ ഗ്രൂപ്പ് തര്ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയിൽ തടഞ്ഞു നിര്ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്ദ്ദേശിച്ചത്.
മനാമ :ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ 12 മണി വരെ നടന്ന ക്യാമ്പിൽ 75ൽ അധികം പേർ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം മിഥുൻ മോഹൻ, “നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും ഗുരുതരമായ അപകടങ്ങളിലോ രോഗാവസ്ഥയിലോ ഉള്ളവർക്ക് പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും” അഭിപ്രായപ്പെട്ടു. നവകേരള മനാമ മേഖല പ്രസിഡന്റ് അനു യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മേഖല സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, കേന്ദ്ര സെക്രട്ടറി രാജകൃഷ്ണൻ യു , കോർഡിനേഷൻ അസ്സിസ്റൻ്റ് സെക്രട്ടറി സുനിൽ ദാസ്, മനാമ മേഖലാ രക്ഷാധികാരി അഷ്റഫ് കുരുത്തോലയിൽ , കേന്ദ്ര ട്രഷറർ ഷാജഹാൻ കരുവന്നൂർ,…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീർത്ത അസറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി. തങ്ങളുടെ ആറാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അസർ ബാറ്റുവീശിയത്. അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കി. പിന്നീട് ഗ്രീൻഫീൽഡിൽ കണ്ടത് അസറുദ്ദീന്റെ അഴിഞ്ഞാട്ടമായിരുന്നു. വെറും 56 പന്തിൽ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ…
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം എം അക്ബറിന് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന “മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ പ്രഖ്യാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിലാണ് പരിപാടി. വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ അൽ ഫുർഖാൻ സെന്റർ പ്രവർത്തകരായ മൂസ സുല്ലമി, ഷറഫുദ്ധീൻ, സുഹൈൽ ( വൈസ് പ്രസിഡൻ്റ്മാർ) മനാഫ് സി.കെ (ജനറൽ സെക്രട്ടറി), അബ്ദുൾ സലാം (പ്രോഗ്രാം കൺവീനർ), അബ്ദുൾ ബാസിത്ത് അനാറത്ത് ( യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാനിദ് (ഫൈനാൻസ് സെക്രട്ടറി), മുജീബ് (വളണ്ടിയർ കാപ്റ്റൻ), അബ്ദുൾ ഹക്കിം (സൗണ്ട്), സഹീദ് പുഴക്കൽ (ഓഡിറ്റ്) എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ 38 പേർകൂടി അറസ്റ്റിലായി. വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 38 കേസുകളിലാണ് അറസ്റ്റ്. ഇതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,771 ആയും ആകെ അറസ്റ്റുകളുടെ എണ്ണം 10,535 ആയും ഉയർന്നു. ഓപ്പറേഷൻ ആരംഭിച്ചതുമുതൽ ഇതുവരെ 8,517.479 ഗ്രാം എംഡിഎംഎയും 1,100.086 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരിവസ്തുക്കൾ കൈവശംവച്ചതിന് 11 കേസുകളും എൻഡിപിഎസ് നിയമപ്രകാരം 27 കേസുകളും ഉൾപ്പെടുന്നു. കോട്പ നിയമപ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽനിന്ന് 0.655 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം പൊലീസ് ഒമ്പത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ 9,362 ബോധവത്കരണ ക്ലാസുകളും 602 കൗൺസലിങ് സെഷനുകളും നടത്തി. സ്കൂൾ–കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,638…
പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തണമെന്ന് ബഹ്റൈൻ
മനാമ: തുടർച്ചയായി രണ്ട് വർഷം പൊതുയോഗം ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നിർദേശം. ബന്ധപ്പെട്ട സംഘടനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുയോഗം വിളിച്ചുചേർക്കുകയും ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. മാർഗനിർദേശം ആവശ്യമുള്ള സംഘടനകളുടെ ഭരണസമിതികൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായ നില ക്രമപ്പെടുത്താത്ത സംഘടനകൾക്കെതിരെ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിച്ചേക്കും. സംഘടന പിരിച്ചുവിടുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിവിൽ സൊസൈറ്റി സംഘടനകൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവുമായ സിവിൽ സൊസൈറ്റി മേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ മേൽനോട്ട നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.
തിരുവനന്തപുരം: മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണം പക്ഷപാതപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം പൂർത്തിയായിട്ടും സംസ്ഥാനത്ത് മാറ്റമോ വികസനമോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അപകടകരമായ രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ആരോപിച്ചു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസങ്ങൾക്കെതിരായ വിദ്വേഷപരാമർശങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചതോടെ ശബരിമലയെയും അയ്യപ്പവിശ്വാസികളെയും സർക്കാർ…
ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസ്സായിരുന്നു. ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 6.35ന് രാജാവ് സമാധാനപരമായി വിടവാങ്ങിയതായി നോർവേ രാജകൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. 35 വർഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. 1937 ഫെബ്രുവരി 21ന് ജനിച്ച ഹരാൾഡ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിച്ചതിനെ തുടർന്ന് ബാല്യത്തിന്റെ ഒരു ഭാഗം അമേരിക്കയിൽ അഭയാർഥിയായാണ് ചെലവഴിച്ചത്. പിതാവ് കിരീടാവകാശി ഓലാവും മുത്തച്ഛൻ ഹാക്കോൺ ഏഴാമൻ രാജാവും അക്കാലത്ത് ലണ്ടനിൽനിന്നാണ് രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യുദ്ധത്തിനുശേഷം നോർവേയിലേക്ക് മടങ്ങിയ ഹരാൾഡ് പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1968ൽ സാധാരണ കുടുംബത്തിൽനിന്നുള്ള സോൻജ ഹരാൾഡ്സനെ അദ്ദേഹം വിവാഹം ചെയ്തു. സോൻജയെ വിവാഹം ചെയ്യാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന ഹരാൾഡിന്റെ നിലപാട് രാജകുടുംബത്തിന്റെ പരമ്പരാഗത വിവാഹരീതികളിൽ മാറ്റത്തിന് വഴിയൊരുക്കി. പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തെ തുടർന്ന് 1991 ജനുവരി 17നാണ്…
