- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
Author: News Desk
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളുമായി പ്രതികരിക്കാതെ കാവല്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് രാവിലെയാണ് പിണറായി വിജയന് തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന് എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. കുടുംബത്തോടൊപ്പമാണ് പിണറായി വിജയന് എത്തിയത്. കൂടാതെ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കണ്ണൂർ: ധർമ്മടത്ത് തോൽവിയിലും താരമായത് യുഡിഎഫിൻ്റെ യുവ സ്ഥാനാർഥി അഡ്വ. വിപി അബ്ദുൽ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൽ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന 8 ഗ്രാമ പഞ്ചായത്തുകളിൽ നിന്നു വോട്ടു നേടാൻ അബ്ദുൽ റഷീദിന് കഴിഞ്ഞു. അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൽ റഷീദ് കാഴ്ച്ചവെച്ചത്. 2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൽ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021ൽ എൽഡിഎഫ് തരംഗത്തിലും പാർട്ടി…
മനാമ: തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. യു ഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെയ്ക്കാൻ യു ഡി എഫ് നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഗവൺമെൻ്റിന് കഴിയട്ടെ എന്നും ഈ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിക്കുന്നു എന്നും കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യം ഉയർത്തിപിടിക്കുന്ന വിജയം യുഡിഎഫിന് സമ്മാനിച്ച മുഴുവൻ വോട്ടർമാക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അഭിപ്രായപ്പെട്ടു.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമായ 85,327 വോട്ട് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നേടി. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര് സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന് നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വിതി 9030 വോട്ടുകളാണ് നേടിയത്.
മനാമ: “മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഈ വർഷത്തെ മേയ് ഡേ ദിനത്തിൽ നവ് ഭാരത് ഒരു ആഘോഷമായി മാത്രം നിർത്തിയില്ല — മറിച്ച് സേവനത്തിന്റെ മഹത്തായ മാതൃകയായി മാറി. ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ സേവന പ്രവർത്തനം വിജയകരമായി സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്, അൽ ഘനാ കോൺട്രാക്ടിംഗ് WLL, ബഹ്റൈൻ ഫസ്റ്റ് റന്റൽ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന, സൗജന്യ മരുന്നുകളും, മെഡിക്കൽ നിർദേശങ്ങളും നൂറുകണക്കിന് തൊഴിലാളികൾക്ക് പോഷകാഹാര വിതരണം, തൊഴിലാളികൾക്ക് ഭക്ഷണ വസ്തുക്കൾ എന്നിവ വിതരണത്തെ ചെയ്തു. ഇതിനൊപ്പം ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ വിതരണം ചെയ്തു. ഈ മഹത്തായ പ്രവർത്തനം സാധ്യമായത് പങ്കാളികളുടെയും സഹായികളുടെയും നിർസ്വാർത്ഥ പിന്തുണ കൊണ്ടാണെന്ന് സംഘാടകർ പറഞ്ഞു. ശ്യാം അൽ ഘാന കോൺട്രാക്റ്റിംഗ് ഡബ്ല്യുഎൽഎൽ, ഷാഹിദ്…
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
മനാമ: ബഹ്റൈനിൽ 40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രെട്ടറിയും ബഹ്റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രൌഡമായ യാത്രയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. എ പി ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. നിരവധി പൊതുപ്രവർത്തങ്ങൾ നടത്തി ഏവർക്കും മാതൃകയാണ് ശരീഫ് വില്ല്യാപ്പള്ളി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വി എം ജെ യുടെ മുഖ്യ രക്ഷധികാരി ഇബ്രാഹിം മൊമെന്റോ നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ടെ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി…
കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം എന്നിവിടങ്ങളിൽ പടക്കങ്ങൾ വിൽക്കാനോ, ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു.ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മനാമ: ബഹ്റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി.ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചവരിൽ ഗുരുതരമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസം പടക്കം വിൽപ്പന നടത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. വിജയാഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും, അത് അതിരുവിടുകയോ സംഘർഷത്തിന് കാരണമാവുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്ട്രോങ് റൂമിന് സമീപം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മനാമ: ബഹ്റൈൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന രജിസ്റ്റർഡ് സംഘടനയായ ഭാരതി അസോസിയേഷൻ, ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനം വ്യത്യസ്തവും അർത്ഥവത്തുമായ രീതിയിൽ ആചരിച്ചു. രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുന്നതായിരുന്നു ഈ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ ദിനം മുഴുവൻ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു. അവിടെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്യുകയും, വിവിധ വിനോദപരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു പ്രത്യേക പരിപാടിയായി ജുഫൈർ മാളിലെ മുക്ത സിനിമയിൽ മുഴുവൻ തിയേറ്റർ ബുക്ക് ചെയ്ത്, ധനുഷ് നായകനായ പുതിയ തമിഴ് ചിത്രം “കാര” പ്രദർശിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളോടൊപ്പം ഈ ചിത്രം കണ്ടു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ തൊഴിലാളികളുടെ സമർപ്പണവും കഠിനാധ്വാനവും ആദരിക്കുന്നതിനായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. കൂടാതെ, ആർജെ രതി നേതൃത്വം…
