- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
- യൂറോപ്പിലെ എൻഡുറൻസ് റേസിനിടെ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു; താരം സുരക്ഷിതൻ
- വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കി: വി ഡി സതീശൻ
- യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ
- സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ബഹ്റൈനിൽ 19കാരൻ അറസ്റ്റിൽ
- ബഹ്റൈനിൽ അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തമാക്കി
Author: News Desk
മനാമ: അസുഖബാധിതനായി സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൊല്ലം തേവലക്കര സ്വദേശിക്ക് സഹായഹസ്തവുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രവാസിക്കാണ് കെപിഎയുടെ സഹായം ലഭിച്ചത്. കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് കൈമാറി. പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കെപിഎയുടെ നേതൃത്വത്തിൽ തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
പാലത്തായി കേസ്: കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും അപ്പീലിൽ നിയമപരമായി പരിഗണിക്കാവുന്ന കാരണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളും ചില വിശദീകരണങ്ങളിൽ അതിശയോക്തിയും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പ്രാഥമികമായി പരിശോധിച്ചു. ക്ലാസ് മുറികൾക്ക് സമീപമുള്ള ഇടുങ്ങിയ സ്കൂൾ ശുചിമുറിയിൽ മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ സംഭവം നടന്നുവെന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിരുന്നു. ഈ വാദം ഈ ഘട്ടത്തിൽ പൂർണമായി തള്ളിക്കളയാനാവില്ലെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ രേഖകളിൽ പീഡനം നടന്നതായി വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയ പരിക്കുകൾ മറ്റ് ആരോഗ്യകാരണങ്ങളാലും സംഭവിക്കാമെന്ന്…
ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ട്? ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എം.പി. ഷാഫി പറമ്പിൽ ആരോപിച്ചു. കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണ് ഡിവിഷൻ മാറ്റമെന്നും അദ്ദേഹം വിമർശിച്ചു. ഭരണപരമായ സൗകര്യമാണ് പുനഃക്രമീകരണത്തിന്റെ മാനദണ്ഡമെങ്കിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ ആവശ്യം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നീക്കങ്ങൾക്ക് ബിജെപി നേതാക്കൾതന്നെ തടസ്സം സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിഷയത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കെ.പി.സി.സി ഉടൻ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കാപ്പ ചുമത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ നിയമപ്രകാരം അർജുനെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. നടപടി ഉടൻ നടപ്പാക്കി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. അർജുനെതിരെ രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്, തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയുൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ ഇയാൾ നിരന്തരം…
പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി, നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിലിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാഹിലിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന രാഹുൽ ഗാന്ധി സെൻട്രൽ ഡി.സി.പിയുമായി ചർച്ച നടത്തി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും ജയറാം രമേശും പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിസമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്നാണ് അദ്ദേഹം സെൻട്രൽ ഡി.സി.പിയെ കണ്ടത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. വിദ്യാർഥി നേരത്തെ രണ്ടുതവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഓഗസ്റ്റ് 14ന് അഭിഭാഷകരുടെ സാന്നിധ്യത്തിൽ ആദ്യ പരാതി നൽകി. നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 17ന് ഇ-മെയിലിലൂടെയും…
മനാമ: മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 60-കാരൻ ബഹ്റൈനിൽ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമം വിലക്കുന്ന വിവരങ്ങളോ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. ബഹ്റൈനിൽ മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ 60-കാരൻ അറസ്റ്റിൽ.സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാണ് ആരോപണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പ്…
കൊച്ചി: വാദപ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടി സ്വീകരിച്ചത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അഭിഭാഷകനെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നാണ് ഉത്തരവ്. സംഭവത്തിൽ അഭിഭാഷകന് നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് സുപ്രീം കോടതിയും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് മാത്യൂസ് ജെ. നെടുമ്പാറ പ്രതികരിച്ചു. കോടതി നടപടികളുടെ ദൃശ്യങ്ങൾ ഇനിയും പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നടപടികൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും അഭിഭാഷകൻ പ്രതികരിച്ചു.
മനാമ: ബഹ്റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകരയുടെ സാംസ്കാരിക പൈതൃകവും നാട്ടിന്റെ ഓർമ്മകളും പ്രവാസമണ്ണിൽ സജീവമായി നിലനിർത്തുന്നതിൽ ദാമു കോറോത്ത് നൽകിയ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. കലയും സൗഹൃദവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹത്തിന്റെ സാന്നിധ്യം ബഹ്റൈനിലെ സാംസ്കാരിക ചരിത്രത്തിലെ മായാത്ത അധ്യായമായി തുടരുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും അദ്ദേഹം രൂപപ്പെടുത്തിയ ബന്ധങ്ങളും ജന്മനാടിനോടും നാട്ടുകാരോടും പുലർത്തിയ ആത്മബന്ധവും അനുസ്മരണ യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. വടകരയുടെ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്താൻ അദ്ദേഹം നടത്തിയ ഇടപെടലുകളും യോഗത്തിൽ സ്മരിച്ചു. ഭൗതിക സാന്നിധ്യം അവസാനിച്ചെങ്കിലും ദാമു കോറോത്തിന്റെ ചിരിയും സൗഹൃദവും സ്നേഹവും കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള സമർപ്പണവും സഹൃദയരുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാട് വടകര സഹൃദയ വേദിക്കും…
‘ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയം; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’: പ്രകാശ് രാജ്
തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്ദറിൽ യുവജനങ്ങളുടെ കരുത്തും സൗന്ദര്യവും രാജ്യം കണ്ടതാണ്. ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അധികാരികൾക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു. യുവാക്കൾ ആദ്യമായി ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് പ്രതിഷേധിക്കാൻ ജന്തർ മന്ദർ മാത്രമല്ല വേദി. എവിടെ വേണമെങ്കിലും സമരം നടത്താവുന്ന വിധത്തിൽ പ്രതിഷേധവേദികൾ മാറിയിട്ടുണ്ട്. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും…
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട്
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം യോഗത്തിൽ ആവർത്തിച്ചു. പുതിയ അണക്കെട്ട് യാഥാർഥ്യമായാലും തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കുമെന്ന് കേരളം ഉറപ്പുനൽകി. അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും വഹിക്കാൻ തയ്യാറാണെന്നും രൂപരേഖ, സ്ഥലം, നിർമാണ മേൽനോട്ടം എന്നിവ സംബന്ധിച്ച് തമിഴ്നാടിന് തീരുമാനമെടുക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തമിഴ്നാട് ഉറച്ചുനിന്നു. കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണഘടനാപരവുമായ അധികാരങ്ങളെ ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഖനി–ധാതു നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പാർലമെന്റിലെ വനിതാ…
