- റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം: എസ്. ജയശങ്കർ
- ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ച് ബഹ്റൈൻ രാജാവ്
- കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്തിയ കേസ്; പ്രതി ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
- മുഖ്യമന്ത്രി വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം
- ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന് ജാമ്യം
- ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കി ലുലു ഗ്രൂപ്പ്; നിക്ഷേപവും തൊഴിലവസരങ്ങളും കൂടുതൽ ശക്തമാക്കും
- നേപ്പാൾ പ്രളയദുരന്തം: ബഹ്റൈന്റെ അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി
- ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ യുഡിഎഫ് ഭരണം
Author: News Desk
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി സമർപ്പിക്കുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബർ രണ്ട് ബുധനാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. പൊതുഅവധി ഇല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിക്കുക. ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റു സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിന്റ്മെന്റ് നേടിയവർക്കും നിശ്ചിത സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി സമർപ്പിക്കാനും സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പരാതികൾ…
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം. ഏറ്റുമാനൂരിലെ വീട്ടിൽനിന്ന് കാറുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു. കാർ റോഡരികിലേക്ക് ഒതുക്കിനിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്നോട്ടുനീങ്ങി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറി. ഇതോടെ തീ കൂടുതൽ ശക്തമായി പടർന്നു. കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും യാത്രക്കാരും സംഭവം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ കാറിന്റെ പിൻവശത്തെ ചില്ലും വാതിലും തകർത്ത് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ കനത്ത തീയും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം…
മനാമ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘സ്മാർട്ട് ബസ്’ മൊബൈൽ ആപ്പ് ഈ ആഴ്ച പുറത്തിറക്കും. പൊതുമേഖലയും സ്വകാര്യമേഖലയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പ്രാദേശിക ഗതാഗത കമ്പനിയായ പ്ലസ് റെന്റലാണ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത–ടെലികമ്യൂണിക്കേഷൻ മന്ത്രാലയം എന്നിവരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. ലൈസൻസുള്ള സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും ആപ്പിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനായി ജുഫൈറിലെ കെ ഹോട്ടലിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആപ്പ് ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനൊപ്പം പ്രഥമശുശ്രൂഷ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും നടന്നു. സർക്കാർ–മന്ത്രാലയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളുൾപ്പെടെയുള്ള സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത അധികൃതർ വ്യക്തമാക്കി. ആപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കൂടുതൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ്…
‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. എന്നാൽ രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നത് തെറ്റല്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയ പാർട്ടികളിൽ ചേരുകയോ പുതിയ പാർട്ടികൾ രൂപീകരിക്കുകയോ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വാങ്ചുക്കിന്റെ പ്രതികരണം. സി.ജെ.പി സ്ഥാപകരെ അടുത്തറിയാമെന്നും അവർക്ക് രാഷ്ട്രീയരംഗത്തേക്ക് കടക്കാനുള്ള താൽപര്യമുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. അവരുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള എന്റെ വിലയിരുത്തലാണിത്. ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല അവർ. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ തെറ്റൊന്നുമില്ല,” വാങ്ചുക്ക് പറഞ്ഞു. താൻ വിദ്യാർഥി പ്രസ്ഥാനവുമായി സഹകരിക്കാൻ തുടങ്ങിയപ്പോൾ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നതായും 59കാരനായ വാങ്ചുക്ക് പറഞ്ഞു. എന്നാൽ മുൻപ് ഒരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിച്ചിരുന്നുവെന്നത് തന്നെ ആശങ്കപ്പെടുത്തിയില്ലെന്നും…
മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏകമകൻ ധ്യാൻ സൂര്യയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ബാത്ത്ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ അബദ്ധത്തിൽ വീണ കുട്ടിയെ ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ബഹ്റൈനിലെ ഓണാഘോഷ വേദികളിൽ സജീവ സാന്നിധ്യമായിരുന്ന ധ്യാൻ സൂര്യയുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും പ്രവാസി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളിൽ മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി
മനാമ: ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംനേടി മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി. ‘സൈബർ സെക്യൂരിറ്റി വുമൺ ഓഫ് ദി വേൾഡ് അവാർഡ്സ് 2026’ലാണ് 26കാരിയായ മീര ആഗോള അംഗീകാരം സ്വന്തമാക്കിയത്. ഓസ്ട്രിയയിലെ ഫെൽഡ്കിർച്ചിലുള്ള ഷാറ്റൻബർഗ് കൊട്ടാരത്തിൽ നടന്ന പുരസ്കാരച്ചടങ്ങിലാണ് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മീരയെ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളിലൊരാളായി ആദരിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി ലഭിച്ച ആയിരക്കണക്കിന് നാമനിർദേശങ്ങളിൽനിന്നാണ് മീര ആദ്യ 20 പേരുടെ പട്ടികയിൽ ഇടംനേടിയത്. സൈബർ സുരക്ഷാ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുപുറമേ, അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും പുതിയ പ്രൊഫഷണലുകൾക്ക് മാർഗനിർദേശം നൽകുന്നതിനും മീര നടത്തുന്ന ശ്രമങ്ങളും പുരസ്കാരനിർണയത്തിൽ നിർണായകമായി. മീരയുടെ യൂട്യൂബ് ചാനലിന് 50,000 വരിക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം യുവാക്കൾക്ക് അവർ മാർഗനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ബിൽബോർഡിലും മീരയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2002-ൽ കുടുംബത്തോടൊപ്പം ബഹ്റൈനിലെത്തിയ…
കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് ആരോപണം. പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു. നേരത്തേ ഉയർന്നുവന്നതും പിന്നീട് ഒത്തുതീർപ്പാക്കിയതുമായ പരാതികളാണ് പാർട്ടിയുമായി അകന്നുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. പ്രദേശത്ത് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് അറിയിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള ഓഹരികളായി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിച്ചിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി. സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ…
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. തടവുകാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അതേസമയം, മറ്റൊരു സംഭവത്തിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദനമേറ്റതായി റിപ്പോർട്ടുണ്ട്. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനെ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് സുഹൈലിനെതിരെ കേസെടുത്തു.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ് ബഹ്റൈൻ) സംഘടിപ്പിച്ച വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ സമാപിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച സിത്രയിലെ തൊഴിലിടത്തിൽ നടന്ന സമാപന പരിപാടിയിൽ അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. കടുത്ത ചൂടുള്ള മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് കുപ്പിവെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. തൊഴിൽ മന്ത്രാലയത്തിലെ വർക്കേഴ്സ് വിഭാഗം മേധാവി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയം നൽകുന്ന സേവനങ്ങളെയും പിന്തുണയെയും കുറിച്ച് വിശദീകരിച്ചു. പുറത്തുനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനൽ വലിയ വെല്ലുവിളിയാണെന്ന് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. തൊഴിലാളികൾക്ക് തൽക്ഷണ…
‘മുസ്ലിംകൾ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ല’; ന്യൂയോർക്കിൽ മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്
ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകാൻ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർഥ സത്ത പിന്തുടരുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’ മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ ഇന്ന് പ്രധാനമായും ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവചിക്കപ്പെടുന്നതെന്ന് ഭാഗവത് പറഞ്ഞു. മതപരമായ അച്ചടക്കം പാലിക്കാനും ദിവ്യത്വത്തിന്റെ പാത പിന്തുടരാനും ആചാരങ്ങൾ ആവശ്യമാണ്. എന്നാൽ മനുഷ്യനെ സത്യത്തിലേക്ക് നയിക്കുകയെന്നതാണ് മതത്തിന്റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മതങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികത ഒന്നാണ്. സത്യം ഒന്നാണെന്നും മാനവികത അതിന്റെ ഉൽപ്പന്നമാണെന്നും വിശ്വസിക്കുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഭാഗവത് പറഞ്ഞു. വിദേശ അധിനിവേശങ്ങളെ അതിജീവിച്ച ഭാരതീയ പാരമ്പര്യം ‘ഏക ലോകം, ഏക മാനവികത’ എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018-ൽ ആർഎസ്എസിന്റെ ‘ഹിന്ദുരാഷ്ട്രം’ എന്ന ലക്ഷ്യത്തെക്കുറിച്ച് മുസ്ലിംകൾ തന്നോട് ചോദിച്ച കാര്യവും ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ,…
