- മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ
- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി
- വൈറ്റിലയിലെ ഇരട്ട ഫ്ലാറ്റുകൾ പൊളിക്കാൻ ഹൈക്കോടതിയുടെ അനുമതി; ടെൻഡറിനെതിരായ ഹർജി തള്ളി
- ശബരിമലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കണം; മെറ്റയ്ക്ക് ഹൈക്കോടതിയുടെ നിർദേശം
- പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം: ആർഎസ്പി
- ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ; സമ്മാനം സുഹൃത്തുക്കളുമായി പങ്കിടും
- ഗൗരവ് ഭാട്ടിയയുടെ പേരിൽ എഐ ഉപയോഗിച്ച് വ്യാജപ്രസ്താവന പ്രചരിപ്പിച്ചെന്ന് ആരോപണം; രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ്
- ‘വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചെന്നത് പച്ചക്കള്ളം’; വ്യക്തിഹത്യയ്ക്കെതിരെ നിയമപോരാട്ടമെന്ന് മുഹമ്മദ് റിയാസ്
Author: News Desk
മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിലേക്ക് കടക്കാൻ ശ്രമിച്ച വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്കുധാരിയായ അംഗരക്ഷകനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട 24-കാരനാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ബാന്ദ്ര-കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിനു സമീപത്തുനിന്നാണ് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നായിരുന്നു പരിശോധന. പി.എം.ഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിന് അതു തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാവലയം മറികടക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനിൽനിന്ന് തോക്കും കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ഇവർ എത്തിയതിന്റെ ലക്ഷ്യം, ആയുധത്തിന്റെ ലൈസൻസ്, സംഭവത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആഗോള ഫിൻടെക് ഫെസ്റ്റിന്റെ ഏഴാം…
മനാമ: ബഹ്റൈൻ നവകേരള സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന് ബി.എം.സി ഹാളിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറും. ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിജു മലയിൽ (34096764), ജോയിന്റ് കൺവീനർമാരായ റെയ്സൺ വർഗീസ് (3995 2725), ബിജു കൂരോപ്പട (3955 3855) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്കി. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ എട്ടാമത് പതിപ്പ് പുനഃക്രമീകരിച്ചു. 2026 നവംബറിൽ നടത്താനിരുന്ന എയർ ഷോ ഇനി 2028 നവംബർ 15 മുതൽ 17 വരെ സഖീർ എയർ ബേസിൽ നടക്കും. കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ ബിസിനസ് സഹകരണങ്ങൾക്ക് അവസരമൊരുക്കുന്നതിനും വ്യോമയാന–ബഹിരാകാശ വ്യവസായ മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമാണ് തീയതികൾ മാറ്റിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യോമയാന കമ്പനികൾ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർ എയർ ഷോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: നടൻ മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പേരിനൊപ്പം രേഖപ്പെടുത്തിയിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി. കെ.എൽ–07 സി.യു–2020 നമ്പർ കാറിന്റെ ആർ.സി രേഖകളിലാണ് മാറ്റം വരുത്തിയത്. ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് സമാനമായ പേര് മാത്രമേ വാഹന രജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്താവൂ എന്ന നിർദേശത്തെ തുടർന്നാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി മോഹൻലാലിന്റെ പ്രതിനിധി ആർ.ടി ഓഫീസിലെത്തിയപ്പോൾ, ആധാറിലെയും ആർ.സി രേഖകളിലെയും പേരുകൾ തമ്മിലുള്ള വ്യത്യാസം സാങ്കേതിക തടസ്സത്തിന് കാരണമായി. തുടർന്നാണ് ആർ.സി രേഖയിലെ പേര് ആധാറിലേതിന് സമാനമായി തിരുത്തിയത്. നേരത്തെ ‘ലഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ പേര് ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി മാറ്റി. 2020-ലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രേഖകളിലെ വിവരങ്ങൾ തിരിച്ചറിയൽ രേഖകളുമായി പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം.
അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
കടുത്ത പനിയെ തുടർന്ന് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി സരിത എസ്. നായർ. കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിലാണെന്നും ഇതിനിടെ ഇടതുകൈയിലെ രക്തയോട്ടം നിലച്ച് ഗുരുതരമായ സങ്കീർണതകൾ ഉണ്ടായെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇടതുകൈയിൽ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെടുകയും കൈ ചലിപ്പിക്കാൻ കഴിയാതാവുകയും ചെയ്തതായി സരിത പറയുന്നു. അൾട്രാസൗണ്ട് ഡോപ്ലർ, സി.ടി. ആൻജിയോഗ്രാം പരിശോധനകളിൽ കൈയിലെ രക്തയോട്ടം ഗണ്യമായി കുറഞ്ഞതായും രണ്ട് പ്രധാന ബ്ലോക്കുകൾ കണ്ടെത്തിയതായും കുറിപ്പിൽ പറയുന്നു. അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സ തുടരുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ലെന്നാണ് സരിതയുടെ വിശദീകരണം. തുടർന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോതൊറാസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ രക്തക്കട്ട സബ്ക്ലേവിയൻ ഭാഗത്തെത്തിയതായി ഡോക്ടർമാർ അറിയിച്ചെന്നും അവർ പറഞ്ഞു. രക്തയോട്ടം തുടർച്ചയായി കുറഞ്ഞതിനെ തുടർന്ന് ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിക്കുകയും അസ്ഥിയിലേക്ക് അണുബാധ വ്യാപിച്ചതിനാൽ ജൂലൈ പകുതിയോടെ വിരൽ നീക്കം ചെയ്യേണ്ടിവന്നതായും സരിത വെളിപ്പെടുത്തി. അപൂർവരോഗങ്ങളായ…
ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കെ.പി.സി.സി അന്വേഷണത്തിൽ പുതിയ വിവാദം. ഡൽഹിയിലായതിനാൽ അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഹരിദാസ്, പിന്നീട് പാലക്കാട്ടെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് കെ.സി. വേണുഗോപാൽ നഗരത്തിലെത്തിയത്. ഇതിനിടെയായിരുന്നു രമ്യ ഹരിദാസുമായുള്ള കൂടിക്കാഴ്ച. തനിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരം തേടിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം. രമ്യ ഹരിദാസുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഡൽഹിയിൽനിന്ന് തിരിച്ചെത്തിയശേഷം നേരിട്ട് മൊഴി കേൾക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസൻ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ ഇതിനിടെ അവർ പാലക്കാട്ടെത്തിയെന്ന റിപ്പോർട്ടാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്. സംഘർഷസമയത്ത് രമ്യയ്ക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരായ നടപടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രമ്യയുടെ കൂടിക്കാഴ്ചയെന്നാണ് ചില പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.…
കൊച്ചി: മിനിമം യാത്രാനിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്. സമരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടായേക്കും. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും അവർ ആരോപിക്കുന്നു. ഈ നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ വിദഗ്ധസമിതിയുടെ റിപ്പോർട്ടിലില്ലെന്നും നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. തുടർനടപടികൾ തീരുമാനിക്കുന്നതിനായി സ്വകാര്യ ബസുടമകളുടെ സംഘടനകൾ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയിപ്പ്.
യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ മൂന്നുദിവസത്തേക്ക് നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി യു.എസ്. പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിലെത്തിയതിന് പിന്നാലെയാണ് തീരുമാനം. യു.എസ്. പ്രതിനിധികളുടെ സന്ദർശനകാലത്ത് കീവ് ആക്രമണം നടത്തില്ലെന്നും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി നേരത്തേ ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങളുമായാണ് വിറ്റ്കോഫും കുഷ്നറും മോസ്കോയിലെത്തിയതെന്നാണ് വിവരം. റഷ്യൻ അധികൃതരുമായും പ്രസിഡന്റ് പുടിനുമായും ചർച്ച നടത്തിയശേഷം യു.എസ്. സംഘം കീവിലേക്ക് തിരിക്കും. അവിടെ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ഇരുവരും കീവ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. റഷ്യൻ മിസൈൽ ആക്രമണങ്ങളും യുക്രെയ്നിന്റെ ഡ്രോൺ തിരിച്ചടികളും ശക്തമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ സമാധാനനീക്കം. ചർച്ചകളുടെ പുരോഗതി റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
മനാമ: മലേഷ്യയിൽ നടക്കുന്ന 2026ലെ ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ ഭാഗമായി ലോകപ്രശസ്ത ഡച്ച് ഡിജെയും സംഗീത നിർമാതാവുമായ മാർട്ടിൻ ഗാരിക്സ് തത്സമയ സംഗീതപരിപാടി അവതരിപ്പിക്കും. ഒക്ടോബർ നാലിന് സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ മത്സരശേഷമാണ് സംഗീതവിരുന്ന് അരങ്ങേറുക. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇൻ മലേഷ്യ 2026 സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഏഴിന് അർധരാത്രിക്ക് മുമ്പ് റേസ് വീക്കെൻഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് മാത്രമാണ് സംഗീതപരിപാടിക്കുള്ള ടിക്കറ്റ് അപ്ഗ്രേഡ് ലഭിക്കുക. സെപ്റ്റംബർ എട്ടുമുതൽ ഒരാൾക്ക് 100 അമേരിക്കൻ ഡോളർ നിരക്കിൽ അപ്ഗ്രേഡ് ചെയ്യാം. വേദിയുടെ പരിമിതമായ ശേഷി പരിഗണിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക. അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ടിക്കറ്റ് ഉടമകൾക്ക് ഇ-മെയിലിലൂടെ നേരിട്ട് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…
