- ഇടപ്പാളയം ‘മെമ്പേഴ്സ് ഗ്രാൻഡ് മീറ്റപ്പ് 2026’ ആവേശകരമായി സമാപിച്ചു
- ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ
- ഓണത്തിന് 6.09 ലക്ഷം സൗജന്യ കിറ്റുകൾ; 16 ഇനങ്ങൾ, വിതരണം ഓഗസ്റ്റ് 10 മുതൽ
- കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു; ‘വിളക്കുമരം 2026’ സുവനീർ പ്രകാശനം ചെയ്തു
- കാസർഗോഡ് റിട്ട. എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കാരണം വ്യക്തമല്ല
- ‘അമിത് ഷാ പ്രതികരിക്കണം’; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു
- ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര വീഴ്ചകൾ; 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഹൈക്കോടതി
- ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മലേഷ്യയിൽ; ഒക്ടോബർ 2 മുതൽ 4 വരെ സെപാങിൽ മത്സരം
Author: News Desk
മനാമ: മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ബഹ്റൈനിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഗൾഫ് വിമാനക്കമ്പനികൾ റദ്ദാക്കി. വേനലവധിക്കായി യാത്ര ചെയ്യാനിരുന്ന നിരവധി യാത്രക്കാരെയാണ് സർവീസ് റദ്ദാക്കലുകൾ ബാധിച്ചത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ പട്ടികപ്രകാരം, ഗൾഫ് എയറിന്റെ വിവിധ സർവീസുകൾ സമയക്രമം പാലിച്ച് എത്തുകയും പുറപ്പെടുകയും ചെയ്തു. ഫ്ലൈദുബൈ, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേയ്സ് എന്നിവയുടെ ഷാർജ, അബുദാബി, ദുബൈ, കുവൈത്ത് സിറ്റി, റിയാദ് സർവീസുകളും ബഹ്റൈനിൽനിന്ന് സർവീസ് നടത്തി. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. അതേസമയം, ഇത്തിഹാദ് എയർവേയ്സ് ജൂലൈ 25 വരെ ബഹ്റൈനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. പ്രവർത്തനപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എമിറേറ്റ്സും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സർവീസ് മാറ്റങ്ങളും പുതിയ വിമാനവിവരങ്ങളും യഥാസമയം ലഭിക്കുന്നതിനായി യാത്രക്കാർ ഫോൺ നമ്പർ, ഇ-മെയിൽ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ബഹ്റൈനെതിരായ ഇറാന്റെ…
മുംബൈ: പ്രായപൂർത്തിയായാൽ മാതാപിതാക്കളെ മറക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഏറെ വ്യത്യസ്തവും, ഹൃദയസ്പര്ശിയുമായ ഒരു സംഭവം ആണ് കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ടിൻറെത്. ആദ്യത്തെ വരുമാനം കൊണ്ട് എന്ത് ചെയ്യണം? ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങളുണ്ടായിരിക്കും അല്ലേ? എന്നാൽ, മുംബൈയിലെ കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ട്, ഓൺലൈനിൽ നിന്നുള്ള തന്റെ ആദ്യത്തെ വരുമാനം എങ്ങനെ ചെലവഴിച്ചുവെന്ന് കാണിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേശവിനെയും അച്ഛനെയുമാണ് വീഡിയോയിൽ കാണുന്നത്. പുതിയ ക്യാമറ എക്വിപ്മെന്റ്സ് വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് അച്ഛനെ വിശ്വസിപ്പിച്ചാണ് കേശവ് അദ്ദേഹത്തെ ഒരു റീട്ടെയിൽ സ്റ്റോറിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് അച്ഛന് കേശവ് പുതിയൊരു ജോഡി ഷൂസ് വാങ്ങി നൽകുകയാണ്. ‘അച്ഛാ, താങ്കൾ വിലമതിക്കാനാവാത്തയാളാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘കണ്ടൻ്റ് ക്രിയേഷനിൽ നിന്നുള്ള എൻ്റെ ആദ്യത്തെ വരുമാനം കൊണ്ട് അച്ഛനെ അമ്പരപ്പിക്കുന്നു’ എന്നൊരു കുറിപ്പും വീഡിയോയിൽ…
സിജെപി–കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് സിജെപി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള ചർച്ച പൂർത്തിയായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സിജെപിയെ പ്രതിനിധീകരിച്ച് പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസും ദേശീയ വക്താവ് അശുതോഷ് റാങ്കെയും പങ്കെടുത്തു. ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിൽ രണ്ട് ആവശ്യങ്ങളോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിച്ചതായി സിജെപി നേതാക്കൾ അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചയ്ക്ക് 2.30 വരെ സമയം തേടിയിട്ടുണ്ട്. മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി വ്യക്തമാക്കി. അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും…
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നതിനും കുറ്റക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പരമാവധി പത്ത് കോടി രൂപ വരെ പിഴയും പത്ത് വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇത്തരം കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരായ നിയമനടപടികൾ കൂടുതൽ കർശനമാകും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇടപെട്ടെന്ന ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ മർദനവും തുടർന്നുള്ള കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കുന്നതിനായി അജിത് കുമാർ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വിവരം. പ്രതികൾക്ക് അനുകൂലമായ രീതിയിൽ കേസ് ഡയറിയിലെയും അനുബന്ധ ഫയലുകളിലെയും വിവരങ്ങളിൽ തിരുത്തൽ വരുത്താൻ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയതായും എസ്ഐടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിനുശേഷമാണ് അജിത് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. തുടർന്ന് അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ രണ്ട് ലെയിനുകൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം വാരാന്ത്യത്തിൽ
മനാമ: ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി രണ്ട് ലെയിനുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മുഹറഖിലേക്കുള്ള കിഴക്കുദിശയിലെ അതിവേഗ ലെയിനും മധ്യ ലെയിനുമാണ് അടയ്ക്കുന്നത്. ഈ സമയത്ത് വാഹനഗതാഗതത്തിനായി ഒരു ലെയിൻ മാത്രമായിരിക്കും ലഭ്യമാകുക. ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 26 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക. യാത്രക്കാർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും സാധ്യമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങളും മുന്നറിയിപ്പ് ബോർഡുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയവും വീണ്ടും ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ സി. ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’ വൻ ആരാധകാഘോഷങ്ങളോടെ വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ‘ജനനായകനുണ്ട്’. 1977-ൽ എം.ജി. രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം നായകനായ ‘മീനവ നൻബൻ’ റിലീസ് ചെയ്തിരുന്നു. അതിനുശേഷം ഏകദേശം അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് തമിഴകത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടുമാസത്തിലേറെ പിന്നിടുമ്പോഴാണ് ‘ജനനായകന്റെ’ റിലീസ്. വിജയ്യുടെ അവസാന സിനിമയെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം നേരത്തേ ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കാരണം റിലീസ് മാസങ്ങളോളം വൈകുകയായിരുന്നു. ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്ന് ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനാനുമതി നേടിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ വിരമിച്ച…
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻ ക്രൂ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം; ടാക്സി ഡ്രൈവർ അറസ്റ്റിൽ
ഹൈദരാബാദ്: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ ജീവനക്കാരിയെ കാറിൽവെച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപോഗു പ്രശാന്ത് കുമാറിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 20-നായിരുന്നു സംഭവം. വിമാനക്കമ്പനിക്കായി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് 37-കാരി ആക്രമണത്തിനിരയായത്. യാത്രയ്ക്കിടെ ഡ്രൈവർ നിശ്ചിത പാതയിൽനിന്ന് മാറി വാഹനമോടിക്കുകയും വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. റൂട്ട് മാറ്റിയതും വാഹനം നിർത്തിയതും യുവതി ചോദ്യംചെയ്തപ്പോൾ പ്രാഥമികാവശ്യത്തിനായി പുറത്തുപോകുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. എന്നാൽ ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തിയ ഇയാൾ കാറിന്റെ പിൻവാതിൽ തുറന്ന് അകത്തുകയറുകയും പിൻസീറ്റിലിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിരോധിച്ച യുവതി പ്രതിയെ തള്ളിമാറ്റി കാറിൽനിന്ന് പുറത്തിറങ്ങി സഹായത്തിനായി നിലവിളിച്ചു. ഇതിനിടെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് വിമാനത്താവളത്തിലെത്തിയ യുവതി പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം…
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. 1980-ൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന അക്കോമഡേഷൻ, ഡിക്ലറേഷൻ ,ക്വാളിഫിക്കേഷൻ വ്യവസ്ഥകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ഭാഷാ സമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ നടന്ന പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ രക്തസാക്ഷികളായിരുന്നു. ഭാഷാ സമരത്തിന്റെ ചരിത്രവും ത്യാഗസ്മരണകളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പ്രചരണാർഥം ജൂലൈ 24 വെള്ളിയാഴ്ച…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം
മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യാത്രക്കാർക്ക് പ്രധാന അറിയിപ്പ്. പ്രവർത്തനപരമായ കാരണങ്ങളാൽ എയർ ഇന്ത്യ എക്സ്പ്രസ് ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഇൻഡിഗോയുടെ ചില സർവീസുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി, സമയക്രമം, ഗേറ്റ് വിവരങ്ങൾ എന്നിവ അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ട്രാവൽ ഏജന്റുമാരിലൂടെയോ ഉറപ്പാക്കണം. അവസാന നിമിഷത്തിലെ മാറ്റങ്ങൾ യാത്രയെ ബാധിക്കാതിരിക്കാൻ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പ്രധാന നിർദേശങ്ങൾ: എയർ ഇന്ത്യ എക്സ്പ്രസ് – ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി. ഇൻഡിഗോ – ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ പുതിയ…
