Author: News Desk

കൊച്ചി: ലഹരിക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുമ്പോഴും, വേറിട്ട ലഹരി ബോധവത്കരണപരിപാടി സംഘടിപ്പിച്ച് കൊച്ചിൻ കസ്റ്റംസ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തിയും അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ)അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ലഹരി വിരുദ്ധപരിപാടി സംഘടിപ്പിച്ചത്. ”നാഷാമുക്ത് ഭാരത് അഭിയാൻ’എന്ന കേന്ദ്ര സർക്കാറിന്റെ പ്രത്യേക പരിപാടിയെ മുൻനിറുത്തിയാണ് ചടങ്ങ് നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് ലഹരി വിരുദ്ധ പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക അഭിരുചി ഏറെ അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ നിത്യവും തങ്ങൾക്ക് താൽപര്യമുള്ള കായിക വിനോദത്തിൽ ഏർപ്പെടണം. കായിക രംഗത്ത് വിദ്യാർത്ഥികൾ ശ്രദ്ധ പതിപ്പിച്ചാൽ അവരുടെ സ്വഭാവ രൂപികരണത്തിലും വ്യക്തി ജീവിതത്തിലും മികവ് പുലർത്താൻ കഴിയുമെന്നും ഉത്ഘാടനം നിർവ്വഹിച്ച് റോയി വർഗീസ് അഭിപ്രായപ്പെട്ടു. കോതമംഗലം പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളും ,കൊച്ചിൻ കസ്റ്റംസ് ടീം അംഗങ്ങളും , കായികപ്രേമികളും, തുടങ്ങി നിരവധി പേര് പരിപാടിയിൽ പങ്കാളിയായി. പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ലഹരി വിരുദ്ധ സന്ദേശം പകരുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

Read More

മനാമ: ഭവനരഹിതർക്കും നിർധന കുടുംബങ്ങൾക്കും കൈത്താങ്ങായി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായരെ വടകര സഹൃദയവേദി ബഹ്‌റൈൻ ഭാരവാഹികൾ അനുമോദിച്ചു. അദ്ദേഹത്തിന്റെ ബഹ്‌റൈനിലെ ഓഫീസിലെത്തിയാണ് ഭാരവാഹികൾ ആദരവ് അറിയിച്ചത്. പമ്പാവാസൻ നായർ തന്റെ മാതാപിതാക്കളായ ചന്ദ്രമ്മ–മാധവൻ നായർ എന്നിവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ.) ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ‘പുനർജനി’ പദ്ധതിയുമായി സഹകരിച്ച് പറവൂരിലെ നിർധനരായ നാല് കുടുംബങ്ങൾക്കായി ട്രസ്റ്റ് പുതിയ വീടുകൾ നിർമിച്ചുനൽകുകയാണ്. വീടുകളുടെ ശിലാസ്ഥാപന കർമം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സ്വന്തമായി ഒരു വീടെന്ന നിർധന കുടുംബങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി സി.എം.എൻ. ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് സഹൃദയവേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ജന്മനാടിനോടും സമൂഹത്തിലെ അശരണരോടുമുള്ള കരുതൽ കൈവിടാതെ പമ്പാവാസൻ നായർ നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രവാസിസമൂഹത്തിനാകെ അഭിമാനവും പ്രചോദനവുമാണെന്നും അവർ പറഞ്ഞു. വടകര…

Read More

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെത്തുടർന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒരു ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂർ ഭരണിക്കുളത്തിൽ കുളിച്ചതിലൂടെയാകാം അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്.

Read More

കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ള വ്യക്തിയെ നിയമം കുട്ടിയായാണ് കണക്കാക്കുന്നതെന്നും അതിനാൽ പെൺകുട്ടി ഭാര്യയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. തനിക്കെതിരായ പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മുസ്‌ലിം വ്യക്തിനിയമപ്രകാരമാണ് വിവാഹം നടന്നതെന്നും പെൺകുട്ടി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. പരാതിക്കാരി തന്റെ ഭാര്യയായതിനാൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. എന്നാൽ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ പെൺകുട്ടിക്ക് 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി. 15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായുള്ള ശാരീരികബന്ധത്തിന് ബലാത്സംഗക്കുറ്റം ബാധകമല്ലെന്ന പഴയ നിയമപരമായ ഇളവ്,…

Read More

മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ ഭാഗമായി ‘സ്നേഹ സംഗമം 2026’ സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മത, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഭിന്നതകൾക്കതീതമായി മാനവികതയും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കണമെന്ന് എം.എം. അക്ബർ ആഹ്വാനം ചെയ്തു. സ്നേഹസംഗമവേദിയിൽ അതിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വ്യാജപ്രചാരണങ്ങളിൽ വീഴാതെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് മതങ്ങളെ മനസ്സിലാക്കാൻ ഏവരും തയ്യാറാകണമെന്നും, മുൻതലമുറ കാത്തുസൂക്ഷിച്ച സ്നേഹവും ഐക്യവും നിലനിർത്തി, ദൈവികമായ നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ ഏവരും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷൻ സംഗമത്തിന്റെ ശ്രദ്ധേയമായ ഭാഗമായി. വിവിധ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.എം. അക്ബർ വിശദമായി മറുപടി നൽകി. അൽ ഫുർഖാൻ സെൻ്റെർ പ്രസിഡൻ്റെ സൈഫുല്ല ഖാസിം, ജന.…

Read More

മനാമ: ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചന പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ കെ ജി ഹാളിൽ നടന്ന ചടങ്ങ് മുൻ എം എൽ എ യും കേരള ബാങ്ക് വൈസ് ചെയർമാനുമായ ടി വി രാജേഷ് ഉദ്‌ഘാടനം ചെയ്തു. 2024 ലെ പുരസ്‌കാരം ‘റിയലി സോറി ഇതൊരു ഷേക്സ്പിയര്‍ നാടകം അല്ല ‘ എന്ന കൃതിയിലൂടെ ഡോ.ചന്ദ്രദാസും , 2025ലെ പുരസ്‌കാരം ‘തീമാടൻ’ എന്ന കൃതിയിലൂടെ രാജ്മോഹന്‍ നീലേശ്വരവുമാണ് അർഹരായത്. ടി വി രാജേഷും കരിവെള്ളൂർ മുരളിയും പുരസ്‌കാരജേതാക്കൾക്ക് ഇരുപത്തിയയ്യായിരം രൂപയും വെങ്കലശില്പവുമടങ്ങിയ പുരസ്‌കാരം കൈമാറി. നാടക അവാർഡ് ഫലകം രൂപകല്പന ചെയ്ത പ്രവീൺ രുഗ്മക്കുള്ള ഉപഹാരം കലാ വിഭാഗം സെക്രട്ടറി ഷിജു പിണറായി കൈമാറി. മണ്മറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിലാണ് പ്രതിഭ നാടക അവാർഡ്. പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് രക്ഷാധികാരി സമിതി…

Read More

മനാമ: തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലെത്തിച്ച രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കിയ കേസിൽ എട്ട് പ്രവാസികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഫാഷൻ മോഡലിംഗ്, സലൂൺ ജോലി എന്നിവ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ ബഹ്‌റൈനിലെത്തിച്ചത്. എന്നാൽ രാജ്യത്തെത്തിയതിന് പിന്നാലെ ഇവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. യുവതികളിൽ ഒരാൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും പോലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധാന പ്രതിക്ക് 10 വർഷം തടവാണ് കോടതി വിധിച്ചത്. പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ആറ് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവും 2,000 ബഹ്‌റൈൻ ദീനാർ പിഴയും ചുമത്തി. യുവതികളെക്കുറിച്ചുള്ള വിവരങ്ങൾ കടത്തുകാർക്ക് കൈമാറിയ കെട്ടിടത്തിലെ റിസപ്ഷനിസ്റ്റിന് ഒരു വർഷം തടവാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം എട്ട് പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും പ്രതികളോട് നിർദേശിച്ചിട്ടുണ്ട്. പ്രതികൾ യുവതികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ദിവസേന നിരവധി…

Read More

ന്യൂഡൽഹി: ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടയിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.8 ശതമാനം വളർച്ച നേടിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 75.46 ലക്ഷം കോടി രൂപയായിരുന്ന യഥാർഥ ജിഡിപി, 2026-27ലെ ആദ്യ പാദത്തിൽ 81.36 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെയാണ് വാർഷികാടിസ്ഥാനത്തിലുള്ള ജിഡിപി വളർച്ച 7.8 ശതമാനത്തിലെത്തിയത്. ജിവിഎ വളർച്ച 8.2 ശതമാനം നികുതികളും സബ്‌സിഡികളും ഒഴിവാക്കി രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ യഥാർഥ ചിത്രം നൽകുന്ന മൊത്ത മൂല്യവർധന (GVA) ആദ്യ പാദത്തിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ GVA വളർച്ച 7 ശതമാനമായിരുന്നു. യഥാർഥ GVA 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 73.82 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 68.21…

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങൾ പാർട്ടിവിട്ട് മത്സരിച്ച് എംഎൽഎമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്ന് സിഎംപി ജനറൽ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോൺ. പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്ത് പിണറായി വിജയനെതിരെ തന്നെ ശക്തമായ ചർച്ചകളും നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണം എന്ന ആവശ്യം സിപിഎം ബ്രാഞ്ച്തലം മുതൽ സംസ്ഥാനതലം വരെ ഉയർന്നുകഴിഞ്ഞു. പിണറായിയുടെ പ്രസംഗ വേദികളിൽ സംസ്ഥാന നേതാക്കളോ കണ്ണൂരിലെ പ്രമുഖ നേതാക്കളോ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമാണ്. പാർട്ടി തിരുത്തണം എന്ന കേന്ദ്രകമ്മിറ്റിയുടെ നിർദേശത്തിന് പകരം പാർട്ടിയല്ല, ജനങ്ങളാണ് തിരുത്തേണ്ടതെന്ന പിണറായിയുടെ പ്രസ്താവന തന്നെ തിരുത്താൻ ആരും വരേണ്ടതില്ലെന്ന മുന്നറിയിപ്പാണ്. അതിനുമപ്പുറം, തന്നെ മാറ്റാനും തിരുത്താനും ശ്രമിച്ചാൽ താൻ…

Read More

തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിലപാട് ഇന്നത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്. സ്ത്രീകൾ മുഖ്യധാരയിലെത്തിയത് നവോത്ഥാന നായകരും പുരോഗമനവാദികളായ സ്ത്രീകളും പുരുഷന്മാരും നടത്തിയ നിരന്തര പോരാട്ടങ്ങളിലൂടെയാണ്. രാജ്യം കടന്നുവന്ന ഇരുണ്ട കാലഘട്ടത്തെ മറന്നുകൊണ്ടുള്ള സമീപനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ പെൺകുട്ടികളും സ്ത്രീകളും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടി തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ കഴിവ് തെളിയിച്ചുവരികയാണ്. ജനാധിപത്യ സംവിധാനത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമടക്കം മികച്ച ഭരണാധികാരികളായി സ്ത്രീകൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ രാഷ്ട്രപതി ഒരു വനിതയാണ്. ഇന്ദിരാഗാന്ധി ദീർഘകാലം ഇന്ത്യയെ നയിച്ച ചരിത്രവുമുണ്ട്. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പെൺകുട്ടികൾ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രപഞ്ചത്തിന്റെ…

Read More