- എസ്.എൻ.സി.എസ് ഓണം–ചതയദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
- വൻ ലഹരിവേട്ട: കോയമ്പത്തൂരിൽ 12 കിലോയിലധികം എംഡിഎംഎ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
- നേപ്പാൾ മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 57 ലക്ഷം രൂപ കവർന്നു; 29 പേർ കസ്റ്റഡിയിൽ
- അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു
- കെ.പി.എ മുൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി
- ‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ
- ഷൗക്കത്തിനെതിരായ വ്യക്തിഹത്യാ പരാമർശം: സി.കെ. ഷാക്കിറിനെ യൂത്ത് ലീഗ് പദവികളിൽനിന്ന് നീക്കി
- ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് ഡിസിസി
Author: News Desk
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ ജോലിചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് കോഴിത്തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും അപ്രതീക്ഷിതമായി വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
മനാമ: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ ഒഴിവാക്കിയ അമേരിക്കയുടെ തീരുമാനത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. സിറിയയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പുനർനിർമാണ–വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും തീരുമാനം നിർണായകമാകുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയയുടെ പട്ടികയിലെ പദവി ഔദ്യോഗികമായി പിൻവലിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അറിയിച്ചു. രാജ്യത്തെ നിക്ഷേപ–വികസന അവസരങ്ങൾ വിപുലീകരിക്കാനും ആഗോള സാമ്പത്തിക, ധനകാര്യ സംവിധാനങ്ങളിലേക്ക് സിറിയയെ വീണ്ടും സംയോജിപ്പിക്കാനും നടപടി സഹായിക്കുമെന്ന് മന്ത്രാലയം വിലയിരുത്തി. സിറിയയെ പിന്തുണയ്ക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങളെയും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെയും ബഹ്റൈൻ പ്രശംസിച്ചു. സിറിയയുടെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം, ഭൗമിക അഖണ്ഡത എന്നിവയ്ക്ക് ബഹ്റൈൻ നൽകുന്ന ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു. സിറിയൻ ജനതയുടെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുന്നതിനൊപ്പം അറബ്–അന്താരാഷ്ട്ര വേദികളിലെ രാജ്യത്തിന്റെ സജീവ പങ്കാളിത്തം ശക്തിപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശത്തിന് ഓണം കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന മനോഹരമായ ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. വള്ളംകളി, തനത് കലാരൂപങ്ങൾ, സംഗീതം, വിവിധ കായിക മത്സരങ്ങൾ എന്നിവ ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പൈതൃകവും തനതായ മൂല്യങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് ഓണം. ഉത്സവം സമൂഹത്തിൽ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
നന്മയുടെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി ഇന്ന് തിരുവോണം ലോകമെങ്ങുമുള്ള മലയാളികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി തിരുവോണത്തെ വരവേൽക്കുകയാണ്. മാവേലി തമ്പുരാന്റെ ഓർമ്മകളും പൂക്കളത്തിന്റെ നിറങ്ങളും ഓണസദ്യയുടെ രുചിയും കുടുംബസംഗമങ്ങളുടെ സന്തോഷവും ചേർന്നാണ് മലയാളിയുടെ ഓണം പൂർണമാകുന്നത്. കാലം മാറിയാലും ഓണത്തിന്റെ ആഘോഷച്ചന്തം കുറയുന്നില്ല. നാടിന്റെ ഓർമ്മകളെ നെഞ്ചോട് ചേർത്ത് ലോകത്തിന്റെ ഏതു കോണിലായാലും മലയാളി ഓണം ആഘോഷിക്കുന്നു. ഒരുമയുടെയും സമത്വത്തിന്റെയും നന്മയുടെയും സന്ദേശം പകരുന്ന ഈ തിരുനാൾ ഓരോ മനസ്സിലും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെ. ഈ തിരുവോണം എല്ലാവരുടെയും ജീവിതത്തിൽസന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ. 🌼 സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!🌼
മനാമ: ബഹ്റൈൻ പ്രവാസത്തിൽ നിന്നും 20 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിന് നിയാർക്കിനൊപ്പവും, രക്തദാന മേഖലയിൽ ബിഡികെയോടൊപ്പവും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് റോജി കാഴ്ച വെച്ചതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ. കെ. രക്ഷാധികാരി കെ. ടി. സലിം, ട്രെഷറർ അനസ് ഹബീബ്, വൈസ് ചെയർമാൻ സുജിത് പിള്ള, ഓർഗനൈസിങ് സെക്രട്ടറി ജൈസൽ അഹ്മദ്, ജോയിന്റ് സെക്രട്ടറി അശ്വിൻ രവീന്ദ്രൻ, വനിതാ വിഭാഗം സെക്രട്ടറി ജിൽഷാ സമീഹ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമീഹ്, ശിഹാബ് അമീറ, നദീർ കാപ്പാട്, മുജീബ് എം. പി, ഫിറോസ് മഹിമ, ഫൈസൽ കൊയിലാണ്ടി, സാജിദ് എം. സി എന്നിവർ പങ്കെടുത്തു.
മനാമ: ഈ വർഷത്തെ ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് ഔദ്യോഗിക തുടക്കമായി. സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഓണം മഹോത്സവത്തിന്റെ ലോഗോ പ്രകാശനവും ആഘോഷ കവാടത്തിന്റെ ഉദ്ഘാടനവും നടന്നു. ബി.എഫ്.സി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം സിംസ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷപൂർവമായാണ് ഓണത്തെ വരവേറ്റത്. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി. ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ പോൾ കെ. ആന്റണി രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. സെപ്റ്റംബർ 4ന് ഓണം മഹാസദ്യ ബി.എഫ്.സി–സിംസ് ഓണം മഹാസദ്യ സെപ്റ്റംബർ 4ന് സെഗയ ബി.എം.സി ഹാളിൽ സംഘടിപ്പിക്കും. രാവിലെ 11.30ന് മഹാസദ്യ ആരംഭിക്കുമെന്ന് ഓണാസദ്യ കൺവീനർ റോയ് ജോസഫ് അറിയിച്ചു. ഫിയോണ റോസും ലിനെറ്റ് റോസും പരിപാടികളുടെ മുഖ്യ അവതാരകരായിരുന്നു. ഓണാഘോഷത്തിന്റെ…
പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും പ്രതിരോധ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുക. രാജ്യത്തിനകത്തെ മിസൈൽ നിർമാണം വേഗത്തിലാക്കാനും ചെറുകിട–ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാനും തീരുമാനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന മുന്നേറ്റമായാണ് നടപടിയെ കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഗവേഷണഘട്ടത്തിൽനിന്ന് വ്യാവസായിക ഉൽപാദനത്തിലേക്ക് മിസൈൽ സംവിധാനങ്ങളെ വേഗത്തിൽ എത്തിക്കാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്താനും സ്വകാര്യ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അയൽരാജ്യങ്ങൾ മിസൈൽ, ബഹിരാകാശ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ്…
യൂറോപ്പിൽ നടന്ന എൻഡുറൻസ് കാറോട്ട മത്സരത്തിനിടെ തമിഴ് നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ അജിത്തിന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാക്കിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് ‘ഫിലിമിബീറ്റ് തമിഴ്’ റിപ്പോർട്ട് ചെയ്തത്. കൂട്ടിയിടിയിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിനു പിന്നാലെ അജിത് സുരക്ഷിതമായി കാറിൽനിന്ന് പുറത്തിറങ്ങി. അദ്ദേഹത്തിന് പരിക്കില്ലെന്ന വിവരം പുറത്തുവന്നതോടെ ആശങ്കയിലായിരുന്ന ആരാധകർക്കും മോട്ടോർസ്പോർട് പ്രേമികൾക്കും ആശ്വാസമായി. വർഷങ്ങളായി മോട്ടോർസ്പോർട് രംഗത്ത് സജീവമായ അജിത് ‘അജിത് കുമാർ റേസിങ്’ എന്ന പേരിൽ സ്വന്തം ടീം രൂപീകരിച്ചിട്ടുണ്ട്. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷെലിൻ ലെ മാൻസ് കപ്പ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര എൻഡുറൻസ് റേസിങ് മത്സരങ്ങളിൽ ടീം പങ്കെടുക്കുന്നുണ്ട്. റേസിങ് ട്രാക്കിൽ അജിത് അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. മുൻപും മത്സരങ്ങൾക്കും പരിശീലനത്തിനുമിടെ അദ്ദേഹത്തിന്റെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടസാധ്യതകൾക്കിടയിലും മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശം കൈവിടാതെ അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം സജീവമായി തുടരുകയാണ്.
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, ആഘോഷങ്ങളിലൂടെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിന്റെ മഹനീയ സങ്കൽപ്പമായ ഓണം ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന അഭിമാനകരമായ ഉത്സവമാണെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന ബോധവും പരസ്പര സ്നേഹവും നൽകുന്നതാണ് ഓരോ ഓണാഘോഷവും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കാലത്ത് ജാതി-മത വ്യത്യാസങ്ങൾ മറന്ന് കേരളീയർ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ സന്ദേശം കൂടിയാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഓണം ആഘോഷിക്കുകയാണെന്നും അവർക്കെല്ലാം ഊഷ്മളമായ ഓണാശംസകൾ നേരുന്നതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇത്തവണത്തെ…
യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി നിയമിക്കുന്ന വഖഫ് ബോർഡ് നിലവിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണെന്നും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ബോർഡ് എതിരുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ ഭാവിയിൽ വഖഫ് ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും കോടതി വിധിക്കുശേഷം വഖഫ് ബോർഡിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
