Author: News Desk

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോടും ഐക്യദാർഢ്യവും വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ ബഹ്റൈന്റെ നേതൃത്വത്തിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങളും ബഹ്റൈൻ പൗരന്മാരും പങ്കെടുത്ത് വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. ബഹ്റൈനെ തങ്ങളുടെ രണ്ടാം വീടായി കാണുന്ന തമിഴ് സമൂഹം, രാജ്യത്തിന്റെ സമാധാനം, സുരക്ഷ, സഹിഷ്ണുത, സഹവർത്തിത്വം, ദേശീയ ഐക്യം എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിജ്ഞയിലൂടെ വീണ്ടും ഉറപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ രാജകുടുംബത്തിനും രാജ്യത്തിന്റെ വിവേകപൂർണമായ നേതൃത്വത്തിനും പരമോന്നത ആദരവും അചഞ്ചലമായ വിശ്വസ്തതയും രേഖപ്പെടുത്തുന്നതായി പ്രതിജ്ഞയിൽ വ്യക്തമാക്കിയിരുന്നു. വിദേശ സമൂഹങ്ങൾക്ക് ബഹ്റൈൻ നൽകിയ സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും അവസരങ്ങൾക്കും ആതിഥേയത്വത്തിനും തമിഴ് സമൂഹം നന്ദി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താൽപര്യങ്ങൾ എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനവും സുരക്ഷയും സമൃദ്ധിയും നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ…

Read More

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.

Read More

കണ്ണൂർ: സി.പി.എം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനൂടെയാണ് ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ‘ഈ യാത്ര അധികമുണ്ടാകില്ല,​ പണി ജയിലിൽ ഉള്ളവർ നോക്കും’ എന്നായിരുന്നു ഫോൺ വിളിച്ചയാൾ ഭീഷണി മുഴക്കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോൺ വിളിച്ചയാൾ അസഭ്യം പറഞ്ഞു. സംഭവത്തിന് പിന്നാലെ ടി.കെ. ഗോവിന്ദൻ മയ്യിൽ പൊലീസിൽ പരാതി നൽകി.

Read More

തൃശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗൻ മാരാരിക്കുളം സ്വദേശി ശാന്തകുമാര്‍ (52) ആണ് ലോഡ്ജിനുള്ളില്‍ തൂങ്ങി മരിച്ചത്. നാര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ ആയിരുന്നു. ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പൊലീസ് യൂണിഫോം ലോഡ്ജ് മുറിയില്‍ തൂക്കിയിട്ടിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ശാന്തകുമാറിന് ഉണ്ടായിരുന്നതെന്നാണ് വിവരം. തൃശൂരില്‍ നിന്ന് മൃതദേഹം സ്വദേശമായ ആലപ്പുഴയില്‍ എത്തിക്കും.

Read More

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ പുറത്തിറക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ പൂർണ്ണമായി വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സൗജന്യ യാത്ര അനുവദിക്കുന്ന 7 വിഭാഗം ബസുകൾ ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓർഡിനറി സിറ്റി ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി 4 ടൗൺ ടു ടൗൺ 5. ഫെയർ സ്റ്റേജ് ഓർഡിനറി പോയിന്റ് ടു പോയിന്റ് ഓർഡിനറി ഗ്രാമവണ്ടി

Read More

ന്യൂഡൽഹി: രാഷ്ട്രനിർമാണത്തിന്റെ ശക്തമായ അടിത്തറ സ്ത്രീശാക്തീകരണമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനിതാ ശാക്തീകരണ പദ്ധതികളുടെയും നേട്ടങ്ങളുടെയും വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, അതിന്റെ ഫലമായി രാജ്യത്തെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉൾപ്പെടുത്തൽ, സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവന നിർമ്മാണം, കായികം, ശാസ്ത്രം, ഭരണനിർവഹണം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇന്ന് നിർണായക സാന്നിധ്യമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും മാന്യതയും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സർക്കാർ നടപ്പിലാക്കിയതെന്ന് മോദി വ്യക്തമാക്കി. സ്ത്രീകൾക്ക് അവരുടെ കഴിവുകൾ പൂർണമായി പ്രകടിപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിയിൽ കൂടുതൽ ശക്തമായി പങ്കാളികളാകാനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം, ബഹിരാകാശ ഗവേഷണം,…

Read More

ന്യൂഡൽഹി: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. എമർജിംഗ് പവേഴ്‌സ് ആന്റ് പുതിയ ജിയോപൊളിറ്റിക്കൽ കോമ്പറ്റീഷൻ’ എന്ന സെഷനിൽ ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “റഷ്യയോട് ഇന്ത്യ വളരെയധികം താൽപ്പര്യം കാണിക്കുന്നു” എന്നും ഒരു മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ജയ്ശങ്കർ. താങ്ങാനാവുന്ന വിലയും വിതരണ യാഥാർത്ഥ്യങ്ങളും അനുസരിച്ചാണെന്ന് ഇന്ത്യയുടെ ഊർജ്ജ തീരുമാനങ്ങൾ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ എണ്ണ വാങ്ങുന്നത് വിലയും ലഭ്യതയും അടിസ്ഥാനമാക്കിയാണ്. ആ സമയത്ത്, വിപണിയിൽ ലഭ്യമായ എണ്ണയുടെ ഭൂരിഭാഗവും റഷ്യൻ ആയിരുന്നു. മന്ത്രി ജയ്ശങ്കർ വിശദീകരിച്ചു. യൂറോപ്പിന്റെ വിമർശനങ്ങൾക്കും കേന്ദ്രമന്ത്രി ശക്തമായ മറുപടി നൽകി. യൂറോപ്പ് കയറ്റുമതി ചെയ്യുന്ന…

Read More

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നുവെന്നും വാസവൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Read More