Author: News Desk

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്. ബിൽ പാസാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ആലോചന. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉൾപ്പെടെ കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് എൻഡിഎയുടെ പുതിയ നീക്കം. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത രണ്ട് വർഷത്തിനിടെ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്.…

Read More

തിരുവനന്തപുരം: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ പിടിയിൽ. ഉത്തർപ്രദേശിൽനിന്നാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത് റിയാസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂരിൽ ആംബുലൻസിൽനിന്ന് 250 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. സൈറൺ മുഴക്കി എത്തിയ ആംബുലൻസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതറിഞ്ഞതോടെ റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിൽനിന്ന് പിടികൂടിയ റിയാസിനെ തൃശൂരിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റ് അംഗങ്ങളെയും വിതരണശൃംഖലയെയും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്.

Read More

ദുബായ്: മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026ൽ മികച്ച വേദിക്കുള്ള പുരസ്കാരം സ്വന്തമാക്കി എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (ഇ.ഡബ്ല്യു.ബി). 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മികച്ച വേദി എന്ന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ദുബായിലെ മദീനത് ജുമൈറയിൽ നടന്ന മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റ് ഇവന്റ് ഷോയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മേഖലയിലെ ബിസിനസ്, തത്സമയ ഇവന്റ് വ്യവസായങ്ങളിൽനിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രൊഫഷണലുകളും പങ്കെടുത്തു. അബുദാബിയിലെ അഡ്നെക് സെന്റർ, ബിയോൺ അൽ ദാന ആംഫിതിയേറ്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഇത്തിഹാദ് അരീന തുടങ്ങിയ പ്രമുഖ വേദികളുമായുള്ള മത്സരത്തിലാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ പുരസ്കാരം നേടിയത്. എക്സിബിഷൻ വേൾഡ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് ആൻഡ് പാർട്ണർഷിപ്പ്സ് ഡയറക്ടർ ഹുദ അൽ ഷംലാനും ന്യൂ എക്സിബിഷൻസ് സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലി ഹസനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വേദിയുടെ ഗുണനിലവാരം, വിശാലത, വൈവിധ്യമാർന്ന പരിപാടികൾ…

Read More

മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം മുഖ്യപ്രഭാഷണം നടത്തി. സ്വഹാബികളുടെ ജീവിതവിശുദ്ധിയും ഉന്നതമായ ധാർമിക മൂല്യങ്ങളും സങ്കീർണതകൾ നിറഞ്ഞ ആധുനിക ജീവിതത്തിൽ എങ്ങനെ വഴികാട്ടിയാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.

Read More

മലപ്പുറം: തിരൂർ പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച ഫൗസിയയുടെ ഭർത്താവ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പൂക്കയിൽവെച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഹുസൈനെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് വിവരം. ദമ്പതികൾക്കിടയിൽ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച പുലർച്ചെ മീൻ വാങ്ങാനെന്നു പറഞ്ഞ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. പിന്നീട് ഫൗസിയയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിനിടെ ഹുസൈൻ ഒളിവിൽപ്പോയതായും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള പോസ്റ്റ്‌മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Read More

മനാമ: അസുഖബാധിതനായി സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൊല്ലം തേവലക്കര സ്വദേശിക്ക് സഹായഹസ്തവുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രവാസിക്കാണ് കെപിഎയുടെ സഹായം ലഭിച്ചത്. കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് കൈമാറി. പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കെപിഎയുടെ നേതൃത്വത്തിൽ തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

Read More

കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും അപ്പീലിൽ നിയമപരമായി പരിഗണിക്കാവുന്ന കാരണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളും ചില വിശദീകരണങ്ങളിൽ അതിശയോക്തിയും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പ്രാഥമികമായി പരിശോധിച്ചു. ക്ലാസ് മുറികൾക്ക് സമീപമുള്ള ഇടുങ്ങിയ സ്കൂൾ ശുചിമുറിയിൽ മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ സംഭവം നടന്നുവെന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിരുന്നു. ഈ വാദം ഈ ഘട്ടത്തിൽ പൂർണമായി തള്ളിക്കളയാനാവില്ലെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ രേഖകളിൽ പീഡനം നടന്നതായി വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയ പരിക്കുകൾ മറ്റ് ആരോഗ്യകാരണങ്ങളാലും സംഭവിക്കാമെന്ന്…

Read More

പാലക്കാട്: മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എം.പി. ഷാഫി പറമ്പിൽ ആരോപിച്ചു. കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണ് ഡിവിഷൻ മാറ്റമെന്നും അദ്ദേഹം വിമർശിച്ചു. ഭരണപരമായ സൗകര്യമാണ് പുനഃക്രമീകരണത്തിന്റെ മാനദണ്ഡമെങ്കിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ ആവശ്യം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നീക്കങ്ങൾക്ക് ബിജെപി നേതാക്കൾതന്നെ തടസ്സം സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിഷയത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കെ.പി.സി.സി ഉടൻ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

Read More

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കാപ്പ ചുമത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ നിയമപ്രകാരം അർജുനെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. നടപടി ഉടൻ നടപ്പാക്കി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. അർജുനെതിരെ രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്, തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയുൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ ഇയാൾ നിരന്തരം…

Read More

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിലിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാഹിലിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന രാഹുൽ ഗാന്ധി സെൻട്രൽ ഡി.സി.പിയുമായി ചർച്ച നടത്തി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും ജയറാം രമേശും പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിസമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്നാണ് അദ്ദേഹം സെൻട്രൽ ഡി.സി.പിയെ കണ്ടത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. വിദ്യാർഥി നേരത്തെ രണ്ടുതവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഓഗസ്റ്റ് 14ന് അഭിഭാഷകരുടെ സാന്നിധ്യത്തിൽ ആദ്യ പരാതി നൽകി. നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 17ന് ഇ-മെയിലിലൂടെയും…

Read More