- ഭാര്യയുമായുള്ള ദാമ്പത്യപ്രശ്നങ്ങൾ: ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഏകം ന്യായ ഫൗണ്ടേഷൻ റിപ്പോർട്ട്
- 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; പുരസ്കാരം കാർത്തിക് ആര്യനൊപ്പം പങ്കിട്ടു
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
- വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കം
- ബി.എം.ബി.എഫ് ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ സീസൺ 12ന് ഉജ്ജ്വല തുടക്കം
- പ്രവാസി പെന്ഷന് ഉടന്‍ വിതരണം ചെയ്യണം: ബഹ്റൈൻ നവകേരള
- പൊന്നാനി ബലാത്സംഗക്കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി
- തർക്കത്തിനിടെ ഒരേ വേദിയിൽ വി.ഡി. സതീശനും അലോഷ്യസ് സേവ്യറും; മുഖം കൊടുക്കാതെ മടങ്ങി
Author: News Desk
ഡാളസ്: സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടം നേരിട്ട് കാണാൻ നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം ഡാളസ് സ്റ്റേഡിയത്തിലെത്തി. ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ മറികടന്ന് സ്പെയിൻ ഫൈനലിലേക്ക് മുന്നേറുന്നതിന് ഇരുവരും ഗാലറിയിൽ നിന്ന് സാക്ഷിയായി. 70,000-ത്തിലധികം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ മോഹൻലാലിന്റെയും സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകരുടെ ശ്രദ്ധ നേടി. സ്പെയിനിന്റെ യുവതാരനിരയും ഫ്രാൻസിന്റെ ആക്രമണശൈലിയും നേർക്കുനേർ വന്ന മത്സരത്തിലെ ഓരോ നിമിഷവും മോഹൻലാൽ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഈ ലോകകപ്പിൽ മോഹൻലാൽ ഗാലറിയിലെത്തുന്നത് ഇതാദ്യമല്ല. കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന–സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ മത്സരവും അദ്ദേഹം നേരിട്ട് കണ്ടിരുന്നു. അർജന്റീനയുടെ എവേ ജേഴ്സി ധരിച്ച് കറുത്ത കണ്ണടയും കൊമ്പൻ മീശയുമായി സ്റ്റേഡിയത്തിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ അന്നും ആരാധകർ ഏറ്റെടുത്തിരുന്നു. മെസിയും സംഘവും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു.
ചിക്കബള്ളാപുര്‍: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയെന്ന പരാതിയിൽ കർണാടകയിൽ 65കാരി അറസ്റ്റിൽ. ചിക്കബള്ളാപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമുച്ചയത്തിലാണ് സംഭവം. മഞ്ജുള എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെളുത്ത വിത്തുകൾ വിതറിയെന്നാണ് പരാതി. കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ദിവസം മുമ്പ് കോടതിയിലെത്തിയ മഞ്ജുള ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടക പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൽ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട്, 2017 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മഞ്ജുളയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: സമയ കൃത്യതയുടെ കാര്യത്തിൽ ലോകത്തിലെ മികച്ച വിമാനക്കമ്പനികളിൽ ഇടം നേടി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കൃത്യനിഷ്ഠയിൽ എയർ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. ജൂണിൽ പരിശോധിച്ച 15,135 സർവീസുകളിൽ 86.85 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം സർവീസുകൾ സമയക്രമം പാലിച്ച് പുറപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ 99.7 ശതമാനമാണ്. വിമാന ശൃംഖലയുടെ കാര്യക്ഷമമായ ഏകോപനം, ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ മികച്ച മാനേജ്മെന്റ്, പ്രവർത്തന നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ നടപടികൾ എന്നിവയാണ് നേട്ടത്തിന് പിന്നിലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ പ്രധാന കേന്ദ്രങ്ങളാക്കി ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന നവീകരണ പദ്ധതികളിലൊന്നും കമ്പനി നടപ്പാക്കിവരികയാണ്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ…
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ മികവ് നൽകി. വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, ജോണി താമരശേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലാ ഭാരവാഹികളായ അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, റംഷാദ് അയിലക്കാട്, ശ്രീജിത്ത് പനായി, വില്യം ജോൺ, സിജു പുനവേലി, നിസാർ കുന്നംകുളം, രഞ്ജിത്ത് അനുരാജ്, ബിജു സദൻ…
കൊച്ചി: യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി, പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന് പറഞ്ഞു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭ ചടങ്ങായ ‘ദീക്ഷാരംഭ് 2026’, ‘ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്’ (ഐഎസ്ഐ), ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധി, ശാസ്ത്ര ഗവേഷണം എന്നിവയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറണം. സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം. നിരന്തരമായ പഠനവും നൂതനാശയ രൂപീകരണവും വിദ്യാര്‍ത്ഥികള്‍ ശീലമാക്കണം. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ താല്പര്യമുള്ള മികച്ച ഇടമായി കേരളം മാറണം. യുവാക്കള്‍ക്ക് കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹിക ആഘാത വിലയിരുത്തല്‍,…
മനാമ : ബഹ്റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് ദശകത്തിലേറെയായി നവീന സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും ബഹ്റൈൻ നാടകലോകത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന പുരോഗമന കലാ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്റൈൻ പ്രതിഭ ഏർപ്പെടുത്തുന്ന ‘പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026’നുള്ള രചനകൾ ക്ഷണിച്ചു.ലോകത്തെവിടെയും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയി ആകുന്നയാൾക്ക് 25,000 രൂപ ക്യാഷ് അവാർഡ്, പപ്പൻ ചിരന്തന സ്മാരക ഫലകം, കീർത്തിപത്രം എന്നിവ ഉൾപ്പെടുന്ന പുരസ്കാരമാണ് നൽകുന്നത്.. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി സമിതിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരസ്കാരത്തിന് പരിഗണിക്കുന്ന രചനകൾ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതും ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യമുള്ളവയും2025 ജനുവരി 1-ന് ശേഷം പ്രസിദ്ധീകരിച്ചതോ അപ്രസിദ്ധീകൃതമോ ആയ മൗലിക രചനകൾ ആയിരിക്കണം. നാടകരചനകൾ 2026 ആഗസ്റ്റ് 31നകം bpdramaawards@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പി.ഡി. എഫ് ഫോർമാറ്റിൽ ലഭിക്കണം. രചനയിൽ രചയിതാവിന്റെ പേരോ മറ്റ് സൂചനകളോ ഉൾപ്പെടുത്തരുതെന്നും രചയിതാവിന്റെ വ്യക്തിഗത വിവരങ്ങൾ (പേര്,…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യാൻ തക്ക അസാധാരണ സാഹചര്യങ്ങളോ മതിയായ കാരണങ്ങളോ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പൾസർ സുനി ജയിലിൽ തുടരും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെഷൻസ് കോടതി വിധിയിൽ പ്രകടമായ നിയമവിരുദ്ധതയോ ഗുരുതരമായ അപാകതയോ കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ ആവശ്യമായ സാഹചര്യം നിലവിലില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ അന്തസും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും…
മനാമ: ഭീകരസംഘടനയിൽ ചേർന്നുവെന്നാരോപിച്ച് 18 പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി പരിഗണിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. പ്രതികളിൽ 15 പേർ നിലവിൽ കസ്റ്റഡിയിലാണെന്നും മൂന്ന് പേർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പ്രവർത്തനരഹിതമാക്കുക, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുക, ദേശീയ ഐക്യം ദുർബലപ്പെടുത്തുക, ബഹ്റൈന്റെ ഭരണഘടനാ സംവിധാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിച്ചതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ‘വിലായത്ത് അൽ ഫഖീഹ്’ ആശയം പ്രചരിപ്പിക്കുകയും ഇറാന്റെ പരമോന്നത നേതാവിനോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുകയും ഇറാന്റെ രാഷ്ട്രീയ അധികാരത്തിന് കീഴടങ്ങണമെന്ന നിലപാട് പ്രചരിപ്പിക്കുകയും ചെയ്തതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. ആരാധനാലയങ്ങൾ, മാതങ്ങൾ, ഹുസൈനിയകൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്ത് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും ബഹ്റൈന്റെ ഭരണസംവിധാനത്തിനെതിരെ ജനങ്ങളെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾ, കലാപം, അട്ടിമറി എന്നിവയ്ക്ക് പ്രേരണ നൽകിയതായും രാജ്യത്തിന്റെ സ്ഥിരത തകർക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതായും ആരോപണമുണ്ട്. സംഘടനയുടെ…
മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി വിതരണം ചെയ്യാത്തത് അത്യന്തം പ്രതിഷേധാർഹവും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നതുമായ നടപടിയാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു. ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസികളാണ് ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് ഈ പദ്ധതിയുടെ ഭാഗമായത്. വാർധക്യകാലത്ത് ആശ്വാസമാകേണ്ട പെൻഷൻ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്. പ്രതിമാസം ലഭിക്കുന്ന ഈ പെൻഷനെ ആശ്രയിച്ചാണ് നിരവധി വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ചികിത്സ, മരുന്ന്, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ നിർവഹിക്കുന്നത്. മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായതോടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ പ്രവാസികളോടുള്ള കടുത്ത അവഗണനയുടെ പ്രതിഫലനമാണെന്നും ബഹ്റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ അടിയന്തരമായി ലഭ്യമാക്കി, കുടിശ്ശികയായ മുഴുവൻ പെൻഷനും യാതൊരു കാലതാമസവുമില്ലാതെ വിതരണം…
ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം
വാഷിങ്ടൺ: ഇറാനെതിരെ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഇനി അമേരിക്ക ഏറ്റെടുക്കുമെന്നും അമേരിക്കയെ ഹോർമുസിന്റെ സംരക്ഷകനായി അറിയപ്പെടുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം സുരക്ഷാ ചെലവായി ഈടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് നികത്താനാണ് ഈ നടപടി സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ഹോർമുസിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു. അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുമെന്നും ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പോകുന്നതോ അവിടെനിന്ന് വരുന്നതോ ആയ കപ്പലുകൾക്കുമാണ് ഉപരോധം ബാധകമാകുകയെന്നും ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് കടലിടുക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിന്റെ…
