- വിവാഹവാഗ്ദാനം നൽകി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 25 വർഷം കഠിനതടവ്
- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Author: News Desk
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഉഷഃപൂജയ്ക്കുശേഷം മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുന്ന ‘ഉൾക്കഴകം’ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. ചിങ്ങം ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ നടക്കും. അഞ്ചുദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് ക്ഷേത്രനട വീണ്ടും തുറക്കും. ചിങ്ങമാസ പൂജകൾക്കെത്തുന്ന ഭക്തർ ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അനുമതിയില്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും റദ്ദാക്കി. വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ തീരുമാനം. 2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാരുടെ ദാസനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ ഒരു അഭിഭാഷകൻ ലഖ്നൗ കോടതിയിൽ പരാതി നൽകുകയായിരുന്നു. കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് 2024 നവംബറിൽ ലഖ്നൗ സെഷൻസ് കോടതി…
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ നരേന്ദ്ര മോദി പ്രകാശനം ചെയ്തു; പ്രത്യേക ക്ഷണിതാവായി ബഹ്റൈൻ വ്യവസായി ബാബുരാജൻ
മനാമ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഓഗസ്റ്റ് 12ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ബി.കെ.ജി ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറുമായ ബാബുരാജൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതവും പൊതുസേവനരംഗത്തെ സംഭാവനകളും അടയാളപ്പെടുത്തുന്ന സുപ്രധാന അവസരമായിരുന്നു ആത്മകഥയുടെ പ്രകാശനം. രാംനാഥ് കോവിന്ദിന്റെ ബാല്യകാലം മുതൽ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലെത്തിയതുവരെയുള്ള ജീവിതയാത്രയാണ് പുസ്തകം വിവരിക്കുന്നത്. അദ്ദേഹം നേരിട്ട പ്രതിസന്ധികൾ, കൈവരിച്ച നേട്ടങ്ങൾ, പൊതുജീവിതത്തിലെ അനുഭവങ്ങൾ എന്നിവ ആത്മകഥയിൽ വ്യക്തിപരമായി അവതരിപ്പിക്കുന്നു. കോവിന്ദിന്റെ ജീവിതവീക്ഷണവും മൂല്യങ്ങളും പൊതുസേവനത്തെ രൂപപ്പെടുത്തിയ സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസാന്നിധ്യമായാണ് ബാബുരാജൻ പങ്കെടുത്തത്.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിൽ ഇതുവരെ പങ്കെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവസാന ദിവസമായ വ്യാഴാഴ്ച ലോക്സഭയിലെത്തി. എന്നാൽ സഭയിൽ അദ്ദേഹം വിഷയങ്ങളിലൊന്നും പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിച്ചശേഷമാണ് സഭ പിരിഞ്ഞത്. സ്പീക്കർ ഒരുക്കിയ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ടുദിവസത്തെ ചർച്ച നടത്തുമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാനദിവസം മാത്രമാണ് സഭയിലെത്തിയത്. അദ്ദേഹം എത്തിയശേഷവും വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പാർലമെന്റിന് പുറത്ത് മകർ ദ്വാറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ജൂലൈ 20ന് ആരംഭിച്ച സമ്മേളനത്തിലുടനീളം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ഇരുസഭകളുടെയും നടപടികൾ പലതവണ തടസ്സപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, അയോധ്യയിലെ സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്.…
പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടുചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നങ്കോട് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽനിന്ന് കുരങ്ങിന്റെ തലയോട്ടി കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള വസ്തു സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് സ്കാൻ ചെയ്തപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ചോദ്യംചെയ്യലിൽ തലയോട്ടി കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇത് സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്ന കുരങ്ങിന്റേതാകാമെന്ന സംശയത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചു. തുടർ നിയമനടപടികൾക്കായി യാത്രക്കാരനെ പൊലീസിന് കൈമാറി. വന്യജീവി വകുപ്പ് നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ബഹ്റൈൻ രാജാവിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾക്കും പൊതുതാൽപര്യങ്ങൾക്കും പിന്തുണ നൽകുന്ന വിധത്തിൽ സാമ്പത്തിക, വികസന മേഖലകളിലെ സഹകരണവും സംയുക്ത പ്രവർത്തനങ്ങളും കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. പൊതുതാൽപര്യമുള്ള പ്രാദേശിക–അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൂർവദേശത്തെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളും ചർച്ചയായി. എല്ലാ സാഹചര്യങ്ങളിലും ബഹ്റൈന് യുഎഇ നൽകിവരുന്ന ഉറച്ച പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. വിവിധ വെല്ലുവിളികളെ നേരിടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളും ശേഷിയും ശക്തിപ്പെടുത്തുന്നതിൽ ഈ പിന്തുണ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിൽ ഇരുനേതാക്കളും അഭിമാനം പ്രകടിപ്പിച്ചു.…
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ക്ഷണിച്ച്; പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ ക്ഷണം
ന്യൂഡൽഹി: എം.പി മാരായ സുരേഷ് ഗോപി, പ്രേമചന്ദ്രൻ എന്നിവർ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. കൊല്ലത്ത് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കുന്ന 12-ാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലും ദേശീയതല മാനേജ്മെന്റ് സമ്മിറ്റ് 2026ലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിയെ ക്ഷണിച്ചു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം.പി മാർ വ്യക്തമാക്കി. കേരളത്തിന്റെ പ്രധാന ആഘോഷദിനമായ കേരളപ്പിറവി ദിനത്തിൽ കൊല്ലത്ത് നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുമെന്നും ഇവർ പറഞ്ഞു. നവംബർ ഒന്നിനാണ് 12-ാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ദേശീയതല മാനേജ്മെന്റ് സമ്മിറ്റ് 2026ഉം കൊല്ലത്ത് നടക്കുന്നത്. ഇരു പരിപാടികളിലും രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കണമെന്ന അഭ്യർത്ഥനയോടെയാണ് ക്ഷണം നൽകിയത്.
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (MASS Bahrain) സംഘടിപ്പിച്ച 12-ാമത് പിതൃതർപ്പണം – കർക്കിടക വാവുബലി ചടങ്ങ് ഇന്ന് പുലർച്ചെ 4 മണി മുതൽ 6 മണി വരെ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പരേതരായ പിതൃക്കളെ അനുസ്മരിച്ച് പിതൃതർപ്പണം അർപ്പിക്കുന്നതിനും പ്രാർത്ഥനകളിൽ പങ്കുചേരുന്നതിനുമായി നിരവധി കുടുംബങ്ങൾ ചടങ്ങിൽ സന്നിഹിതരായി. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുതേടത്ത് കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദവിധിപ്രകാരമുള്ള വിവിധ ചടങ്ങുകൾക്കും തർപ്പണ കർമ്മങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. കഴിഞ്ഞ 12 വർഷമായി MASS ബഹ്റൈൻ കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണ ചടങ്ങ് സംഘടിപ്പിച്ചുവരുന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുമുള്ള പാരമ്പര്യ ആചാരങ്ങൾ പ്രവാസ ജീവിതത്തിലും നിലനിർത്തുന്നതിനും പുതുതലമുറയ്ക്ക് നമ്മുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകവുമായി ബന്ധം നിലനിർത്തുന്നതിനുമുള്ള MASS-ന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന് MASS ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവരുടെ…
മനാമ: ബഹ്റൈനെതിരായ ഇറാനിയൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് 10 വർഷം വരെ തടവുശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിലക്കപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുക, ചിത്രീകരണം നിരോധിച്ച സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ ചില പ്രതികൾക്ക് 5,000 ദീനാർ വരെ പിഴ ചുമത്താനും കേസുമായി ബന്ധപ്പെട്ട സാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രശംസിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സുരക്ഷാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും നിരോധിത വിവരങ്ങളും പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണത്തിലൂടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെ സുരക്ഷാസേന തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷിമൊഴികൾ…
