- രാജു നാരായണ സ്വാമി ഐ എ.എസ് ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു
- ബഹിരാകാശ സഹകരണം: ബഹ്റൈനും ഇറ്റലിയും ധാരണാപത്രം ഒപ്പുവെച്ചു
- ബാബ് അല്‍ ബഹ്റൈന്റെ പ്രവേശന കവാടത്തിലെ അല്‍ മുര്ത്ത ഇശ നീക്കം ചെയ്തു
- ബി.ഡി.എഫ്. ആശുപത്രിയില്‍ ന്യൂറോ സയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു
- ഗള്‍ഫ് രാജ്യങ്ങളില്‍ സ്റ്റേജ് ഷോയുടെ മറവില്‍ അധോലോക സംഘങ്ങള്‍ വീണ്ടും സജീവം
- റോഡില്‍ വച്ച് യുവതിയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയില്‍
- ഗതാഗത സഹകരണം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ബഹ്റൈന്‍ ഗതാഗത മന്ത്രി
Author: News Desk
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ ധനസഹായ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സര്‍ക്കാര്‍ നല്കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും, മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം വശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 11ന് സംഘടിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കുന്നതും, വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിക്കുന്നതുമാണ്. ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,തുടങ്ങിയവർ പങ്കെടുക്കും. ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ…
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. അപ്പീല്‍ ഡിവിഷന് ബെഞ്ച് നാളെ പരിഗണിക്കും. പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച കീം പരീക്ഷാ ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്.
രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
മനാമ: രണ്ട് അറബ് യുവതികളെ ബഹ്റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഒരു അറബ് സ്തീയും രണ്ട് ഏഷ്യന്‍ പുരുഷന്മാരുമാണ് കേസിലെ പ്രതികള്‍. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു. അടുത്ത വാദം കേള്‍ക്കാനായി കേസ് ജൂലൈ 15ലേക്ക് മാറ്റി. നര്‍ത്തകികളായി ജോലി ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുവന്ന ഇവര്‍ വളരെ മോശം അനുഭവങ്ങളെയാണ് നേരിട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വന്നയുടന്‍ അവരുടെ പാസ്പോര്ട്ടുകള് പിടിച്ചുവാങ്ങി. പുരുഷ ഉപഭോക്താക്കളെ രസിപ്പിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും ദിവസേന ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയുമുണ്ടായി. ശമ്പളം നല്‍കിയില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത തരത്തില്‍ അവരെ രാത്രി ലോഹവാതിലുള്ളൊരു മുറിയില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു.
മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021 ഒക്ടോബറില്‍ ബെയ്റൂത്തിലുണ്ടായിരുന്ന ബഹ്റൈന്‍ എംബസി അടച്ചത്. ലെബനാന് പ്രധാനമന്ത്രി നവാഫ് സലാമും നിലവില്‍ സിറിയ പ്രവര്‍ത്തിക്കുന്ന, ബഹ്റൈന്റെ ലെബനാനിലെ പുതിയ അംബാസഡര്‍ വഹീദ് മുബാറക് സയ്യാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംബസി തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലെബനാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്റെ പിന്തുണയുണ്ടെന്നും ശക്തമായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയില്‍ സയ്യാര്‍ പറഞ്ഞു. ബഹ്റൈനുമായും മറ്റ് അറബ് രാഷ്ട്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ ലെബനാന് ആഗ്രഹിക്കുന്നുണ്ടെന്ന് നവാഫ് സലാം പറഞ്ഞു.
മനാമ: 2024ന്റെ ആരംഭം മുതല്‍ 2025 മദ്ധ്യം വരെ ബഹ്റൈനില്‍ സെന്‍ട്രല്‍ ബാങ്ക് 16 പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കി. 52 ലൈസന്‍സ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ക്കായുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയിലുള്ള ബഹ്റൈന്റെ ആകര്‍ഷണം അടയാളപ്പെടുത്തുന്നതാണ് പുതിയ ധനകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവ്. ഈ കാലയളവില്‍ മൊത്തം ലഭിച്ച 68 അപേക്ഷകളില്‍ 75% അന്താരാഷ്ട്ര സ്ഥാപനങ്ങളുടേതാണ്. അനുമതി നല്കപ്പെട്ട സ്ഥാപനങ്ങള്‍ തുടക്കത്തില്‍ 850ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ വികസിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ ലൈസന്‍സുകളില്‍ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉള്‍പ്പെടുന്നു. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡുമായി സഹകരിച്ച് സെന്‍ട്രല്‍ ബാങ്ക് സംഘടിപ്പിച്ച ‘ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹൊറൈസണ്‍സ്’ ഫോറത്തിലാണ് പുതിയ ലൈസന്‍സുകളുടെ പ്രഖ്യാപനമുണ്ടായത്. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ദേശീയ പ്രതിഭകളെ വികസിപ്പിക്കല്‍ എന്നിവയിലെ പുരോഗതിയെക്കുറിച്ച് ഫോറത്തില്‍ ചര്‍ച്ച നടന്നു.
‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. മുഹമ്മദ് റിയാസിന്റെ കുറിപ്പ് ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തെ…
‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലുണ്ടായതുപോലുളള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു. ആ കുടുംബത്തിന്റെ ദുഃഖം തന്റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’, വീണാ ജോര്‍ജ് ഫേസ്ബുക്കില്‍…