Author: News Desk

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടങ്ങിയിട്ട് രണ്ടര മാസം പിന്നിടുകയാണ്. എന്നാൽ ഇതുവരെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികളും, സർക്കാരും ചേർന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഇനി അധികം തുടരാനാകില്ലെന്നാണ് റിസർവ് ബാങ്ക് ​ഗവർണർ മുന്നറിയിപ്പ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ് വർധിച്ചതും ഇന്ത്യയിൽ പണപ്പെരുപ്പഭീതി രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സംഘർഷാവസ്ഥ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എണ്ണവിലയിൽ വർധനവ് വരുത്തിയാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.

Read More

മനാമ: ഹോർമുസ് കടലിടുക്കിലെ ബഹുരാഷ്ട്ര സൈനിക ദൗത്യവുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ബ്രിട്ടനും ഫ്രാൻസും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ 40-ലധികം രാജ്യങ്ങൾ പങ്കാളികളായി. ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിൽ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യാന്തര സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ചയായി. ബഹുരാഷ്ട്ര ദൗത്യത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. വാണിജ്യ-സിവിലിയൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കൽ, കടൽപാതകളുടെ സംരക്ഷണം, സമുദ്ര മൈൻ നീക്കംചെയ്യൽ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ പ്രവാഹവും സുരക്ഷിതമായ സമുദ്ര ഗതാഗതവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Read More

മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്‌കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും നേടാൻ കഴിഞ്ഞു. https://youtu.be/n40toKia-t8?si=LjYCg0np_1rj-0Js 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും മാർക്ക് ലഭിച്ചു. മികച്ച വിജയം നേടിയവരിൽ, ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500 ൽ 486 മാർക്കുമായി 97.2 ശതമാനം നേടി സ്‌കൂൾ ടോപ്പറായി. പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം വീതം (484/500) നേടി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 500 ൽ…

Read More

മനാമ: ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെയും സമൂഹ സഹകരണത്തിന്റെയും ഭാഗമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൗരന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇറാന്റെ ആക്രമണ ഭീഷണികൾക്കെതിരെ ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും ഇടപെടലുകൾ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാന്റെ ഇടപെടൽ വർധിച്ചുവെന്നും 1981ലെ അട്ടിമറി ശ്രമത്തിനും 1990കളിലെ കലാപങ്ങൾക്കും പിന്നിൽ ഇറാനിയൻ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ‘വിലായത്ത് അൽ ഫഖീഹ്’ ആശയം ഉപയോഗിച്ച് ഇറാൻ ബഹ്റൈനിലെ ചില വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തേക്കാൾ മതനേതൃത്വത്തോടുള്ള അനുസരണ വളർത്താൻ ശ്രമിച്ചതായും മന്ത്രി പറഞ്ഞു. ഇറാനുമായി ബന്ധമുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണെന്നും ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതായി കണ്ടെത്തിയ…

Read More

ലോട്ടറി കച്ചവടക്കാർ പറയുന്ന പോലെ നാളെയാണ്..നാളെയാണ് ..നാളെയാണ് നറുക്കെടുപ്പ് എന്നപോലെ ആണ് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം. കോൺഗ്രസ്സിന് ഒപ്പം പിണറായി വിജയനെ എതിർത്തവരും കൂടി നൽകിയ വിജയത്തിന്റെ ശോഭ കെടുത്തുക ആണ് ഈ പാർട്ടി. ഒട്ടുമിക്ക കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നാട്ടുകാരെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും, തീരുമാനം ഡൽഹിയിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല. ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. സോണിയ ഗാന്ധി ആശുപത്രിയിൽ വിട്ടതിനാൽ ഇനി പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ഡൽഹിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും…

Read More

മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് നിയമലംഘനവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച കേസിൽ 31 വയസുകാരനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ആന്റി സൈബർക്രൈം ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷയും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിലുള്ള പ്രകോപനപരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read More

കൽപ്പറ്റ: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഹൈക്കമാൻഡിനെ ഞെട്ടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ ഒട്ടിച്ച ആളുടെ മുഖം വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് ഡി സി സി നേതൃത്വം പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുലിനും പ്രിയങ്കക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ…

Read More

മനാമ: ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. നഴ്‌സുമാരുടെ അശ്രാന്ത പരിശ്രമങ്ങളെയും കാരുണ്യപൂര്‍വ്വമായ പരിചരണത്തെയും ആദരിക്കുന്നതായി ചടങ്ങ്. നഴ്‌സുമാരുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന മെഴുകുതിരി തെളിക്കലോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കല്‍, ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി – ശാക്തീകരിക്കപ്പെട്ട നഴ്‌സുമാര്‍ ജീവന്‍ രക്ഷിക്കുന്നു’ എന്ന ഈ വര്‍ഷത്തെ സന്ദേശം ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ശാക്തീകരിക്കേണ്ടതിന്റെയും അവര്‍ക്ക് കൃത്യമായ പിന്തുണ നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു. ചടങ്ങില്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ സിയാദ് ഉമര്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഹെഡ് ഒഫ് ഓപ്പറേഷന്‍സ് ഡോ. ഷംനാദ് മജീദ്, മാനേജര്‍മാര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ നഴ്‌സും ഐപി കോഡിറ്ററുമായ റേയ്ച്ചല്‍ ബാബു പ്രതിജ്ഞ ചൊല്ലി. ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍ അവതാരകനായി. മെയ് 12 ന് ലോകമെമ്പാടും ആചരിക്കുന്ന…

Read More

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തമായ ഈ കാലഘട്ടത്തിൽ വായനയേയും എഴുത്തിനെയും അക്ഷരങ്ങളെയും മനുഷ്യനെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ബഹ്‌റൈൻ .എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്”. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും,ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരൻറെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണത്തെ അക്ഷരക്കൂട്ട് സംഘടിപ്പിക്കുന്നത്. “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും. ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്കാരിക തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എ.കെ.സി.സി ബഹ്‌റൈൻ അക്ഷരക്കൂട്ട് ഒരുക്കുന്നത്. ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടി എ.കെ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മെയ് പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് സൽമാനിയായിലെ ഇന്ത്യൻ ഡിലൈറ്റിൽ വാഴ 2 എന്ന സിനിമയിലൂടെ പ്രശസ്തനായ…

Read More

കാസർഗോഡ്: തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി പത്തു ദിവസം മുൻപ് മരിച്ചത്. കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട പ്രതിശ്രുത വധു പ്രഫുല്ലയുടെ മൃതദേഹം അന്ത്യാഭിലാഷ പ്രാകാരം തമിഴ്‌നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു. മണിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്‌ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ’ സംസ്ക്കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്.

Read More