- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
- ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
- ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- ‘കള്ളന് വിജയന്’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര് കെ.ആര്. അജയന് കാരണം കാണിക്കല് നോട്ടീസ്
- കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
Author: News Desk
മനാമ: വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉപയോഗിച്ച് ലോൺ നേടാൻ ശ്രമിച്ച 24 ഏഷ്യൻ പൗരന്മാരെ ബഹ്റൈൻ അധികൃതർ പിടികൂടി. ഇലക്ട്രോണിക് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ ലഭിക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ബഹ്റൈനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൃത്രിമമായി തയ്യാറാക്കിയ സാലറി സർട്ടിഫിക്കറ്റുകൾ, വ്യാജ കമ്പനി സീലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ ലോൺ അപേക്ഷകൾ സമർപ്പിച്ചത്. അപേക്ഷകരുടെ വരുമാനം യഥാർത്ഥത്തേക്കാൾ കൂടുതലായി കാണിച്ച് ധനകാര്യ സ്ഥാപനത്തെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടാനുള്ള ശ്രമമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു പരാതിയെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ യാത്ര മാറ്റി. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് നാളത്തേക്ക് മാറ്റിയത്. ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടും. അതേസമയം, രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 മണിക്ക് പുറപ്പെടും. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും. ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത…
കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരണം, അൽ റീം റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്
കൊച്ചി: എറണാകുളം കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധയിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ച അൻപതിലധികം പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആദ്യഘട്ടത്തിൽ പരിശോധിച്ച 15 സാമ്പിളുകളിൽ മൂന്നെണ്ണത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീകേഷ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പരിശോധന നടത്തി. ഗുരുതരമായ ആരോഗ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക്…
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. “പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും. ഞങ്ങളുടെ നേരെ ശക്തിപ്രയോഗവുമായി വന്നാൽ അതിനെ നേരിടാൻ ഞങ്ങൾക്കും അറിയാം,” എന്നാണ് എം.എം. മണി പറഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും തങ്ങളുടെ അധികാരപരിധി ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയായി കാണേണ്ട കാര്യമല്ല. പോലീസുകാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വീട്ടിൽ കുടുംബമുണ്ട്,” എന്ന പരാമർശവും അദ്ദേഹം നടത്തി. ഇടുക്കി മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം നടത്തിയ മാർച്ചിലായിരുന്നു എം.എം. മണിയുടെ ഈ പ്രസംഗം. റവന്യൂ ഭൂമി വനംവകുപ്പ് അനധികൃതമായി ഏറ്റെടുക്കുകയും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിനിടെ…
മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ‘ബ്രഹ്മ കോഗ്നിഷൻ’ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നടന്ന ഒരു പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും നിലവിളക്ക് കൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് വിവാദ വീഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. നിലവിളക്ക്, ഹലാൽ, ഹറാം തുടങ്ങിയ മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറിലെ ആരോപണം. വീഡിയോയിൽ മന്ത്രിക്കെതിരെ അശ്ലീല പരാമർശങ്ങളും മതസ്പർധ സൃഷ്ടിക്കുന്ന ഉള്ളടക്കവും ഉൾപ്പെട്ടതായി യൂത്ത് ലീഗ് ആരോപിച്ചു. ഇതിനെതിരെ യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
മനാമ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വച്ച് മാർപാപ്പയുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു. ആഗോളസംഗമത്തിലേക്കുള്ള പതാക പ്രയാണം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ്. മാർ റാഫേൽ തട്ടിൽ എ. കെ.സി.സി.ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ സാന്നിധ്യം( മാർപാപ്പ ) എ.കെ.സി.സി.ക്ക് പുതിയ കരുത്ത് നൽകുമെന്ന് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. ആഗോള സംഗമ വേദിയായ റോമിൽ ഉയർത്തേണ്ട പതാക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച്, എ.കെ.സി. സി.യുടെ ശക്തമായ സാന്നിധ്യമുള്ള 40 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഒക്ടോബർ 18ന് വൈകീട്ട് റോമിൽ എത്തിച്ചേരും. പതാക പ്രയാണ…
അടൂർ: അടൂരിൽ യുവതി ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. അടൂർ ഏഴംകുളം സ്വദേശി അരുൺ, കെഎസ്ഇബിയിലെ താൽക്കാലിക ഡ്രൈവറായ ഇയാളെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13-നാണ് ഷഹാനയെ അടൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് അകന്നു താമസിച്ചിരുന്ന ഷഹാനയും അരുണും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുണും ഷഹാനയും തമ്മിൽ വാക്കുതർക്കമുണ്ടായതായും, തുടർന്ന് അരുൺ ഷഹാനയെ മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഈ മർദനവും മാനസിക സമ്മർദവും ആത്മഹത്യയിലേക്ക് നയിച്ചതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും അധികൃതർ അറിയിച്ചു. സംഭവദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മർദനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കേസെടുത്ത് അരുണിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ബഹ്റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൊഴിൽ ആവശ്യാർത്ഥം ഷംസുദ്ധീൻ ബഹ്റൈനിലെത്തിയത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കെഎംസിസി ബഹ്റൈൻ മയ്യിത്ത് പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ അപകടം; തൊഴിലാളി മരിച്ചു, രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റൊരാൾ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ദാരുണമായി മരിച്ചു. കക്കോടി സ്വദേശി സിറാജ് ആണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇരുവരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു.
