- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡണ്ടും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരി സൈൻ കൊയിലാണ്ടി, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷഹദ് പി. വി, ആബിദ് കുട്ടീസ്, നദീർ കാപ്പാട്, ശിഹാബ് അമീറ, കൊച്ചീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഹൂസ്റ്റൺ/തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചുവിട്ട് അതിന് പകരം കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ കേരള OCI–NRI അഡ്വൈസറി കൗൺസിൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു. വർഷങ്ങളായി ലോക കേരള സഭയുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രവാസി സമൂഹത്തിന് നൽകിയ നിരവധി വാഗ്ദാനങ്ങൾ ഇന്നും നടപ്പായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ നടന്ന സമ്മേളനങ്ങൾ, പ്രചാരണ പരിപാടികൾ, ടൈംസ് സ്ക്വയർ ഉൾപ്പെടെയുള്ള പരിപാടികൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ചെങ്കിലും അതിന്റെ പ്രയോജനം സാധാരണ പ്രവാസികൾക്ക് ലഭിച്ചില്ലെന്നും നിവേദനത്തിൽ പറയുന്നു. ലോക കേരള സഭയുടെ ചെലവുകളും പ്രഖ്യാപനങ്ങളും സംബന്ധിച്ച് വൈറ്റ് പേപ്പർ പ്രസിദ്ധീകരിക്കണമെന്നും, വിരമിച്ച OCI കാർഡ് ഉടമകൾക്കും പ്രവാസികൾക്കുമായി പ്രത്യേക റിട്ടയർമെന്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രവാസി സ്വത്ത് സംരക്ഷണ നിയമം, ജില്ലാതല പ്രവാസി അദാലത്തുകൾ, കുടുംബശ്രീ മാതൃകയിൽ പഞ്ചായത്തുതലത്തിൽ “പ്രവാസിശ്രീ” പദ്ധതി, പ്രവാസി പുനരധിവാസ അതോറിറ്റി, പ്രവാസി വികസന ബോണ്ടുകൾ, നിക്ഷേപ സൗഹൃദ പദ്ധതികൾ തുടങ്ങിയ നിർദേശങ്ങളും…
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഭാഗമായി ഗവർണർ മുഖ്യമന്ത്രിക്ക് സ്നേഹോപഹാരമായി ഗണപതി വിഗ്രഹവും സമ്മാനിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളും, ചാൻസലർ കൂടിയായ ഗവർണർ സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള വിയോജിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്.
കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാർത്ഥികളെയാണ് വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നത്. കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡേറ്റ, പാസ്പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതണം. സെയിൽസ്മാൻ / കാഷ്യർ തസ്തിക പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക് സെയിൽസ്മാൻ, കാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട്വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഹെവി, ലൈറ്റ് ഡ്രൈവർ ഹെവി, ലൈറ്റ് ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡ് ഡ്രൈവിങ്…
ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആഗോള ഇ-കോമേഴ്സ്, ടെക് ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പ്രതിബദ്ധത കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ 2030-ഓടെ 13 ബില്യൺ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആൻഡി ജാസി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊപ്പം പുതിയ പ്രഖ്യാപനം ചേർന്നതോടെ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 48 ബില്യൺ യുഎസ് ഡോളറായി ഉയരും. 2010 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോൺ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യൺ ഡോളറിലധികമാകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ ആഗോളതലത്തിൽ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രമായി മാറുകയാണെന്ന് ആൻഡി ജാസി പറഞ്ഞു. ഇന്ത്യയിൽ വലിയ അവസരങ്ങളും ആവശ്യകതയും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള ദീർഘവീക്ഷണം ശ്രദ്ധേയമാണെന്നും…
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാൾ ജൂൺ 28 ഞായറാഴ്ച്ച കൊണ്ടാടുന്നു. ഇടവകയുടെ കാവൽപിതാക്കന്മാരായ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ വൈകിട്ട് വി. മൂന്നിന്മേൽ കുർബാനയോട് കൂടി സമുചിതമായി ആഘോഷിക്കുകയാണ്. കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികനായ സ്റ്റീഫൻ ജ്ഞാനാമറ്റത്തിൽ അച്ചൻ മുഖ്യ കർമികത്വം വഹിക്കും. റവ. ഫാ. സോജിൻ കുറുംതോട്ടത്തിൽ അച്ചൻ,ക്നാനായ ഇടവക വികാരി റവ. ഫാ. ജേക്കബ് നടയിൽ എന്നീ വൈദീകാരുടെ മഹനീയ കർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന നടത്തപ്പെടും. കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും ദേവാലയം ചുറ്റി വർണാഭമായ പ്രദക്ഷിണവും, ആശിർവാദവും, അതിന് ശേഷം നേർച്ച വിളമ്പോട് കൂടി പെരുന്നാൾ സമാപനം കുറിക്കും. പെരുന്നാളിന് മുന്നോടിയായി 25,26,27 തീയതികളിൽ കൺവൻഷൻ നടത്തപ്പെടും.
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ നടന്നു. ജോലി ആവശ്യാർഥം ബഹ്റൈനിൽ നിന്നും ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസിന് യോഗത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ജനറൽ കോഓർഡിനേറ്റർ ജൈസൽ അഹ്മദ്, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം രക്ഷാധികാരികളായ ജമീല അബ്ദുൾറഹ്മാൻ, ആബിദ ഹനീഫ്, പ്രസിഡണ്ട് അബി ഫിറോസ്, സെക്രട്ടറി ജിൽഷ സമീഹ്, ട്രെഷറർ സാലിയ ബഷീർ, കോഓർഡിനേറ്റർ ഷമീമ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയും വനിതാ വിഭാഗത്തിലേയും അംഗങ്ങൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു
ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മധുര സ്വദേശിനിയായ സെൽവി (46)യാണ് അറസ്റ്റിലായത്. മുളവൂർ സ്വദേശിനിയായ വയോധിക ഡോക്ടറെ കാണുന്നതിനായി ആശുപത്രിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സെൽവിയെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി സമാന രീതിയിലുള്ള നിരവധി കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കുള്ളിൽ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചു. തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ കേസിനൊപ്പമാണ് സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി പരിഗണിച്ചത്. ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായി വ്യക്തിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. എൽഡിഎഫ് അംഗം സി. കണ്ണൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചട്ടലംഘനം നടത്തിയതിനാൽ സുനിൽ ചുവട്ടുപാടത്തെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സത്യപ്രതിജ്ഞ അസാധുവാക്കുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുകയും ചെയ്യുകയായിരുന്നു കോടതി. ഭരണഘടന നിർദേശിച്ച സത്യപ്രതിജ്ഞാ ചട്ടങ്ങൾ പാലിക്കേണ്ടത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തികളോടുള്ള ആദരവോ ആരാധനയോ സത്യപ്രതിജ്ഞയുടെ ഭരണഘടനാപരമായ രൂപം മാറ്റാനുള്ള കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം…
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചുകൾക്കിടെ ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പ്രതിഷേധ മാർച്ചുകൾ നടന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ചില സ്ഥലങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും റിപ്പോർട്ട് ചെയ്തു. കൊച്ചിയിൽ നടന്ന പ്രതിഷേധം പിന്നീട് സമാധാനപരമായി അവസാനിപ്പിച്ചതായി ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. ഇത് സൂചനാ സമരം മാത്രമാണെന്നും സർക്കാർ തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന വ്യക്തമാക്കി. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദേവ്, സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന തീരുമാനം…
