Author: News Desk

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ തന്റെ ഭാഗത്തുനിന്ന് അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇനി ഇറാനുമായി യാതൊരു തരത്തിലുള്ള ഇടപാടുകൾക്കും താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ട്രംപ്, ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരുമാണെന്ന് ആരോപിച്ചു. കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള അപകടകാരികളായ ചിലരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപണം. “കഴിഞ്ഞ രാത്രി അപകടകാരികളായ ഇറാൻകാരെ ലക്ഷ്യമിട്ട് ഞങ്ങൾ ശക്തമായ ആക്രമണം നടത്തി,” എന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി ഇനി വെടിനിർത്തലോ ചർച്ചകളോ തുടരാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ പുതിയ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയർത്തുകയാണ്.

Read More

പത്തനംതിട്ട: വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടി ശാരീരിക പരിമിതികൾ നേരിടുന്ന വ്യക്തിയായിരുന്നു. റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി വീട്ടിന് പുറത്ത് പ്രത്യേകമായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. വീടിന് താഴെ വാഹനം നിർത്തിയ ശേഷം ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. കറന്റ് പോയി ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്ക് നീട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിഫ്റ്റിൽ തല കുടുങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ഭാര്യ ലിഫ്റ്റ് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധാരണ രീതിയിലുള്ള ലിഫ്റ്റല്ല ഇത് എന്നാണ് വിവരം. വീടിന് പുറത്ത് സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമ്മിച്ചിരുന്നത്. കറന്റ് പോയപ്പോൾ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ്…

Read More

കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ പരമോന്നത ത്യാഗത്തിന്റെ 27-ാം വാർഷികത്തിൽ, പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ (സ്മാരകം) പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ അനിൽ നായർ, സ്റ്റേഷൻ കമാൻഡർക്ക് വേണ്ടി പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. യുദ്ധവീരന്റെ അമ്മയുമായി അദ്ദേഹം സംവദിച്ചു. 1999 ജൂലൈ 7-ന് കാർഗിലിൽ ഓപ്പറേഷൻ വിജയ് സമയത്ത് 158 മീഡിയം റെജിമെന്റിലെ (ആർട്ടിലറി) ക്യാപ്റ്റൻ ജെറി പ്രേം രാജ് മികച്ച ധീരതയും അതിശയകരമായ പ്രൊഫഷണൽ വിവേകവും പ്രകടിപ്പിച്ചു. തന്റെ സുരക്ഷ പൂർണ്ണമായും അവഗണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്ത ഇന്ത്യൻ ധീരന് മരണാനന്തരം രാഷ്ട്രം വീർചക്ര നൽകി ആദരിച്ചു. പ്രതിരോധ വക്താവ് ശ്രീ.ബിജു കെ. മാത്യു, ഇ.സി.എച്ച്.എസ് ഓഫീസർ റിട്ട.കേണൽ ജോൺ മാത്യു, എൻ.സി.സി ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

മനാമ : ബഹ്‌റിനിലെ ആരോഗ്യ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി. ടി. കെ ) അനുശോചനം രേഖപ്പെടുത്തി. വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും,ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബി. ടി. കെ. ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. പി.വി. ചെറിയാൻ വർഗീസിന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ പ്രദേശം സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തുടർന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി. 1979 ഒക്ടോബർ 16-നാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. തുടക്കത്തിൽ സന്ദർശക വിസയിൽ എത്തിയെങ്കിലും പിന്നീട് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അപകട-അടിയന്തര വിഭാഗത്തിൽ സേവനം ആരംഭിച്ചു. 45 വർഷത്തിലേറെയായി ബഹ്‌റൈനിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രവാസി ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ…

Read More

​മനാമ: സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ​ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി. ​അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Read More

കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് തമിഴ്‌നാട് സ്വദേശികളായ ബൽരാജും ഭാര്യ കൂടമ്മാളും. “മക്കളെ ഇട്ടേച്ച് ഞങ്ങൾ പോയെന്നാണ് കരുതിയത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണ്,” എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രതികരിച്ചത്. മീനാക്ഷി എസ്റ്റേറ്റിലെ ഏലം തൊഴിലാളികളായ ഇരുവരും ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിലെത്തിയതായിരുന്നു. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മീനാക്ഷി പാലത്തിന് സമീപം കുന്നിടിഞ്ഞ് മണ്ണ് ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെറിയ ശബ്ദം കേട്ടതോടെ അപകടം മനസ്സിലായ ബൽരാജ് ഭാര്യയുടെ കൈപിടിച്ച് ഓടുകയായിരുന്നു. “ഞാനും ഭാര്യയും മേപ്പാടി ടൗണിൽ വന്നതാണ്. ബസ് സ്റ്റോപ്പിൽ ഇരുന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ഉടൻ ഭാര്യയുടെ കൈപിടിച്ച് ഓടി. അതിനിടെ മണ്ണ് ശക്തമായി ഒലിച്ചുവന്നു. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ലോറിക്കടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്,” ബൽരാജ് പറഞ്ഞു. അപകടത്തിൽ കൂടമ്മാളിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ദീർഘകാലമായി വയനാട്ടിൽ താമസിക്കുന്ന ഇരുവരും ആവശ്യങ്ങൾക്കായാണ് സാധാരണയായി മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കിൽ പോകേണ്ട…

Read More

മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്റൈൻ മുൻ പ്രവാസിയും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി അബ്ദുൽ അസീസിനെ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരും അനുസ്മരിച്ചു. ഫ്രൻഡ്‌സ് അസോസിയേഷൻ ദിശ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി, റിഫ ഏരിയ പ്രസിഡൻ്റ് പി. പി അബ്ദുശ്ശരീഫ്, മനാമ ഏരിയ പ്രസിഡൻ്റ് എ എം ഷാനവാസ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര, പ്രവാസി വെൽഫയർ പ്രസിഡൻ്റ് അബ്ദുൽ മജീദ് തണൽ, ഇ കെ സലീം എടത്തല, അഹ്മദ് യാസീൻ, മഹ്മൂദ് മായൻ, ഉബൈസ് തൊടുപുഴ, അബ്ദുൽ ഹഖ്, യൂനുസ് രാജ്, പി.എം അഷ്റഫ്, ഫസലു റഹ്മാൻ മൂച്ചിക്കൽ, ബഷീർ കാവിൽ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിക്കുകയും മാതൃകാപരമായ ജീവിതത്തെ കുറിച്ച് എടുത്തു പറയുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും…

Read More

ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ധേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധിയായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഡോക്റ്റര്‍. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും…

Read More

മനാമ: ബഹ്റൈനിലെ ആരോഗ്യ-ജീവകാരുണ്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ ഫിസിഷ്യൻ ഡോ. പി.വി. ചെറിയാന്റെ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 1979 മുതൽ ബഹ്റൈനിൽ സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ബഹ്റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിലെ അംഗമായും വിവിധ ദേശീയ-അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചികിത്സാരംഗത്തിന് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ സംഘടനകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വിലമതിക്കാനാകാത്ത സംഭാവനകളാണ്. ബഹ്റൈൻ പ്രതിഭയുമായി ഡോ. ചെറിയാന് ദീർഘകാല ആത്മബന്ധമുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പുകൾ, രക്തദാന…

Read More