- മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026: എക്സിബിഷൻ വേൾഡ് ബഹ്റൈന് മികച്ച വേദിക്കുള്ള പുരസ്കാരം
- ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
- തിരൂർ പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
- അസുഖബാധിതനായ പ്രവാസിക്ക് യാത്രാ ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ
- പാലത്തായി കേസ്: കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ട്? ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധമെന്ന് ഷാഫി പറമ്പിൽ
- അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും
- പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി, നാടകീയ രംഗങ്ങൾ
Author: News Desk
‘ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിക്കെതിരെ പാകിസ്ഥാൻ; പുലർച്ചെ രണ്ടിന് സൈന്യത്തിന്റെ പ്രതികരണം
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സൈന്യം. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ‘ദുരന്തവും തമാശയും’ എന്നാണ് വിശേഷിപ്പിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത രാഷ്ട്രീയ–സൈനിക നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും നാടകീയമായ പുനരാവിഷ്കരണങ്ങളും ഉപയോഗിച്ച് യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്ന് പാക് സൈനിക വക്താവ് എക്സിൽ ആരോപിച്ചു. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മേയ് ഏഴിനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. എന്നാൽ ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെട്ട സൈനിക നീക്കമാണെന്നാണ് പാകിസ്ഥാന്റെ…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി കോൺഗ്രസ് വിമത കൗൺസിലർ മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെയാണ് മായ അധ്യക്ഷസ്ഥാനത്തെത്തിയത്. 26 അംഗ നഗരസഭാ കൗൺസിലിൽ 16 വോട്ടുകൾ മായ രാഹുലിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴിയെയാണ് മായ പരാജയപ്പെടുത്തിയത്. റിയ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു. പാലാ നഗരസഭാ കൗൺസിലിലേക്ക് തുടർച്ചയായി രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ തുടർന്ന് പുറത്തായതോടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ചായിരുന്നു നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഗ്വേദ് രാജ്, നക്ഷത്ര രാജ് എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസ്: വനിതാ എംഎൽഎയെ കൈയേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി; യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം
കൊച്ചി: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ എംഎൽഎയെ കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് നേതാക്കളായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപിയുടെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഈ കേസ് റദ്ദാക്കിയതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. കേസിൽ പ്രതികളായ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും. നിലവിലുള്ള കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
നികുതി വെട്ടിപ്പ് തടയാൻ നടപടി ശക്തമാക്കി ബഹ്റൈൻ; 65 എൻബിആർ ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം
മനാമ: മൂല്യവർധിത നികുതി, എക്സൈസ് തീരുവ, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നികുതി എന്നിവയിലെ വെട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിനായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലെ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് അധികാരം നൽകി. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് നടപടി. നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് അൽ മആവദ പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രകാരം 39 എൻബിആർ ഉദ്യോഗസ്ഥർക്ക് വാറ്റ്, എക്സൈസ് നികുതി ലംഘനങ്ങൾ അന്വേഷിക്കാൻ അധികാരം നൽകി. ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിന് 26 ഉദ്യോഗസ്ഥർക്കും പ്രത്യേക ജുഡീഷ്യൽ അധികാരം നൽകിയിട്ടുണ്ട്. 2025ൽ ബഹ്റൈനിലെ പ്രാദേശിക വിപണികളിൽ എൻബിആർ 1,216 പരിശോധനകൾ നടത്തിയിരുന്നു. നിർമാണം, ഉൽപ്പാദനം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ട്രാവൽ ഏജൻസികൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്. വിപണിയിൽ 86.5 ശതമാനം നിയമപാലനം ഉറപ്പാക്കാൻ സാധിച്ചതായി എൻബിആർ അറിയിച്ചു. പരിശോധനകളിൽ വാറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് 145…
കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ബോൾഗാട്ടിയിൽ ആരംഭിച്ച മ്യൂസിക് അക്കാദമി ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. സംഗീത–സിനിമാ മേഖലയിലെ പ്രമുഖരും വിദ്യാർഥികളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും വിദ്യാർഥികളുടെ പങ്കാളിത്തവും ചടങ്ങിന് കൂടുതൽ മികവേകി. അക്കാദമിയുടെ ഉദ്ഘാടനത്തിനെത്തിയ ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ്, നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ്, സുഹൃത്തുക്കൾ, മറ്റു വിശിഷ്ട വ്യക്തികൾ, വിദ്യാർഥികൾ എന്നിവർക്ക് എം.ജി. ശ്രീകുമാർ നന്ദി അറിയിച്ചു.
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംബന്ധിച്ചു. ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി സ്വാതന്ത്ര്യദിനാഘോഷം മാറി.
പാലക്കാട്: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 40കാരന് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി പന്നിയാംകുറിശി കളക്കുന്നത്ത് വീട്ടിൽ അഹമ്മദ് കബീറിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ദിനേശ് എൻ. പിള്ളയാണ് ശിക്ഷ വിധിച്ചത്. അന്നത്തെ ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ശശികുമാർ, സബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ ബൈജു അന്വേഷണസംഘത്തെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. സന്ദീപ് ഹാജരായി. എഎസ്ഐമാരായ മഹേശ്വരി, എൻ.എസ്. ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർഥികൾക്കായി ഗൾഫ്മാധ്യമം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ എന്നപേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പെരുമയും നേട്ടങ്ങളും പ്രമേയമാക്കിയുള്ള മികച്ച പ്രസംഗങ്ങൾക്ക് വിലയേറിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗം അവതരിപ്പിക്കാം. ബഹ്റൈനിൽ പഠിക്കുന്ന 4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നിലവിൽ അവധിയായതിനാൽ നാട്ടിൽ പോയിട്ടുള്ള വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. റീൽ മാതൃകയിൽ ഷൂട്ട് ചെയ്യേണ്ട വീഡിയോയുടെ ദൈർഘ്യം ഒന്നര മിനിറ്റ് മുതൽ രണ്ട് മിനിറ്റ് വരെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 പേരിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെയും ബാക്കി 7 പേരെയും സമ്മാനങ്ങൾ നൽകി ആദരിക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെയും വീഡിയോകൾ ഗൾഫ്മാധ്യമത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.madhyamam.com/Junior-Voice-Of-India അല്ലെങ്കിൽ 3461 9565 എന്ന വാട്സ്ആപ് നമ്പറിലേക്ക്…
ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓണക്കാലത്ത് മയക്കുമരുന്ന്–കഞ്ചാവ് വിൽപ്പനയും വിതരണവും തടയുന്നതിനായി ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഒഴുക്ക് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനകളിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൽ ആശയക്കുഴപ്പമില്ലെന്നും രണ്ട് ദിവസത്തിനകം എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും ചെന്നിത്തല അറിയിച്ചു. കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതീകാത്മക ശവമഞ്ചം ഒരുക്കിയ പ്രതിഷേധം പ്രാകൃതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ല. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
