- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
- 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
- 🚨 ‘രക്ഷാപ്രവർത്തന’ കേസ്; അംഗരക്ഷകരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
- 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
- വിഡി സതീശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
- ശാസ്ത്ര മികവുമായി ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് 2026
- വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്: വീട്ടില്‍ എല്ലാവര്ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
Author: News Desk
മനാമ: ബഹ്റൈനിൽ ബലിപെരുന്നാൾ നമസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്മെന്റ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്കാരം നടക്കുക. മലയാളികൾ ഉൾപ്പെടുന്ന പ്രവാസി കമ്മ്യൂണിറ്റികൾക്ക് ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവാകും. ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഈ മെയ് 23 ന് ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേക്കുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്തിട്ടുണ്ട്. ക്രമസമാധാനം, ലഹരിവ്യാപനം തടയല്‍ തുടങ്ങിയവ വിലയിരുത്താനാണ് യോഗം. ഇതിനു മുമ്പു തന്നെ എ ഹേമചന്ദ്രനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എ ഹേമചന്ദ്രന്. 2020 മെയ് മാസത്തിലാണ് അഗ്നിശമനസേനാ മേധാവിയായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. യുഡിഎഫ് ഭരണകാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്.
മനാമ: ബഹ്റൈനിൽ മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഏഷ്യൻ സ്വദേശിനിയായ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ബഹ്റൈനി ദിനാർ പിഴയൊടുക്കാനും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചു. കൂടാതെ ഇരയായ യുവതിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള യാത്രാച്ചെലവും പ്രതി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതി ബഹ്റൈനിൽ എത്തിയ യുവതിയെ ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട്, ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമായിരുന്നു.
‘ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു’; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ‘ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, യുവാവ് പറഞ്ഞു.
കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്.നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ കഴിഞ്ഞ നവംബറിലാണ് വി കെ നിഷാദിനെയും ടി സി നന്ദകുമാറിനെയും 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. 30 ദിവസം കഴിഞ്ഞപ്പോഴേക്കും നിഷാദിന് പരോള്‍ ലഭിച്ചു. പരോള്‍ നീട്ടി നീട്ടി നല്‍കിയതോടെ, 30 ദിവസത്തോളം പുറത്തു കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നിഷാദ് തിരികെ ജയിലിലെത്തിയത്. ജയിലിൽ കഴിയവെ, 2025 ലെ ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭയിലേക്ക് വിജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷമായിരുന്നു നിഷാദിനെ ശിക്ഷിച്ചത്.
തിരുവനന്തപുരം : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണം കൂടി നൽകി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. എന്നാൽ ജയിച്ച് കഴിഞ്ഞപ്പോൾ ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകകക്ഷി എതിർത്തുവെന്നും, ഘടകകക്ഷി ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മാണി സി കാപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒറ്റ എംഎൽഎ മാത്രം ഉള്ളപ്പോൾ കൂടുതൽ മന്ത്രി സ്ഥാനം നൽകാനാകില്ലെന്നും തങ്ങൾക്ക് കൂടുതൽ എംഎംഎൽമാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ല…
🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാനിരിക്കെയാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് 3-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേരളത്തെ നടുക്കിയ സംഭവം. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. തുടക്കത്തിൽ പൊലീസും വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ, ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന്…
വിഡി സതീശന് പറഞ്ഞ റിവേഴ്സ് റമിറ്റന്‍സ് എന്താണ്? സ്വപ്ന പദ്ധതി വരും, പ്രവാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശന്. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റിവേഴ്സ് റമിറ്റന്‍സ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദല്‍മാര്‍ഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ മാത്രമാണ് പണം നാട്ടിലേക്ക് അയക്കുന്നത്. യൂറോപ്പിലേക്കു പോകുന്ന മലയാളികള്‍ വര്‍ധിച്ചുവരികയാണ്. അവിടെ നിന്ന് നാട്ടിലേക്ക് കാര്യമായ പ്രവാസി പണം വരുന്നില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രവാസികള്‍ അയക്കുന്ന പണം ഉപയോഗപ്രദമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വിഡി സതീശന് പറഞ്ഞു. പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നല്‍കും. വരാനിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസി നിക്ഷേപം ഉള്‍പ്പെടുത്തും. കേരളത്തില്‍ റിവേഴ്സ് റമിറ്റന്‍സ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ലക്ഷം പേര് കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇവിടെ കുറച്ച് മാത്രമേ ചെലവാക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് പുറത്തേക്ക് പണം…
മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച് ലീഗും കേരള കോൺഗ്രസും
ഇടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണക്കുകയായിരുന്നു. പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയത്തിൽ പറയുന്നു. അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി.
മനാമ: പ്രതിസന്ധിയിൽ അകപ്പെട്ട മലയാളിയുവാവിന് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ(WMF.)തിരുവനന്തപുരം സ്വദേശിയായ ഫായീസ് സൈഫുദ്ദീൻ ആണ് സംഘടനയുടെ പിന്തുണയോടെ നാട്ടിലേക്ക് മടങ്ങിയത്. ജോലി തേടി ബഹ്റൈനിലെത്തിയ മലയാളി യുവാവിന് പാസ്പോർട്ട് നഷ്ടപ്പെടുകയും നിയമപരമായ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതാവുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമേഹരോഗം രൂക്ഷമായതോടെ മരുന്നുകൾ പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.വിവരം അറിഞ്ഞ സംഘടനയുടെ ഭാരവാഹികൾ യുവാവിന് അടിയന്തര ചികിത്സയും മരുന്നുകളും ഒരുക്കി. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന തടസ്സമായിരുന്ന വിസ പിഴ തുകയും സംഘടന ഏറ്റെടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റും നൽകി യുവാവിനെ ഇക്കഴിഞ്ഞ 18 ന് നാട്ടിലേക്ക് യാത്രയാക്കിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.പ്രതിസന്ധിയിലായ പ്രവാസികൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.
