Author: News Desk

മനാമ: ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. നഴ്‌സുമാരുടെ അശ്രാന്ത പരിശ്രമങ്ങളെയും കാരുണ്യപൂര്‍വ്വമായ പരിചരണത്തെയും ആദരിക്കുന്നതായി ചടങ്ങ്. നഴ്‌സുമാരുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന മെഴുകുതിരി തെളിക്കലോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കല്‍, ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി – ശാക്തീകരിക്കപ്പെട്ട നഴ്‌സുമാര്‍ ജീവന്‍ രക്ഷിക്കുന്നു’ എന്ന ഈ വര്‍ഷത്തെ സന്ദേശം ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ശാക്തീകരിക്കേണ്ടതിന്റെയും അവര്‍ക്ക് കൃത്യമായ പിന്തുണ നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു. ചടങ്ങില്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ സിയാദ് ഉമര്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഹെഡ് ഒഫ് ഓപ്പറേഷന്‍സ് ഡോ. ഷംനാദ് മജീദ്, മാനേജര്‍മാര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ നഴ്‌സും ഐപി കോഡിറ്ററുമായ റേയ്ച്ചല്‍ ബാബു പ്രതിജ്ഞ ചൊല്ലി. ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍ അവതാരകനായി. മെയ് 12 ന് ലോകമെമ്പാടും ആചരിക്കുന്ന…

Read More

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തമായ ഈ കാലഘട്ടത്തിൽ വായനയേയും എഴുത്തിനെയും അക്ഷരങ്ങളെയും മനുഷ്യനെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ബഹ്‌റൈൻ .എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്”. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും,ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരൻറെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണത്തെ അക്ഷരക്കൂട്ട് സംഘടിപ്പിക്കുന്നത്. “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും. ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്കാരിക തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എ.കെ.സി.സി ബഹ്‌റൈൻ അക്ഷരക്കൂട്ട് ഒരുക്കുന്നത്. ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടി എ.കെ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മെയ് പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് സൽമാനിയായിലെ ഇന്ത്യൻ ഡിലൈറ്റിൽ വാഴ 2 എന്ന സിനിമയിലൂടെ പ്രശസ്തനായ…

Read More

കാസർഗോഡ്: തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി പത്തു ദിവസം മുൻപ് മരിച്ചത്. കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട പ്രതിശ്രുത വധു പ്രഫുല്ലയുടെ മൃതദേഹം അന്ത്യാഭിലാഷ പ്രാകാരം തമിഴ്‌നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു. മണിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്‌ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ’ സംസ്ക്കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്.

Read More

കൊച്ചി: പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലവും പാഴ്വസ്തുക്കളും സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നുള്ള കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നടപടി. 2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലം പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സർക്കാർ സ്ഥലത്ത് കൂടി ഓട നിർമിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ടതിനെതിരെയാണ് സ്ഥലമുടമ കോടതിയെ സമീപിച്ചത്. സർക്കാർ, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. ഇതിനെ തുടർന്ന് മലിന ജലം ഒഴുക്കിവിടുന്നത് തടഞ്ഞ് കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. എന്നാൽ കോടതി വിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് 2025ൽ…

Read More

കൊച്ചി: ചമ്പക്കര കനാലില്‍ 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആരാണെന്ന് തിരിച്ചറിയുന്നതിനായി കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

Read More

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവില്‍ മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പ്പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

Read More

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ച ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വിദ്യാർത്ഥികളെ സമസ്‌ത ബഹ്‌റൈൻ മനാമാ ഏരിയ കമ്മിറ്റി അനുമോദിച്ചു. പൊതു പരീക്ഷയിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ നൂറ് ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 തേർഡ് ക്ലാസുമായാണ്നൂറുശതമാനം എന്ന തിളക്കമാർന്ന വിജയം കൈവരിച്ചത്. അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നീ വിദ്യാർത്ഥികൾ ടോപ് പ്ലസും, ഏഴാം ക്ലാസിൽ മുഹമ്മദ് സഹൽ ഡിസ്റ്റിംക്ഷനോടെയും, പത്താം ക്ലാസിൽ ആഇശ റീം സുബൈർ ഫസ്റ്റ് ക്ലാസും, പന്ത്രണ്ടാം ക്ലാസിൽ ആലിയ മർയം ജാഫർ ഡിസ്റ്റിംക്ഷനുമായി ഒന്നാം സ്ഥാനം നേടി മദ്റസയുടെ അഭിമാനം ഉയർത്തി. അനുമോദന ചടങ്ങിൽ മനാമ ഏരിയ ഭാരവാഹികളും…

Read More

മനാമ :ബഹ്‌റൈൻ സെൻ്റ്:മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സൽമബാദ് – ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും , റവ: ഫാദർ ജേക്കബ് തോമസ്സ് അച്ചനും, കുടുംബത്തിനും യാത്ര അയപ്പ് സമ്മേളനം നടത്തി. സിത്ര – നബിസാല വി ഐ പി സിമ്മിംഗ് പൂൾ ഹാളിൽ വെച്ച് മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ വിനോദ് ഡാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ കമ്മിറ്റി മെമ്പർ ബിജു കോശി മത്തായി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. ഇടവകയുടെ അസിസ്റ്റൻ്റ് വികാരി റവ: ഫാദർ തോമസ്സ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഇടവകയുടെ ട്രസ്റ്റി ജോൺ കെ.പി, സെക്രട്ടറി കുരുവിള പാപ്പി, മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ സുനിൽ ജോൺ, ഇൻ്റെണൽ ഓഡിറ്റർ അനോജ് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇടവകിൽ നിന്ന് യാത്രയാകുന്ന വികാരി ഫാദർ ജേക്കബ് തോമസ്സ് അച്ചന് പ്രയർ ഗ്രൂപ്പിൻ്റെ മൊമെൻ്റോ…

Read More

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തിൽ ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത.

Read More

മലപ്പുറം: തിരൂർ എറ്റിരിക്കടവിലെ മസാജ് സെന്ററിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിക്കുകയും സ്വർണ്ണവും പണവും കവരുകയും ചെയ്ത സംഭവത്തിൽ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ഉടമ സൗദ്, ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തലക്കാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദിവസം രാത്രി ‘ഓറ വെൽനെസ് സെന്ററിൽ’ മസാജിനായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച് 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്ത് ഞെരിക്കുകയും കയ്യിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം ഒന്നര പവന്റെ സ്വർണ്ണമാല, 28,500 രൂപ, മോട്ടോർ സൈക്കിൾ, പവർ ബാങ്ക് എന്നിവ പ്രതികൾ കവർന്നെടുത്തു. പരിക്കേറ്റ…

Read More