- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
Author: News Desk
ബഹ്റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ് ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്റൈനിലെ കലാ,സാമൂഹിക സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദിയിലെ അംഗങ്ങൾ 2026 ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വച്ച് കൂടിയ മീറ്റിങ്ങിൽ വച്ച് ഒപ്പ് (ലോയൽറ്റി പ്ലെഡ്ജ്) ശേഖരണം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അറിയിച്ചു.തുടർന്ന് ചെയർമാൻ ഡി കൃഷ്ണകുമാർ ഒപ്പ് ശേഖരണത്തിന്റെ സന്തോഷം എല്ലാവരോടും ആയി പങ്ക് വച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാദികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് ബഹ്റൈൻ രാജ്യം നമുക്ക് നൽകുന്ന കരുതലിനും, സ്നേഹത്തിനും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു. കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് സ്റ്റാഫ് എന്നിവർ…
സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ചു.ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹാസദ്യ സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വച്ച് നടക്കും. സെപ്തംബര് 5 മുതൽ അംഗങ്ങൾക്കായി നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങൾ ഒക്ടോബര് 30 ന് സമാപിക്കും അംഗങ്ങളെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വര്ഗീസ്സ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വര്ഗീസ്സ്, സിംസ് ഭരണസമിതി അംഗംങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി സോബിൻ ജോസ്, മുൻ പ്രസിഡൻറ്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
മനാമ: സുരക്ഷാ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ യുവാവ് അറസ്റ്റിൽ. 29 വയസ്സുള്ള യുവാവിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ അവരുടെ ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത് നിയമലംഘനമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മനാമ:ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടുമുള്ള വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ ചാപ്റ്റർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും നിറവിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാജ്യത്തിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിന് കീഴിൽ ആസ്വദിക്കുന്ന സുരക്ഷ, സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കുന്ന ദേശസ്നേഹം പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരും പ്രതിജ്ഞയെടുത്തു. ആത്മാർത്ഥമായ സേവനം, സമർപ്പണം, ബഹ്റൈന്റെ തുടർച്ചയായ പുരോഗതിയോടുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിലൂടെ പ്രകടമാകുന്ന ശാശ്വത മൂല്യങ്ങളാണ് രാഷ്ട്രത്തോടുള്ള വിശ്വസ്തതയും ഭക്തിയും എന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്. ബഹ്റൈൻ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെയും സുസ്ഥിര വികസനത്തെയും ഏവരും പ്രശംസിച്ചു. ബഹ്റൈൻ ജനതയുടെ ശക്തമായ ദേശസ്നേഹ മനോഭാവത്തിൽ അഭിമാനം പ്രകടിപ്പിച്ചു. രാഷ്ട്രത്തെ സേവിക്കുന്നതിലും ശോഭനമായ ഭാവിക്കായുള്ള അതിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിലും ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. ബഹ്റൈന്റെ തുടർച്ചയായ വികസന നേട്ടങ്ങൾ ദീർഘവീക്ഷണമുള്ള…
തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
കോവളം/തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷൻ’ (Gift a Tradition) പദ്ധതിക്ക് തുടക്കം. കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഗിഫ്റ്റ് ബോക്സിന്റെ അനാച്ഛാദനവും പദ്ധതിയുടെ ഉദ്ഘാടനവും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് കോവളത്തുള്ള ക്രാഫ്റ്റ്സ് വില്ലേജിൽ വെച്ച് നിർവഹിച്ചു. ഉദ്ഘാടന പ്രഭാഷണത്തിന് മുന്നോടിയായി വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് രാട്ടിൽ കൈത്തറി നൂൽ നൂറ്റുകൊണ്ട് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത് പരമ്പരാഗത കൈത്തറി സംസ്കാരത്തിനുള്ള ആദരവായി മാറി. കൈത്താറിയുടെ പരമ്പരാഗത- സാംസ്കാരിക തനിമയെ ടൂറിസം സാധ്യതകൾക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നം ആക്കി മാറ്റുക എന്ന ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്യമത്തെ മന്ത്രി അഭിനന്ദിച്ചു. ക്രാഫ്റ്റ്സ് വില്ലേജ് രൂപകൽപ്പന ചെയ്ത പദ്ധതി കൈത്തറി മേഖലയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നുനൽകുകയും, അതോടൊപ്പം കേരളത്തിന്റെ തനത്…
അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും(APSEZ) മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും (TiL) കൈ കോർക്കുന്നു. ഇതനുസരിച്ച് TiL, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (AVPPL) 49% ഓഹരി സ്വന്തമാക്കും. നിലവിൽ 16 ലക്ഷം TEU ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം TEU ശേഷിയിലേക്ക് ഉയരും. ആകെ 2.85 ബില്യൺ യുഎസ് ഡോളർ ( ഏതാണ്ട് 27000 കോടി രൂപ ) മൂല്യമുള്ള പദ്ധതിയിൽ TiL നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളറാണ്. (ഏതാണ്ട് 13000 കോടി രൂപ) ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനവും ഉറപ്പാക്കുകയും വളർച്ചയുടെ വേഗത കൂട്ടുകയും ചെയ്യും. മുന്ദ്ര(കണ്ടെയ്നർ ടെർമിനൽ നമ്പർ 3), എന്നൂർ തുറമുഖങ്ങൾക്കു ശേഷം APSEZ-യും MSC-യും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്. അഹമ്മദാബാദ്, ജൂൺ 30, 2026:ഇന്ത്യയിലെ ഏറ്റവും…
മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്എ
പൊന്നാനി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെ. പി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടക്കുന്ന മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെയിലേക്ക് ലോകപ്രശസ്തരായ നിരവധി പ്രമുഖരെ ക്ഷണിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ നടന്ന കുടുംബസംഗമത്തിലാണ് കെ. പി. നൗഷാദലി എംഎൽഎ ഇക്കാര്യം പ്രഖ്യാപിച്ചത്. ലയണൽ മെസി, സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറുഖ് ഖാൻ, സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ, ഗായിക ശ്രേയാ ഘോഷാൽ തുടങ്ങിയവരെ ബിനാലെയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് എംഎൽഎ പറഞ്ഞത്. പ്രഖ്യാപിച്ച പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും പങ്കെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നൗഷാദലി വ്യക്തമാക്കി. മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ പൊന്നാനിയുടെ സാംസ്കാരിക രംഗത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുന്ന വേദിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Report: അനഘ വാരിയർ ടാമ്പാ: നോർത്ത് അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FSNONA)യുടെ ആറാമത് ആഗോള കൺവെൻഷന്, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഹൃദയം നിറഞ്ഞ വിജയാശംസകൾ അറിയിച്ചു. ബിനൂബ് ശ്രീധരൻ അധ്യക്ഷനായുള്ള FSNONAയുടെ ഇത്തവണത്തെ സമ്മേളനം ഫ്ലോറിഡയിലെ ടാമ്പയിൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്. കൺവെൻഷന് ആശംസകൾ നേർന്നുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് **ടി. ഉണ്ണികൃഷ്ണൻ**, ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം അനുസ്മരിച്ചു:**”ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.”**ഗുരുദേവന്റെ ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തെ കൂടുതൽ ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് നയിക്കുന്ന വേദിയായി ഈ കൺവെൻഷൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. **”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക”** എന്ന ഗുരുദേവന്റെ ആഹ്വാനം ഇന്നും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ടി. ഉണ്ണികൃഷ്ണൻ, ആത്മീയവും…
മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ : ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ആവേശത്തിന്റെ അലയൊലികൾ തീർത്ത മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ബ്രസീലിന് ‘അതിജീവന’ ജയം. ഓഫ്-വൈറ്റ് ജഴ്സി അണിഞ്ഞെത്തിയ ജാപ്പനീസ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജപ്പാൻ താരം കൈഷു സാനോയിലൂടെ 29-ാം മിനിറ്റിൽ പിറന്ന ഗോളാണ് ബ്രസീലിനെ ഞെട്ടിച്ചത്. ജപ്പാൻ താരങ്ങളുടെ അക്രോബാറ്റിക് ഡൈവിംഗ് ടാക്കിളുകൾ നിറഞ്ഞ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ മഞ്ഞപ്പടയ്ക്ക് 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റേഡിയത്തെ ആവേശക്കടലിലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളെത്തിയത്. 90+6-ാം മിനിറ്റിൽ ജപ്പാൻ ഗോൾവല കുലുക്കി മാർട്ടിനെല്ലി ബ്രസീലിന് വിജയമധുരം സമ്മാനിച്ചു. ഹൂസ്റ്റൺ സ്റ്റേഡിയം മത്സരത്തിനിടെ ആരാധകരുടെ ആവേശം കൊണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു. മഞ്ഞ ജഴ്സി അണിഞ്ഞ ബ്രസീൽ ആരാധകരും ഓഫ്-വൈറ്റ് ജഴ്സിയും നീലയും അണിഞ്ഞെത്തിയ…
തൃശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഗർഭിണിയായ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. കഴിഞ്ഞ 27നാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടലിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ ഹോട്ടലിലെത്തി മുറി തുറക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു. മുറിക്കുള്ളിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.
