Author: News Desk

​മനാമ: ബഹ്‌റൈനിലെ മലയാളി കൂട്ടായ്മയായ “ആശ്രയം ബഹ്‌റൈൻ” പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടന്നു. ​സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും, സംഘടനയുടെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു. ​തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ​പുതിയ ഭാരവാഹികൾ: ​രക്ഷാധികാരികൾ: സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ ​പ്രസിഡന്റ്: അഷ്‌റഫ് കൊറ്റാടത്ത്​സെക്രട്ടറി: രാജേഷ് മാവേലിക്കര ​ട്രഷറർ: അജ്മൽ കായംകുളം ​വൈസ് പ്രസിഡന്റുമാർ: ഷാജി സെബാസ്റ്റ്യൻ, അലീന ​ജോയിന്റ് സെക്രട്ടറിമാർ: സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത്​മെമ്പർഷിപ്പ് കോഡിനേറ്റർ: ജോബി മോൻ ​ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ: അനീഷ് ആലപ്പുഴ​​എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹൈദ്രോസ്, ഷിഹാബുദീൻ, മുസ്തഫ, അബ്ദുള്ള,…

Read More

മുംബൈ: മഹാരാഷ്ട്രയിൽ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്കെതിരെ പൊലീസ് കേസെടുത്തു. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഔസയ്ക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ് ബാനോ ഖൈറത്താലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘സ്‌കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്‌കെയും പ്രവർത്തകരും സ്‌കൂളിലെത്തിയത്. അനുമതിയില്ലാതെ സ്‌കൂളിൽ പ്രവേശിച്ച സംഘം വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇവരുടെ സന്ദർശനം ക്ലാസുകൾ തടസ്സപ്പെടാനും സ്‌കൂളിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ മുടങ്ങാനും കാരണമായെന്നും പരാതിയിൽ പറയുന്നു. സ്‌കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും മറ്റൊരു സ്‌കൂളിലെ വിദ്യാർഥിയെ ഇവിടെ എത്തിച്ച് ക്ലാസിൽ ഇരുത്തിയതായും പരാതിയിലുണ്ട്. അധ്യാപകരെ…

Read More

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുദിവസം നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചയ്ക്ക് 12.45 വരെയുള്ള സമയത്ത് 416 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടന്നത്. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ആകെ 442 വിവാഹങ്ങളാണ് ഞായറാഴ്ച രജിസ്റ്റർ ചെയ്തിരുന്നത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കായി ക്ഷേത്രനട അടച്ച സമയത്തുമൊഴികെ വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രനട തുറന്ന് 12.45 വരെയാണ് ചടങ്ങുകൾ തുടർന്നത്. കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യങ്ങളുടെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻകുമാർ പഴയങ്ങാടി സ്വദേശിനി വിദ്യ ആനന്ദ് രാജിന് താലി ചാർത്തി. പിന്നാലെ മറ്റ് അഞ്ച് മണ്ഡപങ്ങളിലും വിവാഹച്ചടങ്ങുകൾ ആരംഭിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്,…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ലേഡീസ് വിങ് സംഘടിപ്പിക്കുന്ന ‘ലയം പൊന്നോണം 2026’ന്റെ ഭാഗമായി അൽ ഹിലോ ട്രേഡിങ്ങുമായി സഹകരിച്ച് വർണാഭമായ അത്തപ്പൂക്കള മത്സരം നടത്തി. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ വിപിൻ വിജയൻ നേതൃത്വം നൽകിയ ടീം ഒന്നാം സ്ഥാനവും വിജിത്ത് രാജിന്റെ ടീം രണ്ടാം സ്ഥാനവും പ്രസന്നകുമാറിന്റെ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ ക്യാഷ് പ്രൈസുകൾ കമ്പനി മാനേജിങ് ഡയറക്ടർ എ.കെ. ബാബു സമ്മാനിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ട്രഷറർ ആശ കുമാർ നന്ദിയും രേഖപ്പെടുത്തി. അത്തപ്പൂക്കള മത്സരത്തിന്റെ ജനറൽ കൺവീനർ അൻഷി ഷിജു അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുടെ…

Read More

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്. ബിൽ പാസാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ആലോചന. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉൾപ്പെടെ കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് എൻഡിഎയുടെ പുതിയ നീക്കം. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത രണ്ട് വർഷത്തിനിടെ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്.…

Read More

തിരുവനന്തപുരം: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ പിടിയിൽ. ഉത്തർപ്രദേശിൽനിന്നാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത് റിയാസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂരിൽ ആംബുലൻസിൽനിന്ന് 250 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. സൈറൺ മുഴക്കി എത്തിയ ആംബുലൻസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതറിഞ്ഞതോടെ റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിൽനിന്ന് പിടികൂടിയ റിയാസിനെ തൃശൂരിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റ് അംഗങ്ങളെയും വിതരണശൃംഖലയെയും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്.

Read More

ദുബായ്: മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026ൽ മികച്ച വേദിക്കുള്ള പുരസ്കാരം സ്വന്തമാക്കി എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (ഇ.ഡബ്ല്യു.ബി). 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മികച്ച വേദി എന്ന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ദുബായിലെ മദീനത് ജുമൈറയിൽ നടന്ന മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റ് ഇവന്റ് ഷോയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മേഖലയിലെ ബിസിനസ്, തത്സമയ ഇവന്റ് വ്യവസായങ്ങളിൽനിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രൊഫഷണലുകളും പങ്കെടുത്തു. അബുദാബിയിലെ അഡ്നെക് സെന്റർ, ബിയോൺ അൽ ദാന ആംഫിതിയേറ്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഇത്തിഹാദ് അരീന തുടങ്ങിയ പ്രമുഖ വേദികളുമായുള്ള മത്സരത്തിലാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ പുരസ്കാരം നേടിയത്. എക്സിബിഷൻ വേൾഡ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് ആൻഡ് പാർട്ണർഷിപ്പ്സ് ഡയറക്ടർ ഹുദ അൽ ഷംലാനും ന്യൂ എക്സിബിഷൻസ് സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലി ഹസനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വേദിയുടെ ഗുണനിലവാരം, വിശാലത, വൈവിധ്യമാർന്ന പരിപാടികൾ…

Read More

മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം മുഖ്യപ്രഭാഷണം നടത്തി. സ്വഹാബികളുടെ ജീവിതവിശുദ്ധിയും ഉന്നതമായ ധാർമിക മൂല്യങ്ങളും സങ്കീർണതകൾ നിറഞ്ഞ ആധുനിക ജീവിതത്തിൽ എങ്ങനെ വഴികാട്ടിയാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.

Read More

മലപ്പുറം: തിരൂർ പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച ഫൗസിയയുടെ ഭർത്താവ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പൂക്കയിൽവെച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഹുസൈനെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് വിവരം. ദമ്പതികൾക്കിടയിൽ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച പുലർച്ചെ മീൻ വാങ്ങാനെന്നു പറഞ്ഞ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. പിന്നീട് ഫൗസിയയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിനിടെ ഹുസൈൻ ഒളിവിൽപ്പോയതായും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള പോസ്റ്റ്‌മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Read More

മനാമ: അസുഖബാധിതനായി സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൊല്ലം തേവലക്കര സ്വദേശിക്ക് സഹായഹസ്തവുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രവാസിക്കാണ് കെപിഎയുടെ സഹായം ലഭിച്ചത്. കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് കൈമാറി. പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കെപിഎയുടെ നേതൃത്വത്തിൽ തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

Read More