- വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്ക് ‘സ്മാർട്ട് ബസ്’ മൊബൈൽ ആപ്പ്; ഈ ആഴ്ച പുറത്തിറക്കും
- ‘അവർ വിശുദ്ധരല്ല’; സി.ജെ.പി സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സോനം വാങ്ചുക്ക്
- ബഹ്റൈനിൽ ബാത്ത്ടബ്ബിൽ വീണ് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു
- ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളിൽ മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി
- കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
- കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
- ഐസിആർഎഫ് ബഹ്റൈന്റെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ വേനൽക്കാല ബോധവത്കരണ പരിപാടിക്ക് സമാപനം
- ‘മുസ്ലിംകൾ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ല’; ന്യൂയോർക്കിൽ മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്
Author: News Desk
പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തണമെന്ന് ബഹ്റൈൻ
മനാമ: തുടർച്ചയായി രണ്ട് വർഷം പൊതുയോഗം ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നിർദേശം. ബന്ധപ്പെട്ട സംഘടനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുയോഗം വിളിച്ചുചേർക്കുകയും ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. മാർഗനിർദേശം ആവശ്യമുള്ള സംഘടനകളുടെ ഭരണസമിതികൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായ നില ക്രമപ്പെടുത്താത്ത സംഘടനകൾക്കെതിരെ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിച്ചേക്കും. സംഘടന പിരിച്ചുവിടുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിവിൽ സൊസൈറ്റി സംഘടനകൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവുമായ സിവിൽ സൊസൈറ്റി മേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ മേൽനോട്ട നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.
തിരുവനന്തപുരം: മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണം പക്ഷപാതപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം പൂർത്തിയായിട്ടും സംസ്ഥാനത്ത് മാറ്റമോ വികസനമോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അപകടകരമായ രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ആരോപിച്ചു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസങ്ങൾക്കെതിരായ വിദ്വേഷപരാമർശങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചതോടെ ശബരിമലയെയും അയ്യപ്പവിശ്വാസികളെയും സർക്കാർ…
ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസ്സായിരുന്നു. ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 6.35ന് രാജാവ് സമാധാനപരമായി വിടവാങ്ങിയതായി നോർവേ രാജകൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. 35 വർഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. 1937 ഫെബ്രുവരി 21ന് ജനിച്ച ഹരാൾഡ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിച്ചതിനെ തുടർന്ന് ബാല്യത്തിന്റെ ഒരു ഭാഗം അമേരിക്കയിൽ അഭയാർഥിയായാണ് ചെലവഴിച്ചത്. പിതാവ് കിരീടാവകാശി ഓലാവും മുത്തച്ഛൻ ഹാക്കോൺ ഏഴാമൻ രാജാവും അക്കാലത്ത് ലണ്ടനിൽനിന്നാണ് രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യുദ്ധത്തിനുശേഷം നോർവേയിലേക്ക് മടങ്ങിയ ഹരാൾഡ് പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1968ൽ സാധാരണ കുടുംബത്തിൽനിന്നുള്ള സോൻജ ഹരാൾഡ്സനെ അദ്ദേഹം വിവാഹം ചെയ്തു. സോൻജയെ വിവാഹം ചെയ്യാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന ഹരാൾഡിന്റെ നിലപാട് രാജകുടുംബത്തിന്റെ പരമ്പരാഗത വിവാഹരീതികളിൽ മാറ്റത്തിന് വഴിയൊരുക്കി. പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തെ തുടർന്ന് 1991 ജനുവരി 17നാണ്…
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് അറിയിച്ചു. ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതിന്റെ രേഖകൾ പൊലീസ് പരിശോധിച്ചു. ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചികിത്സയിലാണെന്നും നാട്ടിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചതായി പൊലീസ് പറഞ്ഞു. 42 വർഷമായി പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളെക്കുറിച്ച് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയത്. പാസ്പോർട്ടും ദാമോദര മേനോന്റേത് സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പൊലീസ് പരിശോധിച്ച പാസ്പോർട്ടും ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനും…
പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മുൻകരുതലുകളുമായി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസിന്റെ സാന്നിധ്യം ശക്തമാക്കും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തും. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന രക്ഷാകർത്താക്കൾ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായ ബോധവത്കരണ പരിപാടികളും നടപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
മനാമ: മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ–സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. അദ്ലിയയിലെ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷൈജു കാമ്പ്രത് പ്രസിഡന്റായും അരുൺ ജി. നെയ്യാർ സെക്രട്ടറിയായും അരുൺ തൈക്കാട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ഉണ്ണിയാണ് വൈസ് പ്രസിഡന്റ്. ഗോപേഷ് കുമാറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്.എം. എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും. വിപിൻ രവീന്ദ്രൻ, അഖിൽ കെ.എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. തിരൂരിൽ ഇന്നലെയായിരുന്നു സംഭവം. യുവതിയെ ട്രെയിനിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതിനിടെ യുവതിയെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും സഹയാത്രികർ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐയെയാണ് പിന്നീട് യുവാവ് ആക്രമിച്ചത്. അതേസമയം, പീഡനശ്രമവുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും മനപ്പൂർവം മർദ്ദിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 165 കടന്നു. വിദേശ വിനോദസഞ്ചാരികളും കൈലാസ്–മാനസരോവർ തീർഥാടകരുമടക്കം നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നേപ്പാളിലെ റാസുവ, നുവാക്കോട്ട് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പ്രളയത്തിൽ നിരവധി ഗ്രാമങ്ങളും വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. ദുർഘടമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഹെലികോപ്റ്ററുകളും ആയിരക്കണക്കിന് രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കാണാതായവരിൽ കുറഞ്ഞത് 133 ഇന്ത്യക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും കൈലാസ്–മാനസരോവർ തീർഥാടകരാണ്. തഞ്ചാവൂരിൽനിന്നുള്ള സംഘത്തിലെ 37 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, നേപ്പാളിലെത്തിയ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. കാണാതായ വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി നേപ്പാൾ സർക്കാർ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ മരുന്നും ഭക്ഷണവും മറ്റ്…
മനാമ: ബഹ്റൈൻ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ റോയൽ അക്കാദമി ഓഫ് പോലീസിന്റെ (RAP) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് സമ്മർ ക്യാമ്പ് സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ആദിൽ അബ്ദുല്ല അമീനും വിവിധ ഡയറക്ടർ ജനറൽമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദേശീയതയോടുള്ള ആത്മബന്ധം വളർത്തുന്നതിനും പൗരത്വ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി നടപ്പാക്കുന്ന ‘ബഹ്റൈനൂന’ ദേശീയ പദ്ധതിയുടെ ഭാഗമായാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകുന്ന വിദ്യാഭ്യാസ, പരിശീലന, വിനോദ പരിപാടികളുടെ പുരോഗതി പോലീസ് മേധാവി വിലയിരുത്തി. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനും സഹായിക്കുന്ന വിവിധ പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ പരിപാടികളും പ്രവർത്തനങ്ങളും കൂടുതൽ വികസിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നൽകുന്ന പിന്തുണയെ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ പ്രശംസിച്ചു. ക്യാമ്പിന്റെ ദേശീയവും വിദ്യാഭ്യാസപരവുമായ…
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ ജോലിചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് കോഴിത്തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും അപ്രതീക്ഷിതമായി വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
