- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തിൽ ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത.
മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
മലപ്പുറം: തിരൂർ എറ്റിരിക്കടവിലെ മസാജ് സെന്ററിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിക്കുകയും സ്വർണ്ണവും പണവും കവരുകയും ചെയ്ത സംഭവത്തിൽ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ഉടമ സൗദ്, ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തലക്കാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദിവസം രാത്രി ‘ഓറ വെൽനെസ് സെന്ററിൽ’ മസാജിനായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച് 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്ത് ഞെരിക്കുകയും കയ്യിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം ഒന്നര പവന്റെ സ്വർണ്ണമാല, 28,500 രൂപ, മോട്ടോർ സൈക്കിൾ, പവർ ബാങ്ക് എന്നിവ പ്രതികൾ കവർന്നെടുത്തു. പരിക്കേറ്റ…
ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
മനാമ: ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നവർ ഫണ്ടിന്റെ ഉറവിടം, വിനിയോഗം എന്നിവ വെളിപ്പെടുത്തണമെന്നും ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബഹ്റൈൻ ശൂറ കൗൺസിൽ ചർച്ച ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പണം കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദ പ്രവർത്തനങ്ങൾക്കോ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ലൈസൻസ് ഉള്ള സംഘടനകൾ ഫണ്ട് ലഭിക്കുന്ന സ്രോതസ്സും അത് ചിലവഴിക്കുന്ന രീതിയും വ്യക്തമായി രേഖപ്പെടുത്തണം. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ക്രിമിനൽ നടപടികൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റീവ് പിഴകളും ചുമത്താൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഈ കടുത്ത നടപടികൾ സ്വീകരിക്കുന്നത്.
ഡെന്‍വര്‍: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ആളെ ഇടിച്ചു തെറിപ്പിച്ച് യാത്രാവിമാനം. വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കടന്നയാളെയാണ് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 4345 (എയര്‍ബസ് എ 321) ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ആള് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് എഞ്ചിനു തീപിടിച്ചു. ‘ഞങ്ങള്‍ ഒരാളെ ഇടിച്ചു, എഞ്ചിനു തീപിടിച്ചു.’ എന്നാണ് ഫ്ലൈറ്റ് 4345 ന്റെ ടേക്ക് ഓഫ് നിര്‍ത്തിയ ശേഷം പൈലറ്റ് കണ്ട്രോള് ടവറിനോട് പറഞ്ഞത്. അപകടത്തെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ പരിശോധിക്കുകയും ജീവനക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും വായു നിറച്ച അടിയന്തര സ്ലൈഡുകള്‍ ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിക്കലിനിടെ പരിഭ്രാന്തരായി ഇറങ്ങിയോടിയ പന്ത്രണ്ടുയാത്രക്കാര്ക്ക് നിസാരമായ പരിക്കേറ്റതായും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് അറിയിച്ചു.
ബെംഗളൂരു: കർണാടകയിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
എറണാകുളം: പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസ്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതി. കേസെടുത്തതിനു പിന്നാലെ പൊലീസുകാരൻ ഒളിവിൽ പോയി.
ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി സമരം ഉത്ഘാടനം ചെയ്യും. വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും വർഷങ്ങളിൽ കക്കയുടെ പ്രജനനം തന്നെ ഇല്ലാതാകുന്നത് ഈ മേഖലയിൽ ദൂരവ്യാപക വിഷമതകൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും…
100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
ചണ്ഡീഗഢ്: നൂറ് കോടി രൂപയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലും ഡൽഹി-എൻസിആർ മേഖലയിലുമുള്ള അറോറയുടെ നാല് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഞ്ജീവ് അറോറയുടെ ഉടമസ്ഥതയിലുള്ള കമ്പനി വഴി ഡൽഹി ആസ്ഥാനമായുള്ള കടലാസ് കമ്പനികളിൽ നിന്ന് 100 കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വാങ്ങിയതായി വ്യാജ ഇൻവോയ്സുകൾ നിർമ്മിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുവഴി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് , ജിഎസ്ടി റീഫണ്ട് എന്നിവ ഇനത്തിൽ വലിയ തുക തട്ടിയെടുത്തു. ഈ പണം ദുബായ് വഴി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തിച്ച് വെളുപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
ചെന്നൈ: ഒരു തമിഴ് സിനിമയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങി ഏറെ ട്വിസ്റ്റുകൾക്കൊടുവിൽ ടിവികെ അദ്ധ്യക്ഷൻ ചലച്ചിത്രനടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. തന്റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകർ ഉത്സവ തിമിർപ്പിലാണ്. 59 വർഷത്തിനുശേഷം കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എത്തി.
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നാളെ വൈകീട്ട് 3.15ന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ മണിക്കൂറുകള്‍ നീണ്ട കണ്ഫ്യൂഷന് അവസാനിപ്പിച്ച് അധികാരത്തിലേക്ക് വരുന്നത്. ടിവികെയ്ക്കൊപ്പം മുസ്ലീം ലീഗിന്റെ 2 എംഎല്‍എമാരും പിന്തുണ അറിയിച്ച് കത്തു നല്‍കിയതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്. 234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വിസികെയ്ക്കൊപ്പം ലീഗും പിന്തുണച്ചതോടെ മൊത്തം 120 അംഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും വിജയ്ക്ക് സാധിച്ചു. 120 അംഗങ്ങളുടെ പിന്തുണക്കത്തുമായി വിജയ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടു. അദ്ദേഹം വിജയ്യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക്…
