Author: News Desk

കാസർകോട്: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന കണ്ടക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാർ സ്വദേശി യോഗീഷ് എം. (41) ആണ് മരിച്ചത്. കഴിഞ്ഞ 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു യോഗീഷ്. താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കോടതി വിധിയുണ്ടാകുമോ എന്ന ആശങ്ക അദ്ദേഹം അടുത്ത സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ആരോപണം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭരണകക്ഷിയായ ടി.വി.കെയെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കെട്ടിച്ചമച്ച കേസിന്റെ ഏത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കാവേരി വിഷയത്തിൽ ഡി.എം.കെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്റെ പ്രസംഗത്തിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഈ കെട്ടിച്ചമച്ച കേസിന്റെ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ഭയമില്ല. ഇതിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുള്ള ബുദ്ധിപോലും അവർക്കില്ല. അവർ ഒരു കൂട്ടം വിഡ്ഢികളാണ്,” ഉദയനിധി പ്രതികരിച്ചു. തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധയോഗത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ജനക്കൂട്ടത്തിൽനിന്ന് നടി തൃഷയുടെ പേര് ഉയർന്നതിനെ തുടർന്ന് ഉദയനിധി നടത്തിയ പ്രതികരണം ദ്വയാർഥവും സ്ത്രീവിരുദ്ധവുമാണെന്ന് ടി.വി.കെയും ബി.ജെ.പിയും ആരോപിച്ചിരുന്നു.…

Read More

ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ തുടങ്ങിയ പ്രമുഖ മദ്യ ബ്രാൻഡുകളുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലബോറട്ടറി പരിശോധനകളിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുണൈറ്റഡ് സ്പിരിറ്റ്‌സ് മധ്യപ്രദേശിൽ നിർമിക്കുന്ന ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് വിസ്‌കികളുടെ ചില വകഭേദങ്ങൾ; ഇൻബ്രൂ ബിവറേജസ് നിർമിക്കുന്ന ബാഗ് പൈപ്പർ ഡീലക്സ് വിസ്‌കി, ഓൾഡ് കാസ്ക് ഡീലക്സ് റം; മഹാരാഷ്ട്രയിലെ മോഹൻ റോക്കി സ്പ്രിങ് വാട്ടർ നിർമിക്കുന്ന ഓൾഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങൾ എന്നിവയാണ് വിലക്കിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്വാഭാവിക ചേരുവകളിലൂടെയും അംഗീകൃത നിർമാണ പ്രക്രിയയിലൂടെയും രുചിയും മണവും കൈവരിക്കുന്നതിനു പകരം ഉൽപ്പന്നങ്ങളിൽ കൃത്രിമ ഫ്ലേവറുകൾ ഉപയോഗിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. മദ്യനിർമാണത്തിൽ സ്വാഭാവിക ചേരുവകൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, റമ്മിൽ പുറത്തുനിന്നുള്ള റം ഫ്ലേവറും വിസ്‌കിയിൽ…

Read More

തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് സേനകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്. https://youtu.be/lh2yad1RqCo സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞ മാസം 30 മുതൽ തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാത്രിസമയങ്ങളിൽ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ടോയെന്നത് നേരിട്ട്…

Read More

പാലക്കാട്: നെൻമാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശിനിയായ ജയന്തി (55)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട്–കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമുള്ള രണ്ടാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. വാഹനം നിയന്ത്രിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് താഴേക്ക് പതിച്ച് മരത്തിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ വിമോദ് പറഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങൾക്കിടയിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടവിവരമറിഞ്ഞ ഉടൻ ഫയർഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആദ്യം നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആകെ ഒമ്പത്…

Read More

കൊച്ചി: വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ കോടതി, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നത് പരിഗണിച്ചാണ് ജാമ്യം നൽകിയത്. തിരിച്ചറിയൽ പരേഡും പ്രധാന തെളിവുശേഖരണവും ഇനി ആവശ്യമില്ലെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കാൻ സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ പരിക്കുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ എല്ലാ വധശ്രമക്കേസുകളിലും രക്തസ്രാവം ഉണ്ടാകണമെന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയെന്നാണ് ഇഡിയുടെ വാദം. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും പരിക്കേറ്റതായും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം,…

Read More

മനാമ: പൊതുജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെടുകയും മൊബൈൽ ഫോണിന്റെ സ്‌ക്രീൻ പങ്കുവയ്ക്കാനോ സാങ്കേതിക സഹായത്തിനെന്ന പേരിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പുരീതി. ഇത്തരം ആവശ്യങ്ങൾ സാധാരണമെന്നു തോന്നാമെങ്കിലും, ഒടിപി വെരിഫിക്കേഷൻ കോഡുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ ചോർത്താനാണ് തട്ടിപ്പുകാർ ഇവ ദുരുപയോഗം ചെയ്യുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അജ്ഞാതർക്ക് മൊബൈൽ ഫോണിലേക്കോ സ്‌ക്രീനിലേക്കോ പ്രവേശനാനുമതി നൽകരുത്. ബാങ്കുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദേശിച്ചു. ആവശ്യപ്പെടുന്ന വ്യക്തി എത്ര വിശ്വസനീയനെന്ന് തോന്നിയാലും ചെയ്യുകയോ സംശയാസ്പദമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…

Read More

മനാമ: ബഹ്‌റൈനിലെ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഇന്ധനവില നിർണയ–നിരീക്ഷണ സമിതി അംഗീകരിച്ചു. രാജ്യത്തെ വിലനിർണയ രീതിക്കും ആഗോള വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ജയ്യിദ് 91 പെട്രോളിന് ലിറ്ററിന് 222 ഫിൽസും മുംതാസ് 95ന് 247 ഫിൽസുമാണ് വില. സൂപ്പർ 98 പെട്രോളിന് 362 ഫിൽസും ഡീസലിന് 229 ഫിൽസുമാണ് പുതുക്കിയ നിരക്ക്. ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തുടരുമെന്ന് അധികൃതർ അറിയിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നിരക്കുകൾ നിരീക്ഷിക്കുമെന്നും ഇന്ധനവില നിർണയ–നിരീക്ഷണ സമിതി വ്യക്തമാക്കി.

Read More

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി അധികൃതരെ സമീപിച്ചു. വിരമിച്ച സർക്കാർ ജീവനക്കാരനായ അദ്ദേഹം മകന്റെ വിദേശ വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കണമെന്നാണ് സൂറത്ത് സ്വദേശിയായ തിവാരിയുടെ ആവശ്യം. സിജെപി പ്രതിഷേധക്കാർക്കെതിരായ കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ പ്രതിരോധ ഫണ്ടിന്റെ വിനിയോഗവും പരിശോധിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും അദ്ദേഹം കത്തയച്ചു. സിജെപി രജിസ്റ്റർ ചെയ്യാത്ത പ്രസ്ഥാനമാണെങ്കിലും രാഷ്ട്രീയ പാർട്ടിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് തിവാരിയുടെ ആരോപണം. നിയമ പ്രതിരോധ ഫണ്ടായി ഒരു കോടി രൂപ സ്വീകരിക്കുന്നതിന് മുമ്പ്, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ ഇല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നതും…

Read More

മനാമ: ആവശ്യമായ സുരക്ഷാ അനുമതികളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏതാനും ബഹ്റൈൻ പൗരന്മാർക്ക് സിറിയയിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന സംഭവത്തിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി നടപടി ആരംഭിച്ചു. അംഗീകൃത ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് ഭരണപരമായ നടപടികൾ സ്വീകരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ അനുമതിയില്ലാതെ വിനോദസഞ്ചാര യാത്രകൾ സംഘടിപ്പിച്ചതായി കണ്ടെത്തിയ ഒരു ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് അടച്ചുപൂട്ടി. ബഹ്റൈനിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ അനുമതികളും പെർമിറ്റുകളും ലഭിക്കുന്നതിന് മുമ്പ് യാത്രകൾ സംഘടിപ്പിക്കുകയോ അംഗീകൃത വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന ഓഫീസുകൾക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര, മതപരമായ യാത്രകൾ സംഘടിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രാജ്യത്തെ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷാ അനുമതികളും പെർമിറ്റുകളും മറ്റ് നടപടിക്രമങ്ങളും ട്രാവൽ ഓഫീസുകൾ പൂർത്തിയാക്കണം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഒഴിവാക്കാൻ കഴിയുന്ന തടസ്സങ്ങൾ, കാലതാമസം, ബുദ്ധിമുട്ടുകൾ എന്നിവയിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യേണ്ടത് ഓഫീസുകളുടെ…

Read More