Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
Author: News Desk
ചെന്നൈ: ഒരു തമിഴ് സിനിമയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങി ഏറെ ട്വിസ്റ്റുകൾക്കൊടുവിൽ ടിവികെ അദ്ധ്യക്ഷൻ ചലച്ചിത്രനടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. തന്റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകർ ഉത്സവ തിമിർപ്പിലാണ്. 59 വർഷത്തിനുശേഷം കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എത്തി.
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നാളെ വൈകീട്ട് 3.15ന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ മണിക്കൂറുകള്‍ നീണ്ട കണ്ഫ്യൂഷന് അവസാനിപ്പിച്ച് അധികാരത്തിലേക്ക് വരുന്നത്. ടിവികെയ്ക്കൊപ്പം മുസ്ലീം ലീഗിന്റെ 2 എംഎല്‍എമാരും പിന്തുണ അറിയിച്ച് കത്തു നല്‍കിയതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്. 234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വിസികെയ്ക്കൊപ്പം ലീഗും പിന്തുണച്ചതോടെ മൊത്തം 120 അംഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും വിജയ്ക്ക് സാധിച്ചു. 120 അംഗങ്ങളുടെ പിന്തുണക്കത്തുമായി വിജയ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടു. അദ്ദേഹം വിജയ്യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക്…
ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
By News Desk
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം കെട്ടിടത്തിൽ നിന്ന് വീണു പരിക്കെറ്റ് ചികിത്സയിൽ ആയിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
By News Desk
കണ്ണൂർ: ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷണം പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്. ജീപ്പ് മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ഹംസത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അർദ്ധരാത്രിയോടെയാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. പൊലീസിന്റെ അതീവസുരക്ഷയിൽ നിന്നാണ് പൊലീസ് ജീപ്പ് പ്രതി കവർന്നത്. പെട്രോൾ പമ്പിലെത്തി പെട്രോൾ അടിച്ചതിന് ശേഷം ഹംസത്ത് തൊട്ടടുത്ത ചായക്കടയിലിരുന്ന് ചായ കുടിച്ചു. പൊലീസ് വേഷത്തില്ലാതെ ഒരാൾ ജീപ്പിൽ വന്നതിൽ സംശയം തോന്നിയ ചായക്കടക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. നാട്ടുകാർ ഹംസത്തെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
By News Desk
കൊല്ലം: പാലരുവി എക്സ്പ്രസിൽ യാത്രക്കിടെ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷ് അറസ്റ്റിൽ. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്. സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
By News Desk
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. യുകെയിലെ പ്രശസ്തമായ തിയേറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് ഓപ്പൺ ചെയ്യുന്നത് ഇതാദ്യമായാണ്. 2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT…
മനാമ : ആത്മീയ ഉന്നമനത്തിലൂടെ ഹൃദയ വിശുദ്ധിനേടാൻ വേണ്ടി സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു. “സാദുൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ ദുൽഖഅദ് 15 മുതൽ സഫർ15 വരെയാണ് കാമ്പയിൻ സംഘടിപിക്കുന്നത്. വിവിധ സെഷനുകളിൽ വ്യത്യസ്ത ദിവസങ്ങളിലായി നടത്തപ്പെടുന്ന കാമ്പയിനിൽ നാട്ടിൽ നിന്നും പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കുന്നതായിരിക്കും. സമസ്ത ബഹ്റൈൻ്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിജ്ഞാന ബോധവത്കരണ ക്ലാസുകളും , ആത്മീയ മജ്ലിസുകൾ, ആദർശ സമ്മേളനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ, ഫാമിലി കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിവ വഴി ആത്മീയ ഭൗതിക ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി എല്ലാ ഏരിയകളിലും പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിക്കപെട്ടു.
ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
By News Desk
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ 11 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനായി രണ്ടാമതൊരു അവകാശവാദവുമായി തമിഴ്നാട്ടിൽ വീണ്ടും സസ്പെൻസ്. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ടിടിവി ദിനകരൻ ലോക്ഭവനിൽ എത്തി. കത്തിൽ ദിനകാരെന്റെയും, പാർട്ടിയുടെ ഏക എംഎൽഎയുടെയും…
പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
By News Desk
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നതിനിടെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെ.സി. വേണുഗോപാലിന്. കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍എ മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചതിലാണ് സണ്ണി ജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്. മെയ് ഏഴിന് നടത്തിയ അഭിപ്രായ സ്വീകരണത്തിന്റെ പട്ടികയുടെ ഫോട്ടോ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ഭാഗം പരസ്യമായത്. ദേശീയ നിരീക്ഷകര്‍ എംഎല്‍എ മാരുടെ അഭിപ്രായം രേഖപ്പെടുത്തി മടങ്ങുമ്പോള്‍ പകര്‍ത്തിയ പട്ടികയുടെ ഫോട്ടോഗ്രാഫാണ് വിവരം പുറത്തുവിട്ടത്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ എംഎല്‍എ മാരുടെ അഭിപ്രായമാണ് ഇതിലുള്ളത്. ഇതില്‍ സന്ദീപ് വാര്യരും മോഹനനും സജീവ് ജോസഫും ടി.സിദ്ദിഖും അടക്കമുള്ളവരാണ് കെ.സി.യുടെ പേര് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന് കരുത്തപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കെസി യെയും രമേശിനെയും പിന്തുണച്ചു. അതിൽ ആദ്യ പേര് കെസിയുടേതാണ്. ‘യഥാർത്ഥ പേപ്പർ അതല്ല’; പുറത്തു വന്ന…
മനാമ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബഹ്റൈനിലെ വിവിധ യുഡിഎഫ് സംഘടനാ നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്. ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി,ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ: ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ തുടങ്ങിയവർ നേതൃത്വം നൽകി.
