- ബിജെപി നേതാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ
- മെസിയുടെ സന്ദർശനത്തിൽ ക്രമക്കേടില്ല; അർജന്റീന വരാതിരുന്നത് അവരുടെ കാരണങ്ങളാൽ: പിണറായി
- മകളെ പീഡിപ്പിച്ച കേസ്: അച്ഛനുമായുള്ള ഒത്തുതീർപ്പിന് അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
- ടിക്കറ്റ് തീയതി സൗജന്യമായി എത്ര തവണ വേണമെങ്കിലും മാറ്റാം; യാത്രക്കാർക്ക് പുതിയ ഇളവുകളുമായി എമിറേറ്റ്സ്
- ബഹ്റൈൻ–കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്; ഓഗസ്റ്റ് 14 മുതലുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു
- സ്റ്റാർവിഷൻ ഇവന്റ്സ് ഒരുക്കുന്ന പാക്ട് ‘ഒരുമയുടെ ഓണം 2026’; ടിക്കറ്റും ഫ്ലയറും പ്രകാശനം ചെയ്തു, സെപ്റ്റംബർ 18ന് ഇന്ത്യൻ ക്ലബ്ബിൽ ആഘോഷം
- വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ₹15 കോടിയുടെ തട്ടിപ്പ്; മുഖ്യസൂത്രധാരൻ മലയാളിയെന്ന് പൊലീസ്, ഒമ്പതുപേർ അറസ്റ്റിൽ
- കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
Author: News Desk
വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം: അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
ആലപ്പുഴ( പൂച്ചാക്കൽ ):വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേമ്പനാട് കായലിൽ നടന്നു വരുന്ന ഖനനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ്വേമ്പനാട് കായലിൽമണൽ ഖനനത്തിലൂടെ നടക്കുന്നത്എന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ നല്കിയപരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി. കായലിലെ ഖനനത്തിന് സ്വീകര്യക്കേണ്ട പഠനങ്ങൾ ഇവിടെ നടത്തിയിട്ടില്ല. കായലിൽ ഒരു പ്രദേശം തന്നെ ആഴം കുട്ടുന്നത് ഭാവിയിൽ വലിയ ദുരന്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണൽ ഖനനം മൂലം ആയിരക്കണക്കിന് കാക്കാ തൊഴിലാളികൾ പട്ടിണിയിലായി. മത്സ്യ തൊഴിലാളികളുടെ ഉപജീവനം നിലച്ചു. വേമ്പനാട് കായലിലെ ആവാസ വ്യവസ്ഥ തകർന്നു. മത്സ്യ സമ്പത്ത് നശിച്ചു നൂറ് കണക്കാന് മത്സ്യങ്ങൾ ഖനനം മൂലം ഇല്ലാതായി. തവണക്കടവ്, മുഹമ്മ,തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം…
മനാമ: ദീർഘകാലമായി ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സതീഷ് കുമാറിനും കുടുംബത്തിനും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ–കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ’ യാത്രയയപ്പ് നൽകി. സംഘടനയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സതീഷ് കുമാർ ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹാർദ്രമായ യാത്രയയപ്പ് ഒരുക്കിയത്. സംഘടനാ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രെജി ചേവായൂർ സ്വാഗതം ആശംസിച്ചു. ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടന നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് സതീഷ് കുമാർ നന്ദി അറിയിച്ചു.
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐഎൽഎ) ബഹ്റൈന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ അൺപ്ലഗ്ഡ് – സീസൺ 2’ മെഗാ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച ദാനമാളിലെ എപിക്സ് സിനിമയിൽ നടക്കും. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പൈതൃകം, സമകാലിക നേട്ടങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം. ആദ്യ സീസണിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കൂടുതൽ വിപുലമായ രീതിയിൽ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ സാധുവായ താമസരേഖയുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് അംഗങ്ങൾ വീതമുള്ള ടീമുകളായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വനിതകളും പുരുഷന്മാരും ഉൾപ്പെടുന്ന മിക്സഡ് ടീമുകൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സമയത്ത് ഓരോ മത്സരാർഥിയും സാധുവായ സി.പി.ആർ ഹാജരാക്കണം. ഒന്നാം സമ്മാനമായി 1,000 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 500 ഡോളറും മൂന്നാം സമ്മാനമായി 300 ഡോളറും ലഭിക്കും. വനിതകൾ മാത്രം ഉൾപ്പെടുന്ന ടീമുകൾക്ക് പ്രത്യേക സമ്മാനഹാമ്പറും നൽകും. ഒരു…
എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി; ചെങ്ങമനാട്ടിൽ 10.13 ഹെക്ടർ ഭൂമി തരംമാറ്റും
കൊച്ചി: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി സ്റ്റേഡിയം നിർമാണത്തിനായി തരംമാറ്റുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. കൃഷിവകുപ്പ് ഇതുസംബന്ധിച്ച് G.O. No. 61/2026/AGRI പ്രകാരം ഉത്തരവിറക്കി. 2008ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഭൂമി തരംമാറ്റത്തിന് അനുമതി നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ‘പൊതു ആവശ്യം’ കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി ‘പൊതു ആവശ്യം’ എന്ന നിലയിൽ സർക്കാർ പരിഗണിച്ചത്. അതേസമയം, പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. കെ.സി.എയുടെ അപേക്ഷയ്ക്ക് വീണ്ടും അംഗീകാരം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ…
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനംവരെ തീരുവ; റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം
വാഷിങ്ടൺ: റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം. റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം, റഷ്യൻ എണ്ണയെയും പ്രകൃതിവാതകത്തെയും കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനംവരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ‘ലിൻഡ്സി ഒ. ഗ്രഹാം സാങ്ക്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ബിൽ 86നെതിരെ 11 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്. റഷ്യൻ ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾക്കും റഷ്യയുടെ ഊർജമേഖലയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന അഞ്ച് രാജ്യങ്ങൾക്കുമെതിരെയാണ് തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് പ്രധാനമായും ബില്ലിന്റെ പരിധിയിൽ വരുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും നടപടിയുടെ പരിധിയിൽ ഉൾപ്പെട്ടേക്കും. എന്നാൽ, തീരുവ ഏർപ്പെടുത്തുന്നതിലും പിന്നീട് പിൻവലിക്കുന്നതിലും അമേരിക്കൻ പ്രസിഡന്റിന് വിവേചനാധികാരം…
മുംബൈ: വീട്ടിലെത്തുന്ന സന്ദർശകരെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പൊലീസ് സബ് ഇൻസ്പെക്ടറെ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള തന്റെ വസതിയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് ഉദ്യോഗസ്ഥൻ തടയുകയും സന്ദർശകരെ നിരീക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഭീഷണിയും വസതിയിലെ തിരക്കും കണക്കിലെടുത്താണ് ദീപ്കെയ്ക്ക് സർക്കാർ സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ, ആരെ കാണണമെന്നും കാണരുതെന്നും തീരുമാനിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ദീപ്കെ വ്യക്തമാക്കി. വെള്ളിയാഴ്ച വസതിയിലുണ്ടായിരുന്ന എസ്ഐയോടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോടും ദീപ്കെ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സന്ദർശകരെ വീട്ടിലേക്ക് കടത്തിവിടാത്തതിനെ ചോദ്യം ചെയ്ത ദീപ്കെ, “നിങ്ങൾ എന്തിനാണ് ഡൽഹി പൊലീസിനെപ്പോലെ പെരുമാറുന്നത്? ഇവിടെ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആരെ കാണണമെന്ന് തീരുമാനിക്കാൻ പൊലീസ് പറയേണ്ടതില്ല. നിങ്ങളുടെ സേവനം എനിക്ക് ആവശ്യമില്ല; ദയവായി പുറത്തുപോകൂ,” എന്ന് എസ്ഐയോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ദൃശ്യത്തിൽ, സുരേഷ് എന്ന എസ്ഐ തന്നെ കാണാനെത്തുന്നവരോട്…
താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും
മനാമ: താമസമേഖലകളിൽ വൈകീട്ടും രാത്രിയിലും നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ നടത്തുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാവുന്ന ഡിജിറ്റൽ സേവനം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നവീകരിച്ചു. അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽനിന്ന് പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സേവനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് നവീകരണത്തിന്റെ ലക്ഷ്യം. അപേക്ഷാ നടപടികൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കിയതോടെ അപേക്ഷ തീർപ്പാക്കുന്നതിനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽനിന്ന് രണ്ട് ദിവസമായി കുറഞ്ഞു. അപേക്ഷയിലെ വിവിധ ഘട്ടങ്ങൾ ലളിതമാക്കിയതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഓഗസ്റ്റ് 8) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും പൊതുവേ മാറ്റമില്ല. കോഴിക്കോട്: പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ഓൺലൈൻ ക്ലാസുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. കണ്ണൂർ: പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ–സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്റസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. സർവകലാശാല–പൊതു പരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചപ്രകാരം നടക്കും. തൃശൂർ: അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ–ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. വയനാട്: മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ…
കുട്ടികൾക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന്, സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് യുഎസ് കോടതി 567 മില്യൺ ഡോളർ (ഏകദേശം 5300 കോടി രൂപ) പിഴ ചുമത്തി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ള ഏറ്റവും വലിയ പിഴയാണിത്. മെറ്റയുടെ പ്ലാറ്റ്ഫോമുകൾ വായു മലിനീകരണത്തിന് സമാനമായ ഒരു പൊതുശല്യമായി മാറിയെന്ന് ന്യൂ മെക്സിക്കോ ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് നിരീക്ഷിച്ചു. ഭാവിയിൽ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് പിഴത്തുക നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവ്, ഇതേ കേസിൽ നേരത്തെ മെറ്റ അടയ്ക്കണമെന്ന് കോടതി നിർദേശിച്ച 375 മില്യൺ ഡോളറിന് (ഏകദേശം 3570 കോടി രൂപ) പുറമെയാണ്. ഇതോടെ കേസിൽ മെറ്റയ്ക്കെതിരെ ചുമത്തിയ ആകെ പിഴ 942 മില്യൺ ഡോളറായി (ഏകദേശം 8900 കോടി രൂപ) ഉയർന്നു. മെറ്റയെ ഒരു ഫാക്ടറിയോടാണ് ജഡ്ജി ബീഡ്ഷെയ്ഡ് ഉപമിച്ചത്.…
‘ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകൾ മൈനസിലാണ്; എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ കായിക പരിശീലകയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻഡിപിഎസ് കോടതിയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡി അനുവദിച്ചത്. പൊലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച കീർത്തന, എംഡിഎംഎ ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ വായ്പാ തിരിച്ചടവ് കാരണം മൈനസിലാണെന്നും അവർ പറഞ്ഞു. “എന്റെ ഗ്രാമീണ ബാങ്കിലെയും കൊയിലാണ്ടി കാനറ ബാങ്കിലെയും അക്കൗണ്ടുകൾ ലോൺ തിരിച്ചടവ് കാരണം മൈനസിലാണ്. ഞാനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടിൽ ഏർപ്പെടുന്ന ആളല്ല. മാധ്യമങ്ങളെങ്കിലും ഇത് തിരിച്ചറിയണം,” കീർത്തന പറഞ്ഞു. അതേസമയം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഷിന്റോ ഷിബുവിനെ (22) കണ്ടെത്തുന്നതിനും കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം…
