Author: News Desk

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയർന്നുവരുന്ന പ്രതിഷേധ മനോഭാവവും രാഷ്ട്രീയ അസന്തോഷവും പ്രതിപക്ഷ പാർട്ടികൾ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ അപ്രതീക്ഷിത ജനപ്രീതി പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ അവസരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഈ ഡിജിറ്റൽ മുന്നേറ്റം യുവാക്കളുടെ മനോഭാവത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് തരൂർ എക്സിൽ കുറിച്ചു. യുവജനങ്ങളുടെ വികാരങ്ങളും പ്രതിഷേധ ശബ്ദങ്ങളും മനസ്സിലാക്കി, അവരെ രാഷ്ട്രീയ വേദികളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷം ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഈ ട്രെൻഡ് ഒരു സാധാരണ സോഷ്യൽ മീഡിയ സംഭവമല്ല; യുവാക്കളുടെ നിരാശയും പ്രതികരണവും പ്രകടമാകുന്ന പുതിയ രാഷ്ട്രീയ സൂചനയാണ്,” എന്നാണ് തരൂരിന്റെ വിലയിരുത്തൽ. ഈ സാഹചര്യം പ്രതിപക്ഷം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെ തരൂർ വിമർശിച്ചു. രണ്ട്…

Read More

തൃശൂര്‍: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് സംഘാംഗം തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട്ടുനിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണത്തില്‍ ഉള്‍പ്പെട്ട 799000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2025 സെപ്റ്റംബര്‍ 9 മുതല്‍ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മണി ലോണ്‍ഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന…

Read More

ബെംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. കോട്ടയം സ്വദേശിനിയായ 20കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു. മേയ് 12നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും അതിന് പോലീസ് നടപടിയെടുത്തില്ല. ‘വിർജിൻ’ ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചതെന്നും പരാതിക്കാരി പറയുന്നു.

Read More

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻ്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു. അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം…

Read More

ദില്ലി: പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനപരിശോധന ഇല്ല. പിബിയുടെ അംഗീകാരവും ഇക്കാര്യത്തില്‍ വാങ്ങിയിരുന്നു. ഇനി പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും പിന്തുണച്ചും ആയിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ എംവി ഗോവിന്ദന്‍റെ മറുപടി. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് പല ജില്ലാ കമ്മിറ്റികളിലും പിണറായി വിരുദ്ധ സ്വരം ഉയരുന്നത് സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാനഘടകത്തിന് നൽകിയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശത്തെ ഓൺലൈനായി ചേർന്ന പിബിയോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു.

Read More

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കളുടെ വീട്ടില്‍ നിന്ന് ഇരുവരെയും കാണാതായത്. ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ ഇരുവരും 20 വര്‍ഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കുട്ടികളെ നാട്ടിലെത്തിക്കാനായി വടകര പൊലീസ് സംഘം ജമ്മുവിലേക്ക് പുറപ്പെട്ടു. നാളെ രാത്രിയോടെ വടകരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം,

Read More

മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്‌കാരം നടക്കുക. മലയാളികൾ ഉൾപ്പെടുന്ന പ്രവാസി കമ്മ്യൂണിറ്റികൾക്ക് ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്‌കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവാകും. ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഈ മെയ് 23 ന് ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേക്കുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്തിട്ടുണ്ട്. ക്രമസമാധാനം, ലഹരിവ്യാപനം തടയല്‍ തുടങ്ങിയവ വിലയിരുത്താനാണ് യോഗം. ഇതിനു മുമ്പു തന്നെ എ ഹേമചന്ദ്രനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എ ഹേമചന്ദ്രന്‍. 2020 മെയ് മാസത്തിലാണ് അഗ്നിശമനസേനാ മേധാവിയായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. യുഡിഎഫ് ഭരണകാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്‌ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്‍.

Read More

മനാമ: ബഹ്റൈനിൽ മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഏഷ്യൻ സ്വദേശിനിയായ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ബഹ്റൈനി ദിനാർ പിഴയൊടുക്കാനും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചു. കൂടാതെ ഇരയായ യുവതിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള യാത്രാച്ചെലവും പ്രതി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതി ബഹ്‌റൈനിൽ എത്തിയ യുവതിയെ ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട്, ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമായിരുന്നു.

Read More

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ‘ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, യുവാവ് പറഞ്ഞു.

Read More