- ‘ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകൾ മൈനസിലാണ്; എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
- വിഴിഞ്ഞത്ത് പൊലീസിന് നേരെ ആക്രമണം; സിപിഒയുടെ മൂക്കിന്റെ പാലം തകർന്നു, സഹോദരങ്ങൾ അറസ്റ്റിൽ
- കെ.സി.എയുടെ ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 21 മുതൽ; ഒന്നരമാസം നീളുന്ന വിപുലമായ ആഘോഷങ്ങൾ
- പൊലീസ് ഇൻസ്പെക്ടറെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
- തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ വൻ തീപിടിത്തം; ₹25 ലക്ഷത്തിന്റെ നഷ്ടം
- കൊച്ചിയിലേക്കുള്ള വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതായി പരാതി
- ‘നാളെ ആൽഫയും ബീറ്റയും ഡെൽറ്റയും വരും’; ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി
- നാല് മാസത്തിനിടെ ബഹ്റൈനിൽ 3,191 വിപണി പരിശോധനകൾ; 178 നിയമലംഘനങ്ങൾ കണ്ടെത്തി
Author: News Desk
പാലക്കാട്: നെൻമാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശിനിയായ ജയന്തി (55)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട്–കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമുള്ള രണ്ടാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. വാഹനം നിയന്ത്രിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് താഴേക്ക് പതിച്ച് മരത്തിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ വിമോദ് പറഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങൾക്കിടയിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടവിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആദ്യം നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആകെ ഒമ്പത്…
കൊച്ചി: വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ കോടതി, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നത് പരിഗണിച്ചാണ് ജാമ്യം നൽകിയത്. തിരിച്ചറിയൽ പരേഡും പ്രധാന തെളിവുശേഖരണവും ഇനി ആവശ്യമില്ലെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കാൻ സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ പരിക്കുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ എല്ലാ വധശ്രമക്കേസുകളിലും രക്തസ്രാവം ഉണ്ടാകണമെന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയെന്നാണ് ഇഡിയുടെ വാദം. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും പരിക്കേറ്റതായും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം,…
മനാമ: പൊതുജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെടുകയും മൊബൈൽ ഫോണിന്റെ സ്ക്രീൻ പങ്കുവയ്ക്കാനോ സാങ്കേതിക സഹായത്തിനെന്ന പേരിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പുരീതി. ഇത്തരം ആവശ്യങ്ങൾ സാധാരണമെന്നു തോന്നാമെങ്കിലും, ഒടിപി വെരിഫിക്കേഷൻ കോഡുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ ചോർത്താനാണ് തട്ടിപ്പുകാർ ഇവ ദുരുപയോഗം ചെയ്യുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അജ്ഞാതർക്ക് മൊബൈൽ ഫോണിലേക്കോ സ്ക്രീനിലേക്കോ പ്രവേശനാനുമതി നൽകരുത്. ബാങ്കുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദേശിച്ചു. ആവശ്യപ്പെടുന്ന വ്യക്തി എത്ര വിശ്വസനീയനെന്ന് തോന്നിയാലും ചെയ്യുകയോ സംശയാസ്പദമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…
മനാമ: ബഹ്റൈനിലെ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഇന്ധനവില നിർണയ–നിരീക്ഷണ സമിതി അംഗീകരിച്ചു. രാജ്യത്തെ വിലനിർണയ രീതിക്കും ആഗോള വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ജയ്യിദ് 91 പെട്രോളിന് ലിറ്ററിന് 222 ഫിൽസും മുംതാസ് 95ന് 247 ഫിൽസുമാണ് വില. സൂപ്പർ 98 പെട്രോളിന് 362 ഫിൽസും ഡീസലിന് 229 ഫിൽസുമാണ് പുതുക്കിയ നിരക്ക്. ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്സിഡി തുടരുമെന്ന് അധികൃതർ അറിയിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നിരക്കുകൾ നിരീക്ഷിക്കുമെന്നും ഇന്ധനവില നിർണയ–നിരീക്ഷണ സമിതി വ്യക്തമാക്കി.
അഭിജിത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി അധികൃതരെ സമീപിച്ചു. വിരമിച്ച സർക്കാർ ജീവനക്കാരനായ അദ്ദേഹം മകന്റെ വിദേശ വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കണമെന്നാണ് സൂറത്ത് സ്വദേശിയായ തിവാരിയുടെ ആവശ്യം. സിജെപി പ്രതിഷേധക്കാർക്കെതിരായ കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ പ്രതിരോധ ഫണ്ടിന്റെ വിനിയോഗവും പരിശോധിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും അദ്ദേഹം കത്തയച്ചു. സിജെപി രജിസ്റ്റർ ചെയ്യാത്ത പ്രസ്ഥാനമാണെങ്കിലും രാഷ്ട്രീയ പാർട്ടിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് തിവാരിയുടെ ആരോപണം. നിയമ പ്രതിരോധ ഫണ്ടായി ഒരു കോടി രൂപ സ്വീകരിക്കുന്നതിന് മുമ്പ്, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ ഇല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നതും…
മനാമ: ആവശ്യമായ സുരക്ഷാ അനുമതികളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏതാനും ബഹ്റൈൻ പൗരന്മാർക്ക് സിറിയയിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന സംഭവത്തിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി നടപടി ആരംഭിച്ചു. അംഗീകൃത ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് ഭരണപരമായ നടപടികൾ സ്വീകരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ അനുമതിയില്ലാതെ വിനോദസഞ്ചാര യാത്രകൾ സംഘടിപ്പിച്ചതായി കണ്ടെത്തിയ ഒരു ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് അടച്ചുപൂട്ടി. ബഹ്റൈനിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ അനുമതികളും പെർമിറ്റുകളും ലഭിക്കുന്നതിന് മുമ്പ് യാത്രകൾ സംഘടിപ്പിക്കുകയോ അംഗീകൃത വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന ഓഫീസുകൾക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര, മതപരമായ യാത്രകൾ സംഘടിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രാജ്യത്തെ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷാ അനുമതികളും പെർമിറ്റുകളും മറ്റ് നടപടിക്രമങ്ങളും ട്രാവൽ ഓഫീസുകൾ പൂർത്തിയാക്കണം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഒഴിവാക്കാൻ കഴിയുന്ന തടസ്സങ്ങൾ, കാലതാമസം, ബുദ്ധിമുട്ടുകൾ എന്നിവയിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യേണ്ടത് ഓഫീസുകളുടെ…
പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി, അപർണ. മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, അജയ് ടി. കൃഷ്ണ
കണ്ണൂർ: കനത്ത മഴയെത്തുടർന്ന് പറശ്ശിനിക്കടവ്–വളപട്ടണം മേഖലയിൽ ഓഗസ്റ്റ് 2 ഞായറാഴ്ച ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതും പുഴയിലെ ശക്തമായ ഒഴുക്കുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം. വലിയ മരത്തടികൾ ഉൾപ്പെടെ പുഴയിലൂടെ ഒഴുകിയെത്തുന്നതിനാൽ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ റദ്ദാക്കിയത്. അതേസമയം, മാട്ടൂൽ–അഴീക്കൽ ഫെറി സർവീസ് തടസ്സമില്ലാതെ പതിവുപോലെ നടത്തുമെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർ അറിയിച്ചു.
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. അഴിമതിക്കേസിൽ പ്രതിയായ രതീഷ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതിയും നൽകിയിരുന്നു. കേസിലെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തുന്നതിനായി സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും ചേർത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കെ.എ. രതീഷ്, മൂന്നാം പ്രതി ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐയുടെ നടപടി. ഇരുവരെയും അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കോടതിയിൽ നൽകിയ…
തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. നിലവിലെ ജയിൽ മേധാവിയായ എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അദ്ദേഹം ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ ഒഴിവിലാണ് എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് ഉയർച്ച ലഭിച്ചത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൺമാൻമാരുടെ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. പോലീസ് വകുപ്പിനൊപ്പം മറ്റ് പ്രധാന വകുപ്പുകളിലും സർക്കാർ സ്ഥാനമാറ്റങ്ങൾ പ്രഖ്യാപിച്ചു. ബെവ്കോയുടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി യോഗേഷ് ഗുപ്തയെ നിയമിച്ചു. സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിയായി ബൽറാം കുമാർ ഉപാധ്യായയും ചുമതലയേൽക്കും. സംസ്ഥാനത്തെ നിയമ-ക്രമസമാധാന സംവിധാനവും വിവിധ വകുപ്പുകളുടെ ഭരണനിർവഹണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്തിയതെന്നാണ്…
