Author: News Desk

പൊന്നാനി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെ. പി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടക്കുന്ന മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെയിലേക്ക് ലോകപ്രശസ്തരായ നിരവധി പ്രമുഖരെ ക്ഷണിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ നടന്ന കുടുംബസംഗമത്തിലാണ് കെ. പി. നൗഷാദലി എംഎൽഎ ഇക്കാര്യം പ്രഖ്യാപിച്ചത്. ലയണൽ മെസി, സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറുഖ് ഖാൻ, സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ, ഗായിക ശ്രേയാ ഘോഷാൽ തുടങ്ങിയവരെ ബിനാലെയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് എംഎൽഎ പറഞ്ഞത്. പ്രഖ്യാപിച്ച പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും പങ്കെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നൗഷാദലി വ്യക്തമാക്കി. മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ പൊന്നാനിയുടെ സാംസ്കാരിക രംഗത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുന്ന വേദിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read More

Report: അനഘ വാരിയർ ടാമ്പാ: നോർത്ത് അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FSNONA)യുടെ ആറാമത് ആഗോള കൺവെൻഷന്, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഹൃദയം നിറഞ്ഞ വിജയാശംസകൾ അറിയിച്ചു. ബിനൂബ് ശ്രീധരൻ അധ്യക്ഷനായുള്ള FSNONAയുടെ ഇത്തവണത്തെ സമ്മേളനം ഫ്ലോറിഡയിലെ ടാമ്പയിൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്. കൺവെൻഷന് ആശംസകൾ നേർന്നുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് **ടി. ഉണ്ണികൃഷ്ണൻ**, ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം അനുസ്മരിച്ചു:**”ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.”**ഗുരുദേവന്റെ ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തെ കൂടുതൽ ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് നയിക്കുന്ന വേദിയായി ഈ കൺവെൻഷൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. **”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക”** എന്ന ഗുരുദേവന്റെ ആഹ്വാനം ഇന്നും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ടി. ഉണ്ണികൃഷ്ണൻ, ആത്മീയവും…

Read More

മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ : ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ആവേശത്തിന്റെ അലയൊലികൾ തീർത്ത മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ബ്രസീലിന് ‘അതിജീവന’ ജയം. ഓഫ്-വൈറ്റ് ജഴ്സി അണിഞ്ഞെത്തിയ ജാപ്പനീസ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജപ്പാൻ താരം കൈഷു സാനോയിലൂടെ 29-ാം മിനിറ്റിൽ പിറന്ന ഗോളാണ് ബ്രസീലിനെ ഞെട്ടിച്ചത്. ജപ്പാൻ താരങ്ങളുടെ അക്രോബാറ്റിക് ഡൈവിംഗ് ടാക്കിളുകൾ നിറഞ്ഞ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ മഞ്ഞപ്പടയ്ക്ക് 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റേഡിയത്തെ ആവേശക്കടലിലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളെത്തിയത്. 90+6-ാം മിനിറ്റിൽ ജപ്പാൻ ഗോൾവല കുലുക്കി മാർട്ടിനെല്ലി ബ്രസീലിന് വിജയമധുരം സമ്മാനിച്ചു. ഹൂസ്റ്റൺ സ്റ്റേഡിയം മത്സരത്തിനിടെ ആരാധകരുടെ ആവേശം കൊണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു. മഞ്ഞ ജഴ്സി അണിഞ്ഞ ബ്രസീൽ ആരാധകരും ഓഫ്-വൈറ്റ് ജഴ്സിയും നീലയും അണിഞ്ഞെത്തിയ…

Read More

തൃശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഗർഭിണിയായ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. കഴിഞ്ഞ 27നാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടലിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ ഹോട്ടലിലെത്തി മുറി തുറക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു. മുറിക്കുള്ളിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.

Read More

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജില്ല സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി. വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാടായിരുന്നു കടവന്ത്ര പൊലീസ് സ്വീകരിച്ചിരുന്നത്. ഇതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read More

തൃശൂർ: സംസ്ഥാന പാതയിലെ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. തിരുവില്വാമല–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രികരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു. അതേസമയം, ജോലിക്കായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. പരിക്കേറ്റ എല്ലാവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ബെംഗളൂരു: നന്തി ഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരു ജയനഗർ സ്വദേശി സായ് സുരഭി (26) ആണ് മരിച്ചത്. യുവതിയുടെ മൃതദേഹത്തിനൊപ്പം മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശി സഞ്ജിത് അലി (25) ആണെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ സഞ്ജിത് അലി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് നന്തി ഹിൽസിലെ ഹോംസ്റ്റേ മുറിയിൽ സായ് സുരഭിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു മൃതദേഹം. സമീപത്ത് സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തി. മുറിയിൽ നിന്ന് നിരവധി ഉറക്കഗുളികകളും ഒരു ഡയറിയും പൊലീസ് കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രാഥമിക നിഗമനങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം…

Read More

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആക്കുളത്തെ വസതിയിലെത്തി അടൂർ ഗോപാലകൃഷ്ണന് തൂഫാൻ വാറിയർ ബാഡ്ജ് സമ്മാനിച്ചു. ലോകപ്രശസ്തനായ അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ള പ്രഗൽഭർ തൂഫാൻ വാറിയർമാരാകുമ്പോൾ അത് സമൂഹത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മാതൃകയാക്കി നിരവധി പേർ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകും. സിനിമാ മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണ യുവജനങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി എത്തിക്കാൻ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലഹരിക്കടത്തിൽ പിടിക്കപ്പെടുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും, ഇത്തരം കേസുകളിൽ നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ അവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മന്ത്രി ആകുന്നതിന് മുമ്പുതന്നെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നയാളാണ് രമേശ് ചെന്നിത്തലയെന്നും, ആഭ്യന്തരമന്ത്രിയായശേഷം ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ലഹരിവിരുദ്ധ…

Read More

പത്തനംതിട്ട: വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചിറ്റാർ സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആളൊഴിഞ്ഞ വീടിന് സമീപമുള്ള കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും പൊലീസും ചേർന്ന് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നും സന്ദീപിന്റെ പിതാവ് സദാനന്ദൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണൻകുട്ടിയും ഗോപിയും പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം പൊലീസ് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം.…

Read More

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി കർശന പരിശോധനകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എ.സി. മൊയ്തീനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതിക്കായി നിലവിൽ 1770 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മതിയായ മുന്നൊരുക്കങ്ങളില്ലാതെ തട്ടിക്കൂട്ടി നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പിണറായി സർക്കാർ 120 മാസം ഭരിച്ചിട്ട് അവസാന മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും പ്രകടനപത്രികയിലെ വാഗ്ദാനം പോകുന്ന കാലത്താണോ നടപ്പാക്കുന്നതെന്നും സതീശൻ ചോദിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ നാലേമുക്കാൽ വർഷം ഒരുരൂപ പോലും കൂട്ടിയില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 രൂപ കൂട്ടി 2000 രൂപയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ,…

Read More