- പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ്
- 20 വർഷം സേവനം: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ നാരായണ മേനോൻ വിരമിക്കുന്നു
- ‘ബഹ്റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസത്തിന് സാക്ഷ്യംവഹിച്ച് ബഹ്റൈൻ രാജാവും, ദുബൈ കിരീടാവകാശിയും
- ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും
- സിജെപി പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് പരിക്ക്; അനുഭവം വെളിപ്പെടുത്തി കുടുംബാംഗങ്ങൾ
- ഇന്ത്യൻ ക്ലബ് പ്രതിമാസ അംഗ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു
- വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ
- വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
Author: News Desk
പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ച് സേനയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പൊലീസുകാരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 1979 മുതൽ സംസ്ഥാനത്ത് സുതാര്യമായും ജനാധിപത്യപരമായും പ്രവർത്തിച്ചുവരുന്ന പൊലീസ് സംഘടനകളുടെ ഘടനയെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ മാറ്റിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കുമ്പോൾ അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുന്നതും ഒരേ പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുന്നതുമടക്കമുള്ള നടപടികൾ പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും ദുർബലപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. പൊലീസിനെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് മാത്രം വഴങ്ങുന്ന സേനയാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇത്തരം നടപടികൾക്ക്…
‘മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയും’; രാകേഷ് ടിക്കായത്തുമായി ചർച്ച നടത്തി സി.ജെ.പി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി സി.ജെ.പി നേതാക്കൾ ചർച്ച നടത്തി. കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള ഭാവി തന്ത്രങ്ങളാണ് യോഗത്തിൽ ചർച്ചയായത്. സി.ജെ.പി വക്താവ് അശുതോഷ് റാങ്കയും മറ്റ് നേതാക്കളും രാകേഷ് ടിക്കായത്തും ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ വിശാലമായ മുന്നണി രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സി.ജെ.പി അറിയിച്ചു. കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഒരുമിച്ചുനിന്ന് മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അശുതോഷ് റാങ്ക പറഞ്ഞു. കേന്ദ്ര സർക്കാരിനെ കൂടുതൽ ശക്തമായി പ്രതിരോധത്തിലാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ സി.ജെ.പി നടത്തിയ 36 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ദിവസങ്ങൾക്കകമാണ് നിർണായക കൂടിക്കാഴ്ച നടന്നത്. വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾക്കൊപ്പം കർഷകരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളും ഉയർത്തി…
ഉമീദ് പോർട്ടലിൽ 79,905 വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത് കേരളം; രാജ്യത്ത് മൂന്നാം സ്ഥാനം
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ 79,905 വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത് വഖഫ് ആസ്തികളുടെ ഡിജിറ്റലൈസേഷനിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. പോർട്ടലിൽ രാജ്യത്താകെ അപ്ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളിൽ ഏകദേശം പത്ത് ശതമാനവും കേരളത്തിൽ നിന്നുള്ളതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിനാണ് ഒന്നാം സ്ഥാനം. ഡോ. ഭീം സിങ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 21 വരെയുള്ള കണക്കുകൾ പ്രകാരം 1.53 ലക്ഷം സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡാണ് ഒന്നാം സ്ഥാനത്ത്. 1.32 ലക്ഷം രജിസ്ട്രേഷനുകളുമായി പശ്ചിമ ബംഗാൾ രണ്ടാം സ്ഥാനത്തുണ്ട്. തെലങ്കാന (63,984), കർണാടക (58,845), മധ്യപ്രദേശ് (32,374), രാജസ്ഥാൻ (32,335), ഗുജറാത്ത് (30,783) തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്. കേരളം സമർപ്പിച്ച 79,905 സ്വത്തുക്കളിൽ 63,086 എണ്ണം പരിശോധിച്ച് അംഗീകരിച്ചു. 7,979 സ്വത്തുക്കൾ പരിശോധനയിലാണ്.…
മനാമ: ബഹ്റൈനിൽ നിലവിലുണ്ടായിരുന്ന ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വന്നിരുന്ന നിരോധന കാലയളവാണ് ഇതോടെ അവസാനിക്കുന്നത്. ചെമ്മീനുകളുടെ പ്രജനന സമയത്ത് അവയെ സംരക്ഷിച്ച് സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധനം പിൻവലിക്കുന്നതോടെ സീസണിൽ പ്രാദേശിക വിപണികളിൽ ചെമ്മീന്റെ ലഭ്യത വർധിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന് കീഴിലുള്ള മറൈൻ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. നിരോധന കാലയളവിൽ പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുന്നതിൽ സഹകരിച്ച വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും അധികൃതർ നന്ദി അറിയിച്ചു. നിയമങ്ങളും നിർദേശങ്ങളും പാലിച്ച് സഹകരിച്ച മത്സ്യത്തൊഴിലാളികളെയും അധികൃതർ അഭിനന്ദിച്ചു. സമുദ്രജീവജാലങ്ങളുടെ സംരക്ഷണവും മത്സ്യസമ്പത്തിന്റെ ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനായി ഇത്തരം നിയന്ത്രണങ്ങൾ തുടർന്നും കാര്യക്ഷമമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഡിജിപിയാകാൻ യോഗ്യനല്ലെന്ന് സർക്കാർ
ന്യൂഡൽഹി: സസ്പെൻഷൻ നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ സമർപ്പിച്ച ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) തള്ളി. സസ്പെൻഷൻ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സസ്പെൻഷൻ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ (DGP) നിയമിക്കാനിരിക്കെ, അടിയന്തര പരിഗണന ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തന്നേക്കാൾ ജൂനിയറായ ഉദ്യോഗസ്ഥരെ ഡിജിപിയായി നിയമിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷൻ തടയണമെന്നും അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ മൂന്ന് മണിക്കൂറിലേറെ വാദം കേട്ട ട്രൈബ്യൂണലിൽ, സസ്പെൻഷൻ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് അജിത് കുമാർ വാദിച്ചു. ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിൽ ഒപ്പുവെച്ചതെന്നും, എന്നാൽ ചുമതലയുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ (GAD) ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സസ്പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, എം.ആർ. അജിത്…
പ്രധാനമന്ത്രിക്കെതിരായ പരാമർശം; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ, പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥതയും ലഹളയും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാപ്രയോഗത്തിൽ ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമായതെന്നും അവർ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയതായി സമ്മതിച്ച ജാൻമണി, എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കുന്ന…
‘അഞ്ച് മിനിറ്റിനുള്ളിൽ നിലപാട് മാറി; പിന്നീട് കരച്ചിലും കാലുപിടിത്തവും’: അഖിൽ മാരാർക്കെതിരെ സാബു ജേക്കബ്
അഖിൽ മാരാർക്ക് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം തള്ളി ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബ്. അഖിൽ മാരാരുടെ ആവശ്യങ്ങൾ എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നെന്നും അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പൂർണമായി നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന അഖിൽ മാരാരെ എൻഡിഎയിലെ വിവിധ വിഭാഗങ്ങൾ സമീപിച്ചുവെന്ന വാദവും സാബു ജേക്കബ് നിഷേധിച്ചു. കൊട്ടാരക്കര സീറ്റിൽ അഖിലിന് താത്പര്യമുണ്ടെന്ന് അറിയിച്ച് മറ്റൊരാൾ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കൊട്ടാരക്കര മണ്ഡലം ആദ്യം ട്വന്റി20യുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. മണ്ഡലത്തിൽ പാർട്ടിക്ക് കമ്മിറ്റികൾ ഇല്ലാത്തതിനാലായിരുന്നു ഇത്. പിന്നീട് എൻഡിഎ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ സീറ്റ് ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അഖിൽ മാരാരെ വിവരം അറിയിച്ചത്. എന്നാൽ കോൺഗ്രസിൽനിന്ന് ആർ. രശ്മി ബിജെപിയിൽ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് എൻഡിഎ തിരിച്ചെടുത്തുവെന്നും സാബു ജേക്കബ് പറഞ്ഞു. ഇതിനു പകരമായി അഖിലിന് തൃക്കാക്കര സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അഖിൽ തൃപ്പൂണിത്തുറ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ…
എഐ നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞത് 2,873 പേർ; ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമുണ്ടെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ നിർമിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിൽ ക്രിമിനൽ റെക്കോർഡുള്ള 2,873 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS), ഏകീകൃത ബയോമെട്രിക് ക്രിമിനൽ ഡാറ്റാബേസായ ‘ക്രൈം കുണ്ഡ്ലി’, ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികകൾ എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞവരിൽ 989 പേർക്ക് ഗുരുതര ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഔട്ടർ ഡൽഹി, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത് വെസ്റ്റ്, റെയിൽവേസ് പൊലീസ് ജില്ലകൾ എന്നിവിടങ്ങളിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ പ്രതിഷേധത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തിരിച്ചറിഞ്ഞവരിൽ: കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവർ – 101 വധശ്രമക്കേസുകളിൽ ഉൾപ്പെട്ടവർ – 62 കവർച്ച, കൊള്ള കേസുകളിൽ ഉൾപ്പെട്ടവർ – 284 പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടവർ – 135 ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവർ – 61 പീഡനക്കേസുകളിൽ ഉൾപ്പെട്ടവർ – 25…
മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലിയാർ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇതിനിടെ ശുചിമുറിയിൽ പ്രസവിച്ച യുവതി നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രിയിൽനിന്ന് മടങ്ങിയെന്നാണ് പ്രാഥമിക വിവരം. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മനാമ: ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച ‘മെമ്പേഴ്സ് ഗ്രാൻഡ് മീറ്റപ്പ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീജി, ട്രഷറർ ശിവപ്രസാദ്, രക്ഷാധികാരികളായ എ.വി. ബാലകൃഷ്ണൻ, ഷാനവാസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ രക്ഷാധികാരി എ.വി. ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് യാത്രയയപ്പ് നൽകി. ദീർഘകാല പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളീധരൻ മേലേപ്പാട്ടിന് പ്രത്യേക ഉപഹാരം സമ്മാനിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു. ‘റിഥം ഇടപ്പാളയം’ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീതനിശയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മീറ്റപ്പിന് മാറ്റുകൂട്ടി. ‘ഇടപ്പാളയം വാക്കിങ് ചാലഞ്ച് 2026’, ‘ഇടപ്പാളയം വിഷുക്കണി ഫോട്ടോ മത്സരം’ എന്നിവയിലെ വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
