Author: News Desk

തിരുവനന്തപുരം: കണ്ണൂർ എഡി​എമ്മായി​രുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ച സർക്കാർ നടപടി ആശ്വാസകരമെന്ന് കുടുംബം. കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. പിണറായി സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്നും, അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു കോടതിയെ അറിയിച്ചതെന്നും, സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. മരണകാരണത്തിൽ ഉൾപ്പെടെ തുടക്കം മുതൽ ഒരുപാട് സംശയങ്ങൾ കുടുംബം ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുൾപ്പെടെ സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്നും പ്രവീൺ ബാബു പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More

വാഷിംഗ്ടൺ: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായും, ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ കരാറിൽ ഇതുവരെ എത്തിയിട്ടില്ലെന്നുംയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് എനിക്ക് വേണ്ടത്. അതിന് അവർ സമ്മതിച്ചിട്ടുണ്ട്. നമ്മൾ ഒരു മികച്ച കരാറിന് തൊട്ടടുത്താണ്,” ട്രംപ് വ്യക്തമാക്കി. ചർച്ചകളിൽ ധൃതി കൂട്ടിയാൽ നല്ലൊരു കരാറിലെത്താൻ സാധിക്കില്ലെന്നും പതുക്കെയാണെങ്കിലും അമേരിക്ക ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിന് അന്ത്യം കുറിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.ഇറാന്റെ മറ്റ് നേതൃത്വങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടതുപോലെ അവരുടെ പ്രധാന സൈന്യത്തെ അമേരിക്ക ശക്തമായി ആക്രമിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ സൈന്യം താരതമ്യേന മിതവാദികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാഷിംഗ്ടൺ ഈ സമീപനം സ്വീകരിച്ചത്. “അവരുടെ നാവികസേനയും വ്യോമസേനയും 100 ശതമാനവും പൂർണ്ണമായി തകർക്കപ്പെട്ടു. എന്നാൽ അവരുടെ പ്രധാന സൈന്യത്തെ ഞങ്ങൾ ഒരു പരിധിവരെ ഒഴിവാക്കി. ഒരു രാജ്യത്തിന്റെ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ പേരിൽ സസ്പെൻഷനിലായ സ്‌കൂള്‍ പ്രന്‍സിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം. സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസത്തിൽ നടപ്പിലായതോടെയാണ് വിരമിക്കൽ ദിവസം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്. സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നൽകിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയിൽ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

Read More

കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും. പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ്‌ സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്‌. 2023 മെയ്‌ 25ന്‌ കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ അജിതയാണ്‌. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.

Read More

ഒളിവിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബന്ധമുള്ള നേപ്പാൾ പൗരന്മാർ ഉൾപ്പെടെ ഒമ്പത് പേരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.ഓപ്പറേഷനിടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, അറസ്റ്റിലായവർക്ക് ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളുമായി ബന്ധമുണ്ട്. ദാവൂദ് ഇബ്രാഹിമും ഐഎസ്‌ഐയും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ അറസ്റ്റ്. പ്രതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജ്യത്തുടനീളമുള്ള സുപ്രധാന സർക്കാർ-തന്ത്രപ്രധാന സ്ഥാപനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിടാനുള്ള ചുമതലയാണ് ഈ സംഘത്തിന് ലഭിച്ചിരുന്നതെന്ന് സ്പെഷ്യൽ സെൽ വ്യക്തമാക്കി. ഊർജ്ജ നിലയങ്ങൾ, ആണവ നിലയങ്ങൾ, പവർ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർഹൗസുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓപ്പറേഷന്റെ ഭാഗമായി പ്രതികളിൽ നിന്ന് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും…

Read More

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ കത്ത്. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിക്കുന്നു. വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും എസ്എൻസി ലാവലിൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഇനി സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിച്ചു. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്നും ഷോൺ പറഞ്ഞു.

Read More

ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാ പ്രവര്‍ത്തന’ത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി റിപ്പോര്‍ട്ട്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടിതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ കീഴടങ്ങാനുള്ള സൂചന നിലനിര്‍ത്തിയാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ 5 പേര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 2023 ഡിസംബറിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസുകാര്‍ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ഒ മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് തോമസ് ബി കെ യും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അജേഷ് വി പി യും സമ്മേളനത്തിൽ അവതരിപ്പിച്ചു . തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ…

Read More

മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതർ. ബഹ്റൈന്റെ ജനറൽ ഡയറക്ടറേറ്റ് ഫോർ ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് നിർണായക നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യഥാർത്ഥതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഉള്ളടക്കത്തിന്റെ സത്യസന്ധത, പശ്ചാത്തലം, സ്വഭാവം എന്നിവ തെറ്റായി അവതരിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റിംഗുകൾ, വ്യാജ നിർമാണങ്ങൾ, AI അടിസ്ഥാനത്തിലുള്ള രൂപഭേദങ്ങൾ എന്നിവ നിയമലംഘനമായി കണക്കാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുൻപ് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിലും വ്യക്തികളുടെ സ്വകാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ലോകത്ത് AI സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സമ്പൂർണ ശുചീകരണവും അണുവിമുക്ത പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തി. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ഈ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളെയും ശുചിയായി സൂക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആശുപത്രി പരിസരങ്ങൾ അണുവിമുക്തമാക്കുന്നതിനും രോഗികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ, നഴ്സിംഗ് വിദ്യാർത്ഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, NSS വോളന്റിയർമാർ എന്നിവരുടെ സഹകരണത്തോടെയാകും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ ശശി തരൂർ എംപി, വി. മുരളീധരൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ആശുപത്രി ശുചിത്വം ഉറപ്പാക്കുന്നതിനും രോഗബാധകൾ…

Read More