Author: News Desk

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ എട്ട് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആറുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ശേഷിക്കുന്ന രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുക്കുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ…

Read More

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും, അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്‌ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകനായ പ്രതി, ദർസിൽ വെച്ച് പതിനാലുകാരനെ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 16നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം അറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ…

Read More

മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നയിം ചാരിറ്റി സൊസൈറ്റി “അൽ ഹുസൈൻ മലാഥ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നടക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് അൽ ഹിലാൽ മനാമ സെൻട്രലിൽ ഈ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യ, മാനവിക സേവനങ്ങൾക്ക് പിന്തുണ നൽകുകയും രക്തദാനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ക്യാമ്പയിനിന് വേദിയാകുന്നത്. രണ്ടുദിവസങ്ങളിലായാണ് ക്യാമ്പയിൻ നടക്കുന്നത്. മുഹറം എട്ടാം ദിനം വനിതാ ദാതാക്കൾക്കായും മുഹറം ഒൻപതാം ദിനം പുരുഷ ദാതാക്കൾക്കായും ക്യാമ്പയിൻ ക്രമീകരിച്ചിട്ടുണ്ട്. ദാതാക്കളുടെ സുരക്ഷയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും സെൻട്രൽ ബ്ലഡ് ബാങ്കും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചടങ്ങിൽ ആക്ടിംഗ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രാജ അൽ നുഐമി, ക്യാമ്പയിൻ ചെയർമാൻ ഡോ. ഫാദൽ…

Read More

മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. റൂബിയോയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ബഹ്റൈനിലേക്ക് ഹൃദയപൂർവം രാജാവ് സ്വാഗതം ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനും രാജാവുമായി കൂടിക്കാഴ്ച നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാർക്കോ റൂബിയോ അറിയിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും വിലയിരുത്തി. പ്രത്യേകിച്ച് സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം, ഏകോപനം, സംയുക്ത പ്രവർത്തനം എന്നിവ തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകുന്ന വിവേകപൂർണമായ സമീപനമാണ് ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ എടുത്തുകാട്ടി.

Read More

മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡണ്ടും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരി സൈൻ കൊയിലാണ്ടി, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷഹദ് പി. വി, ആബിദ് കുട്ടീസ്, നദീർ കാപ്പാട്, ശിഹാബ് അമീറ, കൊച്ചീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Read More

ഹൂസ്റ്റൺ/തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചുവിട്ട് അതിന് പകരം കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ കേരള OCI–NRI അഡ്വൈസറി കൗൺസിൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു. വർഷങ്ങളായി ലോക കേരള സഭയുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രവാസി സമൂഹത്തിന് നൽകിയ നിരവധി വാഗ്ദാനങ്ങൾ ഇന്നും നടപ്പായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ നടന്ന സമ്മേളനങ്ങൾ, പ്രചാരണ പരിപാടികൾ, ടൈംസ് സ്‌ക്വയർ ഉൾപ്പെടെയുള്ള പരിപാടികൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ചെങ്കിലും അതിന്റെ പ്രയോജനം സാധാരണ പ്രവാസികൾക്ക് ലഭിച്ചില്ലെന്നും നിവേദനത്തിൽ പറയുന്നു. ലോക കേരള സഭയുടെ ചെലവുകളും പ്രഖ്യാപനങ്ങളും സംബന്ധിച്ച് വൈറ്റ് പേപ്പർ പ്രസിദ്ധീകരിക്കണമെന്നും, വിരമിച്ച OCI കാർഡ് ഉടമകൾക്കും പ്രവാസികൾക്കുമായി പ്രത്യേക റിട്ടയർമെന്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രവാസി സ്വത്ത് സംരക്ഷണ നിയമം, ജില്ലാതല പ്രവാസി അദാലത്തുകൾ, കുടുംബശ്രീ മാതൃകയിൽ പഞ്ചായത്തുതലത്തിൽ “പ്രവാസിശ്രീ” പദ്ധതി, പ്രവാസി പുനരധിവാസ അതോറിറ്റി, പ്രവാസി വികസന ബോണ്ടുകൾ, നിക്ഷേപ സൗഹൃദ പദ്ധതികൾ തുടങ്ങിയ നിർദേശങ്ങളും…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഭാഗമായി ഗവർണർ മുഖ്യമന്ത്രിക്ക് സ്നേഹോപഹാരമായി ഗണപതി വിഗ്രഹവും സമ്മാനിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളും, ചാൻസലർ കൂടിയായ ഗവർണർ സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള വിയോജിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്.

Read More

കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്‌സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാർത്ഥികളെയാണ് വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നത്. കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡേറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും കോപ്പിയും, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതണം. സെയിൽസ്മാൻ / കാഷ്യർ തസ്തിക പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക് സെയിൽസ്മാൻ, കാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഹൗസ്‌ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഹെവി, ലൈറ്റ് ഡ്രൈവർ ഹെവി, ലൈറ്റ് ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡ് ഡ്രൈവിങ്…

Read More

ന്യൂഡൽഹി: ആഗോള ഇ-കോമേഴ്സ്, ടെക് ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പ്രതിബദ്ധത കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ 2030-ഓടെ 13 ബില്യൺ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആൻഡി ജാസി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊപ്പം പുതിയ പ്രഖ്യാപനം ചേർന്നതോടെ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 48 ബില്യൺ യുഎസ് ഡോളറായി ഉയരും. 2010 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോൺ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യൺ ഡോളറിലധികമാകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ ആഗോളതലത്തിൽ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രമായി മാറുകയാണെന്ന് ആൻഡി ജാസി പറഞ്ഞു. ഇന്ത്യയിൽ വലിയ അവസരങ്ങളും ആവശ്യകതയും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള ദീർഘവീക്ഷണം ശ്രദ്ധേയമാണെന്നും…

Read More