Author: News Desk

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള ‘WMC Global Meet @ Kochi’ 2026 ഓഗസ്റ്റ് 22-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. അഞ്ച് ഗ്ലോബൽ റീജിയനുകളിലെയും വിവിധ പ്രൊവിൻസുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വലിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർ ടി.പി. വിജയൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ ജനപ്രതിനിധികൾ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിലെ പ്രമുഖർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, ലോകമെമ്പാടുമുള്ള ഡബ്ല്യു.എം.സി. നേതൃത്വത്തെ ഒരേ വേദിയിൽ അണിനിരത്തുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡബ്ല്യു.എം.സി. ഗ്ലോബൽ പ്രസിഡന്റ്…

Read More

കൊല്ലം: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളിയായ നഴ്‌സിങ് കോളേജ് ചെയർമാനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി. ബിനുവാണ് പിടിയിലായത്. വിദ്യാർഥിനിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേരളത്തിലെത്തിയ തമിഴ്‌നാട് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തെങ്കാശിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്കാശി ജില്ലയിലെ പൻപൊഴിക്ക് സമീപമുള്ള സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മേധാവിയാണ് ബിനു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് സ്ഥാപനത്തിൽ പ്രവേശനം ലഭ്യമാക്കിയശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. കൂടുതൽ വിദ്യാർഥികൾ സമാനമായ പരാതികളുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും പ്രതിയുടെ മറ്റ് ബന്ധങ്ങളെയും കുറിച്ചും അന്വേഷണം തുടരുകയാണ്. ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Read More

മനാമ: സാങ്കേതിക നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബെനിഫിറ്റ് പേ ആപ്ലിക്കേഷന്റെ സേവനം വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 6 വരെ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ബെനിഫിറ്റ് അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റപ്പണികളെ തുടർന്നാണ് നാലുമണിക്കൂർ ആപ്പ് പ്രവർത്തനരഹിതമാകുന്നത്. ഉപയോക്താക്കൾ ആവശ്യമായ പണമിടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും ബെനിഫിറ്റ് അഭ്യർഥിച്ചു. അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിച്ചു.

Read More

മനാമ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ ശ്രീ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മാഫ് ബഹ്റൈൻ അനുശോചന യോഗം മുബാറക് പ്ലാസയിൽ സംഘടിപ്പിച്ചു. യോഗത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു. തൊഴിലാളി സഹകരണ മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച നേതൃത്വം മാതൃകാപരമാണെന്നും, മാഫ് ബഹ്റൈന്റെ രക്ഷാധികാരിയെന്ന നിലയിൽ സംഘടനയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും മാർഗനിർദേശങ്ങളും എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാട് മാഫ് ബഹ്റൈൻ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന പ്രമേയത്തിലൂടെ രേഖപ്പെടുത്തി. സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ. അധ്യക്ഷത വഹിച്ചു. തുടർന്ന് ഒരു മിനിറ്റ് മൗനാഞ്ജലി ആചരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശ്രീ രമേശൻ പാലേരിയെ അനുസ്മരിച്ച് സംസാരിച്ചു.ട്രഷറർ രൂപേഷ് ഊരാളുങ്കൽ നന്ദി രേഖപ്പെടുത്തി.

Read More

മനാമ: സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങളിലുമുള്ള വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കി പൂർണമായും ബഹ്റൈൻ പൗരന്മാർക്കായി മാറ്റിവെക്കണമെന്ന് പാർലമെന്റ് അംഗം ബദർ അൽ തമീമി ആവശ്യപ്പെട്ടു. നിലവിലുള്ള വിദേശ ജീവനക്കാർക്കു പകരം നിശ്ചിത സമയപരിധിക്കുള്ളിൽ പരിശീലനം ലഭിച്ച ബഹ്റൈനികളെ നിയമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വാഹനങ്ങളുടെ റോഡ് യോഗ്യത നിർണയിക്കുന്നതിലും ഡ്രൈവർമാർ, യാത്രക്കാർ, സ്വത്തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വാഹന പരിശോധകർക്ക് നിർണായക ഉത്തരവാദിത്തമാണുള്ളതെന്ന് അൽ തമീമി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഈ തസ്തിക നേരത്തെ ബഹ്റൈനികൾക്കായി മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾ വർധിച്ചതോടെ വിദേശ തൊഴിലാളികളുടെ നിയമനം കൂടുകയും സ്വദേശികളുടെ അവസരങ്ങൾ കുറയുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

മനാമ: മകന് ജോലി ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മൂന്നുപേർക്ക് ബഹ്റൈൻ ഫസ്റ്റ് ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം വീതം തടവും 1,400 ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം ഒന്നാം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. നിയമനത്തിൽ സ്വാധീനം ചെലുത്തുന്നതിനായി പ്രതികൾ പണം വാഗ്ദാനം ചെയ്ത വിവരം ഉദ്യോഗസ്ഥൻ ആന്റി കറപ്ഷൻ ഡയറക്ടറേറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന കൂടിക്കാഴ്ചയും സംഭാഷണവും അന്വേഷണസംഘം രേഖപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Read More

കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്നു കൊല്ലത്തെ ഒരു എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിക്കെതിരെ നടപടി. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിയാണ് പിരിച്ചുവിട്ടത്. എൻഎസ്എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെയും നിയമിച്ചു. എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ ആത്മീയ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതാണ് നടപടിക്ക് വഴിവെച്ചത്. പരിപാടിയിൽ സംസാരിച്ച ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭാരവാഹികളെയും രൂക്ഷമായി വിമർശിക്കുകയും സംഘടനയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സമുദായാംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ശേഷം ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കരയോഗ ഭരണസമിതിയെ പിരിച്ചുവിടാൻ എൻഎസ്എസ് നേതൃത്വം തീരുമാനിച്ചത്. നടപടിയുടെ ഭാഗമായി കരയോഗത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും…

Read More

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്ക് തടഞ്ഞു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവിന് സ്റ്റേ അനുവദിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി 2026 ജൂലൈ 27-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. പൊലീസ് സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നിലവിലുള്ള സംവിധാനങ്ങൾക്കു പകരം ഏകപക്ഷീയമായി അഡ്ഹോക്ക് കമ്മിറ്റികളെ നിയോഗിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

Read More

മലപ്പുറം: മഞ്ചേരി മാലാംകുളത്തെ വിജനവും ചെങ്കുത്തായതുമായ പ്രദേശത്തുനിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. തുടർന്ന് ഇവർ മഞ്ചേരി പോലീസിൽ വിവരമറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി, മലപ്പുറം ഡി.വൈ.എസ്.പി, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയാണോയെന്നും എത്ര വർഷത്തെ പഴക്കമുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ ശരീരാവശിഷ്ടങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

Read More

വടകര: എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളായിരുന്നുവെന്ന് റിപ്പോർട്ട്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനർ, ജോയിന്റ് കൺവീനർ സ്ഥാനങ്ങൾ പ്രതികളായ കാവ്യയും കീർത്തനയും വഹിച്ചിരുന്നതായാണ് വിവരം. എന്നാൽ, രണ്ടുവർഷം മുമ്പാണ് ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നതെന്നും ആ സമയത്ത് ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ലെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളുടെ കാലാവധി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നീട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് അഞ്ചുമാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തിയതായാണ് വിവരം. പണം അയച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം…

Read More