- ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക്
- സ്ത്രീകളെ പോലെ അമ്മ പ്രസവിച്ചത് തന്നെയാണ് ഞങ്ങളെയും; ജൂൺ 15ന് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും, KSRTC തടയുമെന്ന് മെൻസ് അസോസിയേഷൻ
- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
Author: News Desk
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ശക്തമായ പ്രസ്താവന നടത്തി. അമേരിക്ക ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറും നെതന്യാഹുവിന് അംഗീകരിക്കാതെ മറ്റുവഴിയില്ലെന്നും, മധ്യപൂർവേഷ്യയിലെ നയതന്ത്ര നീക്കങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “അദ്ദേഹത്തിന് മറ്റൊരു വഴിയില്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞാനാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ പ്രതികരണം. ഇതിനിടെ ഇറാൻ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തരുതെന്നും നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ സാധ്യതകൾക്ക് ഇപ്പോഴത്തെ സംഘർഷം തിരിച്ചടിയാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സമാധാന കരാർ വിജയിക്കുമോ എന്നതിൽ…
അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ”; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സലിം കുമാറിനെ കുറിച്ച് മലയാളത്തിൽ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. അവിസ്മരീണയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രമുഖ നടൻ സലിം കുമാർജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി- എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വസതിയിൽ സംസ്കാരചടങ്ങുകൾ നടന്നു. ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സാമൂഹിക, രാഷ്ട്രീയ സിനിമാ രംഗത്ത് നിന്നും നിരവധി പേർ സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിച്ചു.
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ഗുഡ്വിൻ ഹാളിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ അമ്മമാരെയും, നഴ്സ്മാരെയും സിംസ് ലേഡീസ് വിംഗ് ആദരിച്ചു. തുടർന്ന് ഹൃദയ സംരക്ഷണത്തെ ആസ്പദമാക്കി കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി കോൺസൾട്ടന്റ് – ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നടത്തിയ ക്ലാസ്സ് വളരെ അറിവ് പകരുന്നതായിരുന്നു.അംഗങ്ങളുടെ സംശയങ്ങൾക്ക് ലളിതവും വ്യത്യസ്തതനിറഞ്ഞതുമായ അവതരണത്തിലൂടെ അദ്ദേഹം മറുപടി നൽകി. സിംസ് ലേഡീസ് വിംഗിന് ഇനിയും കനിവും കാരുണ്യവും നിറഞ്ഞ പരിപാടികളുമായി കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെയെന്ന് സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ഏറ്റവും മുതിർന്ന അംഗമായ ഫിലോമിന ജേക്കബിന് പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് സിംസ് ലേഡീസ് വിംഗ് ആക്ടിങ് പ്രസിഡന്റ് ജിൻസി ലിയോൺസ് ആമുഖ പ്രഭാഷണം നടത്തി. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് ആശംസകൾ നേർന്ന് സംസാരിച്ചു. സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി…
മനാമ: മലയാളികളെ കുടു കുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് അന്തരിച്ച നടൻ സലിംകുമാറിന് ബഹ്റൈൻ എ കെ സി സി യുടെ കണ്ണീർ പ്രണാമം. ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിംകുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള മഹാനടൻ ആണെന്ന് ബഹ്റൈൻ എ. കെ.സി സി. യുടെ ഭാരവാഹികൾ വാർത്താക്കുറുപ്പിൽ അറിയിച്ചു. ആഴമായ ജനാധിപത്യ ബോധവും,മതേതര വിശ്വാസവും വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ആദരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു സലിംകുമാർ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമുൾപ്പെടെ മൂന്നു സിനിമകളുടെ സംവിധായകനെന്ന നിലയിലും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ സംവിധായകനുമായിരുന്നു എന്ന് ബഹറിൻ എ കെ സി സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കൊളത്താപ്പിള്ളിയെ നീക്കി
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതിയായ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച നന്ദകുമാറിനെ മുൻ സർക്കാർ ഐഎച്ച്ആർഡിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരുന്നു. എന്നാൽ അച്ചു ഉമ്മനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തെ വീണ്ടും വാർത്തകളിൽ നിറച്ചു. 2023-ൽ ഫെയ്സ്ബുക്കിലൂടെ അപമാനകരമായ പോസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് അച്ചു ഉമ്മൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് നടപടിയില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. തുടർന്ന് വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ നന്ദകുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും, ഗുരുതര വകുപ്പുകൾ ചുമത്താതെയും അറസ്റ്റ് ചെയ്യാതെയും വിട്ടയച്ച നടപടി വിവാദങ്ങൾക്ക്…
കൊച്ചി: അന്തരിച്ച പ്രമുഖ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്ന് രാവിലെ പറവൂർ ടൗൺഹാളിൽ എത്തിച്ചതോടെ ആരാധകരും സഹപ്രവർത്തകരും പൊതുജനങ്ങളും വലിയ തോതിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. രാവിലെ എട്ടുമണിയോടെയാണ് അമൃത ആശുപത്രിയിൽ നിന്ന് ഭൗതികദേഹം ടൗൺഹാളിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങൾ, സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പൊതുദർശന ചടങ്ങിൽ പങ്കെടുത്തു. അവസാനമായി പ്രിയതാരത്തെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് ടൗൺഹാളിലേക്ക് എത്തുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ഭൗതികദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. സലിംകുമാറിന്റെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് അനുശോചന പ്രവാഹമാണ് ഉയരുന്നത്. മുഖ്യമന്ത്രി വീഡി സതീശൻ സലിംകുമാറിന്റെ വേർപാടിലൂടെ നഷ്ടമായത് ഒരു ചലച്ചിത്രതാരത്തെ മാത്രമല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് ഈ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുസ്മരിച്ചു.
ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ‘ആദമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. രാത്രിയോടെയാണ് മരണം. നാളെ രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേക്കെത്തിയ സലിം കുമാർ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകൾക്കു വേണ്ടി വേദിയിലെത്തി. സ്റ്റേജ് ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാ മേഖലയിലേക്കും അദ്ദേഹം പിന്നീട് കടന്നെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നു മുതൽ ഇന്നു വരെ…
മനാമ: “ഒരു ഭൂമി, ഒരു ഭാവി, നമ്മളുടെ ഉത്തരവാദിത്വം ” എന്ന ഉദാത്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം വേറിട്ടൊരു അനുഭവമായി. മിഡിൽ ഈസ്റ്റ് റിജിയണിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ‘ഹരിത സ്പർശം-26’ എന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈ പരിപാടി ബഹ്റൈനിലും സംഘടിപ്പിച്ചത്. ബുദയ്യ ന്യൂ ഹോറിസൺ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ഹരിതാഭമായ ചടങ്ങിൽ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താൻ പ്രത്യാശയുടെ തൈ നട്ടുകൊണ്ട് WMF നാഷണൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പ്രതീഷ് തോമസ്, ജോബി ജോസ്, ഏബ്രഹാം തോമസ്, ന്യൂ ഹോറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ഡോ. ഷബാന ഫൈസൽ എന്നിവർ ആശംസ നേർന്നു. നാഷണൽ കൗൺസിൽ നേതാക്കളായ നേതാക്കളായ നെൽസൺ വർഗീസ്, നവാസ് ചെരണ്ടത്തൂർ,…
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 241 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എംഎ ഉൾപ്പെടെയുള്ള വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിൽ നിന്നായി ആകെ എം.ഡി.എം.എ (0.110 കി.ഗ്രാം), കഞ്ചാവ് (15.591 കി.ഗ്രാം), കഞ്ചാവ് ബീഡി (149 എണ്ണം) എന്നിവ പിടികൂടി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കും.
ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു. രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല.
