- ഊർജസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
- ഓപ്പറേഷൻ തൂഫാൻ പരിശോധന: തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ
- വീട്ടിൽ അനുവദനീയ പരിധിയിലധികം വിദേശമദ്യം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
- സി.ബി.എസ്.ഇ പ്രത്യേക പരീക്ഷ; ഗൾഫ് വിദ്യാർഥികൾക്ക് അവസരം
- ബഹ്റൈൻ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
- റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
- ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു
- മെസ്സി തട്ടിപ്പ് കേസ്: റെയ്ഡ് നിയമപരമായ നടപടി; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Author: News Desk
സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾ സുസ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ബ്രിക്സ് ഉച്ചകോടിയുടെ സമാപനദിനത്തിൽ മോദി പറഞ്ഞു. കണക്റ്റിവിറ്റിയിൽ ബ്രിക്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ ഒരുമിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്ത് സംഘർഷങ്ങളുടെ എണ്ണം നിരന്തരം വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നും പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ, വിതരണശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം, സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം. ഇത്തരം നടപടികൾ രാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിതരണശൃംഖലയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വിശ്വസനീയവും ശക്തവുമായ സംവിധാനത്തിന് സഹായകമാകുമെന്നും മോദി വ്യക്തമാക്കി. പകർച്ചവ്യാധികളെ…
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ
ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളെയും ഉൾപ്പെടുത്തി ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവൻമാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. വ്യാപാരം, നവീകരണം, വികസനം, ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ എന്നിവയും ഉച്ചകോടിയുടെ പരിഗണനയിലുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കൽ, നവീകരണം, പരസ്പര സഹകരണം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക പ്രാധാന്യം നൽകുന്നു. അതേസമയം, ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രസ്താവനയ്ക്ക് തടസമായിരുന്നത്.…
മലപ്പുറം: സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികളുടെയോ വ്യക്തികളുടെയോ അഭിപ്രായത്തിനും താൽപര്യത്തിനും അനുസരിച്ച് ഇസ്ലാമിക നിയമങ്ങൾ തിരുത്തിപ്പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരം. മതകാര്യങ്ങളിൽ പണ്ഡിതന്മാർ അഭിപ്രായം പറയുന്നത് വിശദമായ ആലോചനയ്ക്കും ഗ്രന്ഥപരിശോധനയ്ക്കും ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ പ്രഖ്യാപിച്ച മതവിധി വ്യക്തികൾക്കോ പാർട്ടികൾക്കോ വേണ്ടി മാറ്റിപ്പറയുന്ന പതിവ് സമസ്ത പണ്ഡിതന്മാർക്കില്ലെന്നും കാന്തപുരം പറഞ്ഞു. “ഞങ്ങൾ വളരെയധികം ആലോചിക്കുകയും ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഒരു വിധി പറയുന്നത്. പിന്നീട് അത് മാറ്റിപ്പറയില്ല. ജമാഅത്തിനുവേണ്ടി നിലപാടുകൾ പറയാനും അത് സ്വീകരിച്ച് പ്രവർത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ. അവ തിരുത്തിക്കാനോ മുടക്കാനോ ആർക്കും സാധിക്കില്ല,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിൽ സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്നും ഖുർആൻ നിർദേശിക്കുന്നതായി കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പർദ…
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയും അജിത് കുമാറും അപൂർവമായൊരു വേദിയിൽ ഒന്നിക്കുന്നു. അജിത് പങ്കെടുക്കുന്ന ലെ മാൻസ് കപ്പ് റേസിന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി. ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിലാണ് വിജയ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. 44 കാറുകൾ അണിനിരക്കുന്ന സിൽവർസ്റ്റോൺ റൗണ്ടിന് തുടക്കം കുറിക്കാനുള്ള ഔദ്യോഗിക ക്ഷണം വിജയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് എത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി. തമിഴ് സിനിമയിൽ മൂന്നുപതിറ്റാണ്ടിലേറെയായി വിജയ്–അജിത് ആരാധകർ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അജിത് പങ്കെടുക്കുന്ന റേസിന് വിജയ് പച്ചക്കൊടി വീശുമെന്ന വാർത്ത ഇരുതാരങ്ങളുടെയും ആരാധകരെ അമ്പരപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്തു.സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി തുടരുന്ന ആരാധക തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമായി ഈ കൂടിച്ചേരലിനെ കാണണമെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. വിജയും അജിത്തും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവുമില്ലെന്ന് അജിത്തിന്റെ ഭാര്യ ശാലിനി നേരത്തെ…
‘ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ബ്രിക്സ് ഒരു രാജ്യത്തിനോ കൂട്ടായ്മയ്ക്കോ എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉച്ചകോടിയെ ചരിത്രപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള പത്ത് നിർദേശങ്ങൾ മോദി ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്നും അധികാരം ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരണം. സമുദ്രമേഖലയുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അംഗരാജ്യങ്ങൾ സംയുക്ത സംവിധാനം രൂപീകരിക്കണമെന്നും മോദി നിർദേശിച്ചു. അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട ബ്രിക്സ് തയ്യാറാക്കണം. സംഘടനയിലെ ഐക്യം ആഗോള വേദികളിൽ പ്രകടമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള അധികാരഘടന പിരമിഡിന് സമാനമാണ്. വളർന്നുവരുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളിത്തം ലഭിക്കുന്നവിധം ഈ ഘടന പുനഃക്രമീകരിക്കണമെന്ന് മോദി…
ജീവനക്കാരന് കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ അനധികൃതമായി പ്രവേശിച്ച് മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് സംഭവം. വ്യാസാർപടി സ്വദേശികളായ സതീഷ് കുമാർ, ദിനേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മരണവിവരം അറിഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ദിനേഷ് കുമാർ ടിവികെ പ്രവർത്തകനാണെന്നും പൊലീസ് വ്യക്തമാക്കി. മോർച്ചറിയിൽ പ്രവേശിക്കുന്നതിനായി ജീവനക്കാരന് 200 രൂപ കൈക്കൂലി നൽകി താക്കോൽ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് അകത്തുകയറിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെയും ഇവരെ സഹായിച്ച മോർച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
‘പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്’; എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വികസന പങ്കാളിത്തം, നിക്ഷേപം, നിർണായക ധാതുക്കൾ, ശുദ്ധ ഊർജം, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ–ആഫ്രിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ ശക്തമായി ഉയർത്തുന്നതിനും ഇന്ത്യയും എത്യോപ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. അതേസമയം, ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കേന്ദ്ര വാണിജ്യ–വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ത്യ–ചൈന ബന്ധം, വ്യാപാര…
മനാമ: ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ബഹ്റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു. നിർണ്ണായകമായ ആഗോള വിഷയങ്ങളിൽ ചർച്ചകൾ നടത്താനും നേതൃപാടവം വളർത്താനും നയതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക അറിവ് നേടാനും ഈ സമ്മേളനം അവസരമൊരുക്കി. ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തിരിതെളിയിച്ചു. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, എം.യു.എൻ ഡയറക്ടർ ഛായ ജോഷി, സെക്രട്ടറി ജനറൽ ജോയൽ ഷൈജു, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവാന റേച്ചൽ ബിനു, സംഘാടക സമിതി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ സത്യൻ ദാസ്, ഗവേഷണ-പരിശീലന വിഭാഗം സ്റ്റുഡന്റ് ഡയറക്ടർ സഞ്ജയ് പ്രജി എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂൾ, അബ്ദുൾ റഹ്മാൻ…
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. ഗലാലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ബഹ്റൈൻ ചെസ് ഫെഡറേഷൻ ബോർഡ് മെമ്പർ മുസ്തഫ സലാഹ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ , പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ , കൺവീനർ മനോജ് പോൾ എന്നിവർ സംസാരിച്ചു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫിഡെ രജിസ്ട്രേഷൻ ആയിട്ടുള്ള കളിക്കാരാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടാവസ്ഥയിലുള്ള ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. പൊളിക്കൽ ടെൻഡറിനെതിരെ രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം ടെൻഡർ ക്ഷണിച്ചിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ് കമ്പനിക്കാണ് കലക്ടർ ഉൾപ്പെട്ട സമിതി കരാർ നൽകിയത്. ടെൻഡർ നടപടികൾ അട്ടിമറിച്ചാണ് എഡിഫൈസിന് കരാർ നൽകിയതെന്ന് ആരോപിച്ചാണ് രണ്ട് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിശദമായ വാദം കേട്ട കോടതി ഹർജികൾ തള്ളുകയായിരുന്നു. പൊതുതാൽപ്പര്യവും സുരക്ഷയും മുൻനിർത്തിയാണ് എഡിഫൈസിനെ തിരഞ്ഞെടുത്തതെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സമാനമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ മുൻപരിചയവും ആവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങളും കമ്പനിക്കുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ വിശദീകരണം പരിഗണിച്ചാണ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയത്.
