- റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനംവരെ തീരുവ ഭീഷണി
- ‘ജയിൽ ആശുപത്രി ഞാൻ മെച്ചപ്പെടുത്തി; ഇപ്പോൾ ആർക്കെങ്കിലും പ്രയോജനപ്പെടുന്നതിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആർ. ശ്രീലേഖ
- ഇന്ത്യൻ സ്കൂളിലെ ശമ്പളക്കുടിശ്ശിക ഉടൻ തീർക്കണം; അധ്യാപക ഒഴിവുകൾ നികത്തണമെന്നും ഇൻഡക്സ് ബഹ്റൈൻ
- എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചു; ബാറിന് 50 മീറ്ററും കള്ളുഷാപ്പിന് 400 മീറ്ററും നിശ്ചയിച്ചത് അന്യായം: ബിനോയ് വിശ്വം
- ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കാൻ നിർദേശം; കേരളത്തിൽ ആറുലക്ഷത്തിലധികം കാർഡുകൾക്ക് നടപടി വന്നേക്കും
- ഐഒസി ബഹ്റൈൻ ഭാരവാഹികൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ചർച്ച നടത്തി
- ഊർജസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
- ഓപ്പറേഷൻ തൂഫാൻ പരിശോധന: തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ
Author: News Desk
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുൻ സെൻട്രൽ കമ്മിറ്റി അംഗം റോജി ജോണിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റോജി ജോണിന്റെ സേവനങ്ങളും സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സഹകരണത്തെ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധിക് ഷാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിലേക്ക് മടങ്ങുന്ന റോജി ജോണിന് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഭാവിജീവിതത്തിലെ എല്ലാ നന്മകളും ആശംസിച്ചു.
തിരുവനന്തപുരം: ചാന്നാങ്കരയിൽ 65കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ ഷിബിനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കുള്ള അനുമതി പുതുക്കൽ ഇനി ഡിജിറ്റലായി; പുതിയ സേവനവുമായി എൽഎംആർഎ
മനാമ: തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സ്ഥാപനങ്ങൾ നിയോഗിക്കുന്ന പ്രതിനിധികളുടെ അനുമതികളും അധികാരങ്ങളും പുതുക്കാൻ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). അപേക്ഷ സമർപ്പിച്ച് ഒരു പ്രവൃത്തിദിവസത്തിനകം നടപടികൾ പൂർത്തിയാക്കാനാകുമെന്നതാണ് സേവനത്തിന്റെ പ്രത്യേകത. വിവരങ്ങൾ നൽകൽ, അപേക്ഷകൾ സമർപ്പിക്കൽ, ഫീസ് അടയ്ക്കൽ, വർക്ക് പെർമിറ്റുകൾ പ്രിന്റ് ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിനുള്ള അനുമതികൾ ഈ സംവിധാനത്തിലൂടെ നൽകാനാകും. സ്ഥാപനങ്ങൾക്ക് പ്രതിനിധികളെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം. പൂർണമായും ഡിജിറ്റലാക്കിയ സേവനത്തിലൂടെ ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനം കുറച്ചു. ഇലക്ട്രോണിക് ഫോമുകൾ ഉൾപ്പെടുത്തിയതിനൊപ്പം വെബ്സൈറ്റിലെയും മറ്റ് പ്ലാറ്റ്ഫോമുകളിലെയും സേവനവിവരങ്ങളും ഏകീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ലളിതവും വ്യക്തവുമായ സേവനാനുഭവം ഉറപ്പാക്കാനുള്ള എൽഎംആർഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് പരിഷ്കാരമെന്ന് ഓപ്പറേഷൻസ് ആൻഡ് സർവീസസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാനും തൊഴിൽ വിപണിയിലെ സേവനസംവിധാനം ശക്തിപ്പെടുത്താനും പുതിയ…
മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം വിപുലമായ ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. വടകര സഹൃദവേദി സെക്രട്ടറി എം. സി പവിത്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് എൻ.പി. അഷറഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ,ICRF അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ഓണാശംസകൾ നേർന്നു. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ചന്ദ്രമ്മ മാധവൻ നായർ (CMN) ട്രസ്റ്റ് ചെയർമാനുമായ പമ്പാവാസൻ നായർ, സഹൃദയവേദി മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ എന്നിവരും ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ആസൂത്രണം മുതൽ നടത്തിപ്പ് വരെയുള്ള സഹൃദയവേദി പ്രവർത്തകരുടെ കൂട്ടായ്മയെയും ചിട്ടയായ പ്രവർത്തനത്തെയും സംഘാടന മികവിനെയും ഡോ. ബാബു രാമചന്ദ്രൻ ഉൾപ്പെടെ ആശംസ അർപ്പിച്ചവർ…
ഇഡിക്കെതിരെ പ്രത്യേക പ്രമേയം വേണ്ടെന്ന് കേന്ദ്രനേതൃത്വം; സിപിഎം യോഗത്തിൽ തോൽവികളും ഭരണവീഴ്ചകളും ചർച്ചയിൽ
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രത്യേക പ്രമേയം അവതരിപ്പിക്കില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ പ്രമേയം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വമെന്നാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പ് തിരിച്ചടികൾ, സ്ഥാനാർഥി നിർണയം, ഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇഡിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പിബി അംഗം ബി.വി. രാഘവലു വ്യക്തമാക്കി. എന്നാൽ ഇഡി വിഷയം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ചർച്ചയിൽ ഉൾപ്പെടുന്നില്ലെന്നും യോഗം പാർട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി വിഷയത്തിൽ പാർട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധം തുടരുമെന്നും യു. വാസുകിയും പ്രതികരിച്ചു. തളിപ്പറമ്പിലെ തോൽവി ഒഴിവാക്കിയതിൽ വിമർശനം തിരുത്തൽ രേഖയിൽ തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയം പരാമർശിക്കാത്തതിൽ പ്രതിനിധികൾ അതൃപ്തി പ്രകടിപ്പിച്ചു. പയ്യന്നൂരിലെ മധുസൂദനന്റെ തോൽവി രേഖയിൽ ഉൾപ്പെടുത്തിയപ്പോൾ തളിപ്പറമ്പിനെ ഒഴിവാക്കിയതായിരുന്നു വിമർശനത്തിന് കാരണം. എന്നാൽ ഇരുമണ്ഡലങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വമായിരുന്നില്ല പ്രധാന പ്രശ്നമെന്നും മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടിന്റെ…
കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കന്നി മാസം ഒന്നിന് ( സെപ്തംബർ 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കന്നി മാസ പൂജകൾ പൂർത്തിയാക്കി സെപ്തംബർ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.
സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾ സുസ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ബ്രിക്സ് ഉച്ചകോടിയുടെ സമാപനദിനത്തിൽ മോദി പറഞ്ഞു. കണക്റ്റിവിറ്റിയിൽ ബ്രിക്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ ഒരുമിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്ത് സംഘർഷങ്ങളുടെ എണ്ണം നിരന്തരം വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നും പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ, വിതരണശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം, സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം. ഇത്തരം നടപടികൾ രാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിതരണശൃംഖലയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വിശ്വസനീയവും ശക്തവുമായ സംവിധാനത്തിന് സഹായകമാകുമെന്നും മോദി വ്യക്തമാക്കി. പകർച്ചവ്യാധികളെ…
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ
ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളെയും ഉൾപ്പെടുത്തി ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവൻമാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. വ്യാപാരം, നവീകരണം, വികസനം, ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ എന്നിവയും ഉച്ചകോടിയുടെ പരിഗണനയിലുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കൽ, നവീകരണം, പരസ്പര സഹകരണം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക പ്രാധാന്യം നൽകുന്നു. അതേസമയം, ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രസ്താവനയ്ക്ക് തടസമായിരുന്നത്.…
മലപ്പുറം: സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികളുടെയോ വ്യക്തികളുടെയോ അഭിപ്രായത്തിനും താൽപര്യത്തിനും അനുസരിച്ച് ഇസ്ലാമിക നിയമങ്ങൾ തിരുത്തിപ്പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരം. മതകാര്യങ്ങളിൽ പണ്ഡിതന്മാർ അഭിപ്രായം പറയുന്നത് വിശദമായ ആലോചനയ്ക്കും ഗ്രന്ഥപരിശോധനയ്ക്കും ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ പ്രഖ്യാപിച്ച മതവിധി വ്യക്തികൾക്കോ പാർട്ടികൾക്കോ വേണ്ടി മാറ്റിപ്പറയുന്ന പതിവ് സമസ്ത പണ്ഡിതന്മാർക്കില്ലെന്നും കാന്തപുരം പറഞ്ഞു. “ഞങ്ങൾ വളരെയധികം ആലോചിക്കുകയും ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഒരു വിധി പറയുന്നത്. പിന്നീട് അത് മാറ്റിപ്പറയില്ല. ജമാഅത്തിനുവേണ്ടി നിലപാടുകൾ പറയാനും അത് സ്വീകരിച്ച് പ്രവർത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ. അവ തിരുത്തിക്കാനോ മുടക്കാനോ ആർക്കും സാധിക്കില്ല,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിൽ സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്നും ഖുർആൻ നിർദേശിക്കുന്നതായി കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പർദ…
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയും അജിത് കുമാറും അപൂർവമായൊരു വേദിയിൽ ഒന്നിക്കുന്നു. അജിത് പങ്കെടുക്കുന്ന ലെ മാൻസ് കപ്പ് റേസിന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി. ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിലാണ് വിജയ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. 44 കാറുകൾ അണിനിരക്കുന്ന സിൽവർസ്റ്റോൺ റൗണ്ടിന് തുടക്കം കുറിക്കാനുള്ള ഔദ്യോഗിക ക്ഷണം വിജയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് എത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി. തമിഴ് സിനിമയിൽ മൂന്നുപതിറ്റാണ്ടിലേറെയായി വിജയ്–അജിത് ആരാധകർ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അജിത് പങ്കെടുക്കുന്ന റേസിന് വിജയ് പച്ചക്കൊടി വീശുമെന്ന വാർത്ത ഇരുതാരങ്ങളുടെയും ആരാധകരെ അമ്പരപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്തു.സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി തുടരുന്ന ആരാധക തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമായി ഈ കൂടിച്ചേരലിനെ കാണണമെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. വിജയും അജിത്തും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവുമില്ലെന്ന് അജിത്തിന്റെ ഭാര്യ ശാലിനി നേരത്തെ…
