- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
- ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അവധി
- പൊതിച്ചോർ വിതരണത്തിൽ വിട്ടുവീഴ്ചയില്ല; ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
- ഭാര്യയുമായുള്ള ദാമ്പത്യപ്രശ്നങ്ങൾ: ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തതായി ഏകം ന്യായ ഫൗണ്ടേഷൻ റിപ്പോർട്ട്
- 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; പുരസ്കാരം കാർത്തിക് ആര്യനൊപ്പം പങ്കിട്ടു
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
- വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കം
Author: News Desk
മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
മനാമ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വച്ച് മാർപാപ്പയുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു. ആഗോളസംഗമത്തിലേക്കുള്ള പതാക പ്രയാണം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ്. മാർ റാഫേൽ തട്ടിൽ എ. കെ.സി.സി.ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ സാന്നിധ്യം( മാർപാപ്പ ) എ.കെ.സി.സി.ക്ക് പുതിയ കരുത്ത് നൽകുമെന്ന് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. ആഗോള സംഗമ വേദിയായ റോമിൽ ഉയർത്തേണ്ട പതാക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച്, എ.കെ.സി. സി.യുടെ ശക്തമായ സാന്നിധ്യമുള്ള 40 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഒക്ടോബർ 18ന് വൈകീട്ട് റോമിൽ എത്തിച്ചേരും. പതാക പ്രയാണ…
അടൂർ: അടൂരിൽ യുവതി ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. അടൂർ ഏഴംകുളം സ്വദേശി അരുൺ, കെഎസ്ഇബിയിലെ താൽക്കാലിക ഡ്രൈവറായ ഇയാളെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13-നാണ് ഷഹാനയെ അടൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് അകന്നു താമസിച്ചിരുന്ന ഷഹാനയും അരുണും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുണും ഷഹാനയും തമ്മിൽ വാക്കുതർക്കമുണ്ടായതായും, തുടർന്ന് അരുൺ ഷഹാനയെ മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഈ മർദനവും മാനസിക സമ്മർദവും ആത്മഹത്യയിലേക്ക് നയിച്ചതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും അധികൃതർ അറിയിച്ചു. സംഭവദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മർദനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കേസെടുത്ത് അരുണിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ബഹ്റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൊഴിൽ ആവശ്യാർത്ഥം ഷംസുദ്ധീൻ ബഹ്റൈനിലെത്തിയത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കെഎംസിസി ബഹ്റൈൻ മയ്യിത്ത് പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ അപകടം; തൊഴിലാളി മരിച്ചു, രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റൊരാൾ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ദാരുണമായി മരിച്ചു. കക്കോടി സ്വദേശി സിറാജ് ആണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇരുവരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു.
ഡാളസ്: സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടം നേരിട്ട് കാണാൻ നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം ഡാളസ് സ്റ്റേഡിയത്തിലെത്തി. ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ മറികടന്ന് സ്പെയിൻ ഫൈനലിലേക്ക് മുന്നേറുന്നതിന് ഇരുവരും ഗാലറിയിൽ നിന്ന് സാക്ഷിയായി. 70,000-ത്തിലധികം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ മോഹൻലാലിന്റെയും സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകരുടെ ശ്രദ്ധ നേടി. സ്പെയിനിന്റെ യുവതാരനിരയും ഫ്രാൻസിന്റെ ആക്രമണശൈലിയും നേർക്കുനേർ വന്ന മത്സരത്തിലെ ഓരോ നിമിഷവും മോഹൻലാൽ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഈ ലോകകപ്പിൽ മോഹൻലാൽ ഗാലറിയിലെത്തുന്നത് ഇതാദ്യമല്ല. കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന–സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ മത്സരവും അദ്ദേഹം നേരിട്ട് കണ്ടിരുന്നു. അർജന്റീനയുടെ എവേ ജേഴ്സി ധരിച്ച് കറുത്ത കണ്ണടയും കൊമ്പൻ മീശയുമായി സ്റ്റേഡിയത്തിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ അന്നും ആരാധകർ ഏറ്റെടുത്തിരുന്നു. മെസിയും സംഘവും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു.
ചിക്കബള്ളാപുര്‍: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയെന്ന പരാതിയിൽ കർണാടകയിൽ 65കാരി അറസ്റ്റിൽ. ചിക്കബള്ളാപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമുച്ചയത്തിലാണ് സംഭവം. മഞ്ജുള എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെളുത്ത വിത്തുകൾ വിതറിയെന്നാണ് പരാതി. കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ദിവസം മുമ്പ് കോടതിയിലെത്തിയ മഞ്ജുള ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടക പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൽ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട്, 2017 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മഞ്ജുളയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: സമയ കൃത്യതയുടെ കാര്യത്തിൽ ലോകത്തിലെ മികച്ച വിമാനക്കമ്പനികളിൽ ഇടം നേടി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കൃത്യനിഷ്ഠയിൽ എയർ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. ജൂണിൽ പരിശോധിച്ച 15,135 സർവീസുകളിൽ 86.85 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം സർവീസുകൾ സമയക്രമം പാലിച്ച് പുറപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ 99.7 ശതമാനമാണ്. വിമാന ശൃംഖലയുടെ കാര്യക്ഷമമായ ഏകോപനം, ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ മികച്ച മാനേജ്മെന്റ്, പ്രവർത്തന നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ നടപടികൾ എന്നിവയാണ് നേട്ടത്തിന് പിന്നിലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ പ്രധാന കേന്ദ്രങ്ങളാക്കി ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന നവീകരണ പദ്ധതികളിലൊന്നും കമ്പനി നടപ്പാക്കിവരികയാണ്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ…
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ മികവ് നൽകി. വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, ജോണി താമരശേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലാ ഭാരവാഹികളായ അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, റംഷാദ് അയിലക്കാട്, ശ്രീജിത്ത് പനായി, വില്യം ജോൺ, സിജു പുനവേലി, നിസാർ കുന്നംകുളം, രഞ്ജിത്ത് അനുരാജ്, ബിജു സദൻ…
കൊച്ചി: യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി, പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന് പറഞ്ഞു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭ ചടങ്ങായ ‘ദീക്ഷാരംഭ് 2026’, ‘ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്’ (ഐഎസ്ഐ), ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധി, ശാസ്ത്ര ഗവേഷണം എന്നിവയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറണം. സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം. നിരന്തരമായ പഠനവും നൂതനാശയ രൂപീകരണവും വിദ്യാര്‍ത്ഥികള്‍ ശീലമാക്കണം. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ താല്പര്യമുള്ള മികച്ച ഇടമായി കേരളം മാറണം. യുവാക്കള്‍ക്ക് കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹിക ആഘാത വിലയിരുത്തല്‍,…
മനാമ : ബഹ്റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് ദശകത്തിലേറെയായി നവീന സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും ബഹ്റൈൻ നാടകലോകത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന പുരോഗമന കലാ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്റൈൻ പ്രതിഭ ഏർപ്പെടുത്തുന്ന ‘പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026’നുള്ള രചനകൾ ക്ഷണിച്ചു.ലോകത്തെവിടെയും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയി ആകുന്നയാൾക്ക് 25,000 രൂപ ക്യാഷ് അവാർഡ്, പപ്പൻ ചിരന്തന സ്മാരക ഫലകം, കീർത്തിപത്രം എന്നിവ ഉൾപ്പെടുന്ന പുരസ്കാരമാണ് നൽകുന്നത്.. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി സമിതിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരസ്കാരത്തിന് പരിഗണിക്കുന്ന രചനകൾ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതും ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യമുള്ളവയും2025 ജനുവരി 1-ന് ശേഷം പ്രസിദ്ധീകരിച്ചതോ അപ്രസിദ്ധീകൃതമോ ആയ മൗലിക രചനകൾ ആയിരിക്കണം. നാടകരചനകൾ 2026 ആഗസ്റ്റ് 31നകം bpdramaawards@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പി.ഡി. എഫ് ഫോർമാറ്റിൽ ലഭിക്കണം. രചനയിൽ രചയിതാവിന്റെ പേരോ മറ്റ് സൂചനകളോ ഉൾപ്പെടുത്തരുതെന്നും രചയിതാവിന്റെ വ്യക്തിഗത വിവരങ്ങൾ (പേര്,…
