Author: News Desk

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത്. വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ് അഡ്‌മിൻ പാനലിൽ ഉള്ളത്. സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചത്? ആരുടെ നിർദേശപ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

Read More

ദുബൈ: ദുബൈയിലെ മിനിബസ് അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ 3 പേര്‍ തെലങ്കാനയില്‍ നിന്നും 3 പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയിലൂടെ മാസം ഏകദേശം 65 മുതൽ 70 കോടി രൂപ വരെയും വർഷം 800 കോടി രൂപ വരെയും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ നികത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാർ നിലവിൽ തന്നെ കെഎസ്ആർടിസിക്ക് ധനസഹായം നൽകുന്നുണ്ടെന്നും, സൗജന്യ യാത്രാ പദ്ധതിക്കായുള്ള അധിക തുകയും സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആറുമാസത്തിനകം…

Read More

ചെന്നൈ: തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രമുഖ സംവിധായകനും നടനുമായ ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ഭാരതിരാജയെ രാജ്യം “പത്മശ്രീ” നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ഗ്രാമീണ പശ്ചാത്തലവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. 1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധായകനെന്നതിലുപരി അഭിനേതാവായും ഭാരതിരാജ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ “തുടരും” എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും…

Read More

ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈനും കുവൈത്തും. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) അസ്കറിലെ സെബാർകോ ലേബർ ക്യാമ്പിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, സെബാർകോ, അൽ ഹിലാൽ ആശുപത്രി, ഐസിആർഎഫ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കരിം അൽബലുഷി, ഡോ. മുഹമ്മദ് അദ്വാൻ ഭൂട്ട, മിസ്റ്റർ ഷാഹിദ്, അൽ ഹിലാൽ ആശുപത്രിയിലെ പാരാമെഡിക്കുകൾ എന്നിവരുടെ ഒരു സംഘം ആരോഗ്യ അവബോധ സെഷനുകൾ നടത്തുകയും തൊഴിലാളികൾക്ക് സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനുകൾ എന്നിവ നൽകുകയും ചെയ്തു. ക്യാമ്പിൽ സെബാർകോ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ഡയറക്ടർ ജോസ് പീഡിയക്കൽ പങ്കെടുത്തു, തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ മഹത്തായ സംരംഭം സംഘടിപ്പിക്കുന്നതിൽ ഐസിആർഎഫിന്റെയും അൽ ഹിലാൽ ആശുപത്രിയുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ക്യാമ്പിൽ എത്തിയവരെ സ്വാഗതം ചെയ്തു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾദാസ്…

Read More

മനാമ: ബഹ്റൈനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ-താമസ നിയമലംഘകരെയും കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പരിശോധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 324 നിയമലംഘക പ്രവാസികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. അതോറിറ്റിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം മേയ് മാസത്തിൽ 3,879 പരിശോധന സന്ദർശനങ്ങളും 124 സംയുക്ത പരിശോധനാ കാമ്പെയ്‌നുകളും നടന്നു. ഇതിന്റെ ഭാഗമായി 129 നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ക്യാപിറ്റൽ, മുഹറഖ്, നോർതേൺ, സൗതേൺ ഗവർണറേറ്റുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധനകൾ. ക്യാപിറ്റൽ ഗവർണറേറ്റിലായിരുന്നു ഏറ്റവും കൂടുതൽ സംയുക്ത പരിശോധനകൾ നടന്നത്. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ വിഭാഗം, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്ന നിയമലംഘനങ്ങൾക്കും അനധികൃത തൊഴിൽ പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും…

Read More

മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ്…

Read More

കോഴിക്കോട്ട്: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികള്‍ നിര്‍ത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍…

Read More

ശ്രീലങ്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്കവാദ് (46), ക്യാപ്റ്റന്‍ തിലക് വര്‍ (18) എന്നിവരാണ് ക്രീസില്‍. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്‌സിമ്രാന്‍ സിംഗ് (2), പ്രിയാന്‍ഷ് ആര്യ (32) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ചാമിക കരുണാരത്‌നെ, മുഹമ്മദ് ഷിറാസ് എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് ഫോറടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നാലാം ഓവറില്‍ തന്നെ നഷ്ടമായി. തോട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനും മടങ്ങി. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ഇന്ത്യ. ഇന്ത്യ പ്ലേയിംഗ് ഇലവന്‍: വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍),…

Read More