- റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചു
- ബഹ്റൈൻ രാജാവ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു
- രേവതിയും പത്മപ്രിയയും ‘അമ്മ’യിൽ നിന്ന് രാജിവച്ചു
- പ്രിയദർശിനി സർവീസ്; സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു
- ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത്; ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും
- പരിക്ക് താൽക്കാലികം മാത്രം; കൂടുതൽ കരുത്തോടെ തിരിച്ചെത്തും: ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ
- സംസ്കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു. 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ്…
വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും, അത്തരമൊരു അവസ്ഥ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. അവിടെ ആവശ്യമായ സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് സാധ്യതകളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരന്റെ ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ഈ മാസം 18ന് താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം. സോഷ്യൽ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് മാതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതായി റോബിൻ കുറിച്ചു. അന്നുമുതൽ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും വേദനയും പ്രാർത്ഥനകളും നിറഞ്ഞ ഒരു യാത്രയായിരുന്നു അമ്മയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അസാധാരണമായ ധൈര്യത്തോടെയും കരുത്തോടെയും അമ്മ നേരിട്ടുവെന്ന് റോബിൻ കുറിപ്പിൽ വ്യക്തമാക്കി. രോഗം ശരീരത്തെ ബാധിച്ചെങ്കിലും അമ്മയുടെ മനസിനെയും സ്നേഹത്തെയും കീഴടക്കാൻ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വികാരഭരിതമായി കുറിച്ചു. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം അമ്മയാണ് തങ്ങളെ പഠിപ്പിച്ചതെന്ന് റോബിൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പ്രതീക്ഷയോടെയും സ്നേഹത്തോടെയും അന്തസ്സോടെയും അമ്മ മുന്നോട്ട് പോയെന്നും അദ്ദേഹം ഓർമ്മിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ…
നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
ന്യൂഡൽഹി: നിരോധിത ആപ്പുകളും ഓൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങുന്നു. വിപിഎൻ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി വിപുലമായ നിയമനിർമാണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ട്. പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കേണ്ടിവരും. കൂടാതെ, സർക്കാരുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കൈകാര്യം ചെയ്യുന്നതിനായി കംപ്ലയൻസ് ഓഫീസർമാരെയും നിയമിക്കേണ്ടിവരുമെന്നാണ് സൂചന. ഉപയോക്താക്കളുടെ പേര്, ഇമെയിൽ ഐഡി, കോൺടാക്റ്റ് നമ്പർ, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങൾ സൂക്ഷിക്കണമെന്ന് 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം വിപിഎൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ നിരോധിച്ച ആപ്പുകളും അക്കൗണ്ടുകളും ഓൺലൈൻ സേവനങ്ങളും വിപിഎൻ വഴി ഉപയോക്താക്കൾക്ക് തുടർന്നും ലഭ്യമാകുന്നത് കഴിഞ്ഞ മാസങ്ങളായി നിരീക്ഷണത്തിലുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. നിയമങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യയിലെ പ്രാദേശിക ജീവനക്കാർക്ക് ജയിൽ…
മനാമ: ബഹ്റൈനിൽ ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് പ്രകാരം ജയ്യിദ് പെട്രോൾ ലിറ്ററിന് 222 ഫിൽസും, മുമ്താസ് പെട്രോൾ ലിറ്ററിന് 247 ഫിൽസും, സൂപ്പർ പെട്രോൾ ലിറ്ററിന് 362 ഫിൽസുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡീസലിന് ലിറ്ററിന് 229 ഫിൽസാണ് വില. ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് പുതിയ ഇന്ധനവില നിശ്ചയിച്ചതെന്ന് കമ്മിറ്റി അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി തുടർന്നും ലഭ്യമാകുമെന്നും ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വ്യക്തമാക്കി.
മനാമ: യുകെ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് പാർസൽ വഴി കഞ്ചാവും നിയന്ത്രിത സിബിഡി ഓയിലും ബഹ്റൈനിലേക്ക് കടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി കഠിന തടവും വൻ പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ 23 വയസ്സുകാരനായ ലേബർ തൊഴിലാളിക്ക് 15 വർഷം തടവും, മറ്റ് രണ്ട് പ്രതികളായ ഹെവി ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും 10 വർഷം വീതം തടവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മൂന്ന് പ്രതികളും 10,000 ബഹ്റൈനി ദിനാർ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികൾ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് സാമഗ്രികൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ഒളിവിലുള്ള ‘ഗുലാം’ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ യുകെയിൽ നിന്ന് എത്തിയ ആദ്യ പാർസൽ…
മനാമ: സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത പ്രഹരമാണ് പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ വർധിപ്പിച്ച അധികൃതരുടെ നടപടിയെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാധാരണക്കാരായ പ്രവാസികളെയും വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന സാധാരണ പൗരന്മാരെയും ഈ തീരുമാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ്. തൊഴിൽ തേടിയും ഉപജീവനത്തിനായും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പാസ്പോർട്ട് എന്നത് ഒരു അവിഭാജ്യ രേഖയാണ്. ഇതിന്റെ ഫീസ് വർധിപ്പിക്കുന്നത് പ്രത്യേകിച്ച് പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു തിരിച്ചടിയാണ്. നിലവിൽ തന്നെ വിമാനക്കൂലി വർധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസികൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് പുതിയ തീരുമാനം. അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാർ ആശ്രയിക്കുന്ന തത്കാൽ സേവനങ്ങളുടെ നിരക്കിലുണ്ടായ വർധനവ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തി ചെലവ് കുറക്കാൻ ശ്രമിക്കേണ്ടതിന് പകരം, പൗരന്മാരുടെ അവശ്യ സേവനങ്ങളെ സാമ്പത്തിക സ്രോതസ്സായി കാണുന്ന നടപടി തിരുത്തപ്പെടേണ്ടതുണ്ട്. സാധാരണക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വർധിപ്പിച്ച ഫീസ് നിരക്കുകൾ എത്രയും വേഗം…
മോസ്കോ: യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ ഉത്പാദനത്തെ ബാധിച്ചതോടെയാണ് ലോകത്തിലെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യക്ക് പുറത്തുനിന്ന് ഇന്ധനം എത്തിക്കേണ്ട സാഹചര്യം ഉണ്ടായത്. റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിരകൾ രൂപപ്പെട്ടതായും പെട്രോൾ വില റെക്കോർഡ് നിരക്കിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധി നിയന്ത്രിക്കാൻ ചില മേഖലകളിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തിയതായും വിവരമുണ്ട്. രാജ്യത്തെ പല ടൈം സോണുകളിലും ഇന്ധനക്ഷാമത്തിന്റെ ആഘാതം അനുഭവപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ രണ്ട് വലിയ ടാങ്കറുകളിലായി റഷ്യയിലേക്ക് അയച്ചതായാണ് വിവരം. അയൽരാജ്യമായ ബെലാറസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നായി പ്രതിമാസം 4 ലക്ഷം ടൺ വരെ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യയുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ…
പി.ആർ. സുമേരൻ കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.ബാനർ – സിനി സൗത്ത് പ്രൊഡക്ഷൻസ്, നിർമ്മാണം – സിനി സൗത്ത് പ്രൊഡക്ഷൻസ്,സംവിധാനം – അക്ഷയ് അജിത്,കഥ – സജി…
അബുദാബി: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളിയായ നിഷാദ് മാറുന്നു. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇത് അഭിമാന നിമിഷമാകും. കേരള സ്വദേശിയായ നിഷാദ് യുഎഇയുടെ ഫ്ലാഗ്ഷിപ്പ് റെയിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളായിരിക്കും. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുറക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയിൽ ഒരു മലയാളി നിർണായക പങ്ക് വഹിക്കുന്നത് പ്രവാസി സമൂഹത്തിനും വലിയ അഭിമാനമായി മാറുകയാണ്. ഫുജൈറ–അബുദാബി റൂട്ടിൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യുഎഇയിലെ യാത്രാ സൗകര്യങ്ങളിലും ചരക്കു ഗതാഗത രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമാകുന്ന നിഷാദിന്റെ നേട്ടം മലയാളി സമൂഹത്തിന് അഭിമാനകരമായ അംഗീകാരമായി മാറിയിരിക്കുന്നു.
