- ഇന്ത്യൻ ക്ലബ് പ്രതിമാസ അംഗ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു
- വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ
- വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
- ബെനിഫിറ്റ് പേ സേവനം വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കൂർ ലഭ്യമാകില്ല
- മാഫ് ബഹ്റൈൻ അനുശോചന യോഗം നടത്തി
- വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കണം; ബഹ്റൈനികൾക്കായി മാറ്റിവെക്കണമെന്ന് ആവശ്യം
- മകന് ജോലി ലഭിക്കാൻ കൈക്കൂലി വാഗ്ദാനം; ബഹ്റൈനിൽ മൂന്നുപേർക്ക് തടവും പിഴയും
- കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു
Author: News Desk
പ്രധാനമന്ത്രിക്കെതിരായ പരാമർശം; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ, പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥതയും ലഹളയും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാപ്രയോഗത്തിൽ ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമായതെന്നും അവർ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയതായി സമ്മതിച്ച ജാൻമണി, എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കുന്ന…
‘അഞ്ച് മിനിറ്റിനുള്ളിൽ നിലപാട് മാറി; പിന്നീട് കരച്ചിലും കാലുപിടിത്തവും’: അഖിൽ മാരാർക്കെതിരെ സാബു ജേക്കബ്
അഖിൽ മാരാർക്ക് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം തള്ളി ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബ്. അഖിൽ മാരാരുടെ ആവശ്യങ്ങൾ എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നെന്നും അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പൂർണമായി നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന അഖിൽ മാരാരെ എൻഡിഎയിലെ വിവിധ വിഭാഗങ്ങൾ സമീപിച്ചുവെന്ന വാദവും സാബു ജേക്കബ് നിഷേധിച്ചു. കൊട്ടാരക്കര സീറ്റിൽ അഖിലിന് താത്പര്യമുണ്ടെന്ന് അറിയിച്ച് മറ്റൊരാൾ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കൊട്ടാരക്കര മണ്ഡലം ആദ്യം ട്വന്റി20യുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. മണ്ഡലത്തിൽ പാർട്ടിക്ക് കമ്മിറ്റികൾ ഇല്ലാത്തതിനാലായിരുന്നു ഇത്. പിന്നീട് എൻഡിഎ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ സീറ്റ് ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അഖിൽ മാരാരെ വിവരം അറിയിച്ചത്. എന്നാൽ കോൺഗ്രസിൽനിന്ന് ആർ. രശ്മി ബിജെപിയിൽ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് എൻഡിഎ തിരിച്ചെടുത്തുവെന്നും സാബു ജേക്കബ് പറഞ്ഞു. ഇതിനു പകരമായി അഖിലിന് തൃക്കാക്കര സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അഖിൽ തൃപ്പൂണിത്തുറ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ…
എഐ നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞത് 2,873 പേർ; ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമുണ്ടെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ നിർമിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിൽ ക്രിമിനൽ റെക്കോർഡുള്ള 2,873 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS), ഏകീകൃത ബയോമെട്രിക് ക്രിമിനൽ ഡാറ്റാബേസായ ‘ക്രൈം കുണ്ഡ്ലി’, ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികകൾ എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞവരിൽ 989 പേർക്ക് ഗുരുതര ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഔട്ടർ ഡൽഹി, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത് വെസ്റ്റ്, റെയിൽവേസ് പൊലീസ് ജില്ലകൾ എന്നിവിടങ്ങളിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ പ്രതിഷേധത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തിരിച്ചറിഞ്ഞവരിൽ: കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവർ – 101 വധശ്രമക്കേസുകളിൽ ഉൾപ്പെട്ടവർ – 62 കവർച്ച, കൊള്ള കേസുകളിൽ ഉൾപ്പെട്ടവർ – 284 പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടവർ – 135 ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവർ – 61 പീഡനക്കേസുകളിൽ ഉൾപ്പെട്ടവർ – 25…
മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലിയാർ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇതിനിടെ ശുചിമുറിയിൽ പ്രസവിച്ച യുവതി നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രിയിൽനിന്ന് മടങ്ങിയെന്നാണ് പ്രാഥമിക വിവരം. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മനാമ: ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച ‘മെമ്പേഴ്സ് ഗ്രാൻഡ് മീറ്റപ്പ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീജി, ട്രഷറർ ശിവപ്രസാദ്, രക്ഷാധികാരികളായ എ.വി. ബാലകൃഷ്ണൻ, ഷാനവാസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ രക്ഷാധികാരി എ.വി. ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് യാത്രയയപ്പ് നൽകി. ദീർഘകാല പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളീധരൻ മേലേപ്പാട്ടിന് പ്രത്യേക ഉപഹാരം സമ്മാനിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു. ‘റിഥം ഇടപ്പാളയം’ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീതനിശയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മീറ്റപ്പിന് മാറ്റുകൂട്ടി. ‘ഇടപ്പാളയം വാക്കിങ് ചാലഞ്ച് 2026’, ‘ഇടപ്പാളയം വിഷുക്കണി ഫോട്ടോ മത്സരം’ എന്നിവയിലെ വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യം നിലനിൽക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. വ്യാജവിവരങ്ങളും അശ്ലീല പരാമർശങ്ങളും ഉൾപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിർമിച്ച് പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പരാതിയിൽ പരാമർശിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ഇത്തരം സാഹചര്യത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ നിർദേശിച്ചതിനെ തുടർന്നാണ് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തന്നെ ‘ജിഹാദി’യായി ചിത്രീകരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നുവെന്നും കുടുംബാംഗങ്ങളെപ്പോലും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും അൻസിബ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു. സിനിമാരംഗത്തെ പ്രമുഖരും സഹപ്രവർത്തകരും തന്റെ സ്വഭാവഹത്യയിൽ പങ്കാളികളായെന്നും അവർ ആരോപിച്ചു. നേരത്തെ അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ തൃക്കാക്കര…
തിരുവനന്തപുരം: ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണക്കാലത്ത് 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിലെത്തിക്കും. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള പ്രത്യേക അരിവിതരണം അടുത്തമാസം ആരംഭിക്കും. നീല ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉടമകൾക്ക് കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അരിയും കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ രണ്ട് കിലോ ഗോതമ്പും വിതരണം ചെയ്യും. 2026ലെ ഓണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിനായി സർക്കാർ 53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിച്ച് ഉത്രാടദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും. 2026 ജൂണിലെ കണക്കനുസരിച്ച് ആകെ 6,09,305 കിറ്റുകളാണ് ആവശ്യമായി വരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങളാണ് ഓരോ കിറ്റിലും ഉണ്ടായിരിക്കുക. ഒരു കിറ്റിന് ഏകദേശം 854 രൂപയാണ്…
കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു; ‘വിളക്കുമരം 2026’ സുവനീർ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ഭരണസമിതിയെ ആദരിക്കലും ‘വിളക്കുമരം 2026’ സുവനീർ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. കെ.സി.എ ഹാളിൽ ‘കെ.പി.എ ഫെസ്റ്റ് 2026’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി. =================================================================== https://youtu.be/n4kO9b3RIMQ?si=4f1E0q-MI24R-so8 =================================================================== സംഘടനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘വിളക്കുമരം 2026’ സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. സുവനീർ എഡിറ്റർ സലീം തയ്യിലും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും ചേർന്ന് കെ.പി.എയുടെ മുതിർന്ന അംഗം റഹീം വാവാകുഞ്ഞിന്…
കാസർഗോഡ്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ്.ഐ ധൻരാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകനായ ധൻരാജ് (65) കാസർഗോഡ് പാറക്കട്ടയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച ധൻരാജ് മികച്ച കുറ്റാന്വേഷകനെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിട്ടുനിന്നതായി അറിയുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘അമിത് ഷാ പ്രതികരിക്കണം’; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്. ലോക്സഭയിൽ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. സഭയിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്നും ഓരോ എംപിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. പ്രതിഷേധം തുടർന്നതോടെയാണ് സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചത്. രാജ്യസഭയിലും ഇതേ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം ശക്തമായതിനെ തുടർന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു.
