- തൊഴിലാളികൾക്കായി സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു
- തൊഴിൽ കരാർ പുതുക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്; വനിതാ ജീവനക്കാരി റിമാൻഡിൽ
- ബഹ്‌റൈനിൽ മത്സ്യ ഉപഭോഗം 25,000 ടൺ കടന്നു; പ്രാദേശിക ഉൽപ്പാദനത്തിലും വർധന
- വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളെന്ന് ഇ.ഡി.; ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായും ഹവാല തെളിവുകൾ ലഭിച്ചതായും ആരോപണം
- ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന് സഹപാഠികളുടെ ക്രൂരമർദനം; ഗുരുതര പരിക്ക്
- ‘ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിക്കെതിരെ പാകിസ്ഥാൻ; പുലർച്ചെ രണ്ടിന് സൈന്യത്തിന്റെ പ്രതികരണം
- യുഡിഎഫിന് തിരിച്ചടി; എൽഡിഎഫ് പിന്തുണയോടെ പാലാ നഗരസഭാധ്യക്ഷയായി കോൺഗ്രസ് വിമത മായ രാഹുൽ
- ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്‌റൈനിൽ നിര്യാതയായി
Author: News Desk
മനാമ: എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, കിംസ് ഹെൽത്ത് മായി സഹകരിച്ച് ന്യൂറോളജി, രക്തദാന വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ബിഡികെ അംഗങ്ങൾക്ക് കിംസ് ഹെൽത്ത് നൽകുന്ന ഡിസ്‌കൗണ്ട് കാർഡ് വിതരണ ചടങ്ങും നടക്കുകയുണ്ടായി. ഉം അൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ഡോ: മിഷാൽ പ്രസ്തുത ഡിസ്‌കൗണ്ട് കാർഡുകൾ ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ എന്നിവർക്ക് കൈമാറി. ആദ്യ കാർഡ് മിനി മാത്യുവിന് നൽകി. ന്യൂറോളജി വിഷയത്തിൽ സംസാരിച്ച കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ന്യൂറോളജിസ്റ്റ് ഡോ: സരിക പാട്ടീൽ സദസ്സുമായി സംവദിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫും ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശിഹാബുദ്ധീൻ, രക്തദാതാക്കൾക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി. ഇരുവർക്കും ബിഡികെ ബഹ്‌റൈൻ ഉപഹാരങ്ങൾ കൈമാറി. ബിഡികെ ബഹ്‌റൈൻ…
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) നേതൃത്വത്തിൽ ആഘോഷിച്ചു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ടി. ജോസഫ് ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച അദ്ദേഹം രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ സ്വാഗതവും അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്‌സൺ മഞ്ഞളി നന്ദിയും പറഞ്ഞു. ഐ.ടി. സെക്രട്ടറി സിബു ജോർജ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, മുൻ പ്രസിഡന്റുമാരായ ജേക്കബ് വാഴപ്പിള്ളി, ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീനിയർ അംഗങ്ങളായ റോയ് സി. ആന്റണി, റോയ് ജോസഫ്, സാനി പോൾ, സോജി മാത്യു, പ്രിൻസ്, ഷിബു കൈതാരത്ത്, അരുൺ കൈതാരത്ത്, ലിയോൺസ്, സംഗീത് ജെൻസൺ എന്നിവരുൾപ്പെടെ നിരവധി സിംസ് കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും…
കോഴിക്കോട്: താമരശ്ശേരിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്നാരോപണം. ബസ് മനഃപൂർവം റാലിയിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. സംഭവത്തെത്തുടർന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പരിക്കേറ്റ ബസ് ഡ്രൈവറും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും, മധുര വിതരണവും ഉണ്ടായിരുന്നു. വൈസ് ചെയർമാൻ സതീഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ ആശംസ അറിയിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും, ലേഡീസ് വിങ് പ്രവർത്തകരും, നിരവധി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 6.30ന് ക്ലബ് അങ്കണത്തിൽ ലളിതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. ഇന്ത്യൻ ക്ലബ് അംഗങ്ങൾ, സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ദേശീയപതാക ഉയർത്തിയതിനു പിന്നാലെ എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡന്റ് ജോസഫ് ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യസ്നേഹവും ഐക്യബോധവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ആഘോഷത്തിന് ശേഷം പങ്കെടുത്തവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.
മനാമ: ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി. സി. ദേശീയ പതാക ഉയർത്തി ബഹ്റൈൻ പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്…. അടിമത്ത വ്യാപാരികൾ ആയിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ് ജീവിക്കാനും, സ്വാതന്ത്ര്യം നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ഭരതമണ്ണിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80 കളിലെത്തിയ ഭാരതത്തിന്റെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. പോളി വിതയത്തിൽ അധ്യക്ഷനായിരുന്നു. ജോജി കുര്യൻ സ്വാഗതവും ജെസ്സി ജെൻസൺ നന്ദിയും പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷവും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് വിട്ടുനിന്ന് രാഹുൽ ഗാന്ധിയും ഖാർഗെയും
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തില്ല. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ വർഷത്തെ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പ്രോട്ടോകോളിന് വിരുദ്ധമായി അവസാന നിരകളിലൊന്നിൽ ഇരിപ്പിടം നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവിനോട് അനാദരവ് കാട്ടിയെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. ഔദ്യോഗിക ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് ഇരിപ്പിടം നൽകേണ്ടതെന്നും പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഒളിംപിക്‌സ് താരങ്ങളെ ചടങ്ങിൽ ഉൾപ്പെടുത്തുന്നതിനായാണ് ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയം നൽകിയ വിശദീകരണം. ഒളിംപിക്‌സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്‌ജ്യോത് സിങ് തുടങ്ങിയവർക്ക് മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ. ശ്രീജേഷ് എന്നിവർക്കും രാഹുൽ ഗാന്ധിക്ക് മുന്നിലായിരുന്നു ഇരിപ്പിടം നൽകിയിരുന്നത്. ഈ ക്രമീകരണം രാഷ്ട്രീയ വിവാദത്തിനും പ്രോട്ടോകോൾ സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിരുന്നു.
മനാമ: 2026ൽ മലേഷ്യയിൽ നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ചരിത്രപ്രധാനമായ റേസ് വാരാന്ത്യം അരങ്ങേറുക. ബഹ്‌റൈൻ ഗ്രാൻഡ് പ്രിയുടെ ആവേശം മലേഷ്യയിലേക്ക് എത്തിക്കുന്ന പ്രത്യേക മത്സരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലേഷ്യൻ പൗരന്മാരല്ലാത്ത അന്താരാഷ്ട്ര ആരാധകർക്ക് Bahraingp.com വഴി ടിക്കറ്റുകൾ വാങ്ങാം. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 219 യുഎസ് ഡോളർ മുതലാണ് നിരക്ക്. ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകൾ 350 ഡോളറിലും മെയിൻ ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകൾ 566 ഡോളറിലും ആരംഭിക്കും. നികുതി ഉൾപ്പെടെയുള്ള നിരക്കുകളാണിത്. മലേഷ്യൻ തിരിച്ചറിയൽ കാർഡായ മൈകാഡ് ഉള്ളവർക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് 200 മലേഷ്യൻ റിങ്കിറ്റും ഗ്രാൻഡ്‌സ്റ്റാൻഡ് സീറ്റുകൾക്ക് 1,291.40 റിങ്കിറ്റും മുതലാണ് നിരക്ക്. മൈകാഡ് ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി പരിശോധനാ…
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചതും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായി. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ മനസ്സിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര വിജയത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 12 വർഷമായി രാജ്യം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ലോകശക്തിയായി ഇന്ത്യ വളർന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്നും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച ഫലം കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കി.…
മനാമ: ആവശ്യമായ അനുമതികളും ലൈസൻസുകളും നേടാതെ പ്രവർത്തിച്ചിരുന്ന നോർത്തേൺ ഗവർണറേറ്റിലെ റെസ്റ്റോറന്റ് വ്യവസായ–വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. ഇതേ കേന്ദ്രം ഉപയോഗിച്ച് അനുമതിയില്ലാതെ ഓൺലൈൻ വിൽപ്പന നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി. റെസ്റ്റോറന്റിന്റെ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന വാണിജ്യ രജിസ്ട്രേഷൻ (സി.ആർ.) നമ്പറും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ‘സിജിലാത്’ പ്ലാറ്റ്‌ഫോമിൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമായ യോഗ്യതകളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമ സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭക്ഷണപാനീയ വിതരണ മേഖല ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അംഗീകൃത ലൈസൻസുകളും അനുമതികളും നിർബന്ധമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് സിജിലാത് സംവിധാനത്തിലൂടെയുള്ള വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റിയുടെ…
