- സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
- ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ
- വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം; നിലപാട് തിരുത്തില്ലെന്ന് വിശദീകരണം
- അജിത് മത്സരിക്കുന്ന ലെ മാൻസ് റേസിന് വിജയ് പച്ചക്കൊടി വീശി; ആവേശത്തിൽ ആരാധകർ
- ‘ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
- ജീവനക്കാരന് കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ
- ‘പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്’; എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
- മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ
Author: News Desk
അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടുകൾ സത്യസന്ധമല്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കായികവകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അബ്ദുറഹിമാൻ പറഞ്ഞു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും രണ്ട് റിപ്പോർട്ടുകളും യാഥാർഥ്യങ്ങൾ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ ഔദ്യോഗിക കമ്പ്യൂട്ടർ പരിശോധിച്ചാൽ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കും. എന്നാൽ കായികമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം കമ്പ്യൂട്ടറിലെ രേഖകൾ പൂർണമായി പരിശോധിക്കണമെന്നും അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. സ്പോൺസർക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി നൽകിയത് ഇടത് സർക്കാരാണെന്നും ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിൽ ഉണ്ടായ കാലതാമസമായിരിക്കാം തുടർനടപടികൾ വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ടീം ചൈനയിൽ കളിക്കാമെന്ന്…
മലപ്പുറം: ‘ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് തിരുനാവായ കൊടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മജ്ലിസിനെതിരെയാണ് പ്രതിഷേധമുയർന്നത്. അബു അലവി എന്നയാളുടെ നേതൃത്വത്തിൽ നടന്ന മജ്ലിസിൽ ഭക്തിവിശ്വാസം ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 1,000 രൂപയിൽ ലേലം ആരംഭിക്കുകയും ഒടുവിൽ 2,500 രൂപയ്ക്ക് യുവാവിന് നൽകുകയും ചെയ്തതായാണ് വിവരം. ജിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശരീരം മൂടിപ്പുതച്ച് മജ്ലിസിൽ ഇരിക്കുകയും പഴത്തിൽ മന്ത്രിച്ചൂതിയശേഷം ലേലം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പഴം കഴിച്ച ഉടൻതന്നെ അത്ഭുതം കാണാനാകുമെന്നായിരുന്നു നടത്തിപ്പുകാരുടെ അവകാശവാദം. എന്നാൽ പഴം കഴിച്ചിട്ടും യാതൊരു മാറ്റവും സംഭവിക്കാതിരുന്നതോടെ തട്ടിപ്പാണെന്ന ആരോപണം ശക്തമായി. വിവരം അറിഞ്ഞ് കൂട്ടമായെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയും കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാട് മാറ്റുന്ന സാഹചര്യമുണ്ടായാൽ അത് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ താൻ നടത്തിയ പ്രതികരണം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോഴും ലഭ്യമാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രം പോസ്റ്റ് ചെയ്തപ്പോൾ ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ അത് കുറച്ചുസമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ നിലപാട് മാറ്റമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അദ്ദേഹം തള്ളി. നേതാക്കളുമായുള്ള കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പുതന്നെ നിശ്ചയിച്ചതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ തിരുവനന്തപുരത്തെത്തുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. വാർത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞ് തലേദിവസം രാത്രിതന്നെ നേതാക്കൾ തിരുവനന്തപുരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാന്തപുരം വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.ഡി.…
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 6,726.6 കോടി രൂപയായിരുന്നു. മേയ് ആറിന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു. അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഏകദേശം 160 കോടി രൂപ ചെലവഴിച്ചു. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടത് അസമിലാണ്—96.3 കോടി രൂപ. തമിഴ്നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയുമാണ് ചെലവഴിച്ചത്. അതേസമയം, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പശ്ചിമ ബംഗാളിൽ ബിജെപി ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയപ്പോൾ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു.
ഇഡി കൈമാറിയ വിവരങ്ങൾ ഗൗരവമുള്ളത്; നിയമപരിശോധനയ്ക്ക് ശേഷം പിണറായി വിജയനെതിരായ കേസിൽ തീരുമാനം: വി.ഡി. സതീശൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ നിയമപരിശോധന പൂർത്തിയാക്കിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ രാഷ്ട്രീയ പരിഗണനകളില്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവന സ്വീകരിക്കുന്നത് സാധാരണമാണ്. എന്നാൽ സിഎംആർഎൽ–എക്സാലോജിക് ഇടപാട് അതിൽനിന്ന് വ്യത്യസ്തമാണെന്നാണ് ഇഡി കൈമാറിയ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, അതിനപ്പുറമുള്ള ഗൗരവമേറിയ വിവരങ്ങളും തെളിവുകളും ഇഡിയുടെ കത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസി കൈമാറിയ വിവരങ്ങളിൽ നിയമപരമായ പരിശോധന നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കത്ത് അയച്ചത് ഇഡിയാണെന്ന കാരണത്താൽ മാത്രം അത് തള്ളിക്കളയാൻ സർക്കാരിന് കഴിയുമോയെന്നും സതീശൻ ചോദിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയപ്പോൾ കോൺഗ്രസ് അതിനെ നിയമപരമായാണ് നേരിട്ടത്. രാഹുൽ ഗാന്ധി മണിക്കൂറുകളോളം ചോദ്യംചെയ്യലിന് ഹാജരാകുകയും…
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല, ബഹ്റൈൻ ചെസ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ് ടൂർണമെന്റായ ‘ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1’ സെപ്റ്റംബർ 11ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗലാലിയിലെ യൂസഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത ഫിഡെ ഐ.ഡിയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. റാപ്പിഡ് ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനുമായി ബഹ്റൈൻ പ്രതിഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റെന്ന് ഭാരവാഹികൾ അറിയിച്ചു. ചെസ് രംഗത്ത് ബഹ്റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർപ്രവർത്തനങ്ങൾക്കും ഫെഡറേഷന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ബഹ്റൈൻ ചെസ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. പ്രതിഭ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ബഹ്റൈൻ ചെസ് ഫെഡറേഷൻ…
മനാമ: രാജ്യത്തെ ആരാധനാലയങ്ങളിൽ മതപ്രഭാഷണങ്ങളും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസിംഗ് വ്യവസ്ഥകൾ ബഹ്റൈൻ പുതുക്കി. മതബോധവത്കരണ പരിപാടികൾ, ഖുതുബകൾ, മതപരമായ ഗാനാലാപനങ്ങൾ, വിവിധ മതചടങ്ങുകൾ എന്നിവ നടത്തുന്നതിന് ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കിയാണ് പുതിയ ഉത്തരവ്. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ പുറപ്പെടുവിച്ച 2026ലെ 74-ാം നമ്പർ ഉത്തരവിലൂടെയാണ് പരിഷ്കരിച്ച നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്. മതപരമായ സന്ദേശങ്ങളിൽ മിതത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രവാചകചര്യയുടെ അധ്യാപനങ്ങളും ഉറപ്പാക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ആരാധനാലയങ്ങളും മാത്തമുകളും അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും തടയും. ലൈസൻസ് അപേക്ഷകൾ പരിശോധിക്കുന്നതിനായി ശരീഅത്ത്, ഭരണനിർവഹണം, സാങ്കേതിക മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കും. അപേക്ഷകർ ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിക്കണം. ലൈസൻസ് ലഭിക്കുന്നവർ മതപ്രഭാഷണങ്ങൾ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളും സർക്കാർ നിർദേശങ്ങളും കർശനമായി പാലിക്കണം. ആരാധനാലയങ്ങളും അനുബന്ധ സൗകര്യങ്ങളും അനുമതി ലഭിച്ച…
മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിലേക്ക് കടക്കാൻ ശ്രമിച്ച വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്കുധാരിയായ അംഗരക്ഷകനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട 24-കാരനാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ബാന്ദ്ര-കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിനു സമീപത്തുനിന്നാണ് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നായിരുന്നു പരിശോധന. പി.എം.ഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിന് അതു തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാവലയം മറികടക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനിൽനിന്ന് തോക്കും കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ഇവർ എത്തിയതിന്റെ ലക്ഷ്യം, ആയുധത്തിന്റെ ലൈസൻസ്, സംഭവത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആഗോള ഫിൻടെക് ഫെസ്റ്റിന്റെ ഏഴാം…
മനാമ: ബഹ്റൈൻ നവകേരള സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന് ബി.എം.സി ഹാളിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറും. ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിജു മലയിൽ (34096764), ജോയിന്റ് കൺവീനർമാരായ റെയ്സൺ വർഗീസ് (3995 2725), ബിജു കൂരോപ്പട (3955 3855) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്കി. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.
