- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നടത്തുന്ന ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാൻ ഒന്‍പതംഗ കമ്മിറ്റിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
സംസ്ഥാനത്ത് 24 മണിക്കൂർ സമരവുമായി ഐഎംഎ; ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും, ഒപി പ്രവർത്തിക്കില്ല
തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു. കാഷ്വൽറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ…
മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ് ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ.ടി സലിം സ്വാതന്ത്ര്യദിന സന്ദേശവും ആശംസയും അറിയിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ശ്രമഫലങ്ങൾ നമുക്ക് പാഠവും മാതൃകയുമാണെന്നും, മഹാരഥന്മാർ നമുക്ക് കാണിച്ച മാതൃക, അവരുടെ ഐക്യം അതാണ് നമുക്ക് സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിച്ചതും ആ മാതൃക നമ്മൾ പിൻപറ്റി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നമ്മൾ കാവലാളായിരിക്കണമെന്നും, 2047ആവുമ്പോഴേക്കും നമ്മൾ വികസിതരാജ്യമാ വുമെന്നുള്ള രാഷ്ട്രപതിയുടെ സന്ദേശത്തെ പ്രാവർത്തികമാക്കാൻ ഏവരും പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൻസീർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഇ.വി രാജീവ് ,അൻവർ നിലമ്പൂർ , റിയാസ് വടകര എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശില്പ സിജു ദേശഭക്തിഗാനം ആലപിച്ചു. ഗോപിനാഥ്, ജിഷാർ കടവല്ലൂർ, രേഷ്മ മോഹനൻ, ശ്രുതി സുനിൽ, ബിജു വർഗീസ്, അരുൺ ചന്ദ്രൻ, ഇല്യാസ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ശ്രീറാം തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം ഹാജരായിരുന്നില്ല. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിന് കോടതി വാക്കാൽ താക്കീത് നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികളുണ്ടായിരുന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാമും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീർ മരിച്ചത്.
ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ നിത്യ മേനോന്‍, മാനസി പരേഖ്
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നേട്ടംകൊയത് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് മഹേഷ് ഭുവനെന്ത് ( ആട്ടം) എന്നീ വിഭാഗങ്ങളില്‍ ആട്ടം ദേശീയ പരുസ്കാരം നേടി. മികച്ച നടൻ ഋഷഭ് ഷെട്ടി(ചിത്രം കാന്താര, ). മികച്ച നടി നിത്യ മേനോന്‍ (ചിത്രം: തിരിച്ചിത്രമ്പലം). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. പൊന്നിയിന്‍ സെല്‍വന്‍ 1 മികച്ച തമിഴ് സിനിമ,. ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക മികച്ച നടന്‍ : ഋഷഭ് ഷെട്ടി മികച്ച നടി : നിത്യ മേനോന്‍, മാനസി പരേഖ് മികച്ച നടി : നിത്യ മേനോന്‍, മാനസി പരേഖ് മികച്ച സ്വഭാവനടി: നീന ഗുപ്ത മികച്ച സ്വഭാവനടന്‍ : പവന്‍ രാജ് മല്‍ഹോത്ര (ഫൗജ) മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ്.…
1555 വീടുകൾ ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായി, നശിച്ചത് 600 ഹെക്ടര്‍ കൃഷി; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വയനാട്ടിലെ മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടൽ -,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി. അതേസമയം, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരാണ് ഉള്ളത്. ചാലിയാറിലും തെരച്ചിൽ ഉണ്ട്. ഉരുൾപൊട്ടിയതിനു പിന്നാലെ തുടങ്ങിയ തെരച്ചിൽ ഇന്നത്തോടെ 18 ദിവസം പൂർത്തിയാക്കും. തെരച്ചിൽ അവസാനിപ്പിക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭ ഉപസമിതി ധാരണയിൽ എത്തും. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക്…
മനാമ: ദേശസ്‌നേഹത്തിന്റെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-ട്രാൻസ്‌പോർട്ട് മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും ഇരു കാമ്പസുകളിലെയും സ്റ്റാഫും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. രാവിലെ ഇസ ടൌൺ കാമ്പസിൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് ദേശീയ ഗാനാലാപനം നടന്നു.അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചു. ഇത്തരം ആഘോഷങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദേശീയ അഭിമാനത്തിന്റെയും കടമയുടെയും ശക്തമായ ബോധം വളർത്തിയെടുക്കുക്കണമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/IGy1U2AjqLM ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്‌കൂളിന്റെ പ്രതിബദ്ധതയും ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലുള്ള സമർപ്പണത്തെ ചടങ്ങു പ്രതിഫലിപ്പിച്ചു.
മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “മാനവ സേവാ ദിവസ് ” ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ വിതരണം, മുഹറഖിലെ റോഡ് നിർമ്മാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു. ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി അബ്ദുൽ നൂർ, എക്സിക്യൂട്ടീവ് അംഗം ശ്രീ ജോജു പി പി എന്നിവർ നേതൃത്വം നൽകി.
54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ് മികച്ച സംവിധായകൻ- ബ്ലെസി മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍ മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസി മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറഞ്ഞ വേഷം ആയിരുന്നു. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിന്…
യുവാക്കളുടെ ശാക്തീകരണം: ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രാലയവും അറബ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയും കരാര്‍ ഒപ്പുവെച്ചു
മനാമ: യുവാക്കളുടെ ശാക്തീകരണം ലക്ഷ്യംവെച്ച് ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രാലയവും അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(എ.ഒ.യു)യും കരാറുണ്ടാക്കി. എ.ഒ.യു. പ്രസിഡന്റ് ഡോ. നജ്മ താഖിയും ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രി റവാന്‍ ബിന്‍ത് നജീബ് തൗഫീഖിയുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാനും അവരുടെ കഴിവുകള്‍ കണ്ടെത്താനും മെച്ചപ്പെടുത്താനും പ്രകടിപ്പിക്കാനും ഭാവിയില്‍ നേതൃത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും പരസ്പരം സഹകരിക്കുന്നതിനുള്ള പൊതുവേദിയായി ഈ കരാര്‍ വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രാലയമോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ എ.ഒ.യു വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍ അവസരം നല്‍കും. യുവജനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനുള്ള വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. 35 വയസ്സു വരെയുള്ള യുവജനങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ പരിപാടികളില്‍ പങ്കാളിത്തം സാധ്യമാകും. കൂടാതെ യുവജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളിലെ യുവാക്കള്‍ക്ക് സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കരാര്‍ അനുവദിക്കുന്നു.
