- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
- ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷനില്‍ രണ്ട് വനിതകള്‍ക്ക് സ്ഥാനക്കയറ്റം
- ബഹ്റൈനില്‍ വാടക നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ തള്ളി
Author: News Desk
ജലനിരപ്പ് അപകടകരമായ നിലയില്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം; കോട്ടയം കൂട്ടിക്കലില്‍ മണ്ണിടിച്ചില്‍
കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന്‍ കോവില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ടും അച്ചന്‍കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷന്‍, വള്ളംകുളം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ എത്തിയ സാഹചര്യത്തില്‍ നദീക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ കോട്ടയം ജില്ലയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് കൂട്ടിക്കല്‍ – ചോലത്തടം റോഡില്‍ കാവാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. കാഞ്ഞിരപ്പള്ളി- മണിമല റോഡിലും മുണ്ടക്കയം…
കോട്ടയം: ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നടത്തുന്ന 24 മണിക്കൂർ പ്രക്ഷോഭം വരുന്ന തലമുറയ്ക്ക് വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎംഎ നടത്തുന്ന 24 മണിക്കൂർ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും എല്ലാ ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും ജോസഫ് ബെനവൻ ആവശ്യപ്പെട്ടു. ‘‘കൊൽക്കത്ത കേസിൽ വളരെ വൈകിയാണ് പ്രതിയെ പിടികൂടിയത്. സമരം ചെയ്യുന്ന കുട്ടികൾക്കു നേരെ ഗുണ്ടാ ആക്രമണമുണ്ടായി. സംഭവം നടന്ന സ്ഥലത്ത് തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. കുറ്റക്കാരയവരെ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ വേഗത്തിൽ തീർപ്പാക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. അതു മാത്രം പോരാ. ഡോക്ടർമാരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണം. ഇപ്പോൾ ഈ…
മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു. സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ, അടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി. ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് മധുരം എത്തിച്ചു നൽകി ഇന്നത്തെ ദിവസത്തിന്റെ യഥാർത്ഥ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആശയം പ്രകടിപ്പിക്കാൻ ഏരിയ കമ്മിറ്റിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐ.ടി & മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട് , ഏരിയ ട്രെഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസ്സൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.
ഉദയ്പുര്‍ (രാജസ്ഥാന്‍): പത്താംക്ലാസുകാരന്‍ സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ഉദയ്പുരിനടുത്തുള്ള മധുബന്‍ പ്രദേശത്ത് സംഘര്‍ഷം. രാത്രി പത്തുമണിയോടെ അധികൃതര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. കടകമ്പോളങ്ങള്‍ അടയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പുമുണ്ടായത്. നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. സഹപാഠിയെ കുത്തിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുരാജ്‌പോള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും…
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി പുഴയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും. അർജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഡ്രജർ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജർ എത്താൻ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക്…
മനാമ: ഇന്ത്യയുടെ സ്വതന്ത്ര ത്തിന്റെ 78 ആം വാർഷിക ആഘോഷം ഇത്തവണ സാംസ സാംസ്കാരിക സമിതി സൂം മീറ്റിങ്ങിലൂടെ നടത്തുകയുണ്ടായി. മീറ്റിംഗിൽ സാംസയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു ആശംസകൾ അറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സതീഷ് പൂമനയ്ക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയുമുണ്ടായി. മനീഷ് പോന്നോത്,റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ , മനോജ്, സൈബു, സോവിൽ , അബിളി, സതീഷ്, ബീന, സുനി ,വൽസരാജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഭരണത്തിന്റെ അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായ നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സംഹാദരി സഹോദരൻമാരാണ് എന്ന പ്രതിജ്ഞ ആശയത്തിൽ മാത്രമല്ല പ്രവർത്തിയിലും ഉൾക്കൊണ്ടാകണം ഏവരും പെരുമാറേണ്ടത്. 1947 ൽ നിന്നും…
കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ, കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും ഒട്ടേറെ പേര്‍ പ്രദേശത്തെത്തിയിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍. ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം പൂക്കോട്ടുമണ്ണ, ചാലിയാര്‍ മുക്ക്, കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്‍പാറ തുടങ്ങിയ സെക്ടറുകളാക്കിയാണ് ഇവിടെ തെരച്ചില്‍ നടന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; തീരുമാനം നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിച്ചതിനു ശേഷം
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും റിപ്പോർട്ട് പുറത്തുവിടുന്നതു സംബന്ധിച്ച തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുമ്പ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി നേരത്തെ ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരനെ…
വിനീത കൊലക്കേസ്: കടയ്ക്കുളളില്‍ മൃതദേഹം മൂടി ഇട്ടിരുന്നു, മാല ഉണ്ടായിരുന്നില്ലെന്ന് കടയുടമ
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയുമായ വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളില്‍ മൂടിയിട്ട നിലയിലാണ് കണ്ടെതെന്ന് കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന്‍ കോടതിയില്‍ മൊഴി നല്‍കി. ചെടി വാങ്ങാന്‍ കടയിലെത്തിയ ഉപഭോക്താവ് കടയ്ക്കുളളില്‍ വിനീതയെ കാണുന്നില്ലെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് താന്‍ കടയിലെത്തിയതെന്നും കോടതിയെ അറിയിച്ചു. സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെ കൂട്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ചെടിച്ചട്ടികളുടെ ഇടയില്‍ മൂടിയിട്ട നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടത്. താന്‍ വിനീതയുടെ മൃതദേഹം കാണുമ്പോള്‍ വിനീത സ്ഥിരമായി ധരിക്കാറുണ്ടായിരുന്ന മാല അവരുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ലെന്നും തോമസ് മാമൻ മൊഴി നല്‍കി. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിച്ചത്. സംഭവ ദിവസം രാവിലെ 11.30 ന് വിനീത കൊല്ലപ്പെട്ട കടയുടെ ഭാഗത്തേക്ക് പ്രതി രാജേന്ദ്രൻ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാക്ഷിയായ പത്മനാഭ പവ്വര്‍ ടൂള്‍സ് ഉടമ ശിവജി തിരിച്ചറിഞ്ഞു. ശിവജിയുടെ കടയിലെ സിസി…
തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ആയിരം കോടിരൂപയലിധമാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ബന്ധമല്ലെങ്കിലും ഒരാളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനമാണ് സംഭാവനയായി നല്‍കേണ്ടത്. തുക ഈടാക്കുന്നതിനായി ഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ വേതന സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഒരുമാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്. ശമ്പളത്തില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി…
