- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
നടിയുടെ ആരോപണം; ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്. എസ് ചന്ദ്രശേഖരൻ
കൊച്ചി: നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നൽകി. നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു വെളിപ്പെടുത്തല്‍. രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയത്. അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്‍. നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് നടി ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന്…
മനാമ: ബഹ്റൈന്‍ ഗോള്‍ഫ് ക്ലബിന്റെ പുതിയ പ്രസിഡന്റായി ലഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെയും ജനറല്‍ സെക്രട്ടറിയായി അലി അഹമ്മദ് അഷൂറിനെയും തിരഞ്ഞെടുത്തു. നാലു വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഇവരെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റുകളുടെ ചെയര്‍മാനായി ഖാലിദ് സലേം അല്‍ അഥേമിനെയും തിരഞ്ഞെടുത്തു. ഹമദ് സലേം അല്‍ അഥം, ഹമദ് മുഹമ്മദ് ബോര്‍ഷൈദ്, ഹുസൈന്‍ അഹമ്മദ് സേലം, ഹമദ് ഖലീഫ അല്‍ റൊവൈ, മുഹമ്മദ് അലി അല്‍ കുവാരി, അബ്ദുല്ല സുല്‍ത്താന്‍ ഫറജ്, സേലം ഖലീഫ സേലം, സലാഹ് മുഹമ്മദ് അല്‍ ഹാദി, അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ്, അല്‍ ഖാവൂദ് എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല, തമിഴ്‌നാട്ടിലേക്ക് ടണല്‍ നിര്‍മിക്കണം’; ബദല്‍ നിര്‍ദേശവുമായി ഇ ശ്രീധരന്‍
കോഴിക്കോട്: മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കൽപ്പറ്റ: 2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കറും കുഞ്ഞിനെ വാങ്ങിയ സീരിയൽ നടിയും ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്.ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടിൽനിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) വിവരമറിയിച്ചു. സി.ഡബ്ല്യു.സി. ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.തുടർന്ന് കുട്ടിയെയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി. സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് കുട്ടിയെ വാങ്ങിയത്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ്…
മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്‌കരിക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡിഎന്‍എ ഫലം വഴി കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഡിഎന്‍എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ…
ചെന്നൈ: ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളിൽ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. 2021 ഡിസംബർ ഒന്നിനാണ് ജഗത് രക്ഷകനും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കുമെതിരെ ഇഡി കേസെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. 2017ൽ സിംഗപ്പൂരിലെ ഒരു ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങൾ ഓഹരികൾ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കൻ സ്ഥാപനത്തിൽ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. അന്വേഷണത്തിൽ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ്…
കന്യാകുമാരി: എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയെന്നാണ് വിവരം. തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും രാമചന്ദ്ര സോണി അധ്യാപകനായിരുന്നു. സ്കൂൾ പ്രഥമാധ്യാപകനോടാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്. തൊട്ടുപിന്നാലെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്കൂൾ അധികൃതർ, രാമചന്ദ്ര സോണിയെ സസ്പെൻഡ് ചെയ്തു. തുടർന്ന് പ്രഥമാധ്യാപകൻ തന്നെയാണ് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്. ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനെയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിദ്യാർഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ ആശാ ജവഹർ പറഞ്ഞു.
കോഴിക്കോട്: കുപ്പിച്ചില്ലുകൊണ്ട് കുത്തേറ്റ് പശ്ചിമബംഗാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരന് ഗുരുതര പരിക്ക്. മുഷിഞ്ഞ വസ്ത്രം മുറിയിൽ വെച്ചതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളായ കോഴിക്കോട്ടെ ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കുത്തിൽ കലാശിച്ചത്.കുപ്പിച്ചില്ല് തറച്ചുകയറി യുവാവിന് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. ബംഗാൾ മാൾഡ ഹരിചന്ദ്രപൂർ കാരിയാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ആക്രമിക്കപ്പെട്ടത്.ജോലി ചെയ്തു മുഷിഞ്ഞ വസ്ത്രം ഖലീൽ റഹ്മാൻ, സഹപ്രവർത്തകൻ ഗുലാം അഹമ്മദ് രാജയുടെ മുറിയിൽ വെച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. കുത്തേറ്റു രക്തം തെറിച്ചതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഫോട്ടോയെടുത്തു. ഈ ഫോട്ടോകൾ ആശുപത്രിയിലുള്ള ഖലീൽ റഹ്മാനെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഗിരിഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജയെ (22) കസബ എസ്.ഐ. ജഗ്മോഹൻ…
മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരൻ മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹത്തിന് തയ്യാറാകാനായി ഇന്ന് രാവിലെയാണ് ജിബിൻ ശുചിമുറിയിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തുകയറുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു.മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മകൻ ഡാനിഷ് മിൻഹാജി(21) നെ അറസ്റ്റ് ചെയ്തു.ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ട് പിതാവ് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിട്ടത്. വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു കാർ. കാർ പൂർണമായും കത്തിനശിച്ചു. വീടിന് കേടുപാടുകൾ സംഭവിച്ചു.
