- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു
- ബഹ്റൈനില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ ഫോറത്തിന് തുടക്കമായി
- ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വ്യാജ കമ്പനികളുടെ പരസ്യങ്ങളില്ല
- കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; അണയ്ക്കാന്‍ ശ്രമം തുടരുന്നു
- കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ
- ബഹ്‌റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്‌റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
Author: News Desk
സിനിമ എന്നത് ഒരു കൂട്ടം കലാകാരന്മാരുടെ സൃഷ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും, മറ്റു ദൃശ്യ,വാർത്ത മാധ്യമങ്ങളിലൂടെയും കലയെ അപമാനിച്ചും, ഭീഷണിപ്പെടുത്തിയും മികച്ച ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് തിരുത്തിക്കുവാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമത്തിലൂടെ എമ്പുരാൻ സിനിമ അവരെ എത്രത്തോളം അലോസര പെടുത്തുന്നുവെന്നതിനുള്ള തെളിവാണ് സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കലാകാരനെയും, സൃഷ്ടിപരമായ കലയെയും നശിപ്പിക്കുവാനുള്ള ശ്രമത്തിലൂടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വ വർഗീയ ശക്തികൾ നടത്തുന്നത്. ഇന്ത്യയെ ലോക ജനതയ്ക്ക് മുന്നിൽ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയെ കലാകാരന്റെ ഭാവനയിലൂടെ സിനിമയിൽ പുനരാവിഷ്കരിച്ചതാണ് ബി ജെ പി, ആർ എസ് എസ് നേതാക്കളെ പോലും സിനിമയ്ക്കെതിരെ പരസ്യമായ ഭീഷണി ഉയർത്തുന്നത്തിന് പ്രേരിപ്പിച്ചതെന്നും, തൽഫലമായി സിനിമയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുവാൻ എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ ഭീഷണികൾക്ക് വഴങ്ങി നിർബന്ധിതമായിരിക്കുവാണെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും,സംഘപരിവാർ ശക്തികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ എല്ലാ മതേതര,ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും, ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ പ്രസ്താവനയിലൂടെ…
മനാമ: കഴിഞ്ഞ ഒരു മാസത്തെ ദിനരാത്രങ്ങളിൽ വ്രതനുഷ്ടാനത്തിലൂടെ നേടിയെടുത്ത സൂക്ഷ്മതയും പുണ്യവും ഇനി വരും നാളുകളിലും നിലനിർത്താൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് ഉസ്താദ് സമീർ ഫാറൂഖി ഉൽബോധിപ്പിച്ചു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ മന്നാഇ സെന്റർ മലയാള വിഭാഗം ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അബ്ദു റഹ്മാൻ ഈസ ടൌൺ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി നേതൃത്വം നൽകി. ഹിദ്ദ് ഇന്റർമീഡിയടറ്റ് ഗേൾസ് ഹൈ സ്കൂളിൽ ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനക്ക് ഉസ്താദ് അബ്ദു ലത്വീഫ് അഹമ്മദ് നേതൃത്വം നൽകി.
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ഒഴുകിയെത്തി. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.50നു നമസ്കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിക്കാറുണ്ട്. ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. റമദാനിന്നു ശേഷവും സൽക്കർമ്മങ്ങളുടെ നൈരന്തര്യം ഉണ്ടാവണം എന്ന് ഖുതുബയിൽ ഉത്‌ബോധിപ്പിച്ചു. റമദാനിൽ നടത്തിയ ആരാധനകളും സുകൃതങ്ങളും അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കാൻ വേണ്ടി…
മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ നടന്ന ഈദ് ഗാഹിൽ അൽ ഫുർഖാൻ സെൻറർ വൈസ് പ്രസിഡണ്ട് മൂസാ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിച്ചു. പരിശുദ്ധ റമദാനിന് ശേഷമുള്ള തുടർജീവിതം സ്രഷ്ഠാവായ ദൈവം നിഷിദ്ധമാക്കിയത് വെടിഞ്ഞും നന്മകൾ ചെയ്തും ഒരു മാസക്കാലത്തെ നോമ്പ്കൊണ്ട് നേടിയ സൂക്ഷമതയും വിശുദ്ധിയും കാത്ത്‌സൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി. രക്ഷിതാക്കൾ പുതു തലമുറക്ക് ഉത്തമ മാതൃകയായി മാറിയാൽ ഈയടുത്തായി നാം കണ്ടും കേട്ടും നടുങ്ങിയ ഭീതി ജനകമായ സംഭവ വികാസങ്ങളിൽ നിന്നും യുവ തലമുറയെ രക്ഷിക്കാനുള്ള എളിയ ശ്രമമായിരിക്കുമതെന്നും അദ്ദേഹം സൂചിപ്പിച്ചു. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ ബഹ്റൈൻ സുന്നി ഔഖാഫിൻ്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെൻറാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നാല് വർഷമായി നടന്നു വരുന്ന ഈദ്ഗാഹിൽ ഇത്തവണ പ്രവാസി മലയാളികളായ നൂറുക്കണക്കിന് പേർ പങ്കെടുത്തു. അബ്ദുൽ മജീദ് തെരുവത്ത്, മുജീബുറഹ്‌മാൻ എടച്ചേരി. ഷാഫുദീൻ അടുർ എന്നിവർ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി. ഹിഷാം…
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച റമദാന്‍ ബ്ലസ്സിംഗ്‌സ് എന്ന ഇഫതാര്‍ മീല്‍ വിതരണ പരിപാടിക്ക് സമാപനം. റമദാന്റെ അവസാന ആഴ്ചയില്‍ ബഹ്‌റൈന്റെ വിവിധയിടങ്ങളിലായി ആയിരകണക്കിന് ഇഫ്താര്‍ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. പരിശുദ്ധ റമദാനില്‍ അശരണര്‍ക്കു കൈതാങ്ങായി ഷിഫ അല്‍ ജസീറ സംഘടിപ്പിച്ചുവരുന്നതാണ് റമദാന്‍ ബ്ലസ്സിംഗ് ക്യാമ്പയ്ന്‍.പാവപ്പെട്ടവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, വഴി യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, കടകളിലെ ജോലിക്കാര്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഇഫ്താര്‍ മീല്‍ എത്തിച്ചു.ബാബ് അല്‍ ബഹ്‌റൈന്‍ പൊലിസ് സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഇഫ്താര്‍ മീല്‍ വിതരണം ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ മനാമ സൂഖ്, മനാമ അല്‍ ഹംറ, പൊലിസ് ഫോര്‍ട്ട് ഏരിയ, ഹംലയില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പരിസരം, ഹമദ് ടൗണ്‍ സൂഖ്, ഇസാടൗണ്‍, ബുദയ്യ, ദുമിസ്താന്‍, ബുരി, മാല്‍ക്കിയ, ജിദാഫ്‌സ്, ഗുദൈബിയ, ഹൂറ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇഫ്താര്‍ മീല്‍ വിതരണം നടന്നു.…
വയനാട് പുനരധിവാസം: ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്, എംഎ യൂസഫലി 50 വീടുകള്‍ നല്‍കും
കൊച്ചി: വയനാട്ടിലെ മുണ്ടക്കെ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്. ദൂരിത ബാധിതര്‍ക്കായി അന്‍പത് വീടുകള്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലസ്ഥാപനം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വ്യാഴാഴ്ചയായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍,…
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) യും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കിൽ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതോളം പേര് ക്യാമ്പിൽ രക്തം നൽകി. ബി ഡി കെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സെൻതിൽ കുമാർ, പ്രബീഷ് പ്രസന്നൻ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസക്ക്ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ചാരിറ്റി കൺവീനർ അനസ് റഹീംജോയിൻ്റ് സെക്രട്ടറി അഷ്‌കർ എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം കൃഷ്ണൻ ഷൈജുമോൻ രാജേശ്വരൻ, ബിൻസ് ഓച്ചിറ,ഷൈനി അനിൽ എന്നിവർ ക്യാമ്പിനു നേതൃത്വം കൊടുത്തു.
കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി പിടിയിൽ
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി എച്ച്എസ്എസിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്. ഇന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്ക് പകരമായി ബിരുദ വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും.
ടെഹ്‌റാൻ: നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട്…
ആശമാര്‍ക്കുവേണ്ടി ഒരുകോടി രൂപ നല്‍കും, 25 കോടി കണ്‍സോര്‍ഷ്യത്തിലൂടെ സ്വരൂപിക്കും- സുരേഷ് ഗോപി
തിരുവനന്തപുരം: ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാര്‍ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം. 25 കോടിയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവര്‍ ചേര്‍ന്നാല്‍ ഇതിനാകും, കേന്ദ്രമന്ത്രി പറഞ്ഞു.