Author: News Desk

തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. അടുത്തവര്‍ഷം മേയ് വരെ സസ്‌പെന്‍ഷന്‍ തുടരും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണയായി നീട്ടുകയായിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

Read More

കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജോലിക്കിടെ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌.

Read More

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡൽഹി: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകൾക്ക് ചുമതലപ്പെടുത്തിയിരുന്നത് ഡോക്ടർ ഷഹീനെയാണെന്നാണ് വിവരം. ഡോക്ടർ ഷഹീനിന്റെ കാറിൽ നിന്ന് പൊലീസ് തോക്കുകൾ പിടികൂടിയിരുന്നു. ലഖ്നൗ സ്വദേശിയായ ഡോക്ടർ ഷഹീൻ ഷാഹിദ ഫരീദാബാദിലെ അൽ–ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച് സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്.

Read More

പാലക്കാട് ജില്ലയിൽ മുസ്ലിം യൂത്ത് ലീഗിന് നേതൃത്വം നൽകിയ മികച്ച സംഘാടകനും മാതൃകാ നേതാവും ഉജ്ജ്വല പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനും കൂടിയായ മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല മുൻ പ്രസിഡണ്ടുമായിരുന്ന മർഹും ഉബൈദ് ചങ്ങലീരിയുടെ സ്മരണാർഥം കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി നൽകുന്ന രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി കർമ്മ ശ്രേഷ്ഠ അവാർഡ് മുൻ കെഎംസിസി ബഹ്റൈൻ പ്രസിഡണ്ട് എസ് വി ജലീലിന് നൽകാൻ തീരുമാനിച്ചു. ബഹ്റൈൻ കെഎംസിസി ക്ക് ദീർഘകാലം നേതൃപരമായ പങ്ക് വഹിക്കുകയും കെഎംസിസി ബഹ്റൈന് ജനകീയ മുഖം സൃഷ്ടിച്ചെടുക്കുകയും ചെയ്ത വ്യക്തിത്വം എന്ന കാഴ്ചപ്പാടിലാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്. ജൂറി ചെയർമാനും കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ടുമായ ഹബീബ് റഹ്മാൻ അവാർഡ് പ്രഖ്യാപനം നിർവ്വഹിച്ചത്. ജൂറി അംഗങ്ങളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് തോട്ടക്കര, ഇന്മാസ് ബാബു പട്ടാമ്പി,സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ പി, സലീം തളങ്കര, അഷറഫ് കാട്ടിൽ പീടിക, അഷറഫ് കക്കണ്ടി ജില്ല…

Read More

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എൻ. വാസു റിമാൻഡിൽ. കേസിലെ മൂന്നാം പ്രതിയായ വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നവംബർ 24 വരെയാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദേവസ്വം ബോർഡിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വാസുവിനെതിരെ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികൾ നിർണ്ണായകമായി. അറസ്റ്റിലായ മുരാരി ബാബുവും സുധിഷും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. സ്വർണക്കട്ടിള പാളികൾ ‘ചെമ്പു പാളികൾ’ എന്ന് രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചോദ്യം ചെയ്യലിൽ വാസുവിന് വ്യക്തമായ മറുപടി നൽകാനായില്ല. ‘ഓർത്തെടുക്കാൻ കഴിയുന്നില്ല’ എന്നും’ആരോഗ്യപ്രശ്നങ്ങളുണ്ട്’ എന്നും പറഞ്ഞാണ് വാസു ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുമാറിയത്. 2019 മാർച്ച് 18-നാണ് വാസു കട്ടിളപ്പാളികൾ ചെമ്പുപാളികൾ എന്ന് തിരുത്തിയെഴുതിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന്…

Read More

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. 13 പേർ ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് ഒടുവിൽ വരുന്ന വിവരം. മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന്…

Read More

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റി അംഗവും പ്രതിഭ സ്വരലയ എക്സിക്യുട്ടീവ്‌ അംഗവുമായ ജലേന്ദ്രന്‍ സി (കണ്ണൻ മുഹറഖ്), അന്തരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുഴൽമന്ദം കുളവൻമുക്ക് സ്വദേശിയായ ജലേന്ദ്രൻ വർഷങ്ങളായി ബഹ്‌റൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Read More

മനാമ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143-ാമത്തെയും ബഹ്‌റൈനിലെ 17-ാമത്തെയും ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു. നവംബര്‍ 9, ഞായറാഴ്ച രാവിലെ 10 മണിക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രിഗേഡിയർ അമ്മാർ മുസ്തഫ ജാഫർ അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. ന്യൂ സനദിലാണ് 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. 150 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഉദ്ഘാടന പരിപാടിയില്‍ ഹാഷിം മന്യോട്ട് (മാനേജിംഗ് ഡയറക്ടര്‍), അര്‍ഷാദ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍), മുഹമ്മദ് ആതിഫ് (ഡയറക്ടര്‍), നാദിര്‍ ഹുസൈന്‍ (ഡയറക്ടര്‍), മുഹമ്മദ് ഹനീഫ് (ജനറല്‍ മാനേജര്‍), ശ്രീ നരേഷ് രാധാകൃഷ്ണൻ (മാർക്കറ്റിംഗ് മാനേജർ), അബ്ദു ചെതിയാന്‍ഗണ്ടിയില്‍ (ബയിംഗ് ഹെഡ്), ഫിനാന്‍സ് മാനേജര്‍ സോജന്‍ ജോര്‍ജ്, മറ്റ് അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍…

Read More

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഇടതു നയത്തിനു വിരുദ്ധമായ പിഎം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാണ് സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയില്‍ മെല്ലെപ്പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. എല്‍ഡിഎഫ് നേതൃയോഗത്തില്‍ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച ചെയ്യാമെന്നും,…

Read More