- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ കോടതിയെ പഴിചാരിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരായ മുൻ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറിയും നിലവിലെ ഉദ്യോഗസ്ഥനുമായ കെ ബിജു ഐഎഎസ് സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് മടക്കി. ജസ്റ്റിസ് എ. ബദറുദീൻ, ആവശ്യമായ തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കെ ബിജുവിന് നിർദേശം നൽകി. വാദത്തിനിടെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച കോടതി, “കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിന്റെ വെറുമൊരു ആയുധമാകരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാനാണ്, സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കാനല്ല” എന്ന് വ്യക്തമാക്കി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ “ധീരന്…
കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിക്കും ഭർത്താവ് ഫർമാനും അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താനോ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവും പൊലീസിന് നൽകിയ മേൽവിലാസത്തിൽ ഇരുവരെയും കണ്ടെത്താനായില്ല. നൽകിയ ഫോൺ നമ്പറുകളിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ബന്ധപ്പെടാതിരിക്കുന്നത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ അറിയിച്ചു. പെൺകുട്ടി വീണ്ടും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം ആവശ്യമായ സുരക്ഷ നൽകുന്നതിനെക്കുറിച്ച് പരിഗണിച്ചാൽ മതിയെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. അതേസമയം, ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വർ പ്രത്യേക പോക്സോ കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ കൊച്ചിയിൽ കഴിയുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. മോഷ്ടിച്ച പണം മറച്ചുവെക്കാനും അതിലൂടെ ലാഭം നേടാനുമായി പ്രതികൾ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. സംഭാവനകൾ എണ്ണുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാത്തവിധം ചെറിയ തുകകളായി പണം മാറ്റിയ ശേഷമാണ് പ്രതികൾ വിവിധ നിക്ഷേപങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഷ്ടിച്ച പണം ഉടൻ ചെലവഴിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും പലിശയ്ക്ക് നൽകുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പ് മറച്ചുവെക്കുന്നതിനായി വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പണത്തിന്റെ ഉറവിടം കണ്ടെത്താതിരിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റി പിന്നീട് സ്വന്തം അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിച്ച രീതിയും അന്വേഷണത്തിൽ പുറത്തുവന്നു. കേസിലെ പ്രതികളായ അനുകൽപ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളിൽ പൊലീസ് വീണ്ടും…
ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില് കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് ഹമിഷദാസ് പരിചയപ്പെട്ടത്. തുടർന്ന് പീച്ചി ഡാമിൽ വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വർണമാല യുവതി ഊരി ധരിച്ചതായി പരാതിയിൽ പറയുന്നു. യുവാവ് എതിർത്തപ്പോൾ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈക്കലാക്കി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനിടെ യുവാവിന് പരിക്കേറ്റതായും പരാതിയിൽ പരാമർശമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് പൊലീസ്…
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ OVBS സമാപനവും സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനവും നടത്തി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ OVBS സമാപനം, സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനം, സമ്മർ ക്യാമ്പ് ആരംഭം എന്നിവ നടത്തി. കുട്ടികളുടെ ആത്മീയ പരിശീലനത്തിന്റെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും സമാപനമായി നടന്ന ചടങ്ങിൽ സൺഡേ സ്കൂളിന്റെ 50 വർഷത്തെ സേവനവും അനുസ്മരിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., OVBS ഡയറക്ടർ റവ. ഫാ. ക്രിസ് സെബി, ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള, സ്റ്റാഫ് സെക്രട്ടറി ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. സൺഡേ സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് ചടങ്ങിൽ പങ്കെടുത്തു. കത്തീഡ്രൽ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് യാത്രയയപ്പും ഉപഹാരവും നൽകി. കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണി വരെയാണ് സുഗതന് ജാമ്യം ലഭിക്കുക. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നതിനായി മാത്രം നിശ്ചിത സമയത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്‌മോർട്ടം
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്‌മോർട്ടം ചെയ്യും. രാവിലെ 11 മണിയോടെയാണ് റീപോസ്റ്റ്‌മോർട്ടം നടക്കുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാവരിയയുടെ ശരീരത്തിൽ മറ്റ് മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സദറുൽ അനം നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പോലീസിന് നൽകിയ മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കിയെന്നാണ് വിവരം. പെൺകുട്ടി താഴെ വീണുവെന്ന് പറഞ്ഞാണ് പ്രതി ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നും പറയുന്നു. പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ…
കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മീനാക്ഷി പാലത്തിന് താഴെ പുഴയുടെ വലതുഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരന്ത പ്രദേശം നാലു സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാം സോണിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കാണാതായ മറ്റ് നാലുപേർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. അതിനാൽ ഒന്നും രണ്ടും സോണുകളിലായിരിക്കും ഇന്നത്തെ പ്രധാന തിരച്ചിൽ. പുഴയിലും പരിശോധന തുടരുകയാണ്. കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ എന്നത് പരിശോധിച്ചശേഷമാകും ഡിഎൻഎ പരിശോധന വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പോസ്റ്റ്‌മോർട്ടം മാത്രം മതിയോ, ഡിഎൻഎ പരിശോധന ആവശ്യമായിരിക്കുമോ എന്നിവ ഡോക്ടർമാർ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിനടിയിൽ അധികം താഴെയല്ലാത്ത ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ ഭാഗങ്ങളും അടങ്ങിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ…
മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് “ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് – സീസൺ 1” ജൂലൈ 3-ന് വൈകുന്നേരം 6.00 മണിക്ക് അൽബുർഹാമയിലെ യുവന്റസ് അരീനയിൽ സംഘടിപ്പിച്ചു.ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത ഫുട്ബോൾ പ്രേമികളെ കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതം ചെയ്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ Phantom Saints United ജേതാക്കളായി. ഏമ്പൽ.കെ. സണ്ണി ക്യാപ്റ്റനായ Sapphire Titans FC റണ്ണേഴ്സ്-അപ്പായി. വിജയികളായ ഇരു ടീമുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ചടങ്ങിൽ ഇടവക ഭാരവാഹികളും യുവജന സഖ്യം ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുംസഖ്യം വൈസ് പ്രസിഡൻ്റ് ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ കൺവീനർമാരായി മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ്…
ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റ് നടപടി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊൽക്കത്ത ആസ്ഥാനമായി ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. ടിഎംസിയുടെ ഫണ്ട് ഉപയോഗിച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയും പിന്നീട് അവ പാർട്ടിയുടെ ആവശ്യങ്ങൾക്കായി തന്നെ വാടകയ്ക്ക് നൽകിയതായുമാണ് അന്വേഷണ ഏജൻസിയുടെ സംശയം. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷനും അനുബന്ധ സ്ഥാപനങ്ങൾക്കും കൈമാറിയതായി ഇ.ഡി കണ്ടെത്തിയെന്നാണ് വിവരം. ഈ തുകയിൽ നിന്ന് 82.96 കോടി രൂപ പുതുതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് മാറ്റിയതായും…
