- ധർമേന്ദ്ര പ്രധാന്റെ രാജി: പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
- കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ
- കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
- എ.കെ.സി.സി. ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്റൈനിലെത്തി
- വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു
- മേഖലയിലെ സംഘർഷാവസ്ഥ: ബഹ്റൈനിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ റദ്ദാക്കി
Author: News Desk
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നതിനും കുറ്റക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പരമാവധി പത്ത് കോടി രൂപ വരെ പിഴയും പത്ത് വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇത്തരം കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരായ നിയമനടപടികൾ കൂടുതൽ കർശനമാകും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇടപെട്ടെന്ന ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ മർദനവും തുടർന്നുള്ള കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കുന്നതിനായി അജിത് കുമാർ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വിവരം. പ്രതികൾക്ക് അനുകൂലമായ രീതിയിൽ കേസ് ഡയറിയിലെയും അനുബന്ധ ഫയലുകളിലെയും വിവരങ്ങളിൽ തിരുത്തൽ വരുത്താൻ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയതായും എസ്ഐടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിനുശേഷമാണ് അജിത് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. തുടർന്ന് അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ രണ്ട് ലെയിനുകൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം വാരാന്ത്യത്തിൽ
മനാമ: ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി രണ്ട് ലെയിനുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മുഹറഖിലേക്കുള്ള കിഴക്കുദിശയിലെ അതിവേഗ ലെയിനും മധ്യ ലെയിനുമാണ് അടയ്ക്കുന്നത്. ഈ സമയത്ത് വാഹനഗതാഗതത്തിനായി ഒരു ലെയിൻ മാത്രമായിരിക്കും ലഭ്യമാകുക. ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 26 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക. യാത്രക്കാർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും സാധ്യമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങളും മുന്നറിയിപ്പ് ബോർഡുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയവും വീണ്ടും ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ സി. ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’ വൻ ആരാധകാഘോഷങ്ങളോടെ വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ‘ജനനായകനുണ്ട്’. 1977-ൽ എം.ജി. രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം നായകനായ ‘മീനവ നൻബൻ’ റിലീസ് ചെയ്തിരുന്നു. അതിനുശേഷം ഏകദേശം അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് തമിഴകത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടുമാസത്തിലേറെ പിന്നിടുമ്പോഴാണ് ‘ജനനായകന്റെ’ റിലീസ്. വിജയ്യുടെ അവസാന സിനിമയെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം നേരത്തേ ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കാരണം റിലീസ് മാസങ്ങളോളം വൈകുകയായിരുന്നു. ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്ന് ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനാനുമതി നേടിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ വിരമിച്ച…
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻ ക്രൂ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം; ടാക്സി ഡ്രൈവർ അറസ്റ്റിൽ
ഹൈദരാബാദ്: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ ജീവനക്കാരിയെ കാറിൽവെച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപോഗു പ്രശാന്ത് കുമാറിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 20-നായിരുന്നു സംഭവം. വിമാനക്കമ്പനിക്കായി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് 37-കാരി ആക്രമണത്തിനിരയായത്. യാത്രയ്ക്കിടെ ഡ്രൈവർ നിശ്ചിത പാതയിൽനിന്ന് മാറി വാഹനമോടിക്കുകയും വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. റൂട്ട് മാറ്റിയതും വാഹനം നിർത്തിയതും യുവതി ചോദ്യംചെയ്തപ്പോൾ പ്രാഥമികാവശ്യത്തിനായി പുറത്തുപോകുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. എന്നാൽ ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തിയ ഇയാൾ കാറിന്റെ പിൻവാതിൽ തുറന്ന് അകത്തുകയറുകയും പിൻസീറ്റിലിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിരോധിച്ച യുവതി പ്രതിയെ തള്ളിമാറ്റി കാറിൽനിന്ന് പുറത്തിറങ്ങി സഹായത്തിനായി നിലവിളിച്ചു. ഇതിനിടെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് വിമാനത്താവളത്തിലെത്തിയ യുവതി പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം…
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. 1980-ൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന അക്കോമഡേഷൻ, ഡിക്ലറേഷൻ ,ക്വാളിഫിക്കേഷൻ വ്യവസ്ഥകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ഭാഷാ സമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ നടന്ന പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ രക്തസാക്ഷികളായിരുന്നു. ഭാഷാ സമരത്തിന്റെ ചരിത്രവും ത്യാഗസ്മരണകളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പ്രചരണാർഥം ജൂലൈ 24 വെള്ളിയാഴ്ച…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം
മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യാത്രക്കാർക്ക് പ്രധാന അറിയിപ്പ്. പ്രവർത്തനപരമായ കാരണങ്ങളാൽ എയർ ഇന്ത്യ എക്സ്പ്രസ് ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഇൻഡിഗോയുടെ ചില സർവീസുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി, സമയക്രമം, ഗേറ്റ് വിവരങ്ങൾ എന്നിവ അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ട്രാവൽ ഏജന്റുമാരിലൂടെയോ ഉറപ്പാക്കണം. അവസാന നിമിഷത്തിലെ മാറ്റങ്ങൾ യാത്രയെ ബാധിക്കാതിരിക്കാൻ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പ്രധാന നിർദേശങ്ങൾ: എയർ ഇന്ത്യ എക്സ്പ്രസ് – ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി. ഇൻഡിഗോ – ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ പുതിയ…
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23 വ്യാഴാഴ്ച കേരളത്തിൽ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്യു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ അറിയിച്ചു. നീറ്റ് പരീക്ഷയുടെ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചതായും വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ ബലപ്രയോഗം നടത്തിയതായും കെഎസ്യു ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും കെഎസ്യു പ്രവർത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്യു അറിയിച്ചു.
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേജ്-മിനിസ്ക്രീൻ അനുകരണ കലാകാരനും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെല്പ് ലൈൻ മെമ്പറുമായ ദീപക് തണലിനു ബി കെ എസ് എഫ് യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്റൈനിലെ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.ബി കെ എസ് എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെല്പ്ലൈൻ അംഗങ്ങളും ചേർന്ന് ദീപകിനു പൊന്നാട അണീക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്വി, ഒ കെ കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്തീൻകുട്ടി പുളിക്കൽ, ജെ പി കെ തിക്കോടി, മൊയ്തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്,…
ചർച്ചയ്ക്കായി മന്ത്രിമാർ ജനങ്ങൾക്കിടയിലേക്ക് വരണം; ഇനി ഒരാളുടെയും ഓഫീസിലേക്ക് പോകില്ലെന്ന് സിജെപി
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് സിജെപി. ഇനി ഒരു മന്ത്രിയുടെയും ഓഫീസിലേക്കോ വസതിയിലേക്കോ ചർച്ചയ്ക്കായി പോകില്ലെന്നും നിഷ്പക്ഷ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. എന്നാൽ ഈ ക്ഷണം സിജെപി നിരസിച്ചു. മന്ത്രിമാർക്ക് ചർച്ച നടത്താൻ താത്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് വരണമെന്നും ജന്തർ മന്തറിൽവച്ച് ചർച്ച നടത്തണമെന്നുമാണ് സംഘടനയുടെ നിലപാട്. പ്രതിഷേധസ്ഥലത്തെ സുരക്ഷ സംബന്ധിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ സമീപത്തെ മറ്റൊരു നിഷ്പക്ഷ വേദിയിൽ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും സൗരവ് ദാസ് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ആത്മാർഥമായ ഉദ്ദേശ്യം സർക്കാരിനുണ്ടാകണം. ഫലമില്ലാത്ത ചർച്ചകൾക്കായി സമയം പാഴാക്കാൻ കഴിയില്ലെന്നും വിഷയപരിഹാരത്തിനുള്ള ഗൗരവമായ ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിലെത്തിയത്.…
