- മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026: എക്സിബിഷൻ വേൾഡ് ബഹ്റൈന് മികച്ച വേദിക്കുള്ള പുരസ്കാരം
- ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
- തിരൂർ പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
- അസുഖബാധിതനായ പ്രവാസിക്ക് യാത്രാ ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ
- പാലത്തായി കേസ്: കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ട്? ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധമെന്ന് ഷാഫി പറമ്പിൽ
- അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും
- പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി, നാടകീയ രംഗങ്ങൾ
Author: News Desk
മനാമ: ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകരയുടെ സാംസ്‌കാരിക പൈതൃകവും നാട്ടിന്റെ ഓർമ്മകളും പ്രവാസമണ്ണിൽ സജീവമായി നിലനിർത്തുന്നതിൽ ദാമു കോറോത്ത് നൽകിയ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. കലയും സൗഹൃദവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹത്തിന്റെ സാന്നിധ്യം ബഹ്‌റൈനിലെ സാംസ്‌കാരിക ചരിത്രത്തിലെ മായാത്ത അധ്യായമായി തുടരുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും അദ്ദേഹം രൂപപ്പെടുത്തിയ ബന്ധങ്ങളും ജന്മനാടിനോടും നാട്ടുകാരോടും പുലർത്തിയ ആത്മബന്ധവും അനുസ്മരണ യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. വടകരയുടെ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്താൻ അദ്ദേഹം നടത്തിയ ഇടപെടലുകളും യോഗത്തിൽ സ്മരിച്ചു. ഭൗതിക സാന്നിധ്യം അവസാനിച്ചെങ്കിലും ദാമു കോറോത്തിന്റെ ചിരിയും സൗഹൃദവും സ്നേഹവും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളോടുള്ള സമർപ്പണവും സഹൃദയരുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാട് വടകര സഹൃദയ വേദിക്കും…
‘ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയം; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’: പ്രകാശ് രാജ്
തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്ദറിൽ യുവജനങ്ങളുടെ കരുത്തും സൗന്ദര്യവും രാജ്യം കണ്ടതാണ്. ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അധികാരികൾക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു. യുവാക്കൾ ആദ്യമായി ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് പ്രതിഷേധിക്കാൻ ജന്തർ മന്ദർ മാത്രമല്ല വേദി. എവിടെ വേണമെങ്കിലും സമരം നടത്താവുന്ന വിധത്തിൽ പ്രതിഷേധവേദികൾ മാറിയിട്ടുണ്ട്. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും…
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം യോഗത്തിൽ ആവർത്തിച്ചു. പുതിയ അണക്കെട്ട് യാഥാർഥ്യമായാലും തമിഴ്‌നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കുമെന്ന് കേരളം ഉറപ്പുനൽകി. അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും വഹിക്കാൻ തയ്യാറാണെന്നും രൂപരേഖ, സ്ഥലം, നിർമാണ മേൽനോട്ടം എന്നിവ സംബന്ധിച്ച് തമിഴ്‌നാടിന് തീരുമാനമെടുക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തമിഴ്‌നാട് ഉറച്ചുനിന്നു. കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണഘടനാപരവുമായ അധികാരങ്ങളെ ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഖനി–ധാതു നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പാർലമെന്റിലെ വനിതാ…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണി വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി. പരാമർശം വിവാദമായതോടെ ജാൻമണി പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജാൻമണിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന നിലപാടാണ് മഹിളാ മോർച്ച സ്വീകരിച്ചത്. തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
മുട്ടിൽ മരംമുറിക്കേസ്: വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്ത് വലിയ വിവാദമുണ്ടാക്കിയ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടയണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. കേസിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. അതേസമയം, പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി കേസ് പരിഗണിച്ച ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നാടകീയ സംഭവങ്ങളുണ്ടായി. പ്രതികളായ മൂന്ന് സഹോദരങ്ങളോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ മാത്രമാണ് കോടതിമുറിയിൽ എത്തിയത്. മറ്റു പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ഹാജരായില്ല. മറ്റു പ്രതികൾ എവിടെയെന്ന് കോടതി ചോദിച്ചു. പ്രതികളുടെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ്, “ഇതെന്താ, ആളെ കളിയാക്കുകയാണോ?” എന്ന് രൂക്ഷമായി ചോദിച്ചു. തുടർന്ന്…
മനാമ: തൊഴിലാളികൾക്ക് കാര്യക്ഷമമായ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിന് ആവശ്യമായ അറിവും പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു. 2026 ഓഗസ്റ്റ് 16ന് റാസ് സുവൈദിലുള്ള നാസ് കോർപ്പറേഷന്റെ തൊഴിലാളി ക്യാമ്പിൽ നടന്ന സംവേദനാത്മക ശിൽപശാലയിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. തൊഴിലാളികളുടെ പ്രത്യേക സാമ്പത്തിക ആവശ്യങ്ങൾ പരിഗണിച്ചാണ് ക്ലാസ് തയ്യാറാക്കിയത്. ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്ന സാമ്പത്തിക നിർദേശങ്ങൾക്കും തന്ത്രങ്ങൾക്കുമാണ് ശിൽപശാലയിൽ പ്രധാനമായും ഊന്നൽ നൽകിയത്. ബജറ്റ് തയ്യാറാക്കൽ, സമ്പാദ്യം, കടം കൈകാര്യം ചെയ്യൽ, നിക്ഷേപം, ഇൻഷുറൻസ്, വിവിധ രാജ്യങ്ങളിൽ ലഭ്യമായ സമ്പാദ്യ–നിക്ഷേപ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു. തട്ടിപ്പ് ഫോൺ കോളുകൾ, അനധികൃത പണമിടപാടുകാർ, വിവിധ സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിഗത–സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കുന്നതിലെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ചും തൊഴിലാളികൾക്ക് ബോധവത്കരണം നൽകി. സാമ്പത്തിക ഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായ…
മനാമ: ബഹ്‌റൈനിൽ തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകിയതായി പ്രതി അവകാശപ്പെട്ട സർവകലാശാലയുമായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ബന്ധപ്പെട്ടു. എന്നാൽ, ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വ്യാജമാണെന്ന് സർവകലാശാല സ്ഥിരീകരിച്ചു. പ്രതിയുടെ പേരിൽ ആരും സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സർട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥരുടെയും പ്രതി ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രതിനിധികളുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. ജോലിയിൽ തുടരുന്നതിനും തൊഴിൽ കരാർ പുതുക്കുന്നതിനും ബന്ധപ്പെട്ട ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നുവെന്ന് സ്ഥാപന പ്രതിനിധികൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ, 2005 മുതൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവരുന്നതായി പ്രതി സമ്മതിച്ചെന്നാണ് റിപ്പോർട്ട്. ബന്ധപ്പെട്ട സർവകലാശാലയിൽ പഠിച്ചതായി തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും…
മനാമ: ബഹ്‌റൈനിലെ മത്സ്യ ഉപഭോഗം 2025ൽ 25,000 മെട്രിക് ടൺ കടന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്ത് 25,029 ടൺ മത്സ്യമാണ് ഉപയോഗിച്ചത്. 2024ലെ 23,582 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ആറുശതമാനത്തിന്റെ വർധനയാണിത്. 2025ൽ പ്രാദേശികമായി 16,961.30 ടൺ മത്സ്യം പിടികൂടി. ഇതിന്റെ വിപണിമൂല്യം രണ്ട് കോടി ബഹ്‌റൈനി ദീനാറിലധികമാണ്. മുൻവർഷത്തെ 16,466.23 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക മത്സ്യോത്പാദനത്തിൽ മൂന്നുശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച മത്സ്യത്തിൽ 12,427 ടൺ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി 20,495 ടൺ മത്സ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. പരമ്പരാഗത മത്സ്യബന്ധന രീതിയായ ‘ഗർഗൂർ’ അഥവാ മത്സ്യക്കൂടുകൾ ഉപയോഗിച്ചാണ് ഏറ്റവും കൂടുതൽ മത്സ്യം പിടികൂടിയത്. ഈ രീതിയിലൂടെ 10,670 ടണ്ണിലധികം മത്സ്യം ലഭിച്ചു. ഗിൽ നെറ്റ് ഉപയോഗിച്ച്…
വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളെന്ന് ഇ.ഡി.; ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായും ഹവാല തെളിവുകൾ ലഭിച്ചതായും ആരോപണം
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം, ഏകദേശം 85 ലക്ഷം രൂപ, കൈമാറിയതായി രേഖകൾ ലഭിച്ചെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഹവാല മാർഗത്തിലൂടെയുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയതായി ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 27ന് വീണയുടെയും സി.എം.ആർ.എൽ. പ്രമോട്ടർമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെത്തിയതെന്ന് ഇ.ഡി. വ്യക്തമാക്കി. വീണയുടെ കൈപ്പടയിലുള്ളതായി പറയുന്ന കണക്കുകളിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുക, ദുബായിലേക്ക് കൈമാറിയ പണം എന്നിവ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം. ദുബായ് കറൻസിയായ ദിർഹത്തിലും ഇന്ത്യൻ രൂപയിലുമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ രേഖകളിൽ ഉണ്ടായിരുന്നുവെന്ന് ഇ.ഡി. അറിയിച്ചു. ഇതിൽ ദുബായിലേക്ക് കൈമാറിയതായി രേഖപ്പെടുത്തിയിരിക്കുന്ന 3.49 ലക്ഷം ദിർഹത്തിന് ഏകദേശം 85 ലക്ഷം രൂപ മൂല്യമുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ…
ഇടുക്കി: സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ച പതിനാറുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം. 11 വിദ്യാർഥികളാണ് മൂന്ന് മുറികളിലായി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പതിനാറുകാരൻ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൈമാറിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്ഥാപന അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പകർത്തിയ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്യാൻ പതിനാറുകാരനോട് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപാഠിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഇയാളെ വിട്ടയച്ചു.…
