- എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി; ചെങ്ങമനാട്ടിൽ 10.13 ഹെക്ടർ ഭൂമി തരംമാറ്റും
- ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനംവരെ തീരുവ; റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം
- ‘ഡൽഹി പൊലീസിനെപ്പോലെ പെരുമാറരുത്’; സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ദീപ്കെ
- താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും
- കനത്ത മഴ: അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
- കുട്ടികളുടെ സുരക്ഷ: മെറ്റയ്ക്ക് 567 മില്യൺ ഡോളർ പിഴ
- ‘ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകൾ മൈനസിലാണ്; എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
- വിഴിഞ്ഞത്ത് പൊലീസിന് നേരെ ആക്രമണം; സിപിഒയുടെ മൂക്കിന്റെ പാലം തകർന്നു, സഹോദരങ്ങൾ അറസ്റ്റിൽ
Author: News Desk
തൃശൂർ: തളിക്കുളത്ത് ദേശീയപാതയ്ക്കു സമീപമുള്ള ഓയിൽ ആൻഡ് ഫ്ലോർ മില്ലിൽ വൻ തീപിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്തുവച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇടശ്ശേരിക്കും പത്താംകല്ലിനും ഇടയിൽ പോക്കാക്കില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപമുള്ള മില്ലിലാണ് തീപിടിത്തമുണ്ടായത്. അടഞ്ഞുകിടന്ന സ്ഥാപനത്തിൽനിന്ന് തീ ഉയരുന്നത് ഉടമയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കാനായില്ല. ടാപ്പിൽനിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. സ്ഥാപനത്തിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. പിന്നീട് നാട്ടികയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ വെള്ളം പമ്പ് ചെയ്ത് രാവിലെ 8.15-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. നാട്ടിക…
കൊച്ചിയിലേക്കുള്ള വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതായി പരാതി
കൊച്ചി: ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശി ജംഷീറിനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങാൻ ഏകദേശം അരമണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഭവം. എമർജൻസി വിൻഡോയ്ക്കു സമീപം ഇരുന്നിരുന്ന ജംഷീർ പാനലിലെ ഒരു പാളി അടിച്ചുതകർത്തശേഷം വാതിൽ തുറക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇടപെട്ട സഹയാത്രികർ ഇയാളെ നിയന്ത്രണത്തിലാക്കിയതോടെ കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി. വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ യുവാവിനെ സിഐഎസ്എഫിന് കൈമാറി. തുടർന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് വിട്ടുനൽകി. വിമാനത്തിനുള്ളിൽ യുവാവ് അതിക്രമം കാണിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും തുടരുകയാണ്.
‘നാളെ ആൽഫയും ബീറ്റയും ഡെൽറ്റയും വരും’; ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രതിഷേധങ്ങളിൽ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുമാർ സോളങ്കിയാണ് ഹർജി സമർപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാമെന്ന് ഓഗസ്റ്റ് മൂന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ പിൻവലിക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ തടയണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. രാജസ്ഥാനിൽ അടുത്തിടെ ഉണ്ടായ ക്രമസമാധാന പ്രശ്നവും ഒരു യുവാവിന്റെ മരണവും ചൂണ്ടിക്കാട്ടിയ ഹർജിക്കാരന്റെ അഭിഭാഷകൻ, രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കുമുന്നിൽ സർക്കാർ വഴങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് വാദിച്ചു. ഇന്ന് ഒരു വിഭാഗത്തിന്റെ കേസുകൾ പിൻവലിച്ചാൽ നാളെ ‘ആൽഫയും ബീറ്റയും ഡെൽറ്റയും’ സമാനമായ ആവശ്യവുമായി എത്തുമെന്നും അഭിഭാഷകൻ പറഞ്ഞു. ശംഭു അതിർത്തിയിൽനിന്നുള്ള പ്രതിഷേധക്കാർ ട്രാക്ടറുകളുമായി പാർലമെന്റിലേക്ക് എത്തുന്നതും ഷാഹീൻബാഗിൽനിന്നുള്ളവർ സമാനമായ പ്രതിഷേധം നടത്തുന്നതും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും കോടതിയിൽ ഉന്നയിച്ചു. പൊലീസിനും സുരക്ഷാസേനയ്ക്കുമെതിരെ…
മനാമ: വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബഹ്റൈൻ വ്യവസായ–വാണിജ്യ മന്ത്രാലയം കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തുടനീളം 3,191 പരിശോധനാ സന്ദർശനങ്ങൾ നടത്തി. അവശ്യവസ്തുക്കളുടെ ലഭ്യത, വിലയിലെ സുതാര്യത, ന്യായമായ വ്യാപാരരീതികൾ എന്നിവ ഉറപ്പാക്കുന്നതിനായി നടത്തിയ വിപണി നിരീക്ഷണത്തിന്റെ ഭാഗമായാണ് പരിശോധനകൾ. ഭക്ഷ്യവിൽപ്പനശാലകളിൽ 2,156 പരിശോധനകളും ബേക്കറികളിൽ 234 പരിശോധനകളും സെൻട്രൽ മാർക്കറ്റുകളിൽ 98 പരിശോധനകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 പരിശോധനകളുമാണ് നടത്തിയത്. പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം ഉൽപ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടവയും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ടവയുമാണ്. നിയമലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകി. എട്ട് സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടപ്പോൾ, രണ്ട് സ്ഥാപനങ്ങളുടെ കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ കാലയളവിൽ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച 494 പരാതികളിലും മന്ത്രാലയം അന്വേഷണം നടത്തി ആവശ്യമായ പരിഹാരം ഉറപ്പാക്കി. പരിശോധനാ പ്രവർത്തനങ്ങളിൽ…
മനാമ: ബഹ്റൈനിലെ തൊഴിൽവിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 2026 ജൂലൈയിൽ രാജ്യത്തുടനീളം 3,633 പരിശോധനാ ക്യാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. തൊഴിൽ–താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 114 തൊഴിലാളികളെ പരിശോധനകളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. നേരത്തെ പിടിയിലായവരടക്കം 420 നിയമലംഘകരായ പ്രവാസികളെ നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തിയതായും എൽ.എം.ആർ.എ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലായി 3,449 പരിശോധനാ സന്ദർശനങ്ങളും സർക്കാർ ഏജൻസികളുമായി സഹകരിച്ച് 184 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളുമാണ് നടത്തിയത്. എൽ.എം.ആർ.എ നിയമത്തിലെയും ബഹ്റൈൻ റസിഡൻസി നിയമത്തിലെയും വിവിധ വ്യവസ്ഥകളുടെ ലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ചാണ് സംയുക്ത പരിശോധനകൾ നടത്തിയത്. വ്യവസായ–വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ്…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്.) ‘ഗുരുകാരുണ്യ സ്പർശം’ പദ്ധതിയിലൂടെ കുടുംബാംഗമായ ഷിബുവിനും, വിജിക്കും പത്തനംതിട്ട ജില്ലയിൽ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം വർണ്ണാഭമായ ചടങ്ങുകളോടുകൂടി നിർവഹിക്കുകയുണ്ടായി. സമൂഹനന്മയുടെയും കാരുണ്യത്തിന്റെയും മനോഹരമായ മാതൃകയായി,സൊസൈറ്റി ‘ഗുരുകാരുണ്യ സ്പർശം’ എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ നിർമ്മിച്ച നൽകിയ പുതിയ ഭവനം. ജി.എസ്.എസ്. കുടുംബാംഗം എന്നതിലുപരി ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തിനാണ് വീട് കൈമാറിയത്. ഈ ഭവന നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങി നൽകാൻ രണ്ട് ജി.എസ്.എസ്. കുടുംബാംഗങ്ങൾ സഹായിക്കുകയും, തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് 3 കിടപ്പുമുറി സൗകര്യങ്ങളോടുകൂടിയ മനോഹരമായ വീട് നിർമ്മിച്ച് നൽകുകയും ഉണ്ടായി. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും ബഹ്റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ ശ്രീ. കെ.ജി. ബാബുരാജൻ ഓൺലൈനിലൂടെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ആത്മീയ ആചാര്യന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യം…
‘മൂന്നുദിവസത്തിനകം മാപ്പ് പറയണം; ഇല്ലെങ്കിൽ നടപടി’: സക്കർബർഗിന് പാർലമെന്ററി സമിതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് താൽക്കാലികമായി നീക്കിയ സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നിരുപാധികം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി. മൂന്നുദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ മെറ്റയുടെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അധ്യക്ഷനായ പാർലമെന്ററി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർദേശം നൽകിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ വീഡിയോയാണ് ഏതാനും മണിക്കൂറുകൾ ഫെയ്സ്ബുക്കിൽ ലഭ്യമല്ലാതായത്. സാങ്കേതിക തകരാറാണ് കാരണമെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും നിലപാട്. സമിതി മെറ്റയോട് വിശദമായ രേഖാമൂലമുള്ള മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നും ജനാധിപത്യ സംവിധാനത്തിലുള്ള…
മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സഹായം നൽകും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ വാടകച്ചെലവും സർക്കാർ വഹിക്കും. കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽനിന്ന് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറി സാധനങ്ങൾ നശിച്ച കടകൾക്ക് 10,000 രൂപ വീതം നൽകും. നാശനഷ്ടം…
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്
കണ്ണൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവുശിക്ഷ. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ 2015 സെപ്റ്റംബർ 17ന് ആക്രമിച്ച കേസിലാണ് വിധി. അന്ന് വൈകിട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓണാഘോഷ പരിപാടികൾക്കായി വാടകയ്ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. രാഷ്ട്രീയവിരോധത്തെ തുടർന്ന് പ്രതികൾ വാൾ ഉപയോഗിച്ച് വിജയന്റെ തലയിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഡി.എം.കെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തഞ്ചാവൂർ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അദ്ദേഹത്തെ റിമാൻഡ് ചെയ്യില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അതേ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കാൻ നിർദേശം നൽകി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് റോഡ് മാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. കാവേരി…
