Trending
- പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും
- ഐഎസ്ഐ, ദാവൂദ് ബന്ധമുള്ള 9 പേർ പിടിയിൽ; ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതി
- ‘മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി’; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്
- പിണറായി വിജയൻറെ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്മാന്മാര്ക്കെതിരെ എസ്ഐടി വധശ്രമക്കുറ്റം ചുമത്തി
- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
Author: News Desk
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള ഒ എൻ വി കുറുപ്പ് നഗറിൽ വെച്ച് നടന്നു. ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിമും സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അജി അനിരുദ്ധൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ എന്നിവരുടെ…
മനാമ: ബഹ്റൈനിൽ പൊതുജനങ്ങൾക്ക് NPRA അടിയന്തര സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സർവീസ് സെന്ററുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ലഭ്യമാക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈൻ ദിനാർ അധിക ഫീസ് നൽകി ഈ സേവനം തുടർന്നും പ്രയോജനപ്പെടുത്താം. മുൻപ് ഈ ഫാസ്റ്റ് ട്രാക്ക് സേവനം പ്രധാന ആസ്ഥാനത്തുള്ള സർവീസ് സെന്ററിൽ മാത്രമായിരുന്നു. നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി സമർപ്പിച്ച നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഈ ഭേദഗതി വരുത്തിയത്.
ബഹ്റൈനിന്റെ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു. പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പ്രൌഡമായ ചടങ്ങിൽ കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് ഉണ്ണി, രാജീവ് നായർ, അമ്മു രമേഷ് എന്നിവരാണ് ചർച്ച നയിച്ചത്. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് നയിച്ച വിദ്യാർഥികൾക്കുള്ള പ്രത്യേക സെഷനും ഉണ്ടായിരുന്നു. ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ കഴിഞ്ഞ ഇരുപത് വർഷമായി പാക്ട് വിദ്യാർത്ഥികൾക്ക് നൽകുന്ന ആദരവിനെ സംബന്ധിച്ചും നാടിന്റെ നല്ല ഭാവിയെ വാർത്തെടുക്കുന്നതിലുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെ സംബന്ധിച്ചും…
ഒടുവിൽ കുറ്റം സമ്മതിച്ചു: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
By News Desk
ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില് പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത പിണറായി വിജയന്റെ മകൾ ടി വീണയുടെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം പിഎംഎൽഎ കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണ ടിയെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് മൊഴിയെടുക്കും. അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ…
തിരുവനന്തപുരം: ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത. എന്നാൽ, അക്രമം ഇങ്ങനെ ഒന്നുമല്ലെന്നും സ്വരാജ് പറഞ്ഞു. അണപ്പൊട്ടി എത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്. ഏതെങ്കിലും അക്രമത്തിനെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല ഇടതു പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം എഡിഷൻ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ജൂൺ 12 നാണ് സ്കൂളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ ഒരു ചെസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിന്റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്ന്, ഈ വർഷത്തെ പതിപ്പ് കൂടുതൽ യുവ പ്രതിഭകളെയും ചെസ്സ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവന്നു വേറിട്ട അനുഭവമാക്കാനാണ് തീരുമാനം. ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും ഓപ്പൺ റാപ്പിഡ് ഇനവും ഉണ്ടായിരിക്കും. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഒരു ടീമിനെ രജിസ്റ്റർ ചെയ്യാൻ സ്കൂളുകളെ ക്ഷണിക്കുന്നു. ഒരു സ്കൂളിൽ നിന്നും അക്കാദമിക വിഭാഗം തെരഞ്ഞെടുക്കുന്ന ഒരു ടീമിനെയായാണ് പങ്കെടുപ്പിക്കേണ്ടത്. ഓരോ ടീമിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇന്റർ-സ്കൂൾ വിഭാഗത്തിൽ മത്സരം സൗജന്യമായിരിക്കും. ഓപ്പൺ വിഭാഗത്തിൽ, പങ്കെടുക്കുന്ന ഒരാൾക്ക് 3 ദിനാർ പ്രവേശന ഫീസ് ബാധകമായിരിക്കും. ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതമായി എല്ലാ മത്സരങ്ങളും നടത്തും. ഓരോ വിഭാഗത്തിലെയും…
മനാമ: സർഗ്ഗാത്മകതയുടെ മികവുമായി ഇന്ത്യൻ സ്കൂൾ വാർഷിക ഗണിത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണിതശാസ്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്നതിനും ആശയപരമായ അറിവ് പ്രയോഗിക്കാനുള്ള അവസരങ്ങൾ വിദ്യാത്ഥികൾക്ക് പകർന്നു നൽകുകയുമായിരുന്നു ലക്ഷ്യം. ആഘോഷങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ, മോഡൽ നിർമ്മാണം, സിമ്പോസിയങ്ങൾ, ക്വിസുകൾ, ഡിജിറ്റൽ അവതരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്ലാസുകൾക്കായി വിപുലമായ മത്സരങ്ങൾ ഉണ്ടായിരുന്നു. ആറാം ക്ലാസിന്, ‘ആകൃതികളുടെ ചുറ്റളവും വിസ്തീർണ്ണവും’ എന്ന വിഷയത്തിൽ നടന്ന ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ആറ് ക്യൂ, വി, എഫ് ഡിവിഷനുകൾ ജേതാക്കളായി. ഏഴാം ക്ലാസിൽ, ‘ഭിന്നസംഖ്യകളും ദശാംശങ്ങളും’ എന്ന വിഷയത്തിൽ മോഡൽ നിർമ്മാണത്തിൽ ഇഷാൻ കൃഷ്ണ ഒന്നാം സ്ഥാനവും സിയ കിഷോർ രണ്ടാം സ്ഥാനവും തയിബ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ ജ്യാമിതി ബോർഡ് മാതൃക നിർമ്മാണ മത്സരത്തിൽ വേദിക ജെ ദൽവാനി വിജയിയായി. നാഗശ്രീ രണ്ടാം സ്ഥാനവും നിവേദ് വിനോദ് മൂന്നാം സ്ഥാനവും നേടി. ഗണിത മികവ് തെളിയിക്കാനുള്ള എം ടി എസ് ഇ…
മനാമ : പ്രവാചകശ്രേഷ്ഠൻ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുറങ്ങുന്ന മണ്ണിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് ഒരുമിച്ചു കൂടിയ ജനലക്ഷങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു. ബഹ്റൈൻ സുന്നി ഔഖഫിന്ന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവെർനെസ്സ് സെന്റർ മലയാള വിഭാഗം ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹൂറ ഉമ്മ് ഐമാൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് സ്വാലിഹ് അൽ ഹികമി, അബ്ദു റഹ്മാൻ കാരാട്ടിൽ എന്നിവരും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂളിൽ നടന്ന നമസ്കാരത്തിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകി. ഏക ദൈവ വിശ്വാസത്തിന്റെ പാതയിൽ അചഞ്ചലനായി നിലയുറപ്പിച്ച ഇബ്രാഹിം നബിയുടെ മാതൃക വിശ്വാസികൾക്ക് ലോകാവസാനം വരെ നിലനിൽക്കുന്ന മാർഗ്ഗ നിർദ്ദേശമാണ്…
‘ഇതൊരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂ; തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട; നമുക്ക് ഒന്നിച്ച് ഇറങ്ങാം’: പിണറായി വിജയൻ
By News Desk
തിരുവനന്തപുരം: തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പിണറായി വിജയന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുളളുവെന്നും ഇത്തരം നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ‘ഈ പരിശോധന ചിലര്‍ക്കെല്ലാം മനസംതൃപ്തി നല്കുന്നു എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു അയാളുടെ ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തിനും പ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടിയാണ് എല്ലാ കാലത്തും ബിജെപി സര്‍ക്കാര്‍ തുടരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തങ്ങളുടെ പാര്ട്ടിക്കാര് അല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളു. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല.…
