- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്‌റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: News Desk
മുസ്ലീം ലീഗ് നേതാവില്‍ നിന്നും 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു, നേതാക്കളും കസ്റ്റംസും ചേര്‍ന്ന് രക്ഷപ്പെടുത്തി; ആരോപണവുമായി സിപിഐഎം
മലപ്പുറം: മുസ്ലിം ലീഗ് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന് എതിരെ സ്വര്‍ണക്കടത്ത് ആരോപണവുമായി സിപിഐഎം. തിരുനാവായ ഡിവിഷന്‍ അംഗം ഫൈസല്‍ എടശ്ശേരിക്ക് എതിരെ തിരൂര്‍ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നത്. നെടുമ്പാശേരി വിമാനത്താളത്തില്‍ ഫൈസലില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു എന്നും ലീഗ് നേതാക്കളും കസ്റ്റംസും ഫൈസലിനെ രക്ഷപ്പെടുത്തി എന്നുമാണ് ആരോപണം. ഓഗസ്റ്റ് 23 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഫൈസല്‍ എടശ്ശേരിയില്‍ നിന്ന് 932.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന്റെ മൂല്യം 50 ലക്ഷം രൂപക്ക് താഴെ ആയതിനാല്‍ സ്വന്തം ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. ഇക്കാര്യം വാര്‍ത്ത നല്‍കാതെ കസ്റ്റംസ് മറച്ചു വെച്ചു ,ജാമ്യം ലഭിക്കാന്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചു കാണിച്ചു എന്നുമാണ് ആരോപണം. ഇന്നലെ മന്ത്രി എംബി രാജേഷും ഇന്നലെ നിയമസഭയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.ഫൈസല്‍ എടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആരോപണം ഫൈസല്‍ എടശേരി…
‘ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണം’; ശബരിമല സ്‌പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. 80,000 പേര്‍ക്ക് സ്‌പോട് ബുക്കിംഗ് നല്‍കുന്ന തീരുമാനം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആളുകളും ഇന്റര്‍നെറ്റും ഓണ്‍ലൈനും ഉപയോഗിക്കുന്നവര്‍ അല്ല. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവതരമായി ആലോചിക്കണം. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് എണ്ണം നിയന്ത്രിച്ച് തിരക്കൊഴിവാക്കാനാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ മറുപടി പറഞ്ഞു. സുഗമമായ തീര്‍ത്ഥാടനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടും കഴിഞ്ഞതവണ എണ്ണം കൂടുന്നത് കണ്ടു. 80000ത്തില്‍ അധികം ഭക്തര്‍ വന്നാല്‍ പ്രാഥമിക സൗകര്യരും ഒരുക്കാന്‍ ക്കാന്‍ ആകില്ല. തീര്‍ത്ഥാടകര്‍ ഏത് പാതയിലൂടെയാണ് ദര്‍ശനത്തിന് വരുന്നതെന്ന് ബുക്കിങ്ങിലൂടെ അറിയാന്‍ കഴിയും വിര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയത് അതിനാണ് – അദ്ദേഹം വിശദീകരിച്ചു.
കൊല്ലം: നാലു പതിറ്റാണ്ടു കാലം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന പ്രശസ്ത നടൻ ടി.പി. മാധവൻ (88) അന്തരിച്ചു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളിലും 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അദ്ധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാട്ടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ അദ്ദേഹം 1960ൽ മുംബൈയിൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ സബ് എഡിറ്ററായിരുന്നു. പിന്നീട് നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തി. 1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം,…
ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഓണാഘോഷ പരിപാടി “ഓണ സംഗമം 2024” ഭാഗമായി ഇന്ത്യൻ ദർബാർ റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പ്രൗഡഗംഭീരമായ നമ്മുടെ ചടങ്ങ് ബഹ്‌റൈൻ പാര്‍ലമെന്റ് അംഗം ഡോ. ഹസ്സന്‍ ബുഖാമാസ്, ഇന്ത്യൻ എംബസിയുടെ സെക്കന്റ് സെക്രട്ടറി രവി സിങ് , ഗ്ലോബൽ വൈസ് പ്രസിഡൻറ് കോശി സാമുവൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഏകദേശം മുന്നൂറിലധികം പേർ സദ്യയിൽ പങ്കെടുത്തു WMF ഓണം പരിപാടി മനോഹരമായി നടത്തുവാൻ WMF പ്രസിഡന്റ് ശ്രീമതി. മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓർഡിനേറ്റർ ശ്രീജിത് ഫെറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് സഹകരണം നൽകിയ സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേർളി മാത്യു എന്നിവർ ചേർന്നു ജ്വാല ബഹ്‌റൈൻ ടീമിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര ,…
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ നേതാവിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത. സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ…
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും സാമൂഹിക ഘടനയെയും ദുർബലപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോൺഗ്രസും സഖ്യകക്ഷികളും ഈ ശ്രമത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗോളതലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കോൺഗ്രസും അതിൻ്റെ കൂട്ടാളികളും ഈ ഗെയിമിൻ്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ വിജയം തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി മോദി ആഘോഷിച്ചു. ഇത് സത്യത്തിൻ്റെയും വികസനത്തിൻ്റെയും സദ്ഭരണത്തിൻ്റെയും വിജയത്തിൻ്റെ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മാറ്റി, ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുകയാണ്. ഹരിയാനയിൽ 90ൽ 48 സീറ്റും ബിജെപി നേടി ; ഭൂരിപക്ഷം 46 ആണ്. കോൺഗ്രസ് 37 സീറ്റുകൾ നേടി. ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും താമര വിരിഞ്ഞുവെന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ബിജെപിയുടെ…
ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
കോഴിക്കോട്: ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ലോറി ഇടിച്ചു. ബി.ജെ.പി പുതിയങ്ങാടിഏരിയാ സെക്രട്ടറി ടി.പി പ്രഭാഷിനെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പ്രഭാഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ ചൊവ്വാഴ്ച വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. പിറകിൽനിന്നുവന്ന ലോറി ബി.ജെ.പി പ്രവര്‍ത്തകനെ ഇടിക്കുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിലെടുത്തു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നാലെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഖ്‌നൗ: പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ ഖാന്‍, ടെക്‌നീഷ്യന്‍ മുഷീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയാണ് ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ് നടപടി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫത്തിന്റെ സാമ്പിള്‍ ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. പോലീസ് കേസെടുത്തതോടെ പ്രതികളായ രണ്ടുപേരും ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനായ ടിങ്കുവിനെ സമ്മര്‍ദത്തിലാക്കിയാണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് ഡോക്ടറുടെ ആരോപണം. ഡോക്ടര്‍ക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭക്ഷണം വാങ്ങി വീട്ടില്‍ എത്തിച്ചുനല്‍കിയിരുന്നത് ടിങ്കുവാണ്. തുടര്‍ന്നാണ് പ്രതികള്‍ ടിങ്കുവിനെ ഭീഷണിപ്പെടുത്തി സംഭവം…
ജുഫൈര്‍ (ബഹ്‌റൈന്‍): തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സംഭാവനകള്‍ ആഘോഷിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ ഒക്ടോബര്‍ 11 മുതല്‍ 24 വരെ ജുഫൈറിലെ മുക്ത എ 2 സിനിമാസില്‍ നടക്കും.തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേട്ടയ്യന്‍ ഫാന്‍സ് ഷോ എന്ന പരിപാടി രാവിലെ 9 മണി മുതല്‍ ആയിരിക്കും നടക്കുക. രജനീകാന്തിന്റെ ഐതിഹാസിക ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ് പരിപാടിയുടെ ഭാഗമായി നടക്കും. ബഹ്‌റൈനിലെ ബീറ്റ്‌സ് ഉത്സവത്തിന്റെ സ്വരമുയര്‍ത്തുന്ന പരിപാടിയില്‍ രജനീകാന്തിന്റെ മുഖം മുഹമ്മദ് ഇസാന്‍ പുനരാവിഷ്‌കരിക്കും. ഭഹിരതി ‘രതി’ വേണുഗോപാലന്‍ പരിപാടി നയിക്കും.ബഹ്‌റൈന്‍ രജനി ഫാന്‍സ് അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി ഇന്ത്യന്‍ സിനിമയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും.