- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്‌റൈന് ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
Author: News Desk
കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവം നാടകം. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണിതെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യ വൺ എ.ടി.എം. കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽവെച്ച് കവർച്ച നടന്നെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പോലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്. ഇത് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണെന്നാണ് പോലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാൾ കൂടി പോലീസ് വലയിലായിട്ടുണ്ട്. താഹയിൽനിന്ന് 37 ലക്ഷം രൂപ പോലീസ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എ.ടി.എമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽനിന്ന് പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള…
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. https://youtu.be/Byr96Ah8zo0 തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍ എസ് അജയകുമാറിന് പോലീസ് സേന ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു. പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ വീരചരമം പ്രാപിച്ചത്. 1959ലെ ഇന്ത്യാചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ തിരഞ്ഞ് പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ…
ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകശ കമ്മീഷൻ നിർദേശം. ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ ഇതിന്റെ നടപടികളിലേക്ക് കടന്നിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത് ജംഇയ്യത്ത് ഉലമ ഹിന്ദാണ് ഹർജി നൽകിയത്. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയാങ്ക് കാനൂങ് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ശുപാർശ ചെയ്തു. മദ്രസാ വിദ്യാർത്ഥികൾക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നൽകണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.ഇ.എഫ്) 2024/2025ലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സീസണിൻ്റെ തുടക്കം കുറിച്ചുകൊണ്ട് 40 കിലോമീറ്ററിൻ്റെയും 80 കിലോമീറ്ററിൻ്റെയും പ്രാദേശിക യോഗ്യതാ മത്സരങ്ങളും 100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യതാ മത്സരവും സംഘടിപ്പിച്ചു. എൻഡുറൻസ് വില്ലേജിൽ നടന്ന മത്സരങ്ങളിൽ 163ലധികം പേർ പങ്കെടുത്തു. മത്സരങ്ങളിൽ പ്രാദേശിക ക്ലബ്ബുകളിൽ നിന്നുള്ളവരുടെയും ബഹ്‌റൈന് പുറത്തുനിന്നുള്ള റൈഡർമാരുടെയും പങ്കാളിത്തമുണ്ടായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ (എസ്.സി.വൈ.എസ്) സെക്രട്ടറി ജനറൽ അയ്‌മാൻ ബിൻ തൗഫീഖ് അൽ മൊയ്യെദ് 40 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ചു.100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യതാ മത്സരത്തിൽ “ടീം വിക്‌ടോറിയസ്” ഒന്നാം സ്ഥാനം നേടി. 100 കിലോമീറ്റർ അന്താരാഷ്‌ട്ര ഓട്ടവും 80 കിലോമീറ്റർ ഓട്ടവും മൂന്ന് ഘട്ടങ്ങളിലായും 40 കിലോമീറ്റർ ഓട്ടം ഒറ്റ ഘട്ടത്തിലുമാണ് നടന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വിമാനക്കമ്പനികര്‍ക്കെതിരെ ഒരാഴ്ചക്കിടെ 70ഓളം വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്, ഇതില്‍ 46 സന്ദേശങ്ങളും ലഭിച്ചത് @ adamlanza1111 എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ അക്കൗണ്ട് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനിടെ ആഭ്യന്തര, അന്തരാഷ്ട്ര വിമാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ഈ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 ഉം ശനിയാഴ്ച 34 ഉം ഭീഷണി സന്ദേശങ്ങള്‍ അക്കൗണ്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്കെതിരെയും അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അക്കൗണ്ട് എക്‌സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നീ…
കൽപ്പറ്റ: വയനാട്ടിൽ അംഗത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തുമെന്നാണ് പുതിയ വിവരം. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടിലെത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ഉണ്ടായിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കൽപ്പറ്റയിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കുമെന്നാണ് വിവരം. നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയ്‌ക്കൊപ്പം രാഹുലും സോണിയയും പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
മനാമ: അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന് രാവിലെ 7 മണിക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള ദോഹത്ത് അരാദ് പാർക്കിൽ ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ഫുൾ ബോഡി ചെക്ക്-അപ്പ് കൂപ്പൺ (60 ടെസ്റ്റുകൾ), സർട്ടിഫിക്കറ്റ്,പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ടി-ഷർട്ട്/തൊപ്പി എന്നിവ ലഭിക്കും.രജിസ്റ്റർ ചെയ്യാൻ https://forms.gle/fdZ3QW7LSinezWko7 സന്ദർശിക്കുക.വേഗത്തിൽ സഹായം ലഭിക്കാൻ +973 33609362 (വാട്സ് ആപ്പ്) അല്ലെങ്കിൽ +973 33602487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വേദിയുടെ ലൊക്കേഷൻ: ദോഹത്ത് അരാദ് പാർക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy.
കണ്ണൂർ: 15 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 54 വയസ്സുകാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു.കുടിയാൻമല ചെറിയ അരീക്കമല എരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.2018 ഏപ്രിൽ എട്ടിനായിരുന്നു സംഭവം. കുടിയാൻമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
മനാമ: വരുമാനം കുറഞ്ഞവർക്ക് കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണമെന്ന് ബഹ്‌റൈൻ പാർലമെൻ്റ് അംഗങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ഇത് നിസ്സാര വ്യവഹാരങ്ങൾ വർധിക്കാനിടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.ഡോ. അലി അൽ നു ഐമി അവതരിപ്പിച്ച ബിൽ, സാമൂഹിക പിന്തുണ സ്വീകരിക്കുന്നവരെയും പ്രതിമാസം 1,500 ദിനാറിൽ താഴെ വരുമാനമുള്ള പെൻഷൻകാരെയും കോടതി ഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കാനുള്ളതാണ്. നീതിന്യായ മന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരത്തോടെ ഫീസ് നൽകാനുള്ള കഴിവില്ലായ്മ തെളിയിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഇളവുള്ളത്.നിലവിലെ നിയമം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ മതിയായ സൗകര്യം നൽകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
കണ്ണൂർ: മുൻ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വെവ്വേറെയായതാണ് സംശത്തിനിടയാക്കുന്നത്.പരാതിയിൽ പ്രശാന്തൻ ആരോപിച്ചത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻ.ഒ.സി. അനുവദിച്ചെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എ.ഡി.എം. എൻ.ഒ.സി. അനുവദിച്ചത് ഒൻപതാം തീയതി വൈകീട്ട് മൂന്നു മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ചുള്ള അന്വേഷണ ചുമതലയില്‍നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി. മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഈ നടപടി സ്വീകരിച്ചത്. ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം…