- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
തിരുവനന്തപുരം; കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്. ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബീഹാറുമായി ഏറ്റുമുട്ടും. 20 ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് ആസുമായി ഏറ്റുമുട്ടും. ഡിസംബര്‍ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം. കെസിഎയുടെ മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളവും ജാര്‍ഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസി. കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകന്‍. ടീം അംഗങ്ങള്‍- അഹമ്മദ് ഇമ്രാന്‍(ക്യാപ്റ്റന്‍),അല്‍ത്താഫ് എസ്, ആദിത്യ ബൈജു, എബിന്‍ ജെ ലാല്‍,…
ബഹ്റൈനില്‍ പോളിമടെക് ഇലക്ട്രോണിക്സ് 100 ദശലക്ഷം ഡോളറിന്റെ സെമികണ്ടക്ടര്‍ നിര്‍മാണകേന്ദ്രം സ്ഥാപിക്കും
മനാമ: ബഹ്റൈനില്‍ ഒരു സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പോളിമടെക് ഇലക്ട്രോണിക്സ് പദ്ധതിയിടുന്നതായി ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ കമ്പനി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എന്‍. ഈശ്വരറാവു അറിയിച്ചു.ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയവുമായി യോജിച്ചുകൊണ്ട് മേഖലയിലെ സാങ്കേതിക രംഗത്ത് ഒരു സുപ്രധാന വികസനം ഈ നിക്ഷേപം മൂലമുണ്ടാകുമെന്നാണ് പ്രതീക്ഷ.കമ്പനി ബഹ്റൈനില്‍ ആദ്യഘട്ടമായാണ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം ബി.എന്‍.എയോട് പറഞ്ഞു. ഈ പ്രാരംഭഘട്ടം രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കയാണ്. ഘട്ടം 1 എയില്‍ പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ 16.5 ദശലക്ഷം ഡോളര്‍ നിക്ഷേപം ഉള്‍പ്പെടുന്നു. അവിടെ പ്രവൃത്തികള്‍ 2025 ജനുവരി രണ്ടാം വാരത്തില്‍ ആരംഭിക്കും. ഘട്ടം 1 ബിയില്‍ 83.5 ദശലക്ഷം നിക്ഷേപമിറക്കും.ഈ നിക്ഷേപത്തിനായുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ബഹ്റൈനിലെ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന് (ഇ.ഡി.ബി) റാവു അഭിനന്ദനമറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ 2024നും 2026നുമിടയില്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും. ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) സംഘടിപ്പിച്ച ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ നടന്ന ചര്‍ച്ചാ പാനലില്‍ പങ്കെടുക്കവെ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫിയാണ് ഇക്കാര്യം അറിയിച്ചത്.ലോകപ്രശസ്ത ഹോട്ടല്‍ ശൃംഖലകളാണ് വൈവിധ്യമാര്‍ന്ന പുതിയ ഹോട്ടലുകള്‍ തുറക്കുന്നത്. ഈ വിപുലീകരണത്തിലൂടെ 3,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ കൂടി വരുമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ പദവി ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കും. ബഹ്റൈനില്‍ അനുകൂലമായ ഒരു ബിസിനസ് അന്തരീക്ഷമാണുള്ളത്. നിക്ഷേപ പ്രോത്സാഹനങ്ങളും പിന്തുണാ നടപടികളും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടല്‍ പ്രോജക്ടുകളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത് ബഹ്റൈനിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്നയു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞടുപ്പുകളിൽ, യു.ഡി.ഫ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടി ഐ.വൈ.സി.സി ബഹ്‌റൈൻ തുടക്കം കുറിച്ച വിവിധ ഡിജിറ്റൽ, ഓഫ്‌നെറ്റ് പരിപാടികളുടെ തുടർച്ചയായാണ് യു.ഡി.ഫ് കൺവെൻഷൻ നടത്തുന്നത്. എല്ലാറ്റിലും പി.ആർ ഇറക്കി, ജനദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള ജനവിധിയായി ഈ ഉപതിരഞ്ഞടുപ്പ് മാറുമെന്നും, കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
മനാമ: ബഹ്‌റൈനിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും നിയമനം നല്‍കുമെന്ന് ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സ് വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള സോഫ്റ്റ് വെയറും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍, അനലിറ്റിക്‌സ്, വികസനം, കോഡിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യകളുള്ള കമ്പനികളിലൊന്നാണ് ജെ.പി. മോര്‍ഗന്‍സ്.ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സാമ്പത്തിക സേവന മേഖല ബഹ്‌റൈന്റെ വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും അടിത്തറയിടുന്നതായി സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ ഖുലൈഫ് പറഞ്ഞു.സാങ്കേതിക പ്രതിഭകളുടെ ശേഖരം വളര്‍ത്തുന്നതിനും മേഖലയിലും ആഗോളതലത്തിലും ബിസിനസ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു നിര്‍ണായക പങ്കാളിയായി ബഹ്‌റൈനെ കാണുന്നുവെന്ന് ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സിലെ പേയ്‌മെന്റ് ടെക്‌നോളജി ഗ്ലോബല്‍ ഹെഡ് മൈക്ക് ബ്ലാന്‍ഡിന പറഞ്ഞു.
മനാമ: ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച ഗേ വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പ് സമാപിച്ചു.250 മന്ത്രിമാരും ആഗോള ബിസിനസ്, വ്യവസായ നേതാക്കളും പങ്കെടുത്ത ഫോറം ടൂറിസം, മാനുഫാക്ചറിംഗ്, ബാങ്കിംഗ്, സ്‌പോര്‍ട്‌സ്, വിനോദം എന്നിവയുള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.’ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ ‘ബാങ്കിംഗിന്റെ അടുത്ത പത്ത് വര്‍ഷങ്ങള്‍’ എന്ന പാനലില്‍ രാജ്യത്തിന്റെ വികസിച്ചുവരുന്ന സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിച്ചു.’ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ്…
കോഴിക്കോട് : “ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും. സംഗീത നിശയുടെ തീയതി, സമയം തുടങ്ങിയവ ഈ വരുന്ന ഡിസംബറിൽ എ ആർ റഹ്മാൻ തന്നെ നേരിട്ട് പ്രഖ്യാപിക്കും. പ്രശസ്ത സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വൽ റൊമാൻസ്, കേരള ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ജി എസ് ടി ഡിപ്പാർട്ട്മെന്റ്, ലിമാക്സ് അഡ്വർടൈസേഴ്സ്, ഇംപ്രസാരിയോ എന്നിവരാണ് പരിപാടിയുടെ സംഘാടക പങ്കാളികൾ. സംഗീത പെരുമയുടെ പാരമ്പര്യമുള്ള കോഴിക്കോട് വെച്ച് പരിപാടി നടത്തുന്നതിൽ സന്തോഷം ഉണ്ടെന്നും എത്രപേർ പങ്കെടുക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം എത്രപേർ ആസ്വദിക്കുന്നു എന്നതിൽ ആണെന്നും സംവിധായകൻ ബ്ലെസ്സി പറഞ്ഞു. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാനായി 40000 ലേറെ സംഗീതാ ആസ്വാദകർ കോഴിക്കോട് എത്തും.ആധുനിക സാങ്കേതികവിദ്യകളും ഹൈ- എൻഡ് ലേസർ ലൈറ്റിംഗും, സൗണ്ട്…
പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് ജി. വാര്യർ. യുവമോർച്ചയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല. താൻ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും തന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വെച്ചില്ല എന്നത് മറന്നുപോകരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സന്ദീപ് പറഞ്ഞു.
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും.…
ദില്ലി:ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിലെ പാടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.
