- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
പാരീസ്: പാരീസിലെ യുണൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക്, കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ആസ്ഥാനത്ത് നടന്ന അറബ് വാരാഘോഷത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം അവതരിപ്പിച്ചുകൊണ്ട് ബഹ്‌റൈന്‍ പങ്കെടുത്തു. യുനെസ്‌കോയിലെ അറബ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 22 അറബ് പവലിയനുകളുണ്ടായിരുന്നു. ഓരോ രാജ്യവും അതിന്റെ സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങള്‍, ചരിത്രം, നാഗരികതയുടെ വിവിധ വശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സാംസ്‌കാരിക സംവാദം മെച്ചപ്പെടുത്തുന്നതിനുള്ള വേദിയുമുണ്ടായിരുന്നു. അറബി ഭാഷ, കാലിഗ്രാഫി, സാഹിത്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കലകള്‍, സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും വിദഗ്ധര്‍ പങ്കെടുത്ത അക്കാദമിക് സെഷനുകള്‍ നടന്നു. ബഹ്റൈന്‍ പവലിയനില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിച്ചു. അന്തര്‍ദേശീയ സമൂഹത്തിന് ബഹ്‌റൈന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ ചരിത്രപരമായ പങ്കും പരിചയപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) ഫ്രാന്‍സിലെ ബഹ്റൈന്‍ എംബസിയും യുനെസ്‌കോയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധികളും സഹകരിച്ചാണ് രാജ്യത്തിന്റെ പങ്കാളിത്തം വഹിച്ചത്.
മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് “ബാലസംഗമം” സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സുബൈദ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. മലർവാടി മുഹറഖ് ഏരിയ കോർഡിനേറ്റർ ഫസീല അബ്ദുല്ല, ശബ്നം ഷുഹൈബ്, ഹേബ നജീബ്, ജമീല അബ്ദുറഹ്മാൻ, സാബിറ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.
മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈന്‍ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സല്‍മാനിയ പ്രതിഭ ഹാളില്‍ വെച്ച് നടത്തപ്പെടും. ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം ഇന്ന് കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായ പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ വളരെയേറെ പ്രാധാന്യമേറിയതാണ് നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ സാന്നിധ്യവും അവിഭാജ്യമായ ഈ കാലഘട്ടത്തില്‍ പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെൻറ് മണ്ഡലത്തിലെയും വോട്ടർമാരായ പ്രവാസികളുടെയും ഒപ്പം സമാന മനസ്കരുടെയും സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു. കണ്‍വെന്‍ഷന്‍ ലോക കേരള സഭ അംഗം സി.വി.നാരായണൻ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ ഇടത്…
പോലീസ് പരിശോധന നടപടിക്രമം പാലിച്ചല്ല; സർക്കാരിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് കലക്ടറുടെ റിപ്പോർട്ട്
പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ പോലീസ് നടപടിക്രമം പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ട് ഇടതു സർക്കാരിന് തിരിച്ചടിയാകുന്നു. റെയ്ഡ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് നടപടിയിൽ വ്യക്തതയില്ലെന്നും കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദാംശങ്ങളറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ചൊവാഴ്ച രാത്രി 12നാണ് പാലക്കാട് നഗരമദ്ധ്യത്തിലെ കെ.പി.എം. റീജൻസിയിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടായി.
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നുമുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) ചുമത്തിയിരുന്നു. 2016 ജൂൺ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ, ഉപയോഗശൂന്യമായി കിടന്ന ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. ഈ സമയം കളക്ടറേറ്റ് വളപ്പിൽ നിൽക്കുകയായിരുന്ന കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റു. ജീപ്പ് തകർന്നു. സ്ഫോടനത്തിന്…
വനിത പൊലീസില്ലാതെ സ്ത്രീകളുടെ മുറിയിൽ എന്തടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് കയറിയത്; പ്രിയങ്ക ഗാന്ധി
വയനാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. നുണ പരിശോധനയ്‌ക്ക് ഞാൻ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്‌ക്ക് വിധേയരാക്കണമെന്നും രാഹുൽ പറഞ്ഞു. രാഹുൽ തുടർച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദൻ രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുൽ പ്രതികരിച്ചത്.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അഭിനന്ദിച്ചു. 120 വര്‍ഷത്തിനു മുമ്പ് പരസ്പര ബഹുമാനത്തിന്റെയും പൊതു താല്‍പര്യങ്ങളുടെയും ശക്തമായ അടിത്തറയില്‍ സ്ഥാപിതമാവുകയും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ രാജാവ് പ്രശംസിച്ചു. സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കും പരസ്പര നേട്ടങ്ങള്‍ വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ ജനതയ്ക്ക് തുടര്‍ന്നും അഭിവൃദ്ധിയുണ്ടാകട്ടെയെന്ന് രാജാവ് ആശംസിച്ചു.
മെൽബൺ: 16 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിടാൻ ഒരുങ്ങി ഓസ്‌ട്രേലിയ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വാർത്താസമ്മേളനത്തിലൂടെ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. ഒരിക്കലും രക്ഷിതാക്കളോ കുട്ടികളോ ഇതിൽ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി പരാമർശിച്ചു കൊണ്ടാണ് ആന്റണി ആൽബനീസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.ഈ വർഷം അവസാനത്തോടെ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാർ മുമ്പ് ചർച്ച ചെയ്തിരുന്നു. വെരിഫിക്കേഷൻ ടെക്‌നോളജി ട്രയൽ…
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക…
മനാമ: ആലപ്പുഴ ജില്ലയിലെ ബഹറൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ജേഴ്സി പ്രകാശന ചടങ്ങിന് വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് സിബിൻ സലിം ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറിനും ടീം അംഗങ്ങൾക്കും ജേഴ്സി നൽകി പ്രകാശനം നിർവഹിച്ചു, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനുപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ത് കുമാറും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു, സ്പോർട്സ് വിങ്ങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.
