- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
തിരുവനന്തപുരംവയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാകുന്നു.പ്രധാനമന്ത്രി…
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട സുനിൽ കുര്യൻ ബേബി അച്ചന് ഇടവക യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്നു വർഷക്കാലം കത്തീഡ്രലിന്റെ സഹ വികാരിയായും, വികാരിയായും ശുശ്രൂഷ ചെയ്തുവന്ന അച്ചൻ ഇടവകയിലെ തന്റെ ശുശ്രൂഷകൾ പൂർത്തീകരിച്ച് നവംബർ 30 നു ശേഷം തിരികെ ബോംബെയിലേക്ക് യാത്രയാകുകയാണ്. നവംബർ 8 വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം, കത്തീഡ്രൽ കോ-വികാർ ഫാ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ മുതിർന്ന അംഗം സോമൻ ബേബി, 2020-2021 കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, 2022 കമ്മറ്റി പ്രതിനിധി ശ്രീ സജി ജോർജ്ജ്, 2023 ട്രസ്റ്റി ജീസൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കത്തീഡ്രൽ സെക്രട്ടറി മാത്യു എം എം നന്ദി അറിയിച്ച യോഗത്തിൽ അനീറ്റ ആൻ വിനോദ് ഗാനം ആലപിച്ചു. കമ്മറ്റി അംഗം മാത്യൂസ് നൈനാൻ യോഗം നിയന്ത്രിച്ചു. ചടങ്ങിൽ…
മനാമ: ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിന് ഇന്ന് തുടക്കമാകും. 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിൽ 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തി. B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. 2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും. എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ…
മനാമ : കോൺഗ്രസ് നേതാവും, മുൻ ഫിഷറീസ് & റെജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും ആയിരുന്ന എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടി എം എൽ എ, കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധി, കോൺഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്തങ്ങൾ അടക്കം ഒട്ടേറെ പൊതുപ്രവർത്തന, ഭരണഘടന മേഖലകളിൽ ശ്രദ്ധേയമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയായിരുന്നു അവർ. ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മനാമ: ഐസിഐസിഐ ബാങ്കിന്‍റെ ബഹ്റൈനിലെ മനാമ നഗരത്തിലെ ശാഖ ഗവണ്‍മെന്‍റ് അവന്യൂ റോഡില്‍ നിന്ന് സീഫ് ജില്ലയിലേക്ക് മാറ്റി. പ്രധാന ഇടം, പാര്‍ക്കിംഗ് സ്ഥലം, ഉപഭോക്താക്കള്‍ക്കുള്ള മീറ്റിംഗ് റൂമുകള്‍ എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനാണ് പുതിയ ശാഖ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ശാരീരികവൈകല്യമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക കൗണ്ടറുമുണ്ട്. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനിലെ റീട്ടെയില്‍ ബാങ്കിംഗ് സൂപ്പര്‍വിഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് എ റഹ്മാന്‍ ഫഖ്റോയും ചേര്‍ന്ന് ശാഖ ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ, ആഫ്രിക്ക റീജിയണല്‍ ഹെഡ് അനില്‍ ദാബ്കെ, ഐസിഐസിഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് രാഘവേന്ദ്ര ഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു. സീഫ് ഡിസ്ട്രിക്റ്റിലെ ശാഖയുടെ പുതിയ സ്ഥലം, മെച്ചപ്പെട്ട പ്രവേശനക്ഷമതയും ആധുനിക സൗകര്യങ്ങളുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സമഗ്രമായ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുമായുള്ള എല്ലാ ഇടപെടലുകളും…
പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽ.ഡി.എഫ്. വയനാട് പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായാണ് പരാതി. ടി. സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർത്ഥന നടത്തുന്നതിൻ്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ചെന്നും നിയമത്തിൻ്റെ നഗ്നമായ ലംഘനമാണിതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും എൽ.ഡി.എഫ്. പാർലമെൻ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മനാമ: ബഹ്റൈനിൽ നവംബർ 2 മുതൽ 9 വരെലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു ജോലി ചെയ്യുന്നതായി കണ്ടെത്തിയ 257 വിദേശികളെ നാടുകടത്തി. ഈ കാലയളവിൽ എൽ.എം.ആർ.എ. 1,481 പരിശോധനാ കാമ്പയിനുകൾ നടത്തി. ക്രമരഹിതമായി ജോലി ചെയ്ത 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ പരിശോധനകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു.
കോഴിക്കോട്: ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്നഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽ.ഡി.എഫ്. അംഗങ്ങളുടെ ശ്രമം നഗരസഭാ കൗൺസിൽ ഹാളിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണ് സംഘർഷമുണ്ടായത്. എൽ.ഡി.എഫ്, യു.ഡി.എഫ്. വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളി വരെയെത്തി. കുന്നത്ത്മൊട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിനു നേരെയാണ് എൽ.ഡി.എഫ്. കൗൺസിലർമാരുടെ അക്രമമുണ്ടായത്. രാവിലെ 10.30ന് കൗൺസിൽ യോഗം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്തു പ്രതിരോധിച്ചു. എൽ.ഡി.എഫ്. കൗൺസിലർമാർ ചെരിപ്പുമാലയുമായി അടുത്തേക്ക് വന്നതോടെയാണ് കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽ.ഡി.എഫ്. അംഗങ്ങൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് കൗൺസിൽ യോഗം തുടങ്ങിയത്. ആർ.ജെ.ഡി. അംഗമായിരുന്ന ഷനൂബിയ കഴിഞ്ഞ മാസം 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള…
മനാമ : കോഴിക്കോട് സ്വെദേശിയും, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം ” രണ്ടു വരകൾ ” കൃതിയുടെ ജി.സി.സി തല ഉത്ഘാടനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്. ആദ്യ കോപ്പി കവിയത്രിയും, പ്രമുഖ സാമൂഹിക പ്രവർത്തകയും, യൂണിവേഴ്സിറ്റി അധ്യാപികയുമായ ഡോക്ടർ ഷെമിലി പി ജോൺ ഏറ്റുവാങ്ങി. റിസ ഫാത്തിമയുടെ വിദ്യാർത്ഥി ജീവിതത്തേ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്ക് വെക്കുന്നത്. ചടങ്ങിൽ കവിയത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ
ന്യൂഡൽഹി: മാസപ്പടി കേസിൽ രേഖകൾ കെെമാറാനാകില്ലെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ). നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് നീണ്ടുപോകരുതെന്നും സിഎംആർഎൽ ഡൽഹി ഹെെക്കോടതിയോട് ആവശ്യപ്പെട്ടു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിദേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഡിസംബർ നാലിനാണ് അന്തിമ വാദം. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു. കേന്ദ്ര ആവശ്യപ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് – സിഎംആർഎൽ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റിൽ ആദ്യത്തെ പത്ത് കേസുകളിൽ ഒന്നായി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പടെ അന്ന് പരിഗണിക്കും.സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം…
