- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
- യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ഏഴ് വർഷം കഠിന തടവും പിഴയും
- എ.ഡി.എമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു
- വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
- അസം ഉടമ്പടി അംഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
- ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’; പുതിയ സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്
- ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
Author: newadmin3 newadmin3
കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണം മോഷണംപോയി. എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം എം.ടിയും ഭാര്യയും അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വെള്ളിയാഴ്ച നടക്കാവ് പോലീസിൽ പരാതി നൽകി.അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. അലമാരയുടെ അടുത്തുതന്നെ ഉണ്ടായിരുന്ന താക്കോലുപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ: സി.പി.എമ്മുമായുള്ളനിരന്തര പോരാട്ടത്തിലൂടെ പ്രശസ്തയായ ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതോടെ വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ഭർത്താവ് ശ്രീഷ്കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സി.പി.എമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്ന് പ്രാദേശിക സി.പിഎം. നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവർക്ക് ഓടിപ്പോകേണ്ടിവന്നു. വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സി.പി.എം. എതിർപ്പ് തുടങ്ങിയതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമെ ചിത്രലേഖയും 2004 ഒക്ടോബറിൽ സർക്കാർ പദ്ധതിയിൽ ഓട്ടോറിക്ഷ വാങ്ങി.എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സി.ഐ.ടി.യുക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾ…
മനാമ: സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. ഒക്ടോബർ 4 വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും. ആറ്, ഏഴ്, എട്ട് (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, ആശിർവാദവും ഉണ്ടായിരിക്കും. 11 വെള്ളിയാഴ്ച രാവിലെ 6:30 ന് രാത്രി നമസ്കാരവും, 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയും, ധൂപ പ്രാർത്ഥനയും, ആദരിക്കൽ ചടങ്ങും, ആശിർവാദവും, നേർച്ചയും…
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു. മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. മഹാത്മ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. ” സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന ” സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു കൊണ്ടുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കൺവൻഷൻ – ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന,” മഹാത്മാ ഗാന്ധിയുടെ ” ജന്മദിനത്തിൽ നടത്താൻ സാധിച്ചത് വളരെ അഭിമാനമുള്ള കാര്യമാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു.ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ഉദ്ഘാടനം…
ന്യൂഡൽഹി: ഇസ്ലാമാബാദിൽ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാഷ്ട്രത്തലവൻമാരുടെ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് എസ്.സി.ഒ അംഗരാജ്യങ്ങൾ. അതിർത്തി കടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിൽ വിള്ളൽ നിലനിൽക്കെയാണ് ജയശങ്കറിന്റെ സന്ദർശനം. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി. ഉച്ചകോടിയിൽ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം പങ്കെടുക്കുമെന്നും സന്ദർശനം ഇതിന് വേണ്ടി മാത്രമാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ ക്ഷണിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിലെ പാക് ഭീകരാക്രമണത്തിനും അതിന് തിരിച്ചടിയായി ബാലാക്കോട്ടിലെ ജെയ്ഷെ ഭീകര പരിശീലന ക്യാമ്പിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിനും ശേഷം നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിനെ പാകിസ്ഥാൻ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മസ്കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. ദുർഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു. ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരെ ടെര്മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം 184 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ദോഹ: ദോഹയില്‍ നടന്ന ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ 28-ാമത് യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല്‍ ഖാനെയും ഗള്‍ഫിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കൊപ്പം ആദരിച്ചു.പൈതൃകപഠനത്തിലെ പ്രവര്‍ത്തനത്തിനാണ് ഡോ. അല്‍ ശുറൂഖിയെ ആദരിച്ചത്. നിരവധി പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും ബഹ്റൈന്റെ ദേശീയ പൈതൃകം രേഖപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അവര്‍, ജനകീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ബഹ്റൈനിലെ പ്രമുഖ ഗവേഷകരിലൊരാളാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രഭാഷണങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, പരമ്പരാഗത ബഹ്റൈന്‍ പാചകരീതികളെയും വസ്ത്രങ്ങളെയും കുറിച്ചുള്ള ഗവേഷണം എന്നിവ ഉള്‍പ്പെടുന്നു. ബഹ്റൈനിലും വിദേശത്തും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുമ്പും അംഗീകാരം നേടിയിട്ടുണ്ട്.ദൃശ്യകലയില്‍, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അബ്ദുല്ല അല്‍ ഖാനെ ആദരിച്ചത്. 1937-ല്‍ മുഹറഖില്‍ ജനിച്ച അല്‍ ഖാന് ബാപ്കോയില്‍ തന്റെ കരിയര്‍ ആരംഭിക്കുകയും ലണ്ടനിലെ ഈലിംഗ് ആര്‍ട്ട് കോളേജിലെ പഠനത്തിന് ശേഷം ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ബഹ്റൈനിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,…
മനാമ: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ‘മീഡിയ ടാലന്റ് അവാര്‍ഡ് 2024’ന്റെ രണ്ടാം പതിപ്പിന്റെ ആമുഖ സമ്മേളനം സംഘടിപ്പിച്ചു.അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകരും കലാകാരന്മാരുമായ ജമാന്‍ അല്റോവായി, അഹമ്മദ് സയീദ്, മുഹമ്മദ് ഫരീദ് എന്നിവര്‍ പങ്കെടുത്തു.43 വര്‍ഷത്തെ അനുഭവപരിചയമുള്ള ജുമാന് അല്‍ റൊവൈയ്, യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതില്‍ അവാര്‍ഡിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അടുത്ത തലമുറയിലെ കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിന് ഈ അവാര്‍ഡ് പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദ് സയീദ് സദസ്യരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ശബ്ദകലാ പ്രകടനം നടത്തി.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും ഉരുണ്ട് കളിച്ച് വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ. അഭിമുഖം നടന്ന മുറിയിൽ ഇരുന്ന വ്യക്തി പിആർ ഏജൻസി പ്രതിനിധിയാണെന്ന് അറിയില്ലെന്നാണ് പിണറായിയുടെ വാദം.
തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന് മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം നടക്കുക. ഏറെ നാളായി മോഹന്‍രാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇതിന്റേതായ ബുദ്ധിമുട്ടുകളും മോഹന്‍രാജ് നേരിട്ടിരുന്നു. സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര് രംഗത്ത് എത്തുകയാണ്. ‘എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ “കീരികാടന്‍ ജോസിന്” ആദരാഞ്ജലികൾ’, എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്. ‘കിരീടം സിനിമയിലെ അതികായകനായ വില്ലൻ. കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി, രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും…