- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
Author: News Desk
മനാമ: ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ബാപ്കോ എനര്‍ജിസ് റിഫൈനറിയിലെ ഒരു യൂണിറ്റില്‍ തീപിടിത്തമുണ്ടായി.തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ പുരോഗമിക്കുകയാണ്.
മനാമ: തുര്‍ക്കിയെയും അസര്‍ബൈജാനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.നല്ല അയല്‍പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ നടപടിയുമാണിതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.തുര്‍ക്കിയോടും അസര്‍ബൈജാനോടും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും പ്രദേശിക സമഗ്രത സംരക്ഷിക്കാനും അവര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നു. ന്യായീകരിക്കാനാവാത്തതും പ്രകോപനപരവുമായ ഈ ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും രാജ്യത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്ന തരത്തില്‍ സഹതാപം പ്രകടിപ്പിച്ചതിനും നാലു വ്യക്തികളെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിലെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വ്യക്തികള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഈ വീഡിയോകള്‍ പ്രചരിപ്പിച്ചതായും ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവരില്‍ ഭയം പ്രചരിപ്പിക്കുന്നതിനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകുന്നതിനും കാരണമാകുന്നതായും മന്ത്രാലയം പറഞ്ഞു.അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.നിയമനടപടികള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി തിളങ്ങി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ…
പിണറായി സർക്കാരിന് വൻ തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനമടക്കം നഷ്ടമാകും
കൊച്ചി: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് വലിയ തിരിച്ചടിയായി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എം ആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ്…
ബഹ്‌റൈനില്‍ കുട്ടികളുടെ സ്മാര്‍ട്ട് ഉപകരണ ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥന
മനാമ: നിലവിലെ സംഭവവികാസങ്ങള്‍ക്കിടയില്‍ സൈബര്‍സ്പേസിലെ അപകടസാധ്യതകളില്‍നിന്ന് കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അവര്‍ സ്മാര്‍ട്ട് ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ എന്നിവ പങ്കിടുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം, നിയമം ലംഘിക്കുന്ന ഒത്തുചേരലുകള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഒഴിവാക്കണം, സൈനിക നീക്കങ്ങളോ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളോ ഫോട്ടോ എടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങളുണ്ടാകാം.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയോ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൂടെയോ അജ്ഞാത വ്യക്തികളുമായി ആശയവിനിമയം നടത്തരുത്. വ്യക്തിഗത വിവരങ്ങളോ അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമോ ആരുമായും പങ്കിടരുത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളില്‍ കുറ്റകരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ എഴുതുന്നതും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാന്‍യൂണിറ്റ് കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം…
മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 78 മിസൈലുകളും 129 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും അസാധാരണമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അതിയായ അഭിമാനം പ്രകടിപ്പിച്ചു.അത്യാവശ്യമുള്ളിടത്തൊഴികെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. എല്ലാ വ്യക്തികളും ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാ വിവരങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെ സഹപ്രവര്‍ത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് കര അതിര്‍ത്തി കടന്നുള്ള വഴികളിലൂടെ രാജ്യത്തേക്ക് സുരക്ഷിതമായി എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശത്തുള്ള ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിലും ബഹ്‌റൈൻ പ്രതിഭ ബഹ്‌റൈനിൽ നടത്തി വരുന്ന റമദാൻ മാസത്തെ മാരത്തോൺ രക്‌തദാനം തുടരുന്നു. ആശങ്ക നിലനിന്നിരുന്ന ഈ ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിലെ പ്രതിഭ പ്രവർത്തകർ ആശുപത്രികളുടെ അഭ്യർത്ഥന മാനിച്ചും പോറ്റമ്മയായ പവിഴദ്വീപിനോടുള്ള ആദരമായും രക്തദാനം നടത്താൻ സന്നദ്ധരായി മുന്നോട്ട് വരികയുണ്ടായി.എല്ലാ വർഷവും റമദാൻ മാസത്തിൽ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തി വരുന്ന മാരത്തോൺ രക്‌തദാന ക്യാമ്പാണ് ഇത്തവണയും മുടക്കമില്ലാതെ നടക്കുന്നത്. റമദാൻ ആദ്യദിനത്തിൽ പ്രതിഭ വനിതാവേദി പ്രവർത്തകരുടെ രക്തദാനത്തോടെയാണ് ഇത്തവണത്തെ ക്യാമ്പ് ആരംഭിച്ചത്. പ്രത്യേക സഹചര്യത്തിൽ ആശുപത്രികളിലെ ആവശ്യകതക്കനുസരിച്ച് മറ്റു ദിവസങ്ങളിലും രക്തദാനം നടത്താൻ പ്രതിഭ പ്രവർത്തകർ തയാറാണെന്ന് ഭാരവാഹികൾ ആശുപത്രി അധികൃതരെ അറിയിച്ചു. മുഴുവൻ മനുഷ്യസ്നേഹികളും പ്രവാസികളെ എക്കാലവും ചേർത്ത് പിടിക്കുന്ന ബഹ്‌റൈനോടൊപ്പം ചേർന്ന് നിന്നു മനുഷ്യസ്നേഹത്തിന്റെ മാതൃകകളാകണമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും അഭ്യർത്ഥിച്ചു.
കേരളം സ്വപ്നപാതയിലേക്ക്; വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കപാത. 8.73 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിയുടെ നിർമാണം കിഎഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. നാല് വര്‍ഷംകൊണ്ട്…
