- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്‌റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്‌റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ അറസ്റ്റിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവർ പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുനും (28).കവർച്ച നടത്തിയ ശേഷം അർജുനാണ് മറ്റൊരു വാഹനത്തിൽ കാത്തുനിന്ന് സ്വർണവുമായി എത്തിയ സംഘത്തിലെ നാലു പേരെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത്. പിടിയിലായവരിൽനിന്ന് വിവിധ സ്ഥലങ്ങളിൽനിന്നായി പോലീസ് 1.723 കിലോഗ്രാം സ്വർണവും അവശേഷിച്ച സ്വർണം വിൽപന നടത്തിയ 3,2,7,9500 രൂപയും പിടിച്ചെടുത്തു. സ്വർണം ഉരുക്കി ഏഴു കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിലൊരാളായ ലിസൺ വിറ്റിരുന്നു. ഈ തുകയും മറ്റ് രണ്ടു കട്ടികളും ഇയാളുടെ വീട്ടിൽനിന്നും നാലു കട്ടികൾ മിഥുന്റെ വീട്ടിൽനിന്നുമാണ് കണ്ടെത്തിയത്. സ്വർണം ഉരുക്കാനുപയോഗിച്ച സാധനസാമഗ്രികൾ സതീഷിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ ആറു കരിവളകൾ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പോലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ്…
വയനാട്: ഐ.വൈ.സി.സി ബഹ്‌റൈന്‍, ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധീഖ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർ വിതരണം ചെയ്തു. അഭിനശ്രീ, ജംഷീന എന്നീ വിദ്യാർത്ഥിനികൾക്കാണ് പഠന മികവിന്റ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത്. കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ : ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത്ത് അയ്യപ്പത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്‌വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈസി.സി ബഹ്‌റൈൻ പ്രതിനിധികളായ ജോൺസൻ ഫോർട്ട് കൊച്ചി, മൂസ കോട്ടക്കൽ, ഡോക്ടർ ആൻസി ഷിബിൻ അടക്കമുള്ളർ പങ്കെടുത്തു. 2021 മുതൽ നാല് വർഷങ്ങളിലായി തൃശൂർ, കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നൽകിയ വിദ്യാനിധി സ്കോളർഷിപ്പ് അടുത്ത വർഷങ്ങളിലും തുടർന്ന് പോകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ, ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി…
ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു. പ്രശാന്ത് വിഹാറില്‍ ബോംബ് സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം രാവിലെ 11.48ന് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഉടന്‍ തന്നെ നാല് അഗ്നിരക്ഷാസേന വാഹനവുമായി ഞങ്ങള്‍ സ്ഥലത്തേക്ക് എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.- ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് വ്യക്തമാക്കി
ബഹ്റൈനും ഗ്രീസും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശി ‘കൾചർ ഓഫ് ടൈലോസ്’ സിമ്പോസിയം
പാരീസ്: രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മഹാനായ അലക്സാണ്ടുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്ത് നങ്കൂരമിട്ടതു മുതൽ തുടങ്ങുന്ന, ബഹ്റൈനും ഗ്രീസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ചൊവ്വാഴ്‌ച പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ‘ദി കൾചർ ഓഫ് ടൈലോസ്: ബഹ്‌റൈനിലെ ഹെല്ലനിസ്റ്റിക് ആർക്കിയോളജി’ എന്ന സിമ്പോസിയം.ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആൻറിക്വിറ്റീസും ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയവും ചേർന്നാണ് യുനെസ്‌കോയിലെ ബഹ്‌റൈന്റെയും ഗ്രീസിന്റെയും സ്ഥിരം പ്രതിനിധികളുടെയും എംബസികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. സിമ്പോസിയത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, പാരീസിലെ ബഹ്‌റൈൻ അംബാസഡറും യുനെസ്‌കോയിലെ ബഹ്‌റൈൻ്റെ സ്ഥിരം പ്രതിനിധിയുമായ ഇസ്സാം അബ്ദുൽ അസീസ് അൽ-ജാസിം, യുനെസ്കോയിലെ ഗ്രീസിലെ സ്ഥിരം പ്രതിനിധി ജോർജിയോസ് കൗമൗട്ട്സാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഈ വിശിഷ്‌ട വേദിയിൽ സിമ്പോസിയം നടത്തുന്നത് ജനങ്ങൾ തമ്മിൽ പങ്കിട്ട…
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം ഓര്‍ത്തെങ്കിലും പൊതു സമൂഹത്തോട് സംവദിക്കുമ്പോൾ അല്പമെങ്കിലും മാന്യതയും സത്യസന്ധതയും പുലര്‍ത്തേണ്ടതുണ്ടെന്ന് യു.പി.പി ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ സ്കൂളിലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഒരു അംഗമെന്ന നിലയില്‍ വാര്‍ഷിക വരിസംഖ്യ ആയ അഞ്ചു ദിനാര്‍ മെമ്പർഷിപ്പ് ഫീസ് അടച്ച ഏതൊരു രക്ഷിതാവിനും പങ്കെടുക്കാമെന്നു ഇന്ത്യൻ സ്കൂള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഭരിക്കുന്ന കമ്മിറ്റിയംഗങ്ങളുടെ കഴിവുകേടും പിടിപ്പുകേടും കാരണം ചില ആളുകളെ തങ്ങളുടെ വോട്ട് ബാങ്ക് ആയി മാറ്റാനുള്ള ഒറ്റ ഉദ്ദേശ്യത്തില്‍ കൃത്യമായി ഫീസ് പിരിക്കാതിരിക്കുകയും ഫീസ് അടക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ തെരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത രീതിയുമാണ് തുടരുന്നത് . തങ്ങള്‍ മനപൂര്‍വ്വം ഫീസ് ഒഴിവാക്കി കൊടുക്കുന്ന തങ്ങളുടെ വോട്ട് ബാങ്കായ നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം ആരുമറിയാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ചെയ്ത് കൊടുത്ത് കൊണ്ട് സ്കൂളിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചതിന്‍റെ പൂര്‍ണ്ണ…
ഇന്ത്യൻ സ്കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ 29നു വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ഇസ ടൗൺ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. സപ്തംബർ 2024 വരെ സ്‌കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. ഇത് ദീർഘകാലമായി സ്‌കൂളിൽ നിലനിൽക്കുന്ന കീഴ് വഴക്കമാണ് . എന്നാൽ ചിലർ അഞ്ച് ദിനാർ വർഷത്തിൽ മെമ്പർഷിപ് ഫീസ് അടച്ച് സ്കൂൾ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്നു ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തുകയാണ്. ഇത് സ്കൂളിന്റെ നയത്തിനും സുഖമമായ പ്രവർത്തനത്തിനും വിരുദ്ധമാണ്. സ്കൂൾ പ്രവർത്തിക്കുന്നത് വർഷത്തിൽ കേവലം അഞ്ച് ദിനാർ മെമ്പർഷിപ്പ് ഒരു തവണ അടക്കുന്നത് കൊണ്ട് മാത്രമല്ല. …
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്.24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ നടക്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട്ട് കണ്ടെത്തിയിട്ടുണ്ട്. സനൂഫിനായി അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.…
തിരുവനന്തപുരം: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവേശ്യം തള്ളി സി.പി.എം. ഈ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്കുണ്ട്. സി.ബി.ഐ. കൂട്ടിലടച്ച തത്തയാണ്. എന്നാല്‍ പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹർജിയില്‍ അടുത്തമാസം ഒമ്പതിന് വിശദവാദം കേള്‍ക്കും. സർക്കാരിനോടും സി.ബി.ഐയോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. കേസില്‍ സി.ബി.ഐക്ക് നോട്ടീസയയ്ക്കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹർജിക്കാരിയായ മഞ്ജുഷ കോടതിയെ അറിയിച്ചത്.
വയനാട്, പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തിനു ശുഭ പ്രതീക്ഷ നൽകുന്നത് :യു ഡി എഫ് കൺവെൻഷൻ
മുഹറഖ് : വയനാട്, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുഹറഖിൽ ആഹ്ലാദ സംഗമം സംഘടിപ്പിച്ചു,കെ എം സി സി മുഹറഖ് ഏരിയയും ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, മുഹറഖ് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിക്ക് കെ എം സി സി ഏരിയ പ്രസിഡന്റ് യുസുഫ് കെ ടി അധ്യക്ഷൻ ആയിരുന്നു, ഐ വൈ സി സി ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് സ്വാഗതം ആശംസിച്ചു,കെ എം സി സി സംസ്ഥാന സെക്രട്ടറി എം കെ നാസർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേടിയ തിളങ്ങുന്ന വിജയം വർഗീയ ദുഷ്പ്രചാരണങ്ങൾക്കെതിരെ ഉള്ള വിജയം കൂടിയാണ്, പാലക്കാട് നഗരസഭ പോലെയുള്ള ബിജെപി ശക്തി കേന്ദ്രത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടിയത് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത് കൊണ്ടാണ് ബി ജെ പി യു…
മനാമ: പ്രമുഖ വ്യവസായി ഫാറൂഖ് യൂസഫ് അൽമൊയ്യിദിൻ്റെ നിര്യാണത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അനുശോചിച്ചു. ഫാറൂഖ് അൽ മൊയ്യിദിന്റെ മക്കളായ മുഹമ്മദ്, യൂസഫ്, ഫരീദ് യൂസഫ് അൽമൊയ്യിദ് എന്നിവർക്കും അൽമോയ്യിദ് കുടുംബത്തിലെ മറ്റുള്ളവർക്കും രാജാവ് അനുശോചന സന്ദേശമയച്ചു.