- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്‍
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
- എഫ്ഡി മുഴുവന്‍ പിൻവലിക്കണമെന്ന് വീട്ടമ്മ, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു; സൈബർ തട്ടിപ്പ് പൊളിഞ്ഞു
- ബഹ്റൈനിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ അന്തര്‍ദേശീയ പാഠ്യപദ്ധതി
Author: News Desk
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) – പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം നൽകി. ബിപിഡിപി മുഖ്യ രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ , പ്രസിഡണ്ട് ബാബു കണിയാംപറമ്പിൽ, പ്രോഗ്രാം കോഡിനേറ്റർ ഷമീർ പൊന്നാനി , സെക്രട്ടറി സുജേഷ് , ട്രെഷറർ ഷാജി, സക്കറിയ , ഹബീബ് , പ്രദീപ് , ഷാഫി , പ്രസാദ് ,സുജീർ, ബിഡികെ ചെയർമാൻ കെ. ടി. സലീം, പ്രസിഡന്റ് റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡന്റ സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ സുനിൽ മനവളപ്പിൽ, പ്രവീഷ് പ്രസന്നൻ, ഗിരീഷ്. കെ വി, സലീന റാഫി, രേഷ്മ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കൊച്ചി: കോടതി നിർദേശിച്ചാൽ മുൻ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്ന് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോഴാണ് സി.ബി.ഐ. സന്നദ്ധത അറിയിച്ചത്.എന്നാൽ അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സി.ബി.ഐ. വിശദമായ മറുപടി 12ന് നൽകും.കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ. തയാറാണോ എന്നല്ല മറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകളുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് ഡയറിയും കോടതി പരിശോധിക്കും.പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍…
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്. പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും കൈകലാക്കുകയും ആണ് ഉണ്ടായത്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.
മനാമ: ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വിസ, ബഹ്റൈൻ റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ബഹ്റൈൻ ഇസ്ലാമിക് ബാങ്ക് (ബി.എസ്.ബി) ഒക്ടോബർ പകുതിയോടെ ആരംഭിച്ച ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ വിജയികളെയും ഫൈനലിസ്റ്റുകളെയും ആദരിച്ചു. മികച്ച എൻട്രികൾ സമാഹരിച്ച്, വരാനിരിക്കുന്ന ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഒരു പുസ്തകം പുറത്തിറക്കി.നവീകരണത്തിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് അറബി ഭാഷയെ പ്രോത്സാഹിപ്പിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിദ്യാർത്ഥികളായ പങ്കാളികൾ സമർപ്പിച്ച മികച്ച 20 കൃതികളെക്കുറിച്ചുള്ള മൂന്ന് പ്രത്യേക എപ്പിസോഡുകൾ ബഹ്റൈൻ ടി.വി. അവതരിപ്പിച്ചു. 13നും 18നുമിടയിൽ പ്രായമുള്ള ബഹ്റൈനി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള മത്സരം, ബഹ്റൈൻ്റെ ഭാവി വിഭാവനം ചെയ്യുന്ന അറബിയിൽ ചെറുകഥകൾ എഴുതാനാണ് നിർദേശിച്ചത്. സർഗ്ഗാത്മകത, ഭാവന, നവീകരണം, ഭാഷാപരമായ വാചാലത, മൗലികത, സാംസ്കാരികവും സാങ്കേതികവുമായ ഇതിവൃത്തങ്ങളുടെ സംയോജനം എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻട്രികൾ വിലയിരുത്തിയത്. ബഹ്റൈനിലെ ക്രിയാത്മകതയുള്ള യുവാക്കളെ പിന്തുണയ്ക്കുന്നതിലും അറബി ഭാഷയെ ദേശീയ സ്വത്വത്തിൻ്റെ…
മനാമ: 2024ൽ 9,500 മണിക്കൂറിലധികം സന്നദ്ധപ്രവർത്തനം പൂർത്തിയാക്കിയ സന്നദ്ധപ്രവർത്തകരെ അന്താരാഷ്ട്ര വോളണ്ടിയർ ദിനത്തോടനുബന്ധിച്ച്ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ആദരിച്ചു.ചടങ്ങിൽ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സഹർ റാഷിദ് അൽ മന്നായ് പങ്കെടുത്തു. ജനാബിയയിലെ അൽ അയം പ്രസ് ഫൗണ്ടേഷനിൽ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥരും സാമൂഹിക സംഘടനാ പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു.ഔദാര്യം, ഐക്യദാർഢ്യം, മാനുഷിക മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമെന്ന നിലയിൽ അന്താരാഷ്ട്ര വളണ്ടിയർ ദിനം ആഘോഷിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു. സന്നദ്ധസേവകരുടെ അസാധാരണമായ പരിശ്രമങ്ങളെ അവർ അഭിനന്ദിച്ചു.വിഷൻ 2030ന് അനുസൃതമായി സാമൂഹ്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ബഹ്റൈൻ്റെ വികസനം മെച്ചപ്പെടുത്തുകയും ചെയ്ത സൊസൈറ്റിയുടെ 12 വർഷത്തെ നേട്ടങ്ങളെ പാർലമെൻ്റ് അംഗവും ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റിയുടെ ഓണററി പ്രസിഡൻ്റുമായ ഹസൻ ഈദ് ബു ഖമ്മാസ് അഭിനന്ദിച്ചു. ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ചെയർമാൻ അബ്ദുൽ അസീസ് റാഷിദ് അൽ സനദി സൊസൈറ്റിയുടെ പ്രധാന പദ്ധതികൾ അവലോകനം ചെയ്തു.ബഹ്റൈൻ വോളണ്ടറി വർക്ക്…
കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്.പി.സി.എല്ലിനെതിരെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്) കേസ് റജിസ്റ്റര്‍ ചെയ്തതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഫാക്ടറീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.ഗൗരവമേറിയ വീഴ്ചയാണുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. സെന്‍സര്‍ സംവിധാനം തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണം. 1,500 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് എച്ച്.പി.സി.എല്‍. അറിയിച്ചത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ഡീസല്‍ കലര്‍ന്ന എല്ലാ ജലസ്രോതസുകളും എച്ച്.പി.സി.എല്‍. ശുദ്ധീകരിക്കണം. മണ്ണും ശുദ്ധീകരിക്കണം.ശുദ്ധീകരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇന്ന് രാത്രി തന്നെ മുംബൈയില്‍നിന്ന് കൊണ്ടുവരും. സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.ഇന്ധന പ്ലാന്റിലെ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ജനപ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തിയശേഷം ചേര്‍ന്ന യോഗത്തിലാണ് എച്ച്.പി.സി.എല്ലിന് വീഴ്ച വന്നതായി വിലയിരുത്തിയത്. ഓവര്‍ഫ്ളോ…
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സർക്കാർ നിലംപതിച്ചു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡോടെ ബാർണിയ പുറത്താകുന്നത്. മൂന്ന് മാസം മുൻപാണ് ബാർണിയ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മാണം നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. 331 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത സര്‍ക്കാരിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. ജൂലായില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍ആര്‍ പാര്‍ട്ടി നേതാവായ മിഷേല്‍ ബാര്‍ണിയറെ മാക്രോണ്‍…
സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന് എംപി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005ല്‍ എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്. ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമായാണിത് വിഭാവനം ചെയ്തത്. അന്നുതന്നെ സിപിഎം ഇതിനെതിരേ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടെന്നും സിപിഎം ആരോപിച്ചു. പദ്ധതിക്കെതിരെ അവര്‍ പ്രക്ഷോഭം നടത്തി. കൊച്ചി ഷിപ് യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ടീകോം കമ്പനിയുടെ മേധാവികള്‍ കൊച്ചിയില്‍ വന്നപ്പോള്‍ ബിജെപി വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്.…
തിരുവനന്തപുരം: കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ഡിസംബർ 09 തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ രാവിലെ 10ന് തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. പൊതുജനങ്ങൾക്ക് അപേക്ഷകൾ ഡിസംബർ ആറ് വരെ ഓൺലൈനായി സമർപ്പിക്കാം. https://karuthal.kerala.gov.in/ എന്ന വൈബ് സൈറ്റിലൂടെയോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ആസ്ഥാനങ്ങളിലൂട യോ പൊതുജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്. 21 വിഷയങ്ങളിൽ അദാലത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും,വഴി തടസ്സപ്പെടുത്തലും ); സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ; കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി); വയോജന സംരക്ഷണം;…
കാസർകോട്: ബേക്കൽ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ ദുരൂഹമരണം കൊലപാതകം. മന്ത്രവാദിനിയും ഭർത്താവും ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിലിലായിരുന്നു ഗഫൂറിന്റെ മരണം. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 596 പവൻ സ്വർണം ഇവർ ഗഫൂറിൽനിന്നു തട്ടിയെടുത്തിരുന്നു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽനിന്നു 4 കിലോയിലേറെ തൂക്കമുള്ള (596 പവൻ) സ്വർണാഭരണങ്ങൾ ആരുടെ കയ്യിൽ എത്തിയെന്ന അന്വേഷണമാണു നാലംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിലിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണു നിഗമനം. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്മയിൽ എം.സി.അബ്ദുൽ ഗഫൂറിനെ (55) 2023 ഏപ്രിൽ 14നു പുലർച്ചെയാണു വീട്ടിൽ ആരുമില്ലാത്ത സമയത്തു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്തു ബന്ധുവീട്ടിലായിരുന്നു. മരണത്തിലും ആഭരണങ്ങൾ കാണാതായതിനു പിന്നിലും, ദുർമന്ത്രവാദം നടത്തുന്ന യുവതിയെയും ഭർത്താവിനെയും സംശയിക്കുന്നതായി വീട്ടുകാർ പരാതി നൽകി.…
