- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
- തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു !!!
- ‘കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു
Author: News Desk
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പുറത്ത്. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തിൽ. പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം. എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്ഐ വീണ്ടും ഇടിമുറി തുറന്നത്. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയൻ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മർദനത്തിനും എസ്എഫ്ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ചത്. മുൻപ് ക്യാംപസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫിസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി. എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച്…
തിരുവനന്തപുരം: കെ.എസ്.ഇ.ബി. കേരളത്തിലുടനീളം സ്ഥാപിച്ച വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിര്‍വ്വഹിച്ചു.വൈദ്യുതി വാഹനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാർജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിക്കും അനര്‍ട്ടിനും കഴിഞ്ഞിട്ടുണ്ടെങ്കിലും പരാതികൾ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘റീവാമ്പിംഗ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് എക്കോ സിസ്റ്റം ഇന്‍ കേരള’ എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റോക്കി മൗണ്ടൻ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു .ഇന്ത്യയില്‍ ആദ്യമായി ഇ-മൊബിലിറ്റി നയം നടപ്പാക്കിയത് കേരളത്തിലാണ്. ഈ നയമനുസരിച്ച് കേരളത്തില്‍ വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി കെ.എസ്.ഇ.ബി. ആണ്.ആദ്യഘട്ടത്തില്‍ സ്ഥാപിച്ച പുതുപ്പാടി, കൊയിലാണ്ടി, കണ്ടശ്ശന്‍ക്കടവ്,…
മനാമ: ബഹ്‌റൈന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ മീഡിയ സെന്ററുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള മാധ്യമ ഉള്ളടക്ക സൃഷ്ടി സംബന്ധിച്ച് പരിശീലന പരിപാടി നടത്തി. പരിപാടിയുടെ സമാപനച്ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു. മാധ്യമ ഉള്ളടക്ക നിര്‍മ്മാണത്തിലും പൊതു ആശയവിനിമയത്തിലും എ.ഐ. പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ വൈദഗ്ധ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും നവീകരണം പ്രോത്സാഹിപ്പിക്കാനും സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സേവനങ്ങളില്‍ എ.ഐ. സംയോജിപ്പിക്കേണ്ടതുണ്ടെന്ന് നുഐമി പറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ദേശീയ പ്രതിഭകളെ തയ്യാറാക്കേണ്ടതുണ്ട്. സര്‍ഗാത്മകതയ്ക്കും പ്രവര്‍ത്തന മികവിനുമുള്ള ഒരു പ്രധാന സഹായിയാണ് എ.ഐ. എന്നും അദ്ദേഹം പറഞ്ഞു.സുരക്ഷാ സംബന്ധമായ ആശയവിനിമയത്തില്‍ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിയ പരിപാടിയെ മീഡിയ ആന്റ് സെക്യൂരിറ്റി കള്‍ചര്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ദൈന പ്രശംസിച്ചു.
ചാരുംമൂട്: തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോഡ് പെർള ജീലാനി മൻസിൽ അഹമ്മദ് അസ്ബക് (28) നെയാണ് മംഗലാപുരം എയർപോർട്ടിൽ നിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബായിലേക്ക് കടന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നവംബർ 24 ന് ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ വലപ്പാട്, പാലക്കാട് കോങ്ങാട് എറണാകുളം കല്ലൂർക്കാട്, മലപ്പുറത്തെ താനൂർ, പൊന്നാനി, ആലപ്പുഴയിലെ പുളിങ്കുന്ന്, കൊല്ലം ജില്ലയിൽ കുണ്ടറ, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ…
തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു യോഗം വിളിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ത്രികക്ഷി കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
മനാമ: ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ്ലാഹി സെന്ററിൽ നടന്നു,ഹൂറ ഗുദൈബിയ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (ക്യാപ്പിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു, ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ്, ബോധി ധർമ്മ മെമ്പർ ചാക്കോ ജോസഫ്,അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. ബോധി ധർമ്മ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിൽ ആണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്, ബഹ്റൈൻ മാർഷ്വൽ ആർട്സ് അധ്യാപന രംഗത്തെ ഇരുപത്തിയാറാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാനു എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മോമെന്റോ നൽകി ആദരിച്ചു. ബീ ഡി എം എ യുടെ കീഴിൽ ബഹ്റൈനിൽ ഉള്ള സൽമാനിയ ഫിറ്റ്നസ് സെൻറർ ഡോജോ,…
തിരുവനന്തപുരം: കൈക്കൂലി കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷബീറിനെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. തുമ്പ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്നും 2000 രൂപ ഗൂഗിള്‍ പേ വഴിയാണ് ഷബീര്‍ കൈക്കൂലിയായി സ്വീകരിച്ചത്. തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോശം പ്രവൃത്തികളുടെ പേരില്‍ ഷബീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സസ്‌പെന്‍ഷനിലായത്. ഇതിനു മുന്‍പും പത്തിലേറെ തവണ ഇത്തരം വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഷബീര്‍ വിധേയനായിട്ടുണ്ട്. സ്ത്രീധന പീഡനം, മോഷണം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ തുമ്പ പോലീസ് സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. കെ-റെയില്‍ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തറയില്‍ തള്ളിയിട്ട് നെഞ്ചില്‍ ചവിട്ടിയതും ഇയാളായിരുന്നു.
മനാമ: ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിനായുള്ള ബഹ്‌റൈനിലെ ഉന്നത സമിതി ‘നല്ല നാളേക്കായി ഐക്യപ്പെടുക’ എന്ന പ്രമേയത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അൽ മന്നായ്, കമ്മിറ്റി അംഗങ്ങൾ, ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി മേഖലകളിലുടനീളമുള്ള സഹകരണത്തിനുള്ള ഒരു വേദിയെന്ന നിലയിൽ ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർച്ചയായ പിന്തുണയോടെയും സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി ഭിന്നശേഷിയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ ബഹ്‌റൈൻ മുൻനിര മാതൃകയാണെന്നും അൽ മന്നായ് അഭിപ്രായപ്പെട്ടു.
മനാമ: ബഹ്റൈനിൽ തടങ്കലിലോ കസ്റ്റഡിയിലോ ഉള്ള, 15 മുതൽ 18 വരെ വയസുള്ള കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന ഓംബുഡ്സ്മാനിൽ പുതിയ ഡിവിഷൻ ആരംഭിച്ചു. ബ്രിട്ടീഷ് എംബസിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യൽ ആന്റ് ലീഗൽ സ്റ്റഡീസിൻ്റെയും സഹകരണത്തോടെ ഓംബുഡ്സ്മാൻ ഓഫീസ്, കുട്ടികളുടെ പരാതികൾ സംബന്ധിച്ചു നടത്തിയ ശിൽപശാലയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഈ സംവിധാനം ബഹ്‌റൈൻ്റെ യൂണിവേഴ്‌സൽ പീരിയോഡിക് റിവ്യൂ (യു.പി.ആർ) പദ്ധതിയുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട പരാതി സംവിധാനങ്ങളിലൂടെ കുട്ടികൾക്കുള്ള സംരക്ഷണം വർദ്ധിപ്പിക്കും.അന്താരാഷ്‌ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാനും ഫലപ്രദമായ ഇൻ്റർവ്യൂ മാർഗങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച രീതികളെക്കുറിച്ച് ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ദേശീയ മനുഷ്യാവകാശ സ്ഥാപനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കും അന്താരാഷ്ട്ര നിലവാരം പുലർത്തുകയും ചെയ്യുമെന്ന് ഓംബുഡ്സ് വുമൺ ഗദാ ഹമീദ് ഹബീബ് പറഞ്ഞു. നീതിയും കുട്ടികളുടെ…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. =================================================================== https://youtu.be/1J9B1xgjcTk?si=UXiXFgtC4SOkZsm9 ============================================================= ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബിജെപി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.