- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്‍.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
ലണ്ടന്‍: ഡിഫന്‍സ് ആന്റ് നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എന്‍.ആര്‍.സി) പദ്ധതിയുടെ ഭാഗമായ യുണൈറ്റഡ് കിംഗ്ഡത്തിലെ ഡിഫന്‍സ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എം.ആര്‍.സി) ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സന്ദര്‍ശിച്ചു.യു.കെയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ഹ്യൂമന്‍ റിസോഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ആദല്‍ അമീന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയെ ഡി.എം.ആര്‍.സിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ക്ലെയര്‍ മൈഹിലും കെ.എച്ച്.ഡി.എസ്, ആര്‍.എ.എഫ്. ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ശക്തമായ ബഹ്റൈന്‍- യു.കെ. ബന്ധവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിലുള്ള പ്രതിബദ്ധത ഡി.എം.ആര്‍.സി കമാന്‍ഡിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു.പ്രോസ്തെറ്റിക്സ് വിഭാഗം,…
മനാമ: ബഹ്‌റൈന്‍ കസ്റ്റംസ് അഫയേഴ്‌സും നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവും ഒരു സേവന സഹകരണ കരാറില്‍ ഒപ്പുവച്ചു.മികച്ച സേവനങ്ങളും കസ്റ്റംസും സുരക്ഷാ നടപടികളും പരസ്പരം കൈമാറുന്നതിനു വേണ്ടിയാണ് കരാറെന്ന് കസ്റ്റംസ് അഫയേഴ്‌സ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.സംയുക്ത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ചീഫ് എക്‌സിക്യൂട്ടീവ് റാണ ഇബ്രാഹിം ഫഖിഹി പറഞ്ഞു.
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങൾക്കിടയിൽ കായികവിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട സ്പോർട്സ് ഡേ യിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച സ്പോർട്സ് ഡേയുടെ ഔപചാരിക ചടങ്ങിന് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. oplus_0 നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർക്ക് കൂടി പങ്കെടുക്കുവാൻ കഴിയുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിലായും ഗ്രൂപ്പ് തലങ്ങളിലായും മത്സരങ്ങൾ നടത്തപ്പെട്ടു. പ്രവാസ ലോകത്ത് ഇത്തരം കായിക മത്സരങ്ങൾ മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.ശ്രീജിത്ത്, പ്രവീൺ, വിഷ്ണു, ജിതിൻ രാജ്, ധന്യ പ്രവീൺ, ശിവപുത്രി, ധന്യ രാഹുൽ, നീതു രോഹിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയത്. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ശിവദാസ് നായർ, മുരളി…
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡിൽ സെക്ഷൻ 4, 5 ക്ലാസുകൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ആദരവ് അർപ്പിക്കുന്നതായിരുന്നു ആഘോഷം . 5സെഡ് , 5എ ക്‌ളാസുകളിലെ വിദ്യാർത്ഥികൾ പരിപാടി ഏകോപിപ്പിച്ച് ആകർഷകമായ ഇനങ്ങൾ അവതരിപ്പിച്ചു. നിശാന്ത് എസ് ശിശുദിന പ്രഭാഷണം നടത്തി. വിദ്യാർഥികൾ അവതരിപ്പിച്ച ശിശുദിന പരിപാടിയിലെ ചടുലമായ നൃത്തപരിപാടി ആഘോഷത്തിനു മാറ്റുകൂട്ടി. പരിപാടിയിലുടനീളം വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിലും അവരെ നയിക്കുന്നതിലും ക്ലാസ് ടീച്ചർമാർ പ്രധാന പങ്ക് വഹിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ക്ലാസ് IV&V പ്രധാന അധ്യാപിക ആൻലി ജോസഫ് എന്നിവർ ശിശുദിന ആശംസകൾ നേർന്നും വിദ്യാർത്ഥികളുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചും സംസാരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്…
മനാമ: ഇന്ത്യൻ വ്യവസായ, ആഭ്യന്തര വാണിജ്യ വികസന വകുപ്പിന്റെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ്പ് ഉച്ചകോടി 2024ൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ച് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ പങ്കെടുത്തു. വികസന മേഖലകളിൽ പങ്കാളികളായ സർക്കാരുകൾക്കിടയിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർധിപ്പിക്കുന്നതിൽ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പന്നമായ ചരിത്രമുള്ള ഒരു പ്രധാന സാമ്പത്തിക രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. വ്യവസായം, വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണം, ഇന്ത്യയുമായുള്ള പങ്കാളിത്ത മേഖലകൾ വിപുലീകരിക്കൽ എന്നിവയെക്കുറിച്ച് അവർ ചർച്ച ചെയ്തു.
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്ക്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റിൽ ഇരുന്ന രണ്ടുപേരും പുറകിലെ സീറ്റിലിരുന്ന ഒരാളുമാണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്. വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങളുടെ പക്ഷിവേട്ട. അപൂര്‍വയിനം വേഴാമ്പലുള്‍പ്പെടെ 14 ഇനം പക്ഷികളുമായി രണ്ട് തിരുവനന്തപുരം സ്വദേശികളെ പിടികൂടി. 25000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളേയാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായിട്ടാണ് ഇവര്‍ പക്ഷികളെ കൊണ്ടുവന്നത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതാണ് അനധികൃത കടത്ത് പിടികൂടാന്‍ കാരണമായത്. സംശയം തോന്നിയ ഉടനെ ബിന്ദുവിന്റേയും ശരത്തിന്റേയും ബാഗേജ് തുറന്ന് വിശദമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ബാഗ് തുറന്നപ്പോള്‍ ചിറകടി ശബ്ദം കേള്‍ക്കുകയായിരുന്നു. ബാഗില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റ് ചെയ്തും ഫോണ്‍ ചെയ്തും ശല്യം ചെയ്യുന്നയാള്‍ പിടിയിലായി. സ്ഥിരമായി ഫോണിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന കോഴിക്കോട് സ്വദേശി കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസ് സുജിത്ത് കുമാറാണ് പോലീസ് പിടിയിലായത്. തലക്കുളത്തൂര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ നിരന്തരം ഫോണിലൂടെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുഫോണുകളില്‍ നിന്നുള്ള നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാത്തതിനാല്‍ പ്രതിയെ കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു.യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടെ പ്രതിയുടെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍: കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിയുണ്ടാവുക. അഞ്ച് വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഞ്ഞ അറിയിപ്പാണ്. കൊല്ലത്തും തിരുവനന്തപുരത്തും മഴ മുന്നറിയിപ്പില്ല. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍…