Trending
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
- Gold Rate Today: ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ; ഒരു പവന് ഇന്ന് എത്ര നൽകണം?
- ബി.ഡി.എഫ്. മൂല്യനിര്‍ണയ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു
- മദീന പള്ളിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു
Author: News Desk
മലപ്പുറം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശവുമായി ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റാണ് വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. കോൺഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവൻ്റെ പരാമർശത്തെ സിപിഎം നേതാക്കൾ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ നയം മാറ്റത്തിൻ്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍. വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നൽകുന്നുവെന്നായിരുന്നു കോൺഗ്രസ് വിമർശനം. എന്നാൽ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി…
മനാമ: മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച ദേശീയദിനാഘോഷം ശ്രദ്ധേയമായി. മലർവാടി കൂട്ടുകാർ ബഹ്‌റൈന്റെ വർണാഭമായ പരമ്പരാഗത വസ്‌ത്രങ്ങൾ ധരിച്ചു നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് അൽ അഹ് ലി ക്ലബ് ഗ്രൗണ്ടിൽ ഒരുക്കിയ കളിമൂലകൾ കുട്ടികൾക്ക് കൗതുകവും ആവേശവും നിറച്ചു. പേപ്പർ വോക്ക്, കപ് ആന്റ് സ്ട്രോ, ആപ്പിൾ ബനാന ഓറഞ്ച്, കലക്റ്റ് ബോൾസ് വിത് നീസ്, ഇൻ ആന്റ് ഔട്ട്, ബോൾസ് ഇൻ ബാസ്ക്കറ്റ് , ട്രാൻസ്ഫർ പോമ്പോംസ്, കപ്പ് പിരമിഡ്, മധുരം മലയാളം, ജംപ് വിത് ഒബ്‌ജക്റ്റ്, ബിസ്ക്കറ്റ് തിന്നൽ തുടങ്ങിയ മത്സരങ്ങൾ നടന്നു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ മൽസരങ്ങളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. റന, ഷാനി റിയാസ്, ഷമീമ, അൻസിയ, ലുലു ഹഖ്, ഷിഫ, സോന സക്കരിയ, സജ്‌ന, ബുഷ്റ ഹമീദ്, സഫ, ഷഫീന ജാസിർ, ഷഹീന നൗമൽ, മെഹർ, ദിയ, ജസീന അഷ്‌റഫ്, സൈൻ സാജിർ, മുർശിദ സലാം, ഫിദ തസ്നീം,…
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
By News Desk
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ് റണ്ണേഴ്‌സ്, ചോറ്റാനിക്കര റണ്ണേഴ്സ്, കൊച്ചിൻ ഷിപ്പിയാർഡ്, ഫോർട്ട് കൊച്ചി, പെരിയാർ, പനമ്പള്ളി നഗർ…
വിജയരാഘവന്റെ വിവാദ പ്രസ്താവന; വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്ന് എംവി ഗോവിന്ദൻ, പിന്തുണച്ച് സിപിഎം നേതാക്കൾ
By News Desk
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ ന്യായീകരിച്ചും പിന്തുണച്ചും മുതിർന്ന സിപിഎം നേതാക്കൾ. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസ് പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പികെ ശ്രീമതി പ്രതികരിച്ചു. ‘എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. വർഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ല. ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാർട്ടി അജണ്ടയിലില്ല. പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ വർഗീയശക്തികളുടെ സഹായം ഉണ്ടായിട്ടുണ്ട്’- ടിപി രാമകൃഷ്ണൻ പറഞ്ഞു.’ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്ലീം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്.…
അഹങ്കാരത്തിന്റെ ആൾരൂപം; ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശനെതിരെ വെള്ളാപ്പള്ളി
By News Desk
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നായിരുന്നു വെള്ളാപ്പളളിയുടെ രൂക്ഷവിമർശനം. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിലെ ആളുകൾ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞത്.
നാമ: ഇന്ത്യൻ സ്‌കൂളിൽ സ്റ്റാർ വിഷൻ അവതരിപ്പിച്ച വാർഷിക സാംസ്കാരിക മേളക്ക് ഇസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. സമാപന ദിവസമായ ഇന്നലെ (വെള്ളി) വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ സ്‌കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യൻ സ്കൂളും വിശാലമായ സമൂഹവും തമ്മിലുള്ള മികവുറ്റ സഹകരണത്തിന്റെ നേർസാക്ഷ്യമായിരുന്നു മേളയിലെ സന്ദർശകർ. വിദ്യാർത്ഥികളുടെ വൈവിധ്യവും കലാപരവുമായ കഴിവുകൾ ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയുടെ ചലനാത്മകമായ സംയോജനമാണ് മേളയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (എച്ച്ഒസി) രവി കുമാർ ജെയിൻ, സെക്കൻഡ് സെക്രട്ടറി (പിപിഎസ് ടു അംബാസഡർ) ഗിരീഷ് ചന്ദ്ര പൂജാരി എന്നിവർ മേള സന്ദർശിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ, സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.…
ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
By News Desk
മുംബയ്: ബസിനുളളിൽ ശല്യം ചെയ്ത യുവാവിനെ യുവതി പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.യുവാവിന്റെ മുഖത്ത് യുവതി ഇരുപത്താറുതവണയാണ് ആഞ്ഞ് അടിക്കുന്നത്.ഷിർദിയിലെ ഒരു സ്കൂളിലെ കായിക അദ്ധ്യാപികയായ പ്രിയ ലഷ്‌കറെ എന്ന യുവതിയാണ് യുവാവിനെ തല്ലിയത് .പൂനെയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം .മദ്യപിച്ച് കാലുറയ്ക്കാത്ത നിലയിലാണ് യുവാവ് ബസിൽ കയറിയത്. ഭർത്താവിനും മകനുമൊപ്പം ഇതേ ബസിൽ യാത്രചെയ്യുകയായിരുന്നു പ്രിയ.സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെയാണ് പ്രിയയുടെ സമീപത്ത് നിൽക്കുകയായിരുന്നു യുവാവ് മോശമായി പെരുമാറിയത് .പൊടുന്നനെ പ്രകോപിതയായ യുവതി ആക്രോശിച്ചുകൊണ്ട് യുവാവിനുനേരെയെത്തി .ലക്കുകെട്ട നീ എന്നെ ശല്യപ്പെടുത്തുന്നോ എന്ന് ചോദിച്ചുകൊണ്ട് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ആഞ്ഞാഞ്ഞ് തല്ലുകയായിരുന്നു .സ്ത്രീകൾ ഉൾപ്പെടെ മറ്റുനിരവധിയാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നിന്നതല്ലാതെ അവർ ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.ഇടയ്ക്ക് കണ്ടക്ടർ യുവതിക്ക് സപ്പോർട്ടുമായി എത്തി .അടികൊണ്ട യുവാവ് കരയുന്നതും മാപ്പുപറയുന്നതും ഇനിമേലിൽ ആവർത്തിക്കില്ലെന്ന് പറയുന്നതും വീഡിയോയിൽ കാണാം .എന്നാൽ അതൊന്നും യുവതിയെ പിന്തരിപ്പാൻ പര്യാപ്‌തമായിരുന്നില്ല .വീണ്ടും തല്ലുതുടർന്നു .ഇതിനിടെ…
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
By News Desk
ആലപ്പുഴ: പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്. രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്‍റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൊകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ്…
ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
By News Desk
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടന്ന ദാരുണമായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച പുലർച്ചെ ജയ്പൂർ-അജ്മീർ ഹൈവേയിൽ നടന്ന അപകടത്തിൽ ജയ്പൂരിലെ നാഷണൽ ബെയറിംഗ്സ് കമ്പനി ലിമിറ്റഡിലെ മോട്ടോർ മെക്കാനിക്കായ 32കാരനായ രാധേശ്യാം ചൗധരി എന്നായാൾ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാധേശ്യാമിന്റെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നിരുന്നു. ഇതോടെ സഹായം അഭ്യർത്ഥിച്ച് രാധേശ്യാം നടന്നു. കാലിലും തീ പടർന്നതോടെ നടക്കാൻ കഴിയാതെ യുവാവ് നിസഹായനായി. രാധേശ്യാം ചൗധരിയുടെ സഹോദരൻ അഖേറാം പുലർച്ചെ 5.50ഓടെയാണ് അനിയൻ അപകടത്തിലാണെന്ന വിവരം അജ്ഞാതന്റെ ഫോൺ കോളിലൂടെ അറിയുന്നത്. അഖേറാം അപകട മേഖലയിലെത്തിയപ്പോൾ സഹോദരൻ റോഡിൽ കിടന്ന് മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് കണ്ടത്. ശരീരത്തിൽ ആളിപ്പടർന്ന തീയുമായി രാധേശ്യാം 600 മീറ്ററോളം നടന്നെന്ന് ദൃക്സാക്ഷികൾ തന്നോട് പറഞ്ഞതായി അഖേറാം പിന്നീട് വെളിപ്പെടുത്തി. സഹായിക്കേണ്ടതിന്…
രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
By News Desk
മനാമ: ബഹ്‌റൈൻ സ്ത്രീകളുടെ 25 തൊഴിലുകളെ ചിത്രീകരിക്കുന്ന, 20 കലാകാരന്മാർ ചേർന്ന് വരച്ച ‘സ്ത്രീകൾ, രാഷ്ട്രനിർമ്മാണത്തിൽ യോഗ്യരായ പങ്കാളികൾ’ എന്ന തലക്കെട്ടിൽ 630 ചതുരശ്ര മീറ്റർ ചുവർചിത്രം ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റ് ബുരി റൗണ്ട് എബൗട്ടിന് സമീപം അനാച്ഛാദനം ചെയ്തു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലുമുണ്ടായ ബഹ്‌റൈൻ വനിതകളുടെ നേട്ടങ്ങളുടെ പ്രതിഫലനമാണിതെന്ന് നോർത്തേൺ ഗവർണർ അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.പരിപാടിയിൽ മറിയം അൽ ദേൻ എം.പി, നോർത്തേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സെയ്ദ് ഷുബ്ബർ ഇബ്രാഹിം അൽ വെദായി, അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രസിഡൻ്റ് ഡോ. നജ്മ താഖി, നോർത്തേൺ ഡെപ്യൂട്ടി ഗവർണർബ്രിഗേഡിയർ അബ്ദുല്ല അലി റാഷിദ് മാൻതെർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നോർത്തേൺ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോ-അപ്പ് ഡയറക്ടറേറ്റിൻ്റെ ഡയറക്ടർ അമൽ ബു ചന്ദാൽ എന്നിവർ പങ്കെടുത്തു
