- ബഹ്റൈനിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ അന്തര്‍ദേശീയ പാഠ്യപദ്ധതി
- ബഹ്റൈനില്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ബഹ്റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വേദിക കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തു
- ഉനൈസ് പാപ്പിനിശ്ശേരിക്ക് സ്വീകരണം നല്കി
- കഞ്ചാവ് കടത്ത്: ബഹ്റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
Author: News Desk
മുംബയ്: യുപിഐ ജനകീയമായതോടെ നമ്മൾ പണംകൈമാറ്റത്തിന് ഉപയോഗിക്കുന്ന പ്രധാനമാർഗമായി അത് മാറി. ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണിമുടക്കിയാൽ അല്ലെങ്കിൽ നെറ്റൊന്ന് കിട്ടാതെ വന്നാൽ ആകെ കുഴഞ്ഞുപോകും. എന്നാൽ ട്രെയിൻ യാത്രക്കിടയിൽ ഇത്തരത്തിൽ പ്രശ്‌നമുണ്ടായാൽ ഇനി പരിഹാരമുണ്ട്. യാത്രയ്‌ക്കിടെ തന്നെ എടിഎമ്മിൽ നിന്ന് പണമെടുക്കാവുന്ന തരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവെ. സെൻട്രൽ റെയിൽവെയാണ് യാത്രാട്രെയിനിൽ എടിഎം ഏർപ്പെടുത്തിയിരിക്കുന്നത്.atmമുംബയ്-മന്മദ് പഞ്ചവടി എക്‌സ്‌പ്രസിലാണ് ഒരു എടിഎം പരീക്ഷണാർത്ഥം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുമായി സഹകരിച്ച് ട്രെയിനിലെ ഒരു എസി കോച്ചിനുള്ളിലാണ് എടിഎം വച്ചിരിക്കുന്നത്. ‘പരീക്ഷണാടിസ്ഥാനത്തിലാണ് പഞ്ചവടി എക്‌സ്‌പ്രസിൽ സെൻട്രൽ റെയിൽവെ എടിഎം സ്ഥാപിച്ചത്.’ സെൻട്രൽ റെയിൽവെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ സ്വപ്‌നിൽ നിള പറയുന്നു.പഞ്ചവടി എക്‌സ്‌പ്രസിന്റെ ഏറ്റവും അവസാന കോച്ചിൽ മുൻപ് പാൻട്രികാർ ഉണ്ടായിരുന്ന ഭാഗത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ ഓടുമ്പോൾ സുരക്ഷിതമായിരിക്കാൻ ഷട്ടർ ഡോറുമുണ്ട്. മന്മദ് റെയിൽവെ വർക്‌ഷോപ്പിലാണ് കോച്ചിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവന്നത്. മുംബയ് സിഎസ്‌ടി മുതൽ നാസിക് ജില്ലയിലെ മന്മദ്…
കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ് പാറക്കണ്ടിയിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ കെ രാഗേഷ് ചോദിച്ചു ജില്ലാ സെക്രട്ടറിക്ക് അഭിവാദ്യങ്ങള്‍ എന്നല്ല പോസ്റ്റ് ചെയ്തത്. സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നതെന്നും കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി.
ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; 78 ലക്ഷം രൂപയുടെ വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ. ഇയാൾക്കെതിരെ ലോട്ടറി വകുപ്പ് ഡയ്കടർ പൊലീസിൽ പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്ക് സംഗീത് നടത്തിയ വൻ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. 2018,19,20 കാലയളവിൽ ഡയറക്ട്രേറ്റിലെ ക്ഷേമനിധി വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയായിരുന്നു വകുപ്പിന്റെ പ്രതിദിന വരുമാനത്തിൽ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയിൽ സംഗീത് തിരിമറി നടത്തിയത്. 63 ലക്ഷം രൂപ ഇയാൾക്കായി വീട് വയ്ക്കുന്ന കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കുമാണ് സംഗീത് മാറ്റിയത്. സാമ്പത്തിക തിരിമറിയുടെ രേഖകൾ സംഗീത് പൂഴ്ത്തിയതായും ആരോപണമുണ്ട്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ 14-ാം തീയതി വകുപ്പ് ഡയറക്ടർ സംഗീതിനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ വ്യാജ മുദ്ര…
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരായ ഇ ഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ് 24 നോട് പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അതേസമയം, ഇ ഡി നടപടിക്കെതിരെ രാജ്യവ്യാപ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി നടപടിക്കെതിരെ ആയിരുന്നു ഡല്‍ഹി എഐസിസി സ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടും എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ഷമ മുഹമ്മദ്…
കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കു തുടര്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം. സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ…
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് അലുവ അതുൽ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുൽ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ ആലുവയിൽ വെച്ച് കാറില്‍ സഞ്ചരിച്ചിരുന്ന അലുവ അതുൽ പൊലീസിന്‍റെ മുന്നിൽപെട്ടിരുന്നു. ഇയാളുടെ ഒപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. കാറിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അന്നയാള്‍ രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു. അലുവ അതുൽ അറസ്റ്റിലായതോടെ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ക്വട്ടേഷന്‍ നൽകിയെന്ന് പൊലീസ് കണ്ടെത്തിയ പങ്കജ് മേനോനും കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു.
തിരുവനന്തപുരം: മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി. ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് . എന്നാൽ കിരൺ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും,മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി . ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന്…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2025-2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞദിവസം സൊസൈറ്റിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ മുഖ്യ വരണാധികാരി കൂടി ആയ കുടുംബാംഗം അനിൽ. പി യുടെ സാന്നിധ്യത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നിലവിലെ ഭരണസമിതി അടുത്ത രണ്ട് വർഷത്തേക്ക് കൂടി (2025-2026) തുടരാൻ തീരുമാനിച്ചു. ഒന്‍പത് അംഗ ഭരണസമിതിയിൽ സനീഷ് കൂറുമുള്ളില്‍ (ചെയർമാൻ) സതീഷ് കുമാർ (വൈസ് ചെയർമാൻ) ബിനുരാജ് രാജൻ (ജനറൽ സെക്രട്ടറി) ദേവദത്തൻ (അസിസ്റ്റൻറ് സെക്രട്ടറി) അജികുമാർ (ട്രഷറർ) ശിവജി ശിവദാസൻ (അസിസ്റ്റൻറ് ട്രഷറർ) രജീഷ് ശിവദാസൻ (പബ്ലിക് റിലേഷൻ സെക്രട്ടറി) രഞ്ജിത്ത് വാസപ്പൻ (മെമ്പർഷിപ്പ് സെക്രട്ടറി) ബിനുമോൻ ചുങ്കപ്പാറ (എൻറർടൈൻമെന്റ് സെക്രട്ടറി) കൂടാതെ അജിത്ത് പ്രസാദ് (ഇന്റേണൽ ഓഡിറ്റർ) ആയും ചുമതലകൾ ഏറ്റെടുത്ത ചടങ്ങിൽ സാമൂഹ്യ നന്മയും ജനോപകാരപ്രദമായ പരിപാടികളും വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും, സാമൂഹ്യ വികസനത്തിന്റെയും, കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനു വേണ്ടി ദൗത്യം ഏറ്റെടുത്ത് സൊസൈറ്റിയെ…
ബോംബ് ഭീഷണി; പരിശോധന തുടങ്ങി പൊലീസ്; പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി
തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ഉള്ളത്.
മുനമ്പം: നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമായില്ല, രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചു; നിരാശയെന്ന് സിറോ മലബാര്‍ സഭ
കൊച്ചി: മുനമ്പം വിഷയത്തില്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാദര്‍ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്. ഈ വിഷയത്തില്‍ സഭ സ്വീകരിച്ചിട്ടുള്ളത്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കുക എന്നതല്ല. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പാര്‍ലമെന്റില്‍ ഒരു നിയമം പാസ്സാകുന്നതോടെയാണ്, കോടതികളില്‍ ചലഞ്ച്…
