- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
ന്യൂഡൽഹി: ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തിരയുകയായിരുന്നു. അതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഇത്തരമൊരു ഘട്ടത്തിൽ സൈനികവൃത്തങ്ങൾ ദുഃഖിതരായ കുടുംബത്തിന് പൂർണപിന്തുണ നൽകുന്നുവെന്ന് ഡൽഹി കൻ്റോൺമെന്റ് സ്റ്റേഷൻ കമാൻഡർ പറഞ്ഞു. അന്വേഷണം നടത്തുന്ന പോലീസിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രാവിലെ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ കഴിഞ്ഞെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും ആരോഗ്യനില മോശമായി. ശ്വാസതടസ്സം കൂടിയതിനെ തുടർന്നാണു കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണു ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ എംടിയെ സന്ദർശിച്ചു.
‘ബിജെപി വെറുപ്പ് ഉൽപാദിപ്പിക്കുന്നു, സിപിഎം വില്‍ക്കുന്നു; ക്രിസ്മസ് ആഘോഷം തടഞ്ഞതു കളങ്കം’; കെ സുധാകരൻ
തിരുവനന്തപുരം: വര്‍ഗസമരം വലിച്ചെറിഞ്ഞു സിപിഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണു കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ വിഎച്ച്പി, ബജ്‌രങ്ദളിനെ പോലുള്ള സംഘടനകള്‍ക്കു ധൈര്യം വന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാജ്യത്തു ക്രൈസ്തവരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതു സംഘപരിവാറുകാരാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 600ല്‍പ്പരം അക്രമങ്ങളാണു കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സിപിഎം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവര്‍ക്കെതിരായ ഭീഷണി ഉയരുകയാണ്. പാലക്കാട്ടെ നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്കൂളില്‍ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജിബിയുപി സ്‌കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും ആഘോഷം അലങ്കോലപ്പെടുത്തിയതു സംഘപരിവാര്‍ സംഘടനാ നേതാക്കളാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു കളങ്കമാണ്. അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഇത്തരം ഹീനപ്രവണതകള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. മണിപ്പുരില്‍ ക്രൈസ്തവരെ ആക്രമിച്ചു കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ടു തിരിഞ്ഞുനോക്കാത്ത, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രി ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍…
കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപയോഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. ലോഡ്ജ് കേന്ദ്രീകരിച്ച നടത്തിയ അനാശാസ്യത്തിന്റെ അടിസ്ഥാനത്തില്‍ രശ്മിയെയും സഹായിയെയും ഒക്ടോബര്‍…
ജമ്മുകശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു
ദില്ലി: ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിംഗ്സ് ഡെൻ്റൽ സെൻ്ററുമായി ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു. എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ: ആഗ്ന നേതൃത്വം നൽകി. ഡോ: രേഷ്മ ദന്ത സംരക്ഷണത്തേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഡോ: നൗഫൽ, ഡോ: മുഹമ്മദ് ജിയാദ്, ഡോ: നാസിയ എന്നിവരുടെ സേവനം ക്യാമ്പിൻ്റെ വിജയത്തിന് മുതൽക്കൂട്ടായി. ക്യാമ്പിൻ്റെ നടത്തിപ്പിനായി സഹകരിച്ച കിംഗ്സ് ഡൻ്റൽ സെൻ്ററിന് പത്തേമാരിയുടെ സ്നേഹാദരവായി മൊമൻ്റോ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ സൂപ്പർവൈസർ ശ്രീ. ഇബ്രാഹിമിന് കൈമാറി. ട്രഷറർ ഷാഹിദ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്‌കുമാർ, ദിവിൻ കുമാർ, വിപിൻ കുമാർ, ലിബിഷ്, ലൗലി, ശോഭന, റജില, മേരി അസോസിയേഷൻ അംഗം അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം…
മനാമ: സാമൂഹിക മാറ്റങ്ങളിലെ നന്മ തിന്മകളെ അവധാനതയോടെ സമീപിക്കുകയും ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് കുടുംബം എന്ന സാമൂഹിക സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷ്യൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു. ഫ്രൻഡ് സ്റ്റഡി സർക്ക്ൾ മനാമ കെ സിറ്റിയിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബിന്‍റെ തണലിൽ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ കേരളീയ സമൂഹത്തിൽ കുടുംബ സംവിധാനം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറെ സങ്കീർണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീയും പുരുഷനും വീടിന്‍റെയും മക്കളുടെയും പരിപാലകരാണ്. ഉത്തരവദിത്വങ്ങൾ നീതിപൂർവം നിർവഹിക്കുവാൻ ഇണകൾ ഒരുപോലെ ബാധ്യസ്ഥരാണ്. മക്കളിലുണ്ടാകുന്ന നിഷേധാത്മകമായ സമീപനങ്ങളുടെ കാരണക്കാർ ഒരളവ് വരെ രക്ഷിതാക്കൾ തന്നെയാണ്. മാതാപിതാക്കളിൽ നിന്നാണ് മക്കളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും ഉണ്ടാവുന്നത്. വീടകങ്ങൾ സമാധാനവും സന്തോഷവും നിറഞ്ഞതാക്കാൻ കുടുംബത്തിലെ ഓരോ അംഗങ്ങളും മുൻകൈ എടുക്കേണ്ടതുണ്ട്. കുടുംബാംഗങ്ങൾ പരസ്പരം താങ്ങും തണലുമാവേണ്ടവരാണ്. ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളിൽ മക്കൾക്ക് ചെന്നെത്താവുന്ന ആശ്വാസതീരങ്ങളാവണം മാതാപിതാക്കൾ. പരസ്പരം പിന്തുണക്കുകയും…
കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ നിരവധി പേർക്ക് പരിക്ക്. ബസിന് പിന്നാലെ എത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്. സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നിലഗുരുതരമാണ്. കെഎസ്ആർടിസി ഡ്രെെവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെെകീട്ട് മൂന്ന് മണിക്കായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അല്പദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ബസിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോയും അപകടത്തിൽപെട്ടു. ഓട്ടോറിക്ഷാ ഡ്രെെവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രെെവർക്ക് പുറമെ ഒരു അമ്മയും കെെക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 72,500 രൂപയും, 10 കുപ്പി മദ്യവും, ക്രിസ്മസ് കേക്കും പിടിച്ചെടുത്തു
തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്. ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് പരിശോധന. ഓഫീസിൽ പരിശോധിക്കും മുൻപാണ് വാഹനം പരിശോധിച്ചത്. ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇത് എന്നാണ് വിവരം. പാരിതോഷികമായി നൽകാനായി സൂക്ഷിച്ചതാണോ ഇവയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് വൻ തോതിൽ ഇത്തരത്തിൽ പാരിതോഷികങ്ങൾ ലഭിക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.