- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
- പണം വെട്ടിപ്പ്: അക്കൗണ്ടന്റിന്റെ തടവുശിക്ഷ ശരിവെച്ചു
- അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന് യോഗം ചേര്‍ന്നു
- വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം: ബഹ്റൈനില്‍ മൂന്നു വിദേശികള്‍ക്ക് തടവുശിക്ഷ
- തെലങ്കാനയിലെ വാഹനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ടിന് തംകീന്റെ പിന്തുണ
Author: News Desk
കൊച്ചി: ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളാണ് അഭിഭാഷകര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: പാർട്ടി പ്രവർത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയം മദ്യവർജനമാണെന്നും അദ്ദേഹം വ്യക്തമാക്കി.പെരുമാറ്റച്ചട്ടത്തിലെ ഭേദഗതി വിവാദമായതോടെയാണ് പാർട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാലുകാലിൽ ജനങ്ങൾക്കുമുന്നിൽ വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിരോധനമല്ല, വർജനമാണ് പാർട്ടിയുടെ നയം. കള്ളുകുടിക്കാനായി ചീത്ത കൂട്ടുകെട്ടിൽപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.”പാർട്ടിക്കാർക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോ. റോഡിലിറങ്ങി ബഹളമുണ്ടാക്കാൻ പാടില്ല. നാലുകാലിൽ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാൻ പാടില്ല. അവരുടെ കയ്യിൽനിന്ന് കാശുമേടിച്ച് കുടിക്കാൻ പാടില്ല. സദാചാര മൂല്യങ്ങൾ പാലിക്കണം. പാർട്ടി പ്രവർത്തകർ സമൂഹത്തിൽ അംഗീകാരം നേടണം.” അദ്ദേഹം പറഞ്ഞു.മുപ്പതിലേറെ വർഷമായി ഒരേ പെരുമാറ്റച്ചട്ടമായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വേണമെന്ന് ആവശ്യമുയർന്നത്. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണ് ഭേദഗതി വരുത്തുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തത്.…
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിദ്യാർത്ഥി പിടിയിൽ. പ്ലസ് ടുവിന് വിദ്യാർത്ഥിയാണ് പിടിയിലായിരിക്കുന്നത്. ഒരാഴ്ചയായി തുടരെ സ്കൂളുകൾക്ക് ബോംബ് ഭീഷണി വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലായത്.സ്കൂളിലെ പരീക്ഷ എഴുതുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടിയുടെ മൊഴി. ഒന്നിലധികം മെയിലുകളിലൂടെ നിരവധി സ്കൂളുകൾക്ക് കുട്ടി ബോംബ് ഭീഷണി അയച്ചു. സ്വന്തം സ്കൂൾ മാത്രം വച്ചാൽ സംശയം തോന്നുമെന്ന് കരുതിയ വിദ്യാർത്ഥി 23 ഓളം സ്കൂളുകളുടെ പേര് പട്ടികയിൽ ചേർത്തിരുന്നതായി പൊലീസ് പറയുന്നു.ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവയ്ക്കുമെന്ന് കരുതിയാണ് കുട്ടി ഇത് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ ഡൽഹിയിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ വരുന്നുണ്ട്. ഭീഷണിയെ തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചയക്കാറുണ്ട്. നേരത്തെ ഡൽഹിയിലെ മൂന്ന് സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർത്ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കാനും സ്കൂൾ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്ന് അന്ന് വിദ്യാത്ഥികൾ മൊഴി നൽകിയിരുന്നു.കഴിഞ്ഞ ഒക്ടോബർ…
‘അന്ന് ഭർത്താവ് ഇല്ലാത്തപ്പോൾ എന്റെ വാതിൽ മുട്ടിയവനാണ്, അയാൾക്ക് ഈ അവസ്ഥ വന്നതിൽ സന്തോഷമുണ്ട്’
തമിഴ്നടൻ വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന മദഗജരാജ എന്ന ചിത്രത്തിന്റെ പ്രമോഷൻ വിശാൽ ഏറെ ക്ഷീണിതനായി എത്തിയതോടൊണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സംസാരിക്കാനും മൈക്ക് പിടിക്കാനും ഏറെ പ്രയാസപ്പെടുന്ന വിശാലിനെയാണ് ദൃശ്യങ്ങളിൽ അന്ന് കാണാൻ സാധിച്ചത്.കടുത്ത ഡിപ്രഷനും തലവേദനയും താരത്തെ അലട്ടുന്നുവെന്നായിരുന്നു അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ വിശാലിന്റെ ഈ അവസ്ഥ കണ്ട് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ വാതിൽ മുട്ടിയവനാണ് വിശാലെന്നും ഈ അവസ്ഥയിൽ ഞാൻ സന്തോഷിക്കുന്നുവെന്നും സുചിത്ര ഒരു വീഡിയോയിൽ പറഞ്ഞു.സുചിത്രയുടെ വാക്കുകളിലേക്ക്..’നിങ്ങൾ ആരാധകർ എല്ലാവരും വിലകുറഞ്ഞവരാണ്. നിങ്ങൾ ഇപ്പോഴും വിശാലിനോട് സഹതാപം കാണിക്കുന്നു. എനിക്ക് വർഷങ്ങൾക്ക് മുമ്പ് വിശാലിൽ നിന്നുണ്ടായ അനുഭവം ഞാൻ നിങ്ങളോട് പറയാം. എന്റെ ഭർത്താവ് കാർത്തിക്ക് വീട്ടിൽ ഇല്ലാത്ത ഒരു ദിവസം. ആരോ എന്റെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞാൻ തുറന്നപ്പോൾ പുറത്ത്…
ജയിൽ ചപ്പാത്തിയും വെജ് കറിയും; പത്രക്കടലാസ് വിരിച്ച് ഉറക്കം, ബോബിക്ക് കൂട്ട് ലഹരി-മോഷണക്കേസിലെ പ്രതികൾ
കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികൾക്കൊപ്പം. കാക്കനാട്ടെ ജയിലിൽ പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. ഇന്നലെ വൈകീട്ട് 7.10ഓടോയൊണ് ബോബിയെ ജയിലിൽ എത്തിച്ചത്. തുടർന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികൾക്ക് അഞ്ച് മണിക്ക് തന്നെ ഭക്ഷണം നൽകിക്കഴിയും. ബോബി കോടതിയിലും ആശുപത്രിയിലും തുടർന്നതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി.ബുധനാഴ്ച രാവിലെയാണ് ബോബി അറസ്റ്റിലാവുന്നത്. പിന്നാലെ റോഡ് മാർഗം എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ വൈകിട്ടോടെ എത്തുകയായിരുന്നു. അന്ന് രാത്രി പത്രക്കടലാസ് വിരിച്ചാണ് ബോബി സെല്ലിൽ ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ സെല്ലിൽ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂർ ജാമ്യം…
കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി.എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിലെത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. മാമി തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാനക്കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട്ടിൽ താമസിക്കാതെ കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം ഒഴിഞ്ഞു പുറത്തുപോകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകീട്ട് സഹോദരൻ പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ…
മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആന്റ് എൻഡുറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.ഇ.എഫ്) സംഘടിപ്പിക്കുന്ന ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ് ബഹ്‌റൈൻ ഇൻ്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ചു. പ്രാദേശിക, അന്തർദേശീയ യോഗ്യതാ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്.120 കി.മീ, 100 കി.മീ അന്താരാഷ്‌ട്ര മത്സരങ്ങളും 100 കി.മീ, 80 കി.മീ, 40 കി.മീ പ്രാദേശിക മത്സരങ്ങളും ഇന്നത്തെ മത്സരങ്ങളിൽ ഉൾപ്പെടുന്നു. സ്വകാര്യ സ്റ്റേബിളുകൾക്കായുള്ള പ്രധാന 120 കിലോമീറ്റർ ഓട്ടം ശനിയാഴ്ച നടക്കും, തുടർന്ന് ആദ്യ മൂന്ന് വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും നടക്കും.വെറ്ററിനറി പരിശോധനകൾ, കുതിര രജിസ്ട്രേഷൻ, റൈഡർ വെയ്റ്റ്-ഇന്നുകൾ എന്നീ തയ്യാറെടുപ്പുകൾ ബന്ധപ്പെട്ട സമിതികൾ നടത്തി.ബാപ്‌കോ എനർജിസ് (ഡയമണ്ട് സ്‌പോൺസർ), ബെന ആൻഡ് അൽ…
പ്രഭാതസവാരിക്കിറങ്ങിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു; സംഭവം കോവളം ബീച്ചില്‍
കോവളം (തിരുവനന്തപുരം): പ്രഭാതസവാരിക്കിടെ കോവളം ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ശുഭാനന്ദിന്(35) ആണ് കടിയേറ്റത്. ഇദ്ദേഹത്തിന്റെ വലതുകൈയിലും ഇടതുകാലിലുമാണ് കടിയേറ്റത്.വ്യാഴാഴ്ച രാവിലെ ഏഴോടെ കോവളം ഹവ്വാ ബീച്ചിലാണ് സംഭവം. ശുഭാനന്ദ് നടക്കുന്നതിനിടെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈയുടെ പലഭാഗത്തും നായയുടെ പല്ലുകള്‍ താഴ്ന്നിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിന്‍ നല്‍കി. കോവളത്തുളള തെരുവുനായകള്‍, വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെആക്രമിക്കുന്നത് പതിവുകാര്യമാവുകയാണ്. വിനോദ സഞ്ചാരമേഖലകളില്‍നിന്ന് തെരുവുനായ്ക്കളെ ഒഴിവാക്കുന്നതിനുളള നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.
ജയ്പുര്‍: ജെ.ഇ.ഇ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധ (20)നെ ആണ് ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ കഴിഞ്ഞ മേയിലാണ് ജെ.ഇ.ഇ പഠിക്കാനായി കോട്ടയിലെത്തുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്നുനെന്നും കോട്ടയില്‍ പഠിക്കാനെത്തിയ തീരുമാനം അഭിഷേക് ലോധ സ്വയം എടുത്തതാണെന്നും മൂത്ത സഹോദരന്‍ അജയ് പറയുന്നു. അഭിഷേക് നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്നും പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി.പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ ജെ.ഇ.ഇ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. അഭിഷേക് ലോധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ മഹേന്ദ്രഗഢില്‍ നിന്നുള്ള 19-കാരനായ നീരജിനെ…
ന്യൂഡല്‍ഹി: പ്രണയവിവാഹങ്ങളും അതേതുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങളും വാര്‍ത്തകളിലെ നിത്യസംഭവങ്ങളാണ്. ഇപ്പോഴിതാ പ്രണയവിവാഹത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരു യുവാവിന്റെ ജീവനെടുത്ത സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാരാബങ്കിയിലാണ് സംഭവം. സുധീര്‍കുമാര്‍ എന്ന 25-കാരനാണ് ഭാര്യവീട്ടുകാരുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.വീട്ടിനടുത്തുള്ള മരത്തിലാണ് സുധീര്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സുധീര്‍ കുമാറിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.നാലുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോമള്‍ എന്ന പെണ്‍കുട്ടിയെ സുധീര്‍ കുമാര്‍ വിവാഹം ചെയ്യുന്നത്. ആറുമാസങ്ങള്‍ക്ക് മുന്‍പ് കോടതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോമളിന്റെ സഹോദരനായ ആയുഷ്‌കുമാറിന്റെ പിന്തുണ ഇരുവരുടെയും ബന്ധത്തിന് തുടക്കകാലത്ത് ലഭിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കോമളിന്റെ വീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുകയും ബന്ധം വേര്‍പിരിയാനായി ഭീഷണിപ്പെടുത്തുകയുമായിരുന്നവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.തന്നോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോമള്‍ അടിക്കടി പറയുമായിരുന്നുവെന്നും അതിനാലാണ് കോടതിയില്‍ വെച്ച് വിവാഹിതരായതെന്നും ആത്മഹത്യ കുറിപ്പില്‍ സുധീര്‍ കുമാര്‍ പറയുന്നുണ്ട്.…
