Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി,…

Read More

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്‌സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത്…

Read More

മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ, ബിഎംസി ഹാളിൽ വെച്ച് കുട്ടികൾക്കായി “ദി വണ്ടർഫുൾ വേൾഡ് ഓഫ് ചിൽഡ്രൻസ് ആർട്ട്” എന്ന ശീർഷകത്തിൽ ചിത്ര രചനാമത്സരവും രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ചിത്രരചനയിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്നും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മുക്താർ, മുഹമ്മദ് മാസിൻ, ആർദ്ര രാജേഷ് സബ്‌ജൂനിയർ വിഭാഗത്തിൽ ആദിഷ് രാകേഷ്, കരുൺ മാധവ്, അനിരുദ്ധ് സുരേന്ദ്രൻ സീനിയർ വിഭാഗത്തിൽ അനയ്‌ കൃഷ്ണ, ആൻഡ്രിയ റിജോയ്, മുഹമ്മദ് ഹാസിഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹീര ജോസഫ്, ജാൻസി ജോസഫ്, ജീന നിയാസ് എന്നിവർ ജഡ്ജ്‌മെന്റ് നടത്തി. കുട്ടികളുടെ ചിത്ര രചന നടക്കുന്ന സമയത്ത് രക്ഷിതാക്കളുമായി “റൂട്ട്സ് ഓഫ് ലവ്‌ – എ ഗൈഡ്ലൈൻ ഫോർ പാരന്റ്സ്‌” എന്ന വിഷയത്തിൽ പ്രശസ്ത സി. എച്ച്. എൽ കോച്ച് ജിജി മുജീബ് സംവദിച്ചു.നിയാർക്ക് ബഹ്‌റൈൻ…

Read More

ഫോണെടുക്കുന്നു, ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യുന്നു. പത്തേ പത്തു മിനിട്ട്, സാധനങ്ങളെല്ലാം വീട്ടുമുറ്റത്ത് ! ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങാൻ ആളുകൾ ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളും ഏതാണ്ട് ഇതുതന്നെ കേരളത്തിലെയും പുതിയ രീതി. ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് പണമിട്ടാൽ, വാതിൽക്കൽ ഐറ്റം എത്തും. രാവിലെയെന്നോ അർദ്ധരാത്രിയെന്നോ വ്യത്യാസമില്ല. കൗമാരക്കാർക്കു പോലും ലഹരിമരുന്ന് കിട്ടുന്നത് ഈ വിധമാണ്. കഴിഞ്ഞവർഷം കൊച്ചിയിൽ ‘മാഡ് മാക്‌സ്” എന്നപേരിൽ അറിയപ്പെടുന്ന സംഘത്തെ പിടികൂടിയപ്പോഴാണ് ‘വാതിൽപ്പടി സമ്പ്രദായം’ എത്രത്തോളം ശക്തമായെന്ന് എക്‌സൈസ് പോലും തിരിച്ചറിഞ്ഞത്.കൊച്ചിയിൽ ജോലിതേടിയെത്തിയ കാസർകോട്, ഇടുക്കി സ്വദേശികളായ യുവാക്കൾ പണം കണ്ടെത്താൻ കണ്ടെത്തിയ മാർഗം. വാട്‌സ്ആപ്പിൽ ‘മാഡ് മാക്‌സ് “എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി, കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചതോടെ ‘മാഡ് മാക്‌സ് ” നോട്ടപ്പുള്ളികളായി, പക്ഷേ, ഇവരിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വൈറ്റിലയിൽ ഇടപാട് നടത്തുന്നതിനിടെ പ്രധാനികളെ പിടികൂടി അകത്താക്കുകയായിരുന്നു. ഈ രീതി അപ്പോഴേക്കും മറ്റ്…

Read More

തൃശൂർ: അന്തരിച്ച പ്രയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലത്തെ പാലിയത്ത് വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നത്. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്നാണ് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുവന്നത്.സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീത പ്രേമികളും പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാഡമി തീയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.…

Read More

കിളിമാനൂർ: തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമാകുന്നു. ഉള്ള കടകളിലാകട്ടെ പഴം പൊരിക്ക് ഡിമാൻഡും.നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമായത്.നാട്ടിൻപുറങ്ങളിൽ വ്യാപകമായുള്ള തട്ടുകടകളിലെ പഴംപൊരിയുടെ വലിപ്പവും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴത്തെ മാത്രം ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ മൂല്യവർദ്ധിത ഉത്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധിയിലാണ്.15 കിലോയിൽ കൂടുതലുള്ള ശരാശരി ഒരു നേന്ത്രക്കുലയ്ക്ക് കർഷകന് ആയിരം രൂപയോളം വിലയാണ് ലഭിക്കുന്നത്. സാധാരണ വർഷങ്ങളിൽ വിളവെടുപ്പ് സീസണിൽ നേന്ത്രക്കായ കിലോയ്ക്ക് 20 രൂപയിലേക്ക് താഴാറാണ് പതിവ്. എന്നാൽ ഈ സീസണിൽ കിലോയ്ക്ക് അറുപതിൽ കുറഞ്ഞിട്ടില്ല. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് നേന്ത്രക്കായ വില ഉയരാൻ കാരണം.വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നേന്ത്രക്കായ കിട്ടാനില്ലാതെയായി.കഴിഞ്ഞ മൂന്ന് മാസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 70 മുതൽ 80 രൂപ വരെയാണ് കിലോയ്ക്ക് വില.

Read More

തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒരു പരിപാടിക്കിടെ നടി സുചിത്ര നായ‌ർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ ഒക്കെ പോകുമ്പോൾ അശ്ലീല പരാമർശങ്ങളോ മറ്റോ ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും അല്ലാതെ ഒരു വ‌ർഷമൊക്കെ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് സുചിത്ര നായർ അഭിപ്രായപ്പെട്ടു. ഹണി റോസിന്റെയോ ബോബി ചെമ്മണ്ണൂരിന്റെയോ പേരൊന്നും എടുത്തുപറയാതെയാണ് സുചിത്ര നായർ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. എന്നിരുന്നാലും ഈ വിഷയം നടക്കുന്ന സമയമായതിനാൽ വീഡിയോയുടെ താഴെ നിരവധി പേരാണ് ഹണി റോസിനെയും ബോബി ചെമ്മണ്ണൂരിനെയും കുറിച്ച് കമന്റ് ചെയ്തത്.’ഞാൻ നിൽക്കുന്ന മേഖലയിലാണെങ്കിൽ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ്. ഇന്നെന്നോട് മോശമായി സംസാരിച്ചു, മോശമായി പ്രവർത്തിച്ചു, ഒരു വർഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. ആ സമയം പ്രതികരിക്കണം. നമ്മൾ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാൾ മോശമായി…

Read More

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീ‌ർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം തൂക്കം വരുന്ന വെള്ളിയിൽ തീ‌ർത്ത ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി സമർപ്പിച്ചത്.മകൻ അഖിൽ രാജിന് ഗാന്ധി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിക്കാനായി താനും ഭാര്യ അക്കാറാം വാണിയും ചേർന്ന് നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിൽ.ഒമ്പതംഗ സംഘത്തോടൊപ്പമാണ് അക്കാറാം രമേശ് ശബരിമലയിലെത്തിയത്. പ്രഭുഗുപ്‌ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയേന്തി രമേശും കൂട്ടരും മല ചവിട്ടിയെത്തി കാണിക്കയർപ്പിച്ചത്. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽ വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റിമുപ്പത് പേർ രക്തം നൽകിയ ക്യാമ്പ്‌ ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ ഉദ്‌ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ. ടി. സലിം അധ്യക്ഷത വഹിച്ചു.ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനേഴ്‌സ് പ്രവീൺ ആന്റണി സ്വാഗതവും ബെൻസിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. റിജോ ചാക്കോ (ബീറ്റ്സ്‌ ഓഫ് ബഹ്‌റൈൻ), റോജി ജോൺ (ബിഡികെ പ്രസിഡണ്ട്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഉപഹാരങ്ങൾ സൽമാനിയ ബ്ലഡ് ബാങ്കിനും, പങ്കജ് നല്ലൂരിനും കൈമാറി.ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ ബിപിൻ പി ബാബു, മെൽവിൻ തോമസ്, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റേഴ്സ്‌ നിതിൻ ശ്രീനിവാസ്, ധന്യ വിനയൻ, സുനിൽ മണവളപ്പിൽ,…

Read More

ന്യൂയോർക്ക്: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ  നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേക ശിക്ഷ വിധിച്ച് കോടതി. കേസിൽ ന്യൂയോർക്ക് കോടതി ട്രംപിനെ നിയമപരമായി കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ നിരുപാധികമായി വിട്ടയക്കുന്നതായി ഉത്തരവിട്ടു. അതിനാൽ ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ഇല്ല. 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ചരിത്ര വിധി. ഇതോടെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ആദ്യ യു.എസ് പ്രസിഡന്റായി മാറിയിരിക്കുകയാണ് ട്രംപ്.  വെർച്വലായിട്ടാണ് ട്രംപ് കോടതിയിൽ ഹാജരായത്. കേസിൽ ശിക്ഷ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്‌റ്റോമിക്ക് 1,30,000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന് മേൽ…

Read More