- കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ, കൺവീനറായി ദീപ ദാസ് മുൻഷി
- ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ കമ്മിറ്റി ശില്പശാല നടത്തി
- ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്, നാല് ശതമാനം ഡിഎ അനുവദിച്ചു, ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിക്കും
- സനദില്‍ വാഹനാപകടം; രണ്ടു മരണം
- ഭാരോദ്വഹനത്തില്‍ രണ്ട് സ്വര്‍ണവും ഹാന്‍ഡ്ബോളില്‍ വെങ്കലവും; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ബഹ്റൈന്റെ മെഡല്‍ നേട്ടം 12 ആയി
- ബഹ്റൈനില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചു
- ബഹ്റൈന്‍ എം.പി. മംദൂഹ് അബ്ബാസ് അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍
- പേരാമ്പ്ര മർദ്ദനം: പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി, ‘നിയമ നടപടിയുമായി മുന്നോട്ടു പോകും’
Author: News Desk
മലപ്പുറത്ത് പതിനഞ്ചുകാരനെ ഭർത്താവിന്റെ സമ്മതത്തോടെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പണം തട്ടി, യുവതി അറസ്റ്റിൽ
മലപ്പുറം: പതിനഞ്ചുകാരനെ ലെെംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. ഭർത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം; കൊലയാളി കസ്റ്റഡിയിൽ
കോട്ടയം: വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. 2017 ജൂൺ രണ്ടിന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ പോയതാണ് ഗൗതം. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായി. കുടുംബം പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റെയിൽവേ ട്രാക്കിന് സമീപം കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഗൗതം ആത്മഹത്യ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞമാസം സിബിഐ എഫ്‌ഐആർ ഇട്ടു. കൃത്യം ഒരു മാസം പിന്നിടുന്നവേളയിലാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടന്നിരിക്കുന്നത്. മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവാതിൽ…
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു. ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബംഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക. സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു. അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: ബഷീർ അമ്പലായി വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്. കൺവീനർ:ഷമീർ പൊട്ടച്ചോല ജോയിൻ കൺവീനർമാർ:കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:അഷറഫ് കുന്നത്തു പറമ്പിൽഅബ്ദുൽ ഹഖ്മുനീർ വളാഞ്ചേരിഅൻവർ നിലമ്പൂർറംഷാദ് ഐലക്കാട്മൗസൽ മൂപ്പൻഹസൈനാർ കളത്തിങ്ങൽമൂസ കെ ഹസ്സൻമുഹമ്മദ് അക്ബർറാഫി വേങ്ങരവാഹിദ് . ബിഗഫൂർ…
മനാമ: മാനവികതയിലും യേശുക്രിസ്‌തുവിൻ്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമെന്ന് ബഹ്‌റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.നിന്ദിതരുടെയും പീഡിതരുടെയും പക്ഷം ചേരലാണ് ക്രിസ്തുവിൻ്റെ വഴിയെന്ന് വാക്കിലും പ്രവർത്തിയിലും ഉറച്ചുവിശ്വസിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.ക്രൈസ്തവർ മാത്രമല്ല ലോക ജനതയാകമാനം തന്നെ ഭക്ത്യാദരവോടുകൂടി നോക്കികണ്ട മഹാപുരുഷനാണ് മാർപാപ്പ. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നുവെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപാപ്പ തൻ്റെ ആത്മകഥയിൽ എഴുതിയതിലൂടെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു.ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം’ സ്‌നേഹത്തിൻ്റെ പാപ്പ എന്നറിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ അവസാനത്തെ സന്ദേശത്തിലെ വാക്കുകളാണിത്. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്. ദി കത്തീടറൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ – വിശ്വ മാനവികതയുടെ പ്രകാശ ഗോപുരമായി പവിഴ ദ്വീപിൽ തിളങ്ങി നിൽക്കുന്ന പള്ളിയുടെ ഉദ്‌ഘാടനത്തിനായി 2022 ൽ ബഹ്‌റൈനിൽ മാർപാപ്പ വന്നത് അറേബ്യൻ…
ബഹ്റൈൻ പ്രതിഭ മനാമ മേഖല ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി. ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. ബഹ്‌റൈൻ ഒളിമ്പിക്സ് അസോസിയേഷൻ സാങ്കേതിക വിഭാഗം ഡയറക്ടർ ലൂനെസ് മഡെയ്ൻ അതിഥിയായി പങ്കെടുത്തു.ഒക്ടോബറിൽ ബഹ്‌റൈനിൽ സംഘടിപ്പിക്കാൻ പോകുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡി ഒരു ഇനമായി ഉൾപ്പെടുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ടൂർണമെന്റ് വേദിയിൽ വച്ച് ഉറപ്പ് നൽകി. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ആവേശകരമായ മത്സരത്തിലൂടെ തുളുനാട് കബഡി ടീം ജേതാക്കളായി. ഫ്രണ്ട്സ് ബഹ്‌റൈൻ റണ്ണേഴ്‌സ് അപ് ആയി. ശിവഗംഗൈ സെമായ് മൂന്നാം സ്ഥാനവും , ബഹ്‌റൈൻ ബയേഴ്‌സ് നാലാം സ്ഥാനവും നേടി. മികച്ച റൈഡറായി തുളുനാട് ടീമിലെ വൈഷ്ണവ്, മികച്ച ഡിഫൻഡറായി തുളുനാട് ടീമിലെ സമർ, മികച്ച ഓൾറൗണ്ടറായി…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു, ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ ആശിര്‍വദിച്ചതിനു പിന്നാലെ വേര്‍പാട്
വത്തിക്കാൻ: വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക്…
തിരുവനന്തപുരം:വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ അപ്പീൽ സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽനിന്ന് പരാതികൾ ഇല്ല.സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെ കുറിച്ചാണ് വോട്ടർമാരോ രാഷ്ട്രീയ കക്ഷികളും പരാതി ഉന്നയിക്കാത്തത്.വോട്ടർപട്ടിക സുതാര്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരി വയ്ക്കുന്നതാണ് പരാതികൾ ഇല്ലാത്തത്.കഴിഞ്ഞ ജനുവരി ആറിനും ഏഴിനുമായി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടർപട്ടിക സംബന്ധിച്ചാണ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും അവസരം നൽകിയിരുന്നത്. പരാതികൾ അറിയിക്കാൻ സംസ്ഥാനത്ത് വിപുലമായ സൗകര്യങ്ങൾ ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരുക്കിയിരുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് വിളിച്ച സംസ്ഥാനത്തല യോഗത്തിന് പുറമേ,14 ജില്ലകളിലുമായി 28 തവണ ജില്ലാതല യോഗങ്ങളും , റിട്ടേണിംഗ് ഓഫീസർ തലത്തിൽ 196 യോഗങ്ങളും ചേർന്നിരുന്നു.സംസ്ഥാനത്തെ 24668 ബൂത്ത് കളിലും ബൂത്ത് ലെവൽ ഓഫീസർമാരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റുകളും പങ്കെടുത്ത യോഗം ചേർന്നിരുന്നു.ഇതിലൂടെ വോട്ടർപട്ടികയിലെ സുതാര്യത രാഷ്ട്രീയപാർട്ടികളെയും ബോധ്യപ്പെടുത്താനായത് പരാതികൾ ഇല്ലാതാക്കാൻ സഹായകരമായി. നിലവിൽ കേരളത്തിൽ 27866883 വോട്ടർമാരാണുള്ളത്.നിലമ്പൂർ…
ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രിൽ17) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡൈ്രവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 155 കേസുകൾ രജിസ്റ്റർ ചെയ്തു. 167 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (12.234 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രിൽ 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന…
പാക്ട് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും, നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിക്കുന്നു
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി പദ്ധതികളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വെള്ളിയാഴ്ച്ച( 18.04.2025) രാവിലെ 9 മണി മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ ഡോ. രാഹുൽ അബ്ബാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും. തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമ നിധി ആനുകൂല്ല്യങ്ങളെ കുറിച്ച് കെ. എം. സി. സി വൈസ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ എ. പി ഫൈസൽ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്. 39143350/39143967/39808176.
