- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
Author: News Desk
മനാമ: ഗള്‍ഫ് മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരുന്നത് വിദേശകാര്യ മന്ത്രാലയം തുടരുന്നു.ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മനാമ: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ഊര്‍ജിതമാക്കി.സാധനങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇടപാടുകളില്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കണ്‍ട്രോള്‍ ആന്റ് റിസോഴ്സസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു.പഴം- പച്ചക്കറിക്കടകള്‍, ബ്യൂട്ടി സലൂണുകള്‍, തയ്യല്‍ശാലകള്‍, മധുരപലഹാരക്കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടക്കുന്നു.വില്‍പ്പന രീതികള്‍, കിഴിവുകള്‍, പ്രമോഷണല്‍ ഓഫറുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുക, വില സുതാര്യത ഉറപ്പാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളിലൂടെയോ അന്യായമായ വിലവര്‍ധനവിലൂടെയോ വര്‍ധിച്ച ഡിമാന്‍ഡ് ചൂഷണം ചെയ്യുന്നത് തടയുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്. നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും. ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.
‘എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം, നുണകള്‍ ഒരോന്നും പൊളിക്കണം’; ധര്‍മടം മണ്ഡലം എൽഡിഎഫ് കണ്‍വെൻഷനിൽ പിണറായി വിജയൻ
കണ്ണൂര്‍: എതിരാളികള്‍ നേരിയും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മമ്പറത്ത് നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്‍വെൻഷനിൽ പങ്കെടുക്കുന്നുണ്ട്. എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നത്. കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. ഞാൻ കേരളത്തിന്‍റെ സന്തതി ആണ് എന്നാണത്.അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം. നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം. ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്‍വെൻഷനിലൽ വെച്ച് പത്തനാപുരം ഗാന്ധി…
പി സരിൻ പുറത്ത്, പാലക്കാട് തീപാറുന്ന പോരാട്ടത്തിന് എൽഡിഎഫിന് എൻഎംആർ റസാഖ്, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി; കൊടുവള്ളിയിൽ സലിം മടവൂർ
പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന്…
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള തുടര്‍ച്ചയായ വിലയിരുത്തലിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലോ പ്രദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന്‍ അളവില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) സ്ഥിരീകരിച്ചു.ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യവ്യാപകമായ റേഡിയേഷന്‍, പരിസ്ഥിതി സെന്‍സറുകള്‍ എന്നിവയുടെ ശൃംഖലയിലൂടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവവികാസങ്ങള്‍ സമയബന്ധിതമായും കൃത്യമായും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജി.സി.സി. എമര്‍ജന്‍സി മാനേജ്മെന്റ് സെന്ററുമായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും അടുത്ത ഏകോപനം തുടരുന്നുണ്ട്. നിലവില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് എസ്.സി.ഇ. വ്യക്തമാക്കി.
സവാളയിലൊളിപ്പിച്ച് നിരോധിത പുകയില ഉല്‍പ്പന്നം കടത്താന്‍ ശ്രമം; ഇന്ത്യക്കാരന് മൂന്നു വര്‍ഷം തടവ്
മനാമ: അസാധാരണ വലുപ്പമുള്ള സവാളയിലൊളിപ്പിച്ച് നിരോധിത പുകയില ഉല്‍പ്പന്നം ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരനായ ബിസിനസുകാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും 47,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ കടല്‍ മാര്‍ഗം ഇറക്കുമതി ചെയ്ത അസാധാരണ വലുപ്പമുള്ള സവാളകള്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അതില്‍നിന്ന് 11,110 ചെറിയ കവറുകളിലായി ഒളിപ്പിച്ച, 20,000 ദിനാര്‍ വിലവരുന്ന 1,533 കിലോഗ്രാം ഇന്ത്യന്‍ പാന്‍ കണ്ടെത്തിയത്.
ഇറാനിയന്‍ ആക്രമണം മൂലം തകര്‍ന്ന ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് ഫീസിളവിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണം മൂലം തകര്‍ന്ന ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് ഫീസിളവ് നല്‍കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ഇത്തരം സ്ഥാപനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, മുനിസിപ്പല്‍ ഫീസുകള്‍ താല്‍ക്കാലികമായി ഒഴിവാക്കിക്കൊടുക്കാനാണ് നിര്‍ദേശം. മുഹമ്മദ് ജനാഹി, അഹമ്മദ് ഖരാത്ത, അഹമ്മദ് അല്‍ സല്ലൂം, മംദൂഹ് അല്‍ സാലിഹ്, ഹസ്സന്‍ ബുഖാമസ് എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളും അതുമൂലമുണ്ടായ വിപണി സമ്മര്‍ദ്ദങ്ങളും ചെറുകിട- ഇടത്തരം ബിസിനസുകളെ ബാധിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. വിതരണ മാര്‍ഗങ്ങള്‍ തകര്‍ന്നതും ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിട്ടുണ്ടെന്ന് ജനാഹി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാർ നേട്ടങ്ങൾ വിവരിച്ച് പരസ്യം, പെരുമാറ്റ ചട്ടലംഘനമെന്ന് സതീശൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു
തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനം എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച് പികെ ശശി; നാളെ മണ്ഡലത്തിൽ റോഡ് ഷോ, സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ടത്.
