- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
Author: News Desk
പ്രഭാതസവാരിക്കിറങ്ങിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു; സംഭവം കോവളം ബീച്ചില്‍
കോവളം (തിരുവനന്തപുരം): പ്രഭാതസവാരിക്കിടെ കോവളം ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ശുഭാനന്ദിന്(35) ആണ് കടിയേറ്റത്. ഇദ്ദേഹത്തിന്റെ വലതുകൈയിലും ഇടതുകാലിലുമാണ് കടിയേറ്റത്.വ്യാഴാഴ്ച രാവിലെ ഏഴോടെ കോവളം ഹവ്വാ ബീച്ചിലാണ് സംഭവം. ശുഭാനന്ദ് നടക്കുന്നതിനിടെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈയുടെ പലഭാഗത്തും നായയുടെ പല്ലുകള്‍ താഴ്ന്നിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിന് നല്കി. കോവളത്തുളള തെരുവുനായകള്‍, വിനോദ സഞ്ചാരികള്‍ ഉള്പ്പെടെയുള്ളവരെആക്രമിക്കുന്നത് പതിവുകാര്യമാവുകയാണ്. വിനോദ സഞ്ചാരമേഖലകളില്‍നിന്ന് തെരുവുനായ്ക്കളെ ഒഴിവാക്കുന്നതിനുളള നടപടികള്‍ കോര്പ്പറേഷന് സ്വീകരിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.
ജയ്പുര്‍: ജെ.ഇ.ഇ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധ (20)നെ ആണ് ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ കഴിഞ്ഞ മേയിലാണ് ജെ.ഇ.ഇ പഠിക്കാനായി കോട്ടയിലെത്തുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്നുനെന്നും കോട്ടയില്‍ പഠിക്കാനെത്തിയ തീരുമാനം അഭിഷേക് ലോധ സ്വയം എടുത്തതാണെന്നും മൂത്ത സഹോദരന് അജയ് പറയുന്നു. അഭിഷേക് നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്നും പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി.പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ ജെ.ഇ.ഇ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. അഭിഷേക് ലോധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ മഹേന്ദ്രഗഢില്‍ നിന്നുള്ള 19-കാരനായ നീരജിനെ…
ന്യൂഡല്‍ഹി: പ്രണയവിവാഹങ്ങളും അതേതുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങളും വാര്‍ത്തകളിലെ നിത്യസംഭവങ്ങളാണ്. ഇപ്പോഴിതാ പ്രണയവിവാഹത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരു യുവാവിന്റെ ജീവനെടുത്ത സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാരാബങ്കിയിലാണ് സംഭവം. സുധീര്‍കുമാര്‍ എന്ന 25-കാരനാണ് ഭാര്യവീട്ടുകാരുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.വീട്ടിനടുത്തുള്ള മരത്തിലാണ് സുധീര്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സുധീര്‍ കുമാറിന്റെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.നാലുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോമള്‍ എന്ന പെണ്‍കുട്ടിയെ സുധീര്‍ കുമാര്‍ വിവാഹം ചെയ്യുന്നത്. ആറുമാസങ്ങള്‍ക്ക് മുന്‍പ് കോടതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോമളിന്റെ സഹോദരനായ ആയുഷ്കുമാറിന്റെ പിന്തുണ ഇരുവരുടെയും ബന്ധത്തിന് തുടക്കകാലത്ത് ലഭിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കോമളിന്റെ വീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുകയും ബന്ധം വേര്‍പിരിയാനായി ഭീഷണിപ്പെടുത്തുകയുമായിരുന്നവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.തന്നോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോമള്‍ അടിക്കടി പറയുമായിരുന്നുവെന്നും അതിനാലാണ് കോടതിയില്‍ വെച്ച് വിവാഹിതരായതെന്നും ആത്മഹത്യ കുറിപ്പില്‍ സുധീര്‍ കുമാര്‍ പറയുന്നുണ്ട്.…
ഒരുഭാഗം മാത്രം സ്വർണം; വ്യാജ സ്വർണക്കട്ടി നൽകി തട്ടിയത് 6 ലക്ഷം രൂപ; അസം സ്വദേശികളെ പിടികൂടി പോലീസ്
കോഴിക്കോട്: വ്യാജ സ്വര്‍ണക്കട്ടി നല്കി കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അസം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഇജാജുല്‍ ഇസ്ലാം (24), റെയ്സുദ്ദീന്‍ എന്ന റിയാജുദ്ദീന്‍ (27) എന്നിവരെയാണ് നടക്കാവ് പോലീസ് തൃശ്ശൂരില്‍നിന്ന് പിടികൂടിയത്.പരാതിക്കാരനുമായി പരിചയത്തിലായ പ്രതികള്‍ 2024 ജനുവരിയിലാണ് വ്യാജ സ്വര്‍ണക്കട്ടി നല്കി പണം അപഹരിച്ചത്. വിപണിവിലയെക്കാള്‍ കുറഞ്ഞവിലയില്‍ 540 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി നല്‍കാമെന്നും ഇതിന് 12 ലക്ഷം രൂപ വിലവരുമെന്നുമായിരുന്നു പ്രതികള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് കോഴിക്കോട് കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിന് സമീപത്തുവെച്ച് സ്വര്‍ണക്കട്ടിയുടെ ചെറിയൊരു ഭാഗം പരാതിക്കാരന് മുറിച്ചുനല്‍കി. പരിശോധിച്ചപ്പോള്‍ ഈ ഭാഗം സ്വര്‍ണമാണെന്ന് മനസിലായി. തുടര്‍ന്ന് ആറുലക്ഷം രൂപ നല്കി. പിന്നാലെ വ്യാജ സ്വര്‍ണക്കട്ടി നല്കി പ്രതികള്‍ മുങ്ങുകയായിരുന്നു.സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ പ്രതികളിലൊരാള്‍ മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഓണ്‍ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാലയളവില്‍ ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിയുടെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍. കഴിഞ്ഞദിവസം പോലീസ് വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍…
ലോസ്ആഞ്ജലിസില്‍ കത്തിയമര്‍ന്ന് ഹോളിവുഡ് താരങ്ങളുടെ ആഡംബര വീടുകളും; ഞെട്ടിവിറച്ച് ഹോളിവുഡ്
ഹോളിവുഡിനെ ഞെട്ടിച്ച് ലോസ് ആഞ്ജലിസിലെ കാട്ടുതീ. ഹോളിവുഡ് താരങ്ങളുള്‍പ്പടെ നിരവധി പേരുടെ വീട് അഗ്നക്കിരയായി. ആയിരക്കണക്കിന് പേരെ മാറ്റിതാമസിപ്പിച്ചു. ലീറ്റണ്‍ മീസ്റ്റര്‍, ആദം ബ്രോഡി, പാരിസ് ഹില്‍റ്റണ്‍ തുടങ്ങിയ താരങ്ങളുടെ ആഡംബര ഭവനങ്ങള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലേറെ കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്.ചൊവ്വാഴ്ചമുതല്‍ പടരുന്ന കാട്ടുതീയില്‍ അഞ്ച് പേര്‍ക്കാണ് ജീവന് നഷ്ടമായത്. അഗ്നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുള്‍പ്പെടെ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന് ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ പാര്‍ക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷം. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടന് ജെയിംസ് വുഡ്സ് ‘എക്സി’ല്‍ കുറിച്ചു. മറ്റനേകം താരങ്ങളും വീട് നഷ്ടപ്പെട്ടതിലെ ആശങ്കകള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തന്റെ വീടും കുട്ടികളുടെ സ്കൂളും തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്റുകളും അഗ്നിക്കിരയായതായി നടിയും ഗായികയുമായ മാന്‍ഡി മൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.സാന്റാ മോനിക്ക, മലീബു…
യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല, നിറുത്താതെ വേദനിപ്പിച്ചതിനാൽ നിവർത്തികെട്ട് പ്രതികരിച്ചതാണ്, കുറിപ്പുമായി ഹണി റോസ്
കൊച്ചി: ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിറുത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.ഹണിറോസിന്റെ കുറിപ്പ്’ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിലല്ല ഞാൻ. നിർത്താതെ പിന്നെ പിന്നെ പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും’,
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡും നാല് തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും നേടി. പണിതീരാത്ത വീട് എന്ന ചിത്രത്തിനായി ആലപിച്ച ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ’ എന്ന ഗാനത്തിനാണ് 1972 ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചത്. എം.എസ്.വിശ്വനാഥനായിരുന്നു സംഗീതം. അദ്ദേഹം തന്നെയായിരുന്നു തമിഴില്‍ ജയചന്ദ്രനെ അവതരിപ്പിച്ചതും. 1985ല്‍ ജി.ദേവരാജന്‍ സംഗീതം നല്കിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.’രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978 ല്‍ അദ്ദേഹത്തിന് ഒരിക്കല്‍ കൂടി സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് പലതവണ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ തേടിയെത്തി.നിറം…
അന്ന് 500 രൂപ ഫീസ് നൽകി തെലങ്കാനയിൽ ‘തടവുകാരനാ’യി; ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ‘ശരിക്കും’ തടവുകാരൻ……
കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെ വ്യവസായി ബോബി ചെമ്മണൂര്‍ അഴിക്കുള്ളില്‍. 14 ദിവസത്തേക്കാണ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബോബിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. ഇതോടെ ബോബിയെ കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരര്‍ഥത്തില്‍ ഇത് ബോബി ചെമ്മണൂരിന്റെ ആദ്യത്തെ ‘ജയില്‍വാസം’ അല്ല. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ ജയിലില്‍ ബോബി ചെമ്മണൂര്‍ ‘തടവുകാരനാ’യിരുന്നു. പക്ഷേ, തെലങ്കാന ജയില്‍വകുപ്പിന്റെ ‘ഫീല്‍ ദി ജയില്‍’ പദ്ധതിയില്‍ ഫീസ് നല്‍കിയാണ് അന്ന് ബോബി ചെമ്മണൂര്‍ ‘ജയില്‍വാസം’ അനുഭവിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബോബി ചെമ്മണൂര്‍ ഒരു കേസില്‍പ്പെട്ട് ‘ശരിക്കും’ ജയിലിലായിരിക്കുകയാണ്. നടിക്കെതിരേ അധിക്ഷേപം നടത്തിയ കേസില്‍ കാക്കനാട് ജയിലിലാണ് ബോബിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.2018-ലാണ് തെലങ്കാന ജയില്‍വകുപ്പിന്റെ ‘ഫീല്‍ ദി ജയില്‍’ പദ്ധതിയുടെ ഭാഗമായി ബോബി ചെമ്മണൂരും ജയിലില്‍ താമസിച്ചത്. തെലങ്കാന സങ്കറെഡ്ഡിയിലെ സെന്‍ട്രല്‍ ജയിലിലായിരുന്നു അന്നത്തെ താമസം.…
തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ആഗാധ ശബ്ദസാഗരം ഇനി ബാക്കി.രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ…
കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചക്കേസിൽ കൊടുവള്ളി എം.എസ്. സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായി അറിയുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷുഹൈബിനോടും എം.എസ്. സൊല്യൂഷൻസിലെ മറ്റു രണ്ട് അദ്ധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജാമ്യഹർജിയിൽ വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിയിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശമനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.