- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
- യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ഏഴ് വർഷം കഠിന തടവും പിഴയും
- എ.ഡി.എമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു
- വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
- അസം ഉടമ്പടി അംഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
- ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’; പുതിയ സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്
- ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
Author: newadmin3 newadmin3
ആലുവ: അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ യാത്രക്കാര്‍ സുരക്ഷിതരായി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു.
തൃശൂർ: തൃശൂരിൽ ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടർ പിടിയിൽ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കരച്ചിൽ കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരിൽ നിന്ന് വരികയായിരുന്ന ബസിൽ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിൻ്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കാൻ പഞ്ചാബിൽനിന്നെത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി കണ്ടത്. പ്രവാസികാര്യ വിഷയങ്ങളിലും കുടിയേറ്റ പ്രവണതകളിലും നിരവധി സമാനതകളുള്ള സംസ്ഥാനങ്ങളാണ് കേരളവും പഞ്ചാബുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ സഹകരണത്തോടെ പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. പഞ്ചാബ് എൻ.ആർ.ഐ. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിലീപ് കുമാർ, എൻ.ആർ.ഐ. വിംഗ് എ.ഡി.ജി.പി പ്രവീൺ കുമാർ സിൻഹ, അഡീഷണൽ സെക്രട്ടറി പരംജിത് സിംഗ്, എൻ.ആർ.ഐ. സഭ എക്സിക്യൂട്ടീവ് ഡയറക്ടർ ദർബാര സിംഗ് രന്ധവ, പ്രവാസികാര്യ വകുപ്പ് മന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻ്റ് മുഖ്താർ സിംഗ്, എൻ.ആർ.ഐ. സെൽ സീനിയർ അസിസ്റ്റൻ്റ് അമൻദീപ് സിംഗ് എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക…
മനാമ: ഇരുപത് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകൻ അബ്ദുൽ ഹക്കീമിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന പരിപാടിയിൽ, മൂസ കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു,ആക്ടിംഗ് ജനറൽ സെക്രട്ടറി സി. ഖാലിദ് സ്വാഗതo പറഞ്ഞു. മജീദ് തണൽ, ഡോ. സാബിർ, അബ്ദുൽ ഹഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.. ആക്റ്റിംഗ് പ്ര സിഡന്റ് സമീർ ഹസ്സൻ ഉപഹാരം സമർപ്പിച്ചു.
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിനു നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാനാവാത്തത്. ഇങ്ങനെയും ആളുകളുണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ യമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. എഡിറ്റ് ചെയ്ത് അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ അർജുന്റെ ബന്ധുക്കൾ മന്ത്രിയെ ധരിപ്പിച്ചു. ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണുംവരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ , ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ട്രൈഗ്ലിസറൈസ് , യൂറിക് ആസിഡ്, എസ്ജിപിടി – എസ്ജിഒടി (കരൾ) സൗജന്യ ചെക്കപ്പുകൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു മാസത്തിനകം ഒരു തവണ ഡോക്ടറെ കാണുവാനുള്ള അവസരം ലഭിക്കും. അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത്, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോ: സുബ്രമണ്യൻ ബസിനേനി, ബിഡികെ ബഹ്റൈൻ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസപ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ…
കൊച്ചി: കാത്തിരിപ്പിനുമൊടുവില്‍ കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. 12 സര്‍വീസുകളുള്ള സ്പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്.
രുവനന്തപുരം: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി.ആർ. ശ്രീജേഷ് (ഹോക്കി ), എച്ച്.എസ്. പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രനെപ്പറ്റിയുള്ള ആഷ്മി സോമൻ എന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്..എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ നിരയിൽ നിന്ന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയാണെന്നും സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണ്ണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്.. 72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ…
കർക്കടക ബലിയിടേണ്ടത് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച രാവിലെയല്ല, ജ്യോതിഷാചാര്യന്മാർ പറയുന്നത് ശ്രദ്ധിക്കൂ
പിതൃക്കളുടെ മോക്ഷപ്രാപ്തിയ്ക്കായും അവരുടെ സ്നേഹ സ്മരണ പുതുക്കാനും നമ്മൾ മലയാളികൾ ബലിതർപ്പണം നടത്തുന്ന ദിനമാണല്ലോ കർക്കടക വാവുബലി. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മൾ ബലിയർപ്പിക്കുന്നത്. ഇത്തവണ കർക്കടക വാവ് ബലി ഓഗസ്റ്റ് മൂന്നിനാണെന്നാണ് മിക്ക കലണ്ടറുകളിലും കാണുന്നത്. സൂര്യനുദിക്കും മുൻപാണ് സാധാരണയായി ബലിതർപ്പണം ആരംഭിക്കുക. എന്നാൽ ഇത്തവണ ബലിതർപ്പണം നടത്തേണ്ടത് ശനിയാഴ്ച പുലർച്ചെയല്ലെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത ജ്യോതിഷാചാര്യനായ റാം സാഗർ തമ്പുരാൻ. ഏതാണ് ബലിതർപ്പണത്തിന് ശരിയായ സമയം? ആചാര്യൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി അൻപത് മിനിട്ട് 33 സെക്കന്റ് വരെ ചതുർദശിയാണ്. വാവ്ബലി സമയം തുടങ്ങുക അതിനാൽ വൈകുന്നേരമാണ്. ഈ സമയം മുതൽ ഞായറാഴ്ച നാല് മണി 42 മിനിട്ട് 28 സെക്കന്റ് വരെ വാവ് സമയമാണ്. അന്നാണ് കറുത്തവാവ്. അതിനാൽ ഞായറാഴ്ച പുലർച്ചെയാണ് ഇത്തവണ വാവ്ബലിയിടേണ്ടത്. ശനിയാഴ്ച രാത്രിയായാലും ബലിതർപ്പണത്തിന് ഉത്തമമാണ്. ഇതറിയാതെ ശനിയാഴ്ച പുലർച്ചെ ബലിയിടുന്നത് ഉചിതമല്ല. ബലിതർപ്പണത്തിലെ ആചാരം മൺമറഞ്ഞുപോയ…