- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ…
മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്‍ നടന്ന അതിനാടകീയ സംഭവങ്ങള്‍ ദൃക്‌സാക്ഷികളായ പരിചാരകര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമിയെ കാണുന്നത്. ഇളയ മകന്‍ ജേയുടെ മുറിയിലാണ് അക്രമിയാദ്യം കടന്നത്. ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ ചെറുതായി തുറന്നുകിടക്കുന്നത് കണ്ടു. അകത്ത് വെളിച്ചവുമുണ്ടായിരുന്നു. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി അടുത്തേക്ക് പോയി. പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ താന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്‍…
തിരുവനന്തപുരം: പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് രേഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു.മതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാൻ മിടുക്കിയും. തമിഴ്നാട് എം എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നുരേഷ്മ ബിരുദം നേടിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു രേഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കുമുന്നിൽ ഗ്രീഷ്മ പതറിയില്ല. ലോക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഷാരോണുമായുള്ള ‘ദിവ്യ പ്രണയത്തെക്കുറിച്ച്’ ഗ്രീഷ്മ വാചാലയായി. അത്തരത്തിൽ പ്രണയിക്കുന്ന ഒരാൾക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് രേഷ്മ ചോദിച്ചപ്പോൾ പൊലീസിനും ഉത്തരംമുട്ടി.ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കൽ പൊലീസ് ഒരുവേള വിശ്വസിച്ചു. പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് രേഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള…
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭേളയിൽ പങ്കെടുക്കാൻ സാദ്ധിച്ചത് ജീവിതത്തിലെ മഹാപുണ്യമായി കരുതുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാർ. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയതെന്ന് കൃഷ്‌ണകുമാർ പ്രതികരിച്ചു.”ജീവിതത്തിൽ ചില സംഭവങ്ങൾ നമ്മൾ വിചാരിച്ചിട്ട് നടക്കുന്നതല്ല. അതങ്ങ് നടക്കുന്നതാണ്. മഹാകുംഭമേളയാണ് ഇപ്പോൾ സംഭവിക്കുന്നത്. 144 വർഷങ്ങൾക്ക് ശേഷം ഇത് ആരംഭിച്ച പ്രയാഗിൽ തന്നെ കുംഭമേള തിരിച്ചു വരികയാണ്. അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനം വച്ചു നോക്കുമ്പോൾ എല്ലാംകൊണ്ടും ഏറ്റവും നല്ല സമയം എന്നാണ്. സാഹചര്യങ്ങളും വ്യക്തികളും മാറി എന്നുമാത്രം. ഇനി ഇതുപോലെ സംഭവിക്കണമെങ്കിൽ 144 വർഷങ്ങൾ കഴിയേണ്ടി വരും.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് കുംഭമേളയിൽ പങ്കെടുക്കണമെന്നും, എന്താണ് കുംഭമേള എന്ന് അറിയണമെന്നും. ഇത്തവണ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് പ്രയാഗിൽ എത്താനാണ് തീരുമാനിച്ചത്. മകരസംക്രാന്ത്രി ദിവസത്തിലാണ് പോയത്. മൂന്നര കോടി ആളുകൾ ത്രിവേണി സംഗമത്തിനെത്തി. വലിയ പ്രയാസമായിരുന്നു അവിടെ എത്താൻ. കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വാഹനങ്ങൾ നിരോധിച്ചിരുന്നു.എന്നിരുന്നാലും എല്ലാം കൃത്യമായി നിയന്ത്രിച്ചുകൊണ്ടുള്ള സംവിധാനമാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇത്രകോടി…
തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്‌മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്‌മയ‌്ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി. നെയ്യാറ്റിൻകര സെഷൻസ് ജഡ്‌ജി എ.എം ബഷീറാണ് വിധി പറഞ്ഞത്.തട്ടികൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം നടത്തൽ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്‌മയ‌്ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 302,328,364, 201 വകുപ്പുകൾ പ്രകാരമാണ് ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടുള്ളത്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയും, ഗ്രീഷ്‌മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതിയായ അമ്മാവനെതിരെ തെളിവുകൾ ശക്തമാണെന്നും കോടതി കണ്ടെത്തി. ശിക്ഷയിന്മേലുള്ള വിചാരണ നാളെ നടക്കും. 500 പേജുള്ള വിധിന്യായമാണ് കോടതി തയ്യാറാക്കിയിട്ടുള്ളത്.2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ…
ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
കൊച്ചി : വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാരുടെ ശബളവർദ്ധനവും വർദ്ധിച്ചു വരികയാണ്.കാലാനുസൃതമായ ഈ വർദ്ധനവ് മുഖവിലക്കെടുത്തുകൊണ്ട് ഉപഭോക്താക്കൾ ഞങ്ങളോട് തുടർന്നും സഹകരിക്കണമെന്ന് അവർ പറഞ്ഞു.നിർമ്മാണ തകലാർ മൂലവും, പൊട്ടിയതുമായ ടയറുകൾ കമ്പനികളുടെ പേര് വിവരങ്ങൾ മായിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നൽകുന്ന മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് ഉടനീളം സജീവമായിട്ടുണ്ടെന്നും, ടയർ ഡീലേഴ്സ് & അലൈൻമെൻ്റ് അസോസിയേഷൻ കേരള ഇക്കാര്യം കാണിച്ചുകൊണ്ട് രേഖാമൂലം…
ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്‍ ജനുവരി 17-ന് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് മാസത്തോടെ നിരത്തുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോഡല്‍ പുറത്തിറങ്ങാനെടുത്ത കാലത്താമസം ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് ശ്രേണിയിലേക്കുള്ള കൂടുതല്‍ വാഹനങ്ങളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി. ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കും മാരുതി സുസുക്കിയില്‍ നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് വിവരം. വൈ2വി എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 2028-ഓടെ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. സുസുക്കി മുമ്പ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള ഇ.ഡബ്ല്യു.എക്‌സ്. കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം നിര്‍മിക്കുന്നത്. പൂര്‍ണമായും പ്രദേശികമായി നിര്‍മിക്കുന്ന വാഹനമായിരിക്കും ഇത്. ആദ്യ വാഹനമായ ഇ-വിത്താരയില്‍ 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് മോഡലില്‍ താരതമ്യേന ചെറിയ ബാറ്ററിപാക്ക് ആയിരിക്കും ഘടിപ്പിക്കുന്നത്. 35 കിലോവാട്ട് ആയിരിക്കും ഈ വാഹനത്തിലെ ബാറ്ററിപാക്കിന്റെ ശേഷിയെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ച്…
കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തു എന്നാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ നല്‍കുന്ന വിവരമനുസരിച്ചാണു ഉടനടി ലൈസന്‍സ് ലഭ്യമാകുക. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക…
