Author: News Desk

റിയാദ്: സൗദി അറേബ്യയില്‍ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധനാ തുടരുന്നു. ഒരാഴ്ചക്കിടെ 19,418 ത്തോളം നിയമലംഘകരാണ് അധികൃതരുടെ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 11,787 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,380 അതിർത്തി സുരക്ഷാ ലംഘകരും 3,251 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,221 പേർ അറസ്റ്റിലായി. ഇതിൽ 42 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 56 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 136 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 33,576 നിയമലംഘകരിൽ 30,261 പുരുഷന്മാരും 3,315 സ്ത്രീകളുമാണ്.…

Read More

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളിൽ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 15 -ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 13/01/2025 (ഇന്ന്) മുതൽ 16/01/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള…

Read More

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 അറസ്റ്റ്. കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസിൽ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു. കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ കുറ്റകൃത്യമാണിത്. സൂര്യനെല്ലി കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റും നടന്നു. തിരുവന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പൊലീസ് സ്‌റ്റേഷനുകളിൽ 29…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ നടക്കും. ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.കേരള ഫുട്ബോൾ അസോസിയേഷൻ ( കെ.എഫ്.എ ബഹ്‌റൈൻ ) യുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകളടക്കം നൽകപ്പെടുന്നതാണ്. ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളും, മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

പുല്‍പ്പള്ളി∙ വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനു നീക്കം നടത്തുന്നതിനിടെ അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഇന്നലെ വനംവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് ഇന്ന് ആടിനെ കൊന്നത്. മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തിരച്ചിൽ. 50 അംഗം വനപാലക സംഘം 3 ടീമായാണു തിരച്ചിൽ നടത്തുന്നത്. കടുവയെ പിടിക്കുന്നതിനു 3 കൂട് സ്ഥാപിച്ചു. സ്ഥലത്തെ 20 ക്യാമറകളിൽ ഒന്നിലും കടുവയുടെ ദൃശ്യം പതിഞ്ഞല്ല. അതേസമയം, തെര്‍മല്‍…

Read More

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണമെന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം…

Read More

മനാമ: സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്‌സ്-ന്യൂഇയര്‍ ആഘോഷിച്ചു. മാസ് കരോള്‍ മത്സരം, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍, മിമിക്രി, വിവിധ ഗെയിംസുകള്‍ എന്നിവ ആഘോഷത്തിന് മിഴിവേകി.ഐപി-ഒടി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ ഫാര്‍മസിസ്റ്റ് സില്‍വ പുയോ ബിംഗോ പുതുവത്സര സന്ദേശം നല്‍കി.ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയരക്ടര്‍ ഷബീര്‍ അലി പികെ, കണ്‍സള്‍ട്ടന്റ് ഗാസ്‌ട്രോഎന്‍ടറോളജിസ്റ്റ് ഡോ. ഹിഷാം ജലാല്‍, മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. സുബ്രമണ്യന്‍, ഡോ. ചന്ദ്രശേഖരന്‍, ഡോ. കുമാര സ്വാമി, ഡോ. ഫിറോസ് ഖാന്‍, ഡോ. അലീമ, മറ്റു ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.സാന്റയുടെ പ്രവേശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സാന്റയോടൊപ്പം സിനിമാറ്റിക് ഡാന്‍സുമായി ദീപയും പാട്ടുമായി സമദും വേദിയിലെത്തി. ബിനു പൊന്നച്ചന്‍, ഗണേഷന്‍ എന്നിവര്‍ സാന്റയായി വേഷമിട്ടു. കുട്ടികളായ ദന്‍വന്ത്, ഭ്രിതികശ്രീ എന്നിവരുടെ ഡാന്‍സ്, അസ്‌വ ഫാത്തിമയുടെ ഗാനം, ഫാര്‍മസി ടീം, റിസപ്ഷന്‍-നഴ്‌സിംഗ് ടീം…

Read More

വാഷിംഗ്ടൺ:  യു.എസിലെ ലോസ് ആഞ്ചലസിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ കാട്ടുതീ 11 - 15 ശതമാനം വരെ മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ. 13 പേരെ കാണാതായി.  സിൽമറിൽ 76 ശതമാനം കാട്ടുതീ നിയന്ത്രണവിധേയമാക്കി. 35,000 വീടുകളിൽ ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല.ബ്രെന്റ്‌വുഡിന്റെ ചില ഭാഗങ്ങളിൽ ജനങ്ങൾക്ക് ഒഴിയാൻ നിർദ്ദേശം നൽകി. യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, നടനും കാലിഫോർണിയ മുൻ ഗവർണറുമായ ആർനോൾഡ് ഷ്വാർസനെഗർ തുടങ്ങിയ പ്രമുഖരുടെ വീടുകൾ ബ്രെന്റ്‌വുഡിലാണ്. അതേസമയം തീപിടിത്തത്തിനിടെ ആശങ്ക വിതച്ച്  മോഷണവും  വ്യാപകമാകുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തിൽ വീടുകളിൽ മോഷണം നടത്താൻ ശ്രമിച്ച 2 പേർ അറസ്റ്റിലായി. ഇതുവരെ 20 ഓളം പേരാണ് മോഷണക്കുറ്റത്തിന് പിടിയിലായത്.കാട്ടുതീ മൂലം വീടും സമ്പാദ്യവും ഉപേക്ഷിച്ച് ജനം ജീവനും കൊണ്ട് രക്ഷപ്പെട്ട സാഹചര്യമാണ് മോഷ്ടാക്കൾ മുതലാക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…

Read More

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയുണ്ടാകും. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണ ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല’,- മുഖ്യമന്ത്രി വ്യക്തമാക്കി.സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവും പിണറായി വിജയൻ നടത്തി. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല.കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2011-16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല.…

Read More