- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത്…
എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി
വൈദ്യ പരിശോധനയുടെ ഉൽഘാടനചടങ്കിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിന് എസ് എൻ സി എസ് ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ പി, ആക്ടിംഗ് സെക്രട്ടറി ഷൈൻ സി, എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.കൂടാതെ ബി ഐ ഐ ഇ സി ഒ കമ്പനി പ്രതിനിധി ബീനോയ് എന്നിവർക്കുള്ള ഉപഹാരവും നൽകുകയുണ്ടായി. വെൽനെസ്സ് ഫോറം കോർഡിനേറ്റർ ഓമനക്കുട്ടൻ,വെൽനെസ്സ് വിഭാഗം കൺവീനർ ശ്രീലാൽ,വനിതാവിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതയാരിരുന്നു.
‘വിമാനം മണിക്കൂറുകളോളം വൈകിയിട്ടും നൽകിയത് ചിപ്സ് മാത്രം, ചോദിച്ചപ്പോൾ കാബിൻ ക്രൂ മോശമായി പെരുമാറി’
കൊൽക്കത്ത: ഫ്ലൈറ്റിൽ ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് യാത്രക്കാരൻ. ആറ് മണിക്കൂറോളം വിമാനം വൈകിയതായും റിതം ഭട്ടാചാർജി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് യാത്രക്കാരൻ പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ വലിയ വിമർശനങ്ങളാണ് ഇൻഡിഗോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. തുടർന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.’ജീവനക്കാരിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അല്ല യാത്രക്കാർ പ്രതീക്ഷിക്കുന്നതെന്ന് അറിയാം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു.’, എന്നാണ് ഇൻഡിഗോ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.ജനുവരി ആറിന് കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലാണ് സംഭവം. സർവീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ ഫ്ലൈറ്റിനുള്ളിൽ അകപ്പെട്ടു. എന്നാൽ, ഇത്രയും സമയം ഫ്ലൈറ്റിനുള്ളിൽ ഇരിക്കേണ്ടി വന്നിട്ടും ചിപ്‌സും കുക്കീസും മാത്രമാണ് യാത്രക്കാർക്ക് നൽകിയതെന്നും ഭട്ടാചാർജിയുടെ പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരും മോശമായി പെരുമാറി. ഇതോടെയാണ് അദ്ദേഹം പോസ്റ്റിട്ടതും വിവരം പുറത്തറിയുന്നതും.കുറഞ്ഞ ചെലവിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച്…
പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ, നാമജപഘോഷയാത്ര; ഗോപൻസ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ അലങ്കരിച്ച വാഹനത്തില്‍ വീട്ടിലെത്തിക്കും.പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്കരിക്കുന്നത്. നാമജപഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുവരിക. കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് 3.30 ന് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ലംഘിച്ചെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൃതദേഹം ഘോഷയാത്രയോടെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ…
മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്‍ നടന്ന അതിനാടകീയ സംഭവങ്ങള്‍ ദൃക്‌സാക്ഷികളായ പരിചാരകര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമിയെ കാണുന്നത്. ഇളയ മകന്‍ ജേയുടെ മുറിയിലാണ് അക്രമിയാദ്യം കടന്നത്. ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ ചെറുതായി തുറന്നുകിടക്കുന്നത് കണ്ടു. അകത്ത് വെളിച്ചവുമുണ്ടായിരുന്നു. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി അടുത്തേക്ക് പോയി. പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ താന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്‍…
തിരുവനന്തപുരം: പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് രേഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു.മതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാൻ മിടുക്കിയും. തമിഴ്നാട് എം എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നുരേഷ്മ ബിരുദം നേടിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു രേഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കുമുന്നിൽ ഗ്രീഷ്മ പതറിയില്ല. ലോക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഷാരോണുമായുള്ള ‘ദിവ്യ പ്രണയത്തെക്കുറിച്ച്’ ഗ്രീഷ്മ വാചാലയായി. അത്തരത്തിൽ പ്രണയിക്കുന്ന ഒരാൾക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് രേഷ്മ ചോദിച്ചപ്പോൾ പൊലീസിനും ഉത്തരംമുട്ടി.ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കൽ പൊലീസ് ഒരുവേള വിശ്വസിച്ചു. പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് രേഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള…
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭേളയിൽ പങ്കെടുക്കാൻ സാദ്ധിച്ചത് ജീവിതത്തിലെ മഹാപുണ്യമായി കരുതുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാർ. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയതെന്ന് കൃഷ്‌ണകുമാർ പ്രതികരിച്ചു.”ജീവിതത്തിൽ ചില സംഭവങ്ങൾ നമ്മൾ വിചാരിച്ചിട്ട് നടക്കുന്നതല്ല. അതങ്ങ് നടക്കുന്നതാണ്. മഹാകുംഭമേളയാണ് ഇപ്പോൾ സംഭവിക്കുന്നത്. 144 വർഷങ്ങൾക്ക് ശേഷം ഇത് ആരംഭിച്ച പ്രയാഗിൽ തന്നെ കുംഭമേള തിരിച്ചു വരികയാണ്. അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനം വച്ചു നോക്കുമ്പോൾ എല്ലാംകൊണ്ടും ഏറ്റവും നല്ല സമയം എന്നാണ്. സാഹചര്യങ്ങളും വ്യക്തികളും മാറി എന്നുമാത്രം. ഇനി ഇതുപോലെ സംഭവിക്കണമെങ്കിൽ 144 വർഷങ്ങൾ കഴിയേണ്ടി വരും.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് കുംഭമേളയിൽ പങ്കെടുക്കണമെന്നും, എന്താണ് കുംഭമേള എന്ന് അറിയണമെന്നും. ഇത്തവണ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് പ്രയാഗിൽ എത്താനാണ് തീരുമാനിച്ചത്. മകരസംക്രാന്ത്രി ദിവസത്തിലാണ് പോയത്. മൂന്നര കോടി ആളുകൾ ത്രിവേണി സംഗമത്തിനെത്തി. വലിയ പ്രയാസമായിരുന്നു അവിടെ എത്താൻ. കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വാഹനങ്ങൾ നിരോധിച്ചിരുന്നു.എന്നിരുന്നാലും എല്ലാം കൃത്യമായി നിയന്ത്രിച്ചുകൊണ്ടുള്ള സംവിധാനമാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇത്രകോടി…
തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്‌മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്‌മയ‌്ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി. നെയ്യാറ്റിൻകര സെഷൻസ് ജഡ്‌ജി എ.എം ബഷീറാണ് വിധി പറഞ്ഞത്.തട്ടികൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം നടത്തൽ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്‌മയ‌്ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 302,328,364, 201 വകുപ്പുകൾ പ്രകാരമാണ് ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടുള്ളത്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയും, ഗ്രീഷ്‌മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതിയായ അമ്മാവനെതിരെ തെളിവുകൾ ശക്തമാണെന്നും കോടതി കണ്ടെത്തി. ശിക്ഷയിന്മേലുള്ള വിചാരണ നാളെ നടക്കും. 500 പേജുള്ള വിധിന്യായമാണ് കോടതി തയ്യാറാക്കിയിട്ടുള്ളത്.2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ…
ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.