- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ചൈന: ചൈനയുടെ തലസ്ഥാനമായ ബീജിംഗ്, കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൊതു പരിശോധനകൾ ശക്തിപ്പെടുത്തുകയും ചില റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തു. 21 ദശലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിൽ കഴിഞ്ഞ ദിവസം 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 10 ദിവസത്തിനുള്ളിൽ അണുബാധ 197 ആയി ഉയർന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണം വളരെ കുറവാണെങ്കിലും, ചൈനയുടെ സീറോ-കോവിഡ് നയം പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തലസ്ഥാനത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളും ജിമ്മുകളും ഉൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന ആളുകളെ ശക്തമായ സ്ക്രീനിംഗിനും സൂക്ഷ്മ പരിശോധനയ്ക്കും വിധേയരാക്കണമെന്ന് ബീജിംഗിന്റെ ആരോഗ്യ അതോറിറ്റി ആഹ്വാനം ചെയ്തു.
ന്യൂഡൽഹി: അണുബാധയുടെ വ്യാപനം കൃത്യമായി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉയർന്ന അനുപാതത്തിൽ കോവിഡ്-19 പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറഞ്ഞു. കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉത്സവ സീസൺ അടുത്തതോടെ, പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മാർക്കറ്റുകളിലും മാളുകളിലും ആൾക്കൂട്ടം വർദ്ധിച്ചു. വളരെ കുറച്ച് ആളുകൾ മാത്രമേ മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്യുന്നുള്ളു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബഹൽ, നീതി ആയോഗ് അംഗം (ആരോഗ്യം) വികെ പോൾ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിൽ, കോവിഡ് ഉചിതമായ പെരുമാറ്റം തുടർച്ചയായി നടപ്പാക്കുന്നതിന് കമ്മ്യൂണിറ്റി അവബോധം ആവശ്യമാണെന്ന് മാണ്ഡവ്യ പറഞ്ഞു.
ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും അടങ്ങാത്ത ആഗ്രഹമാണ്. പ്രത്യേകിച്ചും പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് പുറത്ത് പറയാന്‍ പോലും നാണക്കേടായി കരുതുന്നുവരാണ് മിക്ക കുട്ടികളും. പക്ഷെ അത് വാങ്ങിച്ച് കൊടുക്കാന്‍ വീട്ടുകാര്‍ക്കും സാധിക്കാതെ വന്നാല്‍ എന്ത് ചെയ്യും? ഫോണ്‍ സ്വന്തമാക്കാന്‍ സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിച്ച ഒരു 16 കാരിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സൗത്ത് ബംഗാള്‍ ദിനജ് പുരിലെ കാര്‍ഡ പോലീസ് സ്‌റ്റേഷനിലുള്ളവരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമെല്ലാം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കുട്ടി. ഫോണ്‍ വാങ്ങാന്‍ 9000 രൂപ വേണം. പക്ഷെ വീട്ടില്‍ നിന്ന് കിട്ടില്ലെന്ന് ഉറപ്പ്. തുടര്‍ന്നാണ് രക്തം വില്‍ക്കാനായി ബലൂര്‍ഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തിയത്. 9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്നായിരുന്നു വാഗ്ദാനം. രക്തത്തിന് പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാരാണ് പോലീസിനേയും ചൈല്‍ഡ് ലൈനിനേയും വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് 9000 രൂപയുടെ ഫോണ്‍ സുഹൃത്ത് വഴി…
തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ അവസാന പ്രതി 22 വർഷത്തിന് ശേഷം ജയിൽ മോചിതനായി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ നടപടികൾ സുപ്രീം കോടതിയുടെ ഇടപെടലോടെ ദുരന്തത്തിന്‍റെ സൂത്രധാരനായ ചിറയിൻകീഴ് ഉഷസിൽ ചന്ദ്രൻ എന്ന മണിച്ചനെയും വിട്ടയച്ചതോടെ അവസാനിക്കുകയാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് മികച്ച കർഷകനായുള്ള മണിച്ചന്‍റെ മോചനം ജയിൽവാസം പരിവർത്തനത്തിനും പുനരധിവാസത്തിനുമുള്ള വേദിയായി മാറുന്നതിന്‍റെ ഉദാഹരണം കൂടിയാണ്. കഞ്ഞിക്കച്ചവടക്കാരനിൽ നിന്ന് സ്പിരിറ്റ് വ്യാപാരിയായി മാറിയ മണിച്ചനെ ജയിൽവാസം ഏറെ മാറ്റിയിട്ടുണ്ട്. വൈപ്പിൻ മദ്യദുരന്തത്തിന് ശേഷം കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തം നടന്നത് 2000 ഒക്ടോബറിലാണ്. മണിച്ചൻ വിതരണം ചെയ്ത മദ്യം വിൽപ്പന നടത്തിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹയറുന്നിസ എന്ന താത്തയാണ് കേസിലെ മറ്റൊരു മുഖ്യപ്രതി. 31 പേരാണ് മരിച്ചത്. ആറുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു.
കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ പോരാട്ടവീര്യം പ്രദർശിപ്പിക്കുന്നതിനായി അറബിക്കടലിൽ നാവികാഭ്യാസം. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതിന് ശേഷമാണ് ആദ്യ ഫ്ലീറ്റ് ഇന്‍റഗ്രേഷൻ പ്രവർത്തന പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. വെസ്റ്റേൺ നേവൽ കമാൻഡിന്‍റെ പശ്ചിമ കപ്പൽപടയുടെ ഭാഗമാണ് വിക്രാന്ത്. ഈ മാസം ആദ്യം കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഐ.എൻ.എസ് വിക്രാന്ത് ഒരാഴ്ചയോളം സഞ്ചരിച്ച് അറബിക്കടലിലെ മുംബൈ മേഖലയിലെത്തി. ചെറുതും വലുതുമായ ഒമ്പതിലധികം യുദ്ധക്കപ്പലുകൾ വിമാനവാഹിനിക്കപ്പലിനെ അനുഗമിക്കുന്നു. ഹെലികോപ്റ്ററുകളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. വിമാനവാഹിനിക്കപ്പലുകൾ എല്ലായ്പ്പോഴും കപ്പൽപടയുടെ സംരക്ഷണത്തിലാണ് സഞ്ചരിക്കുന്നത്. സിസ്റ്റത്തിലെ എല്ലാ കപ്പലുകളുമായും സഹകരിച്ചുള്ള പരിശീലനം വ്യത്യസ്ത സാഹചര്യങ്ങളുമായി പ്രവർത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കപ്പലിലെ യന്ത്രങ്ങളും ആയുധങ്ങളും പ്രതികൂല സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു യുദ്ധസാഹചര്യത്തിൽ അഭിമുഖീകരിക്കുന്ന ഭീഷണികൾ കൃത്രിമമായി സൃഷ്ടിച്ച് അവ സ്വയം അല്ലെങ്കിൽ മറ്റ് യുദ്ധക്കപ്പലുകളുടെ സഹായത്തോടെ സമയബന്ധിതമായി നിർവീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. ഉന്നത നാവിക ഉദ്യോഗസ്ഥർ പരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ വിക്രാന്ത് കൊച്ചിയിലേക്ക്…
പാറ്റ്ന: ബിഹാറിലെ ബി.ജെ.പി എം.എൽ.എയുടെ ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ലാലൻ റെപാസ്വാൻ. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം വിവാദമായത്. “ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കിൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ? മുസ്ലീങ്ങൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്ലീങ്ങൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐഎഎസോ ഐപിഎസോ ആകുന്നില്ലേ?” ബി.ജെ.പി എം.എൽ.എ ചോദിച്ചു. “ആത്മാവ്, പരമാത്മാവ്” എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് എം.എൽ.എ പറഞ്ഞു. “നിങ്ങൾ വിശ്വസിച്ചാൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. നമ്മൾ ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ മാത്രം കാര്യമാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. തിരുവനന്തപുരം കോടതിയിൽ എൽദോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിധി പറയും. എൽദോസിന്‍റെ ഫോണുകൾ പിടിച്ചെടുക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ നിലവിൽ ഒളിവിൽ കഴിയുന്ന എൽദോസ് കീഴടങ്ങേണ്ടി വരും. ഹൈക്കോടതിയെയും സമീപിക്കാം. ഇയാൾ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിയാത്ത പൊലീസ് എൽദോസിനായി തിരച്ചിൽ തുടരുകയാണ്. പാർട്ടിക്കുള്ളിൽ നിന്നടക്കം വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾക്ക് മുന്നിൽ എൽദോസ് ഒളിവിൽ തുടരുമോ എന്ന് കണ്ടറിയണം.
കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. കെപിഎംജിയുടെ 2022ലെ ഇന്ത്യ സിഇഒ ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ബിസിനസ് മേഖലയ്ക്ക് ആശ്വാസകരമായ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ സിഇഒമാർ നേരിടുന്ന പ്രധാന ആശങ്കകൾ കോവിഡിന് ശേഷമുള്ള പ്രതിസന്ധി, വർദ്ധിച്ചുവരുന്ന പലിശ നിരക്ക്, പണപ്പെരുപ്പം, പ്രതീക്ഷിക്കുന്ന മാന്ദ്യം, സ്ഥാപനത്തിന്‍റെ വിശ്വാസ്യതയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 90 ശതമാനം വ്യവസായ പ്രമുഖരും മാന്ദ്യം കമ്പനിയുടെ വരുമാനത്തെ 10 ശതമാനം ബാധിക്കുമെന്ന് പ്രവചിക്കുമ്പോൾ, 62 ശതമാനം സിഇഒമാരും മാന്ദ്യത്തിലും ബിസിനസ്സ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് ഉയരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ 125ലധികം സിഇഒമാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു. പ്രതികളെ ഭയന്നാണ് മൊഴി മാറ്റിയതെന്ന് കക്കി കോടതിയെ അറിയിച്ചു. കേസിലെ 19-ാം സാക്ഷിയാണ് കാക്കി. കോടതിയിൽ നുണ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കാക്കി കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. 18, 19 സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കൂറുമാറ്റത്തെ തുടർന്ന് വനംവകുപ്പിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ട വ്യക്തിയാണ് 18-ാം സാക്ഷിയായ കാളി മൂപ്പൻ. മധുവിനെ കുറച്ചുപേർ തടഞ്ഞു നിർത്തി, ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിന് നൽകിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ച് കൂറുമാറി. മധുവിനെ…
ഒളിവിൽ പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി; എല്‍ദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ പോയിരിക്കുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വിശദീകരണം നൽകാൻ കെപിസിസി നൽകിയ സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എം.എൽ.എ വിശദീകരണം നൽകിയില്ലെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. വിശദീകരണം നൽകിയാലും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന. കേസിൽ ഉൾപ്പെട്ടതിനു പുറമേ ഒളിവിൽ പോയതും പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിലിംഗിന്‍റെ ഭാഗമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എൽദോസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. പരാതിക്കാരി സ്ഥിരമായി പരാതികൾ ഉന്നയിക്കുന്ന വ്യക്തിയാണെന്നും വിശ്വാസ്യതയില്ലെന്നും പൊലീസ് റിപ്പോർട്ടുണ്ട്. എന്നാൽ പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്.
