Author: News Desk

ധാക്ക: നിരോധിത സംഘടനകളായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുത് തഹ്‌രീർ എന്നിവയുടെ 6 നേതാക്കൾ ഉൾപ്പടെ 200 ഭീകരരെ പിടികൂടാൻ ബംഗ്ലാദേശ്. ജമാഅത്തെ ഇസ്‌ലാം മേധാവിയുടെ മകനും മൂന്ന് കെഎൻഎഫ് അംഗങ്ങളും ഉൾപ്പെടെ ഏഴ് തീവ്രവാദികളെ അടുത്തിടെ രാജ്യത്ത് നടന്ന സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് തീവ്രവാദി സംഘടനകളെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അടുത്ത കാലത്തായി രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടായതായി സർക്കാർ പറയുന്നു. രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ നിരോധിത സംഘടനകൾ രഹസ്യമായി പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇന്‍റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തവണ പിടികൂടിയ തീവ്രവാദികളെ ചോദ്യം ചെയ്തപ്പോൾ രാജ്യത്ത് ശക്തമായ തീവ്രവാദ സംഘം ശക്തിപ്രാപിക്കുന്നതായും അവർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഇതേതുടർന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസിന്‍റെ ഭീകരവിരുദ്ധ യൂണിറ്റും (എ.ടി.യു) ഹിസ്ബുത്തഹ്‌രീർ തീവ്രവാദികളെന്ന്…

Read More

കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ട്രെയിലർ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാൽ തടഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ലോഞ്ച് ആണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് മാൾ അധികൃതർ പറഞ്ഞതായി ഒമർ ലുലു വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ മാസം ഇതേ മാളിൽ വച്ചാണ് രണ്ട് മലയാള നടിമാർക്ക് ദുരനുഭവമുണ്ടായത്. “ചേച്ചിയാണ് അതിഥിയെന്ന് അറിഞ്ഞയുടൻ മാൾ അധികൃതരിൽ നിന്ന് ചെറിയ പ്രശ്നങ്ങൾ തുടങ്ങി. ഒടുവിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് നടക്കില്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾ മാത്രമാണെങ്കിൽ പരിപാടി നടത്താമെന്നും അവർ പറഞ്ഞു. പക്ഷേ, ചേച്ചിയെ വിളിച്ചുവരുത്തിയിട്ട് ഞങ്ങൾ മാത്രം പോകുന്നത് തെറ്റാണ്. അതിനാൽ പരിപാടി വേണ്ടെന്ന് വച്ചു. എന്‍റെ വാക്ക് വിശ്വസിച്ചാണ് ചേച്ചി ഇങ്ങോട്ട് വന്നത്. ഇപ്പോഴത്തെ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു” ഒമർ ലുലു പറഞ്ഞു. അതേസമയം ഇത് തന്‍റെ ആദ്യ അനുഭവമല്ലെന്ന് ഷക്കീല പറഞ്ഞു. കാലാകാലങ്ങളായി അനുഭവിക്കുന്നുണ്ട്. കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ പലരും നിരവധി സന്ദേശങ്ങൾ അയച്ചിരുന്നു.…

Read More

ന്യൂ ഡൽഹി: ജെറ്റ് എയർവേയ്സ് സർവീസ് തുടങ്ങാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേയ്സിന്‍റെ പ്രവർത്തനം മന്ദഗതിയിലാക്കുകയാണ്. ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. താൽക്കാലിക ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി പറഞ്ഞു. നിലവിൽ 250 ഓളം ജീവനക്കാരാണ് വിമാനക്കമ്പനിക്കുള്ളത്. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ജനപ്രിയ വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയർവേയ്സ്. കടക്കെണിയിലായ ജെറ്റ് എയർവേയ്സ് 2019 ൽ പ്രവർത്തനം അവസാനിപ്പിച്ചു. നരേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ ഇത്തിഹാദ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികൾ ചർച്ചകൾ നടത്തിയിരുന്നു.  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും ഒടുവിൽ കടക്കെണിയിലായ കമ്പനി ഏറ്റെടുക്കാൻ…

Read More

കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ബേപ്പൂരിൽ ടൂറിസം വകുപ്പ് വാട്ടർ അഡ്വഞ്ചർ ടൂറിസം പരിപാടികൾക്ക് തുടക്കമിടുന്നു. ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂൾ ബേപ്പൂരിലെ ഗോതീശ്വരം ബീച്ചിൽ തുറക്കും. സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച രാവിലെ 9ന് നിർവഹിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. ബേപ്പൂർ മേഖലയിൽ ടൂറിസം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കാന്‍ പോകുന്ന കടലിലെ അഡ്വഞ്ചർ ടൂറിസം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ ആസ്വദിക്കാന്‍ കഴിയുന്നതോടൊപ്പം വരുമാനമാര്‍ഗമുണ്ടാക്കാനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

Read More

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാരിനെ അഭിനന്ദിച്ചതിൽ സമസ്തയുടെ ഉള്ളിൽ തന്നെ വിമർശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സർക്കാർ നീക്കത്തെ പിന്തുണയ്ക്കുന്നതെന്ന് മുഷാവറ അംഗം ബഹാവുദീന്‍ നഖ്​വി പറഞ്ഞു. ഇത് മുൻഗാമികളാരും ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സമസ്ത ആർക്കും കീഴടങ്ങിയിട്ടില്ലെന്നും സമസ്ത രാഷ്ട്രീയക്കാർക്ക് മുകളിലാണെന്നും മറ്റൊരു മുഷാവറ അംഗമായ മുക്കം ഉമര്‍ ഫൈസി പ്രതികരിച്ചു. കോഴിക്കോട് ഫറോക്കിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് അഭിപ്രായ ഭിന്നത ഉയര്‍ന്നുവന്നത്.

Read More

എഫ്ടിഎക്സിന്‍റെ തകർച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവർത്തന രീതി ചൂടേറിയ ചർച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്‍റർനാഷണൽ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 31.7 ദശലക്ഷം ഡൗൺലോഡുകളാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്. 126.9 ദശലക്ഷം ഡൗൺലോഡുകളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തുർക്കി 44.2 ദശലക്ഷം ഡൗൺലോഡുകളാണ് ചെയ്തത്. ക്രിപ്റ്റോ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക. ബ്രിട്ടൻ (23.5 ദശലക്ഷം), ബ്രസീൽ, ദക്ഷിണ കൊറിയ (15.3 ദശലക്ഷം), റഷ്യ (15.2 ദശലക്ഷം), ഇന്തോനേഷ്യ (14.8 ദശലക്ഷം), ജർമ്മനി (10.9 ദശലക്ഷം), ഫ്രാൻസ് (10.8) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിൽ നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ബിറ്റ്കോയിന്‍റെ വില 20,000 ഡോളറിന് മുകളിലായിരുന്ന സമയത്താണ് ഈ ഡൗൺലോഡുകളിൽ…

Read More

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോൺ സുപ്രീം കോടതിയിൽ. വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. യു.ജി.സി നിയമങ്ങൾ കാർഷിക സർവകലാശാലകൾക്ക് ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ഹർജിയിൽ പറയുന്നു. ഹർജി നവംബർ 25ന് സുപ്രീം കോടതി പരിഗണിച്ചേക്കും. 2018ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചതെന്ന കാരണത്താലാണ് വൈസ് ചാൻസലറായി റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയത്. എന്നിരുന്നാലും, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ട് അനുസരിച്ച്, കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ തന്നെ ഫിഷറീസ് സർവകലാശാലയ്ക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1998, 2010, 2018 വർഷങ്ങളിലെ യുജിസി ചട്ടങ്ങളുടെ പരിധിയിൽ നിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോൺ സുപ്രീം കോടതിയിൽ സമർപ്പിച്ച…

Read More

സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സർക്കാർ. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. തുടര്‍നടപടി കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് തീരുമാനം. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.

Read More

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനായി കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലും തരൂരില്ല. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ താരപ്രചാരകനായി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചയായിരുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ 40 പേർ താരപ്രചാരകരിൽ ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ തരൂരിനെ ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹം പാർട്ടിയുടെ വിദ്യാർത്ഥി യൂണിയന്‍റെ പ്രചാരണത്തിനുള്ള ക്ഷണവും നിരസിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ‘ഔദ്യോഗിക’ പക്ഷ സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ മാറ്റിനിർത്തുന്നുവെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് കോൺഗ്രസിന്‍റെ ഈ നടപടി.

Read More

ദുബായ്: സ്വദേശിവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രതിവർഷം 6 ശതമാനത്തിൽ കൂടുതൽ സ്വദേശിവൽക്കരണമുള്ള കമ്പനികളെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ജീവനക്കാരെ നിയമിക്കേണ്ടത്. സ്വദേശികളെ പ്രതിവർഷം 2 ശതമാനം എന്ന നിരക്കിൽ നിയമിക്കണമെന്നാണ് സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ ചട്ടം. 50 ൽ കൂടുതൽ ജീവനക്കാരുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാതിരുന്നാൽ പ്രതിവർഷം 72,000 ദിർഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശി നിർബന്ധമാണ്. 51-100 തൊഴിലാളികളുള്ള സ്ഥാപനത്തിൽ 2 സ്വദേശികളെ നിയമിക്കണം. 101-150 ജീവനക്കാരുണ്ടെങ്കിൽ 3 സ്വദേശികളെ നിയമിക്കണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും. ആറ് ശതമാനം സ്വദേശിവൽക്കരണമുള്ള കമ്പനികളെ മന്ത്രാലയത്തിന്‍റെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഫരീദ അൽ അലി പറഞ്ഞു. നാഫിസ് വഴി സ്വകാര്യമേഖലയിലേക്കുള്ള സ്വദേശിവൽക്കരണം പൂർത്തിയാക്കും.

Read More