Author: News Desk

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ധനമന്ത്രാലയത്തിന്‍റെ റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ് തടഞ്ഞതായാണ് റിപ്പോർട്ട്. കയറ്റുമതിയുടെ മൂല്യം ഏകദേശം 15 ദശലക്ഷം ഡോളറാണ്. ഈ സമ്പ്രദായം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ ആവശ്യപ്പെട്ടു. 2026 മാർച്ച് അവസാനത്തോടെ 120 ബില്യൺ ഡോളർ മൂല്യമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവും വിവോ ഇന്ത്യയും പ്രതികരിച്ചിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബർ ആദ്യം, വിവോ ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോണുകളുടെ ആദ്യ ബാച്ച് സൗദി അറേബ്യ, തായ്ലൻഡ് തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

Read More

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫറിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പൃഥ്വിരാജ് വാർത്ത പങ്കുവെച്ചത്. അയ്യയ്ക്കും ഔറംഗസേബിനും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

Read More

തിരുവനന്തപുരം: ആറ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒന്നും ആലോചിക്കാതെ പാസാക്കിയ ബില്ലാണിത്. ബിൽ പ്രകാരം ചാൻസലർ ഒഴിവുണ്ടെങ്കിൽ പ്രോ-വൈസ് ചാൻസലർക്ക് താൽക്കാലികമായി അധികാരം നൽകാം. യു.ജി.സി നിയമമനുസരിച്ച് പ്രോ വൈസ് ചാൻസലർക്ക് ചാൻസലറുടെ കാലാവധിയിൽ മാത്രമേ അധികാരത്തിൽ ഇരിക്കാൻ കഴിയൂ. ചാൻസലർ ഇല്ലെങ്കിൽ പ്രോ വൈസ് ചാൻസലറും ഇല്ലാതാകും. യു.ജി.സിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമമുണ്ടെങ്കിൽ യു.ജി.സി നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സംസ്ഥാന നിയമം കേന്ദ്ര നിയമത്തിന് എതിരായി നിൽക്കില്ല. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ തുടർന്ന് വി.സിമാർക്ക് പുറത്തുപോകേണ്ടി വന്നത്. ബിൽ അനുസരിച്ച്, പുതുതായി നിയമിതനായ ചാൻസലറുടെ ഓഫീസ് സർവകലാശാലയുടെ ആസ്ഥാനമായിരിക്കും.…

Read More

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടിയതുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ ഹാഷിം റഹ്മാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദ്രുതകർമ്മ സേനയിൽ എസ്.ഐയായിരുന്നു. ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു വെടി പൊട്ടിയത്. എസ്.ഐ അശ്രദ്ധമായാണ് തോക്ക് കൈകാര്യം ചെയ്തതെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇതൊരു സാധാരണ നടപടിയാണ്. ഈ സമയം പിസ്റ്റളിന്‍റെ ചേംബറിൽ ഒരു വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിട്ടില്ല. സംഭവം വലിയ സുരക്ഷാവീഴ്ചയാണെന്നാണ് പൊലീസ് സേനയുടെ വിലയിരുത്തൽ. ഇതേതുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്.ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ്…

Read More

ന്യൂഡല്‍ഹി: 15 വർഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി 136 സീറ്റുകൾ നേടി. ബിജെപിക്ക് 100 സീറ്റുകൾ നേടാൻ കഴിഞ്ഞു. കോണ്‍ഗ്രസ് 10 സീറ്റിലേക്ക് ചുരുങ്ങി. അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 250 അംഗ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് 126 സീറ്റുകളാണ് വേണ്ടത്. തുടർച്ചയായി 15 വർഷം ഡൽഹി കോർപ്പറേഷൻ ബിജെപിയാണ് ഭരിക്കുന്നത്. 2017ലാണ് അവസാന തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എഎപി 48 വാർഡുകളും കോൺഗ്രസ് 27 വാർഡുകളും നേടിയിരുന്നു.

Read More

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി 5 പഞ്ചായത്തുകള്‍ക്ക് നല്കിയിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കേണ്ടി വരും. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഡിസംബർ 31ഓടെ തീരുന്നതിനാലാണ് ഇത്. ഇതിന് മുൻപ് പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ടോൾ പാസ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ, പ്രദേശവാസിയാണെന്ന തിരിച്ചറിയൽ രേഖ കാണിച്ചാണ് ഇവിടുത്തുകാർ ടോൾ ഒഴിവാക്കിയിരുന്നത്. മുൻകാലങ്ങളിൽ നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കാനുള്ള ശ്രമം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോഴെല്ലാം ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് നാട്ടുകാരിൽ നിന്നുള്ള ടോൾ പിരിവ് നിർത്തിവെച്ചു.   ടോൾ സെന്‍ററിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍…

Read More

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നിയമമന്ത്രി പി.രാജീവ് നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. “ബില്ലിൽ യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് ഉള്ളത്. ബില്ല് സുപ്രീംകോടതി വിധികൾക്ക് വിരുദ്ധവുമാണ്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തായിരിക്കും എന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ നിയമന അധികാരി സർക്കാരാണ്. ചാൻസലര്‍ ഇല്ലെങ്കിൽ പ്രോ ചാൻസലര്‍ക്ക് ചുമതല എന്നാണ് ബില്ലിൽ പറയുന്നത്. നിയമന അധികാരി ആയ മന്ത്രി ചാൻസലർക്ക് കീഴിൽ വരും. അങ്ങനെ ഒരുപാട് നിയമ പ്രശ്നം ബില്ലിൽ ഉണ്ട്. ചാൻസലർ നിയമനത്തിന് നിയമന പ്രക്രിയ ഇല്ല.മന്ത്രിസഭക്ക് ഇഷ്ടം ഉള്ള ആളെ വെക്കാം.സർക്കാരും ഗവർണ്ണരും ഒരേ പാതയിൽ ആണ് സഞ്ചാരം.സർക്കാരിന്‍റെ ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സർക്കാരും ഗവർണ്ണറും ഒരു പോലെ കുറ്റക്കാരാണ്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാൻസലർ ആക്കാം. ഇഷ്ടക്കാരെ ചാൻസലർ ആക്കാൻ സർക്കാരിന് കഴിയും. ബില്ല് പിൻവലിക്കണം.” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാരുമായുള്ള…

Read More

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി പ്രവർത്തനസജ്ജമാകുന്നു. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ), ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ (എൻഐയുഎം), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എൻഐഎച്ച്) എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. പരമ്പരാഗത മെഡിക്കൽ സമ്പ്രദായങ്ങളിൽ ഗവേഷണവും അന്താരാഷ്ട്ര സഹകരണവും പുതിയ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും പൊതുജനങ്ങൾക്ക് കൂടുതൽ ആയുഷ് സേവനങ്ങൾ ലഭ്യമാക്കുമെന്നും ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങളിലായി 550 കിടക്കകൾ അധികമുണ്ടാകും. ആയുർവേദം, ഹോമിയോപ്പതി, യുനാനി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 400 അധിക സീറ്റുകൾ സൃഷ്ടിക്കും. ഗോവയിലെ പാൻജിമിൽ ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസ് സംഘടിപ്പിക്കാൻ ആയുഷ് മന്ത്രാലയം സഹകരിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവം കൊടിയിറങ്ങുമ്പോൾ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാട്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുo അടക്കം 269 പോയിൻ്റാണ് പാലക്കാട് സ്വന്തമാക്കിയത്. കായിക മേളയുടെ ആദ്യ മത്സരയിനത്തിൻ്റെ സ്വർണവും അവസാന മത്സരമായ സീനിയർ വിഭാഗം 400 മീറ്റർ റിലേയിലും സ്വർണവും കൊയ്‌താണ് പാലക്കാട് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 149 പോയിൻ്റും മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 122 പോയിൻ്റുമാണ് നേടാനായത്. സ്കൂളുകളുടെ പട്ടികയിൽ മലപ്പുറം കടകശേരിയിലെ ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറത്തുനിന്നും ഒരു സ്കൂൾ ചാമ്പ്യന്മാരാകുന്നത്.

Read More

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിൽ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലുകളിൽ പെൺകുട്ടികളെ മാത്രം എന്തിന് നിയന്ത്രിക്കണമെന്ന് ചോദിച്ച കോടതി, പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടുകയാണ് വേണ്ടത് എന്നും നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പുരുഷൻമാർക്കെതിരെ കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണ്, പെൺകുട്ടികളെ എത്രകാലം പൂട്ടിയിടുമെന്നും കോടതി ചോദിച്ചു. അതേസമയം, രക്ഷിതാക്കളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ അവകാശപ്പെട്ടു. നിയന്ത്രണങ്ങളില്ലാത്ത ഹോസ്റ്റലുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി അവിടെ കുട്ടികൾക്ക് രക്ഷിതാക്കൾ ഇല്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സമയ നിയന്ത്രണത്തിന്‍റെ കാരണം വിശദീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. രാത്രി 9.30ന് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ പ്രവേശിപ്പിക്കണമെന്ന നിബന്ധനയ്ക്കെതിരെയാണ്…

Read More