- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും. റിക്രൂട്ട്മെന്‍റ് അഴിമതി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു. സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. കോർപ്പറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പരിഗണിക്കാൻ പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്തിന്‍റെ പകർപ്പ് പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. മേയർ രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. കത്ത് വിവാദം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും. ബിസിസിഐയുടെ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടീമിന്‍റെ സ്പോൺസർഷിപ്പ് അവകാശങ്ങൾ 2023 നവംബർ വരെ നീട്ടാൻ ബൈജൂസ് ആദ്യം സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബോർഡുമായുള്ള ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാർ 35 മില്യൺ ഡോളറിന് ബൈജൂസ് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാർ റദ്ദാക്കണമെന്ന് ബൈജൂസ് ആവശ്യപ്പെടുകയായിരുന്നു. അപെക്സ് കൗൺസിൽ യോഗത്തിന് ശേഷം, ബൈജൂസ് 2023 മാർച്ച് വരെ മാത്രമേ ഇന്ത്യൻ ടീമിന്‍റെ ടൈറ്റിൽ സ്പോൺസറായി തുടരൂ എന്ന് തീരുമാനിക്കുകയായിരുന്നു.
ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലാണ് ആദ്യ റോബോട്ടിക് മസ്തിഷ്ക ശസ്ത്രക്രിയ നടന്നത്. പരമ്പരാഗത ശസ്ത്രക്രിയകളുടെ അപകടസാധ്യതകളും പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. രോഗത്തിന്‍റെ സാന്നിധ്യമോ വ്യാപ്തിയോ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കുന്നതിന് സാമ്പിൾ വേർതിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശസ്ത്രക്രിയ. നൂതന സാങ്കേതികവിദ്യയുടെ വിജയകരമായ ഉപയോഗം സൗദി മെഡിക്കൽ മേഖലയിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചേക്കും. ന്യൂറോളജിക്കൽ വിഭാഗം മേധാവി ഡോ. മുഹമ്മദ് ബിൻ മഹ്ഫൂട്ട്, ഡോ. സാലിഹ് ബൈസ, ന്യൂറോ സർജറി അസോസിയേറ്റ് കൺസൽട്ടന്റ് ഡോ. അഫ്നാൻ അൽ-ഖഹ്ത്വാനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഓസ്ട്രേലിയ: രസകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന സമയമാണ് അവധിക്കാലം. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആ സമയത്ത് സന്തോഷത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ വിചിത്രമായ പല കാര്യങ്ങളും സംഭവിച്ചേക്കാം. ചിലർ മദ്യപിച്ച് ബഹളമുണ്ടാക്കും, ചിലർ വെറുതെ അലമ്പുണ്ടാക്കും. ഏതായാലും ഓസ്ട്രേലിയയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. എന്തിനധികം, സാന്‍റോക്ലോസിന്‍റെ വേഷം ധരിച്ച ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പ്രമുഖ ഹാർഡ്‍വെയർ ശൃംഖലയായ ബണ്ണിംഗ്സിൽ നിന്നാണ് സാന്താക്ലോസ് അറസ്റ്റിലായത്. സാന്താക്ലോസിന്‍റെ രൂപത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ കടയിൽ പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റോർ മാനേജരും സ്റ്റാഫും സാന്താക്ലോസ് വേഷം ധരിച്ചയാളോട് എത്രയും വേഗം അവിടെ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ അയാൾ പോകുന്നില്ല. ഇതോടെ പ്രശ്നം പരിഹരിക്കാൻ പൊലീസിന് കടയിൽ എത്തേണ്ടി വന്നു. എന്നാൽ, പൊലീസ് എത്തിയിട്ടും കാര്യമുണ്ടായില്ല. അയാൾ അപ്പോഴും അവിടെ നിന്നും മാറാൻ തയ്യാറായില്ല. പോകാൻ തയ്യാറല്ലെന്ന് ഇയാൾ പറഞ്ഞു. കടയിൽ നിന്ന് പുറത്തുപോകാൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും…
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എന്നാൽ, സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവന ചർച്ച ചെയ്യേണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി പരാമര്‍ശം നടത്തിയത്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിലും കേന്ദ്രസര്‍വകലാശാലകളിലും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും ഹിന്ദി അധ്യയന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയിൽ ബഹളമുണ്ടായി. രാജ്യസഭയും ലോക്സഭയും നിശ്ചയിച്ചതിലും ഒരാഴ്ച മുൻപ് പിരിഞ്ഞു.
ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വാണിജ്യ, ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസ്. 87 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ മറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ ഫെയ്സ്ബുക്ക് നൽകിയിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ 2018 ൽ ഇത് പുറത്തുവന്നത് മുതൽ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നേരിടുന്നുണ്ട്. വ്യാഴാഴ്ച യുഎസ് കോടതിയിൽ സമർപ്പിച്ച സെറ്റിൽമെന്‍റ് രേഖയിലാണ് മെറ്റ നഷ്ടപരിഹാരത്തിനുള്ള സന്നദ്ധതയും തുകയും പ്രഖ്യാപിച്ചത്.
കാഠ്മണ്ഡു: 1970 കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച ഫ്രഞ്ച് കൊലയാളി ചാൾസ് ശോഭരാജ് (78) നേപ്പാൾ ജയിലിൽ നിന്ന് മോചിതനായി. ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ജയിലിൽ നിന്ന് നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റിലേക്ക് ഇയാളെ കൊണ്ടുപോയി. ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തെ ഇന്ന് തന്നെ ഫ്രാൻസിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായി ഭാര്യ നിഹിത ബിശ്വാസ് പറഞ്ഞു. മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണ് നേപ്പാള്‍ സുപ്രീംകോടതിയുടെ നിർദ്ദേശം. 19 വർഷമായി ജയിലിൽ കഴിയുന്ന ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് മോചിതനാക്കിയത്. 21 വർഷത്തേക്കായിരുന്നു തടവിന് ശിക്ഷിക്കപ്പെട്ടത്. 1975 ൽ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിലാണ്.
കൊച്ചി: നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂരിൽ നടന്നത് മനുഷ്യബലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എങ്ങനെയാണ് ഇത്രയധികം ശരീരഭാഗങ്ങൾ പുറത്തെടുത്തതെന്ന് കോടതി ചോദിച്ചു. പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചിട്ടതാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തു. മനുഷ്യബലിയിൽ ലൈലയ്ക്ക് സജീവ പങ്കുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഓരോ മരണവും സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കോടതി മറുപടി നൽകി. പ്രതികൾക്കെതിരെ ധാരാളം ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു.
റബാത്ത്: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കൻ ടീമിന് സ്വന്തം നാട്ടിൽ ഉജ്ജ്വല സ്വീകരണം. ഫിഫ ലോകകപ്പിൽ സെമി ഫൈനൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. തലസ്ഥാനമായ റബാത്തിൽ തുറന്ന ബസിൽ പരേഡ് നടത്തിയ ‘അറ്റ്ലസ് ലയൺസിനെ’ റോഡിന്‍റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരക്കണക്കിനാളുകൾ സ്വാഗതം ചെയ്തു. റബാത്തിലെ തെരുവുകൾ ചുവപ്പിലും പച്ചയിലും കുളിച്ചു നിന്നു. ജനക്കൂട്ടം വാദ്യമേളങ്ങളുടെ അകമ്പടിയിൽ നൃത്തം ചെയ്തു. ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് മൊറോക്കോ സെമിയിലെത്തിയത്. സെമി ഫൈനലിൽ അവർ ഫ്രാൻസിനോട് തോറ്റു. ചൊവ്വാഴ്ചയാണ് മൊറോക്കൻ ടീം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. റബാത്തിൽ വന്നിറങ്ങിയ കളിക്കാരെ തുറന്ന ബസിൽ തെരുവുകളിലൂടെ ആനയിക്കുമ്പോൾ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പടെ അണിനിരന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ 22-ാം സ്ഥാനത്തായിരുന്നു.
മിര്‍സാപുര്‍: ഉത്തർപ്രദേശിലെ മിർസാപൂറിലെ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ് സാനിയ മിർസ. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുകയാണ് സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) 149-ാം റാങ്ക് അവർ നേടി. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനമായത്. “ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് അവനി ചതുർവേദിയിൽ നിന്ന് ഞാൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരുന്നു, അവരെ കണ്ടതിന് ശേഷമാണ് ഞാൻ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സാനിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
